Discussions, Blogging, Students Matters, Jobs News, Tech Stuffs and more

  • This is default featured slide 1 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 2 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 3 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 4 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 5 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

സ്വപ്നവർണ്ണങ്ങൾ - യുവചിത്രകാരി ഫാത്തിമ ഹക്കീമുമായുള്ള അഭിമുഖം - രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മീന: കോഴിക്കോട്ടെ എക്സിബിഷന്റെ അനുഭവം എങ്ങനെയായിരുന്നു?
Fathima
ഫാത്തിമ: വളരെ വളരെ നല്ലതായിരുന്നു. ഒരു പ്രധാന കാര്യം എന്റെ ആദ്യ എക്സിബിഷനായിരുന്നു കോഴിക്കോട്ട് ആർട്ട് ഗാലറിയിൽ നടന്നത്. ആൾക്കാർ എങ്ങനെ എക്സിബിഷനെ സ്വീകരിക്കുമെന്ന ചെറിയൊരു ആശങ്ക എനിക്കുണ്ടായിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ നല്ല വിജയമാണുണ്ടായത്. കോഴിക്കോട്ടുകാർ കലകളെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നവരും പുരോഗമന ചിന്താഗതിക്കാരാണെന്നുമാണു കേട്ടിട്ടുള്ളത്. എന്റെ അനുഭവത്തിൽ അത് ശരിയാണ്. പിന്നെ ഇത്തരം കലാപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ പറ്റിയ ഏറ്റവും നല്ലയിടം കോഴിക്കോടാണെന്ന് എനിക്ക് തോന്നുന്നത്.

വിപിൻ: ചിത്രങ്ങളൊക്കെ വിറ്റുപോയിരുന്നോ? എങ്ങനെയാണ് ചിത്രങ്ങൾക്ക് വില നിശ്ചയിക്കുവാൻ പറ്റുന്നത്?

ഫാത്തിമ: വില നിശ്ചയിക്കുവാൻ പറ്റുന്നതെങ്ങനെയാണെന്നതു ഒരു വലിയ ചോദ്യമാണ് വിപിൻ.., എന്റെ പെയിന്റിംഗുകൾക്കൊക്കെ ഒരു വിലയുണ്ട്. ചിലർ എന്നോട് ചോദിക്കാറുണ്ടു എന്താണ് ഈ വിലയ്ക്ക് അടിസ്ഥാനം, ആ ചിത്രം വരയ്ക്കുന്നതിനു വേണ്ടി വന്ന പ്രയത്നത്തിന്റെ വിലയാണോ അതോ അതു ചെയ്തു തീർക്കുവാനെടുത്ത സമയത്തിന്റെ വിലയാണോ എന്നൊക്കെ. പക്ഷെ എനിക്ക് പറയാനുള്ളത് ഇതൊരു പെയിന്റിംഗാണ് എന്നു നിങ്ങൾക്ക് തോന്നിയ നിമിഷത്തിന്റെ വിലയാണെന്നാണ്. പിന്നെ ചിത്രങ്ങൾക്കൊക്കെ ആവശ്യക്കാരുണ്ട്. ഇപ്പോഴും എക്സിബിഷനെത്തിയ പലരും ചിത്രങ്ങൾ ആവശ്യപ്പെട്ടു വിളിക്കാറുണ്ട്.

അമീന: പല ചിത്രങ്ങളിലും ഒരു സ്ത്രീയുടെ പ്രത്യേകിച്ചു ടീനേജറുടെ പലവിധ മന:സംഘർഷങ്ങൾ കാണാമെന്നു തോന്നുന്നു. പ്രത്യേകിച്ചും വീണുകിടക്കുന്ന രണ്ടു കാലുകൾ മാത്രം ചിത്രീകരിച്ചിരിക്കുന്ന പെയിന്റിംഗ്?

ഫാത്തിമ: ഞാൻ മുന്നേ പറഞ്ഞതുപോലെ ചിത്രത്തെ വ്യാഖ്യാനിക്കാനുള്ള അമീനയുടെ അവകാശമായിട്ടാണ് ഞാനതിനെ കാണുന്നത്. ചിത്രത്തെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകുമ്പോൾ തിരുത്തേണ്ടതുണ്ടെന്നു ഞാൻ കരുതുന്നില്ല. മനുഷ്യർ വ്യത്യസ്തരായിരിക്കുന്നതുപോലെ കാഴ്ചപ്പാടുകളും അഭിരുചികളുമൊക്കെ വ്യത്യസ്തമായിരിക്കും. പിന്നെ സംഘർഷങ്ങൾ, ഇന്നു ഏതു തരത്തിലുള്ള സംഘർഷങ്ങളായാലും അതൊഴിവാക്കിയിട്ടൊരു ലോകം സാദ്ധ്യമല്ലായെന്നുപോലും ചിന്തിക്കേണ്ടി വരുന്നു. എന്നാലും അവസാനം എല്ലാവർക്കും സന്തോഷമുള്ള ലോകമേ നിലനിൽക്കൂ. അതിനു വേണ്ടിയുള്ള നിലപാടുകളെടുക്കുവാൻ എനിക്കും നിങ്ങൾക്കുമെല്ലാം കഴിയണം.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

സ്വപ്നവർണ്ണങ്ങൾ - യുവചിത്രകാരി ഫാത്തിമ ഹക്കീമുമായുള്ള അഭിമുഖം - മൂന്നാംഭാഗം

ഈ കുറിപ്പിന്റെ രണ്ടാംഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിപിൻ: എക്സിബിഷനിടയ്ക്ക് സംസാരിച്ചപ്പോൾ സ്വപ്നങ്ങളിൽ കണ്ടിരുന്നവയാണ് കാൻവാസിലേക്ക് പകർത്തുന്നത് എന്നു പറഞ്ഞു. റിയലിസത്തോടും പെർഫെക്ഷനിസത്തോടുമൊക്കെയുള്ള ഒരു അകൽച്ചയും ചിത്രങ്ങളിൽ കാണാം, എന്തുകൊണ്ടാണിങ്ങനെ?
Painting_Fathima
ഫാത്തിമ: വിപിന്റെ നിരീക്ഷണം ശരിയാണ്. നമ്മുടെ സൗന്ദര്യ സങ്കൽപ്പം പെർഫെക്ഷനിസത്തിൽ വല്ലാതെ കുരുങ്ങിക്കിടക്കുകയാണിപ്പോഴും എന്നാണ് എനിക്ക് തോന്നുന്നത്. കേവലം ബാലിശമായ ഒരു സൗന്ദര്യബോധമാണ് നമ്മൾ ഇപ്പോഴും വെച്ചുപുലർത്തുന്നത് എന്നു ഞാൻ പറയും. മുല്ലമൊട്ടുപോലുള്ള പല്ലുകളും ശംഖ് കടഞ്ഞ കഴുത്തും മുട്ടോളമെത്തുന്ന പനങ്കുലപോലത്തെ മുടിയഴകും സൗന്ദര്യലക്ഷണങ്ങളായി വാഴ്ത്തപ്പെടുന്നു. സുന്ദരിയോ സുന്ദരനോ ആകണമെങ്കിൽ വടിവ് ഒക്കണം. ഇല്ലെങ്കിലെന്താ കുഴപ്പം? ഇല്ലെങ്കിൽ അവൻ അല്ലെങ്കിൽ അവൾ വിപണിയിൽ വിജയിക്കില്ല. കൂടുതലൊന്നും പറയുന്നില്ല. നിങ്ങൾ തന്നെ ആലോചിച്ചു നോക്കിക്കോളൂ. നിക്ഷിപ്തതാൽപര്യങ്ങളാണ് ഇത്തരം കാര്യങ്ങൾ സെറ്റ് ചെയ്തു വെച്ചിട്ടുള്ളത്. ഞാൻ അതിനോട് യോജിക്കുന്നില്ല.

അമീന: ചിത്രരചനയിൽ ശാസ്ത്രീയമായ പരിശീലനങ്ങൾ ലഭിച്ചിരുന്നോ?

ഫാത്തിമ: ഇല്ല. സ്കൂളിൽ പഠിച്ചിരുന്നപ്പോൾ മുതൽ വരച്ചിരുന്നു. മഹാന്മാരായ ചിത്രകാരന്മാരുടെ പെയിന്റിംഗുകൾ ശ്രദ്ധിച്ചു മനസ്സിലാക്കുവാൻ ശ്രമിക്കുമെങ്കിലും ആരുടെയെങ്കിലും ഒരു സങ്കേതം പിന്തുടരണമെന്നു ഞാൻ കരുതുന്നില്ല. അവരൊക്കെ വലിയ കലാകാരന്മാരാണ്. അവരെ ഞാൻ ബഹുമാനിക്കുന്നു. എന്നാൽ എന്റെ രീതിയിൽ വരയ്ക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പിന്നെ എടുത്തു പറയുകയാണെങ്കിൽ വാൻഗോഗിന്റെ ചിത്രങ്ങളോടാണ് അൽപ്പം താല്പര്യം കൂടുതൽ.

വിപിൻ: എക്സിബിഷന്റെ അവസാന ദിവസം ആർട്ട് ഗാലറിയിൽ ഫാത്തിമയടക്കമുള്ളവർ വട്ടം കൂടിയിരുന്നു ഗസലുകൾ പാടുകയും ഗിറ്റാർ വായിക്കുകയുമൊക്കെ ചെയ്തിരുന്നു. പെയിന്റിംഗ് കൂടാതെ മറ്റു കലാപ്രവർത്തനങ്ങളെന്തൊക്കെയാണ്?

ഫാത്തിമ: കുറച്ചു പാടും, കുറച്ചു എഴുതും പിന്നെ ഒരുപാട് യാത്ര ചെയ്യും. പിന്നെ വിപിൻ പറഞ്ഞ ആർട്ട് ഗാലറിയിലെ ഗസലിനെക്കുറിച്ചു പറയുകയാണെങ്കിൽ സമാപന ദിവസം സംഗീതവുമൊക്കെയായി ഒരു വൈകുന്നേരം.., അത്, അങ്ങനെ സംഭവിച്ചതായിരുന്നു. ഞങ്ങൾ രണ്ടു മൂന്നു പേർ ഒരു കോണിൽ കാഷ്വലായി മൂളിപ്പാട്ട് പാടി ഇരുന്നതാണ്. ഒന്നും രണ്ടും പേർ വീതം അതിൽ ജോയ്ൻ ചെയ്തു അവസാനം അതൊരു ചെറിയ സദസ്സായി മാറുകയാണുണ്ടായത്. എന്തായാലും അതു വളരെ മനോഹരമായ ഒരു അനുഭവമായിരുന്നു.

അമീന: ഈ സംഭാഷണം അവസാനിപ്പിക്കുന്നതിനു മുമ്പായി ഫാത്തിമയെക്കുറിച്ചു പറയാമോ?

ഫാത്തിമ: ഞാൻ കൊല്ലം സ്വദേശിയാണ്. പഠിച്ചതു കൊല്ലത്തും തൃശൂരുമാണ്. ബൈ പ്രൊഫഷൻ ഞാനൊരു ആർക്കിടെക്റ്റാണ്. വിവാഹിതയാണ്. കുടുംബത്തിൽ നിന്നു നല്ല സപ്പോർട്ടുണ്ട്. പിന്നെ എനിക്ക് കുറേ ഡ്രീംസ് ഉണ്ട്. അതൊക്കെ പൂർത്തീകരിക്കുവാനുള്ള പരിശ്രമത്തിലാണ് ഞാൻ.

അമീന, വിപിൻ: ഓ. കെ, ഫാത്തിമ, എല്ലാ ആശംസകളും

ഫാത്തിമ: നന്ദി, നിങ്ങൾക്കും എല്ലാ ആശംസകളും
Share:

പുതിയ സാമ്പത്തിക പരിഷ്ക്കാരം ഇന്ത്യയെ സഹായിച്ചോ? – ആദ്യഭാഗം

ദാരവത്ക്കരണം, സ്വകാര്യവത്ക്കരണം, ആഗോളവത്ക്കരണം (Liberalization, Privatization, Globalization) എന്നീ നയങ്ങളിലൂന്നിയ പുതിയ സാമ്പത്തിക പരിഷ്ക്കാരത്തിലേക്ക് ഇന്ത്യ മാറിയിട്ടു 25 വർഷം തികയുകയാണ്. കണക്കുകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുവാൻ പുതിയ നയപരിപാടികൾക്ക് കഴിഞ്ഞോയെന്നു പരിശോധിക്കാൻ പറ്റിയൊരു സന്ദർഭം കൂടിയാണിത്.
indian economy
ലോകമാകമാനം സാമ്പത്തിക പ്രശ്നങ്ങൾ രൂപം കൊള്ളുകയും ഇന്ത്യയിലും അതിന്റെ അനുരണനങ്ങൾ എത്തി സ്ഥിതി രൂക്ഷമാകുമെന്ന അവസ്ഥയുണ്ടായപ്പോഴാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും പരിവർത്തനത്തിനുമായി 1951 മുതൽ 1991 വരെ 40 വർഷക്കാലം നമ്മൾ പിന്തുടർന്നിരുന്ന സാമ്പത്തികനയത്തിന്റെ അലകും പിടിയും മാറ്റി ഉടച്ചുവാർക്കുവാനുള്ള ശ്രമങ്ങളുണ്ടായതും ചർച്ചകൾ ഉയർന്നുവന്നതും. ധനകാര്യമന്ത്രിയായിരുന്ന മൻമോഹൻസിംഗ് 1991ൽ പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലൂടെയാണ് പുതിയ സാമ്പത്തിക നയത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. ഇതിനു മുന്നേ നമ്മൾ നടപ്പിലാക്കിയിരുന്ന സാമ്പത്തിക നയത്തിന്റെ ഭാഗമായി നിരവധി നേട്ടങ്ങൾ രാജ്യത്തുണ്ടായിട്ടുണ്ട്. നെഹ്രുവിയൻ സോഷ്യലിസ്റ്റ് നയങ്ങളുടെ ഉൽപ്പന്നങ്ങളായ പഞ്ചവത്സരപദ്ധതികളും ആസൂത്രണ കമ്മീഷനുമൊക്കെ ഏറെ പരിമിതിക്കുള്ളിൽ നിന്നു രാജ്യത്തെ കാർഷികരംഗത്തെയും വ്യവസായ രംഗത്തെയുമൊക്കെ കൈപിടിച്ചുയർത്തിയെന്നുള്ള വസ്തുത കാണാതിരിക്കാൻ ആവില്ല.

എന്നാൽ അതിനൊരു മറുവശമുള്ളത്, രാജ്യത്തെ ലൈസൻസ്-പെർമിറ്റ് രാജ്, പൊതുമേഖലാസ്ഥാപനങ്ങൾ തുടർച്ചയായി വരുത്തിക്കൊണ്ടിരിക്കുന്ന നഷ്ടം, ഉയർന്ന ഇറക്കുമതിച്ചുങ്കം, കുത്തക നിയന്ത്രണ നിയമം, വിദേശനാണ്യ നിയന്ത്രണ നിയമം, ബാങ്ക് നിയന്ത്രണങ്ങൾ, ഉയർന്ന നികുതി നിരക്കുകൾ തുടങ്ങിയ ഘടകങ്ങൾ മൂലം രാജ്യത്തിന്റെ വികസനം മന്ദഗതിയിലായിയെന്നതാണ്. മാറുന്ന ലോകക്രമത്തിൽ മുന്നോട്ടുപോകുവാൻ നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ മത്സരക്ഷമത കൈവരിക്കേണ്ടതാവശ്യമാണെന്ന സ്ഥിതിയെത്തി.

1951 മുതൽ 1991 വരെയുള്ള കാലയളവിൽ നിലവിലുണ്ടായിരുന്ന ഏതാണ്ട് എല്ലാ ഗവൺമെന്റ് പോളിസികളും നിരവധി നിയന്ത്രണങ്ങളും ക്വാട്ടാ സംവിധാനങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു. ഇത് വലിയൊരളവ് വരെ അഴിമതിയ്ക്കും അതോടൊപ്പം കാര്യങ്ങളുടെ മെല്ലെപ്പോക്കിനും ഇടയാക്കി. പൊതുമേഖലയ്ക്ക് പ്രാമുഖ്യം നൽകിയാണ് നയങ്ങൾ രൂപീകരിച്ചിരുന്നതെങ്കിലും രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായ പൊതുമേഖലാസ്ഥാപനങ്ങളടക്കം പലതും നഷ്ടത്തിലേക്ക് കൂപ്പുകുത്തി വീണുകൊണ്ടിരുന്നു. അതോടൊപ്പം സ്വകാര്യമേഖല ഇന്ത്യയിൽ ദുർബലമായാണ് തുടർന്നുകൊണ്ടിരുന്നത്. ജീവിത വൃത്തിയ്ക്കായി അന്യനാടുകളിലേക്കുള്ള കുടിയേറ്റം, സ്വകാര്യ സംരംഭങ്ങൾ എന്നിവ കഴിഞ്ഞാലും രാജ്യത്തു നിലനിൽക്കുന്ന ഭീമമായ മനുഷ്യവിഭവശേഷിയെ അക്കോമഡേറ്റ് ചെയ്യുവാൻ സ്വകാര്യമേഖലയെ വൻതോതിൽ ശക്തിപ്പെടുത്തിയേ കഴിയുകയുള്ളൂവെന്ന അവസ്ഥ വന്നു. (ഈ അടുത്ത കാലത്തു ഗ്രീസിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽകൂടി പരിശോധിച്ചാൽ ഒരു രാജ്യത്തിനു അവിടുത്തെ സ്വകാര്യമേഖലയെക്കൂടി ശക്തിപ്പെടുത്താതെ പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടുവാൻ സാധിയ്ക്കുകയില്ലെന്നുള്ളതു വസ്തുതയാണ്. കണ്ണടച്ചതുകൊണ്ടുമാത്രം ഇരുട്ടാകില്ലായെന്നർത്ഥം. പിന്നെ നീതിയും ന്യായവുമൊക്കെ അട്ടിമറിച്ചുകൊണ്ടു കൂത്താടുവാൻ സ്വകാര്യമേഖലയെ കെട്ടഴിച്ചു വിടണമോയെന്നുള്ളതും ഗവൺമെന്റ് സ്വകാര്യഭീമൻമാരുടെ മുമ്പിൽ കുമ്മിയടിച്ചു നിൽക്കണമോയെന്നുള്ളതും സാമ്പത്തിക ശാസ്ത്രത്തിന്റെ മേഖലയിൽ ചർച്ച ചെയ്യേണ്ട കാര്യമല്ല. അത് രാഷ്ട്രീയ നയ രൂപീകരണവുമായി ബന്ധപ്പെട്ട വിഷയമാണ്.) രാജ്യത്തു നിലനിന്ന പല നിയന്ത്രണങ്ങളും സ്വകാര്യമേഖലയുടെ വളർച്ചയ്ക്ക് അനുകൂലമല്ലായിരുന്നു. കുത്തക നിയന്ത്രണം പോലുള്ള പല നിയമങ്ങളും വൻകിട കമ്പനികളെ മൂലധന നിക്ഷേപം നടത്തുന്നതിൽ നിന്നു തടഞ്ഞു. പ്രത്യക്ഷ-പരോക്ഷ നികുതികളുടെ ഉയർന്ന നിരക്ക് നികുതി വെട്ടിപ്പ് വ്യാപകമാക്കുന്നതിനും നിക്ഷേപങ്ങൾ കുറയ്ക്കുന്നതിനും കാരണമായി. ഈ സാഹചര്യങ്ങൾ പൊതുവേ രാജ്യത്തിന്റെ ധനകമ്മി വർദ്ധിപ്പിക്കുന്നതിനു ഇടയാക്കി. എൺപതുകളുടെ തുടക്കത്തിൽ 8% ത്തിനടുത്തായിരുന്ന ധനകമ്മി 1990 കളുടെ തുടക്കത്തിൽ 10.4% ആയി വർദ്ധിച്ചു. വർദ്ധിച്ചു വരുന്ന ധനകമ്മി സർക്കാർ ഇടപെടലുകൾ കുറയ്ക്കുന്നതിനു മാത്രമേ ഇടയാക്കുകയുള്ളൂ.

1984 ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായതിനെ തുടർന്നാണ് പുതിയ സാമ്പത്തിക നയത്തിന്റെ പല പരിഷ്ക്കാരങ്ങളും തുടങ്ങി വെച്ചത്. തുടർന്നു 1989 ലെ പൊതുതെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ കക്ഷിയ്ക്കും ഭൂരിപക്ഷം ലഭിച്ചില്ല. അതിനെ തുടർന്നുള്ള കാലയളവിlൽ വി.പി.സിംഗ്, ചന്ദ്രശേഖർ എന്നിവർ പ്രധാനമന്ത്രിമാരായെങ്കിലും ഏറെക്കുറെ രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുകയാണുണ്ടായത്. ഈ രാഷ്ട്രീയ സാഹചര്യങ്ങൾ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ കൂടുതൽ പരിതാപകരമായ അവസ്ഥയിൽ എത്തിക്കുന്നതിനു ഇടയാക്കി. സാമ്പത്തിക വളർച്ചാനിരക്ക് ഗണ്യമായി കുറയ്ക്കുകയും വിലക്കയറ്റം നാൾക്കു നാൾ വർദ്ധിച്ചുവരികയും ചെയ്തു. നിക്ഷേപങ്ങൾ കുറഞ്ഞതോടുകൂടി പല വ്യവസായങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലെത്തി. ഈ സാഹചര്യത്തിൽ 1991 ൽ അധികാരത്തിലെത്തിയ നരസിംഹറാവു ഗവൺമെന്റിനു പുതിയ സാമ്പത്തിക പരിഷ്ക്കാരങ്ങൾ നടപ്പിലാക്കാതെ നിർവ്വാഹമില്ലെന്നുള്ള സാഹചര്യമുണ്ടായി. അതോടൊപ്പം അന്താരാഷ്ട്ര രംഗത്തു ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്ന സോവിയറ്റ് യൂണിയൻ വിഘടിച്ചതിനെത്തുടർന്നു അന്താരാഷ്ട്ര വാണിജ്യരംഗത്തു രാജ്യം വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ചു. ഇക്കലത്തു തന്നെ ഗൾഫ് യുദ്ധം മൂലം പെട്രോളിയം ഉൽപ്പന്നങ്ങളുടെ ക്ഷാമവും വിലവർദ്ധനവും രൂക്ഷമായി. വിലക്കയറ്റത്തെ പിടിച്ചു നിർത്താനും സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവ്വേകാനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ ഇത് പിന്നോട്ടടിച്ചു.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

പുതിയ സാമ്പത്തിക പരിഷ്ക്കാരം ഇന്ത്യയെ സഹായിച്ചോ? – രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

1991 ൽ അന്താരാഷ്ട്ര നാണയനിധിയിൽനിന്നു വായ്പയെടുത്തിരുന്ന 5.8 ബില്യൺ ഡോളറിന്റെ പലിശ പോലും തിരിച്ചടയ്ക്കുവാൻ കഴിയാത്ത അവസ്ഥ രാജ്യത്തിനുണ്ടായി. ഇന്ത്യയുടെ കരുതൽ വിദേശനാണയ ശേഖരം അപകടകരമാംവിധം കുറഞ്ഞു. ഇത് ഏകദേശം 900 മില്യൺ ഡോളറിനടുത്തെത്തി. ഇത് ഏതാണ്ട് രണ്ടാഴ്ചത്തെ ഇറക്കുമതിയ്ക്കുള്ള വിദേശനാണ്യമേയുള്ളൂ. ഇന്ത്യയിൽ പണപ്പെരുപ്പം വലിയ തോതിൽ വർദ്ധിച്ചുവെന്നു പറഞ്ഞു മൂഡീസ്, സ്റ്റാൻഡേർഡ് ആൻഡ് പുവർ എന്നിവപോലുള്ള അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസികൾ ഇന്ത്യയുടെ ക്രഡിറ്റ് റേറ്റിംഗിനെ ‘സ്പെക്കുലേറ്റീവ് ഗ്രേഡി’ലേക്ക് താഴ്ത്തി. അന്താരാഷ്ട്ര ബാങ്കുകൾ ഇന്ത്യയ്ക്ക് വായ്പ നൽകുവാൻ വിസമ്മതിച്ചു.
RBI
ഈയവസരത്തിലാണ് വിദേശകറൻസി ലഭിയ്ക്കുവാൻ യാതൊരു മാർഗ്ഗവുമില്ലാതായപ്പോൾ റിസർവ് ബാങ്കിന്റെ കൈവശം സൂക്ഷിച്ചിരുന്ന 47ടൺ സ്വർണ്ണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിനു പണയം വെച്ചു 400 മില്യൺ ഡോളർ വാങ്ങാൻ സർക്കാർ നിർബന്ധിതമായത്. ഈ പ്രതിസന്ധിയെ മറികടക്കുന്നതിനാണ് ഇന്ത്യ ലോകബാങ്കിനെയും അന്താരാഷ്ട്ര നാണയനിധിയേയും സമീപിച്ചത്. ലോകബാങ്കും അന്താരാഷ്ട്ര നാണയനിധിയും ഉപാധികളോടെയായിരുന്നു 500 മില്യൺ ഡോളർ വായ്പ അനുവദിച്ചത്.

ഉപാധികളിവയായിരുന്നു:
  • ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഉദാരവത്ക്കരിക്കുകയും ലോക സമ്പദ് വ്യവസ്ഥയ്ക്ക് വാതിൽ തുറന്നുകൊടുക്കുകയും ചെയ്യുക.
  • സ്വകാര്യമേഖലയ്ക്കുള്ള നിയന്ത്രണം നീക്കുക.
  • അന്താരാഷ്ട്ര വ്യാപാരത്തിനുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയുക.
ഇത് അംഗീകരിച്ചുകൊണ്ട് രണ്ടു തലത്തിലുള്ള പരിഷ്ക്കാരങ്ങളാണ് ഗവൺമെന്റ് നടപ്പിലാക്കേണ്ടിയിരുന്നത്.
  1. സ്റ്റെബിലൈസേഷൻ (സുസ്ഥിരവത്ക്കരണം)
  2. സ്ട്രക്ച്ചറൽ അഡ്ജസ്റ്റ്മെന്റ് (ഘടനാപരമായ ക്രമീകരണം)
പണപ്പെരുപ്പം, ധനകമ്മി, വിദേശനാണയ പ്രതിസന്ധി തുടങ്ങിയ സ്ഥൂല സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കുന്ന ഹ്രസ്വകാല നടപടികളാണ് സ്റ്റെബിലൈസേഷൻ . രൂപയുടെ മൂല്യം കുറച്ചതും വില നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതുമൊക്കെ സ്റ്റെബിലൈസേഷന്റെ ഭാഗമായാണ്. സമ്പദ് വ്യവസ്ഥയിലെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്ന നടപടികളാണ് സ്ട്രക്ച്ചറൽ അഡ്ജസ്റ്റ്മെന്റ്. പുതിയ വ്യവസായ-വാണിജ്യ നയങ്ങളിലെ മാറ്റം, ഇറക്കുമതിച്ചുങ്കം ഇല്ലാതാക്കൽ, സ്വകാര്യ മേഖലയ്ക്ക് പുതിയ മേഖലകൾ തുറന്നുകൊടുക്കുക എന്നതൊക്കെ സ്ട്രക്ച്ചറൽ അഡ്ജസ്റ്റ്മന്റിന്റെ ഭാഗമാണ്. പുതിയ സാമ്പത്തിക നയം ആവിഷ്ക്കരിച്ചു നടപ്പിലാക്കിയതിന്റെ ഫലമായി മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്.1990-91ൽ 5.1 ശതമാനമായിരുന്നതു 2016-17ൽ 7.7 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്. ലോക സമ്പദ് വ്യവസ്ഥയുടെ വളർച്ചാനിരക്കിനേക്കാൾ കൂടുതലാണ് ഇന്ത്യയുടെ വളർച്ചാനിരക്ക്. വിദേശ മൂലധന നിക്ഷേപത്തിലും വലിയ വർദ്ധനവുണ്ടായി. 1990-91 ൽ 103 ദശലക്ഷം ഡോളർ മാത്രമുണ്ടായിരുന്നത് ഇപ്പോൾ 55,457 ദശലക്ഷം ഡോളറായി വർദ്ധിച്ചു.

ദരിദ്രരുടെ എണ്ണം അധികമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ചരിത്ര-സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ മാനങ്ങൾ ഇന്ത്യയിലെ ദാരിദ്ര്യത്തിനു പിന്നിലുണ്ട്. 1970 മുതൽ ദാരിദ്ര്യരേഖ എന്ന സംജ്ഞ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിൽ ദരിദ്രരെ നിശ്ചയിക്കുന്നത്. ഇന്ത്യയിൽ ദരിദ്രരുടെ എണ്ണം കുറഞ്ഞു വരികയാണെന്നാണ് പുതിയ കണക്കുകൾ കാണിക്കുന്നത്. എഴുപതുകളുടെ തുടക്കത്തിൽ ഇന്ത്യയിൽ 50% ത്തിനു മുകളിലുള്ള ജനങ്ങളും ദരിദ്രരായിരുന്നുവെന്നിടത്തു നിന്നു 2010 ൽ 30% മായി കുറഞ്ഞിട്ടുണ്ട്. എന്നാൽപോലും ഈ കണക്കുകൾ രാജ്യത്തിന്റെ മനസാക്ഷിയെ വേദനിപ്പിക്കുന്നതാണ്. ദാരിദ്ര്യമെന്ന സാമൂഹ്യ സാമ്പത്തിക പ്രശ്നത്തെ പരിഹരിക്കുവാൻ മൂർത്തമായ നടപടികൾ കൈക്കൊണ്ടേ മതിയാകൂ. പുതിയ സാമ്പത്തിക നയം നടപ്പിലാക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നു ഉയർന്ന ധനകമ്മിയായിരുന്നു. 1990-91 ൽ 10.4% മായിരുന്നത് 2016-17 ൽ 3.5 % മായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് യഥാർത്ഥത്തിൽ പുതിയ സാമ്പത്തിക നയത്തിന്റെ പ്രധാനപ്പെട്ട നേട്ടങ്ങളിൽ ഒന്നാണ്. എന്നാൽ തൊഴിൽ മേഖലയും കാർഷിക മേഖലയും കടുത്ത പ്രതിസന്ധികൾ നേരിടുകയാണ്. സാമ്പത്തിക പരിഷ്ക്കാരത്തിന്റെ ഫലമായി ആഭ്യന്തര ഉൽപ്പാദനത്തിൽ വളർച്ചയുണ്ടായെങ്കിലും അതിനനുസരിച്ചു രാജ്യത്തു തൊഴിലവസരങ്ങൾ ഉണ്ടായി വന്നില്ല. 2005 മുതൽ 2010 വരെയുള്ള അഞ്ച് വർഷക്കാലം രാജ്യത്തെ തൊഴിൽ വർദ്ധനവ് 0.88% മാത്രമായി ചുരുങ്ങി. അതുപോലെ 1980-81 കാലത്തെ കാർഷിക വളർച്ചാനിരക്ക് 3.7 % മായിരുന്നതു 2014-15 ൽ നെഗറ്റീവ് 0.2 ശതമാനമായി കുറഞ്ഞു. രാജ്യത്തിന്റെ ഭാവിയെ തന്നെ ബാധിക്കുന്ന ഒരു ഭീഷണിയാണ് കാർഷിക രംഗത്തുണ്ടായിരിക്കുന്ന ഈ ഇടിവ്. 2015-16 ൽ ഇത് അല്പം മെച്ചപ്പെട്ടതായിട്ടാണ് കാണുന്നത്. അതായത് വളർച്ചാനിരക്ക് 1.1% ആയി.

പുതിയ സാമ്പത്തിക പരിഷ്ക്കാരങ്ങൾ 25 വർഷം പൂർത്തിയാക്കുന്ന ഈ അവസരത്തിൽ ഈ രാജ്യത്തിനും ജനങ്ങൾക്കും ലോകത്തിനു തന്നെയും എന്തു മെച്ചമാണുണ്ടാക്കിയതെന്നു വിലയിരുത്തുകയും വീണ്ടും പരിഷ്ക്കരിക്കേണ്ടതൊക്കെ പരിഷ്ക്കരിച്ചുതന്നെ നമ്മൾ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. ഭ്രാന്തമായ എതിർപ്പിനും അന്ധമായ പിന്തുണയ്ക്കുമുപരിയായി വസ്തുതകളെ ശാസ്ത്രീയമായി വിശകലനം ചെയ്തുകൊണ്ടുള്ള അഭിപ്രായങ്ങളെ കൊണ്ടേ കാര്യമുള്ളൂ.
Share:

Juno successfully enters Jupiter's orbit

After a five year journey from Earth, Juno the solar-powered spacecraft squeezed through a narrow band, skimming Jupiter’s surface, avoiding the worst of both its radiation belt and its dangerous dust rings.
juno
The Juno satellite, which left Earth five years ago, had to fire a rocket engine to slow its approach to the planet and get caught by its gravity. A sequence of tones transmitted from the spacecraft confirmed the braking manoeuvre had gone as planned. Receipt of the radio messages prompted wild cheering at NASA's Jet Propulsion Laboratory in Pasadena, California. "All stations on Juno co-ord, we have the tone for burn cut-off on Delta B", Juno Mission Control had announced. "Roger Juno, welcome to Jupiter".

The spacecraft's name comes from Greco-Roman mythology. The god Jupiter drew a veil of clouds around himself to hide his mischief, but his wife, the goddess Juno, was able to peer through the clouds and see Jupiter's true nature. Scientists plan to use the spacecraft to sense the planet's deep interior. They think the structure and the chemistry of its insides hold clues to how this giant world formed some four-and-a-half-billion years ago.

It fired its main engine, slowing its velocity, and allowing it to get captured into Jupiter’s hefty orbit. After it was complete, jubilant scientists fronted a press conference, and tore up a “contingency communication strategy” they said they prepared in case things went wrong. “To know we can go to bed tonight not worrying about what is going to happen tomorrow, is just amazing,” said Diane Brown, a project manager from NASA’s Jet Propulsion Laboratory.

Scott Bolton, principle investigator of the Juno mission told his colleagues: “You’re the best team ever! We just did the hardest thing NASA has ever done”. Now the spacecraft will orbit the planet once every 53 days until October 14, when it will shift to a tighter 14-day orbit and after about 20 months of learning everything it can about Jupiter’s interior and its atmosphere, it will eventually succumb to the harsh environment and plunge into the planet’s crushing centre.

The $1.1 billion Juno will now use its sensors to explore Jupiter for clues about how our solar system was formed billions of years ago. “If we want to understand how planets form and how solar systems form, we really have to start with Jupiter”, said Steve Levin, a Juno project scientist. Juno will take a series of dives beneath Jupiter’s intense radiation belts where it will study the gas giant from as close as 2,600 miles over the planet's cloud tops. Scientists warned that the project was risky and may not succeed. Juno will be the first spacecraft to study Jupiter from such a close distance.
Click here to see the Video about Juno Mission
Share:

About & Social

Lorem ipsum dolor sit amet, consectetur adipiscing elit. Nulla elementum viverra pharetra. Nulla facilisis, sapien non pharetra venenatis, tortor erat tempus est, sed accumsan odio ante ac elit. Nulla hendrerit a est vel ornare. Proin eu sapien a sapien dignissim feugiat non eget turpis. Proin at accumsan risus. Pellentesque nunc diam, congue ac lacus

Popular

Tags

Powered by Blogger.
  Pay with PayPal

For more details, click here

Shop with Flipkart, Amazon and Snapdeal
Translate Site

Tags

+2 achieve a right job Active Passive Voice adsense AdSense Page Level Ads Advertisement AIIMS AIPMT Air Force Airman All India Pre-Medical Amazon Android Announcements Applications Apps Army SSC B.Des B.FTech bits pilani blogger Blogging Tips Bookpad brexit cat CBSE chat cisf CMPDI Combined Graduate Level Exam Computer Tips Contactify Corporation Bank course csir CUSAT Datawrkz Defense Service Delhi Subordinate Service Delhi University DHSE Discussions DocsPad eflu ello email Entrance Test fact FireChat Flipkart folder Folder Options free website Gmail Google Inbox Google Person Finder Govt. Service gravitational waves Group D Guest Column Hassan HCF Higher Education Scholarship HSE hsee iaf IB ICSI IES IGIDR iips IISc IISCO Burnpur IISER iit iit madras Improvement Result indian air force Indian Army Interview Tips iPhone ISI ISRO ISS JIPMER JNU Jobs Info Junior Engineer Juno karthika Kerala Post Kerala PSC Kerala State Higher Education Council kshec LCM LGS Library Assistant LIGO Loco Pilot M.Des ma Malayalam Blog Malayalam fonts mangalyaan mars Medical Technologist messaging Military Nursing Service Mobile Apps Mobile Phone Tips Model Exam MPhil msc Nandhithayude Kavithakal nasa Navodaya Navy net nift no internet Notifications NTFS file system Online Money online shopping open a folder in Windows XP Open Forum Open Garden Ordnance Factory pagerank password paypal phd Pondicherry University Postal Assistant Postal Department Prepositions PSC PSC English PSC Maths PSC Model Exam Railway RBI RCC RCC Thiruvananthapuram Rcc Tvm Recruitment Rally Regional Cancer Centre Reserve Bank of India rpf Rural sail sailor SAY SAY Examination Scholarships Security Short Service Commission social media SSA SSC Students Corner Tech News Tech Stuffs Technical Assistant UPSC VHSE VK voice call Watershed WBHRB West Bengal Govt Western Railway whatsapp Windows XP winning tips അഭിമുഖം ആനുകാലികം ഇന്ത്യ ഉസാഘ കവിത ഖസാക്കിന്റെ ഇതിഹാസം ഗണിതം ഗ്രീസ് ചൊവ്വ പലവക പസ്കി പുസ്തകപരിചയം ഫാത്തിമ ഫാസിസം മംഗൾയാൻ മാനസികാരോഗ്യം ലസാഗു ലേഖനം വാർത്തകൾ ശാസ്ത്രം സാങ്കേതികം സാമൂഹ്യം സാമ്പത്തിക പരിഷ്ക്കാരം സാഹിത്യം ഹ്യൂമൻ ജിനോം പ്രോജക്ട്

Latest Admit Cards

Latest Results

  Download Center

Search Site
  Useful Tools

  • Malayalam Typing
  • Photo Editing
Home | About Us | Open Forum | Malayalam Blog | Students Corner | Jobs Info | Applications | Results | Tech Stuffs | Videos | Gallery | Sitemap | Contact Us
  Call with Skype
 Enter your Email ID to subscribe this site free



Delivered by FeedBurner

Latest Syllabus

Tags

Contact Form

Name

Email *

Message *

Links

Advertisement

Main Ad

Tags

Latest Admissions

Some Useful Tips

  • How can I buy a product through Online Shopping? In this site you have three options Amazon,
    Flipkart and Snapdeal. At first, select your product and then submit your address and remit
    payment for Product Delivery. If you want to know more, Step-by-Step Instructions here.

  • If you have any difficulty to read the Malayalam Content of this site, the main reason is that your
    Computer has no Malayalam Font. To solve this problem, you can Download Malayalam Font
    AnjaliOldLipi here. Do you know more about to install a font, Step-by-Step Instructions here.

Latest Answer Key

Mobile Logo

Mobile Logo
text

Categories

Blogger Tutorials

Recent Posts

Unordered List

  • Lorem ipsum dolor sit amet, consectetuer adipiscing elit.
  • Aliquam tincidunt mauris eu risus.
  • Vestibulum auctor dapibus neque.

Pages

Theme Support

Need our help to upload or customize this blogger template? Contact me with details about the theme customization you need.