Discussions, Blogging, Students Matters, Jobs News, Tech Stuffs and more

  • This is default featured slide 1 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 2 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 3 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 4 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 5 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

Showing posts with label സാമൂഹ്യം. Show all posts
Showing posts with label സാമൂഹ്യം. Show all posts

എന്താണ് ഫാസിസം? - ആദ്യഭാഗം

ഫാസിസം എന്ന വാക്കിനു നൽകിയിട്ടുള്ള വിവിധ അർത്ഥങ്ങൾ
Fascism
  • A governmental system led by a dictator having complete power, forcibly suppressing opposition and criticism, regimenting all industry, commerce, etc., and emphasizing an aggressive nationalism and often racism.

  • A way of organizing a society in which a government ruled by a dictator controls the lives of the people and in which people are not allowed to disagree with the government.

  • A political philosophy, movement, or regime that exalts nation and often race above the individual and that stands for a centralized autocratic government headed by a dictatorial leader, severe economic and social regimentation, and forcible suppression of opposition.
ഫാസിസത്തെക്കുറിച്ചു പ്രമുഖരായിട്ടുള്ള ആളുകൾ പറഞ്ഞ കാര്യങ്ങൾ
  • "A genus of political ideology whose mythic core in its various permutations is a palingenetic form of populist ultra nationalism"
    -- Roger Griffin
  • "A form of political behavior marked by obsessive preoccupation with community decline, humiliation, or victimhood and by compensatory cults of unity, energy, and purity, in which a mass-based party of committed nationalist militants, working in uneasy but effective collaboration with traditional elites, abandons democratic liberties and pursues with redemptive violence and without ethical or legal restraints goals of internal cleansing and external expansion"
    -- Robert Paxton
ഒന്നാം ലോക മഹായുദ്ധകാലത്തു ഇറ്റലിയിൽ നിന്നാരംഭിച്ച പ്രത്യയശാസ്ത്രപരമായ ഒരാശയമാണ് ഫാസിസം. ഫാസിസ്റ്റുകൾ ഒന്നാം ലോകമഹായുദ്ധത്തെ ഒരു വിപ്ലവമായിട്ടാണ് കണ്ടത്. മഹായുദ്ധങ്ങൾ സമൂഹത്തെ മുന്നോട്ട് ചലിപ്പിക്കുമെന്ന ഒരു തിയറി ഫാസിസ്റ്റുകൾ വിശ്വസിച്ചിരുന്നു. യുദ്ധങ്ങളെ തുടർന്ന് ഒരു ‘മിലിട്ടറി സിറ്റിസൺഷിപ്പ്’ രൂപപ്പെടുകയും ഏക ഛത്രാധിപതിയായ ഒരു നേതാവ് ഉദയം കൊള്ളുകയും അങ്ങനെ ശക്തമായ ഒരു രാഷ്ട്രം ഉണ്ടാകുകയും ചെയ്യുമെന്ന് ഫാസിസ്റ്റ് പ്രത്യയശാസ്ത്രം വിശ്വസിക്കുന്നു. അതിരില്ലാത്ത സാമ്രാജ്യമോഹം, അന്ധമായ ദേശീയത, വിദ്വേഷപരമായ വംശീയത എന്നിവ പ്രത്യക്ഷമായി പ്രകടിപ്പിക്കുന്നതോടൊപ്പം മതനിരപേക്ഷത, അഭിപ്രായ സ്വാതന്ത്ര്യം, ആധുനിക ജനാധിപത്യം തുടങ്ങിയവയെ ആക്രമണോത്സുകമായി എതിർക്കുകയെന്നുള്ളതും ഫാസിസത്തിന്റെ മുഖമുദ്രകളാണ്.

ഫാസിസ്മോ എന്ന ഇറ്റാലിയൻ വാക്കിൽ നിന്നാണ് ഫാസിസം എന്ന വാക്ക് വരുന്നത്. ‘വൈക്കോൽ കെട്ട്’ എന്നാണ് ഫാസിസ്മോ എന്ന ഇറ്റാലിയൻ വാക്കിന്റെ അർത്ഥം. ഈ വാക്ക് തെരഞ്ഞെടുത്തതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടത് സംഘടിച്ചു ശക്തരാവുക എന്ന ലളിതയുക്തി തന്നെയാണ്. 1919 ൽ ഇറ്റലിയിലെ മിലാനിൽ നാഷണൽ ഫാസിസ്റ്റ് പാർട്ടി സ്ഥാപിച്ചു കൊണ്ട് മുസോളിനി ഫാസിസ്റ്റ് സംഘടനാ പ്രവർത്തനത്തിനു തുടക്കം കുറിച്ചു. പിന്നീടിങ്ങോട്ടുള്ള ഈ കാലയളവിൽ ഇടതെന്നോ വലതെന്നോ യഥാസ്ഥിതികമെന്നോ പുരോഗമനമെന്നോ മതപരമെന്നോ മതരഹിതമെന്നോ എന്നു വേണ്ട എല്ലാത്തരം സംവിധാനങ്ങളെയും വ്യക്തികളെയും ചിലപ്പോൾ ഏറിയും ചിലപ്പോൾ കുറഞ്ഞും ഫാസിസം ബാധിക്കുന്നതായാണ് പലപ്പോഴും കാണുന്നത്. സ്വതന്ത്രമായി നടത്തപ്പെടുന്ന അഭിപ്രായപ്രകടനങ്ങൾ തങ്ങൾക്കെതിരെയായാൽ അപ്പോൾ കാണിക്കുന്ന അസഹിഷ്ണുത, എല്ലാവർക്കും തുല്യാവകാശങ്ങളുണ്ടെന്ന സങ്കൽപ്പം തങ്ങൾക്ക് ഇഷ്ടപ്പെടാത്തവർക്ക് അനുവദിച്ചു കൊടുക്കാതിരിക്കുക, തങ്ങളുടെ നിലപാടുകൾ പിന്തുടരാത്തവരെയൊക്കെ ശത്രുക്കളായി കാണുക തുടങ്ങിയ ഫാസിസ്റ്റ് രോഗലക്ഷണങ്ങൾ കുടുംബം, തൊഴിലിടം, സോഷ്യൽ മീഡിയ, മതം, ജാതി, മാധ്യമം, സിനിമ, രാഷ്ട്രീയം തുടങ്ങി ഏതു സമൂഹസ്ഥാപനത്തിലായാലും പ്രകടിപ്പിക്കാത്തവരായി ഇന്ന് ആരാണുള്ളത്?

മുസോളിനി തന്നെ പറയുകയുണ്ടായി ഫാസിസം ഇടത്താണോ വലത്താണോ എവിടെയാണിരിക്കുന്നത് എന്നതൊരു പ്രശ്നമല്ലായെന്ന്. അത് തന്നെയാണ് കാര്യം. ഫാസിസം ഏതെങ്കിലും ഒരു സ്ഥലത്ത് മാത്രമായിരിക്കുന്ന സാധനമല്ല. ഏത് സംവിധാനമായാലും വ്യക്തിയായാലും ഫാസിസത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടോയെന്നുള്ളതാണ് പ്രശ്നം. ഇറ്റലിയുടെ ചരിത്രമെടുത്തു നോക്കിയാൽ തന്നെ ഇടതുപക്ഷ ഫാസിസ്റ്റും വലതുപക്ഷഫാസിസ്റ്റും രാജപക്ഷ ഫാസിസ്റ്റും അവിടെ ഉണ്ടായിരുന്നതായി കാണാം.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

എന്താണ് ഫാസിസം? - രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Mussolini
1943 ൽ കിംഗ് വിക്ടർ ഇമ്മാനുവേൽ, മുസോളിനിയെ രാജിവെയ്പിയ്ക്കുകയും തുടർന്നു ജർമ്മൻ സഹായത്തോടെ മുസോളിനി രക്ഷപ്പെടുകയും ചെയ്തു. ഈ രാഷ്ട്രീയ കുഴപ്പങ്ങൾക്കിടെ മുസോളിനിയുടെ പാർട്ടി ഇറ്റാലിയൻ സോഷ്യൽ റിപ്പബ്ലിക് പ്രഖ്യാപിക്കുകയും മുസോളിനിയെ തന്നെ രാഷ്ട്രത്തലവനായി തെരഞ്ഞെടുക്കുകയും ചെയ്തു. ഇനിയാണ് രസകരമായ കാര്യം. ലോകം മുഴുവൻ കടുത്ത വലതുപക്ഷ രാഷ്ട്രീയ പ്രത്യയശാസ്ത്രമായി കണ്ടിരുന്ന ഫാസിസം, ഇറ്റലിയിൽ തങ്ങൾക്ക് അധികാരം നഷ്ടപ്പെടുന്നതിനു കാരണം യാഥാസ്ഥിതികരും ബൂർഷ്വാകളുമാണെന്നു വിലയിരുത്തുകയും അവരെ ശത്രുപക്ഷത്തു നിർത്തികൊണ്ട് തൊഴിലാളികളെ കൂടെ കൂട്ടുകയുണ്ടായി. പുതിയ ഭരണകൂടം തൊഴിലാളികളുടെ കൗൺസിലുകൾ രൂപീകരിക്കുകയും വ്യവസായങ്ങളിൽ നിന്നു ലാഭവിഹിതം നൽകുന്നതിനുള്ള കാര്യങ്ങൾ പ്രൊപ്പോസ് ചെയ്യുകയും ചെയ്തു. മാരീചനെ തോൽപ്പിക്കുന്ന വിധത്തിലുള്ള ഇത്തരം സർക്കസുകൾ ഫാസിസ്റ്റുകളുടെ ഒരു പ്രധാന തന്ത്രമാണ്. കണ്ണും മിഴിച്ചു നോക്കിയിരുന്നാൽ പോലും ഇമ്മാതിരിയുള്ള ‘കൂട് വിട്ടു കൂടു മാറൽ’ പലർക്കും കാണാൻ പോയിട്ട്, ഒന്നു മനസിലാക്കാൻ പോലും കഴിഞ്ഞെന്നുവരില്ല.

മുസോളിനിയിലൂടെ ഒരു രാഷ്ട്രീയ പാർട്ടിയായി ഫാസിസം കടന്നുവന്നെങ്കിലും അതിനു വഴിയൊരുക്കിയ കുറെ സിദ്ധാന്തങ്ങൾ മുന്വേ ഉണ്ടായിരുന്നു. 1896 ൽ Gaetano Mosca, The Ruling Class എന്ന പുസ്തകത്തിലൂടെ അവതരിപ്പിച്ച തിയറി ഇങ്ങനെയായിരുന്നു - ‘എല്ലാ സമൂഹത്തിലും സംഘടിതമായ ഒരു ന്യൂനപക്ഷം അസംഘടിതമായ ഒരു ഭൂരിപക്ഷത്തിനുമേൽ ആധിപത്യമുറപ്പിക്കുകയും അവരെ ഭരിക്കുകയും ചെയ്യും’. Mosca യുടെ തിയറിയിൽ എലൈറ്റ് ക്ലാസും കോമൺമാനുമായിരുന്നു രണ്ടു വർഗ്ഗങ്ങൾ. അതായത് ഭരിക്കാനുള്ളവരും ഭരിക്കപ്പെടാനുള്ളവരും. ഇതിലെ ജനാധിപത്യവിരുദ്ധത ഫാസിസ്റ്റ് പ്രത്യയശാസ്ത്രവുമായി ഇഴുകിചേരുന്നതായിട്ടാണ് പിന്നീടതിന്റെ രാഷ്ട്രീയരൂപങ്ങളിൽ കാണപ്പെട്ടത്. അതുപോലെ തന്നെ അരാജകവാദിയായിരുന്ന Mikhail Bakunin മുന്നോട്ടുവെച്ച Propaganda of Deed എന്ന ആശയം നേരിട്ടുള്ള ഏറ്റുമുട്ടലിന്റെ രാഷ്ട്രീയ പ്രാധാന്യം എടുത്തു കാണിക്കുന്നതായിരുന്നു. ഈ ആശയത്തിലടങ്ങിയിരുന്ന ആക്രമണോത്സുകത ഫാസിസ്റ്റുകൾക്ക് പ്രിയപ്പെട്ടതാകുകയും അവരതിനെ തങ്ങളുടെ പ്രവർത്തനത്തിന്റെ ഭാഗമാക്കുകയും ചെയ്തു.

ഏതായാലും ഫാസിസത്തിനു ഒരു നൂറ്റാണ്ട് തികയുന്ന ഈ കാലത്തു തുറന്ന മനസോടും നിഷ്പക്ഷമായും ഫാസിസത്തെ പഠിക്കേണ്ടതുണ്ട്. മനുഷ്യരാശിയ്ക്ക് അത് വരുത്തിവെച്ച കണക്കറ്റ ദുരിതങ്ങളെ തിരിച്ചറിയുന്നതിനും കുറഞ്ഞപക്ഷം ഒരു ‘ഫാസിസ്റ്റ് വിരുദ്ധ ഫാസിസ്റ്റ്’ ആകാതിരിക്കാനെങ്കിലും ഫാസിസമെന്താണന്നു മനസ്സിലാക്കേണ്ടതുണ്ട്.
Share:

ചിന്താപദ്ധതിയുടെ വ്യതിയാനങ്ങൾ - ആദ്യഭാഗം

ദിയിൽ അനിശ്ചിതത്വം നിലനിന്നിരുന്നുവെന്നാണ് ക്രിസ്തുവിന് ഏകദേശം 1000 കൊല്ലങ്ങൾക്ക് മുന്വ് ജീവിച്ചിരുന്ന യവനചിന്തകനായ ഹെസിയോഡിന്റെ അഭിപ്രായം. ആധുനിക ശാസ്ത്രത്തിലെ വിപ്ലവകരമായ ഹൈസൺബെർഗിന്റെ ‘അൺസേർട്ടിനിറ്റി പ്രിൻസിപ്പിൾ’ പ്രകാരം പ്രഞ്ചത്തിന്റെ അടിസ്ഥാനഭാവം തന്നെ അനിശ്ചിതത്വം ആണെന്നാണ് ഇന്നത്തെ ശാസ്ത്രലോകം കരുതുന്നത്.
sofist
ശാസ്ത്രീയചിന്ത മുളപൊട്ടുന്നതിനു മുന്വ് ജീവിച്ചിരുന്ന ശാസ്ത്രജ്ഞൻമാരെക്കാളുപരി കവികളായിരുന്ന ചിന്തകൻമാർ ഭാവനാസൃഷ്ടങ്ങളായ കഥകളായിരുന്നു പ്രപഞ്വോൽപ്പത്തിയെപ്പറ്റി പറഞ്ഞിരുന്നത്. ഗ്രീക്ക് ഇതിഹാസകാരനായ ഹോമറിന്റെ അഭിപ്രായത്തിൽ ആദിയിൽ യുറാനസ് എന്ന ദേവനും പത്നിയായി ഭൂമിദേവിയും ഉയിർകൊണ്ടെന്നും അങ്ങനെയാണ് പ്രപഞ്ചത്തിന് തുടക്കം കുറിച്ചെതെന്നുമായിരുന്നു. എന്നാൽ പ്രപഞ്ചം എന്നുണ്ടായി? അതെങ്ങനെ നിലനിൽക്കുന്നു? അതിനു അവസാനമുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾ മനുഷ്യരാശിയെ എന്നും അലട്ടിയിരുന്നു. ഇക്കാര്യങ്ങളിൽ ശാസ്ത്രലോകത്ത് ഇന്നു പൊതുവായ അംഗീകാരം ലഭിച്ചിട്ടുള്ളത് ‘ബിഗ് ബാങ് തിയറി’ക്കാണ്. ഈ സിദ്ധാന്തപ്രകാരം സൂര്യചന്ദ്രൻമാരും മറ്റു ഗ്രഹങ്ങളും എല്ലാ നക്ഷത്രങ്ങളും ചേർന്നു വളരെയധികം സാന്ദ്രീകൃതമായ ഘനപിണ്ഡമായിരുന്നു പ്രപഞ്ചം. എന്നാൽ ഏതാണ്ട് 2000 കോടി വർഷങ്ങൾക്ക് മുന്വ് ഇത് പൊട്ടിത്തെറിച്ചു ഗ്യാലക്സികൾ രൂപം കൊണ്ട്. ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും അവ ചുറ്റിക്കൊണ്ടിരിക്കുന്ന നക്ഷത്രങ്ങളുമടങ്ങുന്ന വലിയ കൂട്ടമാണ് ഗ്യാലക്സികൾ. പ്രപഞ്വോൽപ്പത്തി മുതൽ ഇവ പരസ്പരം അകന്നുകൊണ്ടിരിക്കുകയാണ്. അതായത് ഗ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണെന്നു സാരം.

എന്നാൽ ബി.സി. 700 കളിൽ ജീവിച്ചിരുന്ന ഥെയിലിസിന്റെ അഭിപ്രായത്തിൽ ജലമാണ് എല്ലാത്തിന്റെയും ആദി കാരണം. ജലത്തിൽ നിന്നാണ് ഈ പ്രപഞ്ചമുണ്ടായതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ വെള്ളം സുതാര്യമായപ്പോൾ അഗ്നിയുണ്ടായി. അഗ്നിയിൽ നിന്നും സൂര്യചന്ദ്രൻമാരും നക്ഷത്രങ്ങളുമുണ്ടായി. എന്നാൽ പൈതഗോറിയൻ സ്കൂളിന്റെ ആവിർഭാവത്തോടെ തത്വചിന്തയും ശാസ്ത്രവും തമ്മിൽ അഭേദ്യമായ ബന്ധമുടലെടുത്തു തുടങ്ങി. അതുവരെ കഥാരൂപത്തിൽ പറഞ്ഞിരുന്ന പ്രപഞ്ചത്തെക്കുറിച്ച് ശാസ്ത്രീയമായ നിഗമനങ്ങൾ ഉടലെടുക്കാൻ തുടങ്ങി. പൈതഗോറസിന്റെ അഭിപ്രായത്തിൽ പ്രപഞ്ചത്തിന്റെ ആദികാരണം സംഖ്യാരൂപത്തിൽ ക്രമീകരിക്കപെട്ടിരിക്കുന്ന പദാർത്ഥങ്ങളാണെന്നായിരുന്നു. അതിനുശേഷം വന്ന ഡെമോക്രീറ്റസാവട്ടെ ഒരു പടികൂടെ കടന്നു സ്വയം ചലനശേഷിയുള്ള കണികകളാണ് പ്രകൃതിയുടെ ആദികാരണം എന്നാണ് പറഞ്ഞത്. ഇത്തരം പുതിയ നിഗമനങ്ങൾ അമൂർത്തമായ പഴയ ആശയങ്ങൾക്ക് കനത്ത ആഘാതമാണേൽപ്പിച്ചത്. ശാസ്ത്രീയ വീക്ഷണം കടന്നു വന്നതോടുകൂടി തത്വചിന്തയിൽ ദൈവത്തിന്റെ അസ്തിത്വത്തിനു കനത്ത ഉലച്ചിൽ സംഭവിച്ചു. സൈനോഫാനസ് എന്ന ഗ്രീക്ക് ചിന്തകൻ മനുഷ്യപ്രകൃതിയിലുള്ള ദൈവസങ്കൽപ്പങ്ങളെ പരിഹസിച്ചുതള്ളി - “കാളയ്ക്കും സിംഹത്തിനുമൊക്കെ ചിത്രം വരയ്ക്കാനുള്ള കഴിവുണ്ടായിരുന്നെങ്കിൽ കാള, കാളയുടെ രൂപത്തിലുള്ള ദൈവത്തെയും സിംഹം, സിംഹത്തിന്റെ രൂപത്തിലുള്ള ദൈവത്തെയും വരയ്ക്കുമായിരുന്നെ”ന്നാണ് അദ്ദേഹം പറഞ്ഞത്.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

ചിന്താപദ്ധതിയുടെ വ്യതിയാനങ്ങൾ - രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ത്മീയമെന്നും ഭൗതികമെന്നും ചിന്താപദ്ധതിയുടെ രണ്ടു ധാരകളുടെ സംഘർഷം മൂലം കലുക്ഷിതമായിരിക്കുന്ന അന്തരീക്ഷത്തിലേക്കാണ് ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടും ചോദ്യങ്ങൾ ചോദിക്കുവാൻ പ്രേരിപ്പിച്ചുകൊണ്ടും സോക്രട്ടീസ് കടന്നു വന്നത്.
Plato_Aristotle
പ്രൊട്ടഗോറസ് എന്ന ചിന്തകനാൽ രൂപംകൊണ്ട ‘സോഫിസ്റ്റ് പ്രസ്ഥാന’ത്താൽ യവനചിന്തയിലാകെ ഒരുതരം മരവിപ്പ് മുറ്റി നിന്നിരുന്ന കാലമായിരുന്നു ഇത്. മനുഷ്യനുമായി സംവദിക്കുന്നതിനുപകരം കുയുക്തികളാൽ അവനെ വട്ടംകറക്കുന്നതിലായിരുന്നു സോഫിസ്റ്റുകൾക്ക് ഉത്സാഹം. അങ്ങനെ ചിന്തയുടെ മണ്ഡലങ്ങളിൽ കാടുകയറി വെറും അഭ്യാസങ്ങൾ കാണിക്കുകയാണ് സോഫിസ്റ്റുകൾ എന്ന തിരിച്ചറിവിലാണ് ചോദ്യങ്ങൾ ചോദിക്കുവാൻ ഏതൻസിലെ യുവജനങ്ങളെ സോക്രട്ടീസ് ഉപദേശിച്ചത്. ഉത്തരങ്ങൾക്കായുള്ള അന്വേഷണം സത്യത്തിന്റെ മുന്വിൽ അവരെ കൊണ്ടുചെന്നു നിർത്തുമെന്നു സോക്രട്ടീസിനറിയാമായിരുന്നു. അമാനുഷികവും അഭൗമീകവുമായ വിഷയങ്ങളിൽ കുടുങ്ങി കിടക്കുന്ന തത്വചിന്തയെ മോചിപ്പിക്കാനായി സോക്രട്ടീസ് ശ്രമിച്ചതോടുകൂടി പുരോഹിതൻമാരും ഭരണാധികാരികളും സോക്രട്ടീസിനെതിരെ തിരിഞ്ഞു. കപടബുദ്ധിജീവികളുടെ എതിർപ്പിനെ നിർഭയനായി നേരിട്ട സോക്രട്ടീസിനെ ‘ഹാലക്ക്’ എന്ന വിഷം കൊടുത്തു കൊല്ലാനാണ് അവസാനം ഏതൻസിലെ കോടതിയുടെ വിധിയുണ്ടായത്.

മരണത്തിന് മുന്വിൽ അചഞ്ചലനായിരുന്നു സോക്രട്ടീസ് എങ്കിലും തന്റെ പ്രീയപ്പെട്ട ശിഷ്യൻമാരുടെ മനോവ്യഥ മനസിലാക്കിയ അദ്ദേഹം മരണത്തിലൂടെ ഒന്നും അവസാനിക്കുന്നില്ലായെന്നു അവരെ ഉപദേശിച്ചു. അതുവരെയും അതിഭൗതികങ്ങളായ കാര്യങ്ങളെ അംഗീകരിക്കാതിരുന്ന സോക്രട്ടീസിന്റെ മരണത്തിനു തൊട്ടുമുന്വുള്ള ഈ ഉപദേശം ശിഷ്യൻമാരിൽ പ്രത്യേകിച്ചു പ്ലേറ്റോയിൽ വലിയ സ്വാധീനമാണുണ്ടാക്കിയത്. ഭൂമിയിൽ നന്മ ചെയ്തു ജീവിച്ചവർ മരണശേഷം സകല ആകുലകളിൽ നിന്നും മുക്തരായി ഭൂമിക്കപ്പുറമുള്ള മറ്റൊരു ലോകത്തു ജീവിക്കുമെന്നുള്ള ചിന്തയുടെ സ്വാധിനത്താൽ പ്ലേറ്റോ പീന്നീടെഴുതുകയുണ്ടായി - “ഇക്കാണുന്ന ലോകവും അതിലെ ജീവജാലങ്ങളൊന്നും യഥാർത്ഥത്തിൽ ഉള്ളതല്ല. ഈ ലോകത്തിനപ്പുറമാണ് യഥാർത്ഥ ലോകം സ്ഥിതിചെയ്യുന്നത്”. പ്ലേറ്റോയാൽ തുടക്കം കുറിക്കപ്പെട്ട ആദർശലോകത്തെ പ്പറ്റിയുള്ള ചിന്താപദ്ധതി തുടർന്നുള്ള നൂറ്റാണ്ടുകളിൽ ചെലുത്തിയ സ്വാധീനം കുറച്ചൊന്നുമല്ല. ഈ ‘ആദർശലോക’ ത്തിന്റെ പ്രഭാവമാണ് പിന്നീടുള്ള കാലത്തു മതദർശനങ്ങൾക്ക് വളരാനുള്ള മണ്ണ് ഒരുക്കി കൊടുത്തത്.

തത്വചിന്തയെ അതിഭൗതികമായ ലോകവുമായി കൂട്ടിയിണക്കുന്നതിൽ ആദർശലോകത്തെക്കുറിച്ചുള്ള പ്ലേറ്റോയുടെ പഠിപ്പിക്കലുകൾ വലിയ പങ്കാണ് വഹിച്ചത്. തത്വചിന്ത വീണ്ടും അമൂർത്ത തലങ്ങളിലേക്ക് ആണ്ടുപോയതു മൂലം അതിൽ അഭിരമിച്ചിരുന്ന ചിന്തകർക്ക് പുതിയൊരു ചിന്തയുടെ സ്ഫുരണങ്ങളെ കണ്ടെത്താൻ കഴിയാതെ വന്നു. എന്നാൽ ഇതിനൊരു വ്യതിയാനമുണ്ടാക്കിയത് ഫ്രഞ്ചു ചിന്തകരായ മൊണ്ടസ് ക്യു, റൂസോ, വോൾട്ടയർ എന്നിവരായിരുന്നു. അവർ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ ആശയങ്ങൾ മുന്വോട്ട് വെച്ചപ്പോൾ ചിന്താപദ്ധതിയിൽ പുതിയൊരു തുടക്കമാണ് കുറിച്ചത്. തത്വചിന്ത ജനകീയ മുന്നേറ്റങ്ങൾക്കും മനുഷ്യവിമോചനത്തിനും വഴിയൊരുക്കുന്ന കാഴ്ചയാണിവിടെ കാണുന്നത്. അധികാരസ്ഥാപനങ്ങളുടെ മർദ്ദന നടപടികൾക്കും ചൂഷണത്തിനുമെതിരെ ജ്വലിച്ച ഇത്തരം ചിന്തകൾ ഫ്രെഞ്ചു വിപ്ലവത്തിലാണ് ചെന്നുനിന്നത്.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

ചിന്താപദ്ധതിയുടെ വ്യതിയാനങ്ങൾ - മൂന്നാംഭാഗം

ഈ കുറിപ്പിന്റെ രണ്ടാംഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദർശലോകം തുടങ്ങിയ ബൗദ്ധിക സങ്കൽപ്പങ്ങളിൽ നിന്നും വ്യവസ്ഥിതികളെ തന്നെ പുനസൃഷ്ടിക്കുന്ന തലത്തിലേക്ക് ചിന്താപദ്ധതി കടന്നു വന്നെങ്കിലും ‘ആശയവാദികൾ’ എന്നു പരക്കെ അറിയപ്പെട്ടിരുന്ന ജർമ്മൻ ചിന്തകരായ ഇമ്മാനുവേൽ കാന്റും ഹെഗലുമൊക്കെ വ്യത്യസ്തമായ രീതിയാണ് അവലംബിച്ചത്.
Voltaire_Rousseau_Montesquieu
‘വൈരുദ്ധ്യാത്മകവാദം’ എന്ന സന്വ്രദായം ചിന്തയിൽ കൊണ്ടുവന്നത് കാന്റാണ്. ഒരു യഥാർത്ഥ്യത്തിൽതന്നെ അതിന്റെ വിപരീതവും അടങ്ങിയിരിക്കുന്നുവെന്നതാണ് വൈരുദ്ധ്യാത്മകത. സത്യം എന്ന ഗുണത്തെക്കുറിച്ചു പറയുന്വോൾ അതിന്റെ വിപരീതഭാവമായ അസത്യവും അതിലടങ്ങിയിരിക്കുന്നു. പ്രകൃതിയെക്കുറിച്ചു പറയുന്വോൾ വിപരീതഭാവമായ പരമസത്ത (absolute) അതിൽ അടങ്ങിയിരിക്കുന്നു. ഇത്തരത്തിൽ ചിന്തയിൽ ഒരു കുതിപ്പിനു തുടക്കമിട്ട കാന്റ്, പൗരാണിക ചിന്തകൻമാരുടെ അമൂർത്തസങ്കൽപ്പത്തിനു ചേരുന്ന തരത്തിലുള്ള പരമസത്തയെന്ന സമസ്യയിൽ കുടുങ്ങി നട്ടം തിരിയുകയാണുണ്ടായത്.

കാന്റിനാൽ തുടക്കം കുറിക്കപ്പെട്ട വൈരുദ്ധ്യാത്മകവാദത്തെ അതിന്റെ പൂർണ്ണതയിൽ എത്തിച്ചത് ഹെഗലാണ്. ഹെഗലിന്റെ വീക്ഷണത്തിൽ പ്രപഞ്ചത്തിലുള്ള സകല വ്യവസ്ഥിതികളും നിരന്തരമായ മാറ്റത്തിനു വിധേയമായി കൊണ്ടിരിക്കുകയാണ്. വൈരുദ്ധ്യാത്മകമായ ദ്വന്ദയാഥാർത്ഥ്യങ്ങൾ പരസ്പരം ഏറ്റുമുട്ടുന്നതു വഴി പുതുതായി ഒരു യഥാർത്ഥ്യം ഉണ്ടാകുന്നതുകൊണ്ടാണ് ഈ മാറ്റം. ആശയലോകത്തു ഇത് ഇപ്രകാരം വ്യക്തമാക്കാം - “പ്രകാശം കണികാസ്വഭാവമുള്ളതാണ്”. കോർപ്പസ്കുലാർ തിയറി അവതരിപ്പിച്ചുകൊണ്ട് ഐസക്ക് ന്യൂട്ടൺ പറഞ്ഞു. ഇതിനെ ഒരു തീസിസ് എന്നു പറയാം. എന്നാൽ പിൽക്കാലത്ത് ഹൈജൻസ് തന്റെ വേവ് തിയറി അവതരിപ്പിച്ചുകൊണ്ട് “പ്രകാശം തരംഗസ്വഭാവമുള്ളതാണെ”ന്നു പ്രഖ്യാപിച്ചു. ഇത് ആദ്യത്തേതിന്റെ വിപരീതമായ അവസ്ഥയെ ചൂണ്ടിക്കാട്ടുന്നതുകൊണ്ട് ഇതിനെ ആന്റീതീസിസ് എന്നുപറയാം. എന്നാൽ ക്വാണ്ടം തിയറിയുടെ ആവിർഭാവത്തോടെ പ്രകാശത്തിന്റെ ദ്വൈതസ്വഭാവം വ്യക്തമാകുകയും പ്രകാശമെന്നതു കണികാസ്വഭാവത്തോടും തരംഗസ്വഭാവത്തോടും കൂടിയ വൈദ്യുതകാന്തികതരംഗമാണെന്നു മനസിലാകുകയും ചെയ്തു. അങ്ങനെ ദ്വന്ദവൈരുദ്ധ്യങ്ങളിൽ നിന്നു പുതുതായി ഒരു സമന്വയം അഥവാ സിന്തസിസ് ഉരുത്തിരിഞ്ഞുവരുന്നു.

പ്രകൃതി നിരന്തരം മാറ്റത്തിനു വിധേയമായി കൊണ്ടിരിക്കുകയാണെന്നും വിപരീത ദ്വന്ദങ്ങളുടെ ഏറ്റുമുട്ടൽ പുതിയ സാമൂഹ്യ വ്യവസ്ഥയ്ക്കു തുടക്കം കുറിയ്ക്കുമെന്നും പഠിപ്പിച്ച ഹെഗൽ പിന്നീട് പറഞ്ഞു - “മരമായി തീരാനുള്ള കഴിവ് വിത്തിനു ജന്മസിദ്ധമാണെന്നതുപോലെ മാറ്റങ്ങൾ വരുത്തുവാനുള്ള കഴിവ് പ്രകൃതിയ്ക്ക് അതിൽ തന്നെയുണ്ട്. അതിനാൽ മനുഷ്യൻ അതിനുവേണ്ടി യാതൊന്നും ചെയ്യേണ്ടതില്ല. ഇന്ന് രാജഭരണം ഉണ്ടെങ്കിൽ അതിനു കാരണം പ്രകൃതി അങ്ങനെ നിശ്ചയിച്ചതുകൊണ്ടാണ്. അതിനെ മാറ്റി മറിയ്ക്കുവാൻ മനുഷ്യൻ ഇറങ്ങിപ്പുറപ്പെടുന്നതു തെറ്റാണ്”. രാജഭരണത്തിന്റെയും ഫ്യൂഡൽ പ്രഭുക്കൻമാരുടെയും കടുത്ത സമ്മർദ്ദങ്ങളുടെയും പ്രലോഭനത്തിന്റെയും മുന്വിൽ ഇത്തരമൊരു പ്രസ്താവന നടത്തി താൻ പഠിപ്പിച്ച സത്യത്തിന്റെ മുഖം കാപട്യത്തിന്റെ തിരശ്ശീല കൊണ്ടു മൂടിക്കെട്ടാനാണ് ഹെഗൽ ശ്രമിച്ചത്. ഇതു മൂലം അദ്ദേഹം താൻ സഞ്ചരിച്ച ദൂരങ്ങളിൽ നിന്നും പെട്ടെന്നു വളരെ പിന്നോക്കം പോവുകയാണുണ്ടായത്.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

ചിന്താപദ്ധതിയുടെ വ്യതിയാനങ്ങൾ - നാലാംഭാഗം

ഈ കുറിപ്പിന്റെ മൂന്നാംഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാനുഷിക തലത്തിൽ നിന്നും വിട്ടുപോയ തത്വചിന്തയെ വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന രീതിയിൽ അവതരിപ്പിക്കുകയായിരുന്നു കാൾ മാക്സ് ചെയ്തത്. ഇവിടെ തത്വചിന്ത ജീവിതാഭിമുഖ്യമാകുന്നതോടൊപ്പം രാഷ്ട്രീയ സ്വഭാവമാർജിക്കുകയും സംഘടനാരൂപം കൈക്കൊള്ളുകയും ചെയ്യുന്നതായികാണാം.
kant_hegel_marx
ദ്വന്ദവൈരുദ്ധ്യങ്ങൾ ഏറ്റുമുട്ടി പുതിയൊരു യഥാർത്ഥ്യം നിലവിൽ വരുമെന്നുള്ള ചിന്താപദ്ധതിയുടെ കാതൽ ചരിത്രത്തിന്റെ താളുകൾ കൊണ്ടാണ് മാക്സ് അവതരിപ്പിക്കുന്നത്. ആദിമസമൂഹത്തിൽ നിലനിന്നിരുന്നതു ഗോത്രങ്ങളാണ്. ഓരോ ഗോത്രങ്ങൾക്കും ഗോത്രാധിപൻമാരുണ്ടായിരുന്നു. ഈ ഗോത്രങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതിന്റെ ഫലമായി വിജയിച്ചവർ പരാജയപ്പെട്ടവരെ അടിമകളാക്കി. അങ്ങനെ പുതിയൊരു വ്യവസ്ഥിതി ഉയിർകൊണ്ട് ‘അടിമ-ഉടമ സന്വ്രദായം’. വൈരുദ്ധ്യാത്മകത അനുസരിച്ചു ഈ ദ്വന്ദയഥാർത്ഥ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടി പുതിയൊരു യഥാർത്ഥ്യമായ ‘ഭൂവുടമ-കുടിയാൻ വ്യവസ്ഥിതി (ഫ്യൂഡലിസം) നിലവിൽ വന്നു. അടിസ്ഥാന ആവശ്യങ്ങൾക്കായി ഏറ്റുമുട്ടിയും വേട്ടയാടിയും നടന്നിരുന്ന ഗോത്രമനുഷ്യരിൽ നിന്നും വ്യത്യസ്തമായ നദീതടസംസ്കാരങ്ങൾ രൂപം കൊള്ളുകയും കാർഷികവൃത്തിയിൽ ഏർപ്പെട്ടു ജീവിക്കാൻ തുടങ്ങുകയും ചെയ്തതാണ് ദ്വന്ദയഥാർത്ഥ്യങ്ങളുടെ ഏറ്റുമുട്ടലിനു ആക്കം കൂട്ടിയത്. ഇവയും ഏറ്റുമുട്ടലിനു വിധേയമായി ആധുനികകാലത്തു ‘മുതലാളി-തൊഴിലാളി വ്യവസ്ഥിതി’ നിലവിൽ വന്നു.

നവോത്ഥാന കാലഘട്ടത്തെ തുടർന്നുണ്ടായ വ്യവസായവൽക്കരണവും ആധുനിക ശാസ്ത്രത്തിന്റെ പിന്തുണയോടെ ലോകമെന്വാടുമുണ്ടായ ഫാക്ടറിവൽക്കരണവുമൊക്കെയാണ് മുതലാളി–തൊഴിലാളി ദ്വന്ദയഥാർത്ഥ്യങ്ങൾ സാമുഹ്യവ്യവസ്ഥയിൽ രൂപംകൊള്ളാൻ ഇടയാക്കിയത്. ഈ പുതിയ വ്യവസ്ഥിതിയിൽ ചരക്കുൽപാദനത്തിനായി തൊഴിലാളിയുടെ അദ്ധ്വാനശേഷി വിലകൊടുത്തു വാങ്ങുന്ന മുതലാളി, തൊഴിലാളി തന്റെ അദ്ധ്വാനത്തിലൂടെ ഉൽപ്പാദിപ്പിക്കുന്ന മിച്ചമൂല്യം സ്വന്തമാക്കുന്നതു മൂലം തൊഴിലാളിയുടെ അദ്ധ്വാനശേഷി ചൂഷണം ചെയ്തു ലാഭം ഉണ്ടാക്കുന്നു. ഇപ്രകാരം കൂലിവേലയുടെ ചൂഷണം വഴി മുതലാളിത്തം ഉണ്ടാക്കുന്ന മിച്ചമൂല്യത്തെ ‘മൂലധനം’ എന്നു പറയുന്നു.

ഇങ്ങനെ മൂലധനം കേന്ദ്രീകരിക്കുന്നതു മൂലവും മുതലാളിത്ത വ്യവസ്ഥിതിയുടെ സന്തതസഹചാരിയായ തൊഴിലില്ലായ്മ മൂലവും സമൂഹത്തിൽ രണ്ട് വർഗ്ഗങ്ങൾ രൂപപ്പെടുന്നു. ഇതുമൂലം സൃഷ് ടിക്കപ്പെടുന്ന രണ്ട് വർഗ്ഗങ്ങൾ ഉള്ളവനെന്നും ഇല്ലാത്തവനെന്നും രണ്ട് വൈരുദ്ധ്യങ്ങളാവും. ഈ രണ്ട് വൈരുദ്ധ്യങ്ങൾ ഏറ്റുമുട്ടുന്നതു വഴി ആത്യന്തികമായി സമത്വസുന്ദരമായ, വർഗ്ഗരഹിതമായ പുതിയൊരു സാമൂഹ്യവ്യവസ്ഥ രൂപം കൊള്ളുമെന്നാണ് മാക്സിന്റെ ചിന്തയുടെ കാതൽ.

കടപ്പാട്: തത്വചിന്താ – ശാസ്ത്ര സംബന്ധമായ വിവിധ പുസ്തകങ്ങളോടും വിശകലനങ്ങളോടും
Share:

ലൈംഗികാതിക്രമത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്നതിനുള്ള 2013 ലെ നിയമഭേദഗതിയിൽ വൈകല്യങ്ങൾ ഉണ്ടോ? - ആദ്യഭാഗം

(The Times of India ദിനപത്രത്തിൽ 2015 ജൂലൈ 20 തിങ്കളാഴ്ച Prem Shankar Jha എഴുതിയ ‘Licence To Destroy’ എന്ന ലേഖനത്തെ അവലംബിച്ചാണ് ഈ കുറിപ്പ് എഴുതിയിട്ടുള്ളത്.)
TOI
മ്മുടെ പാർലമെന്റ് 2013 ൽ പാസാക്കിയ ബലാത്സംഗത്തിൽ നിന്നും ലൈംഗികാതിക്രമത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമഭേദഗതിയിൽ നീതിയുടെ ഉത്തമതാൽപര്യത്തെ ദുർബലമാക്കുന്ന വൈകല്യങ്ങൾ (flaws) ഉള്ളതായി തൊട്ടടുത്തു നടന്ന മൂന്നു സംഭവങ്ങളെ എടുത്തുപറഞ്ഞതുകൊണ്ട് പ്രേം ശങ്കർ ഝാ ചൂണ്ടിക്കാട്ടുന്നു.

ഒന്നാമത്തെ കേസ് ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ ഉണ്ടായ സംഭവമാണ്. കോളേജിലെ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഭിന്നശേഷിയുള്ളയാളുമായ സതീഷ് കുമാർ ലൈംഗികാതിക്രമം നടത്തി എന്ന് ഒരു PhD വിദ്യാർത്ഥിനി നൽകിയ കേസിൽ കഴിഞ്ഞ ജൂൺ 23 നു ഡൽഹി ഹൈക്കോടതി സതീഷ് കുമാറിനു മുൻകൂർ ജാമ്യം നിഷേധിക്കുകയുണ്ടായി. സംഭവം വിവാദമായതിനെ തുടർന്നു ഡൽഹി പോലീസിനോട് കേന്ദ്രഗവൺമെന്റ് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. എന്നാൽ സതീഷ് കുമാർ സ്വാധീനശക്തിയുള്ള ആളാണന്നും തെളിവുകൾ നശിപ്പിക്കുകവാൻ ശേഷിയുണ്ടെന്നും സാക്ഷികളെ സ്വാധീനിച്ചു കേസ് അട്ടിമറിക്കുമെന്നുമുള്ള വാദങ്ങളുയർത്തി ഡൽഹി പോലീസ് മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു. അതുകൊണ്ട് സതീഷ് കുമാർ ഇനിയുള്ള കുറേ മാസങ്ങൾ ജയിലിൽ അടയ്ക്കപ്പെടും. വിചാരണകൾക്കൊടുവിൽ കുറ്റക്കാരനല്ലായെന്നു വിധിക്കപ്പെട്ടാലും സതീഷ് കുമാറിന്റെ കരിയറും ജീവിതവും ഏറെക്കുറെ നശിച്ചുകഴിഞ്ഞിരിക്കും.

രണ്ടാമത്തെ കേസ് ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ ചെയർമാനായിരുന്ന R. K. പച്ചൗരിയുടെതാണ്. 2007 ലെ സമാധാന നോബൽ സമ്മാന ജേതാവ് കൂടിയായ പച്ചൗരിയുടെ ഓഫീസ് സഹായിയായിരുന്ന സ്ത്രീയാണ് പതിനഞ്ച് മാസങ്ങൾക്ക് മുന്വ് തന്നോട് ലൈംഗികാതിക്രമം കാണിച്ചുവെന്നു കഴിഞ്ഞ ഫെബ്രുവരിയിൽ പച്ചൗരിയ് ക്കെതിരെ ആരോപണമുന്നയിച്ചത്. ആരോപണമുയർന്നതിനെ തുടർന്നു പച്ചൗരി ഒദ്യോഗികമായ സ്ഥാനങ്ങൾ രാജിവെച്ചു. എന്നാൽ സതീഷ് കുമാറിന്റെ കാര്യത്തിൽ നിന്നു വ്യത്യസ്തമായി കോടതി പച്ചൗരിയുടെ മുൻകൂർ ജാമ്യാപേക്ഷ അനുവദിക്കുകയുണ്ടായി. എന്നിരുന്നാലും എപ്പോൾ വേണമെങ്കിലും ജയിലിലടയ്ക്കാമെന്നുള്ള അവസ്ഥയിൽ പച്ചൗരിയ്ക്കുണ്ടായിരുന്ന അംഗീകാരവും സ്വീകാര്യതയും വിചാരണകൾക്കൊടുവിൽ കുറ്റക്കാരനല്ലായെന്ന് വിധിയുണ്ടായാലും തിരിച്ചുകിട്ടാത്ത വിധം തകർന്ന സ്ഥിതിയിലാണ്.

മൂന്നാമത്തെ കേസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ഡമോക്രസിയുടെ ഡയറക്ടറും ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിലെ സ് കോളറുമായിരുന്ന ഖുർഷിദ് അൻവറിന്റേതാണ്. 2013 ഡിസംബർ 19 നു വസന്ത് വിഹാറിലുള്ള തന്റെ ഫ്ലാറ്റിൽ നിന്നു ചാടി അൻവർ മരിക്കുകയാണുണ്ടയത്. രണ്ട് ദിവസത്തിനു മുന്വ് ബലാത്സംഗത്തിനു പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നാണിത്. പതിനാല് ആഴ്ചകൾക്ക് ശേഷം ഉന്നയിക്കപ്പെട്ട ബലാത്സംഗ ആരോപണത്തിൽ മെഡിക്കൽ പരിശോധനയിൽ കൂടിപോലും തീർപ്പുകൽപ്പിക്കാനാവാത്ത അവസ്ഥയാണുണ്ടായിരുന്നത്.

2013 ലെ ബലാത്സംഗത്തിൽ നിന്നും ലൈംഗികാതിക്രമങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമമനുസരിച്ചു സ്ത്രീയുടെ ആരോപണം കൊണ്ടുമാത്രം കുറ്റവാളിയായി പരിഗണിക്കപ്പെടുന്ന സാഹചര്യത്തിൽ, ജീവിതത്തിൽ നിന്നും തൊഴിലിൽ നിന്നും നിഷ്ക്കാസിതരാക്കപ്പെടുന്ന വ്യക്തികൾക്ക് സാന്വത്തിക പ്രതിസന്ധിയും കുറ്റവാളിയെന്ന ലേബലും മൂലം അവർ നിരപരാധികൾ ആണെങ്കിൽ പോലും നീണ്ടകാലം കേസ് നടത്തികൊണ്ട് നിരപരാധിത്വം തെളിയിക്കുവാൻ കഴിയാതെ ആത്മഹത്യയെന്ന എളുപ്പവഴി തെരഞ്ഞെടുക്കുവാൻ നിർബന്ധിക്കപ്പെടുന്ന സാഹചര്യം സംജാതമാകുന്നുണ്ടോയെന്നു പരിശോധിക്കപ്പെടേണ്ടതുണ്ട്.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

ലൈംഗികാതിക്രമത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്നതിനുള്ള 2013 ലെ നിയമഭേദഗതിയിൽ വൈകല്യങ്ങൾ ഉണ്ടോ? - രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂഹത്തിൽ ശ്രദ്ധിക്കപ്പെട്ട മേൽപ്പറഞ്ഞ മൂന്നു പേരുടെ കേസുകൾ മാത്രമല്ല, ഈ നിയമപ്രകാരം രാജ്യത്തെ പോലീസ് സ് റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള പതിനായിരകണക്കിനു കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള സാധാരണക്കാരുടെ അവസ്ഥയും സമാനമോ ഇതിനെക്കാൾ മോശമോ ആണ്.
Goddess of Justice
ഒരു പരിഷ്കൃത നിയമവ്യവസ്ഥയിൽ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണത്തിലൂടെയും വിചാരണയിലൂടെയും ഏത് സ്വർണ്ണപാത്രം കൊണ്ട് മൂടിവെച്ചാലും അവസാനം സത്യം കണ്ടെത്തുകയും കുറ്റവാളിയാണങ്കിൽ ശിക്ഷിക്കുകയും നിരപരാധിയാണെങ്കിൽ വിട്ടയക്കുകയുമാണ് ചെയ്യുന്നത്. അതോടൊപ്പം നിയമത്തിന്റെ പ്രത്യേക സ്വഭാവം കണക്കിലെടുത്തു വ്യാജപരാതി ഉന്നയിക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കാനും നിരപരാധിയായിരുന്നിട്ടും നിയമത്തിന്റെ പിടിയിൽപ്പെട്ടു യാതനയനുഭവിക്കേണ്ടിവരുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകാനുമുള്ള വ്യവസ്ഥകൾ ഉണ്ടാവേണ്ടതുണ്ട്. പക്ഷെ ഇപ്പോൾ സംഭവിയ്ക്കുന്നത് മാധ്യമങ്ങളിൽ വാർത്തകൾ വരുന്വോൾ മുതൽ കുറ്റവാളിയാണന്നുള്ള മുൻവിധി രൂപപ്പെടുകയാണ്.

ഇത്തരത്തിലുള്ള അന്തരീക്ഷം സംജാതമാകുന്നതുകൊണ്ട് മൂടുപടം ധരിച്ച ഒരു വൈരം സ്ത്രീ-പുരുഷന്മാർക്കിടയിൽ തൊഴിൽ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലുമൊക്കെ രുപപ്പെടാൻ ഇടയാക്കും. സ്വതന്ത്രമായും തുറന്ന മനസോടും ഇടപെടാൻ ആളുകൾ ഭയപ്പെടും. ഇങ്ങനെയൊരു സാഹചര്യമുണ്ടാക്കുന്നതിൽ 2013 ലെ മേൽപ്പറഞ്ഞ നിയമഭേദഗതിയിലെ ചില വൈകല്യങ്ങൾ ഇടയാക്കുന്നുണ്ടോയെന്നു പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഇതിന്റെ ഡ്രാഫ്റ്റ് ബിൽ പാർലമെന്റ് പരിഗണിച്ച അവസരത്തിൽ ബലാത്സംഗത്തെയും (Rape) ലൈംഗികാതിക്രമത്തെയും (Sexual harassment) രണ്ടായി കണക്കിലെടുത്തില്ലായെന്നതു ഒരു വൈകല്യമായി തന്നെ കാണണമെന്നാണ് തോന്നുന്നത്. അതിനാൽ വിവേചനബുദ്ധിയോടെ കുറ്റങ്ങളുടെ ഗുരുത്വം കണക്കാക്കി ശിക്ഷ നിർണ്ണയിക്കുകയെന്ന ആധുനിക നിയമവ്യവസ്ഥയുടെ അടിസ്ഥാനതത്വം ഈ നിയമഭേദഗതിയിൽ പാളിപ്പോയില്ലേയെന്നു ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാവില്ല.

ഈ നിയമഭേദഗതിയുടെ മറ്റൊരു വൈകല്യമായി പറയാവുന്നതു ലൈംഗികാതിക്രമ ആരോപണമുന്നയിക്കുന്നവർക്ക് ലഭിയ്ക്കുന്ന പൂർണ്ണമായ മറയാണ്. പേരോ മറ്റു വിവരങ്ങളോ പ്രസിദ്ധീകരിക്കപ്പെടാതിരിക്കാനുള്ള പരിരക്ഷ നിയമം നൽകുന്നു. എന്നാൽ ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങളിൽ ഇരകളാകുന്നവർക്ക് നൽകുന്ന സംരക്ഷണം ന്യായവും ശരിയുമാണ്. പക്ഷെ ലൈംഗികാതിക്രമം പോലുള്ള ആരോപണങ്ങളിൽ ആരോപണം ഉന്നയിക്കുന്നവർക്ക് പൂർണ്ണ സംരക്ഷണം നൽകുകയും അവരുടെ വാക്കുകൾ മാത്രമെടുത്തു രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളിൽ ആരോപിതരാകുന്നവർക്ക് ഒരു സംരക്ഷണവും ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഓണത്തിനിടയ്ക്ക് പുട്ടു കച്ചവടമെന്ന പോലെ വ്യക്തിപരമായ പകപോക്കലിനായി നിയമത്തിന്റെ ഉത്തമതാൽപര്യത്തെ മറികടന്നു ഈ നിയമം ദുരുപയോഗിക്കാനുള്ള അവസരം നിലനിൽക്കുന്നുണ്ട്. മനുഷ്യരെല്ലാം സത്യം മാത്രം പറഞ്ഞു തുടങ്ങിയെന്നു ആർക്കെങ്കിലും പറയുവാൻ കഴിയുമോ?

ആസന്നഭാവിയിൽ സ്ത്രീയും പുരുഷനും തമ്മിലടുത്തു ഇടപഴുകുന്ന മേഖലകളിലെല്ലാം അതു വീടായാലും തൊഴിലിടങ്ങളായാലും പൊതുസ്ഥലങ്ങളായാലും വിശ്വാസരാഹിത്യം ഒരു പ്രശ്നമായി മാറും. എപ്പോഴാണ് എങ്ങനെയാണ് ഒരു ആരോപണമുയരുന്നതെന്നുള്ളത് തികച്ചും കേവലമായ ആപേക്ഷികതയ്ക്ക് വിട്ടുകൊടുത്തിരിക്കുന്നതിനാൽ മേൽപ്പറഞ്ഞ ജീവിതമേഖലകളൊക്കെയും ഒരു ‘മൈൻപാട’മായി പരിണമിക്കുവാൻ ഇടയുണ്ട്. ഇത്തരം കാര്യങ്ങൾ കണക്കിലെടുത്താൽ ഈ നിയമഭേദഗതിയിൽ വൈകല്യങ്ങൾ ഉണ്ടെന്നാണ് കരുതേണ്ടത്. ഇക്കാര്യങ്ങളൊക്കെ സമഗ്രമായി പരിശോധിച്ചു എല്ലാവരുടെയും നന്മയും സുരക്ഷയും അന്തസും സംരക്ഷിക്കുന്ന തരത്തിലേക്ക് നിയമത്തിൽ മാറ്റങ്ങൾ വരുത്തണമെങ്കിൽ അതിനനുസരിച്ച് തുറന്ന ചർച്ചകൾ ഉയർന്നുവരേണ്ടതുണ്ട്. നല്ല വശങ്ങൾ ക്രോഡീകരിക്കപ്പെടുകയും നിയമങ്ങൾ കൂടുതൽ ന്യായവും ശരിയുമായി തീരട്ടെയെന്നും ആശിക്കുന്നു.
Share:

About & Social

Lorem ipsum dolor sit amet, consectetur adipiscing elit. Nulla elementum viverra pharetra. Nulla facilisis, sapien non pharetra venenatis, tortor erat tempus est, sed accumsan odio ante ac elit. Nulla hendrerit a est vel ornare. Proin eu sapien a sapien dignissim feugiat non eget turpis. Proin at accumsan risus. Pellentesque nunc diam, congue ac lacus

Popular

Tags

Powered by Blogger.
  Pay with PayPal

For more details, click here

Shop with Flipkart, Amazon and Snapdeal
Translate Site

Tags

+2 achieve a right job Active Passive Voice adsense AdSense Page Level Ads Advertisement AIIMS AIPMT Air Force Airman All India Pre-Medical Amazon Android Announcements Applications Apps Army SSC B.Des B.FTech bits pilani blogger Blogging Tips Bookpad brexit cat CBSE chat cisf CMPDI Combined Graduate Level Exam Computer Tips Contactify Corporation Bank course csir CUSAT Datawrkz Defense Service Delhi Subordinate Service Delhi University DHSE Discussions DocsPad eflu ello email Entrance Test fact FireChat Flipkart folder Folder Options free website Gmail Google Inbox Google Person Finder Govt. Service gravitational waves Group D Guest Column Hassan HCF Higher Education Scholarship HSE hsee iaf IB ICSI IES IGIDR iips IISc IISCO Burnpur IISER iit iit madras Improvement Result indian air force Indian Army Interview Tips iPhone ISI ISRO ISS JIPMER JNU Jobs Info Junior Engineer Juno karthika Kerala Post Kerala PSC Kerala State Higher Education Council kshec LCM LGS Library Assistant LIGO Loco Pilot M.Des ma Malayalam Blog Malayalam fonts mangalyaan mars Medical Technologist messaging Military Nursing Service Mobile Apps Mobile Phone Tips Model Exam MPhil msc Nandhithayude Kavithakal nasa Navodaya Navy net nift no internet Notifications NTFS file system Online Money online shopping open a folder in Windows XP Open Forum Open Garden Ordnance Factory pagerank password paypal phd Pondicherry University Postal Assistant Postal Department Prepositions PSC PSC English PSC Maths PSC Model Exam Railway RBI RCC RCC Thiruvananthapuram Rcc Tvm Recruitment Rally Regional Cancer Centre Reserve Bank of India rpf Rural sail sailor SAY SAY Examination Scholarships Security Short Service Commission social media SSA SSC Students Corner Tech News Tech Stuffs Technical Assistant UPSC VHSE VK voice call Watershed WBHRB West Bengal Govt Western Railway whatsapp Windows XP winning tips അഭിമുഖം ആനുകാലികം ഇന്ത്യ ഉസാഘ കവിത ഖസാക്കിന്റെ ഇതിഹാസം ഗണിതം ഗ്രീസ് ചൊവ്വ പലവക പസ്കി പുസ്തകപരിചയം ഫാത്തിമ ഫാസിസം മംഗൾയാൻ മാനസികാരോഗ്യം ലസാഗു ലേഖനം വാർത്തകൾ ശാസ്ത്രം സാങ്കേതികം സാമൂഹ്യം സാമ്പത്തിക പരിഷ്ക്കാരം സാഹിത്യം ഹ്യൂമൻ ജിനോം പ്രോജക്ട്

Latest Admit Cards

Latest Results

  Download Center

Search Site
  Useful Tools

  • Malayalam Typing
  • Photo Editing
Home | About Us | Open Forum | Malayalam Blog | Students Corner | Jobs Info | Applications | Results | Tech Stuffs | Videos | Gallery | Sitemap | Contact Us
  Call with Skype
 Enter your Email ID to subscribe this site free



Delivered by FeedBurner

Latest Syllabus

Tags

Contact Form

Name

Email *

Message *

Links

Advertisement

Main Ad

Tags

Latest Admissions

Some Useful Tips

  • How can I buy a product through Online Shopping? In this site you have three options Amazon,
    Flipkart and Snapdeal. At first, select your product and then submit your address and remit
    payment for Product Delivery. If you want to know more, Step-by-Step Instructions here.

  • If you have any difficulty to read the Malayalam Content of this site, the main reason is that your
    Computer has no Malayalam Font. To solve this problem, you can Download Malayalam Font
    AnjaliOldLipi here. Do you know more about to install a font, Step-by-Step Instructions here.

Latest Answer Key

Mobile Logo

Mobile Logo
text

Categories

Blogger Tutorials

Recent Posts

Unordered List

  • Lorem ipsum dolor sit amet, consectetuer adipiscing elit.
  • Aliquam tincidunt mauris eu risus.
  • Vestibulum auctor dapibus neque.

Pages

Theme Support

Need our help to upload or customize this blogger template? Contact me with details about the theme customization you need.