Posts

Showing posts with the label ആനുകാലികം

പുതിയ സാമ്പത്തിക പരിഷ്ക്കാരം ഇന്ത്യയെ സഹായിച്ചോ? – ആദ്യഭാഗം

Image
ഉ ദാരവത്ക്കരണം, സ്വകാര്യവത്ക്കരണം, ആഗോളവത്ക്കരണം (Liberalization, Privatization, Globalization) എന്നീ നയങ്ങളിലൂന്നിയ പുതിയ സാമ്പത്തിക പരിഷ്ക്കാരത്തിലേക്ക് ഇന്ത്യ മാറിയിട്ടു 25 വർഷം തികയുകയാണ്. കണക്കുകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുവാൻ പുതിയ നയപരിപാടികൾക്ക് കഴിഞ്ഞോയെന്നു പരിശോധിക്കാൻ പറ്റിയൊരു സന്ദർഭം കൂടിയാണിത്. ലോകമാകമാനം സാമ്പത്തിക പ്രശ്നങ്ങൾ രൂപം കൊള്ളുകയും ഇന്ത്യയിലും അതിന്റെ അനുരണനങ്ങൾ എത്തി സ്ഥിതി രൂക്ഷമാകുമെന്ന അവസ്ഥയുണ്ടായപ്പോഴാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും പരിവർത്തനത്തിനുമായി 1951 മുതൽ 1991 വരെ 40 വർഷക്കാലം നമ്മൾ പിന്തുടർന്നിരുന്ന സാമ്പത്തികനയത്തിന്റെ അലകും പിടിയും മാറ്റി ഉടച്ചുവാർക്കുവാനുള്ള ശ്രമങ്ങളുണ്ടായതും ചർച്ചകൾ ഉയർന്നുവന്നതും. ധനകാര്യമന്ത്രിയായിരുന്ന മൻമോഹൻസിംഗ് 1991ൽ പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലൂടെയാണ് പുതിയ സാമ്പത്തിക നയത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. ഇതിനു മുന്നേ നമ്മൾ നടപ്പിലാക്കിയിരുന്ന സാമ്പത്തിക നയത്തിന്റെ ഭാഗമായി നിരവധി നേട്ടങ്ങൾ രാജ്യത്തുണ്ടായിട്ടുണ്ട്. നെഹ്രുവിയൻ സോഷ്യലിസ്റ്റ് നയങ്ങളുടെ ഉൽപ്പന...

പുതിയ സാമ്പത്തിക പരിഷ്ക്കാരം ഇന്ത്യയെ സഹായിച്ചോ? – രണ്ടാംഭാഗം

Image
ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 1 991 ൽ അന്താരാഷ്ട്ര നാണയനിധിയിൽനിന്നു വായ്പയെടുത്തിരുന്ന 5.8 ബില്യൺ ഡോളറിന്റെ പലിശ പോലും തിരിച്ചടയ്ക്കുവാൻ കഴിയാത്ത അവസ്ഥ രാജ്യത്തിനുണ്ടായി. ഇന്ത്യയുടെ കരുതൽ വിദേശനാണയ ശേഖരം അപകടകരമാംവിധം കുറഞ്ഞു. ഇത് ഏകദേശം 900 മില്യൺ ഡോളറിനടുത്തെത്തി. ഇത് ഏതാണ്ട് രണ്ടാഴ്ചത്തെ ഇറക്കുമതിയ്ക്കുള്ള വിദേശനാണ്യമേയുള്ളൂ. ഇന്ത്യയിൽ പണപ്പെരുപ്പം വലിയ തോതിൽ വർദ്ധിച്ചുവെന്നു പറഞ്ഞു മൂഡീസ്, സ്റ്റാൻഡേർഡ് ആൻഡ് പുവർ എന്നിവപോലുള്ള അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസികൾ ഇന്ത്യയുടെ ക്രഡിറ്റ് റേറ്റിംഗിനെ ‘സ്പെക്കുലേറ്റീവ് ഗ്രേഡി’ലേക്ക് താഴ്ത്തി. അന്താരാഷ്ട്ര ബാങ്കുകൾ ഇന്ത്യയ്ക്ക് വായ്പ നൽകുവാൻ വിസമ്മതിച്ചു. ഈയവസരത്തിലാണ് വിദേശകറൻസി ലഭിയ്ക്കുവാൻ യാതൊരു മാർഗ്ഗവുമില്ലാതായപ്പോൾ റിസർവ് ബാങ്കിന്റെ കൈവശം സൂക്ഷിച്ചിരുന്ന 47ടൺ സ്വർണ്ണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിനു പണയം വെച്ചു 400 മില്യൺ ഡോളർ വാങ്ങാൻ സർക്കാർ നിർബന്ധിതമായത്. ഈ പ്രതിസന്ധിയെ മറികടക്കുന്നതിനാണ് ഇന്ത്യ ലോകബാങ്കിനെയും അന്താരാഷ്ട്ര നാണയനിധിയേയും സമീപിച്ചത്. ലോകബാങ്കും അന്താരാഷ്ട്ര നാണയനിധിയും ഉപാധികളോടെയായിരുന്നു 500 മ...

ഗ്രീസിൽ എന്താണ് നടക്കുന്നത്..? അതിൽ നിന്നു നമ്മൾക്ക് എന്തെങ്കിലും പഠിക്കാനുണ്ടോ? - ആദ്യഭാഗം

Image
ഗ്രീ സിൽ ഒമ്പത് മാസത്തിനിടെ നടന്ന രണ്ടാമത് പൊതുതെരഞ്ഞെടുപ്പിൽ 35% ത്തിലധികം വോട്ട് നേടി അലക്സിസ് സിപ്രാസ് നയിക്കുന്ന ‘സിരിസ’ വീണ്ടും അധികാരത്തിലേക്ക് വന്നിരിക്കുകയാണ്. കഴിഞ്ഞ ജനുവരിയിലെ വോട്ടിംഗ് ശതമാനത്തേക്കാൾ അല്പം താഴേക്ക് പോയെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന സ്ഥാനം ഇടതുപക്ഷപാർട്ടിയായ സിരിസയ്ക്ക് നിലനിർത്താൻ കഴിഞ്ഞു. എന്നാൽ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ വലതുപക്ഷപാർട്ടിയായ നാഷണൽ ഇൻഡിപെൻഡന്റുമായി ചേർന്നു കൂട്ടുകക്ഷി ഗവൺമെന്റായിരിക്കും രൂപീകരിക്കുകയെന്നു സിപ്രാസ് പ്രഖ്യാപിച്ചിരിക്കുകയാണ്. 2015 സെപ്തംബർ 20 നു നടന്ന ഈ പൊതുതെരഞ്ഞെടുപ്പിൽ പ്രധാന പ്രതിപക്ഷപാർട്ടിയായ ‘ന്യൂ ഡമോക്രസി’ 28% വോട്ട് നേടി. എടുത്തു പറയേണ്ടുന്ന ഒരു കാര്യം കടുത്ത വലതുപക്ഷ പാർട്ടിയായ ‘ഗോൾഡൺ ഡോൺ’ കഴിഞ്ഞ ജനുവരിയിലേതിനേക്കാൾ വോട്ടിംഗ് ശതമാനം അൽപ്പം മെച്ചപ്പെടുത്തി 7% വോട്ട് പിടിച്ചുവെന്നുള്ളതാണ്. ഇനിയാണ് നമ്മുടെ തലക്കെട്ടിലേക്ക് വരേണ്ടുന്നത്. എന്താണ് ഗ്രീസിൽ നടക്കുന്നത്? ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ രണ്ടു പൊതു തെരഞ്ഞെടുപ്പുകളും ഒരു ഹിതപരിശോധനയുമൊക്കെ നടത്താൻ തക്ക രാഷ്ട്രീയസാഹചര്യമെന്താണ്? കഴിഞ്ഞ കുറച്ചു നാളായി...

ഗ്രീസിൽ എന്താണ് നടക്കുന്നത്..? അതിൽ നിന്നു നമ്മൾക്ക് എന്തെങ്കിലും പഠിക്കാനുണ്ടോ? - രണ്ടാംഭാഗം

Image
ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ക ര കയറാൻ ബുദ്ധിമുട്ടുള്ള കടക്കെണിയിൽ അകപ്പെട്ടിരിക്കുകയാണ് ഗ്രീസ്. ഇപ്പോൾ തന്നെ പൊതുകടം GDP യുടെ 117% ആണ്. രാജ്യം പുറത്തിറക്കിയ കടപത്ര (ബോണ്ട്) ത്തിന്റെ പലിശ 50% ത്തിനടുത്തെത്തി. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഇത്രയധികം പലിശയ്ക്കാണ് ഗ്രീസ് കടം വാങ്ങി കൂട്ടുന്നത്. പലയിടങ്ങളിൽ നിന്നായി കടം വാങ്ങിയ തുകകളുടെ വീതവും പലിശയും തിരിച്ചു കൊടുക്കേണ്ടുന്ന തീയ്യതികൾ ഇടയ്ക്കിടെ വരുന്നുണ്ട്. പക്ഷെ തിരിച്ചു കൊടുക്കാൻ ഗ്രീസിന്റെ കയ്യിൽ പണമില്ല. IMF നു 173 കോടി യൂറോ തിരിച്ചടയ്ക്കേണ്ടുന്ന അവസാന ദിവസമായിരുന്നു 2015 ജൂൺ 30. അതു കൊടുക്കാൻ ഗ്രീസിനു കഴിഞ്ഞില്ല. അങ്ങനെ IMF നു തിരിച്ചടയ്ക്കേണ്ടുന്നതിൽ മുടക്കം വരുത്തിയ ആദ്യ വികസിതരാജ്യമായി ഗ്രീസ്. ആരൊക്കെയാണ് ഗ്രീസിനു കടം കൊടുത്തത്? കൂടുതലും വിദേശബാങ്കുകൾ - പ്രത്യേകിച്ചു ജർമ്മൻ, ഫ്രഞ്ച് ബാങ്കുകൾ. ഈ ബാങ്കുകളിലേക്കുള്ള ഗ്രീസിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ഇവ തകർന്നേക്കും (2009 ലെ സബ്പ്രൈം പ്രതിസന്ധിയിൽ അമേരിക്കയിലെ പ്രശസ്തമായ ലേമാൻ ബാങ്ക് തകർന്നത് ഉദാഹരണം) എന്നു ഭയന്ന യൂറോപ്യൻ സർക്കാരുകളും അവർ നയിക്കുന്ന ധന...

ഗ്രീസിൽ എന്താണ് നടക്കുന്നത്..? അതിൽ നിന്നു നമ്മൾക്ക് എന്തെങ്കിലും പഠിക്കാനുണ്ടോ? - മൂന്നാംഭാഗം

Image
ഈ കുറിപ്പിന്റെ രണ്ടാംഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഇ ത് സിരിസ പാർട്ടിക്കുള്ളിൽ വലിയ അഭിപ്രായ ഭിന്നതയുണ്ടാക്കി. സിപ്രാസിനോട് വിയോജിച്ചുകൊണ്ട് ധനമന്ത്രി യാനിസ് വരുഫാകിസ് രാജിവെച്ചു. സിരിസയുടെ 149 MP മാരിൽ 43 പേർ സിപ്രാസിന്റെ തീരുമാനത്തോട് എതിർപ്പ് രേഖപ്പെടുത്തി. തുടർന്നു യൂറോസോണുമായുള്ള ഉടമ്പടിയുടെ ഭാഗമായി 1450 കോടി ഡോളർ ലഭിച്ചതിന്റെ പിറകെ സിപ്രാസ് രാജിവെയ്ക്കുകയും പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. ഈ പൊതുതെരഞ്ഞെടുപ്പിന്റെ ഫലമാണ് ഈ കുറിപ്പിന്റെ തുടക്കത്തിൽ നമ്മൾ വായിച്ചത്. ഈ പ്രതിസന്ധിയിൽ നിന്നു കരകയറാൻ ഗ്രീസിനെന്തു ചെയ്യാൻ കഴിയും? അടിസ്ഥാന സാമ്പത്തികശാസ്ത്രം തന്നെയാണ് പോംവഴി. വായ്പയിൽ കുറേ ഭാഗമെങ്കിലും എഴുതിതള്ളുകയും ഉൽപ്പാദന–സാമൂഹ്യ-സുരക്ഷാമേഖലകളിലൊക്കെ സർക്കാർ ചെലവ് വർദ്ധിപ്പിക്കുകയുമാണ് പ്രാഥമികമായി ചെയ്യേണ്ടുന്നത്. അങ്ങനെ ചെയ്യുമ്പോൾ പൊതുജനങ്ങളുടെ കയ്യിൽ പണം വന്നു ചേരും. അവരുടെ വാങ്ങൽശേഷി (purchasing power) വർദ്ധിക്കും. അതു വഴി ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഡിമാന്റ് വർദ്ധിക്കുകയും ഉൽപ്പാദനം വർദ്ധിക്കാനുള്ള സാഹചര്യമൊരുങ്ങുകയും ചെയ്യും. ഉൽപ്പാദനം വർദ്ധിക്കുന...

ലൈംഗികാതിക്രമത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്നതിനുള്ള 2013 ലെ നിയമഭേദഗതിയിൽ വൈകല്യങ്ങൾ ഉണ്ടോ? - ആദ്യഭാഗം

Image
(The Times of India ദിനപത്രത്തിൽ 2015 ജൂലൈ 20 തിങ്കളാഴ്ച Prem Shankar Jha എഴുതിയ ‘Licence To Destroy’ എന്ന ലേഖനത്തെ അവലംബിച്ചാണ് ഈ കുറിപ്പ് എഴുതിയിട്ടുള്ളത്.) ന മ്മുടെ പാർലമെന്റ് 2013 ൽ പാസാക്കിയ ബലാത്സംഗത്തിൽ നിന്നും ലൈംഗികാതിക്രമത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമഭേദഗതിയിൽ നീതിയുടെ ഉത്തമതാൽപര്യത്തെ ദുർബലമാക്കുന്ന വൈകല്യങ്ങൾ (flaws) ഉള്ളതായി തൊട്ടടുത്തു നടന്ന മൂന്നു സംഭവങ്ങളെ എടുത്തുപറഞ്ഞതുകൊണ്ട് പ്രേം ശങ്കർ ഝാ ചൂണ്ടിക്കാട്ടുന്നു. ഒന്നാമത്തെ കേസ് ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ ഉണ്ടായ സംഭവമാണ്. കോളേജിലെ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഭിന്നശേഷിയുള്ളയാളുമായ സതീഷ് കുമാർ ലൈംഗികാതിക്രമം നടത്തി എന്ന് ഒരു PhD വിദ്യാർത്ഥിനി നൽകിയ കേസിൽ കഴിഞ്ഞ ജൂൺ 23 നു ഡൽഹി ഹൈക്കോടതി സതീഷ് കുമാറിനു മുൻകൂർ ജാമ്യം നിഷേധിക്കുകയുണ്ടായി. സംഭവം വിവാദമായതിനെ തുടർന്നു ഡൽഹി പോലീസിനോട് കേന്ദ്രഗവൺമെന്റ് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. എന്നാൽ സതീഷ് കുമാർ സ്വാധീനശക്തിയുള്ള ആളാണന്നും തെളിവുകൾ നശിപ്പിക്കുകവാൻ ശേഷിയുണ്ടെന്നും സാക്ഷികളെ സ്വാധീനിച്ചു കേസ് അട്ടിമറിക്കുമെന്...

ലൈംഗികാതിക്രമത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്നതിനുള്ള 2013 ലെ നിയമഭേദഗതിയിൽ വൈകല്യങ്ങൾ ഉണ്ടോ? - രണ്ടാംഭാഗം

Image
ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക സ മൂഹത്തിൽ ശ്രദ്ധിക്കപ്പെട്ട മേൽപ്പറഞ്ഞ മൂന്നു പേരുടെ കേസുകൾ മാത്രമല്ല, ഈ നിയമപ്രകാരം രാജ്യത്തെ പോലീസ് സ് റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള പതിനായിരകണക്കിനു കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള സാധാരണക്കാരുടെ അവസ്ഥയും സമാനമോ ഇതിനെക്കാൾ മോശമോ ആണ്. ഒരു പരിഷ്കൃത നിയമവ്യവസ്ഥയിൽ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണത്തിലൂടെയും വിചാരണയിലൂടെയും ഏത് സ്വർണ്ണപാത്രം കൊണ്ട് മൂടിവെച്ചാലും അവസാനം സത്യം കണ്ടെത്തുകയും കുറ്റവാളിയാണങ്കിൽ ശിക്ഷിക്കുകയും നിരപരാധിയാണെങ്കിൽ വിട്ടയക്കുകയുമാണ് ചെയ്യുന്നത്. അതോടൊപ്പം നിയമത്തിന്റെ പ്രത്യേക സ്വഭാവം കണക്കിലെടുത്തു വ്യാജപരാതി ഉന്നയിക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കാനും നിരപരാധിയായിരുന്നിട്ടും നിയമത്തിന്റെ പിടിയിൽപ്പെട്ടു യാതനയനുഭവിക്കേണ്ടിവരുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകാനുമുള്ള വ്യവസ്ഥകൾ ഉണ്ടാവേണ്ടതുണ്ട്. പക്ഷെ ഇപ്പോൾ സംഭവിയ്ക്കുന്നത് മാധ്യമങ്ങളിൽ വാർത്തകൾ വരുന്വോൾ മുതൽ കുറ്റവാളിയാണന്നുള്ള മുൻവിധി രൂപപ്പെടുകയാണ്. ഇത്തരത്തിലുള്ള അന്തരീക്ഷം സംജാതമാകുന്നതുകൊണ്ട് മൂടുപടം ധരിച്ച ഒരു വൈരം സ്ത്രീ-പുരു...

ഐ.ടി മേഖലയിലെ തൊഴിൽ ബന്ധങ്ങൾ ഇന്ത്യയിൽ

Image
സേ വന മേഖലയെ മുൻനിർത്തിയുള്ള ഒരു വളർച്ചാക്രമമാണ് ഇന്ത്യൻ സന്വദ് വ്യവസ്ഥയിൽ കുറച്ചുകാലമായി കാണുന്നത്. മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (Gross Domestic Product, GDP) 60% ത്തോളം സംഭാവന ചെയ്യുന്നത് സേവന മേഖലയാണെന്നതും ശ്രദ്ധേയമാണ്. 1990 കൾക്ക് ശേഷം സേവന മേഖലകളിലുണ്ടായ അത്ഭുതപൂർവ്വമായ വളർച്ചയുടെ സ്വാഭാവിക പരിണിതികളാണ് വിവര സാങ്കേതിക വിദ്യ (IT) യുടെ ആഴത്തിലുള്ള വ്യാപനവും കന്വോളവൽക്കരണവും. ഈ മേഖലയിൽ ഏകദേശം 30 ലക്ഷം പേർ തൊഴിൽ ചെയ്യുന്നുവെന്നാണ് നാസ്കോം (National Association of Software and Services Companies, NASSCOM) പുറത്തുവിട്ട കണക്കുകളെ ആധാരമാക്കി കേന്ദ്ര ഐ.ടി മന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നത്. നികുതി, വൈദ്യുതി, ഭൂമി തുടങ്ങിയ കാര്യങ്ങളിൽ ഐ.ടി കന്വനികൾക്ക് ഇന്ത്യയിൽ നൽകപ്പെട്ടിട്ടുള്ള ഇളവുകൾ ഇവിടെ മറ്റൊരു വ്യവസായത്തിനും ഇതുവരെ ലഭിക്കാത്തതാണ്. ഇന്ത്യയിലെ ഐ.ടി വ്യവസായ മേഖലയിൽ ഇന്നുള്ള കന്വനികളിൽ 70% ഉം ചെറുകിടക്കാരാണ്. ഒരു കോടി രൂപയിൽ താഴെയായിരിക്കും ചെറുകിട കന്വനികളുടെ വാർഷിക വരുമാനം. 20 ശതമാനത്തോളം ഇടത്തരക്കാരും 10 ശതമാനത്തോളം വൻകിട സ്ഥാപനങ്ങളുമാണ്. ഘടനയും വലുപ്പവുമൊക്...

'നെറ്റ് നിഷ്പക്ഷത' (net neutrality) - വീണ്ടുമൊരു ‘മുല്ലപ്പൂ വിപ്ലവം’ - ആദ്യഭാഗം

Image
'നെ റ്റ് നിഷ്പക്ഷത' (net neutrality) എന്ന പ്രയോഗം വാര്‍ത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. അതിന്റെ ഗുണദോഷങ്ങളെ കുറിച്ച് ചര്‍ച്ചകളും നടക്കുന്നുണ്ട്. ഈ പ്രശ്‌നത്തെ കുറിച്ച് ചില കാര്യങ്ങൾ ഇതാ: എന്താണ് ആ സങ്കല്‍പം ? വേഗതയിലും ലഭിക്കുന്നതിനുള്ള ചെലവിലും വ്യത്യാസങ്ങൾ നിലനിൽക്കുമ്പോൾ പോലും എല്ലാ ഇന്റർനെറ്റ് സൈറ്റുകളെയും തുല്യനിലയിൽ പരിഗണിക്കണം എന്നതാണ് 'നെറ്റ് നിഷ്പക്ഷത' കൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്താണ് ഈ പ്രശ്‌നം ? തങ്ങളുടെ വരുമാനം കുറയുന്നതിനാൽ OTT (Over the Top) സേവനദാതാക്കളായ സ്‌കൈപ്പ്, വാട്ട്‌സ്ആപ്, വൈബർ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ടെലിക്കോം കമ്പനികൾ കഴിഞ്ഞ ജനുവരിയിൽ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. OTT കമ്പനികൾ നല്‍കുന്ന ഇന്റർനെറ്റ് അധിഷ്ഠിത ഫോണ്‍വിളികള്‍ക്ക് പ്രത്യക നിരക്ക് ഈടാക്കണമെന്ന നിര്‍ദ്ദേശവുമായി ഭാരതി എയര്‍ടെൽ മുന്നോട്ട് വന്നു. എന്നാൽ അത്തരം നിരക്കുകൾ ഏർപ്പെടുത്തുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വന്‍പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്. ഏകദേശം ഒരു മാസത്തിന് ശേഷം, ടെലിക്കോം മേഖലയിൽ 'നെറ്റ് നിഷ്പക്ഷത' ഏർപ്പെടുത്തുന്നതി...

'നെറ്റ് നിഷ്പക്ഷത' (net neutrality) - വീണ്ടുമൊരു ‘മുല്ലപ്പൂ വിപ്ലവം’ - രണ്ടാംഭാഗം

Image
ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ര ണ്ടാമത്തെ പ്രശ്‌നം, നമ്മളേതൊക്കെ സേവനങ്ങളുപയോഗിക്കണമെന്ന് സേവനദാതാക്കൾ തീരുമാനിക്കുന്ന അവസ്ഥ വരുന്നു. ഒരു പാൽ കമ്പനി പാലിനുള്ള പണത്തിനു പുറമേ, ചായ കുടിക്കുകയാണെങ്കിൽ അതിന് കൂടുതൽ പണം വാങ്ങുന്നതു പോലാണിത്. പാൽ കമ്പനിയുടെ പാലുപയോഗിച്ചാണ് ചായയുണ്ടാക്കിയത് എന്നപോലെയുള്ള വാദമാണിത്. വാട്ട്‌സ് ആപ്പും സ്‌കൈപ്പും പോലുള്ള സേവനങ്ങൾ എയർ ടെല്ലിന്റെ കണക്ഷൻ വഴിയാണ് പ്രവര്‍ത്തിക്കുന്നത്, അതുകൊണ്ട് അതിനും കൂടി പണം കിട്ടണം എന്നതായിരുന്നു വാദം. വലിയ എതിര്‍പ്പിനെത്തുടര്‍ന്ന് എയർ ടെൽ ഈ നീക്കത്തിൽ നിന്നും പിന്മാറി. വാട്ട്‌സ് ആപ്പ്, സ്‌കൈപ്പ്, വൈബർ സേവനങ്ങൾ വന്നതോടെ ഫോണ്‍വിളി വഴി ലഭിച്ചിരുന്ന വരുമാനത്തിൽ ടെലികോം സേവനദാതാക്കൾക്ക് വൻ ഇടിവുണ്ടായിരിക്കുന്നു. വാട്ട്‌സ്ആപ്പ്, ടെലഗ്രാം പോലെയുള്ള ടെക്സ്റ്റ് സന്ദേശ ആപ്പുകൾ എസ്എംഎസ് വിപണിയെയും തളര്‍ത്തിയിരിക്കുന്നു. പ്രധാനമായും ഈ രണ്ട് കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ടെലികോം സേവനദാതാക്കൾ ഇന്റര്‍നെറ്റ് ഡാറ്റ പലതട്ടിൽ ആക്കി വ്യത്യസ്ത നിരക്ക് ഈടാക്കണമെന്ന് വാശിപിടിക്കുന്നത്. അതായത് വാട്ട്‌സ് ആപ്പ്, സ്‌ക...

ലൈംഗിക വിപണിയെക്കുറിച്ച് ചില കാര്യങ്ങൾ

Image
പു തിയ കാലത്തെ വ്യവസ്ഥിതികൾ പ്രോസ്റ്റിറ്റ്യൂഷനെ പ്രോത്സാഹിപ്പിക്കുകയും അതിനൊരു രീതിശാസ്ത്രം തന്നെ നിർമ്മിക്കുകയും ചെയ്തുവെന്നു തോന്നുന്നു. The oldest profession - എന്നു വ്യഭിചാരം വർണ്ണിക്കപ്പെട്ടു. അതിനെ പിൻതാങ്ങുന്നതിനായി പുതിയ നീതിസാരകഥകൾ പ്രചരിച്ചു. പഴയ ഫ്യൂഡൽ അന്ത:പുരങ്ങളും എൺപതുകളിൽ വ്യാപകമായി കേരളം കണ്ട ‘കന്വനി വീടു’കളും വ്യാവസായികമായി തന്നെ പുന:സ്ഥാപിക്കപ്പെട്ടു. ‘സീസറി’നുള്ളത് കൃത്യമായും ‘സീസറി’നു തന്നെ എത്തിയിരുന്നു. മാധവിമാരേയും വാസവദത്തമാരേയും കുറിച്ചു സാഹിത്യമുണ്ടായി. ആധുനിക ഭോഗ സംസ്കാരത്തെ നീതിമത്ക്കരിക്കുന്നതിനായി സാമൂഹ്യപാഠങ്ങൾ തന്നെ പുതുതായി പഠിപ്പിച്ചു. പൂമുഖവാതിൽ തുറന്നു കൊടുക്കുന്നവൾ കാര്യശേഷിയിൽ മന്ത്രിയും സേവനത്തിൽ ദാസിയും ലാവണ്യത്തിൽ ലക്ഷ്മിയും ശയ്യയിൽ ‘സണ്ണി ലിയോണു’മായിരിക്കണമെന്നു അമ്മായിമാർ അടക്കം പറഞ്ഞു. മനുഷ്യബോധം പണ്ടുമുതലേ വിപണിവൽക്കരിക്കപ്പെടുന്ന ഭോഗത്തെ എതിർത്തിരുന്നു. റാഡിക്കൽ ഫെമിനിസം വ്യഭിചാരത്തെ എതിർക്കുന്നത് തന്നെ അതു മനുഷ്യാന്തസ് ഇടിച്ചുതാഴ്ത്തുന്നു എന്നു തിരിച്ചറിഞ്ഞു കൊണ്ടുകൂടിയാവണം. ഇതിനെ തോൽപ്പിക്കാനാകണം ‘തൽപ്പരകക്ഷികൾ’ ഗണികയായവളെ ...

‘പ്പിള്ളി’വൽക്കരണം - ആദ്യഭാഗം

Image
ന മ്മുടെ NH കളിലൂടെയുള്ള യാത്രകൾക്കിടയിൽ ധാരാളം പരസ്യബോർഡുകളും മറ്റും കാണുകയെന്നുള്ളത് ഒരു സാധാരണകാര്യമാണല്ലോ. അങ്ങനെ ഒരു യാത്രക്കിടയ്ക്ക് നമ്മുടെ സംസ്ഥാനത്ത് അനേകം ശാഖകളുള്ള ഒരു വ്യാപാരസ്ഥാപനത്തിന്റെ പരസ്യബോർഡുകളിൽ കണ്ട ഒരു സംഗതി കൗതുകമുള്ളതായി തോന്നി. അതായത് ആ സ്ഥാപനത്തിനു കരുനാഗപ്പള്ളിയിലും ശാഖയുണ്ട്. അവരുടെ പരസ്യബോർഡുകളിൽ ശാഖകളുടെ പേരെഴുതി വെച്ചിരിക്കുന്ന കൂട്ടത്തിൽ തിരുവനന്തപുരം, കൊല്ലം ഭാഗത്തൊക്കെ കരുനാഗപ്പള്ളിയെന്നാണ് എഴുതിയിട്ടുള്ളത്. എന്നാൽ എറണാകുളം, തൃശൂർ ഭാഗത്തേക്ക് എത്തുന്വോൾ കരുനാഗ’പ്പിള്ളി’യാകുന്നു. എന്താണ് ഇങ്ങനെയൊരു മാറ്റമെന്നു പെട്ടെന്നു പിടികിട്ടിയില്ല. കരുനാഗപ്പള്ളി കൊല്ലം ജില്ലയിലാണ്. ശരിയായ വാക്ക് കരുനാഗപ്പള്ളിയെന്നുമാണ്. പിന്നെയെങ്ങനെയാണ് ഈ ‘പ്പിള്ളി’ വന്നത് ? അക്ഷരതെറ്റ് സംഭവിക്കുവാൻ വഴിയില്ല. ലക്ഷങ്ങൾ ചെലവഴിച്ചു വലിയ പരസ്യകന്വനികളെ കൊണ്ട് ചെയ്യിക്കുന്ന പരസ്യത്തിലെ മാറ്ററൊക്കെ സൂഷ്മപരിശോധനയൊന്നുമില്ലാതെ ജനങ്ങളുടെ മുന്നിലെത്തുകയില്ലല്ലോ. അങ്ങനെ തൃശൂർ എത്തിയപ്പോൾ പ്രൈവറ്റ് ബസുകളിലും KSRTC ബസുകളിൽ പോലും ഈ ‘പ്പിള്ളി’ ശ്രദ്ധയിൽപ്പെട്ടു. വരന്തരപ്പിള്ളി, വാടാനപ...

‘പ്പിള്ളി’വൽക്കരണം - രണ്ടാംഭാഗം

Image
ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക മ തിലകം രേഖകളിൽ പരാമർശിക്കുന്ന ബുദ്ധകേന്ദ്രങ്ങളായ മിത്രാനന്ദപുരവും അനന്തൻകാടുമാണ് പിന്നീട് തിരുവനന്തപുരമാകുന്നതെന്നും വി. വി. കെ. വാലത്ത് (1998) വിശദീകരിക്കുന്നുണ്ട്. കേരളം മാത്രമല്ല പ്രാചീനമായ തെന്നിന്ത്യ ആകെയെടുത്താലും ‘പ്പള്ളി’ ചേർന്നുവരുന്ന സ്ഥലനാമങ്ങൾക്ക് ധാരാളം ഉദാഹരണങ്ങൾ കണ്ടെത്തുവാൻ കഴിയും. കർണ്ണാടകയിലും ആന്ധ്രാപ്രദേശിലുമൊക്കെ ‘ഹള്ളി’, ‘ബള്ളി’ എന്നീ വാക്കുകളാണ് കൂടുതലും അന്നുപയോഗിച്ചിട്ടുള്ളത്. ശ്രീ ശങ്കരനും കുമാരില ഭട്ടനുമൊക്കെ എട്ട്, ഒന്വത് നൂറ്റാണ്ടുകളിൽ രാജഭരണത്തിന്റെ പിൻബലത്തോടെ ഭാരതത്തിലുടനീളം നടത്തിയ ബുദ്ധമത നിഷ്ക്കാസനത്തിന്റെയും ഏതാണ്ട് അക്കാലത്തുണ്ടായ വൈഷ്ണവ-ശൈവ ഭക്തി പ്രസ്ഥാനങ്ങളുടെ വൻതോതിലുള്ള വ്യാപനത്തിന്റെയും ഫലമായി ഇവിടെ പടർന്നിരുന്ന ബുദ്ധ സംസ്കൃതിയുടെ ശേഷിപ്പുകളെ മായിച്ചു കളയാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ കൂടുതൽ മാരകമായിട്ടുള്ളത് ചരിത്രത്തെ അപ്പാടെ മാറ്റിയെഴുതുന്ന പുതിയ ക്രിയാതന്ത്രങ്ങളാണ്. ഇത്തരം കാര്യങ്ങളെ കുറിച്ചു ബോദ്ധ്യമുണ്ടാകുന്വോഴാണ് ‘പ്പള്ളി’ ‘പ്പിളളി’ യാകുന്നത് കേവലമൊരു അക്ഷരത്തെറ്റോ...

‘നീല’ ജീവിതം! - ആദ്യഭാഗം

Image
പ ണ്ടൊക്കെ യാതൊരു പരിചയവുമില്ലാത്ത ആളുകൾ ഇണചേരുന്നത് കാണാതെ ഒരാൾക്ക് ജീവിതകാലം മുഴവൻ കഴിച്ചുകൂട്ടാമായിരുന്നു. എന്നാൽ ഇന്ന് കുട്ടികൾക്ക് പോലും അത് ഏറെക്കുറെ അസാദ്ധ്യമായിരിക്കുന്നു. സ്കൂൾ കുട്ടികൾ അടക്കമുള്ളവർ നിർബാധം പോണോഗ്രാഫി കാണുകയും ചർച്ച നടത്തുകയും ചെയ്യുന്നുവെന്നുള്ളത് വികസനമാണോ മുന്നോട്ടുള്ള പോക്കാണോ എന്നതിനെക്കുറിച്ച് സാമൂഹ്യ ശാസ്ത്രജ്ഞൻമാർ അടക്കമുള്ളവരിൽ നിന്നും അഭിപ്രായങ്ങൾ ഉയർന്നു വരേണ്ടതുണ്ട്. പോണോഗ്രാഫി സ്ത്രീപീഢനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നുള്ള ക്ലാസിക് ഫെമിനിസ്റ്റ് വിമർശനം ഇപ്പോൾ കാണാനില്ലെന്ന് ബ്രിട്ടീഷ് എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ നടാഷ വാൾട്ടർ തന്റെ ‘ലിവിങ് ഡോൾസ് ‘ എന്ന കൃതിയിൽ നിരീക്ഷിക്കുന്നുണ്ട്. മനുഷ്യരുടെ വികാരങ്ങളെ തന്നെ നേരിട്ട് സ്പർശിച്ച് കനംവെച്ചു പെരുകുന്ന അശ്ലീല വിപണിയേയും അവയുടെ താൽപര്യങ്ങളേയും തുറന്നു കാട്ടുന്നതിനും വിമർശിക്കുന്നതിനും ഇടർച്ചയുണ്ടാകുന്നത് എന്തുകൊണ്ടാണ്? ഇന്റർനെറ്റിലൂടെ എല്ലാവരുടെയും വിരൽ തുന്വിലുള്ള ടൺ കണക്കിന് പോണോഗ്രാഫി വീഡിയോകൾ സ്ത്രീയേയും പുരുഷനേയും വെറും ഒബ് ജക്റ്റുകൾ മാത്രമായി കാഴ്ചക്കാരിലേക്ക് പകരുകയാണ്. സ് നേഹവും കരുതല...

‘നീല’ ജീവിതം! - രണ്ടാംഭാഗം

Image
ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ലൈം ഗികാരോഗ്യം തകരാറിലായിട്ടുള്ളവർക്ക് മേയാൻ പറ്റിയ വലിയ മേച്ചിൽപ്പുറങ്ങളായി മാറിയിരിക്കുകയാണ് ഇന്റർനെറ്റിലെ പോണോഗ്രാഫി സൈറ്റുകൾ. സാഡിസ്റ്റുകൾക്കും മസോക്കിസ്റ്റുകൾക്കും ബലാത്സംഗങ്ങളുടെയും കൊടുംപിഢനങ്ങളുടെയും വല്ലാത്ത അനുഭൂതികളാണ് ഈ വിർച്ചൽ ലോകത്തു നിന്ന് വിപണനം ചെയ്യുന്നത്. കൂടുതൽ ആൾക്കാർ കയറിയിറങ്ങുന്ന പോണോഗ്രാഫി സൈറ്റുകളിൽ കൂടുതലായി ഉപയോഗിച്ചിട്ടുള്ള കീവേഡുകളായ ചൈൽഡ് സെക്സ്, ഗ്രൂപ്പ് സെക്സ്, പബ്ലിക് സെക്സ്, ടീച്ചർ സെക്സ്, ആനിമൽ സെക്സ് തുടങ്ങിയവയിൽ നിന്നുതന്നെ ലൈംഗികമായ മാനസികാവസ്ഥയെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും കാര്യങ്ങൾ തിരിയുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നമ്മുടെ പത്രങ്ങളിൽ വന്ന വാർത്ത അടുത്ത വീട്ടിലെ പശുവിനെ പീഡിപ്പിച്ചതിന് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പേർക്കെതിരെ കേസെടുത്തുവെന്നുള്ളതാണ്. ഒരിക്കൽ ശരിയല്ലായെന്ന് സമൂഹം കരുതിയത് സ്വഭാവികമാകുന്നതും പിന്നെ ആവേശത്തോടെ സ്വീകരിക്കപ്പെടുന്നതുമാണ് ‘തലമുറ’ മാറ്റമെന്നും അതിനായില്ലെങ്കിൽ എന്തോ ‘ഗ്യാപ്പ് ’ ഉണ്ടെന്നുമാണ് ഒരു പൊതു ചിന്താഗതി. ഇങ്ങനെ പോണോഗ്രാഫിയിലേക...

ലോകം അഭിനന്ദിച്ച മംഗൾയാൻ വിജയം... ചൊവ്വാദോഷത്തിന്റെ ഭാവി തിരുത്തി കുറിക്കുമോ? – ആദ്യഭാഗം

Image
മ റ്റ് ഗ്രഹങ്ങളെക്കാൾ മുമ്പ് തന്നെ മനുഷ്യന്റെ ശ്രദ്ധ ആകർഷിച്ച ഗ്രഹം ചൊവ്വയാണെന്ന് തോന്നുന്നു. ചൊവ്വായുടെ പ്രത്യേകത അതിന്റെ ചുവപ്പ് നിറമണ്. അതിന് കാരണം ചൊവ്വായിലുള്ള അയൺ ഓക് സൈഡിന്റെ ഉയർന്ന് അളവിലുള്ള സാന്നിദ്ധ്യമാണ്. അംഗാരകൻ എന്ന ചൊവ്വായുടെ സംസ്കൃത പേരിന്റെ അർത്ഥം ‘തീക്കട്ട’ എന്നാണ്. ചുവപ്പുനിറം രക്തത്തിന്റെയും യുദ്ധത്തിന്റെയും ഓർമ്മകൾ ഉണർത്തുന്നതിലാകണം പ്രചീന റോമാക്കാർ തങ്ങളുടെ യുദ്ധദേവതയായ മാർസിന്റെ പേര് ഈ ഗ്രഹത്തിന് നൽകിയത്. അശുഭകാരകനെന്ന് പറയപ്പെട്ടുവന്ന ചൊവ്വായെ മെരുക്കാനാകണം ഭാരതീയർ പിന്നീട് അതിനെ ‘മംഗളൻ’ എന്ന് വിളിച്ചുതുടങ്ങിയത്. ക്രിസ്തുവർഷം രണ്ടാം നൂറ്റാണ്ടിൽ അലക് സാട്രിയായിൽ ജീവിച്ചിരുന്ന ടോളമി എഴുതിയ ആൽമഗെസ്റ്റ് എന്ന ഗ്രന്ഥത്തിലാണ് ഭൂമി കേന്ദ്രീകൃതമായിരിക്കുന്ന പ്രപഞ്ചഘടനയെക്കുറിച്ചുള്ള ആദ്യ നിഗമനമുണ്ടായിരുന്നത്. കേന്ദ്രസ്ഥാനത്ത് വർത്തിക്കുന്ന ഭൂമിയെ സൂര്യനടക്കമുള്ള മറ്റു ഗോളങ്ങൾ വലം വയ്ക്കുന്നു എന്നായയിരുന്നു ആ ഗ്രന്ഥത്തിലെ അടിസ്ഥാന സങ്കല്പം. പാശ്ചാത്യരാജ്യങ്ങളിലടക്കം നൂറ്റാണ്ടുകളോളം നിലനിന്നിരുന്നത് ഈ സങ്കല്പമായിരുന്നു. എന്നാൽ AD 1500 നടുത്തു കോപ്പർനിക്കസ് എന്ന പോളിഷ്...

ലോകം അഭിനന്ദിച്ച മംഗൾയാൻ വിജയം... ചൊവ്വാദോഷത്തിന്റെ ഭാവി തിരുത്തി കുറിക്കുമോ? - രണ്ടാംഭാഗം

Image
ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ചൊ വ്വായിൽ ജീവികൾ ഉണ്ടോ? ഉത്തരം കണ്ടെത്തുവാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇപ്പോൾ ജീവികളൊന്നും ഇല്ലായെങ്കിൽ പോലും നേരത്തെ അവിടെ ജീവിവർഗ്ഗം ഉണ്ടായിരിക്കുവാനുള്ള സാദ്ധ്യതയുണ്ടെന്നുള്ള ഒരു ഊഹം പൊതുവായിട്ട് ഉണ്ട്. ചൊവ്വയിൽ പ്രകാശമുള്ള ഭാഗങ്ങളിൽ നെടുകെ ഋജുരേഖകൾ കാണപ്പെടുന്നതായി 1877 ൽ ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായ ജിയോവെന്നി ഷിയോപെരല്ലി കണ്ടെത്തുകയുണ്ടായി. ചൊവ്വായുടെ ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകിയുണ്ടായ വെള്ളം വരണ്ടപ്രദേശങ്ങളിലേക്ക് ഒഴുകിയെത്തിയതിന്റെ ഫലമായുണ്ടായ ‘കനാലു’കളാണിതെന്ന് വ്യാപകമായി വിശ്വസിക്കപ്പെട്ടു. 1897 ൽ എച്ച്. ജി. വെൽസ് പ്രസിദ്ധികരിച്ച ‘ലോകങ്ങളുടെ യുദ്ധം’ (War of Worlds) എന്ന പ്രസിദ്ധമായ ശാസ്ത്രനോവലിന്റെ ഇതിവൃത്തം തന്നെ ചെവ്വായിലെ ജിവികൾ ഭൂമിക്കെതിരെ നടത്തിയ ആക്രമണമായിരുന്നു. നമ്മുടെ അയൽപക്കത്താരൊങ്കിലും ഉണ്ടോയെന്ന ജിജ്ഞാസ നൂറ്റാണ്ടുളായി മനുഷ്യരാശിയെ ഭരിച്ചുകൊണ്ടിരിക്കുകയാണ്. ഈ നൂറ്റാണ്ടിൽ ചൊവ്വ നിരന്തരമായ ശാസ്ത്ര നിരീക്ഷണത്തിനുവിധേയമായി. 1960 ൽ USSR (റഷ്യ) ആയിരുന്നു ആദ്യ ചൊവ്വാ പര്യവേക്ഷണം തുടങ്ങിവെച്ചത്. കൊറബൽ 4 എന...

ലോകം അഭിനന്ദിച്ച മംഗൾയാൻ വിജയം... ചൊവ്വാദോഷത്തിന്റെ ഭാവി തിരുത്തി കുറിക്കുമോ? - മൂന്നാംഭാഗം

Image
ഈ കുറിപ്പിന്റെ രണ്ടാംഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഇ ന്ത്യൻ വിശ്വാസം അനുസരിച്ച് ചൊവ്വ അത്ര ശൂഭലക്ഷണ ഹേതുവായ ഗ്രഹം അല്ല. ഒരാളുടെ ജാതക ദശയിൽ ആറ് ദശയിലും ചൊവ്വായുടെ സാന്നിദ്ധ്യം ഉണ്ടെങ്കിൽ അതിനെ ചൊവ്വാദോഷം എന്നാണ് വിളിക്കുന്നത്. ഹിന്ദു വിശ്വാസം അനുസരിച്ച് ഈ ദോഷമുള്ള ആളുടെ പങ്കാളിയുടെ മരണമാണ് ഫലമെന്ന് വിശ്വസിക്കുന്നു. ഇതിന് പരിഹാരമായാണ് ചൊവ്വാഴ്ച വ്രതം അനുഷ്ടിക്കുന്നത്. ചൊവ്വാഴ്ച ദിവസം മൂന്ന് നേരം ഉപവസിച്ച ശേഷം പരിപ്പ് കഴിച്ചാണ് വ്രതഭംഗം വരുത്തുന്നത്. ഇതാണ് നാസയുടെ 'കടല'യ്ക്ക് പകരം 'പരിപ്പി'നെ രംഗത്തിറക്കിയ തമാശകൾക്ക് നിദാനം. ഏതായാലും കടല കൊറിക്കുകയോ പരിപ്പ് കഴിക്കുകയോ ചെയ്തില്ലെങ്കിലും മിക്ക ശാസ്ത്രജ്ഞരും ഈ വലിയ നേട്ടത്തിന് തയ്യാറെടുക്കുമ്പോൾ ഓരോ ഘട്ടം പിന്നിടുമ്പോഴും ദൈവത്തിലുള്ള വിശ്വാസം മുറുകെ പിടിച്ചിരുന്നു. അങ്ങനെ മനുഷ്യരാശിക്ക് മുഴുവൻ അഭിമാനമായി നമ്മുടെ മംഗൾയാൻ ചൊവ്വായുടെ ഭ്രമണപഥത്തിൽ അതിന്റെ പ്രവർത്തനം തുടങ്ങികഴിഞ്ഞിരിക്കുന്നു. ഇനി അറിയേണ്ടത് ജ്യോതിഷത്തിലെ ചൊവ്വായുടെ ഭാവിയാണ് ജ്യോതിശാസ്ത്രത്തിൽ ചൊവ്വ ഒരു ഗ്രഹമാണ് എന്നാൽ ജ്യോതിഷത്തിൽ ചൊവ്വ നക്ഷത്രമാണെന...

ഐ.ടി ആക്ട് 2008 (IT Act 2008)

Image
2 008 ലെ ഐ.ടി അമെന്റ്മെന്റ് ആക്ട് America's Patriot Act നു സമാനമായ ഒന്നാണെന്നു പറയപ്പെടുന്നു. അമേരിക്കയിലെ സെപ്റ്റമ്പർ 11 നുണ്ടായ ദാരുണസംഭവത്തിനു ശേഷമാണു അവിടുത്തെ ആക്ട് പാസാക്കിയെടുത്തത്. അതു പോലെ നവമ്പർ 26 നു ബോംബെയിലുണ്ടായ ആക്രമണത്തിനു ശേഷം പസ്സാക്കിയെടുത്തതാണു ഇവിടുത്തെ നിയമം. നവമ്പർ 26 ലെ ബോംബെ ആക്രമണം പ്ലാൻ ചെയ്യുന്നതിൽ കമ്പ്യൂട്ടർ നെറ്റ് വർക്കിൽ കൂടെയുള്ള ടെലിഫോൺ സംഭാഷണങ്ങൾ (VoIP) ഒരു സുപ്രധാന പങ്ക് വഹിച്ചിരുന്നുവെന്നു ഇന്റലിജൻസ് ബ്യൂറോ കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. അപ്രകാരമുള്ള സംഭാഷണങ്ങളെ (VoIP) നിയന്ത്രിക്കാനും നിരീക്ഷിക്കാനും അതുവരെ നിയമങ്ങളില്ലായിരുന്നു. എന്നാൽ ഈ നിയമം പാസ്സായതിനു ശേഷം ഇനി സർക്കാരിനു എവിടെയുമുള്ള കമ്പ്യൂട്ടറിലോ ഫോണിലോ മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളിലോ നിരീക്ഷിക്കാം (monitor). കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രം ഇതുവരെ അന്വേഷണം നടത്തിയിരുന്ന കാര്യങ്ങളിൽ ഇനിമേൽ കോടതി ഇടപെടാതെ തന്നെ സർക്കാരിനു അന്വേഷണം നടത്താം, നടപടിയെടുക്കാം എന്നായിരിക്കുന്നു. ഐ.ടി ആക്ട് 2000 ത്തിൽ നിന്നു 45 ഓളം ഭേദഗതികളോടുകുടിയ ഈ നിയമം ചർച്ച കൂടാതെയാണു പാർലമെന്റ് പാസ്സാക്കിയെടു...