Posts

Showing posts with the label Malayalam Blog

യുവ എഴുത്തുകാരിയും നാടക പ്രവർത്തകയുമായ പസ്കിയുമായുള്ള അഭിമുഖ സംഭാഷണം - ആദ്യഭാഗം

Image
(2016 നവംബർ 4 നു കോഴിക്കോട് ടൗൺ ഹാളിൽ നടന്ന പസ്കിയുടെ ‘ചിതൽ’ എന്ന കഥാസമാഹാരത്തിന്റെ പ്രസാധനത്തിനും ‘കുളം താണ്ടി കടലു കടന്നു…’ എന്ന നാടകാവതരണത്തിനും ശേഷം പസ്കിയുമായി വിപിൻ.സി.എസ് നടത്തിയ അഭിമുഖ സംഭാഷണം) വി പിൻ : ‘ചിതൽ’ എന്ന പുസ്തകത്തെപ്പറ്റി പറഞ്ഞുകൊണ്ട് നമ്മൾക്ക് സംസാരിച്ചു തുടങ്ങാമെന്നു കരുതുന്നു? പസ്കി : വൈകാരികമായ അവസ്ഥകളോടുള്ള പ്രതികരണമാണ് ശരിക്കും പറഞ്ഞാൽ എന്റെ എഴുത്ത്. പതിനഞ്ചോളം വരുന്ന ചെറുകഥകളുടെ സമാഹാരമാണ് ‘ചിതൽ’. അതിലെ പല കഥകളും എന്റെ അനുഭവമാണോയെന്നു പലരും ചോദിച്ചിരുന്നു. അനുഭവങ്ങളെക്കാളുപരി എന്റെ നിലപാടുകളാണവയെന്നാണ് എനിക്ക് പറയാനുള്ളത്. വിപിൻ : സാഹിത്യരചനകളെ പെണ്ണെഴുത്ത്, ദളിതെഴുത്ത്, പരിസ്ഥിതി എഴുത്ത് എന്നൊക്കെ വിലയിരുത്തുന്നതിനെ കുറിച്ചെന്തു തോന്നുന്നു? പസ്കി : എഴുത്തിനെ അങ്ങനെ കളം തിരിക്കേണ്ടതുണ്ടോ? സ്ഥിരമായി അങ്ങനെയൊരു പക്ഷം പിടിക്കുന്നതു മൗലികവാദത്തിനു അടുത്തു നിൽക്കുന്ന നിലപാടാണ്. വസ്തുതകളെ യുക്തിപരമായും നീതിപൂർവ്വവും കണ്ടുകൊണ്ടുള്ള എഴുത്താണ് കൂടുതൽ ശരിയെന്നാണ് എനിക്ക് തോന്നുന്നത്. വിപിൻ : മലയാള ചെറുകഥയിൽ ഏറ്റവും അടുത്തുണ്ടായ വിവാദം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ...

യുവ എഴുത്തുകാരിയും നാടക പ്രവർത്തകയുമായ പസ്കിയുമായുള്ള അഭിമുഖ സംഭാഷണം - രണ്ടാംഭാഗം

Image
ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക വി പിൻ : ഫെമിനിസവും ആത്യന്തികമായി ഒരു മൗലികവാദമായി മാറുകയാണോ? പസ്കി : ഫെമിനിസ്റ്റെന്നു പറയുന്ന പലരുടെയും പ്രവർത്തനങ്ങളെ മനസ്സിൽ വച്ചുകൊണ്ടാണോ വിപിൻ ഇങ്ങനെ ചോദിക്കുന്നതെന്നു എനിക്കറിയില്ല. അത്തരം പല ആൾക്കാരും മതങ്ങളും രാഷ്ട്രീയസംഘടനകളുമൊക്കെ ചെയ്യുന്നതുപോലെ തങ്ങളുടെ അഭിപ്രായങ്ങളുമായി ഐക്യപ്പെടാത്തവരെ ശത്രുക്കളായി പ്രഖ്യാപിക്കുന്നതു കണ്ടിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ കേവലം ആണിനോടുള്ള എതിർപ്പല്ല; മേൽക്കോയ്മ കാണിക്കുന്നതു ആണായാലും പെണ്ണായാലും; മേൽക്കോയ്മാ മനോഭാവത്തെയാണ് എതിർക്കേണ്ടത്. ഏതു സിദ്ധാന്തവും മൗലികവാദമായി മാറാതിരിക്കുവാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നു മാത്രമേ എനിക്ക് പറയാനുള്ളൂ. വിപിൻ : പാട്രിയാർക്കി ഇനി ഒരു നിമിഷംപോലും സഹിക്കുവാൻ കഴിയില്ലെന്നു നാടകം ഉറക്കെ വിളിച്ചു പറയുന്നുണ്ട്. ശരിക്കും പാട്രിയാർക്കിയുടെ വേരുകൾ എവിടെയാണുള്ളത്? പസ്കി : ശരിക്കും പറഞ്ഞാൽ മനുഷ്യന്റെ പരിണാമത്തോളം അതിന്റെ വേരുകൾക്ക് പഴക്കമുണ്ടെന്നു തോന്നുന്നു. എന്നാൽ ഇന്നത്തെ ആധുനിക ലോകത്തിൽ പാട്രിയാർക്കിയെ ഏറ്റവും കൂടുതൽ സംരക്ഷിക്കുന്നത് മതനിയമങ്ങ...

സ്വപ്നവർണ്ണങ്ങൾ - യുവചിത്രകാരി ഫാത്തിമ ഹക്കീമുമായുള്ള അഭിമുഖം - ആദ്യഭാഗം

Image
(2016 സെപ്തംബർ അവസാനം കോഴിക്കോട് ലളിതകലാ ആർട്ട് ഗാലറിയിൽ ഫാത്തിമ ഹക്കീമിന്റെ അറോറ സീരിസിലുള്ള പെയിന്റിംഗുകളുടെ പ്രദർശനം നടന്നിരുന്നു. പ്രദർശനത്തിനിടയ്ക്ക് ഫാത്തിമയുമായി മെഡിസിൻ വിദ്യാർത്ഥിനിയായ അമീനയും വിപിൻ.സി.എസും നടത്തിയ അഭിമുഖ സംഭാഷണം.) അ മീന : കോഴിക്കോട് ലളിതകലാ ആർട്ട് ഗാലറിയിൽ നടക്കുന്ന ഫാത്തിമയുടെ ‘Aurora - Poem like paints’ എക്സിബിഷൻ വളരെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ഈ പേര് തന്നെ ഒരു പ്രത്യേകതയുള്ളതായി തോന്നുന്നു. അക്കാര്യത്തിൽനിന്നു തന്നെ സംഭാഷണം തുടങ്ങാം. എന്താണ് ഇങ്ങനെയൊരു പേര് കണ്ടെത്തിയതിന്റെ പശ്ചാത്തലം? ഫാത്തിമ : അറോറയെന്നാൽ മലയാളത്തിൽ ധ്രുവദീപ്തി, അല്ലേ? ധ്രുവ പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ കാണപ്പെടുന്ന നാച്ചുറലായ ലൈറ്റാണ് അറോറ. മഴവില്ല് പോലെ, ഒരു മഴത്തുള്ളിപോലെ, ഒരു പക്ഷിത്തൂവൽ പോലെ, ഒരു പൂവിതൾ പോലെ വളരെ മനോഹരമായ ഒരു കാഴ്ചയാണത്. നേരിട്ട് ഒരിക്കലെങ്കിലും കാണണമെന്നു ഞാനാഗ്രഹിക്കുന്ന ഒരു കാഴ്ച കൂടിയാണത്. ഭൂമിയുടെ മുകളിൽ ഒരു റാന്തൽ കത്തിച്ചുവച്ചപോലത്തെ മനോഹരമായ കാഴ്ച. എന്തായാലും ഈ സീരിസിലുള്ള ചിത്രങ്ങൾക്ക് ആ പേര് നൽകാനാണ് എനിക്ക് തോന്നിയത്. വിപിൻ : ഞാനും എന്റെ സു...

സ്വപ്നവർണ്ണങ്ങൾ - യുവചിത്രകാരി ഫാത്തിമ ഹക്കീമുമായുള്ള അഭിമുഖം - രണ്ടാംഭാഗം

Image
ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക അ മീന : കോഴിക്കോട്ടെ എക്സിബിഷന്റെ അനുഭവം എങ്ങനെയായിരുന്നു? ഫാത്തിമ : വളരെ വളരെ നല്ലതായിരുന്നു. ഒരു പ്രധാന കാര്യം എന്റെ ആദ്യ എക്സിബിഷനായിരുന്നു കോഴിക്കോട്ട് ആർട്ട് ഗാലറിയിൽ നടന്നത്. ആൾക്കാർ എങ്ങനെ എക്സിബിഷനെ സ്വീകരിക്കുമെന്ന ചെറിയൊരു ആശങ്ക എനിക്കുണ്ടായിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ നല്ല വിജയമാണുണ്ടായത്. കോഴിക്കോട്ടുകാർ കലകളെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നവരും പുരോഗമന ചിന്താഗതിക്കാരാണെന്നുമാണു കേട്ടിട്ടുള്ളത്. എന്റെ അനുഭവത്തിൽ അത് ശരിയാണ്. പിന്നെ ഇത്തരം കലാപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ പറ്റിയ ഏറ്റവും നല്ലയിടം കോഴിക്കോടാണെന്ന് എനിക്ക് തോന്നുന്നത്. വിപിൻ : ചിത്രങ്ങളൊക്കെ വിറ്റുപോയിരുന്നോ? എങ്ങനെയാണ് ചിത്രങ്ങൾക്ക് വില നിശ്ചയിക്കുവാൻ പറ്റുന്നത്? ഫാത്തിമ : വില നിശ്ചയിക്കുവാൻ പറ്റുന്നതെങ്ങനെയാണെന്നതു ഒരു വലിയ ചോദ്യമാണ് വിപിൻ.., എന്റെ പെയിന്റിംഗുകൾക്കൊക്കെ ഒരു വിലയുണ്ട്. ചിലർ എന്നോട് ചോദിക്കാറുണ്ടു എന്താണ് ഈ വിലയ്ക്ക് അടിസ്ഥാനം, ആ ചിത്രം വരയ്ക്കുന്നതിനു വേണ്ടി വന്ന പ്രയത്നത്തിന്റെ വിലയാണോ അതോ അതു ചെയ്തു തീർക്ക...

സ്വപ്നവർണ്ണങ്ങൾ - യുവചിത്രകാരി ഫാത്തിമ ഹക്കീമുമായുള്ള അഭിമുഖം - മൂന്നാംഭാഗം

Image
ഈ കുറിപ്പിന്റെ രണ്ടാംഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക വി പിൻ : എക്സിബിഷനിടയ്ക്ക് സംസാരിച്ചപ്പോൾ സ്വപ്നങ്ങളിൽ കണ്ടിരുന്നവയാണ് കാൻവാസിലേക്ക് പകർത്തുന്നത് എന്നു പറഞ്ഞു. റിയലിസത്തോടും പെർഫെക്ഷനിസത്തോടുമൊക്കെയുള്ള ഒരു അകൽച്ചയും ചിത്രങ്ങളിൽ കാണാം, എന്തുകൊണ്ടാണിങ്ങനെ? ഫാത്തിമ : വിപിന്റെ നിരീക്ഷണം ശരിയാണ്. നമ്മുടെ സൗന്ദര്യ സങ്കൽപ്പം പെർഫെക്ഷനിസത്തിൽ വല്ലാതെ കുരുങ്ങിക്കിടക്കുകയാണിപ്പോഴും എന്നാണ് എനിക്ക് തോന്നുന്നത്. കേവലം ബാലിശമായ ഒരു സൗന്ദര്യബോധമാണ് നമ്മൾ ഇപ്പോഴും വെച്ചുപുലർത്തുന്നത് എന്നു ഞാൻ പറയും. മുല്ലമൊട്ടുപോലുള്ള പല്ലുകളും ശംഖ് കടഞ്ഞ കഴുത്തും മുട്ടോളമെത്തുന്ന പനങ്കുലപോലത്തെ മുടിയഴകും സൗന്ദര്യലക്ഷണങ്ങളായി വാഴ്ത്തപ്പെടുന്നു. സുന്ദരിയോ സുന്ദരനോ ആകണമെങ്കിൽ വടിവ് ഒക്കണം. ഇല്ലെങ്കിലെന്താ കുഴപ്പം? ഇല്ലെങ്കിൽ അവൻ അല്ലെങ്കിൽ അവൾ വിപണിയിൽ വിജയിക്കില്ല. കൂടുതലൊന്നും പറയുന്നില്ല. നിങ്ങൾ തന്നെ ആലോചിച്ചു നോക്കിക്കോളൂ. നിക്ഷിപ്തതാൽപര്യങ്ങളാണ് ഇത്തരം കാര്യങ്ങൾ സെറ്റ് ചെയ്തു വെച്ചിട്ടുള്ളത്. ഞാൻ അതിനോട് യോജിക്കുന്നില്ല. അമീന : ചിത്രരചനയിൽ ശാസ്ത്രീയമായ പരിശീലനങ്ങൾ ലഭിച്ചിരുന്നോ? ഫാത്തി...

പുതിയ സാമ്പത്തിക പരിഷ്ക്കാരം ഇന്ത്യയെ സഹായിച്ചോ? – ആദ്യഭാഗം

Image
ഉ ദാരവത്ക്കരണം, സ്വകാര്യവത്ക്കരണം, ആഗോളവത്ക്കരണം (Liberalization, Privatization, Globalization) എന്നീ നയങ്ങളിലൂന്നിയ പുതിയ സാമ്പത്തിക പരിഷ്ക്കാരത്തിലേക്ക് ഇന്ത്യ മാറിയിട്ടു 25 വർഷം തികയുകയാണ്. കണക്കുകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുവാൻ പുതിയ നയപരിപാടികൾക്ക് കഴിഞ്ഞോയെന്നു പരിശോധിക്കാൻ പറ്റിയൊരു സന്ദർഭം കൂടിയാണിത്. ലോകമാകമാനം സാമ്പത്തിക പ്രശ്നങ്ങൾ രൂപം കൊള്ളുകയും ഇന്ത്യയിലും അതിന്റെ അനുരണനങ്ങൾ എത്തി സ്ഥിതി രൂക്ഷമാകുമെന്ന അവസ്ഥയുണ്ടായപ്പോഴാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും പരിവർത്തനത്തിനുമായി 1951 മുതൽ 1991 വരെ 40 വർഷക്കാലം നമ്മൾ പിന്തുടർന്നിരുന്ന സാമ്പത്തികനയത്തിന്റെ അലകും പിടിയും മാറ്റി ഉടച്ചുവാർക്കുവാനുള്ള ശ്രമങ്ങളുണ്ടായതും ചർച്ചകൾ ഉയർന്നുവന്നതും. ധനകാര്യമന്ത്രിയായിരുന്ന മൻമോഹൻസിംഗ് 1991ൽ പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലൂടെയാണ് പുതിയ സാമ്പത്തിക നയത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. ഇതിനു മുന്നേ നമ്മൾ നടപ്പിലാക്കിയിരുന്ന സാമ്പത്തിക നയത്തിന്റെ ഭാഗമായി നിരവധി നേട്ടങ്ങൾ രാജ്യത്തുണ്ടായിട്ടുണ്ട്. നെഹ്രുവിയൻ സോഷ്യലിസ്റ്റ് നയങ്ങളുടെ ഉൽപ്പന...

പുതിയ സാമ്പത്തിക പരിഷ്ക്കാരം ഇന്ത്യയെ സഹായിച്ചോ? – രണ്ടാംഭാഗം

Image
ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 1 991 ൽ അന്താരാഷ്ട്ര നാണയനിധിയിൽനിന്നു വായ്പയെടുത്തിരുന്ന 5.8 ബില്യൺ ഡോളറിന്റെ പലിശ പോലും തിരിച്ചടയ്ക്കുവാൻ കഴിയാത്ത അവസ്ഥ രാജ്യത്തിനുണ്ടായി. ഇന്ത്യയുടെ കരുതൽ വിദേശനാണയ ശേഖരം അപകടകരമാംവിധം കുറഞ്ഞു. ഇത് ഏകദേശം 900 മില്യൺ ഡോളറിനടുത്തെത്തി. ഇത് ഏതാണ്ട് രണ്ടാഴ്ചത്തെ ഇറക്കുമതിയ്ക്കുള്ള വിദേശനാണ്യമേയുള്ളൂ. ഇന്ത്യയിൽ പണപ്പെരുപ്പം വലിയ തോതിൽ വർദ്ധിച്ചുവെന്നു പറഞ്ഞു മൂഡീസ്, സ്റ്റാൻഡേർഡ് ആൻഡ് പുവർ എന്നിവപോലുള്ള അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസികൾ ഇന്ത്യയുടെ ക്രഡിറ്റ് റേറ്റിംഗിനെ ‘സ്പെക്കുലേറ്റീവ് ഗ്രേഡി’ലേക്ക് താഴ്ത്തി. അന്താരാഷ്ട്ര ബാങ്കുകൾ ഇന്ത്യയ്ക്ക് വായ്പ നൽകുവാൻ വിസമ്മതിച്ചു. ഈയവസരത്തിലാണ് വിദേശകറൻസി ലഭിയ്ക്കുവാൻ യാതൊരു മാർഗ്ഗവുമില്ലാതായപ്പോൾ റിസർവ് ബാങ്കിന്റെ കൈവശം സൂക്ഷിച്ചിരുന്ന 47ടൺ സ്വർണ്ണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിനു പണയം വെച്ചു 400 മില്യൺ ഡോളർ വാങ്ങാൻ സർക്കാർ നിർബന്ധിതമായത്. ഈ പ്രതിസന്ധിയെ മറികടക്കുന്നതിനാണ് ഇന്ത്യ ലോകബാങ്കിനെയും അന്താരാഷ്ട്ര നാണയനിധിയേയും സമീപിച്ചത്. ലോകബാങ്കും അന്താരാഷ്ട്ര നാണയനിധിയും ഉപാധികളോടെയായിരുന്നു 500 മ...

ഖസാക്കിന്റെ ഇതിഹാസം – വീണ്ടുമൊരു വായന - ആദ്യഭാഗം

Image
1 969 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ മലയാള നോവൽ സാഹിത്യത്തെ ഖസാക്കിനു മുമ്പും ഖസാക്കിനു ശേഷവും എന്നിങ്ങനെ വിഭജിച്ചുവെന്നു തന്നെ പറയാം. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾക്കിടയിലുള്ള കാലയളവിൽ സർഗ്ഗാത്മകതയുടെ ഒരു കേന്ദ്രമായി പാരീസ് മാറുകയുണ്ടായി. മനുഷ്യ മനസാക്ഷിയിൽ ഉണങ്ങാത്ത മുറിവുകളുണ്ടാക്കി കടന്നുപോയ ഒരു യുദ്ധം; മറ്റൊരു മഹായുദ്ധത്തിൻറെ വിഹ്വലതകൾ പടിവാതിലിൽ എത്തിനിൽക്കുന്ന കാലം; ഇതൊക്കെ ചേർന്നു സാഹിത്യത്തിൽ ജീവിതം ഇരുണ്ട് പോയി എന്നു പറയാം. ഇക്കാലയളവിലെ ‘ലോസ്റ്റ് ജനറേഷൻ’ എന്നറിയപ്പെട്ട ഏണസ്റ്റ് ഹെമിംഗ് വേ, എസ്രാ പൗണ്ട് തുടങ്ങിയവരുടെ രചനാപശ്ചാത്തലം മനസ്സിൽ വെച്ചുകൊണ്ടാവണം ഖസാക്കിന്റെ രചനാപശ്ചാത്തലത്തെ മനസ്സിലാക്കേണ്ടുന്നത്. മലയാള നോവൽ സാഹിത്യത്തിൽ ഈ ഭാവുകത്വത്തിന്റെ പതാകവാഹകർ ഒ.വി. വിജയനും മുകുന്ദനും കാക്കനാടനുമൊക്കെയായിരുന്നു. പാരീസിനു സമാനമായി ഡൽഹിയിൽ നടന്ന സാഹിത്യചർച്ചകളും സംവാദങ്ങളുമൊക്കെ നടപ്പ് കെട്ടുപാടുകളെ പൊട്ടിക്കുവാനും നവമായൊരു സൗന്ദര്യശിക്ഷണം ആവശ്യപ്പെടത്തക്ക പരീക്ഷണങ്ങൾ മലയാളത്തിൽ കൊണ്ടുവരാനും ഒ.വി. വിജയനെ പോലുള്ളവർക്ക് പ്രചോദനമായി എന്നാണ് ക...

ഖസാക്കിന്റെ ഇതിഹാസം – വീണ്ടുമൊരു വായന – രണ്ടാംഭാഗം

Image
ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക മു ല്ലാക്ക വളർത്തിയിരുന്ന അനാഥനായ നൈജാമലി മുല്ലാക്കയുടെ സുന്ദരിയായ മകൾ മൈമൂനയെ പ്രണയിച്ചെങ്കിലും മുങ്ങാങ്കോഴിയെന്ന പ്രായംചെന്ന രണ്ടാംകെട്ടുകാരനാണ് മുല്ലാക്ക മൈമൂനയെ കല്യാണം കഴിച്ചുകൊടുത്തത്. അതിൽ പ്രതിഷേധിച്ചു നൈജാമലി വിപ്ലവകാരിയും കമ്മ്യൂണിസ്റ്റുമൊക്കെയാവുന്നത് ഖസാക്കിന്റെ പല കഥകളിൽ ഒന്നാണ്. ഇവിടെങ്ങളിലൊക്കെ സറ്റയർ സൃഷ്ടിക്കാനുള്ള ഒ.വി. വിജയന്റെ കഴിവ് അമ്പരിപ്പിക്കുന്നതാണ്. നോവലിന്റെ വർത്തമാനകാലത്തിൽ നൈജാമലി ഖസാക്കിന്റെ മതപുരോഹിതനായ ഖാലിയാർ ആണ്. ഖസാക്കിൽ മാഷായി ജീവിക്കുന്നതിനിടയിൽ രവിയുടെ ഓർമ്മകളിലൂടെയാണ് അയാളുടെ ഭൂതകാലത്തിലേക്ക് കഥാകൃത്ത് പോകുന്നത്. രോഗിയായ അച്ഛന്റെ സുന്ദരിയായ രണ്ടാം ഭാര്യയുമായി അതായത് ഇളയമ്മയുമായി അവരുടെ പ്രലോഭനത്തിൽ ലൈംഗികബന്ധം പുലർത്തിയതിന്റെ കുറ്റബോധത്തിൽ മദിരാശിയിലെ ഫിസിക്സ് പഠനം പാതിവഴിയിലുപേക്ഷിച്ചു പാപമോചനാർത്ഥം പല നാടുകളിൽ പരിവ്രാജകനായി അലഞ്ഞു ഒടുവിൽ ഖസാക്കിൽ എത്തിച്ചേർന്നവനാണ് രവി. മനുഷ്യന്റെ എല്ലാ ബലഹീനതകളെയും കെട്ടഴിച്ചുവിട്ടു ചരസിന്റെയും മദ്യത്തിന്റെയും പെണ്ണിന്റെയും മഹാസമുദ്രങ്ങളിൽ നീന്...

ജീവന്റെ രഹസ്യവാതിലിലൂടെ… - ആദ്യഭാഗം

Image
ആ ധുനിക ജീവശാസ്ത്രത്തിന്റെ വിവിധ മണ്ഡലങ്ങളിൽ വിപ്ലവകരമായ കുതിച്ചുചാട്ടമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യനാളുകളിൽ തന്നെ കാണുന്നത്. മരണത്തെ തന്നെ മാറ്റി നിർത്തുവാൻ കഴിയുമെന്ന മോഹങ്ങൾക്ക് ചിറക് നൽകിയിരിക്കുകയാണ് ഇന്നു നടന്നുകൊണ്ടിരിക്കുന്ന പല പഠനങ്ങളും. DNA യുടെ കണ്ടുപിടുത്തമാണ് ജനിതകശാസ്ത്രത്തിന്റെ സ്ഫോടനാത്മകമായ വളർച്ചയ്ക്ക് തുടക്കമിട്ടത്. ‘ജീവന്റെ അനശ്വര ചുരുളുകൾ’ എന്നാണ് DNA യെ വിശേഷിപ്പിക്കുന്നതുതന്നെ. മനുഷ്യന്റെ DNA യെപ്പറ്റി സമഗ്രമായി പഠിക്കുവാനും സൂക്ഷ്മമായി അപഗ്രഥിക്കുവാനും 1990 ൽ അമേരിക്കയിൽ ആരംഭിച്ച ബൃഹത്തായ ഒരു ഗവേഷണ പദ്ധതിയാണ് ഹ്യൂമൻ ജിനോം പ്രോജക്ട് (Human Geneome Project). ഏകദേശം 300 കോടിയോളം വരുന്ന ന്യൂക്ലിയോടൈഡുകളുടെ അനുക്രമം കണ്ടുപിടിക്കുക വഴി മനുഷ്യ ജീവനെ സംബന്ധിക്കുന്ന കൃത്യമായ അറിവ് നേടുവാനാണ് ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നത്. 1865 ൽ ഓസ്ട്രിയക്കാരനായ ഗ്രിഗർ ജൊഹാൻ മെൻഡൽ എന്ന ക്രൈസ്തവ പുരോഹിതനാണ് പാരമ്പര്യ ശാസ്ത്രത്തെ സംബന്ധിക്കുന്ന അടിസ്ഥാന പ്രമാണങ്ങൽ ആദ്യമായി അവതരിപ്പിച്ചത്. പാരമ്പര്യത്തെക്കുറിച്ചുള്ള അന്നത്തെ സങ്കൽപ്പങ്ങളേക്കാൾ ബഹുദൂരം മുന്നിലായിരുന്നു മെൻഡൽ ...

ജീവന്റെ രഹസ്യവാതിലിലൂടെ…- രണ്ടാംഭാഗം

Image
ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക D NA യുടെ ത്രിമാന ഘടന മനസ്സിലായതോടുകൂടി ജീവന്റെ രഹസ്യത്തിലേക്ക് വെളിച്ചം വീണുതുടങ്ങി. കോശത്തെപ്പറ്റിയുള്ള അറിവ് കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാക്കുകയും ചെയ്തു. ജീവജാലങ്ങളെല്ലാം തന്നെ കോശങ്ങൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. കോശങ്ങൾക്ക് കോശഭിത്തിയും അതിന്റെ ഉള്ളിൽ ദ്രവരൂപത്തിലുള്ള പ്രോട്ടോപ്ലാസവും അതിൽ ഒഴുകി നടക്കുന്ന കോശകേന്ദ്രവും (ന്യൂക്ലിയസ്സ്) ഉണ്ട്. ഈ കോശകേന്ദ്രത്തിനുള്ളിലാണ് ക്രോമോസോമുകൾ എന്നുവിളിക്കുന്ന ചുരുളൻ വസ്തുക്കളുള്ളത്. മനുഷ്യരിൽ ഒരോ കോശത്തിനും 23 ജോഡി ക്രോമോസോം വീതമുണ്ട്. ഇവയിൽ കോടിക്കണക്കിനു ATGC ന്യൂക്ലിയോടൈഡുകൾ ഉണ്ടായിരിക്കും. മനുഷ്യരിൽ ഏകദേശം 600 കോടി എന്നാണ് കണക്കാക്കിയിരിക്കുന്നത്. ക്രോമോസോമുകൾ പ്രോട്ടീനും DNA യും ചേർന്നു നിർമ്മിതമായിരിക്കുന്നവയാണ്. ആദ്യഘട്ടത്തിൽ അടുത്തടുത്തു കിടക്കുന്ന മൂന്നു ന്യൂക്ലിയോടൈഡുകൾ ചേർന്നു പ്രവർത്തനക്ഷമമാക്കും. അവയെ ‘ട്രിപ്ലറ്റ്’ എന്നാണ് വിളിക്കുന്നത്. ക്രോമോസോമുകളിൽ ഉള്ള പ്രോട്ടീൻ അമിനോആസിഡുകൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.ഒരു പ്രത്യേക അമിനോആസിഡിനെ തെരെഞ്ഞെട...

ഗ്രീസിൽ എന്താണ് നടക്കുന്നത്..? അതിൽ നിന്നു നമ്മൾക്ക് എന്തെങ്കിലും പഠിക്കാനുണ്ടോ? - ആദ്യഭാഗം

Image
ഗ്രീ സിൽ ഒമ്പത് മാസത്തിനിടെ നടന്ന രണ്ടാമത് പൊതുതെരഞ്ഞെടുപ്പിൽ 35% ത്തിലധികം വോട്ട് നേടി അലക്സിസ് സിപ്രാസ് നയിക്കുന്ന ‘സിരിസ’ വീണ്ടും അധികാരത്തിലേക്ക് വന്നിരിക്കുകയാണ്. കഴിഞ്ഞ ജനുവരിയിലെ വോട്ടിംഗ് ശതമാനത്തേക്കാൾ അല്പം താഴേക്ക് പോയെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന സ്ഥാനം ഇടതുപക്ഷപാർട്ടിയായ സിരിസയ്ക്ക് നിലനിർത്താൻ കഴിഞ്ഞു. എന്നാൽ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ വലതുപക്ഷപാർട്ടിയായ നാഷണൽ ഇൻഡിപെൻഡന്റുമായി ചേർന്നു കൂട്ടുകക്ഷി ഗവൺമെന്റായിരിക്കും രൂപീകരിക്കുകയെന്നു സിപ്രാസ് പ്രഖ്യാപിച്ചിരിക്കുകയാണ്. 2015 സെപ്തംബർ 20 നു നടന്ന ഈ പൊതുതെരഞ്ഞെടുപ്പിൽ പ്രധാന പ്രതിപക്ഷപാർട്ടിയായ ‘ന്യൂ ഡമോക്രസി’ 28% വോട്ട് നേടി. എടുത്തു പറയേണ്ടുന്ന ഒരു കാര്യം കടുത്ത വലതുപക്ഷ പാർട്ടിയായ ‘ഗോൾഡൺ ഡോൺ’ കഴിഞ്ഞ ജനുവരിയിലേതിനേക്കാൾ വോട്ടിംഗ് ശതമാനം അൽപ്പം മെച്ചപ്പെടുത്തി 7% വോട്ട് പിടിച്ചുവെന്നുള്ളതാണ്. ഇനിയാണ് നമ്മുടെ തലക്കെട്ടിലേക്ക് വരേണ്ടുന്നത്. എന്താണ് ഗ്രീസിൽ നടക്കുന്നത്? ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ രണ്ടു പൊതു തെരഞ്ഞെടുപ്പുകളും ഒരു ഹിതപരിശോധനയുമൊക്കെ നടത്താൻ തക്ക രാഷ്ട്രീയസാഹചര്യമെന്താണ്? കഴിഞ്ഞ കുറച്ചു നാളായി...

ഗ്രീസിൽ എന്താണ് നടക്കുന്നത്..? അതിൽ നിന്നു നമ്മൾക്ക് എന്തെങ്കിലും പഠിക്കാനുണ്ടോ? - രണ്ടാംഭാഗം

Image
ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ക ര കയറാൻ ബുദ്ധിമുട്ടുള്ള കടക്കെണിയിൽ അകപ്പെട്ടിരിക്കുകയാണ് ഗ്രീസ്. ഇപ്പോൾ തന്നെ പൊതുകടം GDP യുടെ 117% ആണ്. രാജ്യം പുറത്തിറക്കിയ കടപത്ര (ബോണ്ട്) ത്തിന്റെ പലിശ 50% ത്തിനടുത്തെത്തി. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഇത്രയധികം പലിശയ്ക്കാണ് ഗ്രീസ് കടം വാങ്ങി കൂട്ടുന്നത്. പലയിടങ്ങളിൽ നിന്നായി കടം വാങ്ങിയ തുകകളുടെ വീതവും പലിശയും തിരിച്ചു കൊടുക്കേണ്ടുന്ന തീയ്യതികൾ ഇടയ്ക്കിടെ വരുന്നുണ്ട്. പക്ഷെ തിരിച്ചു കൊടുക്കാൻ ഗ്രീസിന്റെ കയ്യിൽ പണമില്ല. IMF നു 173 കോടി യൂറോ തിരിച്ചടയ്ക്കേണ്ടുന്ന അവസാന ദിവസമായിരുന്നു 2015 ജൂൺ 30. അതു കൊടുക്കാൻ ഗ്രീസിനു കഴിഞ്ഞില്ല. അങ്ങനെ IMF നു തിരിച്ചടയ്ക്കേണ്ടുന്നതിൽ മുടക്കം വരുത്തിയ ആദ്യ വികസിതരാജ്യമായി ഗ്രീസ്. ആരൊക്കെയാണ് ഗ്രീസിനു കടം കൊടുത്തത്? കൂടുതലും വിദേശബാങ്കുകൾ - പ്രത്യേകിച്ചു ജർമ്മൻ, ഫ്രഞ്ച് ബാങ്കുകൾ. ഈ ബാങ്കുകളിലേക്കുള്ള ഗ്രീസിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ഇവ തകർന്നേക്കും (2009 ലെ സബ്പ്രൈം പ്രതിസന്ധിയിൽ അമേരിക്കയിലെ പ്രശസ്തമായ ലേമാൻ ബാങ്ക് തകർന്നത് ഉദാഹരണം) എന്നു ഭയന്ന യൂറോപ്യൻ സർക്കാരുകളും അവർ നയിക്കുന്ന ധന...

ഗ്രീസിൽ എന്താണ് നടക്കുന്നത്..? അതിൽ നിന്നു നമ്മൾക്ക് എന്തെങ്കിലും പഠിക്കാനുണ്ടോ? - മൂന്നാംഭാഗം

Image
ഈ കുറിപ്പിന്റെ രണ്ടാംഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഇ ത് സിരിസ പാർട്ടിക്കുള്ളിൽ വലിയ അഭിപ്രായ ഭിന്നതയുണ്ടാക്കി. സിപ്രാസിനോട് വിയോജിച്ചുകൊണ്ട് ധനമന്ത്രി യാനിസ് വരുഫാകിസ് രാജിവെച്ചു. സിരിസയുടെ 149 MP മാരിൽ 43 പേർ സിപ്രാസിന്റെ തീരുമാനത്തോട് എതിർപ്പ് രേഖപ്പെടുത്തി. തുടർന്നു യൂറോസോണുമായുള്ള ഉടമ്പടിയുടെ ഭാഗമായി 1450 കോടി ഡോളർ ലഭിച്ചതിന്റെ പിറകെ സിപ്രാസ് രാജിവെയ്ക്കുകയും പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. ഈ പൊതുതെരഞ്ഞെടുപ്പിന്റെ ഫലമാണ് ഈ കുറിപ്പിന്റെ തുടക്കത്തിൽ നമ്മൾ വായിച്ചത്. ഈ പ്രതിസന്ധിയിൽ നിന്നു കരകയറാൻ ഗ്രീസിനെന്തു ചെയ്യാൻ കഴിയും? അടിസ്ഥാന സാമ്പത്തികശാസ്ത്രം തന്നെയാണ് പോംവഴി. വായ്പയിൽ കുറേ ഭാഗമെങ്കിലും എഴുതിതള്ളുകയും ഉൽപ്പാദന–സാമൂഹ്യ-സുരക്ഷാമേഖലകളിലൊക്കെ സർക്കാർ ചെലവ് വർദ്ധിപ്പിക്കുകയുമാണ് പ്രാഥമികമായി ചെയ്യേണ്ടുന്നത്. അങ്ങനെ ചെയ്യുമ്പോൾ പൊതുജനങ്ങളുടെ കയ്യിൽ പണം വന്നു ചേരും. അവരുടെ വാങ്ങൽശേഷി (purchasing power) വർദ്ധിക്കും. അതു വഴി ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഡിമാന്റ് വർദ്ധിക്കുകയും ഉൽപ്പാദനം വർദ്ധിക്കാനുള്ള സാഹചര്യമൊരുങ്ങുകയും ചെയ്യും. ഉൽപ്പാദനം വർദ്ധിക്കുന...

എന്താണ് ഫാസിസം? - ആദ്യഭാഗം

Image
ഫാ സിസം എന്ന വാക്കിനു നൽകിയിട്ടുള്ള വിവിധ അർത്ഥങ്ങൾ A governmental system led by a dictator having complete power, forcibly suppressing opposition and criticism, regimenting all industry, commerce, etc., and emphasizing an aggressive nationalism and often racism. A way of organizing a society in which a government ruled by a dictator controls the lives of the people and in which people are not allowed to disagree with the government. A political philosophy, movement, or regime that exalts nation and often race above the individual and that stands for a centralized autocratic government headed by a dictatorial leader, severe economic and social regimentation, and forcible suppression of opposition. ഫാസിസത്തെക്കുറിച്ചു പ്രമുഖരായിട്ടുള്ള ആളുകൾ പറഞ്ഞ കാര്യങ്ങൾ "A genus of political ideology whose mythic core in its various permutations is a palingenetic form of populist ultra nationalism" -- Roger Griffin "A form of political behavior marked by obsessive preoccupati...

എന്താണ് ഫാസിസം? - രണ്ടാംഭാഗം

Image
ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 1 943 ൽ കിംഗ് വിക്ടർ ഇമ്മാനുവേൽ, മുസോളിനിയെ രാജിവെയ്പിയ്ക്കുകയും തുടർന്നു ജർമ്മൻ സഹായത്തോടെ മുസോളിനി രക്ഷപ്പെടുകയും ചെയ്തു. ഈ രാഷ്ട്രീയ കുഴപ്പങ്ങൾക്കിടെ മുസോളിനിയുടെ പാർട്ടി ഇറ്റാലിയൻ സോഷ്യൽ റിപ്പബ്ലിക് പ്രഖ്യാപിക്കുകയും മുസോളിനിയെ തന്നെ രാഷ്ട്രത്തലവനായി തെരഞ്ഞെടുക്കുകയും ചെയ്തു. ഇനിയാണ് രസകരമായ കാര്യം. ലോകം മുഴുവൻ കടുത്ത വലതുപക്ഷ രാഷ്ട്രീയ പ്രത്യയശാസ്ത്രമായി കണ്ടിരുന്ന ഫാസിസം, ഇറ്റലിയിൽ തങ്ങൾക്ക് അധികാരം നഷ്ടപ്പെടുന്നതിനു കാരണം യാഥാസ്ഥിതികരും ബൂർഷ്വാകളുമാണെന്നു വിലയിരുത്തുകയും അവരെ ശത്രുപക്ഷത്തു നിർത്തികൊണ്ട് തൊഴിലാളികളെ കൂടെ കൂട്ടുകയുണ്ടായി. പുതിയ ഭരണകൂടം തൊഴിലാളികളുടെ കൗൺസിലുകൾ രൂപീകരിക്കുകയും വ്യവസായങ്ങളിൽ നിന്നു ലാഭവിഹിതം നൽകുന്നതിനുള്ള കാര്യങ്ങൾ പ്രൊപ്പോസ് ചെയ്യുകയും ചെയ്തു. മാരീചനെ തോൽപ്പിക്കുന്ന വിധത്തിലുള്ള ഇത്തരം സർക്കസുകൾ ഫാസിസ്റ്റുകളുടെ ഒരു പ്രധാന തന്ത്രമാണ്. കണ്ണും മിഴിച്ചു നോക്കിയിരുന്നാൽ പോലും ഇമ്മാതിരിയുള്ള ‘കൂട് വിട്ടു കൂടു മാറൽ’ പലർക്കും കാണാൻ പോയിട്ട്, ഒന്നു മനസിലാക്കാൻ പോലും കഴിഞ്ഞെന്നുവരില്ല. മുസ...

മനുഷ്യാ... നീ മണ്ണാകുന്നു!

Image
പ്ര കാശത്തിന്റെയെന്നപോലെ മണ്ണിന്റെയും വർഷമായി 2015 നെ ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചിരിക്കുകയാണ്. മണ്ണിന്റെ സുസ്ഥിരപരിപാലനം ഉറപ്പുവരത്തുക എന്നതാണ് ഏറ്റവും ചുരുക്കി പറഞ്ഞാൽ ‘മണ്ണ് വർഷം’ എന്ന പ്രഖ്യാപനത്തിന്റെ അന്തഃസത്ത. ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനും വളർച്ചയ്ക്കും മണ്ണിന്റെ പ്രാധാന്യം എന്താണെന്നു ആലോചിക്കുന്തോറും ഓരോരുത്തർക്കും കൂടുതൽ വ്യക്തമാകുന്ന കാര്യമാണ്. അതോടൊപ്പം മണ്ണ് സ്വയം സന്തുലിതമായി സ്ഥിതിചെയ്യുന്ന ഒരു ജീവസംവിധാനം കൂടിയാണ്. മണ്ണ് എന്തു മണ്ണാങ്കട്ടയാണെന്നു വിചാരിക്കുന്നവർക്ക് മണ്ണിനുവേണ്ടി അന്താരാഷ്ട്രവർഷമൊക്കെ ആചരിക്കുന്നുവെന്നു പറയുന്വോൾ മനസിലാക്കുവാൻ കുറച്ചു ബൂദ്ധിമുട്ട് വരും. കൃഷിയൊന്നും ചെയ്യേണ്ടിവരാത്ത, ഫ്ലാറ്റ് ജീവിതം നയിക്കുന്ന നഗരവാസികളായ ആളുകൾക്ക് പലപ്പോഴും പൊന്നിന്റെ വിലയ്ക്ക് വാങ്ങേണ്ടിവരുന്ന ഭൂമിയാണ് മണ്ണ്. മണ്ണ് ചതിക്കില്ല എന്ന വിശ്വാസപ്രമാണത്തിലൂന്നി കണ്ണായ സ്ഥലത്തെല്ലാം ഭൂമി വാങ്ങിക്കൂട്ടുന്ന റിയൽ എസ്റ്റേറ്റുകാർക്ക് കൂടുതൽ ലാഭത്തിനു മറിച്ചുവിൽക്കേണ്ടുന്ന സാധനം മാത്രമാണ് മണ്ണ്. എന്നാൽ മണ്ണിൽ പണിയെടുക്കുന്നവരുടെയായാലും മുകളിൽ പറഞ്ഞതു പോലുള്ളവരുടെയായാലും ജീവിത...

മോചനം

Image
കാർത്തിക എസ്. ഭദ്രൻ ഇംഗ്ലീഷ് സാഹിത്യ ഗവേഷണ വിദ്യാർത്ഥിനി എം. ജി. സർവ്വകലാശാല പ റയാനറിയാത്ത നൊന്വരങ്ങൾ പാടാനറിയാത്ത വരികൾ ശത്രുതപോക്കും മിത്രങ്ങൾ ജീവിതനൈരാശ്യതകളിൽ ഞാനറിയാതെ കേഴുന്നൊരെൻ മോക്ഷത്തിനായി നീലനിശീഥിനി തൻയാമങ്ങളിൽ തിളങ്ങും താരകങ്ങളേ നിങ്ങളിലൊരു താരകമായി മാറുവാൻ ശേഷിപ്പതെത്ര നാൾ ജീവിതത്തിനും മരണത്തിനുമിടയിലെ വർത്തമാനങ്ങളും ഭൂതവും ഭാവിയും ചികയുവാനിനി ശേഷിപ്പതെത്ര നാൾ എത്തുന്നു നമ്മുക്കിടയിൽ ഉദയസൂര്യനെപ്പോലെ ജനനവും അസ്തമനസൂര്യനെപ്പോലെ മരണവും പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കിയാക്കി സ്നേഹമനസ്സുകൾ പൊഴിക്കും അശ്രുകണങ്ങൾക്ക് വിട ചൊല്ലാനാവാതെ നിസ്സഹായയായി യാത്രാമൊഴി നൽകുന്നെൻ മനം മൗനത്തിൻ സൗന്ദര്യവും ഏകാന്തതയുടെ നിറച്ചാർത്തും

ദസ്തോയവ്സ്കിയുടെ ‘കുറ്റവും ശിക്ഷയും’

Image
പാ പത്തിലും തുടർന്നുള്ള പീഢാനുഭവങ്ങളിൽ കൂടിയും മാത്രമേ മനുഷ്യാത്മാവിനു മോചനമുള്ളുവെന്ന ദസ്തോയവ്സ്കിയുടെ വിശ്വാസപ്രമാണത്തിനുള്ള ശരിയായ തെളിവാണ് അദ്ദേഹത്തിന്റെ ‘കുറ്റവും ശിക്ഷയും’ എന്ന നോവൽ. സെന്റ് പീറ്റേഴ്സ്ബെർഗിലെ ഒരു വാടകമുറിയിൽ താമസിക്കുന്ന റെസ്ക്കോൾനിക്കവ് എന്ന പഠിത്തം പാതി വഴിക്ക് നിർത്തിയ വിദ്യാർത്ഥിയാണ് ഇതിലെ മുഖ്യ കഥാപാത്രം. സാന്വത്തിക ബുദ്ധിമുട്ടുകൾ പലതരത്തിലും ഞെരുക്കുന്ന റെസ്ക്കോൾനിക്കവ് സ്ഥലത്തെ കൊള്ളപ്പലിശക്കാരിയായ അല്യോന ഇവാനവ്ന എന്ന വൃദ്ധയെ കൊല ചെയ്തു പണം മോഷ്ടിക്കുവാൻ തീരുമാനിക്കുന്നു. അതൊരു കുറ്റകൃത്യമാണെന്ന് റെസ്ക്കോൾനിക്കവിന്റെ മന:സാക്ഷി അംഗീകരിക്കുന്നില്ല. റെസ്ക്കോൾനിക്കവിന്റെ ചിന്തയിൽ മനുഷ്യൻ ഒരിക്കലും തെറ്റുകാരനല്ല. ചുറ്റുപാടുകളും സാമൂഹ്യവ്യവസ്ഥിതികളുമാണ് അവനെ തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നത്. കൂടാതെ നെപ്പോളിയനെ പോലുള്ള പല ഭരണാധികാരികളും അനേകായിരം മനുഷ്യരെ കൊന്നിട്ടാണ് സാമ്രാജ്യങ്ങൾ സ്ഥാപിച്ചതെന്നും ഇപ്പോഴത്തെ ലോകം അവരെ മഹാൻമാരായിട്ടാണ് കാണുന്നതെന്നും റെസ്ക്കോൾനിക്കവ് വാദിക്കുന്നു. വൃദ്ധയെ കൊലപ്പെടുത്തി പണം കവരാനുള്ള ശ്രമത്തിനിടയ്ക്ക് അവിചാരിതമായി അവരുടെ സഹോ...

ചിന്താപദ്ധതിയുടെ വ്യതിയാനങ്ങൾ - ആദ്യഭാഗം

Image
ആ ദിയിൽ അനിശ്ചിതത്വം നിലനിന്നിരുന്നുവെന്നാണ് ക്രിസ്തുവിന് ഏകദേശം 1000 കൊല്ലങ്ങൾക്ക് മുന്വ് ജീവിച്ചിരുന്ന യവനചിന്തകനായ ഹെസിയോഡിന്റെ അഭിപ്രായം. ആധുനിക ശാസ്ത്രത്തിലെ വിപ്ലവകരമായ ഹൈസൺബെർഗിന്റെ ‘അൺസേർട്ടിനിറ്റി പ്രിൻസിപ്പിൾ’ പ്രകാരം പ്രഞ്ചത്തിന്റെ അടിസ്ഥാനഭാവം തന്നെ അനിശ്ചിതത്വം ആണെന്നാണ് ഇന്നത്തെ ശാസ്ത്രലോകം കരുതുന്നത്. ശാസ്ത്രീയചിന്ത മുളപൊട്ടുന്നതിനു മുന്വ് ജീവിച്ചിരുന്ന ശാസ്ത്രജ്ഞൻമാരെക്കാളുപരി കവികളായിരുന്ന ചിന്തകൻമാർ ഭാവനാസൃഷ്ടങ്ങളായ കഥകളായിരുന്നു പ്രപഞ്വോൽപ്പത്തിയെപ്പറ്റി പറഞ്ഞിരുന്നത്. ഗ്രീക്ക് ഇതിഹാസകാരനായ ഹോമറിന്റെ അഭിപ്രായത്തിൽ ആദിയിൽ യുറാനസ് എന്ന ദേവനും പത്നിയായി ഭൂമിദേവിയും ഉയിർകൊണ്ടെന്നും അങ്ങനെയാണ് പ്രപഞ്ചത്തിന് തുടക്കം കുറിച്ചെതെന്നുമായിരുന്നു. എന്നാൽ പ്രപഞ്ചം എന്നുണ്ടായി? അതെങ്ങനെ നിലനിൽക്കുന്നു? അതിനു അവസാനമുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾ മനുഷ്യരാശിയെ എന്നും അലട്ടിയിരുന്നു. ഇക്കാര്യങ്ങളിൽ ശാസ്ത്രലോകത്ത് ഇന്നു പൊതുവായ അംഗീകാരം ലഭിച്ചിട്ടുള്ളത് ‘ബിഗ് ബാങ് തിയറി’ക്കാണ്. ഈ സിദ്ധാന്തപ്രകാരം സൂര്യചന്ദ്രൻമാരും മറ്റു ഗ്രഹങ്ങളും എല്ലാ നക്ഷത്രങ്ങളും ചേർന്നു വളരെയധികം സാന്ദ്രീകൃതമായ ഘന...