Discussions, Blogging, Students Matters, Jobs News, Tech Stuffs and more

  • This is default featured slide 1 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 2 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 3 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 4 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 5 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

Showing posts with label Malayalam Blog. Show all posts
Showing posts with label Malayalam Blog. Show all posts

യുവ എഴുത്തുകാരിയും നാടക പ്രവർത്തകയുമായ പസ്കിയുമായുള്ള അഭിമുഖ സംഭാഷണം - ആദ്യഭാഗം

(2016 നവംബർ 4 നു കോഴിക്കോട് ടൗൺ ഹാളിൽ നടന്ന പസ്കിയുടെ ‘ചിതൽ’ എന്ന കഥാസമാഹാരത്തിന്റെ പ്രസാധനത്തിനും ‘കുളം താണ്ടി കടലു കടന്നു…’ എന്ന നാടകാവതരണത്തിനും ശേഷം പസ്കിയുമായി വിപിൻ.സി.എസ് നടത്തിയ അഭിമുഖ സംഭാഷണം)
Paski_Town Hall
വിപിൻ: ‘ചിതൽ’ എന്ന പുസ്തകത്തെപ്പറ്റി പറഞ്ഞുകൊണ്ട് നമ്മൾക്ക് സംസാരിച്ചു തുടങ്ങാമെന്നു കരുതുന്നു?

പസ്കി: വൈകാരികമായ അവസ്ഥകളോടുള്ള പ്രതികരണമാണ് ശരിക്കും പറഞ്ഞാൽ എന്റെ എഴുത്ത്. പതിനഞ്ചോളം വരുന്ന ചെറുകഥകളുടെ സമാഹാരമാണ് ‘ചിതൽ’. അതിലെ പല കഥകളും എന്റെ അനുഭവമാണോയെന്നു പലരും ചോദിച്ചിരുന്നു. അനുഭവങ്ങളെക്കാളുപരി എന്റെ നിലപാടുകളാണവയെന്നാണ് എനിക്ക് പറയാനുള്ളത്.

വിപിൻ: സാഹിത്യരചനകളെ പെണ്ണെഴുത്ത്, ദളിതെഴുത്ത്, പരിസ്ഥിതി എഴുത്ത് എന്നൊക്കെ വിലയിരുത്തുന്നതിനെ കുറിച്ചെന്തു തോന്നുന്നു?

പസ്കി: എഴുത്തിനെ അങ്ങനെ കളം തിരിക്കേണ്ടതുണ്ടോ? സ്ഥിരമായി അങ്ങനെയൊരു പക്ഷം പിടിക്കുന്നതു മൗലികവാദത്തിനു അടുത്തു നിൽക്കുന്ന നിലപാടാണ്. വസ്തുതകളെ യുക്തിപരമായും നീതിപൂർവ്വവും കണ്ടുകൊണ്ടുള്ള എഴുത്താണ് കൂടുതൽ ശരിയെന്നാണ് എനിക്ക് തോന്നുന്നത്.

വിപിൻ: മലയാള ചെറുകഥയിൽ ഏറ്റവും അടുത്തുണ്ടായ വിവാദം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച സന്തോഷ് എച്ചിക്കാനത്തിന്റെ 'ബിരിയാണി'യുടെ വായനയാണ്. അക്കാര്യങ്ങളൊക്കെ ശ്രദ്ധിച്ചിരുന്നോ?

പസ്കി: തീർച്ചയായും, കുറേക്കാലത്തിനുശേഷം വായിച്ച നല്ലൊരു കഥയാണ് ബിരിയാണി. ബുദ്ധിജീവി നാട്യങ്ങളില്ലാതെ നേരെ കഥ പറഞ്ഞുവെന്നത് ആ കഥയുടെ ഒരു വിജയമാണ്. നമ്മുടെ കൺമുമ്പിൽ കാണാവുന്ന ദാരിദ്യത്തെയും മനുഷ്യന്റെ നിസഹായതയേയും കണ്ടില്ലെന്ന മട്ടിൽ പോകാനാവാത്ത വിധം കഥാകൃത്ത് വരച്ചിട്ടുണ്ട്.

വിപിൻ: പസ്കി എന്നത് തൂലികാനാമമാണോ?

പസ്കി: അതേ, എന്റെ പേര് റിൻസിയെന്നാണ്. എന്റെ നാട് കോഴിക്കോട് ടൗണിനടുത്തുള്ള മുഖദാർ ആണ്. ചെറിയ കുട്ടികളായിരിക്കുമ്പോൾ ഞങ്ങൾ ചിത്രശലഭങ്ങളെ പിടിക്കുവാനായി അവയുടെ പുറകെ നടക്കുമായിരുന്നു. ഞങ്ങളൊക്കെ ചിത്രശലഭങ്ങളെ അന്നു വിളിച്ചിരുന്നതു പസ്കിയെന്നായിരുന്നു. അതിന്റെ ലോജിക്കൊന്നും എനിക്കറിയില്ല. എന്നാലും ആ പേരിൽ ഒരുപാടു നന്മയുള്ളതായി എനിക്ക് തോന്നി. അതിനാൽ എഴുതുന്നതിനായി ആ പേര് ഞാൻ സ്വീകരിക്കുകയും ചെയ്തു.

വിപിൻ: ‘കുളം താണ്ടി കടലു കടന്നു…’ എന്ന നാടകം പ്രമേയത്തിലും അവതരണത്തിലും ഒരു വെല്ലുവിളിയായിട്ടാണ് എനിക്ക് തോന്നിയത്. ഇബ്സന്റെ ‘ഡോൾസ് ഹൗസി’ൽ നോറ വാതിൽ വലിച്ചടച്ച ശബ്ദം കേട്ട് യൂറോപ്പ് ഞെട്ടിയെന്നാണ് വിലയിരുത്തപ്പെട്ടത്. പുതിയ പരിസരത്തിൽ ആമിന വാതിൽ വലിച്ചുതുറന്നു പുറത്തേക്ക് വരുന്നത് ആരെയെങ്കിലും ഞെട്ടിയ്ക്കുന്നുണ്ടോ?

പസ്കി: ആരെങ്കിലും ഞെട്ടിയിട്ടു പ്രത്യേകിച്ചു കാര്യമൊന്നുമില്ലന്നതാണ് വാസ്തവം. ഇസഡോറ ഡങ്കൻ പറഞ്ഞതു പോലെ “ഞാനൊരു ശിശുവായി ജനിച്ചു പക്ഷെ ഈ സമൂഹമെന്നെ സ്ത്രീയാക്കി മാറ്റി…” അവിടുന്നൊക്കെ നമ്മൾ ഒരുപാട് മുന്നോട്ട് പോയി എന്നാണ് ഞാൻ കരുതുന്നത്. വിദ്യാഭ്യാസം നേടുവാനും ജോലിചെയ്യുവാനും സ്വന്തം അഭിപ്രായങ്ങൾ പറയുവാനുമുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. ആ എല്ലാവരിൽ സ്ത്രീകളും പുരുഷൻമാരും ഭൂരിപക്ഷക്കാരും ന്യൂനപക്ഷക്കാരും എല്ലാവരും പെടും. പിന്നെ ആമിന അഭിമാനബോധമുള്ള; ജീവിതത്തിൽ വിജയങ്ങൾ നേടാൻ പരിശ്രമിക്കുന്ന പുതിയ പെൺകുട്ടികളുടെ പ്രതിനിധി തന്നെയാണ്.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

യുവ എഴുത്തുകാരിയും നാടക പ്രവർത്തകയുമായ പസ്കിയുമായുള്ള അഭിമുഖ സംഭാഷണം - രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിപിൻ: ഫെമിനിസവും ആത്യന്തികമായി ഒരു മൗലികവാദമായി മാറുകയാണോ?
Paski
പസ്കി: ഫെമിനിസ്റ്റെന്നു പറയുന്ന പലരുടെയും പ്രവർത്തനങ്ങളെ മനസ്സിൽ വച്ചുകൊണ്ടാണോ വിപിൻ ഇങ്ങനെ ചോദിക്കുന്നതെന്നു എനിക്കറിയില്ല. അത്തരം പല ആൾക്കാരും മതങ്ങളും രാഷ്ട്രീയസംഘടനകളുമൊക്കെ ചെയ്യുന്നതുപോലെ തങ്ങളുടെ അഭിപ്രായങ്ങളുമായി ഐക്യപ്പെടാത്തവരെ ശത്രുക്കളായി പ്രഖ്യാപിക്കുന്നതു കണ്ടിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ കേവലം ആണിനോടുള്ള എതിർപ്പല്ല; മേൽക്കോയ്മ കാണിക്കുന്നതു ആണായാലും പെണ്ണായാലും; മേൽക്കോയ്മാ മനോഭാവത്തെയാണ് എതിർക്കേണ്ടത്. ഏതു സിദ്ധാന്തവും മൗലികവാദമായി മാറാതിരിക്കുവാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നു മാത്രമേ എനിക്ക് പറയാനുള്ളൂ.

വിപിൻ: പാട്രിയാർക്കി ഇനി ഒരു നിമിഷംപോലും സഹിക്കുവാൻ കഴിയില്ലെന്നു നാടകം ഉറക്കെ വിളിച്ചു പറയുന്നുണ്ട്. ശരിക്കും പാട്രിയാർക്കിയുടെ വേരുകൾ എവിടെയാണുള്ളത്?

പസ്കി: ശരിക്കും പറഞ്ഞാൽ മനുഷ്യന്റെ പരിണാമത്തോളം അതിന്റെ വേരുകൾക്ക് പഴക്കമുണ്ടെന്നു തോന്നുന്നു. എന്നാൽ ഇന്നത്തെ ആധുനിക ലോകത്തിൽ പാട്രിയാർക്കിയെ ഏറ്റവും കൂടുതൽ സംരക്ഷിക്കുന്നത് മതനിയമങ്ങളും മാമൂലുകളുമാണെന്നു കാണാം. യഥാർത്ഥത്തിൽ അതൊരു ‘കാരണവർ സിൻഡ്രോം’ ആണ്. അതു സ്ത്രീകളെ മാത്രമല്ല പുരുഷൻമാരെയും പലപ്പോഴും ദ്രോഹിക്കുന്നതായി കാണാം.

വിപിൻ: മൂല്യങ്ങളെന്നു തങ്ങൾ കരുതുന്ന കാര്യങ്ങൾക്കുവേണ്ടി തല്ലിക്കൊല്ലുകപോലും ചെയ്യുന്ന സദാചാരപോലീസുകാരും അവരുടെ പിന്തുണക്കാരും യഥാർത്ഥത്തിൽ സ്ത്രീകളോടെന്താണ് ചെയ്യുന്നത്?

പസ്കി: ഇത്തരക്കാരുടെ ആക്രമണം കാരണം സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിനോ ജോലിയ്ക്കോ ഷോപ്പിംഗിനോ പാർക്കിലോ സിനിമയ്ക്കോ ഒന്നു പോകാൻ കഴിയാത്ത അവസ്ഥയാണുണ്ടാവുന്നത്. പൊതുസ്ഥലങ്ങളിൽ വെച്ചു സ്ത്രീകൾ പുരുഷൻമാരോട് അൽപ്പനേരം ഒരുമിച്ചുനിന്നു സംസാരിച്ചാൽ പോലും കൂട്ടം ചേർന്നു അവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും തങ്ങൾ ഈ കഷ്ടപ്പെടുന്നതൊക്കെ പെണ്ണിന്റെ മാനം കാക്കാനാണെന്നുള്ള വ്യാജേനെ തരം കിട്ടിയാൽ ആ പെണ്ണിനെ തന്നെ കയറി പിടിയ്ക്കുകയും ചെയ്യുന്ന മാനസിക രോഗമുള്ള സാമൂഹ്യദ്രോഹികളാണ് സദാചാരപോലീസുകാർ. ഇത്തരക്കാരെ നിയമപരമായിത്തന്നെ അടിച്ചമർത്തണം. സ്ത്രീയെ ശരീരം മാത്രമായും പിന്നെ ആ ശരീരത്തെ ലൈംഗിക കളിപ്പാട്ടം മാത്രമായും കാണുന്ന മാനസികരോഗമാണ് ഇക്കൂട്ടർക്കെല്ലാം പൊതുവായുള്ളത്.

വിപിൻ: ഈ സംഭാഷണം അവസാനിപ്പിക്കുന്നതിനു മുമ്പായി പസ്കിയെക്കുറിച്ചും നിങ്ങളുടെ നാടകകൂട്ടായ്മയെക്കുറിച്ചും ഒന്നു പറയാമോ?

പസ്കി: ഞാൻ തിരൂർ തുഞ്ചത്തു എഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിലെ പരിസ്ഥിതി പഠനകേന്ദ്രത്തിൽ നിന്നു MA കഴിഞ്ഞു. സ്കൂൾ വിദ്യാർത്ഥിനി ആയിരിക്കുമ്പോൾ തന്നെ നാടകവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ഞങ്ങളുടെ കൂട്ടായ്മയിലുള്ളതു അനീഷ് നാടോടി, അരൂപ്, അൻസിൽ, ആതിര ചേളാരി, ഗായത്രി തുടങ്ങിയവരാണ്. നാടക രചന ഞാനായിരുന്നു. സംവിധാനം ശ്രീജിത്ത്, അദ്ദേഹത്തോടൊപ്പം അനീഷ് നാടോടിയുമുണ്ടായിരുന്നു. ശ്രീജിത്തും അനീഷ് നാടോടിയും നാടകപ്രവർത്തകരാണ്. ആമിനയെ അവതരിപ്പിച്ച ഗായത്രി മലയാളം സർവ്വകലാശാലയിലെ MA വിദ്യാർത്ഥിനിയാണ്. അതുപോലെ ഇക്ബാലിനെ അവതരിപ്പിച്ച അരൂപ്, അയൽപക്കക്കാരായി വന്ന അൻസിലും ആതിര ചേളാരിയും ഇവരെല്ലാം ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളും ഈ കൂട്ടായ്മയിലെ പ്രധാന അംഗങ്ങളുമാണ്.

വിപിൻ: ശരി, പസ്കി, എല്ലാ ആശംസകളും

പസ്കി: ഒ.കെ, വിപിൻ, നന്ദി
Share:

സ്വപ്നവർണ്ണങ്ങൾ - യുവചിത്രകാരി ഫാത്തിമ ഹക്കീമുമായുള്ള അഭിമുഖം - ആദ്യഭാഗം

(2016 സെപ്തംബർ അവസാനം കോഴിക്കോട് ലളിതകലാ ആർട്ട് ഗാലറിയിൽ ഫാത്തിമ ഹക്കീമിന്റെ അറോറ സീരിസിലുള്ള പെയിന്റിംഗുകളുടെ പ്രദർശനം നടന്നിരുന്നു. പ്രദർശനത്തിനിടയ്ക്ക് ഫാത്തിമയുമായി മെഡിസിൻ വിദ്യാർത്ഥിനിയായ അമീനയും വിപിൻ.സി.എസും നടത്തിയ അഭിമുഖ സംഭാഷണം.)
Aurora
മീന: കോഴിക്കോട് ലളിതകലാ ആർട്ട് ഗാലറിയിൽ നടക്കുന്ന ഫാത്തിമയുടെ ‘Aurora - Poem like paints’ എക്സിബിഷൻ വളരെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ഈ പേര് തന്നെ ഒരു പ്രത്യേകതയുള്ളതായി തോന്നുന്നു. അക്കാര്യത്തിൽനിന്നു തന്നെ സംഭാഷണം തുടങ്ങാം. എന്താണ് ഇങ്ങനെയൊരു പേര് കണ്ടെത്തിയതിന്റെ പശ്ചാത്തലം?

ഫാത്തിമ: അറോറയെന്നാൽ മലയാളത്തിൽ ധ്രുവദീപ്തി, അല്ലേ? ധ്രുവ പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ കാണപ്പെടുന്ന നാച്ചുറലായ ലൈറ്റാണ് അറോറ. മഴവില്ല് പോലെ, ഒരു മഴത്തുള്ളിപോലെ, ഒരു പക്ഷിത്തൂവൽ പോലെ, ഒരു പൂവിതൾ പോലെ വളരെ മനോഹരമായ ഒരു കാഴ്ചയാണത്. നേരിട്ട് ഒരിക്കലെങ്കിലും കാണണമെന്നു ഞാനാഗ്രഹിക്കുന്ന ഒരു കാഴ്ച കൂടിയാണത്. ഭൂമിയുടെ മുകളിൽ ഒരു റാന്തൽ കത്തിച്ചുവച്ചപോലത്തെ മനോഹരമായ കാഴ്ച. എന്തായാലും ഈ സീരിസിലുള്ള ചിത്രങ്ങൾക്ക് ആ പേര് നൽകാനാണ് എനിക്ക് തോന്നിയത്.

വിപിൻ: ഞാനും എന്റെ സുഹൃത്തുക്കളടക്കം പലരും ഫാത്തിമയുടെ പെയിന്റിംഗുകളെ മനസ്സിലാക്കിയത് വ്യത്യസ്ത തലങ്ങളിലാണ്. അത് സ്വാഭാവികവുമാണ്. എന്നാലും നമ്മുടെ സൊസൈറ്റി ഫാത്തിമയുടെ ചിത്രങ്ങളെ വേണ്ടവിധത്തിൽ മനസ്സിലാക്കുന്നുവെന്നു വിശ്വസിക്കുന്നുണ്ടോ?

ഫാത്തിമ: വിപിൻ പറഞ്ഞത് ശരിയാണ്. ഏതാണ്ട് നൂറിനു മുകളിൽ ആൾക്കാർ ഈ ദിവസങ്ങളിൽ ആർട്ട് ഗാലറിയിൽ എത്തിയിരുന്നു അതിൽ കുറെ പേരുമായി ഞാൻ സംസാരിക്കുകയും ചെയ്തിരുന്നു. പലരും ചിത്രങ്ങളെ അവരുടെതായ അനുഭവങ്ങളുമയി ചേർത്തുവെച്ച് വായിക്കുവാൻ ശ്രമിച്ചിരുന്നു. ചില ചിത്രങ്ങൾ ചിലർക്ക് അവരുടെ നഷ്ടപ്രണയത്തെക്കുറിച്ചുള്ള ഓർമ്മകളുണ്ടാക്കിയെന്നു പറഞ്ഞു. ചിലർ ചില ചിത്രങ്ങളിൽ സമൂഹത്തിലെ അനീതികളോടുള്ള പ്രതിഷേധം കണ്ടു. ചിലർ സ്വാതന്ത്ര്യമോഹം കണ്ടു. ഇറ്റ്സ് ഓ. കെ.., ചിത്രങ്ങളെ മനസ്സിലാക്കുവാനുള്ള സ്വാതന്ത്ര്യം കാഴ്ചക്കാരനുണ്ട്. അവിടെ ചിത്രകാരി ഇടപെട്ടു അതങ്ങനെയല്ലായെന്നു പറയേണ്ടുന്ന ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

സ്വപ്നവർണ്ണങ്ങൾ - യുവചിത്രകാരി ഫാത്തിമ ഹക്കീമുമായുള്ള അഭിമുഖം - രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മീന: കോഴിക്കോട്ടെ എക്സിബിഷന്റെ അനുഭവം എങ്ങനെയായിരുന്നു?
Fathima
ഫാത്തിമ: വളരെ വളരെ നല്ലതായിരുന്നു. ഒരു പ്രധാന കാര്യം എന്റെ ആദ്യ എക്സിബിഷനായിരുന്നു കോഴിക്കോട്ട് ആർട്ട് ഗാലറിയിൽ നടന്നത്. ആൾക്കാർ എങ്ങനെ എക്സിബിഷനെ സ്വീകരിക്കുമെന്ന ചെറിയൊരു ആശങ്ക എനിക്കുണ്ടായിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ നല്ല വിജയമാണുണ്ടായത്. കോഴിക്കോട്ടുകാർ കലകളെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നവരും പുരോഗമന ചിന്താഗതിക്കാരാണെന്നുമാണു കേട്ടിട്ടുള്ളത്. എന്റെ അനുഭവത്തിൽ അത് ശരിയാണ്. പിന്നെ ഇത്തരം കലാപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ പറ്റിയ ഏറ്റവും നല്ലയിടം കോഴിക്കോടാണെന്ന് എനിക്ക് തോന്നുന്നത്.

വിപിൻ: ചിത്രങ്ങളൊക്കെ വിറ്റുപോയിരുന്നോ? എങ്ങനെയാണ് ചിത്രങ്ങൾക്ക് വില നിശ്ചയിക്കുവാൻ പറ്റുന്നത്?

ഫാത്തിമ: വില നിശ്ചയിക്കുവാൻ പറ്റുന്നതെങ്ങനെയാണെന്നതു ഒരു വലിയ ചോദ്യമാണ് വിപിൻ.., എന്റെ പെയിന്റിംഗുകൾക്കൊക്കെ ഒരു വിലയുണ്ട്. ചിലർ എന്നോട് ചോദിക്കാറുണ്ടു എന്താണ് ഈ വിലയ്ക്ക് അടിസ്ഥാനം, ആ ചിത്രം വരയ്ക്കുന്നതിനു വേണ്ടി വന്ന പ്രയത്നത്തിന്റെ വിലയാണോ അതോ അതു ചെയ്തു തീർക്കുവാനെടുത്ത സമയത്തിന്റെ വിലയാണോ എന്നൊക്കെ. പക്ഷെ എനിക്ക് പറയാനുള്ളത് ഇതൊരു പെയിന്റിംഗാണ് എന്നു നിങ്ങൾക്ക് തോന്നിയ നിമിഷത്തിന്റെ വിലയാണെന്നാണ്. പിന്നെ ചിത്രങ്ങൾക്കൊക്കെ ആവശ്യക്കാരുണ്ട്. ഇപ്പോഴും എക്സിബിഷനെത്തിയ പലരും ചിത്രങ്ങൾ ആവശ്യപ്പെട്ടു വിളിക്കാറുണ്ട്.

അമീന: പല ചിത്രങ്ങളിലും ഒരു സ്ത്രീയുടെ പ്രത്യേകിച്ചു ടീനേജറുടെ പലവിധ മന:സംഘർഷങ്ങൾ കാണാമെന്നു തോന്നുന്നു. പ്രത്യേകിച്ചും വീണുകിടക്കുന്ന രണ്ടു കാലുകൾ മാത്രം ചിത്രീകരിച്ചിരിക്കുന്ന പെയിന്റിംഗ്?

ഫാത്തിമ: ഞാൻ മുന്നേ പറഞ്ഞതുപോലെ ചിത്രത്തെ വ്യാഖ്യാനിക്കാനുള്ള അമീനയുടെ അവകാശമായിട്ടാണ് ഞാനതിനെ കാണുന്നത്. ചിത്രത്തെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകുമ്പോൾ തിരുത്തേണ്ടതുണ്ടെന്നു ഞാൻ കരുതുന്നില്ല. മനുഷ്യർ വ്യത്യസ്തരായിരിക്കുന്നതുപോലെ കാഴ്ചപ്പാടുകളും അഭിരുചികളുമൊക്കെ വ്യത്യസ്തമായിരിക്കും. പിന്നെ സംഘർഷങ്ങൾ, ഇന്നു ഏതു തരത്തിലുള്ള സംഘർഷങ്ങളായാലും അതൊഴിവാക്കിയിട്ടൊരു ലോകം സാദ്ധ്യമല്ലായെന്നുപോലും ചിന്തിക്കേണ്ടി വരുന്നു. എന്നാലും അവസാനം എല്ലാവർക്കും സന്തോഷമുള്ള ലോകമേ നിലനിൽക്കൂ. അതിനു വേണ്ടിയുള്ള നിലപാടുകളെടുക്കുവാൻ എനിക്കും നിങ്ങൾക്കുമെല്ലാം കഴിയണം.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

സ്വപ്നവർണ്ണങ്ങൾ - യുവചിത്രകാരി ഫാത്തിമ ഹക്കീമുമായുള്ള അഭിമുഖം - മൂന്നാംഭാഗം

ഈ കുറിപ്പിന്റെ രണ്ടാംഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിപിൻ: എക്സിബിഷനിടയ്ക്ക് സംസാരിച്ചപ്പോൾ സ്വപ്നങ്ങളിൽ കണ്ടിരുന്നവയാണ് കാൻവാസിലേക്ക് പകർത്തുന്നത് എന്നു പറഞ്ഞു. റിയലിസത്തോടും പെർഫെക്ഷനിസത്തോടുമൊക്കെയുള്ള ഒരു അകൽച്ചയും ചിത്രങ്ങളിൽ കാണാം, എന്തുകൊണ്ടാണിങ്ങനെ?
Painting_Fathima
ഫാത്തിമ: വിപിന്റെ നിരീക്ഷണം ശരിയാണ്. നമ്മുടെ സൗന്ദര്യ സങ്കൽപ്പം പെർഫെക്ഷനിസത്തിൽ വല്ലാതെ കുരുങ്ങിക്കിടക്കുകയാണിപ്പോഴും എന്നാണ് എനിക്ക് തോന്നുന്നത്. കേവലം ബാലിശമായ ഒരു സൗന്ദര്യബോധമാണ് നമ്മൾ ഇപ്പോഴും വെച്ചുപുലർത്തുന്നത് എന്നു ഞാൻ പറയും. മുല്ലമൊട്ടുപോലുള്ള പല്ലുകളും ശംഖ് കടഞ്ഞ കഴുത്തും മുട്ടോളമെത്തുന്ന പനങ്കുലപോലത്തെ മുടിയഴകും സൗന്ദര്യലക്ഷണങ്ങളായി വാഴ്ത്തപ്പെടുന്നു. സുന്ദരിയോ സുന്ദരനോ ആകണമെങ്കിൽ വടിവ് ഒക്കണം. ഇല്ലെങ്കിലെന്താ കുഴപ്പം? ഇല്ലെങ്കിൽ അവൻ അല്ലെങ്കിൽ അവൾ വിപണിയിൽ വിജയിക്കില്ല. കൂടുതലൊന്നും പറയുന്നില്ല. നിങ്ങൾ തന്നെ ആലോചിച്ചു നോക്കിക്കോളൂ. നിക്ഷിപ്തതാൽപര്യങ്ങളാണ് ഇത്തരം കാര്യങ്ങൾ സെറ്റ് ചെയ്തു വെച്ചിട്ടുള്ളത്. ഞാൻ അതിനോട് യോജിക്കുന്നില്ല.

അമീന: ചിത്രരചനയിൽ ശാസ്ത്രീയമായ പരിശീലനങ്ങൾ ലഭിച്ചിരുന്നോ?

ഫാത്തിമ: ഇല്ല. സ്കൂളിൽ പഠിച്ചിരുന്നപ്പോൾ മുതൽ വരച്ചിരുന്നു. മഹാന്മാരായ ചിത്രകാരന്മാരുടെ പെയിന്റിംഗുകൾ ശ്രദ്ധിച്ചു മനസ്സിലാക്കുവാൻ ശ്രമിക്കുമെങ്കിലും ആരുടെയെങ്കിലും ഒരു സങ്കേതം പിന്തുടരണമെന്നു ഞാൻ കരുതുന്നില്ല. അവരൊക്കെ വലിയ കലാകാരന്മാരാണ്. അവരെ ഞാൻ ബഹുമാനിക്കുന്നു. എന്നാൽ എന്റെ രീതിയിൽ വരയ്ക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പിന്നെ എടുത്തു പറയുകയാണെങ്കിൽ വാൻഗോഗിന്റെ ചിത്രങ്ങളോടാണ് അൽപ്പം താല്പര്യം കൂടുതൽ.

വിപിൻ: എക്സിബിഷന്റെ അവസാന ദിവസം ആർട്ട് ഗാലറിയിൽ ഫാത്തിമയടക്കമുള്ളവർ വട്ടം കൂടിയിരുന്നു ഗസലുകൾ പാടുകയും ഗിറ്റാർ വായിക്കുകയുമൊക്കെ ചെയ്തിരുന്നു. പെയിന്റിംഗ് കൂടാതെ മറ്റു കലാപ്രവർത്തനങ്ങളെന്തൊക്കെയാണ്?

ഫാത്തിമ: കുറച്ചു പാടും, കുറച്ചു എഴുതും പിന്നെ ഒരുപാട് യാത്ര ചെയ്യും. പിന്നെ വിപിൻ പറഞ്ഞ ആർട്ട് ഗാലറിയിലെ ഗസലിനെക്കുറിച്ചു പറയുകയാണെങ്കിൽ സമാപന ദിവസം സംഗീതവുമൊക്കെയായി ഒരു വൈകുന്നേരം.., അത്, അങ്ങനെ സംഭവിച്ചതായിരുന്നു. ഞങ്ങൾ രണ്ടു മൂന്നു പേർ ഒരു കോണിൽ കാഷ്വലായി മൂളിപ്പാട്ട് പാടി ഇരുന്നതാണ്. ഒന്നും രണ്ടും പേർ വീതം അതിൽ ജോയ്ൻ ചെയ്തു അവസാനം അതൊരു ചെറിയ സദസ്സായി മാറുകയാണുണ്ടായത്. എന്തായാലും അതു വളരെ മനോഹരമായ ഒരു അനുഭവമായിരുന്നു.

അമീന: ഈ സംഭാഷണം അവസാനിപ്പിക്കുന്നതിനു മുമ്പായി ഫാത്തിമയെക്കുറിച്ചു പറയാമോ?

ഫാത്തിമ: ഞാൻ കൊല്ലം സ്വദേശിയാണ്. പഠിച്ചതു കൊല്ലത്തും തൃശൂരുമാണ്. ബൈ പ്രൊഫഷൻ ഞാനൊരു ആർക്കിടെക്റ്റാണ്. വിവാഹിതയാണ്. കുടുംബത്തിൽ നിന്നു നല്ല സപ്പോർട്ടുണ്ട്. പിന്നെ എനിക്ക് കുറേ ഡ്രീംസ് ഉണ്ട്. അതൊക്കെ പൂർത്തീകരിക്കുവാനുള്ള പരിശ്രമത്തിലാണ് ഞാൻ.

അമീന, വിപിൻ: ഓ. കെ, ഫാത്തിമ, എല്ലാ ആശംസകളും

ഫാത്തിമ: നന്ദി, നിങ്ങൾക്കും എല്ലാ ആശംസകളും
Share:

പുതിയ സാമ്പത്തിക പരിഷ്ക്കാരം ഇന്ത്യയെ സഹായിച്ചോ? – ആദ്യഭാഗം

ദാരവത്ക്കരണം, സ്വകാര്യവത്ക്കരണം, ആഗോളവത്ക്കരണം (Liberalization, Privatization, Globalization) എന്നീ നയങ്ങളിലൂന്നിയ പുതിയ സാമ്പത്തിക പരിഷ്ക്കാരത്തിലേക്ക് ഇന്ത്യ മാറിയിട്ടു 25 വർഷം തികയുകയാണ്. കണക്കുകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുവാൻ പുതിയ നയപരിപാടികൾക്ക് കഴിഞ്ഞോയെന്നു പരിശോധിക്കാൻ പറ്റിയൊരു സന്ദർഭം കൂടിയാണിത്.
indian economy
ലോകമാകമാനം സാമ്പത്തിക പ്രശ്നങ്ങൾ രൂപം കൊള്ളുകയും ഇന്ത്യയിലും അതിന്റെ അനുരണനങ്ങൾ എത്തി സ്ഥിതി രൂക്ഷമാകുമെന്ന അവസ്ഥയുണ്ടായപ്പോഴാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും പരിവർത്തനത്തിനുമായി 1951 മുതൽ 1991 വരെ 40 വർഷക്കാലം നമ്മൾ പിന്തുടർന്നിരുന്ന സാമ്പത്തികനയത്തിന്റെ അലകും പിടിയും മാറ്റി ഉടച്ചുവാർക്കുവാനുള്ള ശ്രമങ്ങളുണ്ടായതും ചർച്ചകൾ ഉയർന്നുവന്നതും. ധനകാര്യമന്ത്രിയായിരുന്ന മൻമോഹൻസിംഗ് 1991ൽ പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലൂടെയാണ് പുതിയ സാമ്പത്തിക നയത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. ഇതിനു മുന്നേ നമ്മൾ നടപ്പിലാക്കിയിരുന്ന സാമ്പത്തിക നയത്തിന്റെ ഭാഗമായി നിരവധി നേട്ടങ്ങൾ രാജ്യത്തുണ്ടായിട്ടുണ്ട്. നെഹ്രുവിയൻ സോഷ്യലിസ്റ്റ് നയങ്ങളുടെ ഉൽപ്പന്നങ്ങളായ പഞ്ചവത്സരപദ്ധതികളും ആസൂത്രണ കമ്മീഷനുമൊക്കെ ഏറെ പരിമിതിക്കുള്ളിൽ നിന്നു രാജ്യത്തെ കാർഷികരംഗത്തെയും വ്യവസായ രംഗത്തെയുമൊക്കെ കൈപിടിച്ചുയർത്തിയെന്നുള്ള വസ്തുത കാണാതിരിക്കാൻ ആവില്ല.

എന്നാൽ അതിനൊരു മറുവശമുള്ളത്, രാജ്യത്തെ ലൈസൻസ്-പെർമിറ്റ് രാജ്, പൊതുമേഖലാസ്ഥാപനങ്ങൾ തുടർച്ചയായി വരുത്തിക്കൊണ്ടിരിക്കുന്ന നഷ്ടം, ഉയർന്ന ഇറക്കുമതിച്ചുങ്കം, കുത്തക നിയന്ത്രണ നിയമം, വിദേശനാണ്യ നിയന്ത്രണ നിയമം, ബാങ്ക് നിയന്ത്രണങ്ങൾ, ഉയർന്ന നികുതി നിരക്കുകൾ തുടങ്ങിയ ഘടകങ്ങൾ മൂലം രാജ്യത്തിന്റെ വികസനം മന്ദഗതിയിലായിയെന്നതാണ്. മാറുന്ന ലോകക്രമത്തിൽ മുന്നോട്ടുപോകുവാൻ നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ മത്സരക്ഷമത കൈവരിക്കേണ്ടതാവശ്യമാണെന്ന സ്ഥിതിയെത്തി.

1951 മുതൽ 1991 വരെയുള്ള കാലയളവിൽ നിലവിലുണ്ടായിരുന്ന ഏതാണ്ട് എല്ലാ ഗവൺമെന്റ് പോളിസികളും നിരവധി നിയന്ത്രണങ്ങളും ക്വാട്ടാ സംവിധാനങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു. ഇത് വലിയൊരളവ് വരെ അഴിമതിയ്ക്കും അതോടൊപ്പം കാര്യങ്ങളുടെ മെല്ലെപ്പോക്കിനും ഇടയാക്കി. പൊതുമേഖലയ്ക്ക് പ്രാമുഖ്യം നൽകിയാണ് നയങ്ങൾ രൂപീകരിച്ചിരുന്നതെങ്കിലും രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായ പൊതുമേഖലാസ്ഥാപനങ്ങളടക്കം പലതും നഷ്ടത്തിലേക്ക് കൂപ്പുകുത്തി വീണുകൊണ്ടിരുന്നു. അതോടൊപ്പം സ്വകാര്യമേഖല ഇന്ത്യയിൽ ദുർബലമായാണ് തുടർന്നുകൊണ്ടിരുന്നത്. ജീവിത വൃത്തിയ്ക്കായി അന്യനാടുകളിലേക്കുള്ള കുടിയേറ്റം, സ്വകാര്യ സംരംഭങ്ങൾ എന്നിവ കഴിഞ്ഞാലും രാജ്യത്തു നിലനിൽക്കുന്ന ഭീമമായ മനുഷ്യവിഭവശേഷിയെ അക്കോമഡേറ്റ് ചെയ്യുവാൻ സ്വകാര്യമേഖലയെ വൻതോതിൽ ശക്തിപ്പെടുത്തിയേ കഴിയുകയുള്ളൂവെന്ന അവസ്ഥ വന്നു. (ഈ അടുത്ത കാലത്തു ഗ്രീസിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽകൂടി പരിശോധിച്ചാൽ ഒരു രാജ്യത്തിനു അവിടുത്തെ സ്വകാര്യമേഖലയെക്കൂടി ശക്തിപ്പെടുത്താതെ പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടുവാൻ സാധിയ്ക്കുകയില്ലെന്നുള്ളതു വസ്തുതയാണ്. കണ്ണടച്ചതുകൊണ്ടുമാത്രം ഇരുട്ടാകില്ലായെന്നർത്ഥം. പിന്നെ നീതിയും ന്യായവുമൊക്കെ അട്ടിമറിച്ചുകൊണ്ടു കൂത്താടുവാൻ സ്വകാര്യമേഖലയെ കെട്ടഴിച്ചു വിടണമോയെന്നുള്ളതും ഗവൺമെന്റ് സ്വകാര്യഭീമൻമാരുടെ മുമ്പിൽ കുമ്മിയടിച്ചു നിൽക്കണമോയെന്നുള്ളതും സാമ്പത്തിക ശാസ്ത്രത്തിന്റെ മേഖലയിൽ ചർച്ച ചെയ്യേണ്ട കാര്യമല്ല. അത് രാഷ്ട്രീയ നയ രൂപീകരണവുമായി ബന്ധപ്പെട്ട വിഷയമാണ്.) രാജ്യത്തു നിലനിന്ന പല നിയന്ത്രണങ്ങളും സ്വകാര്യമേഖലയുടെ വളർച്ചയ്ക്ക് അനുകൂലമല്ലായിരുന്നു. കുത്തക നിയന്ത്രണം പോലുള്ള പല നിയമങ്ങളും വൻകിട കമ്പനികളെ മൂലധന നിക്ഷേപം നടത്തുന്നതിൽ നിന്നു തടഞ്ഞു. പ്രത്യക്ഷ-പരോക്ഷ നികുതികളുടെ ഉയർന്ന നിരക്ക് നികുതി വെട്ടിപ്പ് വ്യാപകമാക്കുന്നതിനും നിക്ഷേപങ്ങൾ കുറയ്ക്കുന്നതിനും കാരണമായി. ഈ സാഹചര്യങ്ങൾ പൊതുവേ രാജ്യത്തിന്റെ ധനകമ്മി വർദ്ധിപ്പിക്കുന്നതിനു ഇടയാക്കി. എൺപതുകളുടെ തുടക്കത്തിൽ 8% ത്തിനടുത്തായിരുന്ന ധനകമ്മി 1990 കളുടെ തുടക്കത്തിൽ 10.4% ആയി വർദ്ധിച്ചു. വർദ്ധിച്ചു വരുന്ന ധനകമ്മി സർക്കാർ ഇടപെടലുകൾ കുറയ്ക്കുന്നതിനു മാത്രമേ ഇടയാക്കുകയുള്ളൂ.

1984 ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായതിനെ തുടർന്നാണ് പുതിയ സാമ്പത്തിക നയത്തിന്റെ പല പരിഷ്ക്കാരങ്ങളും തുടങ്ങി വെച്ചത്. തുടർന്നു 1989 ലെ പൊതുതെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ കക്ഷിയ്ക്കും ഭൂരിപക്ഷം ലഭിച്ചില്ല. അതിനെ തുടർന്നുള്ള കാലയളവിlൽ വി.പി.സിംഗ്, ചന്ദ്രശേഖർ എന്നിവർ പ്രധാനമന്ത്രിമാരായെങ്കിലും ഏറെക്കുറെ രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുകയാണുണ്ടായത്. ഈ രാഷ്ട്രീയ സാഹചര്യങ്ങൾ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ കൂടുതൽ പരിതാപകരമായ അവസ്ഥയിൽ എത്തിക്കുന്നതിനു ഇടയാക്കി. സാമ്പത്തിക വളർച്ചാനിരക്ക് ഗണ്യമായി കുറയ്ക്കുകയും വിലക്കയറ്റം നാൾക്കു നാൾ വർദ്ധിച്ചുവരികയും ചെയ്തു. നിക്ഷേപങ്ങൾ കുറഞ്ഞതോടുകൂടി പല വ്യവസായങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലെത്തി. ഈ സാഹചര്യത്തിൽ 1991 ൽ അധികാരത്തിലെത്തിയ നരസിംഹറാവു ഗവൺമെന്റിനു പുതിയ സാമ്പത്തിക പരിഷ്ക്കാരങ്ങൾ നടപ്പിലാക്കാതെ നിർവ്വാഹമില്ലെന്നുള്ള സാഹചര്യമുണ്ടായി. അതോടൊപ്പം അന്താരാഷ്ട്ര രംഗത്തു ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്ന സോവിയറ്റ് യൂണിയൻ വിഘടിച്ചതിനെത്തുടർന്നു അന്താരാഷ്ട്ര വാണിജ്യരംഗത്തു രാജ്യം വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ചു. ഇക്കലത്തു തന്നെ ഗൾഫ് യുദ്ധം മൂലം പെട്രോളിയം ഉൽപ്പന്നങ്ങളുടെ ക്ഷാമവും വിലവർദ്ധനവും രൂക്ഷമായി. വിലക്കയറ്റത്തെ പിടിച്ചു നിർത്താനും സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവ്വേകാനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ ഇത് പിന്നോട്ടടിച്ചു.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

പുതിയ സാമ്പത്തിക പരിഷ്ക്കാരം ഇന്ത്യയെ സഹായിച്ചോ? – രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

1991 ൽ അന്താരാഷ്ട്ര നാണയനിധിയിൽനിന്നു വായ്പയെടുത്തിരുന്ന 5.8 ബില്യൺ ഡോളറിന്റെ പലിശ പോലും തിരിച്ചടയ്ക്കുവാൻ കഴിയാത്ത അവസ്ഥ രാജ്യത്തിനുണ്ടായി. ഇന്ത്യയുടെ കരുതൽ വിദേശനാണയ ശേഖരം അപകടകരമാംവിധം കുറഞ്ഞു. ഇത് ഏകദേശം 900 മില്യൺ ഡോളറിനടുത്തെത്തി. ഇത് ഏതാണ്ട് രണ്ടാഴ്ചത്തെ ഇറക്കുമതിയ്ക്കുള്ള വിദേശനാണ്യമേയുള്ളൂ. ഇന്ത്യയിൽ പണപ്പെരുപ്പം വലിയ തോതിൽ വർദ്ധിച്ചുവെന്നു പറഞ്ഞു മൂഡീസ്, സ്റ്റാൻഡേർഡ് ആൻഡ് പുവർ എന്നിവപോലുള്ള അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസികൾ ഇന്ത്യയുടെ ക്രഡിറ്റ് റേറ്റിംഗിനെ ‘സ്പെക്കുലേറ്റീവ് ഗ്രേഡി’ലേക്ക് താഴ്ത്തി. അന്താരാഷ്ട്ര ബാങ്കുകൾ ഇന്ത്യയ്ക്ക് വായ്പ നൽകുവാൻ വിസമ്മതിച്ചു.
RBI
ഈയവസരത്തിലാണ് വിദേശകറൻസി ലഭിയ്ക്കുവാൻ യാതൊരു മാർഗ്ഗവുമില്ലാതായപ്പോൾ റിസർവ് ബാങ്കിന്റെ കൈവശം സൂക്ഷിച്ചിരുന്ന 47ടൺ സ്വർണ്ണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിനു പണയം വെച്ചു 400 മില്യൺ ഡോളർ വാങ്ങാൻ സർക്കാർ നിർബന്ധിതമായത്. ഈ പ്രതിസന്ധിയെ മറികടക്കുന്നതിനാണ് ഇന്ത്യ ലോകബാങ്കിനെയും അന്താരാഷ്ട്ര നാണയനിധിയേയും സമീപിച്ചത്. ലോകബാങ്കും അന്താരാഷ്ട്ര നാണയനിധിയും ഉപാധികളോടെയായിരുന്നു 500 മില്യൺ ഡോളർ വായ്പ അനുവദിച്ചത്.

ഉപാധികളിവയായിരുന്നു:
  • ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഉദാരവത്ക്കരിക്കുകയും ലോക സമ്പദ് വ്യവസ്ഥയ്ക്ക് വാതിൽ തുറന്നുകൊടുക്കുകയും ചെയ്യുക.
  • സ്വകാര്യമേഖലയ്ക്കുള്ള നിയന്ത്രണം നീക്കുക.
  • അന്താരാഷ്ട്ര വ്യാപാരത്തിനുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയുക.
ഇത് അംഗീകരിച്ചുകൊണ്ട് രണ്ടു തലത്തിലുള്ള പരിഷ്ക്കാരങ്ങളാണ് ഗവൺമെന്റ് നടപ്പിലാക്കേണ്ടിയിരുന്നത്.
  1. സ്റ്റെബിലൈസേഷൻ (സുസ്ഥിരവത്ക്കരണം)
  2. സ്ട്രക്ച്ചറൽ അഡ്ജസ്റ്റ്മെന്റ് (ഘടനാപരമായ ക്രമീകരണം)
പണപ്പെരുപ്പം, ധനകമ്മി, വിദേശനാണയ പ്രതിസന്ധി തുടങ്ങിയ സ്ഥൂല സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കുന്ന ഹ്രസ്വകാല നടപടികളാണ് സ്റ്റെബിലൈസേഷൻ . രൂപയുടെ മൂല്യം കുറച്ചതും വില നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതുമൊക്കെ സ്റ്റെബിലൈസേഷന്റെ ഭാഗമായാണ്. സമ്പദ് വ്യവസ്ഥയിലെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്ന നടപടികളാണ് സ്ട്രക്ച്ചറൽ അഡ്ജസ്റ്റ്മെന്റ്. പുതിയ വ്യവസായ-വാണിജ്യ നയങ്ങളിലെ മാറ്റം, ഇറക്കുമതിച്ചുങ്കം ഇല്ലാതാക്കൽ, സ്വകാര്യ മേഖലയ്ക്ക് പുതിയ മേഖലകൾ തുറന്നുകൊടുക്കുക എന്നതൊക്കെ സ്ട്രക്ച്ചറൽ അഡ്ജസ്റ്റ്മന്റിന്റെ ഭാഗമാണ്. പുതിയ സാമ്പത്തിക നയം ആവിഷ്ക്കരിച്ചു നടപ്പിലാക്കിയതിന്റെ ഫലമായി മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്.1990-91ൽ 5.1 ശതമാനമായിരുന്നതു 2016-17ൽ 7.7 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്. ലോക സമ്പദ് വ്യവസ്ഥയുടെ വളർച്ചാനിരക്കിനേക്കാൾ കൂടുതലാണ് ഇന്ത്യയുടെ വളർച്ചാനിരക്ക്. വിദേശ മൂലധന നിക്ഷേപത്തിലും വലിയ വർദ്ധനവുണ്ടായി. 1990-91 ൽ 103 ദശലക്ഷം ഡോളർ മാത്രമുണ്ടായിരുന്നത് ഇപ്പോൾ 55,457 ദശലക്ഷം ഡോളറായി വർദ്ധിച്ചു.

ദരിദ്രരുടെ എണ്ണം അധികമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ചരിത്ര-സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ മാനങ്ങൾ ഇന്ത്യയിലെ ദാരിദ്ര്യത്തിനു പിന്നിലുണ്ട്. 1970 മുതൽ ദാരിദ്ര്യരേഖ എന്ന സംജ്ഞ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിൽ ദരിദ്രരെ നിശ്ചയിക്കുന്നത്. ഇന്ത്യയിൽ ദരിദ്രരുടെ എണ്ണം കുറഞ്ഞു വരികയാണെന്നാണ് പുതിയ കണക്കുകൾ കാണിക്കുന്നത്. എഴുപതുകളുടെ തുടക്കത്തിൽ ഇന്ത്യയിൽ 50% ത്തിനു മുകളിലുള്ള ജനങ്ങളും ദരിദ്രരായിരുന്നുവെന്നിടത്തു നിന്നു 2010 ൽ 30% മായി കുറഞ്ഞിട്ടുണ്ട്. എന്നാൽപോലും ഈ കണക്കുകൾ രാജ്യത്തിന്റെ മനസാക്ഷിയെ വേദനിപ്പിക്കുന്നതാണ്. ദാരിദ്ര്യമെന്ന സാമൂഹ്യ സാമ്പത്തിക പ്രശ്നത്തെ പരിഹരിക്കുവാൻ മൂർത്തമായ നടപടികൾ കൈക്കൊണ്ടേ മതിയാകൂ. പുതിയ സാമ്പത്തിക നയം നടപ്പിലാക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നു ഉയർന്ന ധനകമ്മിയായിരുന്നു. 1990-91 ൽ 10.4% മായിരുന്നത് 2016-17 ൽ 3.5 % മായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് യഥാർത്ഥത്തിൽ പുതിയ സാമ്പത്തിക നയത്തിന്റെ പ്രധാനപ്പെട്ട നേട്ടങ്ങളിൽ ഒന്നാണ്. എന്നാൽ തൊഴിൽ മേഖലയും കാർഷിക മേഖലയും കടുത്ത പ്രതിസന്ധികൾ നേരിടുകയാണ്. സാമ്പത്തിക പരിഷ്ക്കാരത്തിന്റെ ഫലമായി ആഭ്യന്തര ഉൽപ്പാദനത്തിൽ വളർച്ചയുണ്ടായെങ്കിലും അതിനനുസരിച്ചു രാജ്യത്തു തൊഴിലവസരങ്ങൾ ഉണ്ടായി വന്നില്ല. 2005 മുതൽ 2010 വരെയുള്ള അഞ്ച് വർഷക്കാലം രാജ്യത്തെ തൊഴിൽ വർദ്ധനവ് 0.88% മാത്രമായി ചുരുങ്ങി. അതുപോലെ 1980-81 കാലത്തെ കാർഷിക വളർച്ചാനിരക്ക് 3.7 % മായിരുന്നതു 2014-15 ൽ നെഗറ്റീവ് 0.2 ശതമാനമായി കുറഞ്ഞു. രാജ്യത്തിന്റെ ഭാവിയെ തന്നെ ബാധിക്കുന്ന ഒരു ഭീഷണിയാണ് കാർഷിക രംഗത്തുണ്ടായിരിക്കുന്ന ഈ ഇടിവ്. 2015-16 ൽ ഇത് അല്പം മെച്ചപ്പെട്ടതായിട്ടാണ് കാണുന്നത്. അതായത് വളർച്ചാനിരക്ക് 1.1% ആയി.

പുതിയ സാമ്പത്തിക പരിഷ്ക്കാരങ്ങൾ 25 വർഷം പൂർത്തിയാക്കുന്ന ഈ അവസരത്തിൽ ഈ രാജ്യത്തിനും ജനങ്ങൾക്കും ലോകത്തിനു തന്നെയും എന്തു മെച്ചമാണുണ്ടാക്കിയതെന്നു വിലയിരുത്തുകയും വീണ്ടും പരിഷ്ക്കരിക്കേണ്ടതൊക്കെ പരിഷ്ക്കരിച്ചുതന്നെ നമ്മൾ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. ഭ്രാന്തമായ എതിർപ്പിനും അന്ധമായ പിന്തുണയ്ക്കുമുപരിയായി വസ്തുതകളെ ശാസ്ത്രീയമായി വിശകലനം ചെയ്തുകൊണ്ടുള്ള അഭിപ്രായങ്ങളെ കൊണ്ടേ കാര്യമുള്ളൂ.
Share:

ഖസാക്കിന്റെ ഇതിഹാസം – വീണ്ടുമൊരു വായന - ആദ്യഭാഗം

1969 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ മലയാള നോവൽ സാഹിത്യത്തെ ഖസാക്കിനു മുമ്പും ഖസാക്കിനു ശേഷവും എന്നിങ്ങനെ വിഭജിച്ചുവെന്നു തന്നെ പറയാം.
Khasak
ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾക്കിടയിലുള്ള കാലയളവിൽ സർഗ്ഗാത്മകതയുടെ ഒരു കേന്ദ്രമായി പാരീസ് മാറുകയുണ്ടായി. മനുഷ്യ മനസാക്ഷിയിൽ ഉണങ്ങാത്ത മുറിവുകളുണ്ടാക്കി കടന്നുപോയ ഒരു യുദ്ധം; മറ്റൊരു മഹായുദ്ധത്തിൻറെ വിഹ്വലതകൾ പടിവാതിലിൽ എത്തിനിൽക്കുന്ന കാലം; ഇതൊക്കെ ചേർന്നു സാഹിത്യത്തിൽ ജീവിതം ഇരുണ്ട് പോയി എന്നു പറയാം. ഇക്കാലയളവിലെ ‘ലോസ്റ്റ് ജനറേഷൻ’ എന്നറിയപ്പെട്ട ഏണസ്റ്റ് ഹെമിംഗ് വേ, എസ്രാ പൗണ്ട് തുടങ്ങിയവരുടെ രചനാപശ്ചാത്തലം മനസ്സിൽ വെച്ചുകൊണ്ടാവണം ഖസാക്കിന്റെ രചനാപശ്ചാത്തലത്തെ മനസ്സിലാക്കേണ്ടുന്നത്. മലയാള നോവൽ സാഹിത്യത്തിൽ ഈ ഭാവുകത്വത്തിന്റെ പതാകവാഹകർ ഒ.വി. വിജയനും മുകുന്ദനും കാക്കനാടനുമൊക്കെയായിരുന്നു. പാരീസിനു സമാനമായി ഡൽഹിയിൽ നടന്ന സാഹിത്യചർച്ചകളും സംവാദങ്ങളുമൊക്കെ നടപ്പ് കെട്ടുപാടുകളെ പൊട്ടിക്കുവാനും നവമായൊരു സൗന്ദര്യശിക്ഷണം ആവശ്യപ്പെടത്തക്ക പരീക്ഷണങ്ങൾ മലയാളത്തിൽ കൊണ്ടുവരാനും ഒ.വി. വിജയനെ പോലുള്ളവർക്ക് പ്രചോദനമായി എന്നാണ് കാണേണ്ടുന്നത്.

പാലക്കാടൻ ചുരത്തിന്റെ അടിവാരത്തുള്ള ഖസാക്ക് എന്ന ഗ്രാമമാണ് നോവലിൻറെ ഭൂമിക. ചുരം കടന്നുവരുന്ന പാലക്കാടൻകാറ്റ് ചൂളം കുത്തുന്ന കരിമ്പനകൾ നിറഞ്ഞ ഖസാക്ക് പരിഷ്ക്കാരം തീരെ ബാധിക്കാത്ത 1960 കളിലെ ഒരു കേരളഗ്രാമമാണ്. റാവുത്തൻമാരും തിയ്യൻമാരും ചെട്ടിച്ചികളും നായൻമാരുമൊക്കെയുള്ള ഒരു തനി പാലക്കാടൻ ഗ്രാമം.

ചെതലി മലയുടെ മിനാരങ്ങളിൽ കണ്ണുനട്ടു കിടക്കുന്ന ബദരീങ്ങളുടെ ഉടയവനായ സെയ്യദ് മിയാൻ ഷെയ്ഖ് തങ്ങളുടെ കല്ലറയിലും രാജാവിൻറെ പള്ളിയിലും അറബികുളത്തിലും പോതി കുടിപാർക്കുന്ന പുളിക്കൊമ്പത്തുമൊക്കെ ചരിത്രവും മിത്തുകളുമൊളിപ്പിച്ച പ്രാചീനമായ ആ ഗ്രാമത്തിലേക്ക് ഏകധ്യാപക വിദ്യാലയത്തിലെ മാഷായി രവിയെത്തുന്നു. ഇവിടെ നിന്നാണ് നോവൽ തുടങ്ങുന്നത്. സ്ഥലത്തെ പ്രമാണിയായ ശിവരാമൻ നായരുടെ ഞാറ്റുപുരയിൽ ഏകധ്യാപക വിദ്യാലയം രവി ആരംഭിക്കുന്നു. പുതിയ സ്കൂളിൽ കുട്ടികൾ ചേരുന്നതിനെ ഗ്രാമത്തിലെ മതപാഠശാലയിലെ അധ്യാപകനും മതപുരോഹിതനുമായ അള്ളാപിച്ചാ മൊല്ലാക്ക എതിർക്കുന്നു. ഉപജീവനം നഷ്ടപ്പെടുമെന്നുള്ളതാണ് അടിസ്ഥാനപ്രശ്നമെങ്കിലും പൗരോഹത്യം ആധുനികമാകുന്നില്ലായെന്നുള്ളത് ഈ നോവൽ വായിക്കുമ്പോൾ ആരായാലും ഒന്നു ശ്രദ്ധിക്കാതിരിക്കില്ല.

മാധവൻ നായർ, കുപ്പുവച്ചൻ, അപ്പുകിളി, നൈജാമലി, മൈമൂന, കുഞ്ഞാമിന, തിത്തിമ്പി, കല്യാണിക്കുട്ടി, കേലൻ, കവര്, ചാത്തൻ, ആബിദ, മുങ്ങാങ്കോഴി, കരുവ്, അലിയാർ, നീലി, കുട്ടാപ്പു, ചാന്തുമ്മ, കേശി, പത്മ അങ്ങനെ ഒരുപാടുപേർ. മലയാളി പുതിയൊരു ഉദയം കാണുകയായിരുന്നു. ഈ നോവലിലെ പാത്ര സൃഷ്ടിയും അവരുടെ സവിശേഷമായ സംഭാഷണ ശൈലികളും ആസ്വാദനത്തിനു പുതിയൊരു തലം ആവശ്യപ്പെടുന്നുണ്ട്.

ഡി.എച്ച്. ലോറൻസിന്റെ ‘ലേഡി ചാറ്റർലീസ് ലവർ’ സാഹിത്യതറവാട്ടിലെ കാരണവൻമാരെ ചൊടിപ്പിച്ചത് പോലെ ഖസാക്കിൻറെ ഇതിഹാസവും പ്രസിദ്ധീകരണത്തിന്റെ ആദ്യകാലത്തു ഇവിടുത്തെ നടപ്പ് വായനക്ക് വെല്ലുവിളിയുയർത്തുകയുണ്ടായി. രതിയിലും ലൈംഗികതയിലും ഉത്തരാധുനികതയുടെ സ്ഫുരണങ്ങൾ ഖസാക്കിന്റെ ഇതിഹാസത്തിൽ കാണുവാൻ കഴിയും. മണിപ്രവാളം തൊട്ടു മലയാളി വായനക്കാർ കണ്ടും കേട്ടും പരിചയിച്ചുവന്ന ക്ലാസിക്കൽ രതികല്പനകളെ ഒ.വി. വിജയൻ പൊട്ടക്കുളത്തിനരികിലേക്കും പള്ളിപ്പറമ്പിലെ വെറും നിലത്തേക്കുമൊക്കെ വലിച്ചെറിഞ്ഞു. ക്ലാസിക്കൽ രതികല്പനകളെ റദ്ദു ചെയ്തു കൊണ്ടെഴുതുവാൻ ഉത്തരാധുനികർ ഒരു വ്യഗ്രത തന്നെ കാണിക്കാറുണ്ട്. ഖസാക്കിന്റെ ഇതിഹാസത്തിൽ ഇതു വളരെ തെളിഞ്ഞു കാണാം. അതുപോലെ ഒരു പടികൂടി കടന്നു അള്ളാപിച്ചാ മൊല്ലാക്കയ്ക്ക് നൈജാമലിയോടു തോന്നുന്ന സ്വവർഗ്ഗാനുരാഗവും; ഈഡിപ്പസ് കോംപ്ലക്സിൽ നിന്നും രക്ഷപ്പെടുവാനായി മാധവൻ നായർ നടത്തുന്ന വീടൂപേക്ഷിക്കലുമൊക്കെ കഥാഗതിയിൽ കടന്നുവരുന്നതിലൂടെ പാരമ്പര്യവാദികളുമായി ഒരു ഏറ്റുമുട്ടലിനു കലാപസന്നദ്ധനായ ഒ.വി. വിജയനെയാണു നാമിവിടെ കാണുന്നത്.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

ഖസാക്കിന്റെ ഇതിഹാസം – വീണ്ടുമൊരു വായന – രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുല്ലാക്ക വളർത്തിയിരുന്ന അനാഥനായ നൈജാമലി മുല്ലാക്കയുടെ സുന്ദരിയായ മകൾ മൈമൂനയെ പ്രണയിച്ചെങ്കിലും മുങ്ങാങ്കോഴിയെന്ന പ്രായംചെന്ന രണ്ടാംകെട്ടുകാരനാണ് മുല്ലാക്ക മൈമൂനയെ കല്യാണം കഴിച്ചുകൊടുത്തത്. അതിൽ പ്രതിഷേധിച്ചു നൈജാമലി വിപ്ലവകാരിയും കമ്മ്യൂണിസ്റ്റുമൊക്കെയാവുന്നത് ഖസാക്കിന്റെ പല കഥകളിൽ ഒന്നാണ്. ഇവിടെങ്ങളിലൊക്കെ സറ്റയർ സൃഷ്ടിക്കാനുള്ള ഒ.വി. വിജയന്റെ കഴിവ് അമ്പരിപ്പിക്കുന്നതാണ്. നോവലിന്റെ വർത്തമാനകാലത്തിൽ നൈജാമലി ഖസാക്കിന്റെ മതപുരോഹിതനായ ഖാലിയാർ ആണ്.
O V Vijayan
ഖസാക്കിൽ മാഷായി ജീവിക്കുന്നതിനിടയിൽ രവിയുടെ ഓർമ്മകളിലൂടെയാണ് അയാളുടെ ഭൂതകാലത്തിലേക്ക് കഥാകൃത്ത് പോകുന്നത്. രോഗിയായ അച്ഛന്റെ സുന്ദരിയായ രണ്ടാം ഭാര്യയുമായി അതായത് ഇളയമ്മയുമായി അവരുടെ പ്രലോഭനത്തിൽ ലൈംഗികബന്ധം പുലർത്തിയതിന്റെ കുറ്റബോധത്തിൽ മദിരാശിയിലെ ഫിസിക്സ് പഠനം പാതിവഴിയിലുപേക്ഷിച്ചു പാപമോചനാർത്ഥം പല നാടുകളിൽ പരിവ്രാജകനായി അലഞ്ഞു ഒടുവിൽ ഖസാക്കിൽ എത്തിച്ചേർന്നവനാണ് രവി. മനുഷ്യന്റെ എല്ലാ ബലഹീനതകളെയും കെട്ടഴിച്ചുവിട്ടു ചരസിന്റെയും മദ്യത്തിന്റെയും പെണ്ണിന്റെയും മഹാസമുദ്രങ്ങളിൽ നീന്തിത്തുടിയ്ക്കുകയും ഖേദത്തോടുകൂടി മോഷപ്രാപ്തിയ്ക്കായി അലയുകയും ചെയ്യുന്ന കഥാപാത്രങ്ങളുടെ ഒരു ഘോഷയാത്ര മലയാള നോവൽ സാഹിത്യത്തിൽ തുടങ്ങിവെയ്ക്കാൻ രവി നിമിത്തമായെന്നു തന്നെ പറയാം.

ഉള്ളിലെരിയുന്ന പാപബോധത്താൽ അലയുമ്പോഴും അഭിനിവേശങ്ങളെ അടക്കുവാൻ രവിയ്ക്ക് കഴിയുന്നില്ല. സ്വസ്ഥത തേടിയെത്തുന്ന ആശ്രമത്തിലെ സ്വാമിനിയുമായി ഭോഗത്തിനുശേഷം അവിടമുപേക്ഷിച്ചു യാത്രയാകുമ്പോൾ വസ്ത്രം തന്നെ മാറിപോകുന്നതു ഏറെ പുലർന്നശേഷമാണ് രവി അറിയുന്നതു തന്നെ. ഖസാക്കിലെത്തിയശേഷം അതു മൈമൂനയിലേക്കും കേശിയിലേക്കുമൊക്കെ പടരുന്നു. ഒരോ രതിയ്ക്ക് ശേഷവും വർദ്ധിതമായ പാപചിന്തകളോടെ രവി ജീവിതത്തെ നോക്കി കാണുന്നു. കോളേജ് കാലത്തു തന്റെ കാമുകിയായിരുന്ന പത്മയോടു സൂക്ഷിച്ച ദിവ്യമായ പ്രണയം പോലും വിരസമായി രവിയ്ക്ക് തോന്നുന്നു. ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ചും അർത്ഥശൂന്യതയെക്കുറിച്ചുമുള്ള ചോദ്യങ്ങൾ അയാളെ അലട്ടുന്നു. ആത്മനിരാസത്തെ കുറിച്ചയാൾ ചിന്തിച്ചു തുടങ്ങുന്നു. പാപങ്ങളുടെ കണക്കുകൾ വർദ്ധിക്കാതിരിക്കുവാൻ ഒടുവിൽ ഖസാക്ക് വിടുവാൻ രവി തീരുമാനിക്കുകയാണ്. കാലവർഷത്തിന്റെ ആരംഭത്തിൽ ബസ് സ്റ്റോപ്പിൽവെച്ചു കാലുകൊണ്ട് മറിഞ്ഞു വീണുകിടന്ന മൺക്കട്ട മാറ്റുമ്പോൾ സർപ്പദംശനമുണ്ടാവുകയും രവി മഴയത്തു അവിടെ ബസ് കാത്തു വീണു കിടക്കുകയും ചെയ്യുന്നിടത്തു നോവൽ അവസാനിക്കുന്നു.

പുണ്യ - പാപ സങ്കൽപ്പങ്ങളുടെയും ജീവിതാർത്ഥങ്ങളുടെയും വിവിധ വശങ്ങൾ ഒ.വി. വിജയൻ ഖസാക്കിന്റെ ഇതിഹാസത്തിലൂടെ അന്വേഷിക്കുന്നുണ്ടെങ്കിലും സ്പഷ്ടമായൊരു ഉത്തരം നൽകാൻ തയ്യാറാകുന്നില്ല. കഥ വായനക്കാരനു വിടുന്ന, കഥയുടെ അനന്തരഗമനം ഏറ്റെടുക്കുവാൻ വായനക്കാരനെ നിർബന്ധിതമാക്കുന്ന എഴുത്തിന്റെ മാന്ത്രിക നിലയിൽ ഒ.വി. വിജയൻ ഈ നോവലിനെ പ്രതിഷ്ഠിക്കുന്നു.
Share:

ജീവന്റെ രഹസ്യവാതിലിലൂടെ… - ആദ്യഭാഗം

ധുനിക ജീവശാസ്ത്രത്തിന്റെ വിവിധ മണ്ഡലങ്ങളിൽ വിപ്ലവകരമായ കുതിച്ചുചാട്ടമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യനാളുകളിൽ തന്നെ കാണുന്നത്. മരണത്തെ തന്നെ മാറ്റി നിർത്തുവാൻ കഴിയുമെന്ന മോഹങ്ങൾക്ക് ചിറക് നൽകിയിരിക്കുകയാണ് ഇന്നു നടന്നുകൊണ്ടിരിക്കുന്ന പല പഠനങ്ങളും.
DNA Structure
DNA യുടെ കണ്ടുപിടുത്തമാണ് ജനിതകശാസ്ത്രത്തിന്റെ സ്ഫോടനാത്മകമായ വളർച്ചയ്ക്ക് തുടക്കമിട്ടത്. ‘ജീവന്റെ അനശ്വര ചുരുളുകൾ’ എന്നാണ് DNA യെ വിശേഷിപ്പിക്കുന്നതുതന്നെ. മനുഷ്യന്റെ DNA യെപ്പറ്റി സമഗ്രമായി പഠിക്കുവാനും സൂക്ഷ്മമായി അപഗ്രഥിക്കുവാനും 1990 ൽ അമേരിക്കയിൽ ആരംഭിച്ച ബൃഹത്തായ ഒരു ഗവേഷണ പദ്ധതിയാണ് ഹ്യൂമൻ ജിനോം പ്രോജക്ട് (Human Geneome Project). ഏകദേശം 300 കോടിയോളം വരുന്ന ന്യൂക്ലിയോടൈഡുകളുടെ അനുക്രമം കണ്ടുപിടിക്കുക വഴി മനുഷ്യ ജീവനെ സംബന്ധിക്കുന്ന കൃത്യമായ അറിവ് നേടുവാനാണ് ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നത്.

1865 ൽ ഓസ്ട്രിയക്കാരനായ ഗ്രിഗർ ജൊഹാൻ മെൻഡൽ എന്ന ക്രൈസ്തവ പുരോഹിതനാണ് പാരമ്പര്യ ശാസ്ത്രത്തെ സംബന്ധിക്കുന്ന അടിസ്ഥാന പ്രമാണങ്ങൽ ആദ്യമായി അവതരിപ്പിച്ചത്. പാരമ്പര്യത്തെക്കുറിച്ചുള്ള അന്നത്തെ സങ്കൽപ്പങ്ങളേക്കാൾ ബഹുദൂരം മുന്നിലായിരുന്നു മെൻഡൽ അവതരിപ്പിച്ച സിദ്ധാന്തം. പാരമ്പര്യത്തെ നിയന്ത്രിക്കുന്ന നിശ്ചിതഘടകങ്ങൾ ഒരു തലമുറയിൽ നിന്നു അടുത്ത തലമുറയിലേക്ക് സംപ്രേഷണം ചെയ്യപ്പെടുന്നത് വളരെ കൃത്യതയോടെയാണെന്നു അദ്ദേഹം കണ്ടെത്തി. പാരമ്പര്യത്തെ നിർണ്ണയിക്കുന്നത് നിശ്ചിതഘടകങ്ങളാണെന്നു മെൻഡൽ അഭിപ്രായപ്പെട്ടെങ്കിലും അവയുടെ ഭൗതികമായ സ്വഭാവത്തെ കുറിച്ചു മനസ്സിലാക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. 1903 ൽ സട്ടൻ, ബോവറി എന്നീ ശാസ്ത്രജ്ഞൻമാരാണ് പാരമ്പര്യത്തെ നിർണ്ണയിക്കുന്ന ഘടകങ്ങൾ ക്രോമോസോമുകളിലാണ് സ്ഥിതിചെയ്യുന്നതെന്നു കണ്ടുപിടിച്ചത്. ഈ ഘടകങ്ങളെയാണ് 'ജീനുകൾ' എന്നുപറയുന്നത്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ജീവശാസ്ത്രജ്ഞൻമാരുടെ മുമ്പിലുണ്ടായിരുന്ന പ്രധാനചോദ്യം ജനിതക വസ്തു ഏതെന്നുള്ളതായിരുന്നു. സംശയലേശമന്യേ DNA യാണ് ജനിതകവസ്തുവെന്നു തെളിയിച്ചത് 1944 ൽ ന്യൂയോർക്കിലെ റോക്ക് ഫെല്ലർ ഇൻസ്റ്റിട്ട്യൂട്ടിലെ ശാസ്ത്രജ്ഞൻമാരായിരുന്ന ഓസ്വാൽഡ് അവറി, മക്ലിയോർഡ്, മക്കാർട്ടി എന്നിവരായിരുന്നു. അതിനുശേഷമുള്ള പരീക്ഷണങ്ങൾ പ്രധാനമായും DNA യുടെ ഘടന മനസ്സിലാക്കുന്നതിനായിരുന്നു. ഇതിൽ വിജയിച്ചത് 1953 ൽ കേബ്രിഡ്ജിൽ ഗവേഷണം നടത്തിക്കൊണ്ടിരുന്ന ജയിംസ് വാട്ട്സണും ഫ്രാൻസിസ് ക്രിക്കുമായിരുന്നു. 1963ൽ രണ്ടുപേരും DNAയുടെ ത്രിമാനഘടന കണ്ടെത്തിയതിനു നോബൽ സമ്മാനാർഹരാകുകയും ചെയ്തു.

DNA യുടെ അടിസ്ഥാനഘടകങ്ങൾ ന്യൂക്ലിയോടൈഡുകൾ ആണ്. അഡിനിൻ(A), തൈമിൻ(T), ഗ്വാനിൻ(G), സൈറ്റോസിൻ(C) എന്നീ നാല് ന്യൂക്ലിയോടൈഡുകൾ ആണുള്ളത്. ബാക്ടീരിയ മുതൽ മനുഷ്യൻ വരെയുള്ള ജീവജാലങ്ങളുടെയെല്ലാം സൃഷ്ടിരഹസ്യം ഈ നാല് ന്യൂക്ലിയോടൈഡുകൾക്കുള്ളിലൊതുങ്ങിയിരിക്കുന്നുവെന്നുള്ളതാണ് ഏറ്റവും വിസ്മയകരമായ വസ്തുത. അതായത് കേവലം നാല് ന്യൂക്ലിയോടൈഡുകളുടെ വിവിധതരം ക്രമീകരണത്തിലാണ് ഭൂമിയിലെ സസ്യങ്ങളുടെയും പക്ഷികളുടെയും സൂക്ഷ്മജീവികളുടെയും മൃഗങ്ങളുടെയും അടക്കം സകല സൃഷ്ടികളുടെയും ജീവന്റെ രഹസ്യം.

വലതുവശത്തേക്ക് തിരിയുന്ന ചുറ്റുഗോവണിയുടെ (ഡബിൾ ഹെലിക്സ്) ആകൃതിയിലാണ് DNA യുടെ ത്രിമാന ഘടന. ഈ ഡബിൾ ഹെലിക്സിന്റെ രണ്ട് നട്ടെല്ലുകൾ ഡി ഓക്സിറൈബോസ് [H−(C=O)−(CH2)−(CHOH)3−H] എന്ന പഞ്ചസാരയും (Monosaccharides, simple sugars, are the most basic units of carbohydrates) ഫോസ് ഫോറിക് ആസിഡും ഒന്നിടവിട്ട് ചേർത്തു നിർമ്മിച്ചിരിക്കുന്നു. ഈ രണ്ട് നട്ടെല്ലുകളെ തമ്മിൽ ഘടിപ്പിക്കുന്നതു നൈട്രജൻ ബേസുകളാണ്. ഈ ബേസുകൾ എപ്പോഴും അഡിനിൻ-തൈമിൻ (A-T), ഗ്വാനിൻ-സൈറ്റോസിൻ (G-C) ജോഡികളായിട്ടാണ് DNA യിൽ കാണപ്പെടുന്നത്. ഈ ജോഡികളെ പരസ്പരം ഘടിപ്പിച്ചിരിക്കുന്നതു താരതമ്യേന ബലം കുറഞ്ഞ ഹൈഡ്രജൻ ബോണ്ടുകളായിട്ടാണ്.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

ജീവന്റെ രഹസ്യവാതിലിലൂടെ…- രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

DNA യുടെ ത്രിമാന ഘടന മനസ്സിലായതോടുകൂടി ജീവന്റെ രഹസ്യത്തിലേക്ക് വെളിച്ചം വീണുതുടങ്ങി. കോശത്തെപ്പറ്റിയുള്ള അറിവ് കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാക്കുകയും ചെയ്തു. ജീവജാലങ്ങളെല്ലാം തന്നെ കോശങ്ങൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. കോശങ്ങൾക്ക് കോശഭിത്തിയും അതിന്റെ ഉള്ളിൽ ദ്രവരൂപത്തിലുള്ള പ്രോട്ടോപ്ലാസവും അതിൽ ഒഴുകി നടക്കുന്ന കോശകേന്ദ്രവും (ന്യൂക്ലിയസ്സ്) ഉണ്ട്. ഈ കോശകേന്ദ്രത്തിനുള്ളിലാണ് ക്രോമോസോമുകൾ എന്നുവിളിക്കുന്ന ചുരുളൻ വസ്തുക്കളുള്ളത്.
Watson and Crick
മനുഷ്യരിൽ ഒരോ കോശത്തിനും 23 ജോഡി ക്രോമോസോം വീതമുണ്ട്. ഇവയിൽ കോടിക്കണക്കിനു ATGC ന്യൂക്ലിയോടൈഡുകൾ ഉണ്ടായിരിക്കും. മനുഷ്യരിൽ ഏകദേശം 600 കോടി എന്നാണ് കണക്കാക്കിയിരിക്കുന്നത്. ക്രോമോസോമുകൾ പ്രോട്ടീനും DNA യും ചേർന്നു നിർമ്മിതമായിരിക്കുന്നവയാണ്. ആദ്യഘട്ടത്തിൽ അടുത്തടുത്തു കിടക്കുന്ന മൂന്നു ന്യൂക്ലിയോടൈഡുകൾ ചേർന്നു പ്രവർത്തനക്ഷമമാക്കും. അവയെ ‘ട്രിപ്ലറ്റ്’ എന്നാണ് വിളിക്കുന്നത്.

ക്രോമോസോമുകളിൽ ഉള്ള പ്രോട്ടീൻ അമിനോആസിഡുകൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.ഒരു പ്രത്യേക അമിനോആസിഡിനെ തെരെഞ്ഞെടുക്കുവാനും മറ്റൊരു ട്രിപ്ലറ്റ് തിരഞ്ഞെടുത്ത അമിനോആസിഡുമായി കൂടിച്ചേരാൻ പാകത്തിൽ അതിനെ സജ്ജമാക്കാനുമുള്ള പ്രവർത്തനങ്ങൾ തുടങ്ങിവെയ്ക്കുന്നത് ഓരോ കോശത്തിലെയും ട്രിപ്ലറ്റുകളാണ്. അടുത്ത തലമുറയിലെ രൂപ-ഗുണ-സ്വഭാവ വിശേഷങ്ങളെ നിർണ്ണയിക്കുന്ന ഏതെങ്കിലും പ്രോട്ടീന്റെ നിർമ്മാണം സാദ്ധ്യമാക്കുവാൻ ആവശ്യമായ ട്രിപ്ലറ്റുകളെ വഹിക്കുന്നതാണ് ജീൻ അഥവാ ജനിതകം. മനുഷ്യശരീരത്തിൽ ഏകദേശം ഒന്നേകാൽ ലക്ഷത്തോളം ജീനുകളുണ്ട്. ഇവയെല്ലാം കൂടി 300 കോടിലേറെ ജനിതക കോഡ് ശൃംഖലയ്ക്ക് രൂപം നൽകുന്നു. എപ്രകാരമാണ് ഓരോ അമിനോആസിഡിന്റെ സംജ്ഞയും അനുക്രമവും ജീനിന്റെ രഹസ്യ ഭാഷയിൽ എഴുതിവെച്ചിരിക്കുന്നത് എന്നതാണ് ജനിതകകോഡ് എന്ന ആശയത്തിന്റെ പിന്നിലുള്ളത്.

ജനിതകകോഡിന്റെ നിയമങ്ങൾ കണ്ടുപിടിക്കുവാനും അങ്ങനെ ആ രഹസ്യഭാഷയുടെ ഗൂഢാർത്ഥം അനാവരണം ചെയ്യാനുമുള്ള ഗവേഷണം 1960 കളിൽ അമേരിക്കയിലാണ് പ്രധാനമായും നടന്നത്. നിരൻബർഗ്, ഹോളി, ഇന്ത്യൻ വംശജനായ ഹർഗോവിന്ദ് ഖുറാന എന്നീ ശാസ്ത്രജ്ഞന്മാരാണ് ഇതിന്റെ ചുക്കാൻ പിടിച്ചിരുന്നത്. ജനിതകകോഡിനെ കുറിച്ചുള്ള കണ്ടെത്തലിനു ശേഷമുണ്ടായ പുരോഗതികളാണ് ജീൻ സംശ്ലഷണവും ജനിതക എൻജിനിയറിംഗിൽ ഉണ്ടായ എണ്ണമറ്റ നേട്ടങ്ങളും.

മനുഷ്യ ശരീരത്തിലുള്ള ജനിതകവസ്തുവിന്റെ സമാഹാരത്തെയാണ് ഹ്യൂമൻ ജീനോം എന്നുപറയുന്നത്. ചുരുക്കത്തിൽ മനുഷ്യന്റെ ജീവൻ നിലനിർത്തുന്നതും അവന്റെ സ്വഭാവസവിശേഷതകൾക്ക് കാരണവും സന്തതിപരമ്പരകളിലൂടെ ഇത് തുടരുവാൻ സാദ്ധ്യമാക്കുന്നതും ജീനോം ആണ്. മനുഷ്യന്റെ ജീനോമിൽ ഉള്ള 23 ജോഡി ക്രോമോസോമുകളിൽ 22 ജോഡിയും ഒരേ തരം ക്രോമോസോമുകളാണ്. എന്നാൽ സെക്സ് ക്രോമോസോം എന്നുവിളിക്കുന്ന ഒരു ക്രോമോസോം ജോഡിയുടെ ഇഴകളിൽ മാത്രം വ്യത്യാസം കാണുന്നു. ജീവികളിൽ ലിംഗഭേദം നിർണ്ണയിക്കുന്നത് സെക്സ് ക്രോമോസോമുകളിലെ ഈ വ്യത്യാസമാണ്. പുരുഷനിൽ ഈ ക്രോമോസോം ജോഡിയുടെ ഘടന XY ഉം സ്ത്രീയിൽ XX ഉം ആണ്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് മനുഷ്യൻ ആണോ പെണ്ണോ ആയി ജനിക്കുന്നത്.

ഹ്യൂമൻ ജീനോം പ്രോജക്ട് സാക്ഷാത്കരിക്കുമ്പോൾ ആരോഗ്യ പരിരക്ഷയിലും രോഗചികിത്സയിലും വമ്പിച്ച മാറ്റങ്ങൾ ഉണ്ടാകുമെന്നുറപ്പാണ്. ഇപ്പോൾ മനുഷ്യനു കീഴടങ്ങാത്ത പല രോഗങ്ങളെയും ഭാവിയിൽ ചികിത്സിച്ചു ഭേദമാക്കുവാൻ കഴിയും. ഒരു തലമുറയിൽ നിന്നു അടുത്തതിലേക്ക് പകർന്നു കൊണ്ടിരിക്കുന്ന പാരമ്പര്യരോഗങ്ങളുടെ വേരുകളെ ജനിതകശേഖരത്തിൽ നിന്നു തന്നെ മുറിച്ചെറിയാൻ സാധിക്കുന്ന ജേംലൈൻ എൻജിനിയറിംഗ് എന്ന ചികിത്സാ രീതിയ്ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. ക്ലോണിംഗ് വഴി സൃഷ്ടിയുടെ രഹസ്യവാതിലിന്റെ അടുത്തെത്തിയ ശാസ്ത്രം മരണത്തെ തന്നെ തോൽപ്പിച്ചു കൊണ്ടായിരിക്കും ഇനി നമ്മളെ അമ്പരിപ്പിക്കുന്നത്.
Share:

ഗ്രീസിൽ എന്താണ് നടക്കുന്നത്..? അതിൽ നിന്നു നമ്മൾക്ക് എന്തെങ്കിലും പഠിക്കാനുണ്ടോ? - ആദ്യഭാഗം

ഗ്രീസിൽ ഒമ്പത് മാസത്തിനിടെ നടന്ന രണ്ടാമത് പൊതുതെരഞ്ഞെടുപ്പിൽ 35% ത്തിലധികം വോട്ട് നേടി അലക്സിസ് സിപ്രാസ് നയിക്കുന്ന ‘സിരിസ’ വീണ്ടും അധികാരത്തിലേക്ക് വന്നിരിക്കുകയാണ്. കഴിഞ്ഞ ജനുവരിയിലെ വോട്ടിംഗ് ശതമാനത്തേക്കാൾ അല്പം താഴേക്ക് പോയെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന സ്ഥാനം ഇടതുപക്ഷപാർട്ടിയായ സിരിസയ്ക്ക് നിലനിർത്താൻ കഴിഞ്ഞു.
Greece Map
എന്നാൽ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ വലതുപക്ഷപാർട്ടിയായ നാഷണൽ ഇൻഡിപെൻഡന്റുമായി ചേർന്നു കൂട്ടുകക്ഷി ഗവൺമെന്റായിരിക്കും രൂപീകരിക്കുകയെന്നു സിപ്രാസ് പ്രഖ്യാപിച്ചിരിക്കുകയാണ്. 2015 സെപ്തംബർ 20 നു നടന്ന ഈ പൊതുതെരഞ്ഞെടുപ്പിൽ പ്രധാന പ്രതിപക്ഷപാർട്ടിയായ ‘ന്യൂ ഡമോക്രസി’ 28% വോട്ട് നേടി. എടുത്തു പറയേണ്ടുന്ന ഒരു കാര്യം കടുത്ത വലതുപക്ഷ പാർട്ടിയായ ‘ഗോൾഡൺ ഡോൺ’ കഴിഞ്ഞ ജനുവരിയിലേതിനേക്കാൾ വോട്ടിംഗ് ശതമാനം അൽപ്പം മെച്ചപ്പെടുത്തി 7% വോട്ട് പിടിച്ചുവെന്നുള്ളതാണ്.

ഇനിയാണ് നമ്മുടെ തലക്കെട്ടിലേക്ക് വരേണ്ടുന്നത്. എന്താണ് ഗ്രീസിൽ നടക്കുന്നത്? ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ രണ്ടു പൊതു തെരഞ്ഞെടുപ്പുകളും ഒരു ഹിതപരിശോധനയുമൊക്കെ നടത്താൻ തക്ക രാഷ്ട്രീയസാഹചര്യമെന്താണ്? കഴിഞ്ഞ കുറച്ചു നാളായി മാധ്യമങ്ങളിൽ ചർച്ചയായിരുന്ന ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധിയുടെ യഥാർത്ഥ ചിത്രമെന്താണ്?

1993 ൽ രൂപം കൊണ്ട യൂറോപ്യൻ യൂണിയനിലെ ദുർബല സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളിലൊന്നാണ് ഗ്രീസ്. ഇപ്പോൾ 29 രാജ്യങ്ങൾ യൂറോപ്യൻ യൂണിയനിൽ അംഗങ്ങളാണ്. 2002 ൽയൂറോപ്യൻ യൂണിയനിലെ തന്നെ 18 രാജ്യങ്ങൾ ‘യൂറോ’ എന്ന പൊതുകറൻസിയിലേക്ക് മാറി. ഇവരെ ‘യൂറോസോൺ’ രാജ്യങ്ങളെന്നാണ് വിളിക്കുന്നത്. അക്കൂട്ടത്തിൽ ഗ്രീസും സ്വന്തം കറൻസിയായിരുന്ന ഡ്രാക്മയിൽ നിന്നു യൂറോയിലേക്ക് മാറുകയായിരുന്നു. എന്നാൽ യൂറോസോൺ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകൾ തമ്മിൽ വലിയ അന്തരമാണുണ്ടായിരുന്നത്. സാമ്പത്തിക ശക്തികളായ ജർമ്മനി, ഫ്രാൻസ്, നെതർലന്റ്സ് തുടങ്ങിയ രാജ്യങ്ങൾ കയറ്റുമതിയിലും വ്യാപാരത്തിലും കരുത്തു കാട്ടിയപ്പോൾ സ്വതവേ ദുർബല സമ്പദ് വ്യവസ്ഥകളായിരുന്ന ഗ്രീസ്, അയർലന്റ്, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളുടെ വാണിജ്യ-വ്യവസായ സംരംഭങ്ങൾ തകരാൻ തുടങ്ങി. യൂറോസോണിൽ ചേർന്നു കഴിഞ്ഞതിനാൽ സ്വതന്ത്രമായി സാമ്പത്തിക നയം രൂപീകരിക്കുവാൻ കഴിയാത്ത സാഹചര്യമായതിനാൽ തകർച്ചയുടെ ആഘാതം കൂടിക്കൊണ്ടിരുന്നു. അതോടൊപ്പം 2009 ഓടെ അമേരിക്കൻ ‘സബ്പ്രൈം’ സാമ്പത്തിക മാന്ദ്യത്തിന്റെ അനുരണനങ്ങളും യൂറോപ്യൻ യൂണിയനെ ബാധിച്ചിരുന്നു. അതും ഗ്രീസിലെ പ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കുന്നതിനു ഇടയാക്കി.

ശരിക്കും ഗ്രീസിലെ പ്രതിസന്ധി എന്താണ്?
  • 2007 നു ശേഷം ഗ്രീസിന്റെ സാമ്പത്തിക വളർച്ച കീഴോട്ടാണ്. 2007-14 കാലഘട്ടത്തിൽ ആഭ്യന്തര മൊത്ത ഉല്പാദനം (GDP) 26% കുറഞ്ഞു. 1930-കളിൽ അമേരിക്കയിലുണ്ടായ മഹാ സാമ്പത്തികത്തകർച്ച (Great Depression) യേക്കാൾ രൂക്ഷമാണിത്.
  • ഉല്പാദന മുരടിപ്പ് മൂലം തൊഴിലില്ലായ്മയിൽ ഉണ്ടായിരിക്കുന്ന വർദ്ധനവ് ഭയാനകമാണ്. ചെറുപ്പക്കാരുടെ ഇടയിൽ തൊഴിലില്ലായ്മ 50% ത്തോളമാണ്. യുവാക്കളിൽ പകുതിയോളം പേർക്ക് തൊഴിലില്ലാത്ത സാഹചര്യമാണെന്നുപറഞ്ഞാൽ ആ രാജ്യത്തിന്റെ അവസ്ഥയൊന്നു ആലോചിച്ചു നോക്കൂ.
  • സബ്സിഡികൾ, പെൻഷൻ, ക്ഷേമപദ്ധതികൾ എന്നിവയ്ക്കൊന്നും ഫണ്ട് കണ്ടെത്താൻ കഴിയാതെ വരുന്നതിനാൽ രാജ്യത്തിന്റെ സാമൂഹ്യസുരക്ഷിതത്വം അപകടാവസ്ഥയിലാവുന്നു. സിരിസയ്ക്ക് മുമ്പ് ഗ്രീസ് ഭരിച്ചിരുന്ന സർക്കാരുകൾ ചെലവ് ചുരുക്കാനാണെന്നു പറഞ്ഞു പൊതുമേഖലയിലെ 30% ത്തോളം തസ്തികകൾ വെട്ടിക്കുറച്ചും വിരമിച്ചവരുടെ സ്ഥാനത്തു പുതിയ നിയമനങ്ങൾ നടത്താതെ കരാർ നിയമനങ്ങൾ മാത്രം നടത്തിയും അനേകം പൊതുമേഖലാസ്ഥാപനങ്ങളെ സ്വകാര്യവൽക്കരിച്ചും തൊഴിലില്ലായ്മ വർദ്ധിപ്പിച്ചത് യുവജനങ്ങളെ അരക്ഷിതരാക്കി. അതിനൊപ്പം പ്രത്യക്ഷമായും പരോക്ഷമായും നികുതികൾ വർദ്ധിപ്പിക്കുകയും ചെയ്തതോടെ സാധാരണക്കാരൊക്കെ ജീവിക്കാൻ പാടുപെടുന്ന സ്ഥിതിവിശേഷം സംജാതമായി.
തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

ഗ്രീസിൽ എന്താണ് നടക്കുന്നത്..? അതിൽ നിന്നു നമ്മൾക്ക് എന്തെങ്കിലും പഠിക്കാനുണ്ടോ? - രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Alexis Sipras
ര കയറാൻ ബുദ്ധിമുട്ടുള്ള കടക്കെണിയിൽ അകപ്പെട്ടിരിക്കുകയാണ് ഗ്രീസ്. ഇപ്പോൾ തന്നെ പൊതുകടം GDP യുടെ 117% ആണ്. രാജ്യം പുറത്തിറക്കിയ കടപത്ര (ബോണ്ട്) ത്തിന്റെ പലിശ 50% ത്തിനടുത്തെത്തി. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഇത്രയധികം പലിശയ്ക്കാണ് ഗ്രീസ് കടം വാങ്ങി കൂട്ടുന്നത്. പലയിടങ്ങളിൽ നിന്നായി കടം വാങ്ങിയ തുകകളുടെ വീതവും പലിശയും തിരിച്ചു കൊടുക്കേണ്ടുന്ന തീയ്യതികൾ ഇടയ്ക്കിടെ വരുന്നുണ്ട്. പക്ഷെ തിരിച്ചു കൊടുക്കാൻ ഗ്രീസിന്റെ കയ്യിൽ പണമില്ല. IMF നു 173 കോടി യൂറോ തിരിച്ചടയ്ക്കേണ്ടുന്ന അവസാന ദിവസമായിരുന്നു 2015 ജൂൺ 30. അതു കൊടുക്കാൻ ഗ്രീസിനു കഴിഞ്ഞില്ല. അങ്ങനെ IMF നു തിരിച്ചടയ്ക്കേണ്ടുന്നതിൽ മുടക്കം വരുത്തിയ ആദ്യ വികസിതരാജ്യമായി ഗ്രീസ്.

ആരൊക്കെയാണ് ഗ്രീസിനു കടം കൊടുത്തത്?

കൂടുതലും വിദേശബാങ്കുകൾ - പ്രത്യേകിച്ചു ജർമ്മൻ, ഫ്രഞ്ച് ബാങ്കുകൾ. ഈ ബാങ്കുകളിലേക്കുള്ള ഗ്രീസിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ഇവ തകർന്നേക്കും (2009 ലെ സബ്പ്രൈം പ്രതിസന്ധിയിൽ അമേരിക്കയിലെ പ്രശസ്തമായ ലേമാൻ ബാങ്ക് തകർന്നത് ഉദാഹരണം) എന്നു ഭയന്ന യൂറോപ്യൻ സർക്കാരുകളും അവർ നയിക്കുന്ന ധനകാര്യസ്ഥാപനങ്ങളും ഈ കടം തിരിച്ചടയ്ക്കുന്നതിനായി ഗ്രീസിനായി കടാശ്വാസപദ്ധതികൾ പ്രകാരം വായ്പ അനുവദിച്ചു. IMF ഉം ഇവരുടെ കൂടെക്കൂടി. മറ്റൊരുതരത്തിൽ പറഞ്ഞാൽ വൻകിട സ്വകാര്യ ബാങ്കുകൾക്ക് കൊടുക്കാനുള്ള കടം യൂറോപ്യൻ സർക്കാരുകളും യൂറോപ്യൻ- അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളും ഏറ്റെടുത്തു. സർക്കാർ ചെലവിൽ അതായത് ജനങ്ങളുടെ ചെലവിൽ സ്വകാര്യബാങ്കുകളുടെ വൻപലിശയും കടവുമടക്കമുള്ള തുകകൾ കൊടുത്തു തീർക്കപ്പെടാനുള്ള വഴിയൊരുങ്ങി.

എന്താണീ ‘ട്രോയിക്ക’?

പിന്നീടങ്ങോട്ട് വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട്, വായ്പ കൊടുത്തവരെ പ്രതിനിധീകരിച്ചു ഗ്രീസുമായുള്ള ചർച്ചകൾ മൂന്നു സ്ഥാപനങ്ങൾ നയിച്ചു തുടങ്ങി - യൂറോപ്യൻ കമ്മീഷൻ, യൂറോപ്യൻ സെൻട്രൽബാങ്ക്, IMF. ഈ മൂന്നു സ്ഥാപനങ്ങളുടെ സംഘത്തെ Troika (റഷ്യൻ ഭാഷയിൽ ‘ട്രോയിക്ക’ എന്നു പറഞ്ഞാൽ മൂവർസംഘം എന്നാണ് അർത്ഥം) എന്നാണ് അറിയപ്പെടുന്നത്. ട്രോയിക്ക ഗ്രീസിനു മേൽ കർശനമായ സാമ്പത്തിക നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ചു തുടങ്ങി. സർക്കാർ ചെലവ് കുറയ്ക്കുക, പരോഷനികുതികൾ വർദ്ധിപ്പിക്കുക, വാറ്റ് കൂട്ടുക, വിരമിക്കൽ പ്രായം ഉയർത്തുക, പെൻഷൻ-സബ്സിഡികൾ-ആരോഗ്യക്ഷേമപ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുക, പല പൊതുമേഖലകളിൽ നിന്നും ഗവൺമെന്റ് പിൻമാറുക തുടങ്ങിയ കാര്യങ്ങളിൽ ട്രോയിക്ക നിർബന്ധം പിടിയ്ക്കുന്നു. ഇതുമൂലം സാധാരണക്കാരുടെ കയ്യിലേക്ക് പണം ചെല്ലാതിരിക്കുകയും അവരുടെ അടിസ്ഥാനആവശ്യങ്ങളൊന്നും തന്നെ നിർവ്വഹിക്കപ്പെടാതിരിക്കുകയും ചെയ്യുന്നതു കാരണം രാജ്യമാകെ അസ്വസ്ഥതയുടെ പുകപടലങ്ങൾ പടരുന്നതിനു ഇടയാക്കുന്നു. ട്രോയിക്കയുടെ ലക്ഷ്യം എങ്ങനെയും ഗ്രീസിനെക്കൊണ്ടു വായ്പയെടുത്ത പണം ബാങ്കുകളിൽ തിരിച്ചടപ്പിക്കുകയെന്നതു മാത്രമായി ചുരുങ്ങുന്നതു കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്.

സിരിസ!

ഇങ്ങനെ രാഷ്ട്രീയ അസ്ഥിരതയും ഗവൺമെന്റുകളുടെ കെടുകാര്യസ്ഥതയും മൂലം ഗ്രീസ് ആകെ കലുക്ഷിതമായിരിക്കുന്ന അവസരത്തിലാണ് ചെലവ് ചുരുക്കൽ നയങ്ങൾക്കെതിരെയും തൊഴിലില്ലായ്മക്കെതിരെയും നടന്ന വൻസമരങ്ങളുടെ ചിറകിലേറി 2015 ജനുവരിയിൽ അലക്സിസ് സിപ്രാസ് നയിച്ച സിരിസ എന്ന ഇടതുപക്ഷ പാർട്ടി അധികാരത്തിലേക്ക് വരുന്നത്. IMF ലേക്കുള്ള തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്നു സാമ്പത്തികസ്ഥിതി ആകെ തകരാറിലായതിനാൽ തുടർന്നും കടാശ്വാസപദ്ധതിയിൽനിന്നു വായ്പ ലഭിക്കുന്നതിനു ട്രോയിക്ക മുമ്പോട്ട് വയ്ക്കുന്ന വ്യവസ്ഥകൾ അംഗീകരിക്കണമോയെന്നുള്ളതിനു ജനഹിതപരിശോധന നടത്താൻ സിപ്രാസ് തീരുമാനിച്ചു. ഇതനുസരിച്ചു ജൂലൈ 5 നു നടന്ന ഹിതപരിശോധനയിൽ കർശനമായവ്യവസ്ഥകൾ അംഗീകരിക്കേണ്ടതില്ലായെന്നു 62% ജനങ്ങളും വിധിയെഴുതി. ഇത് സർക്കാർ നിലപാടുകൾക്കുള്ള അംഗീകാരമാണെങ്കിലും ഗ്രീസ് കടക്കെണിയിൽതന്നെ തുടരുന്നതിനാൽ ഇനിയെന്ത് എന്ന ചോദ്യം അവശേഷിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തികവളർച്ചയും സർക്കാർവരുമാനത്തിന്റെ വർദ്ധനവും മെച്ചപ്പെടാതിരിക്കുന്നതിനാൽ കടബാദ്ധ്യത താങ്ങാനാവാത്ത നിലയിലേക്ക് വളർന്നു വരുന്ന സ്ഥിതി നിലനിൽക്കുകയാണ്. അതിനാൽ അടിയന്തിരമായി കടാശ്വാസപദ്ധതിയിൽ നിന്നു വായ്പ ലഭിച്ചില്ലെങ്കിൽ രാജ്യത്തെ സാമ്പത്തികരംഗം നിശ്ചലമാകുമെന്ന സാഹചര്യത്തിൽ സിപ്രാസ് വായ്പ സ്വീകരിക്കാനും ഉടമ്പടി അംഗീകരിക്കാനും തയ്യാറായി.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

ഗ്രീസിൽ എന്താണ് നടക്കുന്നത്..? അതിൽ നിന്നു നമ്മൾക്ക് എന്തെങ്കിലും പഠിക്കാനുണ്ടോ? - മൂന്നാംഭാഗം

ഈ കുറിപ്പിന്റെ രണ്ടാംഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Euro coin
ത് സിരിസ പാർട്ടിക്കുള്ളിൽ വലിയ അഭിപ്രായ ഭിന്നതയുണ്ടാക്കി. സിപ്രാസിനോട് വിയോജിച്ചുകൊണ്ട് ധനമന്ത്രി യാനിസ് വരുഫാകിസ് രാജിവെച്ചു. സിരിസയുടെ 149 MP മാരിൽ 43 പേർ സിപ്രാസിന്റെ തീരുമാനത്തോട് എതിർപ്പ് രേഖപ്പെടുത്തി. തുടർന്നു യൂറോസോണുമായുള്ള ഉടമ്പടിയുടെ ഭാഗമായി 1450 കോടി ഡോളർ ലഭിച്ചതിന്റെ പിറകെ സിപ്രാസ് രാജിവെയ്ക്കുകയും പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. ഈ പൊതുതെരഞ്ഞെടുപ്പിന്റെ ഫലമാണ് ഈ കുറിപ്പിന്റെ തുടക്കത്തിൽ നമ്മൾ വായിച്ചത്.

ഈ പ്രതിസന്ധിയിൽ നിന്നു കരകയറാൻ ഗ്രീസിനെന്തു ചെയ്യാൻ കഴിയും?

അടിസ്ഥാന സാമ്പത്തികശാസ്ത്രം തന്നെയാണ് പോംവഴി. വായ്പയിൽ കുറേ ഭാഗമെങ്കിലും എഴുതിതള്ളുകയും ഉൽപ്പാദന–സാമൂഹ്യ-സുരക്ഷാമേഖലകളിലൊക്കെ സർക്കാർ ചെലവ് വർദ്ധിപ്പിക്കുകയുമാണ് പ്രാഥമികമായി ചെയ്യേണ്ടുന്നത്. അങ്ങനെ ചെയ്യുമ്പോൾ പൊതുജനങ്ങളുടെ കയ്യിൽ പണം വന്നു ചേരും. അവരുടെ വാങ്ങൽശേഷി (purchasing power) വർദ്ധിക്കും. അതു വഴി ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഡിമാന്റ് വർദ്ധിക്കുകയും ഉൽപ്പാദനം വർദ്ധിക്കാനുള്ള സാഹചര്യമൊരുങ്ങുകയും ചെയ്യും. ഉൽപ്പാദനം വർദ്ധിക്കുന്നതോടെ സമ്പദ് വ്യവസ്ഥയിൽ ഉണ്ടായിരുന്ന മാന്ദ്യം പതുക്കെ മാറുകയും സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും.

പക്ഷെ കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഗ്രീസിനു മുമ്പിൽ പ്രായോഗികമായ ഏറെ പരിമിതികൾ ഉണ്ട്. ജൂലൈയിലെ ജനഹിതപരിശോധനയെപ്പറ്റി ഗ്രീക്ക് പത്രങ്ങളിൽ വന്ന വാർത്തയിലെ ഒരു വാചകം തന്നെ കാര്യങ്ങളുടെ കിടപ്പ് വ്യക്തമാക്കുന്നുണ്ട് - ‘We Greeks voted ‘No’ to slavery, but ‘Yes’ to chains’. യൂറോസോണിലെ രാജ്യങ്ങൾക്ക് സ്വന്തമായി സാമ്പത്തിക നയം രൂപീകരിച്ചു നടപ്പിലാക്കുന്നതിനുള്ള സ്വാതന്ത്ര്യം ഇല്ല. ഇത്തരം കാര്യങ്ങളിൽ പ്രധാന തീരുമാനങ്ങൾ എടുക്കുന്നത് യൂറോപ്യൻ സെൻട്രൽ ബാങ്കാണ്. ഉദാഹരണത്തിനു കഴിഞ്ഞ കുറേ വർഷങ്ങളായി ഗ്രീസിന്റെ കറന്റ് അക്കൗണ്ട് കമ്മിയും ബജറ്റ് കമ്മിയും വർദ്ധിച്ചു വരികയായിരുന്നു (ചരക്കുകളുടെയും സേവനങ്ങളുടെയും ഇറക്കുമതി കയറ്റുമതിയേക്കാൾ അധികമാകുമ്പോൾ കറന്റ് അക്കൗണ്ടിൽ കമ്മി ആണെന്നു പറയും). എന്നാൽ ഇതിനെതിരെ ഫലപ്രദമായ നടപടിയെടുക്കുന്നതിനു യൂറോസോണിന്റെ പല നിബന്ധനകളും മൂലം ഗ്രീസിനു കഴിയാതെ വന്നു.

അപ്പോൾ യൂറോ ആണോ പ്രതി?

യൂറോയും യൂറോസോണിന്റെ പല നയങ്ങളും തന്നെയാണ് പ്രതി. സ്വതന്ത്ര വ്യാപാരവും സ്വതന്ത്രമായ മൂലധന പ്രവാഹവും ഒറ്റ കറൻസിയുമുള്ള ഒരു സാമ്പത്തിക യൂണിയനാണ് യൂറോസോൺ. ഫലത്തിൽ ഒറ്റ സമ്പദ് വ്യവസ്ഥ. പക്ഷെ ഇതിലെ അംഗരാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകൾ തമ്മിൽ വലിയ അന്തരം നിലനിൽക്കുന്നുവെന്ന യഥാർത്ഥ്യം ഉൾക്കൊണ്ട് നയ പരിപാടികൾ പരിഷ്കരിക്കുവാൻ യൂറോസോൺ തയ്യാറാകേണ്ടതുണ്ട്. ഇല്ലെങ്കിൽ ഇത്തരം പ്രതിസന്ധികൾ രൂക്ഷമാവുകയും പുതിയയിടങ്ങളിലേക്ക് വ്യാപിക്കാനും ഇടയുണ്ട്. അങ്ങനെ സംഭവിക്കുമ്പോൾ യൂറോ ഉപേക്ഷിച്ചു തങ്ങളുതേതായ പഴയ കറൻസിയിലേക്ക് മടങ്ങി പോകാനും യൂറോസോണിനു വെളിയിൽ പോകാനുമുള്ള പ്രക്ഷോഭങ്ങൾ ഓരോ രാജ്യങ്ങളിലുമുണ്ടാവുകയും ശക്തി പ്രാപിക്കുകയും ചെയ്യും. എന്തായാലും ഗ്രീസിന്റെ അനുഭവത്തിന്റെ വെളിച്ചത്തിലെങ്കിലും ഭാവിയിൽ രണ്ടിലൊരു കാര്യത്തിൽ തീരുമാനമുണ്ടായേ പറ്റൂ - ഒന്നുകിൽ യൂറോസോണിന്റെ സാമ്പത്തിക നയങ്ങളിൽ ആവശ്യമായ പരിഷ്ക്കാരങ്ങൾ ഉണ്ടാവുക; അല്ലെങ്കിൽ പിടിച്ചു നിൽക്കാൻ കഴിയാതെ രാജ്യങ്ങൾ യൂറോസോണിന്റെ പുറത്തേക്ക് പോവുക. പരിഷ്കാരങ്ങൾ ഉണ്ടാവുമെന്നു തന്നെയാണ് ലോകം വിശ്വസിക്കുന്നത്. അടുത്ത പത്തുകൊല്ലം യൂറോസോണിനു നിർണ്ണായകം തന്നെയാണ്.
Share:

എന്താണ് ഫാസിസം? - ആദ്യഭാഗം

ഫാസിസം എന്ന വാക്കിനു നൽകിയിട്ടുള്ള വിവിധ അർത്ഥങ്ങൾ
Fascism
  • A governmental system led by a dictator having complete power, forcibly suppressing opposition and criticism, regimenting all industry, commerce, etc., and emphasizing an aggressive nationalism and often racism.

  • A way of organizing a society in which a government ruled by a dictator controls the lives of the people and in which people are not allowed to disagree with the government.

  • A political philosophy, movement, or regime that exalts nation and often race above the individual and that stands for a centralized autocratic government headed by a dictatorial leader, severe economic and social regimentation, and forcible suppression of opposition.
ഫാസിസത്തെക്കുറിച്ചു പ്രമുഖരായിട്ടുള്ള ആളുകൾ പറഞ്ഞ കാര്യങ്ങൾ
  • "A genus of political ideology whose mythic core in its various permutations is a palingenetic form of populist ultra nationalism"
    -- Roger Griffin
  • "A form of political behavior marked by obsessive preoccupation with community decline, humiliation, or victimhood and by compensatory cults of unity, energy, and purity, in which a mass-based party of committed nationalist militants, working in uneasy but effective collaboration with traditional elites, abandons democratic liberties and pursues with redemptive violence and without ethical or legal restraints goals of internal cleansing and external expansion"
    -- Robert Paxton
ഒന്നാം ലോക മഹായുദ്ധകാലത്തു ഇറ്റലിയിൽ നിന്നാരംഭിച്ച പ്രത്യയശാസ്ത്രപരമായ ഒരാശയമാണ് ഫാസിസം. ഫാസിസ്റ്റുകൾ ഒന്നാം ലോകമഹായുദ്ധത്തെ ഒരു വിപ്ലവമായിട്ടാണ് കണ്ടത്. മഹായുദ്ധങ്ങൾ സമൂഹത്തെ മുന്നോട്ട് ചലിപ്പിക്കുമെന്ന ഒരു തിയറി ഫാസിസ്റ്റുകൾ വിശ്വസിച്ചിരുന്നു. യുദ്ധങ്ങളെ തുടർന്ന് ഒരു ‘മിലിട്ടറി സിറ്റിസൺഷിപ്പ്’ രൂപപ്പെടുകയും ഏക ഛത്രാധിപതിയായ ഒരു നേതാവ് ഉദയം കൊള്ളുകയും അങ്ങനെ ശക്തമായ ഒരു രാഷ്ട്രം ഉണ്ടാകുകയും ചെയ്യുമെന്ന് ഫാസിസ്റ്റ് പ്രത്യയശാസ്ത്രം വിശ്വസിക്കുന്നു. അതിരില്ലാത്ത സാമ്രാജ്യമോഹം, അന്ധമായ ദേശീയത, വിദ്വേഷപരമായ വംശീയത എന്നിവ പ്രത്യക്ഷമായി പ്രകടിപ്പിക്കുന്നതോടൊപ്പം മതനിരപേക്ഷത, അഭിപ്രായ സ്വാതന്ത്ര്യം, ആധുനിക ജനാധിപത്യം തുടങ്ങിയവയെ ആക്രമണോത്സുകമായി എതിർക്കുകയെന്നുള്ളതും ഫാസിസത്തിന്റെ മുഖമുദ്രകളാണ്.

ഫാസിസ്മോ എന്ന ഇറ്റാലിയൻ വാക്കിൽ നിന്നാണ് ഫാസിസം എന്ന വാക്ക് വരുന്നത്. ‘വൈക്കോൽ കെട്ട്’ എന്നാണ് ഫാസിസ്മോ എന്ന ഇറ്റാലിയൻ വാക്കിന്റെ അർത്ഥം. ഈ വാക്ക് തെരഞ്ഞെടുത്തതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടത് സംഘടിച്ചു ശക്തരാവുക എന്ന ലളിതയുക്തി തന്നെയാണ്. 1919 ൽ ഇറ്റലിയിലെ മിലാനിൽ നാഷണൽ ഫാസിസ്റ്റ് പാർട്ടി സ്ഥാപിച്ചു കൊണ്ട് മുസോളിനി ഫാസിസ്റ്റ് സംഘടനാ പ്രവർത്തനത്തിനു തുടക്കം കുറിച്ചു. പിന്നീടിങ്ങോട്ടുള്ള ഈ കാലയളവിൽ ഇടതെന്നോ വലതെന്നോ യഥാസ്ഥിതികമെന്നോ പുരോഗമനമെന്നോ മതപരമെന്നോ മതരഹിതമെന്നോ എന്നു വേണ്ട എല്ലാത്തരം സംവിധാനങ്ങളെയും വ്യക്തികളെയും ചിലപ്പോൾ ഏറിയും ചിലപ്പോൾ കുറഞ്ഞും ഫാസിസം ബാധിക്കുന്നതായാണ് പലപ്പോഴും കാണുന്നത്. സ്വതന്ത്രമായി നടത്തപ്പെടുന്ന അഭിപ്രായപ്രകടനങ്ങൾ തങ്ങൾക്കെതിരെയായാൽ അപ്പോൾ കാണിക്കുന്ന അസഹിഷ്ണുത, എല്ലാവർക്കും തുല്യാവകാശങ്ങളുണ്ടെന്ന സങ്കൽപ്പം തങ്ങൾക്ക് ഇഷ്ടപ്പെടാത്തവർക്ക് അനുവദിച്ചു കൊടുക്കാതിരിക്കുക, തങ്ങളുടെ നിലപാടുകൾ പിന്തുടരാത്തവരെയൊക്കെ ശത്രുക്കളായി കാണുക തുടങ്ങിയ ഫാസിസ്റ്റ് രോഗലക്ഷണങ്ങൾ കുടുംബം, തൊഴിലിടം, സോഷ്യൽ മീഡിയ, മതം, ജാതി, മാധ്യമം, സിനിമ, രാഷ്ട്രീയം തുടങ്ങി ഏതു സമൂഹസ്ഥാപനത്തിലായാലും പ്രകടിപ്പിക്കാത്തവരായി ഇന്ന് ആരാണുള്ളത്?

മുസോളിനി തന്നെ പറയുകയുണ്ടായി ഫാസിസം ഇടത്താണോ വലത്താണോ എവിടെയാണിരിക്കുന്നത് എന്നതൊരു പ്രശ്നമല്ലായെന്ന്. അത് തന്നെയാണ് കാര്യം. ഫാസിസം ഏതെങ്കിലും ഒരു സ്ഥലത്ത് മാത്രമായിരിക്കുന്ന സാധനമല്ല. ഏത് സംവിധാനമായാലും വ്യക്തിയായാലും ഫാസിസത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടോയെന്നുള്ളതാണ് പ്രശ്നം. ഇറ്റലിയുടെ ചരിത്രമെടുത്തു നോക്കിയാൽ തന്നെ ഇടതുപക്ഷ ഫാസിസ്റ്റും വലതുപക്ഷഫാസിസ്റ്റും രാജപക്ഷ ഫാസിസ്റ്റും അവിടെ ഉണ്ടായിരുന്നതായി കാണാം.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

എന്താണ് ഫാസിസം? - രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Mussolini
1943 ൽ കിംഗ് വിക്ടർ ഇമ്മാനുവേൽ, മുസോളിനിയെ രാജിവെയ്പിയ്ക്കുകയും തുടർന്നു ജർമ്മൻ സഹായത്തോടെ മുസോളിനി രക്ഷപ്പെടുകയും ചെയ്തു. ഈ രാഷ്ട്രീയ കുഴപ്പങ്ങൾക്കിടെ മുസോളിനിയുടെ പാർട്ടി ഇറ്റാലിയൻ സോഷ്യൽ റിപ്പബ്ലിക് പ്രഖ്യാപിക്കുകയും മുസോളിനിയെ തന്നെ രാഷ്ട്രത്തലവനായി തെരഞ്ഞെടുക്കുകയും ചെയ്തു. ഇനിയാണ് രസകരമായ കാര്യം. ലോകം മുഴുവൻ കടുത്ത വലതുപക്ഷ രാഷ്ട്രീയ പ്രത്യയശാസ്ത്രമായി കണ്ടിരുന്ന ഫാസിസം, ഇറ്റലിയിൽ തങ്ങൾക്ക് അധികാരം നഷ്ടപ്പെടുന്നതിനു കാരണം യാഥാസ്ഥിതികരും ബൂർഷ്വാകളുമാണെന്നു വിലയിരുത്തുകയും അവരെ ശത്രുപക്ഷത്തു നിർത്തികൊണ്ട് തൊഴിലാളികളെ കൂടെ കൂട്ടുകയുണ്ടായി. പുതിയ ഭരണകൂടം തൊഴിലാളികളുടെ കൗൺസിലുകൾ രൂപീകരിക്കുകയും വ്യവസായങ്ങളിൽ നിന്നു ലാഭവിഹിതം നൽകുന്നതിനുള്ള കാര്യങ്ങൾ പ്രൊപ്പോസ് ചെയ്യുകയും ചെയ്തു. മാരീചനെ തോൽപ്പിക്കുന്ന വിധത്തിലുള്ള ഇത്തരം സർക്കസുകൾ ഫാസിസ്റ്റുകളുടെ ഒരു പ്രധാന തന്ത്രമാണ്. കണ്ണും മിഴിച്ചു നോക്കിയിരുന്നാൽ പോലും ഇമ്മാതിരിയുള്ള ‘കൂട് വിട്ടു കൂടു മാറൽ’ പലർക്കും കാണാൻ പോയിട്ട്, ഒന്നു മനസിലാക്കാൻ പോലും കഴിഞ്ഞെന്നുവരില്ല.

മുസോളിനിയിലൂടെ ഒരു രാഷ്ട്രീയ പാർട്ടിയായി ഫാസിസം കടന്നുവന്നെങ്കിലും അതിനു വഴിയൊരുക്കിയ കുറെ സിദ്ധാന്തങ്ങൾ മുന്വേ ഉണ്ടായിരുന്നു. 1896 ൽ Gaetano Mosca, The Ruling Class എന്ന പുസ്തകത്തിലൂടെ അവതരിപ്പിച്ച തിയറി ഇങ്ങനെയായിരുന്നു - ‘എല്ലാ സമൂഹത്തിലും സംഘടിതമായ ഒരു ന്യൂനപക്ഷം അസംഘടിതമായ ഒരു ഭൂരിപക്ഷത്തിനുമേൽ ആധിപത്യമുറപ്പിക്കുകയും അവരെ ഭരിക്കുകയും ചെയ്യും’. Mosca യുടെ തിയറിയിൽ എലൈറ്റ് ക്ലാസും കോമൺമാനുമായിരുന്നു രണ്ടു വർഗ്ഗങ്ങൾ. അതായത് ഭരിക്കാനുള്ളവരും ഭരിക്കപ്പെടാനുള്ളവരും. ഇതിലെ ജനാധിപത്യവിരുദ്ധത ഫാസിസ്റ്റ് പ്രത്യയശാസ്ത്രവുമായി ഇഴുകിചേരുന്നതായിട്ടാണ് പിന്നീടതിന്റെ രാഷ്ട്രീയരൂപങ്ങളിൽ കാണപ്പെട്ടത്. അതുപോലെ തന്നെ അരാജകവാദിയായിരുന്ന Mikhail Bakunin മുന്നോട്ടുവെച്ച Propaganda of Deed എന്ന ആശയം നേരിട്ടുള്ള ഏറ്റുമുട്ടലിന്റെ രാഷ്ട്രീയ പ്രാധാന്യം എടുത്തു കാണിക്കുന്നതായിരുന്നു. ഈ ആശയത്തിലടങ്ങിയിരുന്ന ആക്രമണോത്സുകത ഫാസിസ്റ്റുകൾക്ക് പ്രിയപ്പെട്ടതാകുകയും അവരതിനെ തങ്ങളുടെ പ്രവർത്തനത്തിന്റെ ഭാഗമാക്കുകയും ചെയ്തു.

ഏതായാലും ഫാസിസത്തിനു ഒരു നൂറ്റാണ്ട് തികയുന്ന ഈ കാലത്തു തുറന്ന മനസോടും നിഷ്പക്ഷമായും ഫാസിസത്തെ പഠിക്കേണ്ടതുണ്ട്. മനുഷ്യരാശിയ്ക്ക് അത് വരുത്തിവെച്ച കണക്കറ്റ ദുരിതങ്ങളെ തിരിച്ചറിയുന്നതിനും കുറഞ്ഞപക്ഷം ഒരു ‘ഫാസിസ്റ്റ് വിരുദ്ധ ഫാസിസ്റ്റ്’ ആകാതിരിക്കാനെങ്കിലും ഫാസിസമെന്താണന്നു മനസ്സിലാക്കേണ്ടതുണ്ട്.
Share:

മനുഷ്യാ... നീ മണ്ണാകുന്നു!

പ്രകാശത്തിന്റെയെന്നപോലെ മണ്ണിന്റെയും വർഷമായി 2015 നെ ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചിരിക്കുകയാണ്. മണ്ണിന്റെ സുസ്ഥിരപരിപാലനം ഉറപ്പുവരത്തുക എന്നതാണ് ഏറ്റവും ചുരുക്കി പറഞ്ഞാൽ ‘മണ്ണ് വർഷം’ എന്ന പ്രഖ്യാപനത്തിന്റെ അന്തഃസത്ത. ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനും വളർച്ചയ്ക്കും മണ്ണിന്റെ പ്രാധാന്യം എന്താണെന്നു ആലോചിക്കുന്തോറും ഓരോരുത്തർക്കും കൂടുതൽ വ്യക്തമാകുന്ന കാര്യമാണ്. അതോടൊപ്പം മണ്ണ് സ്വയം സന്തുലിതമായി സ്ഥിതിചെയ്യുന്ന ഒരു ജീവസംവിധാനം കൂടിയാണ്.
Soil Year_2015
മണ്ണ് എന്തു മണ്ണാങ്കട്ടയാണെന്നു വിചാരിക്കുന്നവർക്ക് മണ്ണിനുവേണ്ടി അന്താരാഷ്ട്രവർഷമൊക്കെ ആചരിക്കുന്നുവെന്നു പറയുന്വോൾ മനസിലാക്കുവാൻ കുറച്ചു ബൂദ്ധിമുട്ട് വരും. കൃഷിയൊന്നും ചെയ്യേണ്ടിവരാത്ത, ഫ്ലാറ്റ് ജീവിതം നയിക്കുന്ന നഗരവാസികളായ ആളുകൾക്ക് പലപ്പോഴും പൊന്നിന്റെ വിലയ്ക്ക് വാങ്ങേണ്ടിവരുന്ന ഭൂമിയാണ് മണ്ണ്. മണ്ണ് ചതിക്കില്ല എന്ന വിശ്വാസപ്രമാണത്തിലൂന്നി കണ്ണായ സ്ഥലത്തെല്ലാം ഭൂമി വാങ്ങിക്കൂട്ടുന്ന റിയൽ എസ്റ്റേറ്റുകാർക്ക് കൂടുതൽ ലാഭത്തിനു മറിച്ചുവിൽക്കേണ്ടുന്ന സാധനം മാത്രമാണ് മണ്ണ്. എന്നാൽ മണ്ണിൽ പണിയെടുക്കുന്നവരുടെയായാലും മുകളിൽ പറഞ്ഞതു പോലുള്ളവരുടെയായാലും ജീവിതം യഥാർത്ഥത്തിൽ മണ്ണിന്റെ ശരിയായ നിലനിൽപ്പിനെ ആശ്രയിച്ചാണിരിക്കുന്നത്. ‘ആരോഗ്യമുള്ള മണ്ണ് ആരോഗ്യമുളള സമൂഹം’ എന്ന മുദ്രാവാക്യമാണ് ഇത്തവണത്തെ അന്താരാഷ്ട്ര മണ്ണ് വർഷത്തിൽ UN മുന്നോട്ട് വെയ്ക്കുന്നത്. ഇതിന്റെ പ്രാധാന്യം ആളുകൾ മനസിലാക്കുന്നതിനായി എല്ലാവർഷവും ഡിസംബർ 5 അന്താരാഷ്ട്ര മണ്ണ് ദിനമായി ആചരിക്കുവാനുള്ള തീരുമാനവും പുറത്തുവന്നുകഴിഞ്ഞു.

ഒരു സംസ്ക്കാരമായിരുന്ന കൃഷി ഇന്ന് വളരെയേറെ മാറിയിരിക്കുന്നു. മണ്ണിനോട് മല്ലടിച്ചു ജീവിക്കുന്നവർ പോലും മണ്ണിന്റെ നിലനിൽപ്പിനെക്കുറിച്ചു ബോധവാന്മാരല്ലായെന്നുള്ളതാണ് വാസ്തവം. അമിതമായി രാസവളം വാരിയിട്ടും വിഷം തളിച്ചും ചെയ്യുന്ന കൃഷി മണ്ണിനോടും മനുഷ്യനോടും ചെയ്യുന്ന ഭീകരത ഇനിയെങ്കിലും തടയപ്പെടാതെ തുടർന്നാൽ, മനുഷ്യരാശി വംശനാശഭീഷണി നേരിടേണ്ടി വന്നാൽ അതിനൊരു കാരണം അതായിരിക്കും. പ്രകൃത്യാലും കീടങ്ങളാലും ഉണ്ടാകുന്ന വിളനഷ്ടവും കൂലിചെലവുമൊക്കെ മറികടന്നു ലാഭം കിട്ടുവാൻ ഇത്തരം കൃഷിരീതി പിന്തുടരേണ്ടുന്ന സാഹചര്യമാണെന്നുള്ള വാദം അതിന്റെ ഫലം കണക്കിലെടുക്കുന്വോൾ ഒരു തരത്തിലും സ്വീകരിക്കുവാൻ കഴിയുകയില്ല. കാലാവസ്ഥയേയും മണ്ണിനെയും വിത്തിനെയുമൊക്കെ സമന്വയിപ്പിച്ചു കൃഷിയും വിളവെടുപ്പും ഉത്സവമായി കൊണ്ടാടിയിരുന്ന ഒരു കാർഷികസംസ്ക്കാരത്തിന്റെ നല്ലപാഠങ്ങൾ കൈമോശം വരാതെ സൂക്ഷിക്കുകയെങ്കിലും ചെയ്യേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുകയണ്.

ഭൂമിയിൽ മൂന്നിലൊന്ന് മണ്ണും അപചയത്തിനു വിധേയമായിരിക്കുന്നുവെന്നാണ് ലോക ഭക്ഷ്യ-കാർഷിക സംഘടനയുടെ കണ്ടെത്തൽ. പരിസ്ഥിതിനാശം, മണ്ണൊലിപ്പ്, ജൈവാശംത്തിന്റെയും പോഷകാംശത്തിന്റെയും ശോഷണം, അമ്ലീകരണം തുടങ്ങിയ പല കാരണങ്ങൾക്കൊപ്പം നമ്മുടെ സമീപനത്തിലും കാര്യമായ മാറ്റം വരാത്ത പക്ഷം 2050 ആകുന്നതോടെ ഇത് നാലിലൊന്ന് ആയി വീണ്ടും ചുരുങ്ങുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇപ്പോൾ തന്നെ 80 കോടിയിലധികം മനുഷ്യർ ലോകത്തു പട്ടിണിയുടെയും പോഷകാഹാരകുറവിന്റെയും ദുരിതങ്ങളനുഭവിക്കുകയാണ്. ജനസംഖ്യയുടെ വളർച്ച കൂടി പരിഗണിച്ചാൽ ഭക്ഷ്യോൽപാദനം 60% എങ്കിലും കൂട്ടേണ്ട സഹചര്യമാണുള്ളത്. ലോകരാഷ്ട്രങ്ങൾ ഇത്തരം വെല്ലുവിളികളുടെ മുന്വിൽ നിൽക്കുന്വോഴാണ് മണ്ണ് ഉൾപ്പെടെയുള്ള പാരിസ്ഥിതികവ്യൂഹങ്ങളെ മനുഷ്യൻ തകരാറിലാക്കുന്നത്. അമേരിക്കൻ പ്രസിഡന്റായിരുന്ന റൂസ് വെൽറ്റിന്റെ ഒരു പരാമർശം അനുസ്മരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുകയാണ് - “ശുദ്ധമായ പരിസ്ഥിതി ജനങ്ങൾക്ക് പുതിയ ശക്തി നൽകുന്നു. സ്വന്തം മണ്ണിനെ നശിപ്പിക്കുന്ന ഏതൊരു രാജ്യവും സ്വയം നശിക്കുന്നു”
കടപ്പാട്:  മണ്ണിന്റെ വർഷം - 2015 നോടനുബന്ധിച്ച് വിവിധ ലേഖനങ്ങൾ പ്രസിദ്ധീകരിച്ച ശാസ്ത്രഗതി, ശാസ്ത്രകേരളം മാസികകളോട്
Share:

മോചനം

കാർത്തിക എസ്. ഭദ്രൻ
ഇംഗ്ലീഷ് സാഹിത്യ ഗവേഷണ വിദ്യാർത്ഥിനി
എം. ജി. സർവ്വകലാശാല


റയാനറിയാത്ത നൊന്വരങ്ങൾ
പാടാനറിയാത്ത വരികൾ
ശത്രുതപോക്കും മിത്രങ്ങൾ
ജീവിതനൈരാശ്യതകളിൽ
ഞാനറിയാതെ കേഴുന്നൊരെൻ മോക്ഷത്തിനായി
നീലനിശീഥിനി തൻയാമങ്ങളിൽ തിളങ്ങും താരകങ്ങളേ
നിങ്ങളിലൊരു താരകമായി മാറുവാൻ ശേഷിപ്പതെത്ര നാൾ
ജീവിതത്തിനും മരണത്തിനുമിടയിലെ
വർത്തമാനങ്ങളും ഭൂതവും ഭാവിയും
ചികയുവാനിനി ശേഷിപ്പതെത്ര നാൾ

എത്തുന്നു നമ്മുക്കിടയിൽ
ഉദയസൂര്യനെപ്പോലെ ജനനവും
അസ്തമനസൂര്യനെപ്പോലെ മരണവും
പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കിയാക്കി
സ്നേഹമനസ്സുകൾ പൊഴിക്കും അശ്രുകണങ്ങൾക്ക്
വിട ചൊല്ലാനാവാതെ നിസ്സഹായയായി
യാത്രാമൊഴി നൽകുന്നെൻ മനം
മൗനത്തിൻ സൗന്ദര്യവും ഏകാന്തതയുടെ നിറച്ചാർത്തും
Share:

ദസ്തോയവ്സ്കിയുടെ ‘കുറ്റവും ശിക്ഷയും’

പാപത്തിലും തുടർന്നുള്ള പീഢാനുഭവങ്ങളിൽ കൂടിയും മാത്രമേ മനുഷ്യാത്മാവിനു മോചനമുള്ളുവെന്ന ദസ്തോയവ്സ്കിയുടെ വിശ്വാസപ്രമാണത്തിനുള്ള ശരിയായ തെളിവാണ് അദ്ദേഹത്തിന്റെ ‘കുറ്റവും ശിക്ഷയും’ എന്ന നോവൽ.
crime and punishment
സെന്റ് പീറ്റേഴ്സ്ബെർഗിലെ ഒരു വാടകമുറിയിൽ താമസിക്കുന്ന റെസ്ക്കോൾനിക്കവ് എന്ന പഠിത്തം പാതി വഴിക്ക് നിർത്തിയ വിദ്യാർത്ഥിയാണ് ഇതിലെ മുഖ്യ കഥാപാത്രം. സാന്വത്തിക ബുദ്ധിമുട്ടുകൾ പലതരത്തിലും ഞെരുക്കുന്ന റെസ്ക്കോൾനിക്കവ് സ്ഥലത്തെ കൊള്ളപ്പലിശക്കാരിയായ അല്യോന ഇവാനവ്ന എന്ന വൃദ്ധയെ കൊല ചെയ്തു പണം മോഷ്ടിക്കുവാൻ തീരുമാനിക്കുന്നു. അതൊരു കുറ്റകൃത്യമാണെന്ന് റെസ്ക്കോൾനിക്കവിന്റെ മന:സാക്ഷി അംഗീകരിക്കുന്നില്ല. റെസ്ക്കോൾനിക്കവിന്റെ ചിന്തയിൽ മനുഷ്യൻ ഒരിക്കലും തെറ്റുകാരനല്ല. ചുറ്റുപാടുകളും സാമൂഹ്യവ്യവസ്ഥിതികളുമാണ് അവനെ തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നത്. കൂടാതെ നെപ്പോളിയനെ പോലുള്ള പല ഭരണാധികാരികളും അനേകായിരം മനുഷ്യരെ കൊന്നിട്ടാണ് സാമ്രാജ്യങ്ങൾ സ്ഥാപിച്ചതെന്നും ഇപ്പോഴത്തെ ലോകം അവരെ മഹാൻമാരായിട്ടാണ് കാണുന്നതെന്നും റെസ്ക്കോൾനിക്കവ് വാദിക്കുന്നു.

വൃദ്ധയെ കൊലപ്പെടുത്തി പണം കവരാനുള്ള ശ്രമത്തിനിടയ്ക്ക് അവിചാരിതമായി അവരുടെ സഹോദരിയെക്കൂടി കൊല ചെയ്യേണ്ടി വന്നു. കൊലയ്ക്ക് ശേഷമുള്ള അന്ത:സംഘർഷങ്ങളും പെട്ടെന്നുണ്ടായ രോഗവും റെസ്ക്കോൾനിക്കവിന്റെ മനസിനെ ഇടയ്ക്കിടെ വിഭ്രാന്തിയിലാഴ്ത്തി.

ഈ നോവലിലെ നായികയാണ് സോന്യ. മദ്യം തകർത്തു കളയുന്ന കുടുംബങ്ങളുടെ നേർക്കാഴ്ചയാണ് സോന്യയുടെ ജീവിതം. പിതാവിന്റെ മദ്യപാനം മൂലം നശിച്ച കുടുംബത്തിലെ ഇളയകുട്ടികളുടെ വിശന്നുള്ള കരച്ചിലിനും ഇളയമ്മയുടെ മന:സാക്ഷിയില്ലാത്ത പെരുമാറ്റത്തിനു മുന്വിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വന്ന ഒരു നിമിഷത്തിൽ അവൾക്ക് തന്നെതന്നെ വിൽക്കേണ്ടി വരുന്നു. തുടർന്ന് അവളുടെ ജീവിതം കൂടുതൽ കഷ്ടപാടുകളിലേക്ക് പോകുകയാണ്. കുറ്റബോധവും കുറ്റപ്പെടുത്തലുകളും മൂലം അവൾക്ക് അവിടം ഉപേക്ഷിച്ചു മറ്റൊരിടത്തേക്ക് താമസം മാറ്റേണ്ടി വന്നു.

വൃദ്ധയുടെ കൊലക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ തന്നെ സംശയിക്കുന്നുവെന്ന വിചാരം റെസ്ക്കോൾനിക്കവിന്റെ സ്വസ്ഥത കെടുത്തി. റെസ്ക്കോൾനിക്കവിന്റെ മാനസിക പീഢനം പലപ്പോഴും ഭ്രാന്തിന്റെ വക്കോളമെത്തി. ഇതിനിടെ സോന്യയുമായി പരിചയപ്പെടുകയും ആ പരിചയം റെസ്ക്കോൾനിക്കവിന്റെ ചിന്തകളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ഒരിക്കൽ മുട്ടുകുത്തി തന്റെ പാദങ്ങൾ ചുംബിച്ച റെസ്ക്കോൾനിക്കവിനോട് സോന്യ ചോദിയ്ക്കുന്നു – “നിങ്ങൾ എന്താണ് ചെയ്യുന്നത്, അതും എന്നെപ്പോലുള്ള ഒരുവളോട്...” അതിനുള്ള റെസ്ക്കോൾനിക്കവിന്റെ മറുപടി - “ഞാനിപ്പോൾ മുട്ടുകുത്തിയത് നിന്റെ മുന്വിലല്ല. മനുഷ്യവംശത്തിന്റെ മുഴുവൻ വ്യഥയുടെ മുന്വിലാണ്”.

ദു:ഖപൂർണ്ണമായ ജീവിതത്തിനു മുന്വിൽ തന്റെ നയം വ്യക്തമാക്കിക്കൊണ്ട് റെസ്ക്കോൾനിക്കവ് സോന്യയോട് പറയുന്നതിനിങ്ങനെയാണ് - “ദൈവത്തെ ആശ്രയിച്ചിരുന്നുകൊണ്ട് കുട്ടികളെപ്പോലെ കരഞ്ഞാൽ മാത്രം പോരാ. നാം കാര്യങ്ങളെ യാഥാർത്ഥ്യബോധത്തോടെ കാണുകയും യുക്തിവാദം ചെയ്യുകയും വേണം”.

മന:സാക്ഷിയുടെ കുത്തൽ സഹിക്കുവാൻ കഴിയാതെ വന്നപ്പോൾ റെസ്ക്കോൾനിക്കവ് സോന്യയോട് വൃദ്ധയെ കൊന്നത് താനാണെന്ന് പറയുന്നു. ഈ വിവരം സോന്യയെ തകർത്തു കളഞ്ഞു. ഇനി എന്തു ചെയ്യുമെന്നുള്ള റെസ്ക്കോൾനിക്കവിന്റെ ചോദ്യത്തിനുത്തരമായി അവൾ പറയുന്നു - “ഈ നിമിഷം നിങ്ങൾ കവലയിലേക്ക് പോകൂ, എന്നിട്ട് നിങ്ങൾ കാരണം പാപപങ്കിലമായ ഭൂമിയെ എല്ലാരും കാൺകെ സാഷ്ടാംഗം വീണു ചുംബിക്കൂ. ഞാൻ കൊലപാതകിയാണെന്നു ഉറക്കെ വിളിച്ചു പറയൂ”.

തകർന്ന ഹൃദയത്തോടെ റെസ്ക്കോൾനിക്കവ് അന്വേഷണ ഉദ്യോഗസ്ഥനോട് കുറ്റം ഏറ്റുപറയുന്നു. കുറ്റസമ്മതവും അയാളുടെ മുൻകാലത്തെ സ്വഭാവവും കണക്കിലെടുത്ത് കോടതി ശിക്ഷയിൽ ഇളവ് നൽകികൊണ്ട് സൈബീരിയയിലേക്ക് നാടുകടത്താനും എട്ട് വർഷം വേലയെടുപ്പിക്കാനും വിധിച്ചു. നാടുകടത്തപ്പെട്ട റെസ്ക്കോൾനിക്കവിനൊപ്പം സോന്യയും സൈബീരിയയിലേക്ക് യാത്ര തിരിച്ചു.

ഈ നോവൽ ശരിക്കും അവസാനിക്കുന്നിടത്തു നിന്നാണ് ആരംഭിക്കുന്നത്. ഇനി എട്ട് കൊല്ലം കാത്തിരുന്നാൽ മതിയല്ലോ എന്നോർത്ത് ആഹ്ലാദിക്കുന്ന റെസ്ക്കോൾനിക്കവാണ് ഇവിടെയുള്ളത്. ഒരു പുതിയ ജീവിതം വെറുതെ കിട്ടുകയില്ലെന്നും അതിനു ക്ലേശങ്ങൾ സഹിക്കേണ്ടിവരുമെന്നും ഭാവിയിലെ മഹത് പ്രവർത്തനങ്ങൾ കൊണ്ടേ അത് നേടാൻ കഴിയുകയുള്ളുവെന്നും അയാൾ നേരത്തെ അറിഞ്ഞിരുന്നില്ല!

ദാർശനികനായ ഒരു പ്രതിഭയുടെ ഹൃദയത്തിന്റെ ഭാഷയാണ് ഈ നോവലിൽ വായനക്കാരൻ കണ്ടുമുട്ടുന്നത്.
Share:

ചിന്താപദ്ധതിയുടെ വ്യതിയാനങ്ങൾ - ആദ്യഭാഗം

ദിയിൽ അനിശ്ചിതത്വം നിലനിന്നിരുന്നുവെന്നാണ് ക്രിസ്തുവിന് ഏകദേശം 1000 കൊല്ലങ്ങൾക്ക് മുന്വ് ജീവിച്ചിരുന്ന യവനചിന്തകനായ ഹെസിയോഡിന്റെ അഭിപ്രായം. ആധുനിക ശാസ്ത്രത്തിലെ വിപ്ലവകരമായ ഹൈസൺബെർഗിന്റെ ‘അൺസേർട്ടിനിറ്റി പ്രിൻസിപ്പിൾ’ പ്രകാരം പ്രഞ്ചത്തിന്റെ അടിസ്ഥാനഭാവം തന്നെ അനിശ്ചിതത്വം ആണെന്നാണ് ഇന്നത്തെ ശാസ്ത്രലോകം കരുതുന്നത്.
sofist
ശാസ്ത്രീയചിന്ത മുളപൊട്ടുന്നതിനു മുന്വ് ജീവിച്ചിരുന്ന ശാസ്ത്രജ്ഞൻമാരെക്കാളുപരി കവികളായിരുന്ന ചിന്തകൻമാർ ഭാവനാസൃഷ്ടങ്ങളായ കഥകളായിരുന്നു പ്രപഞ്വോൽപ്പത്തിയെപ്പറ്റി പറഞ്ഞിരുന്നത്. ഗ്രീക്ക് ഇതിഹാസകാരനായ ഹോമറിന്റെ അഭിപ്രായത്തിൽ ആദിയിൽ യുറാനസ് എന്ന ദേവനും പത്നിയായി ഭൂമിദേവിയും ഉയിർകൊണ്ടെന്നും അങ്ങനെയാണ് പ്രപഞ്ചത്തിന് തുടക്കം കുറിച്ചെതെന്നുമായിരുന്നു. എന്നാൽ പ്രപഞ്ചം എന്നുണ്ടായി? അതെങ്ങനെ നിലനിൽക്കുന്നു? അതിനു അവസാനമുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾ മനുഷ്യരാശിയെ എന്നും അലട്ടിയിരുന്നു. ഇക്കാര്യങ്ങളിൽ ശാസ്ത്രലോകത്ത് ഇന്നു പൊതുവായ അംഗീകാരം ലഭിച്ചിട്ടുള്ളത് ‘ബിഗ് ബാങ് തിയറി’ക്കാണ്. ഈ സിദ്ധാന്തപ്രകാരം സൂര്യചന്ദ്രൻമാരും മറ്റു ഗ്രഹങ്ങളും എല്ലാ നക്ഷത്രങ്ങളും ചേർന്നു വളരെയധികം സാന്ദ്രീകൃതമായ ഘനപിണ്ഡമായിരുന്നു പ്രപഞ്ചം. എന്നാൽ ഏതാണ്ട് 2000 കോടി വർഷങ്ങൾക്ക് മുന്വ് ഇത് പൊട്ടിത്തെറിച്ചു ഗ്യാലക്സികൾ രൂപം കൊണ്ട്. ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും അവ ചുറ്റിക്കൊണ്ടിരിക്കുന്ന നക്ഷത്രങ്ങളുമടങ്ങുന്ന വലിയ കൂട്ടമാണ് ഗ്യാലക്സികൾ. പ്രപഞ്വോൽപ്പത്തി മുതൽ ഇവ പരസ്പരം അകന്നുകൊണ്ടിരിക്കുകയാണ്. അതായത് ഗ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണെന്നു സാരം.

എന്നാൽ ബി.സി. 700 കളിൽ ജീവിച്ചിരുന്ന ഥെയിലിസിന്റെ അഭിപ്രായത്തിൽ ജലമാണ് എല്ലാത്തിന്റെയും ആദി കാരണം. ജലത്തിൽ നിന്നാണ് ഈ പ്രപഞ്ചമുണ്ടായതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ വെള്ളം സുതാര്യമായപ്പോൾ അഗ്നിയുണ്ടായി. അഗ്നിയിൽ നിന്നും സൂര്യചന്ദ്രൻമാരും നക്ഷത്രങ്ങളുമുണ്ടായി. എന്നാൽ പൈതഗോറിയൻ സ്കൂളിന്റെ ആവിർഭാവത്തോടെ തത്വചിന്തയും ശാസ്ത്രവും തമ്മിൽ അഭേദ്യമായ ബന്ധമുടലെടുത്തു തുടങ്ങി. അതുവരെ കഥാരൂപത്തിൽ പറഞ്ഞിരുന്ന പ്രപഞ്ചത്തെക്കുറിച്ച് ശാസ്ത്രീയമായ നിഗമനങ്ങൾ ഉടലെടുക്കാൻ തുടങ്ങി. പൈതഗോറസിന്റെ അഭിപ്രായത്തിൽ പ്രപഞ്ചത്തിന്റെ ആദികാരണം സംഖ്യാരൂപത്തിൽ ക്രമീകരിക്കപെട്ടിരിക്കുന്ന പദാർത്ഥങ്ങളാണെന്നായിരുന്നു. അതിനുശേഷം വന്ന ഡെമോക്രീറ്റസാവട്ടെ ഒരു പടികൂടെ കടന്നു സ്വയം ചലനശേഷിയുള്ള കണികകളാണ് പ്രകൃതിയുടെ ആദികാരണം എന്നാണ് പറഞ്ഞത്. ഇത്തരം പുതിയ നിഗമനങ്ങൾ അമൂർത്തമായ പഴയ ആശയങ്ങൾക്ക് കനത്ത ആഘാതമാണേൽപ്പിച്ചത്. ശാസ്ത്രീയ വീക്ഷണം കടന്നു വന്നതോടുകൂടി തത്വചിന്തയിൽ ദൈവത്തിന്റെ അസ്തിത്വത്തിനു കനത്ത ഉലച്ചിൽ സംഭവിച്ചു. സൈനോഫാനസ് എന്ന ഗ്രീക്ക് ചിന്തകൻ മനുഷ്യപ്രകൃതിയിലുള്ള ദൈവസങ്കൽപ്പങ്ങളെ പരിഹസിച്ചുതള്ളി - “കാളയ്ക്കും സിംഹത്തിനുമൊക്കെ ചിത്രം വരയ്ക്കാനുള്ള കഴിവുണ്ടായിരുന്നെങ്കിൽ കാള, കാളയുടെ രൂപത്തിലുള്ള ദൈവത്തെയും സിംഹം, സിംഹത്തിന്റെ രൂപത്തിലുള്ള ദൈവത്തെയും വരയ്ക്കുമായിരുന്നെ”ന്നാണ് അദ്ദേഹം പറഞ്ഞത്.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

About & Social

Lorem ipsum dolor sit amet, consectetur adipiscing elit. Nulla elementum viverra pharetra. Nulla facilisis, sapien non pharetra venenatis, tortor erat tempus est, sed accumsan odio ante ac elit. Nulla hendrerit a est vel ornare. Proin eu sapien a sapien dignissim feugiat non eget turpis. Proin at accumsan risus. Pellentesque nunc diam, congue ac lacus

Popular

Tags

Powered by Blogger.
  Pay with PayPal

For more details, click here

Shop with Flipkart, Amazon and Snapdeal
Translate Site

Tags

+2 achieve a right job Active Passive Voice adsense AdSense Page Level Ads Advertisement AIIMS AIPMT Air Force Airman All India Pre-Medical Amazon Android Announcements Applications Apps Army SSC B.Des B.FTech bits pilani blogger Blogging Tips Bookpad brexit cat CBSE chat cisf CMPDI Combined Graduate Level Exam Computer Tips Contactify Corporation Bank course csir CUSAT Datawrkz Defense Service Delhi Subordinate Service Delhi University DHSE Discussions DocsPad eflu ello email Entrance Test fact FireChat Flipkart folder Folder Options free website Gmail Google Inbox Google Person Finder Govt. Service gravitational waves Group D Guest Column Hassan HCF Higher Education Scholarship HSE hsee iaf IB ICSI IES IGIDR iips IISc IISCO Burnpur IISER iit iit madras Improvement Result indian air force Indian Army Interview Tips iPhone ISI ISRO ISS JIPMER JNU Jobs Info Junior Engineer Juno karthika Kerala Post Kerala PSC Kerala State Higher Education Council kshec LCM LGS Library Assistant LIGO Loco Pilot M.Des ma Malayalam Blog Malayalam fonts mangalyaan mars Medical Technologist messaging Military Nursing Service Mobile Apps Mobile Phone Tips Model Exam MPhil msc Nandhithayude Kavithakal nasa Navodaya Navy net nift no internet Notifications NTFS file system Online Money online shopping open a folder in Windows XP Open Forum Open Garden Ordnance Factory pagerank password paypal phd Pondicherry University Postal Assistant Postal Department Prepositions PSC PSC English PSC Maths PSC Model Exam Railway RBI RCC RCC Thiruvananthapuram Rcc Tvm Recruitment Rally Regional Cancer Centre Reserve Bank of India rpf Rural sail sailor SAY SAY Examination Scholarships Security Short Service Commission social media SSA SSC Students Corner Tech News Tech Stuffs Technical Assistant UPSC VHSE VK voice call Watershed WBHRB West Bengal Govt Western Railway whatsapp Windows XP winning tips അഭിമുഖം ആനുകാലികം ഇന്ത്യ ഉസാഘ കവിത ഖസാക്കിന്റെ ഇതിഹാസം ഗണിതം ഗ്രീസ് ചൊവ്വ പലവക പസ്കി പുസ്തകപരിചയം ഫാത്തിമ ഫാസിസം മംഗൾയാൻ മാനസികാരോഗ്യം ലസാഗു ലേഖനം വാർത്തകൾ ശാസ്ത്രം സാങ്കേതികം സാമൂഹ്യം സാമ്പത്തിക പരിഷ്ക്കാരം സാഹിത്യം ഹ്യൂമൻ ജിനോം പ്രോജക്ട്

Latest Admit Cards

Latest Results

  Download Center

Search Site
  Useful Tools

  • Malayalam Typing
  • Photo Editing
Home | About Us | Open Forum | Malayalam Blog | Students Corner | Jobs Info | Applications | Results | Tech Stuffs | Videos | Gallery | Sitemap | Contact Us
  Call with Skype
 Enter your Email ID to subscribe this site free



Delivered by FeedBurner

Latest Syllabus

Tags

Contact Form

Name

Email *

Message *

Links

Advertisement

Main Ad

Tags

Latest Admissions

Some Useful Tips

  • How can I buy a product through Online Shopping? In this site you have three options Amazon,
    Flipkart and Snapdeal. At first, select your product and then submit your address and remit
    payment for Product Delivery. If you want to know more, Step-by-Step Instructions here.

  • If you have any difficulty to read the Malayalam Content of this site, the main reason is that your
    Computer has no Malayalam Font. To solve this problem, you can Download Malayalam Font
    AnjaliOldLipi here. Do you know more about to install a font, Step-by-Step Instructions here.

Latest Answer Key

Mobile Logo

Mobile Logo
text

Categories

Blogger Tutorials

Recent Posts

Unordered List

  • Lorem ipsum dolor sit amet, consectetuer adipiscing elit.
  • Aliquam tincidunt mauris eu risus.
  • Vestibulum auctor dapibus neque.

Pages

Theme Support

Need our help to upload or customize this blogger template? Contact me with details about the theme customization you need.