Discussions, Blogging, Students Matters, Jobs News, Tech Stuffs and more

  • This is default featured slide 1 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 2 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 3 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 4 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 5 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

Showing posts with label Malayalam Blog. Show all posts
Showing posts with label Malayalam Blog. Show all posts

ചിന്താപദ്ധതിയുടെ വ്യതിയാനങ്ങൾ - രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ത്മീയമെന്നും ഭൗതികമെന്നും ചിന്താപദ്ധതിയുടെ രണ്ടു ധാരകളുടെ സംഘർഷം മൂലം കലുക്ഷിതമായിരിക്കുന്ന അന്തരീക്ഷത്തിലേക്കാണ് ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടും ചോദ്യങ്ങൾ ചോദിക്കുവാൻ പ്രേരിപ്പിച്ചുകൊണ്ടും സോക്രട്ടീസ് കടന്നു വന്നത്.
Plato_Aristotle
പ്രൊട്ടഗോറസ് എന്ന ചിന്തകനാൽ രൂപംകൊണ്ട ‘സോഫിസ്റ്റ് പ്രസ്ഥാന’ത്താൽ യവനചിന്തയിലാകെ ഒരുതരം മരവിപ്പ് മുറ്റി നിന്നിരുന്ന കാലമായിരുന്നു ഇത്. മനുഷ്യനുമായി സംവദിക്കുന്നതിനുപകരം കുയുക്തികളാൽ അവനെ വട്ടംകറക്കുന്നതിലായിരുന്നു സോഫിസ്റ്റുകൾക്ക് ഉത്സാഹം. അങ്ങനെ ചിന്തയുടെ മണ്ഡലങ്ങളിൽ കാടുകയറി വെറും അഭ്യാസങ്ങൾ കാണിക്കുകയാണ് സോഫിസ്റ്റുകൾ എന്ന തിരിച്ചറിവിലാണ് ചോദ്യങ്ങൾ ചോദിക്കുവാൻ ഏതൻസിലെ യുവജനങ്ങളെ സോക്രട്ടീസ് ഉപദേശിച്ചത്. ഉത്തരങ്ങൾക്കായുള്ള അന്വേഷണം സത്യത്തിന്റെ മുന്വിൽ അവരെ കൊണ്ടുചെന്നു നിർത്തുമെന്നു സോക്രട്ടീസിനറിയാമായിരുന്നു. അമാനുഷികവും അഭൗമീകവുമായ വിഷയങ്ങളിൽ കുടുങ്ങി കിടക്കുന്ന തത്വചിന്തയെ മോചിപ്പിക്കാനായി സോക്രട്ടീസ് ശ്രമിച്ചതോടുകൂടി പുരോഹിതൻമാരും ഭരണാധികാരികളും സോക്രട്ടീസിനെതിരെ തിരിഞ്ഞു. കപടബുദ്ധിജീവികളുടെ എതിർപ്പിനെ നിർഭയനായി നേരിട്ട സോക്രട്ടീസിനെ ‘ഹാലക്ക്’ എന്ന വിഷം കൊടുത്തു കൊല്ലാനാണ് അവസാനം ഏതൻസിലെ കോടതിയുടെ വിധിയുണ്ടായത്.

മരണത്തിന് മുന്വിൽ അചഞ്ചലനായിരുന്നു സോക്രട്ടീസ് എങ്കിലും തന്റെ പ്രീയപ്പെട്ട ശിഷ്യൻമാരുടെ മനോവ്യഥ മനസിലാക്കിയ അദ്ദേഹം മരണത്തിലൂടെ ഒന്നും അവസാനിക്കുന്നില്ലായെന്നു അവരെ ഉപദേശിച്ചു. അതുവരെയും അതിഭൗതികങ്ങളായ കാര്യങ്ങളെ അംഗീകരിക്കാതിരുന്ന സോക്രട്ടീസിന്റെ മരണത്തിനു തൊട്ടുമുന്വുള്ള ഈ ഉപദേശം ശിഷ്യൻമാരിൽ പ്രത്യേകിച്ചു പ്ലേറ്റോയിൽ വലിയ സ്വാധീനമാണുണ്ടാക്കിയത്. ഭൂമിയിൽ നന്മ ചെയ്തു ജീവിച്ചവർ മരണശേഷം സകല ആകുലകളിൽ നിന്നും മുക്തരായി ഭൂമിക്കപ്പുറമുള്ള മറ്റൊരു ലോകത്തു ജീവിക്കുമെന്നുള്ള ചിന്തയുടെ സ്വാധിനത്താൽ പ്ലേറ്റോ പീന്നീടെഴുതുകയുണ്ടായി - “ഇക്കാണുന്ന ലോകവും അതിലെ ജീവജാലങ്ങളൊന്നും യഥാർത്ഥത്തിൽ ഉള്ളതല്ല. ഈ ലോകത്തിനപ്പുറമാണ് യഥാർത്ഥ ലോകം സ്ഥിതിചെയ്യുന്നത്”. പ്ലേറ്റോയാൽ തുടക്കം കുറിക്കപ്പെട്ട ആദർശലോകത്തെ പ്പറ്റിയുള്ള ചിന്താപദ്ധതി തുടർന്നുള്ള നൂറ്റാണ്ടുകളിൽ ചെലുത്തിയ സ്വാധീനം കുറച്ചൊന്നുമല്ല. ഈ ‘ആദർശലോക’ ത്തിന്റെ പ്രഭാവമാണ് പിന്നീടുള്ള കാലത്തു മതദർശനങ്ങൾക്ക് വളരാനുള്ള മണ്ണ് ഒരുക്കി കൊടുത്തത്.

തത്വചിന്തയെ അതിഭൗതികമായ ലോകവുമായി കൂട്ടിയിണക്കുന്നതിൽ ആദർശലോകത്തെക്കുറിച്ചുള്ള പ്ലേറ്റോയുടെ പഠിപ്പിക്കലുകൾ വലിയ പങ്കാണ് വഹിച്ചത്. തത്വചിന്ത വീണ്ടും അമൂർത്ത തലങ്ങളിലേക്ക് ആണ്ടുപോയതു മൂലം അതിൽ അഭിരമിച്ചിരുന്ന ചിന്തകർക്ക് പുതിയൊരു ചിന്തയുടെ സ്ഫുരണങ്ങളെ കണ്ടെത്താൻ കഴിയാതെ വന്നു. എന്നാൽ ഇതിനൊരു വ്യതിയാനമുണ്ടാക്കിയത് ഫ്രഞ്ചു ചിന്തകരായ മൊണ്ടസ് ക്യു, റൂസോ, വോൾട്ടയർ എന്നിവരായിരുന്നു. അവർ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ ആശയങ്ങൾ മുന്വോട്ട് വെച്ചപ്പോൾ ചിന്താപദ്ധതിയിൽ പുതിയൊരു തുടക്കമാണ് കുറിച്ചത്. തത്വചിന്ത ജനകീയ മുന്നേറ്റങ്ങൾക്കും മനുഷ്യവിമോചനത്തിനും വഴിയൊരുക്കുന്ന കാഴ്ചയാണിവിടെ കാണുന്നത്. അധികാരസ്ഥാപനങ്ങളുടെ മർദ്ദന നടപടികൾക്കും ചൂഷണത്തിനുമെതിരെ ജ്വലിച്ച ഇത്തരം ചിന്തകൾ ഫ്രെഞ്ചു വിപ്ലവത്തിലാണ് ചെന്നുനിന്നത്.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

ചിന്താപദ്ധതിയുടെ വ്യതിയാനങ്ങൾ - മൂന്നാംഭാഗം

ഈ കുറിപ്പിന്റെ രണ്ടാംഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദർശലോകം തുടങ്ങിയ ബൗദ്ധിക സങ്കൽപ്പങ്ങളിൽ നിന്നും വ്യവസ്ഥിതികളെ തന്നെ പുനസൃഷ്ടിക്കുന്ന തലത്തിലേക്ക് ചിന്താപദ്ധതി കടന്നു വന്നെങ്കിലും ‘ആശയവാദികൾ’ എന്നു പരക്കെ അറിയപ്പെട്ടിരുന്ന ജർമ്മൻ ചിന്തകരായ ഇമ്മാനുവേൽ കാന്റും ഹെഗലുമൊക്കെ വ്യത്യസ്തമായ രീതിയാണ് അവലംബിച്ചത്.
Voltaire_Rousseau_Montesquieu
‘വൈരുദ്ധ്യാത്മകവാദം’ എന്ന സന്വ്രദായം ചിന്തയിൽ കൊണ്ടുവന്നത് കാന്റാണ്. ഒരു യഥാർത്ഥ്യത്തിൽതന്നെ അതിന്റെ വിപരീതവും അടങ്ങിയിരിക്കുന്നുവെന്നതാണ് വൈരുദ്ധ്യാത്മകത. സത്യം എന്ന ഗുണത്തെക്കുറിച്ചു പറയുന്വോൾ അതിന്റെ വിപരീതഭാവമായ അസത്യവും അതിലടങ്ങിയിരിക്കുന്നു. പ്രകൃതിയെക്കുറിച്ചു പറയുന്വോൾ വിപരീതഭാവമായ പരമസത്ത (absolute) അതിൽ അടങ്ങിയിരിക്കുന്നു. ഇത്തരത്തിൽ ചിന്തയിൽ ഒരു കുതിപ്പിനു തുടക്കമിട്ട കാന്റ്, പൗരാണിക ചിന്തകൻമാരുടെ അമൂർത്തസങ്കൽപ്പത്തിനു ചേരുന്ന തരത്തിലുള്ള പരമസത്തയെന്ന സമസ്യയിൽ കുടുങ്ങി നട്ടം തിരിയുകയാണുണ്ടായത്.

കാന്റിനാൽ തുടക്കം കുറിക്കപ്പെട്ട വൈരുദ്ധ്യാത്മകവാദത്തെ അതിന്റെ പൂർണ്ണതയിൽ എത്തിച്ചത് ഹെഗലാണ്. ഹെഗലിന്റെ വീക്ഷണത്തിൽ പ്രപഞ്ചത്തിലുള്ള സകല വ്യവസ്ഥിതികളും നിരന്തരമായ മാറ്റത്തിനു വിധേയമായി കൊണ്ടിരിക്കുകയാണ്. വൈരുദ്ധ്യാത്മകമായ ദ്വന്ദയാഥാർത്ഥ്യങ്ങൾ പരസ്പരം ഏറ്റുമുട്ടുന്നതു വഴി പുതുതായി ഒരു യഥാർത്ഥ്യം ഉണ്ടാകുന്നതുകൊണ്ടാണ് ഈ മാറ്റം. ആശയലോകത്തു ഇത് ഇപ്രകാരം വ്യക്തമാക്കാം - “പ്രകാശം കണികാസ്വഭാവമുള്ളതാണ്”. കോർപ്പസ്കുലാർ തിയറി അവതരിപ്പിച്ചുകൊണ്ട് ഐസക്ക് ന്യൂട്ടൺ പറഞ്ഞു. ഇതിനെ ഒരു തീസിസ് എന്നു പറയാം. എന്നാൽ പിൽക്കാലത്ത് ഹൈജൻസ് തന്റെ വേവ് തിയറി അവതരിപ്പിച്ചുകൊണ്ട് “പ്രകാശം തരംഗസ്വഭാവമുള്ളതാണെ”ന്നു പ്രഖ്യാപിച്ചു. ഇത് ആദ്യത്തേതിന്റെ വിപരീതമായ അവസ്ഥയെ ചൂണ്ടിക്കാട്ടുന്നതുകൊണ്ട് ഇതിനെ ആന്റീതീസിസ് എന്നുപറയാം. എന്നാൽ ക്വാണ്ടം തിയറിയുടെ ആവിർഭാവത്തോടെ പ്രകാശത്തിന്റെ ദ്വൈതസ്വഭാവം വ്യക്തമാകുകയും പ്രകാശമെന്നതു കണികാസ്വഭാവത്തോടും തരംഗസ്വഭാവത്തോടും കൂടിയ വൈദ്യുതകാന്തികതരംഗമാണെന്നു മനസിലാകുകയും ചെയ്തു. അങ്ങനെ ദ്വന്ദവൈരുദ്ധ്യങ്ങളിൽ നിന്നു പുതുതായി ഒരു സമന്വയം അഥവാ സിന്തസിസ് ഉരുത്തിരിഞ്ഞുവരുന്നു.

പ്രകൃതി നിരന്തരം മാറ്റത്തിനു വിധേയമായി കൊണ്ടിരിക്കുകയാണെന്നും വിപരീത ദ്വന്ദങ്ങളുടെ ഏറ്റുമുട്ടൽ പുതിയ സാമൂഹ്യ വ്യവസ്ഥയ്ക്കു തുടക്കം കുറിയ്ക്കുമെന്നും പഠിപ്പിച്ച ഹെഗൽ പിന്നീട് പറഞ്ഞു - “മരമായി തീരാനുള്ള കഴിവ് വിത്തിനു ജന്മസിദ്ധമാണെന്നതുപോലെ മാറ്റങ്ങൾ വരുത്തുവാനുള്ള കഴിവ് പ്രകൃതിയ്ക്ക് അതിൽ തന്നെയുണ്ട്. അതിനാൽ മനുഷ്യൻ അതിനുവേണ്ടി യാതൊന്നും ചെയ്യേണ്ടതില്ല. ഇന്ന് രാജഭരണം ഉണ്ടെങ്കിൽ അതിനു കാരണം പ്രകൃതി അങ്ങനെ നിശ്ചയിച്ചതുകൊണ്ടാണ്. അതിനെ മാറ്റി മറിയ്ക്കുവാൻ മനുഷ്യൻ ഇറങ്ങിപ്പുറപ്പെടുന്നതു തെറ്റാണ്”. രാജഭരണത്തിന്റെയും ഫ്യൂഡൽ പ്രഭുക്കൻമാരുടെയും കടുത്ത സമ്മർദ്ദങ്ങളുടെയും പ്രലോഭനത്തിന്റെയും മുന്വിൽ ഇത്തരമൊരു പ്രസ്താവന നടത്തി താൻ പഠിപ്പിച്ച സത്യത്തിന്റെ മുഖം കാപട്യത്തിന്റെ തിരശ്ശീല കൊണ്ടു മൂടിക്കെട്ടാനാണ് ഹെഗൽ ശ്രമിച്ചത്. ഇതു മൂലം അദ്ദേഹം താൻ സഞ്ചരിച്ച ദൂരങ്ങളിൽ നിന്നും പെട്ടെന്നു വളരെ പിന്നോക്കം പോവുകയാണുണ്ടായത്.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

ചിന്താപദ്ധതിയുടെ വ്യതിയാനങ്ങൾ - നാലാംഭാഗം

ഈ കുറിപ്പിന്റെ മൂന്നാംഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാനുഷിക തലത്തിൽ നിന്നും വിട്ടുപോയ തത്വചിന്തയെ വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന രീതിയിൽ അവതരിപ്പിക്കുകയായിരുന്നു കാൾ മാക്സ് ചെയ്തത്. ഇവിടെ തത്വചിന്ത ജീവിതാഭിമുഖ്യമാകുന്നതോടൊപ്പം രാഷ്ട്രീയ സ്വഭാവമാർജിക്കുകയും സംഘടനാരൂപം കൈക്കൊള്ളുകയും ചെയ്യുന്നതായികാണാം.
kant_hegel_marx
ദ്വന്ദവൈരുദ്ധ്യങ്ങൾ ഏറ്റുമുട്ടി പുതിയൊരു യഥാർത്ഥ്യം നിലവിൽ വരുമെന്നുള്ള ചിന്താപദ്ധതിയുടെ കാതൽ ചരിത്രത്തിന്റെ താളുകൾ കൊണ്ടാണ് മാക്സ് അവതരിപ്പിക്കുന്നത്. ആദിമസമൂഹത്തിൽ നിലനിന്നിരുന്നതു ഗോത്രങ്ങളാണ്. ഓരോ ഗോത്രങ്ങൾക്കും ഗോത്രാധിപൻമാരുണ്ടായിരുന്നു. ഈ ഗോത്രങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതിന്റെ ഫലമായി വിജയിച്ചവർ പരാജയപ്പെട്ടവരെ അടിമകളാക്കി. അങ്ങനെ പുതിയൊരു വ്യവസ്ഥിതി ഉയിർകൊണ്ട് ‘അടിമ-ഉടമ സന്വ്രദായം’. വൈരുദ്ധ്യാത്മകത അനുസരിച്ചു ഈ ദ്വന്ദയഥാർത്ഥ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടി പുതിയൊരു യഥാർത്ഥ്യമായ ‘ഭൂവുടമ-കുടിയാൻ വ്യവസ്ഥിതി (ഫ്യൂഡലിസം) നിലവിൽ വന്നു. അടിസ്ഥാന ആവശ്യങ്ങൾക്കായി ഏറ്റുമുട്ടിയും വേട്ടയാടിയും നടന്നിരുന്ന ഗോത്രമനുഷ്യരിൽ നിന്നും വ്യത്യസ്തമായ നദീതടസംസ്കാരങ്ങൾ രൂപം കൊള്ളുകയും കാർഷികവൃത്തിയിൽ ഏർപ്പെട്ടു ജീവിക്കാൻ തുടങ്ങുകയും ചെയ്തതാണ് ദ്വന്ദയഥാർത്ഥ്യങ്ങളുടെ ഏറ്റുമുട്ടലിനു ആക്കം കൂട്ടിയത്. ഇവയും ഏറ്റുമുട്ടലിനു വിധേയമായി ആധുനികകാലത്തു ‘മുതലാളി-തൊഴിലാളി വ്യവസ്ഥിതി’ നിലവിൽ വന്നു.

നവോത്ഥാന കാലഘട്ടത്തെ തുടർന്നുണ്ടായ വ്യവസായവൽക്കരണവും ആധുനിക ശാസ്ത്രത്തിന്റെ പിന്തുണയോടെ ലോകമെന്വാടുമുണ്ടായ ഫാക്ടറിവൽക്കരണവുമൊക്കെയാണ് മുതലാളി–തൊഴിലാളി ദ്വന്ദയഥാർത്ഥ്യങ്ങൾ സാമുഹ്യവ്യവസ്ഥയിൽ രൂപംകൊള്ളാൻ ഇടയാക്കിയത്. ഈ പുതിയ വ്യവസ്ഥിതിയിൽ ചരക്കുൽപാദനത്തിനായി തൊഴിലാളിയുടെ അദ്ധ്വാനശേഷി വിലകൊടുത്തു വാങ്ങുന്ന മുതലാളി, തൊഴിലാളി തന്റെ അദ്ധ്വാനത്തിലൂടെ ഉൽപ്പാദിപ്പിക്കുന്ന മിച്ചമൂല്യം സ്വന്തമാക്കുന്നതു മൂലം തൊഴിലാളിയുടെ അദ്ധ്വാനശേഷി ചൂഷണം ചെയ്തു ലാഭം ഉണ്ടാക്കുന്നു. ഇപ്രകാരം കൂലിവേലയുടെ ചൂഷണം വഴി മുതലാളിത്തം ഉണ്ടാക്കുന്ന മിച്ചമൂല്യത്തെ ‘മൂലധനം’ എന്നു പറയുന്നു.

ഇങ്ങനെ മൂലധനം കേന്ദ്രീകരിക്കുന്നതു മൂലവും മുതലാളിത്ത വ്യവസ്ഥിതിയുടെ സന്തതസഹചാരിയായ തൊഴിലില്ലായ്മ മൂലവും സമൂഹത്തിൽ രണ്ട് വർഗ്ഗങ്ങൾ രൂപപ്പെടുന്നു. ഇതുമൂലം സൃഷ് ടിക്കപ്പെടുന്ന രണ്ട് വർഗ്ഗങ്ങൾ ഉള്ളവനെന്നും ഇല്ലാത്തവനെന്നും രണ്ട് വൈരുദ്ധ്യങ്ങളാവും. ഈ രണ്ട് വൈരുദ്ധ്യങ്ങൾ ഏറ്റുമുട്ടുന്നതു വഴി ആത്യന്തികമായി സമത്വസുന്ദരമായ, വർഗ്ഗരഹിതമായ പുതിയൊരു സാമൂഹ്യവ്യവസ്ഥ രൂപം കൊള്ളുമെന്നാണ് മാക്സിന്റെ ചിന്തയുടെ കാതൽ.

കടപ്പാട്: തത്വചിന്താ – ശാസ്ത്ര സംബന്ധമായ വിവിധ പുസ്തകങ്ങളോടും വിശകലനങ്ങളോടും
Share:

നിങ്ങൾ എത്രത്തോളം FIT ആണ് ?

ജിമ്മിലോ ഹെൽത്ത് ക്ലബിലോ പോകുന്നയാളണോ നിങ്ങൾ? ശരിയായ വ്യായാമങ്ങൾ തന്നെയാണോ നിങ്ങൾ അവിടെ ചെയ്യുന്നത് ? ശരി, നിങ്ങൾ ഫിറ്റ് ആണോയെന്നു ഒന്നു ടെസ്റ്റ് ചെയ്യാം.

കരുത്ത് (strength), കാർഡിയോ വസ്കുലാർ ഫിറ്റ്നസ്, വഴക്കം (flexibility), ചുറുചുറുക്ക് (agility), ശക്തി (power) എന്നീ അടിസ്ഥാനപരമായ അഞ്ച് കാര്യങ്ങളെ വിലയിരുത്തി ഒരാളുടെ ഫിറ്റ്നസ് മനസിലാക്കാൻ കഴിയും.
push ups
കരുത്ത്

മൂന്നുതരം വ്യായാമപരിശോധനകളിലൂടെ കരുത്ത് നിർണ്ണയിക്കാം

(a) പുഷ് അപ്പ്
കൈപ്പത്തികൾ നിലത്ത് അമർത്തി ശരീരഭാരം മുഴുവനും കൈക്കുള്ളിൽ ക്രമീകരിക്കുക. കാൽപാദങ്ങൾ ഒന്ന് മുതൽ ഒന്നര അടി വരെ അകലത്തിൽ വെയ്ക്കുക. നടുവും മുട്ടുകളും ഒരു കാരണവശാലും താഴാനോ വളയാനോ പാടില്ല. ഈ രീതിയിൽ മുകളിൽ നിന്നു ശ്വാസം എടുത്തുകൊണ്ട് നെഞ്ച് തറയിൽ മുട്ടത്തക്കവിധം കൈമുട്ടുകൾ വളച്ചുകൊണ്ട് താഴെക്ക് വരുകയും സാവധാനം ശ്വാസം വിട്ടുകൊണ്ട് ഉയരുകയും ചെയ്യുക. ഇങ്ങനെ 40 നുമുകളിൽ പുഷ് അപ്പ് എടുക്കാൻ സാധിക്കുന്നുണ്ടെങ്കിൽ പുഷ് അപ്പ് ടെസ്റ്റിൽ നിങ്ങൾ വിജയിച്ചു.

(b) പുൾ അപ്പ്
നിന്നുകൊണ്ട് കൈ ഉയർത്തി പിടിക്കാവുന്നതിനും ഒരടി മുകളിലായി സ്ഥാപിച്ചിരിക്കുന്ന ക്രോസ് ബാറിൽ കൈകൾ അകത്തിപിടിച്ചുകൊണ്ട് തൂങ്ങി കിടക്കുക. തുടർന്നു ശ്വാസം ഉള്ളിലേക്ക് എടുത്തുകൊണ്ട് ഉയർന്നു കീഴ് ത്താടി ക്രോസ് ബാറിനു മുകളിൽ വരത്തക്കവിധം എത്തിയശേഷം ശ്വാസം വിട്ടുകൊണ്ട് സാവധാനം താഴേക്ക് വരിക. ഇങ്ങനെ 30 തവണയിൽ കൂടുതൽ ചെയ്യാൻ കഴിഞ്ഞാൽ നിങ്ങൾ പുൾ അപ്പ് ടെസ്റ്റിൽ പാസായതായി കണക്കാക്കാം.

(c) ഫ്രീ സ്ക്വാട്ട്
കാൽപാദങ്ങൾ സമാന്തരമായി വെച്ചു നിവർന്നു നിൽക്കുക. കൈകൾ നിവർത്തി പിടിക്കുകയൊ തലയുടെ പുറകിൽ അധികം ബലം കൊടുക്കാതെ ചേർത്തു വെയ്ക്കുകയൊ ചെയ്യുക. തുടർന്നു കാൽമുട്ടുകൾ മടക്കി കസേരയിൽ ഇരിക്കുന്നതുപോലെ ഇരിക്കുക. തുടർന്നു എഴുന്നേറ്റ് പഴയ നിലയിലാകുക. 30 തവണയിൽ കൂടുതൽ ഇങ്ങനെ എഴുന്നേൽക്കാൻ സാധിച്ചാൽ ഫ്രീ സ്ക്ട്വാട്ടും നിങ്ങൾ പാസായതായി കണക്കാക്കാം.

മേൽപറഞ്ഞ മൂന്നിനത്തിലും യോഗ്യതാനിലയിലെത്തിയാൽ നിങ്ങൾക്ക് വേണ്ടത്ര കരുത്തുണ്ട് എന്നു കണക്കാക്കാം.

കാർഡിയോ വസ്കുലാർ ഫിറ്റ്നസ്

ട്രെഡ് മിൽ, സൈക്ലിംഗ്, സ്കിപ്പിംഗ്, നീന്തൽ, ഓട്ടം മുതലായ കാർഡിയോ – എയ്റോബിക് എക്സർസൈസുകൾ ചെയ്യുന്വോഴാണ് ഒരാളുടെ ശരീരത്തിലെ കൊഴുപ്പ് കൂടുതലായി വിനിയോഗിക്കപ്പെടാറുള്ളത്. ഇത്തരം വ്യായാമങ്ങൾ 45 മിനിട്ടെങ്കിലും തുടർച്ചയായി ചെയ്യേണ്ടത് ആവശ്യമാണ്.

വഴക്കം

ഏതൊരു വ്യക്തിയ്ക്കും വേണ്ട ഒന്നാണ് പേശികളുടെ അയവ്. അയവില്ലാത്ത ശരീരത്തിനു പരിക്കുകളും വേദനകളും കൂടുതലായിരിക്കും. നിങ്ങളുടെ ശരീരത്തിനു എത്രത്തോളം വഴക്കമുണ്ടന്നറിയുവാൻ ഒരു വഴിയുണ്ട്. കാൽ നീട്ടി തറയിൽ ഇരിക്കുക. ഒരു സ് കെയിൽ രണ്ടുകൈകകളും ചേർത്ത് കാലുകൾക്ക് സമാന്തരമായി പിടിക്കുക. 6 ഇഞ്ച് നീളത്തിൽ സ് കെയിൽ കൈയിൽ നിന്നു പുറത്തേക്ക് നീണ്ടു നിൽക്കണം. തുടർന്നു ശരീരം പരമാവധി മുന്വോട്ട് കുനിച്ച് സ് കെയിൽ കാൽവിരലിനു മുകളിലൂടെ കടത്തിവിടുക. രണ്ട് മുതൽ ആറ് ഇഞ്ച് വരെ നീളത്തിൽ സ് കെയിൽ പാദത്തിനു പുറത്തേക്ക് നീളുകയാണെങ്കിൽ നിങ്ങൾക്ക് ശരാശരി വഴക്കം ഉണ്ട്. അതിൽ കൂടുതൽ നീട്ടാൻ കഴിഞ്ഞാൽ നല്ല വഴക്കം ഉണ്ട് എന്നുപറയാം.
pull ups
ചുറുചുറുക്ക്

ചുറുചുറുക്ക് എന്നാൽ ഒരു നിശ്ചിത സമയത്തിനുള്ളിൽ ഒരു കാര്യം എത്രവേഗതയിലും ഭംഗിയിലും കൃത്യതയിലും കാര്യക്ഷമമായി ചെയ്തു തീർക്കാൻ നിങ്ങൾക്ക് കഴിയുന്നു എന്നതാണ്.

ഒന്വതടി അകലത്തിൽ രണ്ട് പോയിന്റുകൾ അടയാളപ്പെടുത്തുക . പോയിന്റുകളിൽ രണ്ട് ചെറിയ ബോളുകൾ വെയ്ക്കുക. സ് റ്റോപ്പ് വാച്ച് സ്റ്റാർട്ട് ചെയ്തതിനുശേഷം ഒന്നാമത്തെ പോയിന്റിൽ നിന്നു രണ്ടാമത്തെ പോയിന്റിലേക്ക് ഓടി, അവിടെ നിന്നും ഒരു ബോൾ എടുത്തുകൊണ്ടുവന്ന് ഒന്നാമത്തെ പോയിന്റിൽ വെയ്ക്കുക. ഇതു ഒരിക്കൽകൂടി ആവർത്തിച്ചു സ് റ്റോപ്പ് വാച്ച് നിർത്തുക. 10 സെക്കന്റിനുള്ളിലാണ് ഇത് പൂർത്തിയാക്കിയതെങ്കിൽ നിങ്ങൾക്ക് വേണ്ടത്ര ചുറുചുറുക്ക് ഉണ്ട് എന്ന് അനുമാനിക്കാം. എന്നാൽ 8 സെക്കന്റിനുള്ളിൽ ചെയ്താൽ അങ്ങേയറ്റം ചുറുചുറുക്ക് ഉള്ളതായി കണക്കാക്കാം.

ശക്തി

ഒരു നിശ്ചിത സമയത്തിനുള്ളിൽ പരമാവധി പ്രയോഗിക്കുവാൻ കഴിയുന്ന പരമാവധി ശക്തിയാണ് ഒരാളുടെ പവർ എന്നു പറയുന്നത്. ഇത് കണ്ടെത്താനുള്ള ഒരു വഴിയാണ് വെർട്ടിക്കൽ ജന്വ്.

നിങ്ങൾ ഒരു ഭിത്തിയിൽ വലതുവശം ചേർന്ന് നിൽക്കുക. തുടർന്നു വലതുകൈ പരമാവധി ഉയർത്തി വിരലിന്റെ അഗ്രം സ്പർശിക്കുന്ന ഭാഗം ഭിത്തിയിൽ അടയാളപ്പെടുത്തുക. തുടർന്നു ആദ്യം നിന്നതു പോലെ തന്നെ നിന്നു രണ്ടു കാലുകളിലുമായി പരമാവധി ശക്തിയിൽ ഉയർന്നു ചാടി വലതു കൈ കൊണ്ട് എത്രത്തോളം ഉയരത്തിൽ മാർക്ക് ചെയ്യാൻ പറ്റുമോ അവിടെ മാർക്ക് ചെയ്യുക. ഇപ്രകാരം മൂന്നു തവണ ആവർത്തിക്കുക. ഓരോ തവണയും കൂടുതൽ ഉയരം കണ്ടെത്തുവാൻ ശ്രമിക്കുക. ഇതിനുശേഷം ഏറ്റവും ഉയരത്തിൽ മാർക്ക് ചെയ്തിരിക്കുന്ന അടയാളവും ആദ്യം നിന്നുകൊണ്ടു മാർക്ക് ചെയ്ത അടയാളവും തമ്മിലുള്ള അകലം അളക്കുക. ഈ അകലം 20 ഇഞ്ചിനു മുകളിലാണെങ്കിൽ തീർച്ചയായും നിങ്ങൾ ഒരു പവർമാൻ തന്നെ.

ഈ 5 ടെസ്റ്റുകളും വിജയിച്ചാൽ നിങ്ങൾ സന്വൂർണ്ണമായും ഫിറ്റാണ്. ഏതെങ്കിലും ടെസ്റ്റുകളിൽ വിജയിക്കാൻ കഴിയാതെ വന്നാൽ കൂടുതൽ പരിശീലിച്ചു മെച്ചപ്പെടുക. ആരോഗ്യവും ഫിറ്റ്നസും നല്ല മനസ്ഥിതിയും കാത്തു സൂക്ഷിക്കുക.
Share:

ലൈംഗികാതിക്രമത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്നതിനുള്ള 2013 ലെ നിയമഭേദഗതിയിൽ വൈകല്യങ്ങൾ ഉണ്ടോ? - ആദ്യഭാഗം

(The Times of India ദിനപത്രത്തിൽ 2015 ജൂലൈ 20 തിങ്കളാഴ്ച Prem Shankar Jha എഴുതിയ ‘Licence To Destroy’ എന്ന ലേഖനത്തെ അവലംബിച്ചാണ് ഈ കുറിപ്പ് എഴുതിയിട്ടുള്ളത്.)
TOI
മ്മുടെ പാർലമെന്റ് 2013 ൽ പാസാക്കിയ ബലാത്സംഗത്തിൽ നിന്നും ലൈംഗികാതിക്രമത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമഭേദഗതിയിൽ നീതിയുടെ ഉത്തമതാൽപര്യത്തെ ദുർബലമാക്കുന്ന വൈകല്യങ്ങൾ (flaws) ഉള്ളതായി തൊട്ടടുത്തു നടന്ന മൂന്നു സംഭവങ്ങളെ എടുത്തുപറഞ്ഞതുകൊണ്ട് പ്രേം ശങ്കർ ഝാ ചൂണ്ടിക്കാട്ടുന്നു.

ഒന്നാമത്തെ കേസ് ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ ഉണ്ടായ സംഭവമാണ്. കോളേജിലെ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഭിന്നശേഷിയുള്ളയാളുമായ സതീഷ് കുമാർ ലൈംഗികാതിക്രമം നടത്തി എന്ന് ഒരു PhD വിദ്യാർത്ഥിനി നൽകിയ കേസിൽ കഴിഞ്ഞ ജൂൺ 23 നു ഡൽഹി ഹൈക്കോടതി സതീഷ് കുമാറിനു മുൻകൂർ ജാമ്യം നിഷേധിക്കുകയുണ്ടായി. സംഭവം വിവാദമായതിനെ തുടർന്നു ഡൽഹി പോലീസിനോട് കേന്ദ്രഗവൺമെന്റ് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. എന്നാൽ സതീഷ് കുമാർ സ്വാധീനശക്തിയുള്ള ആളാണന്നും തെളിവുകൾ നശിപ്പിക്കുകവാൻ ശേഷിയുണ്ടെന്നും സാക്ഷികളെ സ്വാധീനിച്ചു കേസ് അട്ടിമറിക്കുമെന്നുമുള്ള വാദങ്ങളുയർത്തി ഡൽഹി പോലീസ് മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു. അതുകൊണ്ട് സതീഷ് കുമാർ ഇനിയുള്ള കുറേ മാസങ്ങൾ ജയിലിൽ അടയ്ക്കപ്പെടും. വിചാരണകൾക്കൊടുവിൽ കുറ്റക്കാരനല്ലായെന്നു വിധിക്കപ്പെട്ടാലും സതീഷ് കുമാറിന്റെ കരിയറും ജീവിതവും ഏറെക്കുറെ നശിച്ചുകഴിഞ്ഞിരിക്കും.

രണ്ടാമത്തെ കേസ് ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ ചെയർമാനായിരുന്ന R. K. പച്ചൗരിയുടെതാണ്. 2007 ലെ സമാധാന നോബൽ സമ്മാന ജേതാവ് കൂടിയായ പച്ചൗരിയുടെ ഓഫീസ് സഹായിയായിരുന്ന സ്ത്രീയാണ് പതിനഞ്ച് മാസങ്ങൾക്ക് മുന്വ് തന്നോട് ലൈംഗികാതിക്രമം കാണിച്ചുവെന്നു കഴിഞ്ഞ ഫെബ്രുവരിയിൽ പച്ചൗരിയ് ക്കെതിരെ ആരോപണമുന്നയിച്ചത്. ആരോപണമുയർന്നതിനെ തുടർന്നു പച്ചൗരി ഒദ്യോഗികമായ സ്ഥാനങ്ങൾ രാജിവെച്ചു. എന്നാൽ സതീഷ് കുമാറിന്റെ കാര്യത്തിൽ നിന്നു വ്യത്യസ്തമായി കോടതി പച്ചൗരിയുടെ മുൻകൂർ ജാമ്യാപേക്ഷ അനുവദിക്കുകയുണ്ടായി. എന്നിരുന്നാലും എപ്പോൾ വേണമെങ്കിലും ജയിലിലടയ്ക്കാമെന്നുള്ള അവസ്ഥയിൽ പച്ചൗരിയ്ക്കുണ്ടായിരുന്ന അംഗീകാരവും സ്വീകാര്യതയും വിചാരണകൾക്കൊടുവിൽ കുറ്റക്കാരനല്ലായെന്ന് വിധിയുണ്ടായാലും തിരിച്ചുകിട്ടാത്ത വിധം തകർന്ന സ്ഥിതിയിലാണ്.

മൂന്നാമത്തെ കേസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ഡമോക്രസിയുടെ ഡയറക്ടറും ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിലെ സ് കോളറുമായിരുന്ന ഖുർഷിദ് അൻവറിന്റേതാണ്. 2013 ഡിസംബർ 19 നു വസന്ത് വിഹാറിലുള്ള തന്റെ ഫ്ലാറ്റിൽ നിന്നു ചാടി അൻവർ മരിക്കുകയാണുണ്ടയത്. രണ്ട് ദിവസത്തിനു മുന്വ് ബലാത്സംഗത്തിനു പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നാണിത്. പതിനാല് ആഴ്ചകൾക്ക് ശേഷം ഉന്നയിക്കപ്പെട്ട ബലാത്സംഗ ആരോപണത്തിൽ മെഡിക്കൽ പരിശോധനയിൽ കൂടിപോലും തീർപ്പുകൽപ്പിക്കാനാവാത്ത അവസ്ഥയാണുണ്ടായിരുന്നത്.

2013 ലെ ബലാത്സംഗത്തിൽ നിന്നും ലൈംഗികാതിക്രമങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമമനുസരിച്ചു സ്ത്രീയുടെ ആരോപണം കൊണ്ടുമാത്രം കുറ്റവാളിയായി പരിഗണിക്കപ്പെടുന്ന സാഹചര്യത്തിൽ, ജീവിതത്തിൽ നിന്നും തൊഴിലിൽ നിന്നും നിഷ്ക്കാസിതരാക്കപ്പെടുന്ന വ്യക്തികൾക്ക് സാന്വത്തിക പ്രതിസന്ധിയും കുറ്റവാളിയെന്ന ലേബലും മൂലം അവർ നിരപരാധികൾ ആണെങ്കിൽ പോലും നീണ്ടകാലം കേസ് നടത്തികൊണ്ട് നിരപരാധിത്വം തെളിയിക്കുവാൻ കഴിയാതെ ആത്മഹത്യയെന്ന എളുപ്പവഴി തെരഞ്ഞെടുക്കുവാൻ നിർബന്ധിക്കപ്പെടുന്ന സാഹചര്യം സംജാതമാകുന്നുണ്ടോയെന്നു പരിശോധിക്കപ്പെടേണ്ടതുണ്ട്.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

ലൈംഗികാതിക്രമത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്നതിനുള്ള 2013 ലെ നിയമഭേദഗതിയിൽ വൈകല്യങ്ങൾ ഉണ്ടോ? - രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂഹത്തിൽ ശ്രദ്ധിക്കപ്പെട്ട മേൽപ്പറഞ്ഞ മൂന്നു പേരുടെ കേസുകൾ മാത്രമല്ല, ഈ നിയമപ്രകാരം രാജ്യത്തെ പോലീസ് സ് റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള പതിനായിരകണക്കിനു കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള സാധാരണക്കാരുടെ അവസ്ഥയും സമാനമോ ഇതിനെക്കാൾ മോശമോ ആണ്.
Goddess of Justice
ഒരു പരിഷ്കൃത നിയമവ്യവസ്ഥയിൽ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണത്തിലൂടെയും വിചാരണയിലൂടെയും ഏത് സ്വർണ്ണപാത്രം കൊണ്ട് മൂടിവെച്ചാലും അവസാനം സത്യം കണ്ടെത്തുകയും കുറ്റവാളിയാണങ്കിൽ ശിക്ഷിക്കുകയും നിരപരാധിയാണെങ്കിൽ വിട്ടയക്കുകയുമാണ് ചെയ്യുന്നത്. അതോടൊപ്പം നിയമത്തിന്റെ പ്രത്യേക സ്വഭാവം കണക്കിലെടുത്തു വ്യാജപരാതി ഉന്നയിക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കാനും നിരപരാധിയായിരുന്നിട്ടും നിയമത്തിന്റെ പിടിയിൽപ്പെട്ടു യാതനയനുഭവിക്കേണ്ടിവരുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകാനുമുള്ള വ്യവസ്ഥകൾ ഉണ്ടാവേണ്ടതുണ്ട്. പക്ഷെ ഇപ്പോൾ സംഭവിയ്ക്കുന്നത് മാധ്യമങ്ങളിൽ വാർത്തകൾ വരുന്വോൾ മുതൽ കുറ്റവാളിയാണന്നുള്ള മുൻവിധി രൂപപ്പെടുകയാണ്.

ഇത്തരത്തിലുള്ള അന്തരീക്ഷം സംജാതമാകുന്നതുകൊണ്ട് മൂടുപടം ധരിച്ച ഒരു വൈരം സ്ത്രീ-പുരുഷന്മാർക്കിടയിൽ തൊഴിൽ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലുമൊക്കെ രുപപ്പെടാൻ ഇടയാക്കും. സ്വതന്ത്രമായും തുറന്ന മനസോടും ഇടപെടാൻ ആളുകൾ ഭയപ്പെടും. ഇങ്ങനെയൊരു സാഹചര്യമുണ്ടാക്കുന്നതിൽ 2013 ലെ മേൽപ്പറഞ്ഞ നിയമഭേദഗതിയിലെ ചില വൈകല്യങ്ങൾ ഇടയാക്കുന്നുണ്ടോയെന്നു പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഇതിന്റെ ഡ്രാഫ്റ്റ് ബിൽ പാർലമെന്റ് പരിഗണിച്ച അവസരത്തിൽ ബലാത്സംഗത്തെയും (Rape) ലൈംഗികാതിക്രമത്തെയും (Sexual harassment) രണ്ടായി കണക്കിലെടുത്തില്ലായെന്നതു ഒരു വൈകല്യമായി തന്നെ കാണണമെന്നാണ് തോന്നുന്നത്. അതിനാൽ വിവേചനബുദ്ധിയോടെ കുറ്റങ്ങളുടെ ഗുരുത്വം കണക്കാക്കി ശിക്ഷ നിർണ്ണയിക്കുകയെന്ന ആധുനിക നിയമവ്യവസ്ഥയുടെ അടിസ്ഥാനതത്വം ഈ നിയമഭേദഗതിയിൽ പാളിപ്പോയില്ലേയെന്നു ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാവില്ല.

ഈ നിയമഭേദഗതിയുടെ മറ്റൊരു വൈകല്യമായി പറയാവുന്നതു ലൈംഗികാതിക്രമ ആരോപണമുന്നയിക്കുന്നവർക്ക് ലഭിയ്ക്കുന്ന പൂർണ്ണമായ മറയാണ്. പേരോ മറ്റു വിവരങ്ങളോ പ്രസിദ്ധീകരിക്കപ്പെടാതിരിക്കാനുള്ള പരിരക്ഷ നിയമം നൽകുന്നു. എന്നാൽ ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങളിൽ ഇരകളാകുന്നവർക്ക് നൽകുന്ന സംരക്ഷണം ന്യായവും ശരിയുമാണ്. പക്ഷെ ലൈംഗികാതിക്രമം പോലുള്ള ആരോപണങ്ങളിൽ ആരോപണം ഉന്നയിക്കുന്നവർക്ക് പൂർണ്ണ സംരക്ഷണം നൽകുകയും അവരുടെ വാക്കുകൾ മാത്രമെടുത്തു രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളിൽ ആരോപിതരാകുന്നവർക്ക് ഒരു സംരക്ഷണവും ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഓണത്തിനിടയ്ക്ക് പുട്ടു കച്ചവടമെന്ന പോലെ വ്യക്തിപരമായ പകപോക്കലിനായി നിയമത്തിന്റെ ഉത്തമതാൽപര്യത്തെ മറികടന്നു ഈ നിയമം ദുരുപയോഗിക്കാനുള്ള അവസരം നിലനിൽക്കുന്നുണ്ട്. മനുഷ്യരെല്ലാം സത്യം മാത്രം പറഞ്ഞു തുടങ്ങിയെന്നു ആർക്കെങ്കിലും പറയുവാൻ കഴിയുമോ?

ആസന്നഭാവിയിൽ സ്ത്രീയും പുരുഷനും തമ്മിലടുത്തു ഇടപഴുകുന്ന മേഖലകളിലെല്ലാം അതു വീടായാലും തൊഴിലിടങ്ങളായാലും പൊതുസ്ഥലങ്ങളായാലും വിശ്വാസരാഹിത്യം ഒരു പ്രശ്നമായി മാറും. എപ്പോഴാണ് എങ്ങനെയാണ് ഒരു ആരോപണമുയരുന്നതെന്നുള്ളത് തികച്ചും കേവലമായ ആപേക്ഷികതയ്ക്ക് വിട്ടുകൊടുത്തിരിക്കുന്നതിനാൽ മേൽപ്പറഞ്ഞ ജീവിതമേഖലകളൊക്കെയും ഒരു ‘മൈൻപാട’മായി പരിണമിക്കുവാൻ ഇടയുണ്ട്. ഇത്തരം കാര്യങ്ങൾ കണക്കിലെടുത്താൽ ഈ നിയമഭേദഗതിയിൽ വൈകല്യങ്ങൾ ഉണ്ടെന്നാണ് കരുതേണ്ടത്. ഇക്കാര്യങ്ങളൊക്കെ സമഗ്രമായി പരിശോധിച്ചു എല്ലാവരുടെയും നന്മയും സുരക്ഷയും അന്തസും സംരക്ഷിക്കുന്ന തരത്തിലേക്ക് നിയമത്തിൽ മാറ്റങ്ങൾ വരുത്തണമെങ്കിൽ അതിനനുസരിച്ച് തുറന്ന ചർച്ചകൾ ഉയർന്നുവരേണ്ടതുണ്ട്. നല്ല വശങ്ങൾ ക്രോഡീകരിക്കപ്പെടുകയും നിയമങ്ങൾ കൂടുതൽ ന്യായവും ശരിയുമായി തീരട്ടെയെന്നും ആശിക്കുന്നു.
Share:

ഐ.ടി മേഖലയിലെ തൊഴിൽ ബന്ധങ്ങൾ ഇന്ത്യയിൽ

സേവന മേഖലയെ മുൻനിർത്തിയുള്ള ഒരു വളർച്ചാക്രമമാണ് ഇന്ത്യൻ സന്വദ് വ്യവസ്ഥയിൽ കുറച്ചുകാലമായി കാണുന്നത്. മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (Gross Domestic Product, GDP) 60% ത്തോളം സംഭാവന ചെയ്യുന്നത് സേവന മേഖലയാണെന്നതും ശ്രദ്ധേയമാണ്. 1990 കൾക്ക് ശേഷം സേവന മേഖലകളിലുണ്ടായ അത്ഭുതപൂർവ്വമായ വളർച്ചയുടെ സ്വാഭാവിക പരിണിതികളാണ് വിവര സാങ്കേതിക വിദ്യ (IT) യുടെ ആഴത്തിലുള്ള വ്യാപനവും കന്വോളവൽക്കരണവും. ഈ മേഖലയിൽ ഏകദേശം 30 ലക്ഷം പേർ തൊഴിൽ ചെയ്യുന്നുവെന്നാണ് നാസ്കോം (National Association of Software and Services Companies, NASSCOM) പുറത്തുവിട്ട കണക്കുകളെ ആധാരമാക്കി കേന്ദ്ര ഐ.ടി മന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നത്.
it_jobs
നികുതി, വൈദ്യുതി, ഭൂമി തുടങ്ങിയ കാര്യങ്ങളിൽ ഐ.ടി കന്വനികൾക്ക് ഇന്ത്യയിൽ നൽകപ്പെട്ടിട്ടുള്ള ഇളവുകൾ ഇവിടെ മറ്റൊരു വ്യവസായത്തിനും ഇതുവരെ ലഭിക്കാത്തതാണ്. ഇന്ത്യയിലെ ഐ.ടി വ്യവസായ മേഖലയിൽ ഇന്നുള്ള കന്വനികളിൽ 70% ഉം ചെറുകിടക്കാരാണ്. ഒരു കോടി രൂപയിൽ താഴെയായിരിക്കും ചെറുകിട കന്വനികളുടെ വാർഷിക വരുമാനം. 20 ശതമാനത്തോളം ഇടത്തരക്കാരും 10 ശതമാനത്തോളം വൻകിട സ്ഥാപനങ്ങളുമാണ്. ഘടനയും വലുപ്പവുമൊക്കെ വ്യത്യസ്തമായിരിക്കുന്വോഴും ഐ.ടി കന്വനികളിൽ ബഹുഭൂരിപക്ഷവും കയറ്റുമതിയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവയുമാണ്. ഒട്ടുമിക്ക സംരംഭകരും പുറംകരാർ ജോലികൾ ഏറ്റെടുത്തു ചെയ്യുന്നവരാണ്. മൂന്നാം പാർട്ടി സേവന ദാതാക്കൾക്ക് കരാർ വ്യവസ്ഥയിൽ സേവനങ്ങൾ നൽകുന്ന രീതിയാണ് ‘ഔട്ട് സോഴ്സിംഗ് ‘ എന്ന പേരിലറിയപ്പടുന്നത്. ചെലവ് ചുരുക്കലിനായി ലോകത്തു ഏററവുമധികം പ്രയോഗിക്കപ്പെടുകയും വിജയിക്കുകയും ചെയ്ത ബിസിനസ് മാതൃകകളിലൊന്നാണ് ഇത്. ഉദാഹരണത്തിനു അമേരിക്കയിലെ ഒരു ബാങ്കിംഗ് സ്ഥാപനം അവരുടെ ഉപഭോക്തൃ സേവനങ്ങൾ ഇന്ത്യയിയലെ ഒരു കന്വനിയ്ക്ക് ‘ഔട്ട് സോഴ്സ് ‘ ചെയ്തുവെന്നു കരുതുക. അങ്ങനെയെങ്കിൽ അമേരിക്കൻ തൊഴിലാളികളെ ഉപയോഗിച്ച് അമേരിക്കയിൽ തന്നെ ചെയ്യുന്നതിനേക്കാൾ വളരെ കുറഞ്ഞ ചെലവിൽ പ്രസ്തുത സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകാൻ സ്ഥാപനത്തിനു കഴിയുന്നു. രണ്ടിടങ്ങളിലെയും ശബളത്തിലെയും ആനുകൂല്യങ്ങളിലെയും വലിയ തോതിലുള്ള അന്തരമാണ് കന്വനികളെ ഇതിനു സഹായിക്കുന്നത്. കൂടാതെ ഇന്ത്യയിലെ കരാർ കന്വനിയിലെ ജീവനക്കാർ അമേരിക്കയിലെ ബാങ്കിംഗ് സ്ഥാപനത്തിന്റെ ജീവനക്കാർ അല്ലാത്തതിനാൽ ഭാവിയിൽ മറ്റു ബാദ്ധ്യതകളൊന്നും തന്നെയില്ലായെന്ന നേട്ടം കൂടി ജോലികൾ ‘ഓട്ട് സോഴ്സ് ‘ ചെയ്യുന്ന കന്വനിയ്ക്ക് ലഭിയ്ക്കുന്നു.

ഇന്ത്യയിലുള്ള കന്വനികൾക്കും അതുവഴി ഇവിടെയുള്ള ജീവനക്കാർക്കും ജോലി ലഭിയ്ക്കുന്നുവെന്നുള്ളത് ശരിയാണ്. പക്ഷെ കരാറിന്റെ കാലാവധി കഴിയുന്വോൾ ജോലി നഷ്ടപ്പെടുകയും ചെയ്യുന്നു. അതായത് ജോലി ഒട്ടും തന്നെ സ്ഥിരമല്ലായെന്ന് സാരം. ഇന്ത്യയിലെ ഐ.ടി/ഐ.ടി അനുബന്ധ സേവന കന്വനികളെല്ലാം നടത്തുന്ന പ്രവർത്തനങ്ങൾ പഴയ കാലത്തെ ‘കങ്കാണി(Supervisor)’മാരുടേതിനു തുല്യമാണെന്നു പറയേണ്ടിവരും. ‘കങ്കാണി’മാർ തൊഴിൽ കന്വോളത്തിലെ മധ്യവർത്തികളായിരുന്നു. തൊഴിലുടമകൾക്ക് വേണ്ടി തൊഴിലാളികളള കണ്ടെത്തുക, അവരെ കൊണ്ട് തൊഴിലെടുപ്പിയ്ക്കുക, അവരെ നിയന്ത്രിക്കകയും ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളൊക്കെ ചെയ്തു പോന്നിരുന്നതു ‘കങ്കാണി’മാരായിരുന്നു. ഇന്ത്യയിൽ മാനംമുട്ടി നിൽക്കുന്ന വൻകിട ഐ.ടി കന്വനികളൊക്കെയും ഒരു കണക്കിനു പറഞ്ഞാൽ ഇതൊക്കെ തന്നെയാണ് ചെയ്യുന്നത്. ഐ.ടി മേഖലയിൽ നിലനിൽക്കുന്നത് ത്രികോണ രൂപത്തിലുള്ള തൊഴിൽ ബന്ധങ്ങളാണ്. നേരിട്ടുള്ള തൊഴിൽ ബന്ധങ്ങൾക്ക് പകരം പരോക്ഷവും അദൃശ്യവുമായ ബന്ധങ്ങളാണ് പുതിയതരം ജോലിയിടങ്ങളിൽ കാണുന്നത്.

വിരമിക്കൽ പ്രായമെത്തുന്നതുവരെ തുടരുന്ന സ്ഥിരതയും നിലവാരവുമുള്ള ജോലി എന്ന പതിവിനു പകരം കരാർ വ്യവസ്ഥയിലും പ്രോജക്ട് വ്യവസ്ഥയിലുമുള്ള അസ്ഥിര ജോലികളാണ് കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഇന്ന് വാഗ്ദാനം ചെയ്യുന്നതും നൽകുന്നതും. ചെലവുചുരുക്കൽ എന്ന ധനശാസ്ത്ര പരീക്ഷണത്തിന്റെ മറുവശം തൊഴിൽ ബന്ധങ്ങൾ മാറ്റപ്പെടുകയും തൊഴിൽ അവകാശങ്ങൾ ഇല്ലാതാക്കുകയും ചെയ്യുകയെന്നുള്ളതാണ്. ‘ടെക്കി’കളിൽ പലരും തങ്ങളുടേത് സ്ഥിരം ജോലിയാണെന്നു പറയുമെങ്കിലും പ്രോജക്ട് അടിസ്ഥാനത്തിലുള്ള ജോലിയാവും അവർക്കുണ്ടാവുക. സ്ഥിരത പ്രോജക്ടിന്റെ കാലാവധിയോളം മാത്രം. ഒന്നിനുപുറകെ ഒന്നായി പ്രോജക്ടുകൾ കന്വനിയ്ക്കു ലഭിയ്ക്കുമെന്ന വിശ്വാസം മാത്രമാണ് തങ്ങളുടേത് സ്ഥിരം ജോലിയാണെന്നു പറയാൻ അവരെ പ്രേരിപ്പിയ്ക്കുന്നത്. അല്ലാതെ തൊഴിൽ നിയമങ്ങളുടെ പിന്തുണ ഒന്നും തന്നെയുണ്ടാവില്ല. ഒരോ പ്രോജക്ടും നിശ്ചിത സമയ പരിധിയ്ക്ക് തീർത്തു കൊടുത്താൽ പുതിയ പ്രോജക്ടുകൾ ഏറ്റെടുക്കാനാവും എന്ന താൽപര്യം മൂലം തൊഴിലാളികളെ കൂടുതൽ സമയം കൂടുതൽ ജോലി ചെയ്യാൻ നിർബന്ധിതരാക്കുന്ന സാഹചര്യം ഈ മേഖലയിൽ സാധാരണമാണ്. സാധാരണയിലും കൂടിയ ജോലിസമയവും ജോലിഭാരവും തൊഴിലാളികളുടെ സ്വകാര്യ-കുടുംബ-സാമൂഹ്യ ജീവിതത്തെയാകെ കവർന്നെടുക്കുന്നു. ഇതിന്റെയൊക്കെ ആകെതുകയായി വ്യക്തികൾ തകരുകയും കുടുംബങ്ങൾ ശിഥിലമാകുകയും ചെയ്യുകയെന്നുള്ളത് സാധാരണമായിരിക്കുന്നു.

വ്യക്തിയാധിഷ്ഠിതവും മത്സരാധിഷ്ഠിതവുമായ ഒരു സാഹചര്യമാണ് ഈ തൊഴിൽ മേഖലയിൽ പൊതുവെ കാണുന്നത്. അതിനൊപ്പം കുറച്ചു സാമൂഹ്യാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ തിരുത്തലുകൾ തൊഴിൽ മേഖലയിലും തൊഴിൽ ബന്ധങ്ങളിലും വരുത്തുന്നത് നല്ലതാണെങ്കിൽ പിന്നെ മടിച്ചു നിൽക്കുന്നത് എന്തിനാണ്? തിരുത്തുക തന്നെ ചെയ്യണം.
Share:

ആത്മഹത്യകളെപ്പറ്റി ഒരു റിപ്പോർട്ട്

ന്തുകൊണ്ടാണ് മനുഷ്യർ ആത്മഹത്യ ചെയ്യുന്നത് ?
suicide
സ്വന്തം ജീവൻ സ്വയം അവസാനിപ്പിക്കുകയെന്നത് മറ്റുള്ള ജീവജാലങ്ങളെ അപേക്ഷിച്ചു മനുഷ്യനിൽ കാണുന്ന ഒരു പ്രവണതയാണ്. ഇക്കാര്യത്തിൽ കാല–ദേശ–വർണ്ണ–വർഗ്ഗ വ്യത്യാസങ്ങളൊന്നുമില്ലതാനും. കാരണങ്ങൾ എന്തൊക്കെയായാലും ആത്മഹത്യകൾ മിക്കപ്പോഴും ആ നിമിഷത്തിന്റെ വിക്ഷോഭത്തിലാണ് സംഭവിയ്ക്കുന്നത്. ആത്മഹത്യ ചെയ്യാനുള്ള ഉപാധികളെന്തെങ്കിലും അടുത്ത് എളുപ്പത്തിൽ ലഭ്യമാണോ എന്നതിനെക്കൂടെ ആശ്രയിച്ചിരിക്കും മിക്ക ആത്മഹത്യകളും. ആത്മഹത്യയ്ക്ക് ഒരുന്വെടുന്ന ആൾ ആ നിമിഷത്തെ അതിജീവിച്ചാൽ മിക്കപ്പോഴും ആത്മഹത്യയിൽ നിന്നു രക്ഷപ്പെടന്നതായിട്ടാണ് കാണുന്നത്.

ആത്മഹത്യയെ മാനസികമായ താളപ്പിഴയുമായി ബന്ധപ്പടുത്തി പലപ്പോഴും ചർച്ച ചെയ്യാറുണ്ട്. എന്നാൽ ഒരാളുടെ ജീവിതം സ്വയം അവസാനിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതിൽ വൈകാരിക വിക്ഷോഭങ്ങൾക്ക് ഒപ്പം സാന്വത്തികവും സാമൂഹ്യവും സാംസ്കാരികവും ഉൾപ്പെടെയുള്ള മറ്റു പല ഘടകങ്ങളും ഒറ്റയ്ക്കും കൂട്ടായും നടത്തുന്ന പ്രവർത്തനങ്ങളുമുണ്ടെന്നു കാണുവാൻ കഴിയും. പട്ടിണി, ദാരിദ്ര്യം, കടക്കെണി, അപമാനഭീതി, പരീക്ഷാപരാജയം, പ്രണയ തകർച്ച, തൊഴിലില്ലായ്മ, മാറാരോഗങ്ങൾ, ഗാർഹിക പീഢനം തുടങ്ങിയ ആത്മഹത്യയ്ക്ക് ഇടയാക്കുന്ന പല സാഹചര്യങ്ങളിലും മേൽ പറഞ്ഞ ഒന്നോ അതിലധികമോ ഘടകങ്ങളുടെ സാന്നിദ്ധ്യം ദൃശ്യമാണ്.

ലോകത്ത് സംഭവിയ്ക്കുന്ന ആത്മഹത്യകളെക്കുറിച്ച് ലോകാരോഗ്യ സംഘടന (World Health Organization – WHO) ഇദംപ്രഥമമായി നടത്തിയ പഠനത്തിന്റെ റിപ്പോർട്ടിൽ (Preventing Suicide: A Global Imperative) പറയുന്ന പല കാര്യങ്ങളും ഇതു സംബന്ധമായ നിരവധി വിഷയങ്ങളിലേക്ക് വെളിച്ചം വീശുന്നവയാണ്. 2014 സെപ്തംബർ 4 ന് ജനീവയിൽ വെച്ചായിരുന്നു റിപ്പോർട്ടിന്റെ പ്രകാശനം. 2012 ലെ ആഗോള ആത്മഹത്യാ സ്ഥിതിവിവരകണക്കുകളെ ആസ്പദമാക്കിയായിരുന്നു പഠനം. ഇതനുസരിച്ച് 2012 ൽ ലോകത്തുണ്ടായ ആത്മഹത്യകളുടെ എണ്ണം 8,04,000 ആണ്. അതായത് ഓരോ 40 സെക്കന്റിലും ലോകത്ത് ഒരാൾ ആത്മഹത്യ ചെയ്യുന്നുവെന്നാണ് റിപ്പോർട്ടിലെ നിഗമനം. ഇത് ഔദ്യോഗികമായ കണക്കുകളാണെന്നതിനാൽ യഥാർത്ഥത്തിൽ ആത്മഹത്യകളുടെ എണ്ണം ഇതിനേക്കാൾ കൂടുതലാകാനേ വഴിയുള്ളൂ. അതിനാൽ തന്നെ കൂടുതൽ പഠനവും ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളുമൊക്കെ ആവശ്യപ്പെടുന്ന ഒരു സാമൂഹ്യപ്രശ്നമാണ് ആത്മഹത്യ.

ലോകത്തെ മൊത്തം ജനസംഖ്യ വെച്ച് നോക്കുന്വോൾ ഒരു ലക്ഷം പേർക്ക് 11.4 പേർ എന്നതാണ് 2012 ന്റെ ആഗോള ആത്മഹത്യാ അനുപാതം. ഈ രംഗത്തും പുരുഷ മേധാവിത്വം തന്നെയാണുള്ളത്. സ്ത്രീകളുടെ ആത്മഹത്യാ നിരക്ക് ഒരു ലക്ഷത്തിനു 8 ആയിരിക്കുന്വോൾ പുരുഷന്മാരുടേത് ഏതാണ്ട് ഇരട്ടിയാണ്, ഒരു ലക്ഷത്തിനു 15. എന്നാൽ ഇടത്തരവും അതിലും താഴ്ന്നതുമായ സാന്വത്തിക സ്ഥിതിയുള്ള രാജ്യങ്ങളിൽ ആത്മഹത്യകളുടെ സ്ത്രീ - പുരുഷ അനുപാതം ഏകദേശം തുല്യമാണ്. അതായത് സാന്വത്തികമായി ഏറെ പുരോഗതി നേടിയതും ജീവിത നിലവാരം കൂടിയതുമായ രാജ്യങ്ങളിൽ സ്ത്രീകളുടെ ആത്മഹത്യാ നിരക്ക് വളരെ കുറവും പുരുഷന്മാരുടേത് താരതമ്യേന കൂടുതലുമാണ്. സാമൂഹ്യശാസ്ത്രപരമായി പഠിക്കേണ്ടുന്ന വിഷയങ്ങളാണിത്.

ഗയാനയാണ് ഏറ്റവും ഉയർന്ന ആത്മഹത്യാ നിരക്കുള്ള രാജ്യം ഒരു ലക്ഷത്തിനു 44.2 പേർ. ഉത്തര കൊറിയ - 39.5, ദക്ഷിണ കൊറിയ - 28.9, ശ്രീലങ്ക - 28.8, ലിത്വാനിയ - 28.2 , സൂരിനാം - 27.7 എന്നിവ തൊട്ടു പിന്നിൽ നിൽക്കുന്നു. എല്ലാ രാജ്യങ്ങളിലും 70 വയസ്സ് കഴിഞ്ഞവരുടെ ആത്മഹത്യാ നിരക്കും ഉയർന്നു കാണുന്നുവെന്ന വസ്തുതയും റിപ്പോർട്ട് മുന്നോട്ട് വെയ്ക്കുന്നുണ്ട്. സംഘർഷങ്ങൾക്കും വിവേചനങ്ങൾക്കും നടുവിൽ ജീവിതം സഹിച്ചു തീർക്കുന്ന അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടേയും ലൈംഗിക ന്യൂനപക്ഷങ്ങളുടേയും ഒറ്റപ്പെട്ടുപോകുന്നവരുടെയുമൊക്കെ ഇടയിൽ നിന്നുള്ള കണക്കുകളൊക്കെ കാണിക്കുന്നത് ഈ വിഭാഗങ്ങളും ആത്മഹത്യയുടെ അപായമുനന്വിലാണ് നിൽക്കുന്നതെന്നുള്ള വസ്തുതയാണ്. ഇന്ത്യയെ സംബന്ധിച്ചുള്ള കണക്കുകളും ഒട്ടും ആശാവഹമല്ല. ആഗോള നിരക്ക് 11.4 ആയിരിക്കുന്വോൾ ഇന്ത്യയിൽ ആത്മഹത്യാ നിരക്ക് 21 ആണ്. അടിയന്തിരശ്രദ്ധ ആവശ്യപ്പെടത്തക്കവിധം ഇത് ഉയർന്ന നിരക്കാണ്.

ഓരോ ആത്മഹത്യാ ശ്രമമവും സഹായത്തിനു വേണ്ടിയുള്ള ഓരോ മുറവിളി തന്നെയാണ്. ഈ സമൂഹത്തിനതു കേൾക്കാൻ കഴിയുന്നുണ്ടോയെന്നു പരിശോധിക്കപ്പെടേണ്ടതുണ്ട്. അതിനു കഴിയുന്നില്ലായെങ്കിൽ തീർച്ചയായും സമൂഹത്തെയും ചികിത്സിക്കുകയും മാറ്റിയെടുക്കുകയും ചെയ്യേണ്ടതുണ്ട്.
Share:

പ്രകാശം വളയുമോ? - ആപേക്ഷികതാ സിദ്ധാന്തത്തിലേക്കൊരു കിളിവാതിൽ - ആദ്യഭാഗം

2015 അന്താരാഷ്ട്ര പ്രകാശ വർഷമായി ആചരിക്കുകയാണ്. ഈ അവസരത്തിൽ പ്രകാശത്തെ പറ്റിയുള്ള പഴയൊരു, എന്നാൽ വളരെ പ്രധാനപ്പെട്ട ഒരു സംശയത്തെക്കുറിച്ചു നമുക്ക് ചില കാര്യങ്ങൾ നോക്കാം.
Refraction
പ്രകാശം വളയുമോ? ഇതാണ് ചോദ്യം

‘വളയുമല്ലോ, ഒരു മാധ്യമത്തിൽ നിന്നും മറ്റൊരു മാധ്യമത്തിലേക്ക് കടക്കുന്വോൾ പ്രകാശം വളയുന്നുണ്ടല്ലോ.’

ഈ പറഞ്ഞതിൽ ചെറിയൊരു പിശകുണ്ട്. പ്രകാശം ഒരു മാധ്യമത്തിൽ നിന്നും മറ്റൊരു മാധ്യമത്തിലേക്ക് കടക്കുന്വോൾ വളയുകയല്ല, പ്രകാശത്തിന്റെ സഞ്ചാര ദിശയ്ക്കു മാറ്റം ഉണ്ടാകുകയാണ്. അതായത് ഒരു ‘ഒടിയലാ’ണ് നടക്കുന്നത്. ഇതാണ് അപവർത്തനം (Refraction).

ഇനി പറയൂ , പ്രകാശം ശരിക്കും വളയുമോ?

വളയും, പ്രകാശത്തിനു ഗുരുത്വാകർഷണത്തിന്റെ സാന്നിധ്യത്തിൽ സംഭവിക്കുന്ന വളരെ പതുക്കെയുള്ള (gradual) ദിശാമാറ്റമാണ് പ്രകാശത്തിന്റെ വളയൽ (bending of light). പ്രകാശം വളയുമെന്ന് ആദ്യമായി അഭിപ്രായപ്പെട്ടത് ആൽബർട്ട് ഐൻസ്റ്റീനാണ്. 1915 ൽ ഗുരുത്വാകർഷണത്തെയും പ്രപഞ്ചത്തെയും കുറിച്ചു പ്രതിപാദിക്കുന്ന ‘സാമാന്യ ആപേക്ഷികതാ സിദ്ധാന്തം’ ആവിഷ്കരിച്ചപ്പോഴാണ് പ്രകാശം ഗുരുത്വാകർഷണം മൂലം വളയുമെന്ന് ഐൻസ്റ്റീൻ അഭിപ്രായപ്പെട്ടത് (2015 സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ നൂറാം വാർഷികം കൂടിയാണ് ). 1915 ൽ പ്രകാശം വളയുമെന്ന് പ്രവചിച്ചുവെങ്കിലും തെളിയിക്കപ്പെട്ടത് നാല് വർഷങ്ങൾക്ക് ശേഷമാണ്. 1919 ൽ ആർതർ എഡിംഗ്ടൺ എന്ന ജ്യോതിശാസ്ത്രജ്ഞനാണ് ഇക്കാര്യം തെളിയിച്ചത്.

കൂടുതലായി പറയുംമുന്വ് ഒരു കാര്യം ചോദിക്കട്ടെ, എന്താണ് ഗുരുത്വാകർഷണം? ന്യൂട്ടന്റെ കാലത്ത് കരുതിയിരുന്നത് ഭാരമുള്ള വസ്തുക്കൾ പരസ്പരം പ്രയോഗിക്കുന്ന ബലമാണ് ഗുരുത്വാകർഷണം എന്നായിരുന്നു. എന്നാൽ പിന്നീട് കഥ മാറി. സാമാന്യ ആപേക്ഷികതാ സിദ്ധാന്തമനുസരിച്ചു ഗുരുത്വാകർഷണം ഒരു ബലമല്ല. അതു സ്ഥലത്തിനും കാലത്തിനുമുണ്ടാകുന്ന വക്രതയാണ്. ഉദാഹരണമായി ഒരു നേർത്ത റബ്ബർ ഷീറ്റിൽ ഭാരമുള്ള ഒരു വസ്തു വെയ്ക്കുക. ഇപ്പോൾ റബ്ബർ ഷീറ്റ് അൽപ്പം കുഴിഞ്ഞു തുങ്ങി നിൽക്കും. ഈ റബ്ബർ ഷീറ്റിന്റെ എവിടെയെങ്കിലും ഒരു ചെറിയ വസ്തു വെച്ചാൽ അതു ഭാരമുള്ള വസ്തുവിലേക്ക് ഒഴുകി നീങ്ങും. ഇതുപോലെ ഭീമമായ ഭാരമുള്ള വസ്തുതകൾ പ്രപഞ്ചത്തിലെ സ്ഥലത്തിൽ ഇത്തരത്തിലുള്ള വക്രതയുണ്ടാകും. നമ്മുടെ സമയം അതായത് കാലം ആപേക്ഷികമാണ്. അതുകൊണ്ട് സ്ഥലത്തിനു വക്രതയുണ്ടാകുന്വോൾ കാലത്തിനേയും ബാധിക്കും. അതായത് പ്രകാശം സഞ്ചരിക്കാനെടുക്കുന്ന സമയം വ്യത്യാസപ്പെടും. ചുരുക്കി പറഞ്ഞാൽ ഭാരം കൂടിയ വസ്തുതകൾക്ക് പ്രകാശത്തിന്റെ സഞ്ചാരത്തിനെ, അതായാത് അതിന്റെ ദിശയെ സ്വാധീനിക്കുവാൻ കഴിയും.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

പ്രകാശം വളയുമോ? - ആപേക്ഷികതാ സിദ്ധാന്തത്തിലേക്കൊരു കിളിവാതിൽ - രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
light distortion
സിദ്ധാന്തമൊക്കെ ശരിയാണ്. പക്ഷേ അതെങ്ങനെ തെളിയിക്കും? ചുരുങ്ങിയത് സൂര്യനോളമെങ്കിലും ഭാരമുള്ള ഒരു വസ്തുവിന്റെ അടുത്തുകൂടെ പ്രകാശം കടത്തിവിട്ടാലല്ലേ പ്രകാശം വളയുമോ എന്നറിയുവാൻ പറ്റൂ. ഇനിയിപ്പോൾ സൂര്യന്റെ അടുത്തുകൂടെ പ്രകാശം കടത്തിവിടാമെന്നു വെച്ചാൽ സൂര്യന്റെ പ്രകാശം മൂലം നമ്മൾ അയച്ച പ്രകാശം തിരിച്ചറിയാനും സാധിക്കില്ല. അതു മാത്രമല്ല ഭൂമിയിൽ നിന്നയച്ച ആ പ്രകാശം എവിടെ നിന്നെങ്കിലും സ്വീകരിച്ചാലല്ലേ അത് വളഞ്ഞിട്ടുണ്ടോ എന്നറിയാൻ പറ്റൂ. അത് എവിടെ നിന്നു സ്വീകരിക്കും?

അപ്പോഴാണ് ആർതർ എഡിംഗ്ടൺ പുതിയൊരു പരീക്ഷണരീതി അവലംബിച്ചത്. പ്രകാശം വളയുന്നുണ്ടോ എന്നറിയാൻ നമ്മൾ പ്രകാശം അയയ്ക്കേണ്ട കാര്യമില്ല പകരം സൂര്യന്റെ പുറകിലുള്ള നക്ഷത്രങ്ങളിൽ നിന്നും വരുന്ന പ്രകാശം സൂര്യന്റെ ആകർഷണ ബലം മൂലം വളയുന്നുണ്ടോ എന്നു നോക്കിയാലും മതി. ഇതിനുവേണ്ടി നമുക്ക് സൂര്യപ്രകാശമില്ലാതെ സൂര്യനെ കാണുന്ന സമയം വേണം അതായത് സൂര്യഗ്രഹണ സമയം. 1915 നു ശേഷം 1919 മെയ് 29 ന് സന്വൂർണ്ണ സൂര്യഗ്രഹണം നടക്കുമെന്നു എഡിംഗ്ടൺ മനസ്സിലാക്കി. ആ ദിവസത്തെ സന്വൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകുന്നത് ആഫ്രിക്കയിലെ ഒരു പടിഞ്ഞാറൻ ദ്വീപായ പ്രിൻസിപ്പയിൽ ആണന്ന് മനസ്സിലക്കിയ എഡിംഗ്ടൺ അടക്കമുള്ള ശാസ്ത്രജ്ഞർ അങ്ങോട്ടേയ്ക്ക് പോയി, ഏകദേശം നാലുമാസം മുന്വ് സൂര്യനും നക്ഷത്രങ്ങളും വ്യത്യസ്ത സ്ഥാനങ്ങളിലായിരുന്നപ്പോഴുള്ള നക്ഷത്രങ്ങളുടെ സ്ഥാനം അദ്ദേഹം കണക്കാക്കിയിട്ടുണ്ടായിരുന്നു. സൂര്യഗ്രഹണ സമയത്ത് എഡിംഗ്ടൺ നക്ഷത്രങ്ങളുടെ സ്ഥാനം വീണ്ടും കണക്കാക്കി. രണ്ട് ചിത്രങ്ങളും സാമ്യപ്പെടുത്തി നോക്കിയ എഡിംഗ്ടൺ അത്ഭുതപ്പെട്ടു. രണ്ട് സമയത്തുമായുള്ള നക്ഷത്രങ്ങളുടെ സ്ഥാനങ്ങൾ തമ്മിൽ വ്യക്തമായ വിടവ്. സൂര്യന്റെ സാന്നിദ്ധ്യം പ്രകാശത്തിന്റെ ദിശയെ സ്വാധീനിക്കുന്നതിന്റെ തെളിവ് ലഭിച്ചിരിക്കുന്നു. നക്ഷത്രത്തിന്റെ പ്രകാശം സൂര്യന്റെ അടുത്തുകൂടി വരുന്വോൾ സൂര്യന്റെ ഭാരം മൂലം ചെറുതായി വളയുന്നു. ഈ വളവുകൊണ്ട് നക്ഷത്രത്തിനു ശരിയായ സ്ഥാനത്തേക്കാൾ അല്പം സ്ഥാനഭ്രംശം സംഭവിച്ചതായി കാണുന്നു.

വീണ്ടും ഒരു സംശയം കൂടിയുണ്ട്, അല്ലേ? പ്രകാശത്തിനു ഭാരമില്ലല്ലോ, ഭാരമില്ലാത്ത വസ്തു ഗുരുത്വാകർഷണത്തിനു വിധേയമാകുന്നത് എങ്ങനെ? ഭാരമുള്ള വസ്തുക്കൾ തമ്മിലല്ലേ ഗുരുത്വാകർഷണം നടക്കൂ? ഇതിനു മറുപടി തരുന്നതും ആപേക്ഷികതാ സിദ്ധാന്തം തന്നെയാണ്. ഇവിടെയാണ് ഗുരുത്വാകർഷണം സാധാരണരീതിയിലുള്ള ബലമല്ല എന്ന ആപേക്ഷികത സിദ്ധാന്തത്തിന്റെ പ്രാധാന്യം. സ്ഥലത്തിനും കാലത്തിനും (space & time) സംഭവിക്കുന്ന വക്രത മൂലമാണ് പ്രകാശം വളയുന്നത്. ഈ വക്രത സംഭവിക്കാനുള്ള കാരണം സൂര്യന്റെ ഭീമമായ ഭാരമണ്.
Share:

'നെറ്റ് നിഷ്പക്ഷത' (net neutrality) - വീണ്ടുമൊരു ‘മുല്ലപ്പൂ വിപ്ലവം’ - ആദ്യഭാഗം

'നെറ്റ് നിഷ്പക്ഷത' (net neutrality) എന്ന പ്രയോഗം വാര്‍ത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. അതിന്റെ ഗുണദോഷങ്ങളെ കുറിച്ച് ചര്‍ച്ചകളും നടക്കുന്നുണ്ട്. ഈ പ്രശ്‌നത്തെ കുറിച്ച് ചില കാര്യങ്ങൾ ഇതാ:
internet open
എന്താണ് ആ സങ്കല്‍പം?
വേഗതയിലും ലഭിക്കുന്നതിനുള്ള ചെലവിലും വ്യത്യാസങ്ങൾ നിലനിൽക്കുമ്പോൾ പോലും എല്ലാ ഇന്റർനെറ്റ് സൈറ്റുകളെയും തുല്യനിലയിൽ പരിഗണിക്കണം എന്നതാണ് 'നെറ്റ് നിഷ്പക്ഷത' കൊണ്ട് അര്‍ത്ഥമാക്കുന്നത്.

എന്താണ് ഈ പ്രശ്‌നം?
തങ്ങളുടെ വരുമാനം കുറയുന്നതിനാൽ OTT (Over the Top) സേവനദാതാക്കളായ സ്‌കൈപ്പ്, വാട്ട്‌സ്ആപ്, വൈബർ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ടെലിക്കോം കമ്പനികൾ കഴിഞ്ഞ ജനുവരിയിൽ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. OTT കമ്പനികൾ നല്‍കുന്ന ഇന്റർനെറ്റ് അധിഷ്ഠിത ഫോണ്‍വിളികള്‍ക്ക് പ്രത്യക നിരക്ക് ഈടാക്കണമെന്ന നിര്‍ദ്ദേശവുമായി ഭാരതി എയര്‍ടെൽ മുന്നോട്ട് വന്നു. എന്നാൽ അത്തരം നിരക്കുകൾ ഏർപ്പെടുത്തുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വന്‍പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്. ഏകദേശം ഒരു മാസത്തിന് ശേഷം, ടെലിക്കോം മേഖലയിൽ 'നെറ്റ് നിഷ്പക്ഷത' ഏർപ്പെടുത്തുന്നതിന്റെ സാമ്പത്തിക സാധ്യതകൾ പഠിക്കുന്നതിനായി ടെലിക്കോം വകുപ്പ് ഒരു കമ്മിറ്റിക്ക് രൂപം നല്‍കി.

ഏപ്രിൽ ഒന്നാം വാരം 'സീറോ' എന്ന ഒരു പദ്ധതിക്ക് എയര്‍ടെൽ രൂപം നല്‍കി. ഈ പദ്ധതി പ്രകാരം ഭാരതി എയര്‍ടെൽ പ്ലാറ്റ്‌ഫോമിൽ 150 സ്റ്റാര്‍ട്ട്-അപ്പുകൾ പങ്കാളികളാകും. സ്റ്റാര്‍ട്ട്-അപ്പുകളും ഇ-വാണിജ്യവും എയര്‍ടെല്ലിന് പൈസ നല്‍കുമെന്നതിനാൽ ഉപഭോക്താക്കൾക്ക് സൗജന്യമായി ഇന്റർനെറ്റ് ഉപയോഗിക്കാനാവും. എല്ലാ ഉപകരണങ്ങളും ഒരേ നിലവാരത്തിലുള്ളതാക്കണമെന്നും എല്ലാത്തിനും ഒരേ വില തന്നെ നിശ്ചയിക്കണമെന്നുമുള്ള നെറ്റ് നിഷ്പക്ഷതയുടെ തത്വങ്ങള്‍ക്ക് എതിരാണ് 'സീറോ' എന്ന് വിദഗ് ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇന്റർനെറ്റ് സൈറ്റുകളുടെയും സേവനങ്ങളുടെയും നിലവാരത്തിൽ വ്യത്യാസം വരുത്തുന്നില്ല എന്നതിനാൽ ഈ വാദം അടിസ്ഥാന രഹിതമാണെന്ന് എയര്‍ടെൽ പറയുന്നു. ഇത്തരം പ്രശ്‌നങ്ങൾ ഉയര്‍ന്നതിനെ തുടര്‍ന്ന് ഭാരതിയുടെ 'സീറോ' പദ്ധതിയിൽ ചേരാനുള്ള ചര്‍ച്ചകളിൽ നിന്നും പിന്മാറാൻ ഇ-വാണിജ്യ ഭീമനായ Flipkart തീരുമാനിച്ചു. ഇതിനു പിന്നാലെ, റിലയൻസും ഫേസ് ബുക്കും ചേർന്ന് പ്രഖ്യാപിച്ച internet.org എന്ന പദ്ധതിയിൽ നിന്ന് cleartrip.com, NDTV, Times Group എന്നിവരും പിൻമാറുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. നെറ്റ് ന്യൂട്രാലിറ്റിക്ക് അനുകൂലമായ തരംഗം ഇന്ത്യയിൽ അതിവേഗം വളർന്നു വരുന്നുണ്ട്.

എന്തായിരിക്കും ഇതിന്റെ ആത്യന്തികസ്ഥിതി?
വേഗത്തിലുള്ളതോ ലളിതമായതോ ആയ പ്രാപ്യതയ്ക്ക് വേണ്ടി ഓരോ കമ്പനിയും ഇന്റർനെറ്റ് സേവനദാതാവിന്റെ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് വേണ്ടി പണം നല്‍കുന്ന പക്ഷം, ഇന്റർനെറ്റിൽ ഒരു വ്യക്തിയോ കമ്പനിയോ പ്രസിദ്ധീകരിക്കുന്ന ഏത് വിവരങ്ങളും ലഭ്യമാകുമെന്ന ആശയം പതുക്കെ ഇല്ലാതാവുകയും ചില വെബ് അധിഷ്ടിത കമ്പനികൾ ഇന്റർനെറ്റിന്റെ കുത്തക കൈയടക്കുകയും ചെയ്യും.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

'നെറ്റ് നിഷ്പക്ഷത' (net neutrality) - വീണ്ടുമൊരു ‘മുല്ലപ്പൂ വിപ്ലവം’ - രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ണ്ടാമത്തെ പ്രശ്‌നം, നമ്മളേതൊക്കെ സേവനങ്ങളുപയോഗിക്കണമെന്ന് സേവനദാതാക്കൾ തീരുമാനിക്കുന്ന അവസ്ഥ വരുന്നു. ഒരു പാൽ കമ്പനി പാലിനുള്ള പണത്തിനു പുറമേ, ചായ കുടിക്കുകയാണെങ്കിൽ അതിന് കൂടുതൽ പണം വാങ്ങുന്നതു പോലാണിത്. പാൽ കമ്പനിയുടെ പാലുപയോഗിച്ചാണ് ചായയുണ്ടാക്കിയത് എന്നപോലെയുള്ള വാദമാണിത്.
net neutrality
വാട്ട്‌സ് ആപ്പും സ്‌കൈപ്പും പോലുള്ള സേവനങ്ങൾ എയർ ടെല്ലിന്റെ കണക്ഷൻ വഴിയാണ് പ്രവര്‍ത്തിക്കുന്നത്, അതുകൊണ്ട് അതിനും കൂടി പണം കിട്ടണം എന്നതായിരുന്നു വാദം. വലിയ എതിര്‍പ്പിനെത്തുടര്‍ന്ന് എയർ ടെൽ ഈ നീക്കത്തിൽ നിന്നും പിന്മാറി. വാട്ട്‌സ് ആപ്പ്, സ്‌കൈപ്പ്, വൈബർ സേവനങ്ങൾ വന്നതോടെ ഫോണ്‍വിളി വഴി ലഭിച്ചിരുന്ന വരുമാനത്തിൽ ടെലികോം സേവനദാതാക്കൾക്ക് വൻ ഇടിവുണ്ടായിരിക്കുന്നു. വാട്ട്‌സ്ആപ്പ്, ടെലഗ്രാം പോലെയുള്ള ടെക്സ്റ്റ് സന്ദേശ ആപ്പുകൾ എസ്എംഎസ് വിപണിയെയും തളര്‍ത്തിയിരിക്കുന്നു. പ്രധാനമായും ഈ രണ്ട് കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ടെലികോം സേവനദാതാക്കൾ ഇന്റര്‍നെറ്റ് ഡാറ്റ പലതട്ടിൽ ആക്കി വ്യത്യസ്ത നിരക്ക് ഈടാക്കണമെന്ന് വാശിപിടിക്കുന്നത്.

അതായത് വാട്ട്‌സ് ആപ്പ്, സ്‌കൈപ്പ്, വൈബർ പോലുള്ള സന്ദേശസേവന ആപ്പുകൾ ഉപയോഗിക്കണമെങ്കിൽ ഒരു നിരക്ക്, വീഡിയോ ആസ്വദിക്കാനുള്ളതിന് വേറെ ഒരു നിരക്ക്, ഇന്റർനെറ്റ് വഴിയുള്ള കോളിന് കൂടുതൽ ഉയര്‍ന്ന നിരക്ക്. ഇങ്ങനെ പലതട്ടിൽ പണം വാങ്ങുകയല്ലാതെ വേറെ വഴിയില്ല എന്ന മട്ടിലാണ് മൊബൈൽ കമ്പനികൾ പറയുന്നത്. നോർ‍മൽ ഡാറ്റ പാക്കിന് നല്‍കുന്നതിനു പുറമെയാണ് ഇതെന്നോര്‍ക്കണം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഡാറ്റ വരുമാനത്തിൽ ഉണ്ടായ വർദ്ധന അവർ എവിടെയും പറയുന്നുമില്ല. നെറ്റ് ന്യൂട്രാലിറ്റി ഇല്ലാതായാൽ ഇന്റർനെറ്റ് ലഭ്യതയുടെ മൊത്തം നിയന്ത്രണം ടെലികോം സേവനദാതാക്കളുടെ കൈകളിലെത്തും. ഏതെല്ലാം സര്‍വ്വീസ് സൗജന്യമായി നല്‍കണം, ഓരോന്നിനും എത്ര പണം ഈടാക്കണം. ഏതെല്ലാം വെബ്‍സൈറ്റുകൾ വേഗത്തിൽ ലഭ്യമാക്കണം തുടങ്ങിയവയെല്ലാം ടെലികോം സേവനദാതാക്കള്‍ക്ക് തീരുമാനിക്കാം. വാട്ട്‌സ് ആപ്പ്, ഫേസ് ബുക്ക്, സ്‌കൈപ്പ് മുതലാവയക്ക് യൂസര്‍ഫീ ഈടാക്കുക, ടെലികോം സേവനദാതാക്കളുമായി കരാറിലേർപ്പെടാത്ത വെബ് സൈറ്റുകൾ തടയുക, ടെലികോം സേവനദാതാക്കള്‍ക്കും അവരുടെ താല്പര്യങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കുന്ന വെബ് സൈറ്റുകൾ വിലക്കുക തുടങ്ങിയ എല്ലാത്തരം നിയന്ത്രണങ്ങളും ഏർപ്പെടുത്താനുള്ള പരിപൂർണ്ണ അധികാരം ടെലികോം സേവനദാതാക്കള്‍ക്ക് ലഭ്യമാകും.

അമേരിക്കയിൽ 90കളിൽ നടപ്പാക്കാന്‍ശ്രമിച്ച് പരാജയപ്പെട്ട തന്ത്രമാണ് ഇപ്പോള് ട്രായി (Telecom Regulatory Authority of India-TRAI)യെ കൂട്ടുപിടിച്ച് ടെലികോം കമ്പനികൾ ഇന്ത്യയിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. അമേരിക്കയിൽ ഈ കരിനിയമം വൻ ബഹുജന പ്രക്ഷോഭം ക്ഷണിച്ചുവരുത്തുകയും ഒടുവിൽ നെറ്റ് നിഷ്പക്ഷത ലംഘിക്കുന്നത് നിയമം മൂലം നിരോധിക്കുകയും ചെയ്തു. ഈ വിഷയത്തിൽ വലിയ ചര്‍ച്ചകൾ പല രാജ്യങ്ങളിലും നടക്കുന്നുണ്ട്. അമേരിക്ക, നെതര്‍ലാന്റ്‌സ്, ചിലി, ബ്രസീൽ എന്നിവിടങ്ങളിൽ വിവേചനമില്ലാത്ത ഇന്റർനെറ്റ് സേവനത്തിനുള്ള നിയമങ്ങൾ നിലവിൽ വന്നുകഴിഞ്ഞു. നെറ്റ് ന്യൂട്രാലിറ്റി എന്ന സങ്കല്‍പ്പം നിയമപരമായി ഇന്ത്യയിൽ നിലനില്‍ക്കുന്നില്ല. നെറ്റ് ന്യൂട്രാലിറ്റി ഉറപ്പുവരുത്താനോ സംരക്ഷിക്കാനോ ഔദ്യോഗികമായി ഒരു ചട്ടവും ഇതുവരെ ഇന്ത്യയിൽ ഉണ്ടാക്കിയിട്ടില്ല. എന്നാൽ ഇപ്പൊൾ ഇന്റർനെറ്റ് നിയന്ത്രണാവകാശത്തിന്റെ കാര്യം പ്രതിപാദിക്കുന്ന 118 പേജുള്ള ഒരു റിപ്പോര്‍ട്ട് പൊതുജനാഭിപ്രായം അറിയാനായി ട്രായ് പുറത്തുവിട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് വായിച്ച ശേഷം നിങ്ങളുടെ അഭിപ്രായം ‘advqos@trai.gov.in’ എന്ന ഇമെയിൽ വിലാസത്തിലേക്ക് ഏപ്രിൽ 24ന് മുന്വ് അയച്ചു കൊടുക്കാം.

ട്രായുടെ Consultation Paper വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കടപ്പാട്: net neutrality സംബന്ധമായ വിവിധ വാർത്തകളോടും വിശകലനങ്ങളോടും
Share:

മെമ്മറി കാർഡൊ പെൻ ഡ്രൈവോ കളയും മുന്വ്…

പ്രധാനപ്പെട്ട ഡാറ്റ അടങ്ങിയ നിങ്ങളുടെ മെമ്മറി കാർഡൊ പെൻ ഡ്രൈവോ എപ്പോഴെങ്കിലും സിസ്റ്റം എടുക്കാതിരിക്കുകയും Format Memory എന്ന മെസേജ് വരികയും ചെയ്തിട്ടുണ്ടോ? മിക്കവർക്കും ഈ മെസേജ് വന്നിട്ടുണ്ടാകും. എന്നാൽ format ചെയ്യാൻ നോക്കിയാലോ… അതു നടക്കില്ല. അവസാനം നിരാശയോടെ ആ മെമ്മറി കാർഡൊ പെൻ ഡ്രൈവോ ഉപേക്ഷിച്ചു പുതിയവ എടുക്കലാണ് നമ്മളിൽ പലരും ചെയ്യാറ്.
Memory Cards
ഇനിയത് എറിഞ്ഞു കളയും മുന്വ് താഴെ പറയും പ്രകാരം ഒന്ന് ചെയ്തു നോക്കൂ
  1. ആദ്യം മെമ്മറി കാർഡ് /പെൻ ഡ്രൈവ് കമ്പ്യൂട്ടറിൽ കണക്ട് ചെയ്യുക
  2. പിന്നെ Start → Search എന്നതിൽ cmd എന്ന് അടിച്ചു Command Prompt ൽ എത്തുക
  3. ആദ്യത്തെ കമാൻഡ് ആയി DISKPART എന്ന് ടൈപ്പ് ചെയ്തു എന്റർ അടിക്കുക
  4. ഇപ്പോൾ പ്രോംപ്റ്റ് ആയി DISKPART എന്ന് വന്നിട്ടുണ്ടാകും
  5. വീണ്ടും List Disk എന്ന് അടിക്കുക, എന്റർ ചെയ്യുക
  6. Select Disk 1 എന്ന് അടിക്കുക, എന്റർ ചെയ്യുക
  7. Clean എന്ന് അടിക്കുക, എന്റർ ചെയ്യുക
  8. Create Partition Primary എന്ന് അടിക്കുക, എന്റർ ചെയ്യുക
  9. Active എന്ന് അടിക്കുക, എന്റർ ചെയ്യുക
  10. Select Partition 1 എന്ന് അടിക്കുക, എന്റർ ചെയ്യുക
  11. Format X: ~FAT32 എന്ന് അടിക്കുക, എന്റർ ചെയ്യുക (ഇവിടെ X: എന്നത് ഫ്ലാഷ് മെമ്മറി ഡ്രൈവിന്റെ പേരാണ്. അത് അറിയണമെങ്കിൽ My Computer നോക്കുക)
  12. FORMAT 100% ആയതിനു ശേഷം EXIT എന്ന് അടിക്കുക, എന്റർ ചെയ്യുക
ഇനി My Computer തുറന്നു നോക്കൂ, നിങ്ങളുടെ കേടായ മെമ്മറി കാർഡ് /പെൻ ഡ്രൈവ് വർക്ക് ചെയ്യുന്നുണ്ടോ എന്ന്.
Share:

മാനസികാരോഗ്യം - ചില വസ്തുതകൾ - ആദ്യഭാഗം

ദു:ഖം മൂർച്ഛിച്ചു ഗുരുതരമായ മനോരോഗത്തിന്റെ അവസ്ഥയിലേക്ക് മാറുന്നതാണ് വിഷാദം (Melancholia). സാധാരണക്കാരെ അപേക്ഷിച്ചു സമർത്ഥരായവരാണ് കൂടുതലും കടുത്ത വിഷാദരോഗത്തിനും തുടർന്നുള്ള ദുരിതങ്ങൾക്കും ഇരയാകുന്നത്. വൈകാരികമായി പെട്ടെന്ന് പ്രക്ഷുബ്ദരാകുന്നവരും ആഴത്തിലുള്ള ബന്ധങ്ങൾ പുലർത്തുന്നവരുമായിരിക്കും ഇവർ.
mind
വിഷാദാവസ്ഥയെക്കുറിച്ചുള്ള ആധുനിക പഠനങ്ങളുടെ അടിസ്ഥാനം ഫ്രോയിഡിന്റെ ‘Morning and Melancholia’ എന്ന ഗ്രന്ഥമാണ്. ഒരു ഇഷ്ടവസ്തുവോ വ്യക്തിയോ നഷ്ടപ്പെടുമ്പോൾ അവയെ ഇഷ്ടപ്പെട്ടിരുന്ന ആൾക്ക് നിരാശയുണ്ടാകുന്നു. അതിൽ നിന്നുണ്ടാകുന്ന വിയോഗദു:ഖം ഏറെ കാലത്തേക്ക് നിലനിൽകുന്നു. ഒരു കാലഘട്ടത്തിനു ശേഷം ആ വ്യക്തി ദു:ഖത്തിൽ നിന്നും മുക്തനായി സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. ഇങ്ങനെയുള്ള വിയോഗദു:ഖത്തിനു ‘ഫിസിയോളജിക്കൽ മോണിംഗ്’ എന്നാണു പറയുന്നത്. എന്നാൽ ചിലർക്ക് ഇതിനു കഴിയുന്നില്ല, അവർ ദു:ഖത്തിൽ നിന്നു വിഷാദത്തിലേക്ക് പതിക്കുന്നു. മനശാസ്ത്രപരമായി പറഞ്ഞാൽ ‘ഫിസിയോളജിക്കൽ മോണിംഗ്’ എന്ന അവസ്ഥയിൽ നിന്നു ‘പതോളജിക്കൽ മോണിംഗ്’ എന്ന അവസ്ഥയിലേക്ക് പോകുന്നു.

ഇവിടെ എന്നെ അമ്പരപ്പിച്ച ഒരു പരാമർശം, ഒരു വ്യക്തിയ്ക്ക് ഉണ്ടാകുന്ന ‘പതോളജിക്കൽ മോണിംഗ്’ അതായത് ഒരു കാലഘട്ടത്തിനു ശേഷവും ഇഷ്ടപ്പെട്ടവയുടെ നഷ്ടത്താലുണ്ടായ ദുഖത്തിൽ നിന്നും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയാതിരിക്കുകയും കടുത്ത വിഷാദത്തിലാണ്ടുപോകുകയും ചെയ്യുന്ന മാനസികാവസ്ഥയ്ക്ക് കാരണമായി ഫ്രോയിഡ് പറഞ്ഞതാണ് -- “പതോളജിക്കൽ മോണിംഗിനു ഒരു പ്രധാന കാരണം നഷ്ടപ്പെട്ട വസ്തുവിനോട് /വ്യക്തിയോട് ഒരാൾ ഒരേ സമയം നിലനിർത്തിപോകുന്ന സ് നേഹം, വെറുപ്പ് എന്നിവ ഉൾകൊണ്ട ബന്ധമാണ് ”.

അബോധ മനസ്സിൽ അടിച്ചമർത്തപ്പെട്ടിരിക്കുന്ന ഓർമ്മകൾ മനോരോഗങ്ങൾക്ക് ഹേതുവായി തീർന്നേക്കാമെന്നും ഫ്രോയിഡും യുങ്ങും തെളിയിക്കുകയുണ്ടായി. വ്യക്തിത്വവികാസത്തിൽ ഒരു വ്യക്തിയുടെ അടിസ്ഥാന സ്വഭാവങ്ങൾക്കും വ്യക്തി ജീവിക്കുന്ന സാഹചര്യങ്ങൾക്കുമാണ് പ്രധാന പങ്ക്. ജീവിക്കുവാൻ പ്രേരിപ്പിക്കുന്ന സഹജവാസനകൾ എല്ലാ ജീവികളിലുമുണ്ട്. മനുഷ്യരെ സംബന്ധിച്ചു ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നീ അടിസ്ഥാന ആവശ്യങ്ങൾ സന്വാദിക്കുവാൻ മനുഷ്യൻ ആഗ്രഹിക്കുന്നത് ഇത്തരം സഹജവാസനകൾ മൂലമാണ്. ഇതു കൂടാതെ മനുഷ്യനിലുള്ള ശക്തമായ ചില വാസനകളാണ് ലൈംഗിക ആകർഷണം, സാമൂഹ്യമായ ബന്ധം പുലർത്തണമെന്ന ആഗ്രഹം, അംഗീകരിക്കപ്പെടണമെന്നുള്ള ആഗ്രഹം, സുഖകാംക്ഷ തുടങ്ങിയവ. ഈ വാസനകളുടെയെല്ലാം ആകെ തുകയാണ് ഒരു വ്യക്തിയുടെ സംസ്കാരം എന്നു പറയുന്നത്. അതുകൊണ്ട് ഒരു വ്യക്തിക്കുണ്ടാകുന്ന ആന്തരികചോദനകളും ലഭിക്കുന്ന ബാഹ്യപ്രേരണകളും അവയോടൊക്കെ എങ്ങനെ പ്രതികരിക്കുന്നുവെന്നതും ഒരു വ്യക്തിയുടെ സംസ്കാരത്തെ നിർണ്ണയിക്കുന്നുവെന്നും മാർഗരറ്റ് മീഡിനെപ്പോലുള്ള നരവംശശാസ്ത്രജ്ഞർ വെളിപ്പെടുത്തിയിട്ടുണ്ട്.

സംഘർഷാത്മകമായ കുടുംബാന്തരീക്ഷത്തിൽ ജനിച്ചുവളരുന്ന കുട്ടികൾ, പ്രായേണ കുറ്റവാസനകൾ അധികമായി പ്രകടിപ്പിക്കുന്നതിനായി കാണാറുണ്ട്. മാതാപിതാക്കളോട് തോന്നുന്ന വെറുപ്പും വിദ്വേഷവുമാണ് ഭാവിയിൽ ആധികാര സ്ഥാനങ്ങളെ എതിർക്കാനും മൂല്യങ്ങളെ വിലമതിക്കാതിരിക്കാനും വ്യക്തികളെ പ്രേരിപ്പിക്കുന്നത്. ഓരോ വ്യക്തിയും മറ്റു വ്യക്തികളിൽ നിന്നും വ്യത്യസ്ഥരാണ്. ഓരോ വ്യക്തിക്കും അവന്റേതായ വ്യക്തിത്വം ഉണ്ടായിരിക്കും. പെരുമാറ്റം, സ്വഭാവം, ബൗദ്ധികമായ കഴിവുകൾ, വൈകാരികമായ വളർച്ച, കാര്യശേഷി, പക്വത എന്നിങ്ങനെ നിരവധി ഘടകങ്ങളാണ് ഒരാളിന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നത്.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

മാനസികാരോഗ്യം - ചില വസ്തുതകൾ - രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാളെക്കുറിച്ചു ദുഷ്ടൻ, നല്ലവൻ, ശുദ്ധൻ, പാവം, സുമുഖൻ, സുന്ദരനല്ല എന്നൊക്കെ പറയുമ്പോൾ അയാളുടെ വ്യക്തിത്വത്തെക്കുറിച്ചല്ല നാം പറയുന്നത്. മറിച്ച് പെരുമാറ്റത്തേയും സ്വഭാവത്തേയും ശാരീരിക സൗന്ദര്യത്തെപ്പറ്റിയുമാണ്. വ്യക്തിത്വം ഇതിനേക്കാളുപരി വൈകാരികവും സാമൂഹികവുമായ ഭാവങ്ങൾ ഉൾകൊള്ളുന്നതാണ്. ഒരാളുടെ വ്യക്തിത്വത്തിന്റെ വൈകാരികമായ ഭാവങ്ങളെ ‘ടെന്വറമെന്റ് ’ എന്നു പറയുന്നു. നമ്മൾ പ്രകടിപ്പിക്കുന്ന ഉൽകണ്ഠ, അപകർഷതാബോധം, ആനന്ദം, സന്തോഷമില്ലായ്മ, നിരാശ്രയതാബോധം, നിരാശ എന്നിവയൊക്കെ ടെന്വറമെന്റിനു ഉദാഹരണമാണ്.
freud
യുങ്ങിന്റെ അഭിപ്രായത്തിൽ സാമൂഹ്യമായ ഇടപെടലുകളുടെ അടിസ്ഥാനത്തിൽ മനുഷ്യരെ അന്തർമുഖർ, ബഹിർമുഖർ എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഈ മനോനിലകളും ടെന്വറമെന്റിനൊപ്പം വ്യക്തിത്വത്തെ രൂപപ്പെടുത്താൻ ഇടയാക്കുന്നു. വ്യക്തികളുടെ വ്യക്തിത്വത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ മാനസികാരോഗ്യത്തേയും ബാധിക്കുന്നു. മനോരോഗങ്ങളെ പൊതുവിൽ ‘ഓർഗാനിക് മനോരോഗ’ങ്ങളെന്നും ‘ഫംഗ്ഷണൽ മനോരോഗ’ങ്ങളെന്നും തരംതിരിക്കാം. ഓർഗാനിക് മനോരോഗങ്ങൾ മസ്തിഷ്കത്തിൻറെ ജൈവപരമായ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തുവാൻ ഇടയാക്കുന്നു. ഇത് പിന്നീട് ബുദ്ധിശക്തിയെയും ഓർമ്മശക്തിയേയും ബാധിച്ചേക്കാം. എന്നാൽ ഫംഗ്ഷണൽ മനോരോഗങ്ങൾ തലച്ചോറിൽ സ്ഥായിയായ മാറ്റങ്ങളൊന്നും ഉണ്ടാക്കുന്നില്ല. പക്ഷേ ഒരാളിന്റെ വ്യക്തിത്വത്തെയും പെരുമാറ്റത്തേയും ബാധിക്കുന്നു.

ഫംഗ്ഷണൽ മനോരോഗങ്ങളെ ‘സൈക്കോസിസ്’ എന്നും ‘ന്യൂറോസിസ്’ എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. ചിത്തഭ്രമം (Schizophrenia), ഉന്മാദം തുടങ്ങിയവ ഗൗരവമേറിയ മനോരോഗങ്ങളാണ് സൈക്കോസിസ് വിഭാഗത്തിലുള്ളത്. ഹിസ്റ്റീരിയ, ഉത്കണ്ഠ, ഒബ്സഷൻ തുടങ്ങിയ ലഘു മനോവൈകല്യങ്ങളാണു ന്യൂറോസിസ് വിഭാഗത്തിലുള്ളത്. സൈക്കോസിസ് ബാധിച്ച ഒരാൾ തനിക്ക് രോഗമില്ലായെന്നു വിശ്വസിക്കുകയും അങ്ങനെ പെരുമാറുകയും ചെയ്യുന്നു. തനിക്ക് ചികിത്സ ആവശ്യമില്ലെന്ന് കരുതുക മാത്രമല്ല അതിനെ എതിർക്കുകയും ചെയ്യും. എന്നാൽ ന്യൂറോസിസ് ബാധിച്ച വ്യക്തി തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നു മനസ്സിലാക്കുകയും ചികിത്സ തേടുകയും ചെയ്യും. സമൂഹത്തിൽ മനോരോഗത്തിൻറെ മുഖങ്ങൾ പലതായി പ്രത്യക്ഷപ്പെടുന്നു. ഉദാഹരണത്തിനു അസാധാരണമായ മതവിശ്വാസം, അലഞ്ഞു തിരിഞ്ഞു നടക്കൽ, ഭിക്ഷാടനം, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം മനോരോഗത്തിന്റെ ലക്ഷണങ്ങളാണ്. മനോരോഗം വർദ്ധിക്കുമ്പോൾ ആത്മഹത്യയുടെ നിരക്കും വർദ്ധിക്കുന്നു. സഹനശക്തിയുള്ളതും ആക്രമണാസക്തിയില്ലാത്തതുമായ സമൂഹങ്ങളിൽ ആത്മഹത്യയുടെ നിരക്ക് കൂടുതലാണ്.

ജന്തുക്കൾ പ്രകടമാക്കുന്ന പ്രാഥമിക വികാരങ്ങളിൽ ഒന്നാണ് ഭയം. തങ്ങൾക്ക് ആപത്തുണ്ടാക്കുന്ന പരിതസ്ഥിതികളെ നേരിടുമ്പോഴാണ് അവ ഭയം പ്രകടമാക്കുന്നത്. ഭയത്തിൻറെ മറ്റൊരു രൂപമാണ് ഉത്കണ്ഠ. ഭയത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുന്ന പ്രത്യേക സാഹചര്യങ്ങളിൽ നിന്നും അകന്നു രക്ഷപ്പെടുവാൻ ജന്തുക്കൾ എപ്പോഴും തയ്യാറാകുന്നു. ഭയം ഒരു പരിധിവരെ ആവശ്യമായ ഒരു വികാരമാണ്. ‘തീയിൽ തൊട്ടാൽ പൊള്ളും’, ‘നിലയില്ലാത്ത കായലിൽ വീണാൽ മുങ്ങി മരിക്കും’ എന്നിങ്ങനെയുള്ള ഭയം മനുഷ്യനെ സുരക്ഷിതത്വത്തിലേക്ക് നയിക്കുന്നു. ഇത്തരം ഭയത്തിനെ ‘യുക്തിസഹജമായ ഭയം’ എന്നു പറയാം. എന്നാൽ അകാരണമായി ഏതെങ്കിലും വസ്തുവിനെയോ സ്ഥലത്തെയോ പരിതസ്ഥിതിയെയോ ഭയക്കുന്നതിനെ ‘യുക്തിരഹിതമായ ഭയം’ എന്നു പറയുന്നു. തീവ്രരൂപത്തിലാണ് ഈ ഭയമെങ്കിൽ അത് മനോരോഗം തന്നെയാണ്. പ്രായം, ഭുതകാലാനുഭവം, ബുദ്ധിപരമായ വളർച്ച, വ്യക്തി വളർന്നു വന്ന കുടുംബവും സാഹചര്യവും തുടങ്ങിയവയൊക്കെ എന്തിനെയാണ് ഭയപ്പെടുന്നത് എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

മാനസികാരോഗ്യം - ചില വസ്തുതകൾ - മൂന്നാംഭാഗം

ഈ കുറിപ്പിന്റെ രണ്ടാംഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിയന്ത്രിതവും ആവർത്തന സ്വഭാവമുള്ളതും ഒഴിച്ചുമാറ്റാൻ പറ്റാത്തതുമായ ഒരു 'ആശയ'മാണ് ഒബ്സഷൻ. ഒബ്സസീവ് സ്വഭാവമുള്ളവർ കൂടുതൽ കർത്തവ്യനിരതരായിരിക്കും. വിശ്വസ്തത, സുഷ്മത എന്നീ ഗുണങ്ങൾ ഇവരിൽ കൂടിയ അളവിൽ കാണാം. എന്നാൽ പുതിയ സാഹചര്യങ്ങളിൽ ഇവരുടെ കാര്യശേഷി കുറയുന്നു. കരയിൽ പിടിച്ചിട്ട മത്സ്യത്തിന്റെ അവസ്ഥയായിരിക്കും ഇവർക്ക്. ചില പ്രത്യേക സാധനങ്ങൾ ശേഖരിച്ചു നശിപ്പിക്കാതെ സൂക്ഷിച്ചുവെയ്ക്കുന്ന സ്വഭാവം ഇക്കുട്ടർക്കുണ്ട്. തങ്ങൾക്ക് ലഭിക്കുന്ന കത്തുകൾ പത്തോ ഇരുപതോ അതിൽ കൂടുതലോ വർഷം സൂക്ഷിച്ചുവെയ്ക്കുന്ന സ്വഭാവം ഇവരിൽ പലർക്കുമുണ്ടായിരിക്കും.
depression
മതാചാരങ്ങൾ കൃത്യമായി അനുഷ്ടിക്കുന്ന എല്ലാവരിലും ഏറിയും കുറഞ്ഞും ഒബ്സസീവ് സ്വഭാവമുണ്ടായിരിക്കും. കുരിശ് വരയ്കൽ, കുളിച്ചുതൊഴൽ, നിസ്കാരം തുടങ്ങിയവയെല്ലാം ഒബ്സസീവ് കന്വൽഷനിൽപ്പെടും. വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവയിലെല്ലാം അന്തർലീനമയിരിക്കുന്ന ചടങ്ങുകളൊക്കെ ഒബ്സസീവ് സ്വഭാവമുള്ളതാണ്. ഇത്തരം ചടങ്ങുകളിലൊക്കെ ഏതെങ്കിലുമൊരു ഭാഗത്തിനു ഭംഗം വന്നാൽ അത് ദോഷഫലങ്ങൾക്ക് കാരണമാകുമോ എന്നു ചിന്തിച്ചു ഈ കൂട്ടർ വ്യാകുലപ്പെടുന്നു. നിരാശ ഒരു മാനസികാവസ്ഥയാണ്. അത് സാധാരണ ജീവിതത്തിനു അനുയോജ്യമായ ഒന്നല്ല. നിരാശ ഒരാളുടെ ചിന്താശക്തി, സംസാരം, പ്രവൃത്തി തുടങ്ങിയവയെയൊക്കെ ബാധിക്കുന്നു. പലകാരണങ്ങൾ കൊണ്ടും ജീവിതത്തിൽ നിരാശ കടന്നുവരാം. പ്രണയ നഷ്ടമുണ്ടാകുമ്പോൾ നിരാശ ബാധിക്കുന്നത് സാധാരണമാണ്. ‘ഈ ഭാഗ്യദോഷി എന്തിനു ഇനി ജീവിക്കണ’മെന്നു സ്വയം ചോദിക്കുകയും ആത്മഹത്യയുടെ വക്കിലെത്തുകയും ചെയ്യുന്നു. മറ്റൊരു കാരണം സാമ്പത്തിക തകർച്ചയാണ്. അപ്രതീക്ഷിതമായ സാമ്പത്തിക തകർച്ചയുടെ മുന്നിൽ പലരും പതറി പോവുകയും കടുത്ത നിരാശയിൽ ആവുകയും ചെയ്യുന്നു. രോഗങ്ങളും ഇഷ്ടജനങ്ങളുടെ വേർപാടുമൊക്കെ ഇതുപോലെ നിരാശയിൽ കൊണ്ടെത്തിക്കുന്ന കാരണങ്ങളാണ്. കടുത്ത നിരാശയിലേക്ക് മനസ് വഴുതി പോകാതെ നിയന്ത്രിക്കേണ്ടത് ഇത്തരം സന്ദർഭങ്ങളിൽ വളരെ അത്യാവശ്യമായ കാര്യമാണ്.

നിരാശകൊണ്ട് സമനില തെറ്റുന്നവരും ജീവിതം തന്നെ അവസാനിപ്പിക്കാൻ തുനിയുന്നവരും ഇതൊരു മാനസിക പ്രശ്നമാണെന്നു തിരിച്ചറിയുകയും ചികിത്സ തേടേണ്ടതും അത്യാവശ്യമാണ്. നിദ്രാവൈകല്യങ്ങളും മാനസികപ്രശ്നങ്ങളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നു തന്നെപറയാം. രാത്രി വൈകിയാലും ഉറക്കം വരാതിരിക്കുക, രാത്രി പലപ്രാവശ്യം ഉണരുക, പ്രഭാതമാകുന്നതിനു വളരെ മുൻപേ ഉണരുക ഇവയെല്ലാം നിദ്രാവൈകല്യങ്ങളിൽപ്പെടുന്നതാണ്. 60 മണിക്കുറിൽ കൂടുതൽ ഉണർന്നിരുന്നാൽ കഴുത്തു വേദന, കൈവിറയൽ, ക്ഷീണം, കൺപോളകൾ തുറക്കാൻ കഴിയതിരിക്കൽ, സംസാരവൈകല്യം എന്നിവയുണ്ടാകുന്നു. കാഴ്ചയ്ക്ക് തകരാർ, ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയതിരിക്കൽ തുടങ്ങിയവയും ഉറക്കമൊഴിയുന്നവരിൽ കാണുന്ന പ്രശ്നങ്ങളാണ്. കുറച്ചു ദിവസം ഉറങ്ങാതിരുന്നാൽ വസ്തുക്കൾക്ക് ചുറ്റും ഒരു പ്രകാശവലയം ഉള്ളതായി തോന്നാം. ചിലർക്ക് തറയിൽ ചിലന്തിവലയുടെ രൂപം ഉള്ളതായി തോന്നും. പലർക്കും ഈ അവസ്ഥയിൽ മിഥ്യാബോധം പോലുമുണ്ടാകും. ഉറക്കമില്ലായ്മ വർദ്ധിച്ചു ഒരു ഘട്ടത്തിൽ ഒന്നുറങ്ങി കുറച്ചു കഴിഞ്ഞു വീണ്ടും ഉണരുന്നു. ഈ സന്ദർഭത്തിൽ പലതും ചിന്തിച്ചു ഒടുവിൽ ആത്മഹത്യപോലും ചെയ്തുവെന്നുവരാം.

ചിത്തഭ്രമം (Schizophrenia) വരാൻ സാദ്ധ്യത കൂടുതലുള്ളത് പ്രത്യേകതരം വ്യക്തിത്വം പുലർത്തുന്നവരിലാണ്. ഇവർ മിക്കവാറും സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നവരായിരിക്കും. ചിത്തഭ്രമം ബാധിക്കുന്നതോടുകൂടി വ്യക്തിക്ക് സ് നേഹിതന്മാരെയും ബന്ധുജനങ്ങളേയും മറ്റും സ്നേഹിക്കുവാൻ കഴിയാതായിത്തീരുന്നു. എന്നാൽ ഇതിനെ മടിയുടെ ലക്ഷണമായി കരുതി മറ്റുള്ളവർ രോഗിയെ സദാ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. വൈകാരികസ്ഥിതിയിലും രോഗി വൈരുദ്ധ്യം കാണിക്കും. നേരത്തെ വെറുപ്പ് ഉണ്ടായിരുന്നവരോട് അമിതമായി സ് നേഹം കാണിക്കും. കുടുംബത്തിലുണ്ടാകുന്ന പ്രധാനപ്പെട്ട കാര്യങ്ങളിൽ താല്പര്യം കാണിക്കാതിരിക്കുകയും ചെയ്യും. ഉന്മേഷവും ജീവിതത്തോടുള്ള ആഭിമുഖ്യവും കുറയുന്നതുമൂലം ഒരു മുറിയിൽ തനിച്ചിരുന്നു ദിവാസ്വപ്നങ്ങളിൽ മുഴുകി ബാഹ്യ സന്വർക്കങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി കഴിയാനാകും രോഗി ഇഷ്ടപ്പെടുക. ഈ ഒളിച്ചോട്ടം പാരമ്യതയിലെത്തുമ്പോൾ വിചാര വികാരങ്ങളില്ലാതെ ശൂന്യതയിലേക്ക് മിഴിയും നട്ട് നിശ്ചലമായി ഇരിക്കുന്ന അവസ്ഥയുണ്ടാകും. കാഴ്ച്ചയിൽ രോഗി അബോധാവസ്ഥയിൽ ആണെന്നു തോന്നും. എന്നാൽ ബുദ്ധിക്കും ഓർമ്മശക്തിക്കും യാതൊരു കോട്ടവും കാണുകയില്ല. രോഗം മാറി കഴിഞ്ഞാൽ ഈ ഘട്ടത്തിലുണ്ടായ അനുഭവങ്ങളെല്ലാം രോഗി വ്യക്തമായും ഓർമ്മിയ്ക്കും എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്.

കടപ്പാട്: മന:ശാസ്ത്രസംബന്ധമായ വിവിധ വാർത്തകളോടും വിശകലനങ്ങളോടും
Share:

നന്ദിതയുടെ കവിതകൾ - ഒരു കുറിപ്പ് - ആദ്യഭാഗം

ന്ദിത…
Nandhithayude Kavithakal
മൊഴിയറ്റ മൗനം പോലെ…
വിതുന്വി നിൽക്കുന്ന നൊന്വരം പോലെ…
എന്റെ മനസിലൊരു വിങ്ങലായിരിക്കുന്നു
എന്റെ സ്വപ്നങ്ങളെ പൊള്ളിക്കുന്നു
നന്ദിത…

1969 മെയ് 21 ന് വയനാട് ജില്ലയിലെ മടക്കിമലയിൽ ജനിച്ചു
ചാലപ്പുറം ഗവ. ഗണപത് ഹൈസ്കൂൾ, ഗുരുവായൂരപ്പൻ കോളേജ്, ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ്, ചെന്നൈ മദർ തെരേസ വിമൻസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
വയനാട് മൂട്ടിൽ WMOAS കോളേജിൽ അദ്ധ്യാപികയായിരുന്നു.
1999 ജനുവരി 17 ന് നന്ദിത സ്വയം ജീവിതം അവസാനിപ്പിച്ചു. കാരണം വ്യക്തമല്ല.
“ഒരു സ്ററെതസ്കോപ്പിൻ ഞരന്വിലൂടെ
അന്ത്യചലനവുമെന്നെ വെടിഞ്ഞു പോകുന്വോൾ
നിഴലുകൾ നീലവിരലുകൾ കൊണ്ടെൻ
നിറഞ്ഞൊഴുകുന്ന മിഴികൾ മീട്ടുന്വോൾ
കിനാവ് പോലെ ഞാൻ പൊലിഞ്ഞു പോകുന്വോൾ
വരിക ജീവന്റെ മെഴുകുതിരിയുമായ്
ഒരു തലയോട്ടി നിറയെ വീഞ്ഞുമായ്
ഹരിത ചർമ്മത്തിൻ ഒലിവിലയുമായ്
വരിക നീ
ശവമുറിയിൽ നിന്നും എന്നെ വിളിച്ചുണർത്തുവാൻ…”
-- മരണവാർഡ്
-- ബാലചന്ദ്രൻ ചുള്ളിക്കാട്

മരണത്തിനു ശേഷമാണ് നന്ദിതയുടെ കവിതകൾ കണ്ടുകിട്ടുന്നത്
ആമുഖത്തിൽ നിന്നും…
സ്നേഹത്തിനുവേണ്ടി ഉഴറുകയും ലഭിക്കാതെ വന്നപ്പോൾ തന്നോട് തന്നെ പ്രതികാരം വീട്ടുകയും വഴികളെല്ലാം അടഞ്ഞു പോയി എന്നു തോന്നിയപ്പോൾ ഈ ലോകം വിട്ടുപോകുകയും ചെയ്ത നന്ദിത, സ്വന്തം ജീവിതത്തിന്റെ ബാക്കിപത്രമായി കുറിച്ചുവെച്ച കവിതകളെല്ലാം രഹസ്യമാക്കിവെച്ചു. വീട്ടിലുള്ളവർ പോലും ഇക്കാര്യം അറിയുന്നത് നന്ദിത ഇവിടം വിട്ടു പോയതിനു ശേഷമാണ്.
“കാമുകൻമാരും കവികളും നിദ്രയായ്
ശ്യാമവനാന്തരം നിശ്ശബ്ദ ഗീതമായ്
എന്നുള്ളലിഞ്ഞു പുറത്തേക്കൊഴുകിയെൻ
കണ്ണുകൾ നീറിയുറഞ്ഞു, വന്നില്ല നീ
കൂരിരുട്ടെത്തി, നീ വന്നില്ല, പൂമര
പൊത്തിലീ രാവുമുറങ്ങി, വന്നില്ല നീ…”
-- അയ്യപ്പപണിക്കർ

അന്നു കിടക്കാൻ പോകുന്നതിനു മുന്വ് അമ്മയോട് നന്ദിത പറഞ്ഞു – “അമ്മേ, ഒരു ഫോൺ വരും, ഞാൻ തന്നെ അറ്റൻഡ് ചെയ്തോളാം” ആ ഫോൺ കോൾ വന്നതായി വീട്ടിലാരും കേട്ടിരുന്നില്ല. അർദ്ധരാത്രി എന്തിനോ വേണ്ടി അമ്മ ഡ്രോയിംഗ് റൂമിലേക്ക് വന്നപ്പൊൾ മുകളിലെ മുറിക്ക് ചേർന്നുള്ള ടെറസിൽ…
അവൾ പോയ് കഴിഞ്ഞിരുന്നു…
“എനിക്കും നിനക്കുമിടയിൽ
അനന്തമായ അകലം
ഇപ്പോൾ ഞാൻ മനസ്സിലാക്കുകയാണ്
നിന്നെ മറക്കുകയെന്നാൽ മൃതിയാണെന്ന്
ഞാൻ നീ മാത്രമാണെന്ന്”
സ്നേഹത്തെക്കുറിച്ചു, ദിവ്യമായ പ്രണയത്തെക്കുറിച്ചു എന്നും വേദനിച്ചിരുന്നു അവൾ. തന്റെ ജന്മദിനം തന്നെ അസ്വസ്ഥയാക്കുന്നതായി ഒരു കവിതയിൽ അവൾ പറയുന്നു.
“കൂട്ടുകാരൊരുക്കിയ പൂചെണ്ടുകൾക്കും
അനിയന്റെ ആശംസകൾക്കും
അമ്മ വിളന്വിയ പാൽപായസത്തിനുമിടയ്ക്ക്
ഞാൻ തിരഞ്ഞത്
നിന്റെ തൂലികയ്ക്കു വേണ്ടിയായിരുന്നു
നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക
ഒടുവിൽ പഴയ പുസ്തകക്കെട്ടുകൾക്കിടയ്ക്കു നിന്നും
ഞാനാ തൂലിക കണ്ടെടുത്തപ്പോൾ
അതിന്റെ തുന്വിലെ അഗ്നി
കെട്ടുപോയിരുന്നു!”
തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

നന്ദിതയുടെ കവിതകൾ - ഒരു കുറിപ്പ് - രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Nandhitha
പ്രത്യാശയില്ലാത്തൊരു സ്നേഹമുണ്ടോ? വീണ്ടും പ്രത്യാശയുടെ നാന്വുകൾ നീണ്ടുവന്നു. 1991 ൽ ഒരു ദിവസം നന്ദിതയെഴുതി
“നിശ്ശബ്ദം പാടുന്ന
മിന്നാമിനുങ്ങുകളുമെത്തുന്നു
തെച്ചിക്കാടുകൾ തളിർക്കുന്നു
മന്ദാരമുണരുന്നു
നീയിനിയുമെത്താത്തതെന്തേ?
എന്റെ ഗുൽമോഹർ പൂക്കാതെ കാത്തിരിക്കുന്നു
നീയിനിയുമെത്താത്തതെന്തേ?”
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള തീവ്രമായ അഭിനിവേശം. എന്നാൽ ഒരിക്കലും അവൾക്കത് ലഭിക്കുന്നില്ലായെന്ന വിധിയുടെ ക്രൂരമായ വിനോദം. ഇങ്ങനെ ഞെരിക്കപ്പെട്ടുപോയ അവളുടെ ഹൃദയം മരണത്തിൽ ആശ്വാസം തേടാൻ ശ്രമിച്ചു.
“കൺപീലികളിൽ കുരുങ്ങിയ സാന്ത്വനം
സ്വപ്നമായ് ഒരിറ്റ് നനവായ്
ഓർമ്മകളിൽ ഓടക്കുഴലിന്റെ വേദനയായ് പുളയുന്നു
കുരുക്കിലെന്റെ ഹൃദയം പിടയുന്നു നിശ്ചലം
ദൈവമേ നിന്നോട് ഞാൻ യാത്ര പറയുന്നു
മഴയായ്, മുകിലായ്, നിരാവിയായ് തിരിച്ചുപോകൂ”
ആത്മാവിൽ ആഴത്തിൽ പതിഞ്ഞ മൃത്യുകാമനയിൽ നിന്നും ഭൂമിയിലെ ജീവിതത്തെ പ്രതീക്ഷാ നിർഭരമായി നോക്കികാണുവാൻ അവൾ ശ്രമിക്കുന്നുണ്ട്. സ്നേഹിക്കുന്നയാളെക്കുറിച്ചുള്ള അരുമയായ അനുഭൂതികൾ ഇടയ്ക്കെങ്കിലും അവളുടെ മനസിനെ പ്രണയാതുരമാക്കുന്നു.
“നാമിനി കടലിലൊഴുകുന്ന രണ്ടു നക്ഷത്രങ്ങൾ
കിഴക്കു തുടിക്കുന്ന പുലർകാല നക്ഷത്രം നീ
പടിഞ്ഞാറൻ ചുവപ്പിൽ തിളങ്ങുന്ന താരകം ഞാനും
നമുക്കിടയിൽ ആയിരം ജന്മങ്ങൾ
മാനം ഭൂമി
പിന്നെ നമ്മെ ബന്ധിക്കുന്ന സൂര്യനും”
സ്വപ്നങ്ങൾ മാഞ്ഞുപോകുന്വോൾ നിരാശയുടെ ഗർത്തത്തിലേക്കു വീണുപോകുന്ന നന്ദിത മരണവുമായി സമന്വയഭാവത്തിലെത്തിയ സൂചനയുണ്ട്. നിറഞ്ഞ സംതൃപ്തിയോടെ അവൾ പറയുന്നു
“എന്റെ ഈശ്വരന്റെ
ചുവന്ന പാദങ്ങളിലെ രക്തമായ്
അലിഞ്ഞു ചേരാൻ
ഗംഗോത്രിയിൽ ഇനി
ആത്മാവിന്റെ തപസ്”
അനുബന്ധത്തിൽ സുഗതകുമാരി ടീച്ചർ പറയുന്നു…

“ചില ജന്മങ്ങളുണ്ട് – പൂമൊട്ട് പോലെ വിടർന്നു വരുന്നു. അഴക് ചൊരിയുന്നു, മണം വീശിത്തുടങ്ങുന്നു, പെട്ടെന്നു സ്വയം പിച്ചിയെറിയുന്നു. വെറും മണ്ണിലേക്ക്, കാരണമെന്താണന്നറിയില്ല. ആർക്കുമത് ഗണിച്ചെടുക്കാനാവില്ല.”

നന്ദിതയും അങ്ങനെ ഓടിച്ചെന്നു മരണത്തിന്റെ കൈ പിടിച്ചവളാണ്. രാജലക്ഷ്മിയെപ്പോലെ, സിൽവിയ പ്ളാത്തിനെപ്പോലെ, എമിലി ഡിക്കിൻസണെപോലെ…

ഒരു മെലിഞ്ഞ കൈയും അവളുടെ കൈ പിടിച്ചു തടയാനുണ്ടായിരുന്നില്ല. അരുതെയെന്നു പറയുവാൻ ദുർബലമായൊരു ശബ്ദം പോലുമുണ്ടായിരുന്നില്ല. മുഖമില്ലാത്ത ഒരു ഏകാന്തത മാത്രം അവൾക്ക് പിന്നിൽ കൂട്ടുനിന്നു. ആ നിഴലിന്റെ കരം പിടിച്ചു അവൾ ഇറങ്ങിപ്പോകുകയും ചെയ്തു.
“എന്നെ തളർത്തുന്ന നിന്റെ കണ്ണുകളുയർത്തി
ഇങ്ങനെ നോക്കാതിരിക്കൂ…
നിന്നെത്തേടിയൊരു ജ്വലിക്കുന്ന അശ്വമെത്തുമെന്ന്
ഇരുളിനപ്പുറത്ത് നിന്നെത്തുന്ന കുളമ്പൊച്ചയും,
കിഴക്ക് പടരുന്ന അഗ്നിയുമെന്നോട് പറയുന്നു.
സാഗരത്തിന്റെ അനന്തതയിൽ പൂക്കുന്ന
സ്വപ്നങ്ങൾ അറുത്തെടുത്ത്
ഞാനിനി തിരിച്ചു പോകട്ടെ”
Share:

ലൈംഗിക വിപണിയെക്കുറിച്ച് ചില കാര്യങ്ങൾ

പുതിയ കാലത്തെ വ്യവസ്ഥിതികൾ പ്രോസ്റ്റിറ്റ്യൂഷനെ പ്രോത്സാഹിപ്പിക്കുകയും അതിനൊരു രീതിശാസ്ത്രം തന്നെ നിർമ്മിക്കുകയും ചെയ്തുവെന്നു തോന്നുന്നു. The oldest profession - എന്നു വ്യഭിചാരം വർണ്ണിക്കപ്പെട്ടു. അതിനെ പിൻതാങ്ങുന്നതിനായി പുതിയ നീതിസാരകഥകൾ പ്രചരിച്ചു. പഴയ ഫ്യൂഡൽ അന്ത:പുരങ്ങളും എൺപതുകളിൽ വ്യാപകമായി കേരളം കണ്ട ‘കന്വനി വീടു’കളും വ്യാവസായികമായി തന്നെ പുന:സ്ഥാപിക്കപ്പെട്ടു. ‘സീസറി’നുള്ളത് കൃത്യമായും ‘സീസറി’നു തന്നെ എത്തിയിരുന്നു.
Human Trafficking
മാധവിമാരേയും വാസവദത്തമാരേയും കുറിച്ചു സാഹിത്യമുണ്ടായി. ആധുനിക ഭോഗ സംസ്കാരത്തെ നീതിമത്ക്കരിക്കുന്നതിനായി സാമൂഹ്യപാഠങ്ങൾ തന്നെ പുതുതായി പഠിപ്പിച്ചു. പൂമുഖവാതിൽ തുറന്നു കൊടുക്കുന്നവൾ കാര്യശേഷിയിൽ മന്ത്രിയും സേവനത്തിൽ ദാസിയും ലാവണ്യത്തിൽ ലക്ഷ്മിയും ശയ്യയിൽ ‘സണ്ണി ലിയോണു’മായിരിക്കണമെന്നു അമ്മായിമാർ അടക്കം പറഞ്ഞു. മനുഷ്യബോധം പണ്ടുമുതലേ വിപണിവൽക്കരിക്കപ്പെടുന്ന ഭോഗത്തെ എതിർത്തിരുന്നു. റാഡിക്കൽ ഫെമിനിസം വ്യഭിചാരത്തെ എതിർക്കുന്നത് തന്നെ അതു മനുഷ്യാന്തസ് ഇടിച്ചുതാഴ്ത്തുന്നു എന്നു തിരിച്ചറിഞ്ഞു കൊണ്ടുകൂടിയാവണം. ഇതിനെ തോൽപ്പിക്കാനാകണം ‘തൽപ്പരകക്ഷികൾ’ ഗണികയായവളെ ‘കണി’യാക്കി മാറ്റിയത്. തേൻ പോലെ, അശ്വത്തെ പോലെ, പല്ലക്കിനെ പോലെ, വിളക്കിനേയും കണ്ണാടിയേയും പോലെ എല്ലാ മംഗളകർമ്മങ്ങൾക്കും ശുഭശകുനമാക്കിയത്. മുഖം കണ്ടുകൊണ്ട് ഏത് കാര്യത്തിനും ഇറങ്ങുവാൻ കൊള്ളാവുന്നവൾ മറ്റ് വിശേഷങ്ങൾക്കെല്ലാം ‘തേച്ചാലും കുളിച്ചാലും പോകാത്തെ നാറ്റക്കേസാ’യി മാറുന്നതിലെ വൈരുദ്ധ്യം അല്പം ആലോചിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളു.

സ്ത്രീ സ്വത്വത്തിന്റെ മലിനീകരണവും താഴ്ത്തിക്കെട്ടലുമാണ് ലൈംഗിക വിപണിയെന്നു വാദിക്കുന്വോൾ തന്നെ ഫെമിനിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ ലൈംഗിക തൊഴിലിനെ ന്യായീകരിക്കത്തക്ക വാദമുഖങ്ങൾ ഉയർത്തിക്കാണാറുണ്ട്. ആദ്യം പറഞ്ഞതിന്റെ റിവേഴ്സ് ഗിയറിലുള്ള ഓട്ടമാണ് രണ്ടാമത്തെ വാദങ്ങളെന്നാണ് എനിക്ക് തോന്നുന്നത്. മധ്യകാലഘട്ടത്തിന്റെ ചിന്താഗതികൾ വെച്ച് ഇന്നത്തെ ജീവിതത്തെ വിലയിരുത്താനാവില്ലായെന്നത് ശരിതന്നെ. പിന്നൊരു കാര്യം എല്ലാത്തിനും ‘ലിബറിലിസം’ പറയുന്ന പലരുടെയും കണ്ണ് ‘കോഴിക്കൂട്ടി’ലാണെന്നുള്ളതും മനസ്സിലാക്കണം. തൊഴിൽ നിയമങ്ങളുമായി ‘മാംസ വിപണി’യെ കൂട്ടികെട്ടുന്ന ഒരു സന്വ്രദായവും നിലവിലുണ്ട്. മറ്റ് ഏത് തൊഴിലാളിയ്ക്കും ലഭിക്കുന്ന മാന്യതയും അംഗീകാരവും ലൈംഗിക തൊഴിലാളിയ്ക്കും ലഭിക്കണമെന്ന് വാദിക്കുന്നവർ ചൂണ്ടികാട്ടുന്നത് ഒരു സ്ത്രീ സ്വമേധയാ ഇതൊരു തൊഴിലായി സ്വീകരിച്ചാൽ കുഴപ്പമില്ല അടിച്ചേൽപ്പിച്ചാലേ എതിർക്കേണ്ടതുള്ളു എന്നാണ്. കുരുടൻ ആനയെ കണ്ടതു പോലെയാണ് പലപ്പോഴും ഇത്തരം വാദങ്ങൾ. കാരണം വ്യവസ്ഥിതിയെ സമഗ്രതയിൽ കാണാതെ വ്യക്തിയെ മാത്രമാണ് ഇത്തരം സാഹചര്യങ്ങളിൽ മിക്കവരും പരിഗണിക്കുന്നത്. ബസ് സ്റ്റാന്റുകളുടെയും റെയിൽവേ സ് റ്റേഷനുകളുടെയും ഇരുട്ടുമൂടിയ തിണ്ണകളായാലും ഫൈവ് സ്റ്റാർ ഹോട്ടലിന്റെ ശീതീകരിച്ച മുറികളായാലും വിൽക്കലിനും വാങ്ങലിനും പ്രാഥമികമായി ‘കന്വോള’ത്തിന്റെ നിയമങ്ങളാണുണ്ടാവുക. വിൽപ്പനചരക്കാവുകയെന്നുള്ളത് സാംസ്കാരികപ്രശ്നം മാത്രമല്ല അപമാനവീകരണം കൂടിയാണ്. കരുണാമയനായ ഉപഗുപ്തന് വാസവദത്തയുടെ നെറുകയിൽ തലോടി ആശ്വാസവാക്കുകൾ ഉരുവിടാനേ കഴിയൂ. മാറ്റം വരുത്തുവാൻ വ്യവസ്ഥിതിയോട് സമരം ചെയ്യണമെങ്കിൽ സമരം തന്നെ ചെയ്യണം.
Share:

‘പ്പിള്ളി’വൽക്കരണം - ആദ്യഭാഗം

മ്മുടെ NH കളിലൂടെയുള്ള യാത്രകൾക്കിടയിൽ ധാരാളം പരസ്യബോർഡുകളും മറ്റും കാണുകയെന്നുള്ളത് ഒരു സാധാരണകാര്യമാണല്ലോ. അങ്ങനെ ഒരു യാത്രക്കിടയ്ക്ക് നമ്മുടെ സംസ്ഥാനത്ത് അനേകം ശാഖകളുള്ള ഒരു വ്യാപാരസ്ഥാപനത്തിന്റെ പരസ്യബോർഡുകളിൽ കണ്ട ഒരു സംഗതി കൗതുകമുള്ളതായി തോന്നി. അതായത് ആ സ്ഥാപനത്തിനു കരുനാഗപ്പള്ളിയിലും ശാഖയുണ്ട്. അവരുടെ പരസ്യബോർഡുകളിൽ ശാഖകളുടെ പേരെഴുതി വെച്ചിരിക്കുന്ന കൂട്ടത്തിൽ തിരുവനന്തപുരം, കൊല്ലം ഭാഗത്തൊക്കെ കരുനാഗപ്പള്ളിയെന്നാണ് എഴുതിയിട്ടുള്ളത്. എന്നാൽ എറണാകുളം, തൃശൂർ ഭാഗത്തേക്ക് എത്തുന്വോൾ കരുനാഗ’പ്പിള്ളി’യാകുന്നു. എന്താണ് ഇങ്ങനെയൊരു മാറ്റമെന്നു പെട്ടെന്നു പിടികിട്ടിയില്ല. കരുനാഗപ്പള്ളി കൊല്ലം ജില്ലയിലാണ്. ശരിയായ വാക്ക് കരുനാഗപ്പള്ളിയെന്നുമാണ്. പിന്നെയെങ്ങനെയാണ് ഈ ‘പ്പിള്ളി’ വന്നത് ? അക്ഷരതെറ്റ് സംഭവിക്കുവാൻ വഴിയില്ല. ലക്ഷങ്ങൾ ചെലവഴിച്ചു വലിയ പരസ്യകന്വനികളെ കൊണ്ട് ചെയ്യിക്കുന്ന പരസ്യത്തിലെ മാറ്ററൊക്കെ സൂഷ്മപരിശോധനയൊന്നുമില്ലാതെ ജനങ്ങളുടെ മുന്നിലെത്തുകയില്ലല്ലോ.
Kerala Town
അങ്ങനെ തൃശൂർ എത്തിയപ്പോൾ പ്രൈവറ്റ് ബസുകളിലും KSRTC ബസുകളിൽ പോലും ഈ ‘പ്പിള്ളി’ ശ്രദ്ധയിൽപ്പെട്ടു. വരന്തരപ്പിള്ളി, വാടാനപ്പിള്ളി, തലപ്പിള്ളി, ആതിരപ്പിള്ളി എന്നിങ്ങിനെ. നിത്യജീവിതത്തിന്റെ ഭാഗമായ ബസുകളുടെ ബോർഡുകളിലും പരസ്യബോർഡുകളിലും കടന്നുകൂടിയതു കൊണ്ടാകണം ‘പ്പിള്ളി’ പെട്ടന്നു തന്നെ സാധാരണ ജനങ്ങളിലേക്ക് എത്തിയത്. എന്നാലും എഴുത്തുകുത്തുകളിലും മറ്റും സ്ഥലപ്പേര് ഉപയോഗിക്കേണ്ടി വരുന്വോൾ കുറച്ചുപേർ ‘പ്പിള്ളി’ ചേർത്തും പിന്നെ കുറച്ചുപേർ ‘പ്പള്ളി’ ചേർത്തും എഴുതി കാണാറുണ്ട്. ശരിയായതു ഏതാണെന്നു അത്ര കൃത്യതയില്ലാത്തതുപോലെ. കേരളത്തിലെ റോഡുകളിലും പൊതുസ്ഥലങ്ങളിലും ഫ്ലക്സ് ബോർഡുകളുടെ വ്യാപനത്തോടെയാണ് ‘പ്പിള്ളി’ നാട്ടിലേക്ക് ഇറങ്ങി തുടങ്ങിയത്. സംസാര ഭാഷയിലെ വ്യത്യാസം പോലെയാണോ ഇതെന്നൊരു സംശയവും എനിക്കുണ്ടാകാതിരുന്നില്ല. അതായത് കൊല്ലത്തുള്ളവർ ‘എന്താ’ എന്ന് ചോദിക്കുന്നതിന് തൃശൂരുകാർ ‘എന്തൂട്ട് ’ എന്നാണ് ഉപയോഗിക്കുന്നത്. അത്തരം കാര്യങ്ങളൊക്കെ പ്രാദേശികമായ സംസ്കാരത്തിന്റെ ഭാഗമായി നിൽക്കുന്നവയാണ്. എന്നാൽ ‘പ്പിള്ളി’യ്ക്ക് അങ്ങനെയൊരു പശ്ചാത്തലം കാണാൻ കഴിയില്ലായെന്നുള്ളതാണ് വസ്തുത. ‘പ്പിള്ളി’ യെന്ന പദം മലയാളഭാഷയിലെ ഒരു നിഘണ്ടുവിലുമില്ല. ശബ്ദതരാവലിയിലോ അമരകോശത്തിലോ പുതിയ പദങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളിൽ പോലുമോ ഇല്ല. എന്നിട്ടും ഈ പദം എങ്ങനെയാണ് ഇത്രയധികം സ്ഥലപ്പേരുകളിലും ചില വീട്ടുപേരുകളിലും കയറിക്കൂടിയത്. പഴയ റവന്യു രേഖകളിലൊന്നും ഈ ‘പ്പിള്ളി’ ഭ്രമം കാണാത്തതിനാൽ ഇത് അടുത്ത കാലത്തുനടന്ന ‘തിരുത്തൽ വാദ’മാകാനേ വഴിയുള്ളു.

അതിലേക്ക് പോകുന്വോഴാണ് ചില കാര്യങ്ങൾ വെളിച്ചത്തിലേക്ക് വരുന്നത്. സ്ഥലനാമങ്ങളിൽ തിരുത്തലുകൾ വരുത്തി അവയുടെ ചരിത്രബന്ധത്തെ തന്നെ മായിച്ചു കളയുവാൻ കഴിയുമോ എന്നുള്ള പരിശ്രമമായിതന്നെ ഇതിനെ പരിഗണിക്കണം. വാക്കുകളെ തലകുത്തനെ നിർത്തി ചരിത്രപരമായ സ്വത്വത്തെ മറച്ചു പിടിക്കുവാനും വികലീകരിക്കപ്പെടുന്ന ഭാഷയിലൂടെ പുതിയൊരു സാംസ്കാരിക ബോധത്തെ കടത്തിവിട്ടു അതുവഴി സ്ഥാപിത താൽപ്പര്യങ്ങളുടെ അധീശത്വം നിലനിർത്താനുമുള്ള പരീക്ഷണങ്ങളായി തന്നെ ഇത്തരം കാര്യങ്ങളെ തിരിച്ചറിയപ്പെടേണ്ടതുണ്ട്. ഇതിന്റെ വലിയ സ് കെയിലിലുള്ള രാഷ്ട്രീയത്തിനൊരു ഉദാഹരണമാണ് സെന്റ് പീറ്റേഴ് സ് ബർഗ് ലെനിൻഗ്രേഡായതും പിന്നെ വീണ്ടുമത് സെന്റ് പീറ്റേഴ് സ് ബർഗ് ആയതുമൊക്കെ.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

About & Social

Lorem ipsum dolor sit amet, consectetur adipiscing elit. Nulla elementum viverra pharetra. Nulla facilisis, sapien non pharetra venenatis, tortor erat tempus est, sed accumsan odio ante ac elit. Nulla hendrerit a est vel ornare. Proin eu sapien a sapien dignissim feugiat non eget turpis. Proin at accumsan risus. Pellentesque nunc diam, congue ac lacus

Popular

Tags

Powered by Blogger.
  Pay with PayPal

For more details, click here

Shop with Flipkart, Amazon and Snapdeal
Translate Site

Tags

+2 achieve a right job Active Passive Voice adsense AdSense Page Level Ads Advertisement AIIMS AIPMT Air Force Airman All India Pre-Medical Amazon Android Announcements Applications Apps Army SSC B.Des B.FTech bits pilani blogger Blogging Tips Bookpad brexit cat CBSE chat cisf CMPDI Combined Graduate Level Exam Computer Tips Contactify Corporation Bank course csir CUSAT Datawrkz Defense Service Delhi Subordinate Service Delhi University DHSE Discussions DocsPad eflu ello email Entrance Test fact FireChat Flipkart folder Folder Options free website Gmail Google Inbox Google Person Finder Govt. Service gravitational waves Group D Guest Column Hassan HCF Higher Education Scholarship HSE hsee iaf IB ICSI IES IGIDR iips IISc IISCO Burnpur IISER iit iit madras Improvement Result indian air force Indian Army Interview Tips iPhone ISI ISRO ISS JIPMER JNU Jobs Info Junior Engineer Juno karthika Kerala Post Kerala PSC Kerala State Higher Education Council kshec LCM LGS Library Assistant LIGO Loco Pilot M.Des ma Malayalam Blog Malayalam fonts mangalyaan mars Medical Technologist messaging Military Nursing Service Mobile Apps Mobile Phone Tips Model Exam MPhil msc Nandhithayude Kavithakal nasa Navodaya Navy net nift no internet Notifications NTFS file system Online Money online shopping open a folder in Windows XP Open Forum Open Garden Ordnance Factory pagerank password paypal phd Pondicherry University Postal Assistant Postal Department Prepositions PSC PSC English PSC Maths PSC Model Exam Railway RBI RCC RCC Thiruvananthapuram Rcc Tvm Recruitment Rally Regional Cancer Centre Reserve Bank of India rpf Rural sail sailor SAY SAY Examination Scholarships Security Short Service Commission social media SSA SSC Students Corner Tech News Tech Stuffs Technical Assistant UPSC VHSE VK voice call Watershed WBHRB West Bengal Govt Western Railway whatsapp Windows XP winning tips അഭിമുഖം ആനുകാലികം ഇന്ത്യ ഉസാഘ കവിത ഖസാക്കിന്റെ ഇതിഹാസം ഗണിതം ഗ്രീസ് ചൊവ്വ പലവക പസ്കി പുസ്തകപരിചയം ഫാത്തിമ ഫാസിസം മംഗൾയാൻ മാനസികാരോഗ്യം ലസാഗു ലേഖനം വാർത്തകൾ ശാസ്ത്രം സാങ്കേതികം സാമൂഹ്യം സാമ്പത്തിക പരിഷ്ക്കാരം സാഹിത്യം ഹ്യൂമൻ ജിനോം പ്രോജക്ട്

Latest Admit Cards

Latest Results

  Download Center

Search Site
  Useful Tools

  • Malayalam Typing
  • Photo Editing
Home | About Us | Open Forum | Malayalam Blog | Students Corner | Jobs Info | Applications | Results | Tech Stuffs | Videos | Gallery | Sitemap | Contact Us
  Call with Skype
 Enter your Email ID to subscribe this site free



Delivered by FeedBurner

Latest Syllabus

Tags

Contact Form

Name

Email *

Message *

Links

Advertisement

Main Ad

Tags

Latest Admissions

Some Useful Tips

  • How can I buy a product through Online Shopping? In this site you have three options Amazon,
    Flipkart and Snapdeal. At first, select your product and then submit your address and remit
    payment for Product Delivery. If you want to know more, Step-by-Step Instructions here.

  • If you have any difficulty to read the Malayalam Content of this site, the main reason is that your
    Computer has no Malayalam Font. To solve this problem, you can Download Malayalam Font
    AnjaliOldLipi here. Do you know more about to install a font, Step-by-Step Instructions here.

Latest Answer Key

Mobile Logo

Mobile Logo
text

Categories

Blogger Tutorials

Recent Posts

Unordered List

  • Lorem ipsum dolor sit amet, consectetuer adipiscing elit.
  • Aliquam tincidunt mauris eu risus.
  • Vestibulum auctor dapibus neque.

Pages

Theme Support

Need our help to upload or customize this blogger template? Contact me with details about the theme customization you need.