- Municipal Secretary (Direct & By Transfer)
- Scientific Assistant
- Block Panchayath Secretary
- Secretariat Assistant/Auditor (Direct & By Transfer)
- Assistant Engineer
- Accountant
- DTP Operator
- Electrician
- Typist
- LD Clerk
- Co-Operative Bank General Manager
- Tradesman
- Telephone Operator
- Plumber
- HSST (Junior)
- Driver
- Lectures in Collegiate Education
- Fire Station Officer
- Assistant Motor Vehicle Inspector
- Agriculture Officer
- Staff Nurse, etc.
-
This is default featured slide 1 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
-
This is default featured slide 2 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
-
This is default featured slide 3 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
-
This is default featured slide 4 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
-
This is default featured slide 5 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.
Secretariat Assistant, Municipal Secretary, LDC, etc.
WhatsApp soon to have voice calling, screenshots leaked

Now, a Netherlands based Android focused website, androidworld.nl has published alleged screenshots of a build of the WhatsApp that offers calling features. Perhaps the build is being used by testers or employees and the features will be included in the official build when it's finally announced. The alleged screenshots show what could be the future calling features of WhatsApp.
The update could still be in beta version so it's not released on the Google Play Store. There seems to be separate screens for call logs and ongoing calls and dialing a voice call. We're not sure if these images are legit but we don't doubt that there is a beta build somewhere. The only question now is when the official version would roll out. It’s difficult to verify the authenticity of the screenshots and WhatsApp has not confirmed that it's testing it via beta builds. According to WhatsApp CEO Jan Koum, the delay in rolling out voice calling feature was due to technical hurdles that developers were facing. He had said that the service had been delayed till Q1 2015, speaking at an industry conference in October.
The voice calling feature will bring WhatsApp in direct clash with apps like WeChat, Viber and Line that already allow users to make calls and send messages. It is unclear whether WhatsApp plans to offer voice calls as a premium feature. WhatsApp rivals, such as Viber, Skype and Line already offer voice calling as a free feature, so it makes sense for WhatsApp to release the new feature for free.
ലൈംഗിക വിപണിയെക്കുറിച്ച് ചില കാര്യങ്ങൾ

മാധവിമാരേയും വാസവദത്തമാരേയും കുറിച്ചു സാഹിത്യമുണ്ടായി. ആധുനിക ഭോഗ സംസ്കാരത്തെ നീതിമത്ക്കരിക്കുന്നതിനായി സാമൂഹ്യപാഠങ്ങൾ തന്നെ പുതുതായി പഠിപ്പിച്ചു. പൂമുഖവാതിൽ തുറന്നു കൊടുക്കുന്നവൾ കാര്യശേഷിയിൽ മന്ത്രിയും സേവനത്തിൽ ദാസിയും ലാവണ്യത്തിൽ ലക്ഷ്മിയും ശയ്യയിൽ ‘സണ്ണി ലിയോണു’മായിരിക്കണമെന്നു അമ്മായിമാർ അടക്കം പറഞ്ഞു. മനുഷ്യബോധം പണ്ടുമുതലേ വിപണിവൽക്കരിക്കപ്പെടുന്ന ഭോഗത്തെ എതിർത്തിരുന്നു. റാഡിക്കൽ ഫെമിനിസം വ്യഭിചാരത്തെ എതിർക്കുന്നത് തന്നെ അതു മനുഷ്യാന്തസ് ഇടിച്ചുതാഴ്ത്തുന്നു എന്നു തിരിച്ചറിഞ്ഞു കൊണ്ടുകൂടിയാവണം. ഇതിനെ തോൽപ്പിക്കാനാകണം ‘തൽപ്പരകക്ഷികൾ’ ഗണികയായവളെ ‘കണി’യാക്കി മാറ്റിയത്. തേൻ പോലെ, അശ്വത്തെ പോലെ, പല്ലക്കിനെ പോലെ, വിളക്കിനേയും കണ്ണാടിയേയും പോലെ എല്ലാ മംഗളകർമ്മങ്ങൾക്കും ശുഭശകുനമാക്കിയത്. മുഖം കണ്ടുകൊണ്ട് ഏത് കാര്യത്തിനും ഇറങ്ങുവാൻ കൊള്ളാവുന്നവൾ മറ്റ് വിശേഷങ്ങൾക്കെല്ലാം ‘തേച്ചാലും കുളിച്ചാലും പോകാത്തെ നാറ്റക്കേസാ’യി മാറുന്നതിലെ വൈരുദ്ധ്യം അല്പം ആലോചിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളു.
സ്ത്രീ സ്വത്വത്തിന്റെ മലിനീകരണവും താഴ്ത്തിക്കെട്ടലുമാണ് ലൈംഗിക വിപണിയെന്നു വാദിക്കുന്വോൾ തന്നെ ഫെമിനിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ ലൈംഗിക തൊഴിലിനെ ന്യായീകരിക്കത്തക്ക വാദമുഖങ്ങൾ ഉയർത്തിക്കാണാറുണ്ട്. ആദ്യം പറഞ്ഞതിന്റെ റിവേഴ്സ് ഗിയറിലുള്ള ഓട്ടമാണ് രണ്ടാമത്തെ വാദങ്ങളെന്നാണ് എനിക്ക് തോന്നുന്നത്. മധ്യകാലഘട്ടത്തിന്റെ ചിന്താഗതികൾ വെച്ച് ഇന്നത്തെ ജീവിതത്തെ വിലയിരുത്താനാവില്ലായെന്നത് ശരിതന്നെ. പിന്നൊരു കാര്യം എല്ലാത്തിനും ‘ലിബറിലിസം’ പറയുന്ന പലരുടെയും കണ്ണ് ‘കോഴിക്കൂട്ടി’ലാണെന്നുള്ളതും മനസ്സിലാക്കണം. തൊഴിൽ നിയമങ്ങളുമായി ‘മാംസ വിപണി’യെ കൂട്ടികെട്ടുന്ന ഒരു സന്വ്രദായവും നിലവിലുണ്ട്. മറ്റ് ഏത് തൊഴിലാളിയ്ക്കും ലഭിക്കുന്ന മാന്യതയും അംഗീകാരവും ലൈംഗിക തൊഴിലാളിയ്ക്കും ലഭിക്കണമെന്ന് വാദിക്കുന്നവർ ചൂണ്ടികാട്ടുന്നത് ഒരു സ്ത്രീ സ്വമേധയാ ഇതൊരു തൊഴിലായി സ്വീകരിച്ചാൽ കുഴപ്പമില്ല അടിച്ചേൽപ്പിച്ചാലേ എതിർക്കേണ്ടതുള്ളു എന്നാണ്. കുരുടൻ ആനയെ കണ്ടതു പോലെയാണ് പലപ്പോഴും ഇത്തരം വാദങ്ങൾ. കാരണം വ്യവസ്ഥിതിയെ സമഗ്രതയിൽ കാണാതെ വ്യക്തിയെ മാത്രമാണ് ഇത്തരം സാഹചര്യങ്ങളിൽ മിക്കവരും പരിഗണിക്കുന്നത്. ബസ് സ്റ്റാന്റുകളുടെയും റെയിൽവേ സ് റ്റേഷനുകളുടെയും ഇരുട്ടുമൂടിയ തിണ്ണകളായാലും ഫൈവ് സ്റ്റാർ ഹോട്ടലിന്റെ ശീതീകരിച്ച മുറികളായാലും വിൽക്കലിനും വാങ്ങലിനും പ്രാഥമികമായി ‘കന്വോള’ത്തിന്റെ നിയമങ്ങളാണുണ്ടാവുക. വിൽപ്പനചരക്കാവുകയെന്നുള്ളത് സാംസ്കാരികപ്രശ്നം മാത്രമല്ല അപമാനവീകരണം കൂടിയാണ്. കരുണാമയനായ ഉപഗുപ്തന് വാസവദത്തയുടെ നെറുകയിൽ തലോടി ആശ്വാസവാക്കുകൾ ഉരുവിടാനേ കഴിയൂ. മാറ്റം വരുത്തുവാൻ വ്യവസ്ഥിതിയോട് സമരം ചെയ്യണമെങ്കിൽ സമരം തന്നെ ചെയ്യണം.
‘പ്പിള്ളി’വൽക്കരണം - ആദ്യഭാഗം

അങ്ങനെ തൃശൂർ എത്തിയപ്പോൾ പ്രൈവറ്റ് ബസുകളിലും KSRTC ബസുകളിൽ പോലും ഈ ‘പ്പിള്ളി’ ശ്രദ്ധയിൽപ്പെട്ടു. വരന്തരപ്പിള്ളി, വാടാനപ്പിള്ളി, തലപ്പിള്ളി, ആതിരപ്പിള്ളി എന്നിങ്ങിനെ. നിത്യജീവിതത്തിന്റെ ഭാഗമായ ബസുകളുടെ ബോർഡുകളിലും പരസ്യബോർഡുകളിലും കടന്നുകൂടിയതു കൊണ്ടാകണം ‘പ്പിള്ളി’ പെട്ടന്നു തന്നെ സാധാരണ ജനങ്ങളിലേക്ക് എത്തിയത്. എന്നാലും എഴുത്തുകുത്തുകളിലും മറ്റും സ്ഥലപ്പേര് ഉപയോഗിക്കേണ്ടി വരുന്വോൾ കുറച്ചുപേർ ‘പ്പിള്ളി’ ചേർത്തും പിന്നെ കുറച്ചുപേർ ‘പ്പള്ളി’ ചേർത്തും എഴുതി കാണാറുണ്ട്. ശരിയായതു ഏതാണെന്നു അത്ര കൃത്യതയില്ലാത്തതുപോലെ. കേരളത്തിലെ റോഡുകളിലും പൊതുസ്ഥലങ്ങളിലും ഫ്ലക്സ് ബോർഡുകളുടെ വ്യാപനത്തോടെയാണ് ‘പ്പിള്ളി’ നാട്ടിലേക്ക് ഇറങ്ങി തുടങ്ങിയത്. സംസാര ഭാഷയിലെ വ്യത്യാസം പോലെയാണോ ഇതെന്നൊരു സംശയവും എനിക്കുണ്ടാകാതിരുന്നില്ല. അതായത് കൊല്ലത്തുള്ളവർ ‘എന്താ’ എന്ന് ചോദിക്കുന്നതിന് തൃശൂരുകാർ ‘എന്തൂട്ട് ’ എന്നാണ് ഉപയോഗിക്കുന്നത്. അത്തരം കാര്യങ്ങളൊക്കെ പ്രാദേശികമായ സംസ്കാരത്തിന്റെ ഭാഗമായി നിൽക്കുന്നവയാണ്. എന്നാൽ ‘പ്പിള്ളി’യ്ക്ക് അങ്ങനെയൊരു പശ്ചാത്തലം കാണാൻ കഴിയില്ലായെന്നുള്ളതാണ് വസ്തുത. ‘പ്പിള്ളി’ യെന്ന പദം മലയാളഭാഷയിലെ ഒരു നിഘണ്ടുവിലുമില്ല. ശബ്ദതരാവലിയിലോ അമരകോശത്തിലോ പുതിയ പദങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളിൽ പോലുമോ ഇല്ല. എന്നിട്ടും ഈ പദം എങ്ങനെയാണ് ഇത്രയധികം സ്ഥലപ്പേരുകളിലും ചില വീട്ടുപേരുകളിലും കയറിക്കൂടിയത്. പഴയ റവന്യു രേഖകളിലൊന്നും ഈ ‘പ്പിള്ളി’ ഭ്രമം കാണാത്തതിനാൽ ഇത് അടുത്ത കാലത്തുനടന്ന ‘തിരുത്തൽ വാദ’മാകാനേ വഴിയുള്ളു.
അതിലേക്ക് പോകുന്വോഴാണ് ചില കാര്യങ്ങൾ വെളിച്ചത്തിലേക്ക് വരുന്നത്. സ്ഥലനാമങ്ങളിൽ തിരുത്തലുകൾ വരുത്തി അവയുടെ ചരിത്രബന്ധത്തെ തന്നെ മായിച്ചു കളയുവാൻ കഴിയുമോ എന്നുള്ള പരിശ്രമമായിതന്നെ ഇതിനെ പരിഗണിക്കണം. വാക്കുകളെ തലകുത്തനെ നിർത്തി ചരിത്രപരമായ സ്വത്വത്തെ മറച്ചു പിടിക്കുവാനും വികലീകരിക്കപ്പെടുന്ന ഭാഷയിലൂടെ പുതിയൊരു സാംസ്കാരിക ബോധത്തെ കടത്തിവിട്ടു അതുവഴി സ്ഥാപിത താൽപ്പര്യങ്ങളുടെ അധീശത്വം നിലനിർത്താനുമുള്ള പരീക്ഷണങ്ങളായി തന്നെ ഇത്തരം കാര്യങ്ങളെ തിരിച്ചറിയപ്പെടേണ്ടതുണ്ട്. ഇതിന്റെ വലിയ സ് കെയിലിലുള്ള രാഷ്ട്രീയത്തിനൊരു ഉദാഹരണമാണ് സെന്റ് പീറ്റേഴ് സ് ബർഗ് ലെനിൻഗ്രേഡായതും പിന്നെ വീണ്ടുമത് സെന്റ് പീറ്റേഴ് സ് ബർഗ് ആയതുമൊക്കെ.
തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
‘പ്പിള്ളി’വൽക്കരണം - രണ്ടാംഭാഗം
മതിലകം രേഖകളിൽ പരാമർശിക്കുന്ന ബുദ്ധകേന്ദ്രങ്ങളായ മിത്രാനന്ദപുരവും അനന്തൻകാടുമാണ് പിന്നീട് തിരുവനന്തപുരമാകുന്നതെന്നും വി. വി. കെ. വാലത്ത് (1998) വിശദീകരിക്കുന്നുണ്ട്. കേരളം മാത്രമല്ല പ്രാചീനമായ തെന്നിന്ത്യ ആകെയെടുത്താലും ‘പ്പള്ളി’ ചേർന്നുവരുന്ന സ്ഥലനാമങ്ങൾക്ക് ധാരാളം ഉദാഹരണങ്ങൾ കണ്ടെത്തുവാൻ കഴിയും. കർണ്ണാടകയിലും ആന്ധ്രാപ്രദേശിലുമൊക്കെ ‘ഹള്ളി’, ‘ബള്ളി’ എന്നീ വാക്കുകളാണ് കൂടുതലും അന്നുപയോഗിച്ചിട്ടുള്ളത്. ശ്രീ ശങ്കരനും കുമാരില ഭട്ടനുമൊക്കെ എട്ട്, ഒന്വത് നൂറ്റാണ്ടുകളിൽ രാജഭരണത്തിന്റെ പിൻബലത്തോടെ ഭാരതത്തിലുടനീളം നടത്തിയ ബുദ്ധമത നിഷ്ക്കാസനത്തിന്റെയും ഏതാണ്ട് അക്കാലത്തുണ്ടായ വൈഷ്ണവ-ശൈവ ഭക്തി പ്രസ്ഥാനങ്ങളുടെ വൻതോതിലുള്ള വ്യാപനത്തിന്റെയും ഫലമായി ഇവിടെ പടർന്നിരുന്ന ബുദ്ധ സംസ്കൃതിയുടെ ശേഷിപ്പുകളെ മായിച്ചു കളയാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ കൂടുതൽ മാരകമായിട്ടുള്ളത് ചരിത്രത്തെ അപ്പാടെ മാറ്റിയെഴുതുന്ന പുതിയ ക്രിയാതന്ത്രങ്ങളാണ്. ഇത്തരം കാര്യങ്ങളെ കുറിച്ചു ബോദ്ധ്യമുണ്ടാകുന്വോഴാണ് ‘പ്പള്ളി’ ‘പ്പിളളി’ യാകുന്നത് കേവലമൊരു അക്ഷരത്തെറ്റോ ഉച്ചാരണ പിശകോ അല്ലായെന്നു മനസിലാകുന്നത്.

തെക്കേയിന്ത്യയുടെ ബഹുജന സംസ്കാരത്തിന്റെ സൂചകമായിരുന്നു ‘പള്ളി’ യെന്ന വാക്കുണ്ടായിരുന്ന ‘പാലി’ ഭാഷ. ഈ ഭാഷയിലെ പള്ളിയെന്ന വാക്കാണ് ബുദ്ധമതക്കാർ അവരുടെ ആരാധനാ കേന്ദ്രങ്ങളുടെ പേരുകൾക്കൊപ്പം ഉപയോഗിച്ചിരുന്നത്. പിന്നീട് കേരളത്തിൽ ക്രൈസ്തവരും മുസ്ലീങ്ങളും അവരുടെ ആരാധനാലയങ്ങൾക്കും ഈ വാക്ക് തന്നെയാണ് ഉപയോഗിക്കുന്നത് എന്നത് ചരിത്രപരമായ ഒരു കൗതുകമാണ്. ഈ ഭാഷയിൽ നിന്നു തന്നെയാണ് പള്ളിക്കൂടം എന്നു മലയാളികൾ നിത്യേന ഉപയോഗിക്കുന്ന വാക്കും വരുന്നത്. ഇത് കേരളത്തിലൊരിടത്തും ഇന്നു വരെയും ‘പിള്ളി’ക്കൂടം ആയിട്ടില്ല. ജനഹൃദയങ്ങളിൽ ആഴ്ന്നുപോയിട്ടുള്ള ഒരു വാക്കിനെ തൊട്ടാൽ പെട്ടെന്ന് തിരിച്ചറിയപ്പെടുമെന്നുള്ളതുകൊണ്ടാകാം തിരുത്തലുകാരൊന്നും ആ വഴിക്കൊരു ശ്രമം നടത്താത്തത്. ഒരു ജനതയുടെ ആവിഷ്കാരമായിരുന്ന പാലി ഭാഷ ഇന്നു മൃതഭാഷയായി തീർന്നിരിക്കുന്നു. അതിനെ വീണ്ടെടുക്കുവാൻ എന്തെങ്കിലും വഴികളുണ്ടോയെന്നും അതിന് എന്തെങ്കിലും ശ്രമങ്ങൾ നടക്കുന്നുണ്ടോയെന്നുള്ളതിനെക്കുറിച്ചും ഒരു എത്തും പിടിയും എങ്ങുനിന്നും കിട്ടുന്നില്ലായെന്നുള്ളതാണ് വാസ്തവം. അക്കാദമിക് രംഗവും ഗവേഷണ രംഗവുമൊക്കെ എത്രകാലം ഇങ്ങനെ കണ്ണും പൂട്ടി പാലുകുടിച്ചുകഴിയും?
നൂറ്റാണ്ടുകളായി ജനങ്ങളെ മർദ്ദിച്ചൊതുക്കി മേൽനോട്ടം നടത്തുകയും മുലക്കരവും തലക്കരവും പിരിച്ചു തീണ്ടാപ്പാടകലെ നിർത്തിയും വെട്ടിത്തള്ളുകയും കഴുവേറ്റുകയും ചുട്ടുകൊല്ലുകയും ചെയ്ത ക്ഷുദ്രവ്യവസ്ഥിതി ആധുനിക കാലത്തു വേഷം മാറി ജനങ്ങളുടെ നേരെ തിരിയുന്നതാണ് തീവ്രവാദവും വർഗ്ഗീയതയും ഫാസിസവും ഭരണകൂട ഭീകരതയും നിക്ഷിപിത താൽപ്പര്യങ്ങൾ വെച്ചുകൊണ്ടുള്ള മാധ്യമ പ്രവർത്തനവുമൊക്കെ. ജനങ്ങളെ അടിച്ചമർത്തുകയും കൊന്നുകൊലവിളിക്കുകയും രക്തവും കണ്ണീരുമൊക്കെ ചാലുകളായി ഒഴുക്കുകയും ചെയ്യുന്നതിനൊപ്പം ഈക്കൂട്ടർക്കുള്ള ഒരു ‘ലഷർ ടൈം’ പരിപാടിയാണ് ചരിത്രം തിരുത്തിയും തെറ്റിച്ചും എഴുതുകയും അത് പഠിപ്പിക്കുകയും ചെയ്യുകയെന്നുള്ളത്. ആദ്യമൊക്കെ ഇത് ലളിതമായും ‘ശിശുസൗഹാർദ്ദ’പരമായിട്ടുമൊക്കെയായിരിക്കും നടത്തുക. ഒരുപക്ഷേ അങ്ങനെയുള്ള ഒരു LKG ലവൽ പരിപാടിയായിരിക്കാം ഈ ‘പ്പിള്ളി’വൽക്കരണം. എന്തായാലും നമ്മൾ ശ്രദ്ധിക്കാതെ ഇരുന്നുകൂടാ, സംശയിക്കാതെയും.