Posts

Showing posts with the label കവിത

മോചനം

Image
കാർത്തിക എസ്. ഭദ്രൻ ഇംഗ്ലീഷ് സാഹിത്യ ഗവേഷണ വിദ്യാർത്ഥിനി എം. ജി. സർവ്വകലാശാല പ റയാനറിയാത്ത നൊന്വരങ്ങൾ പാടാനറിയാത്ത വരികൾ ശത്രുതപോക്കും മിത്രങ്ങൾ ജീവിതനൈരാശ്യതകളിൽ ഞാനറിയാതെ കേഴുന്നൊരെൻ മോക്ഷത്തിനായി നീലനിശീഥിനി തൻയാമങ്ങളിൽ തിളങ്ങും താരകങ്ങളേ നിങ്ങളിലൊരു താരകമായി മാറുവാൻ ശേഷിപ്പതെത്ര നാൾ ജീവിതത്തിനും മരണത്തിനുമിടയിലെ വർത്തമാനങ്ങളും ഭൂതവും ഭാവിയും ചികയുവാനിനി ശേഷിപ്പതെത്ര നാൾ എത്തുന്നു നമ്മുക്കിടയിൽ ഉദയസൂര്യനെപ്പോലെ ജനനവും അസ്തമനസൂര്യനെപ്പോലെ മരണവും പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കിയാക്കി സ്നേഹമനസ്സുകൾ പൊഴിക്കും അശ്രുകണങ്ങൾക്ക് വിട ചൊല്ലാനാവാതെ നിസ്സഹായയായി യാത്രാമൊഴി നൽകുന്നെൻ മനം മൗനത്തിൻ സൗന്ദര്യവും ഏകാന്തതയുടെ നിറച്ചാർത്തും

നന്ദിതയുടെ കവിതകൾ - ഒരു കുറിപ്പ് - ആദ്യഭാഗം

Image
ന ന്ദിത… മൊഴിയറ്റ മൗനം പോലെ… വിതുന്വി നിൽക്കുന്ന നൊന്വരം പോലെ… എന്റെ മനസിലൊരു വിങ്ങലായിരിക്കുന്നു എന്റെ സ്വപ്നങ്ങളെ പൊള്ളിക്കുന്നു നന്ദിത… 1969 മെയ് 21 ന് വയനാട് ജില്ലയിലെ മടക്കിമലയിൽ ജനിച്ചു ചാലപ്പുറം ഗവ. ഗണപത് ഹൈസ്കൂൾ, ഗുരുവായൂരപ്പൻ കോളേജ്, ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ്, ചെന്നൈ മദർ തെരേസ വിമൻസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. വയനാട് മൂട്ടിൽ WMOAS കോളേജിൽ അദ്ധ്യാപികയായിരുന്നു. 1999 ജനുവരി 17 ന് നന്ദിത സ്വയം ജീവിതം അവസാനിപ്പിച്ചു. കാരണം വ്യക്തമല്ല. “ഒരു സ്ററെതസ്കോപ്പിൻ ഞരന്വിലൂടെ അന്ത്യചലനവുമെന്നെ വെടിഞ്ഞു പോകുന്വോൾ നിഴലുകൾ നീലവിരലുകൾ കൊണ്ടെൻ നിറഞ്ഞൊഴുകുന്ന മിഴികൾ മീട്ടുന്വോൾ കിനാവ് പോലെ ഞാൻ പൊലിഞ്ഞു പോകുന്വോൾ വരിക ജീവന്റെ മെഴുകുതിരിയുമായ് ഒരു തലയോട്ടി നിറയെ വീഞ്ഞുമായ് ഹരിത ചർമ്മത്തിൻ ഒലിവിലയുമായ് വരിക നീ ശവമുറിയിൽ നിന്നും എന്നെ വിളിച്ചുണർത്തുവാൻ…” -- മരണവാർഡ് -- ബാലചന്ദ്രൻ ചുള്ളിക്കാട് മരണത്തിനു ശേഷമാണ് നന്ദിതയുടെ കവിതകൾ കണ്ടുകിട്ടുന്നത് ആമുഖത്തിൽ നിന്നും… സ്നേഹത്തിനുവേണ്ടി ഉഴറുകയും ലഭിക്കാതെ വന്നപ്പോൾ തന്...

നന്ദിതയുടെ കവിതകൾ - ഒരു കുറിപ്പ് - രണ്ടാംഭാഗം

Image
ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക പ്ര ത്യാശയില്ലാത്തൊരു സ്നേഹമുണ്ടോ? വീണ്ടും പ്രത്യാശയുടെ നാന്വുകൾ നീണ്ടുവന്നു. 1991 ൽ ഒരു ദിവസം നന്ദിതയെഴുതി “നിശ്ശബ്ദം പാടുന്ന മിന്നാമിനുങ്ങുകളുമെത്തുന്നു തെച്ചിക്കാടുകൾ തളിർക്കുന്നു മന്ദാരമുണരുന്നു നീയിനിയുമെത്താത്തതെന്തേ? എന്റെ ഗുൽമോഹർ പൂക്കാതെ കാത്തിരിക്കുന്നു നീയിനിയുമെത്താത്തതെന്തേ?” സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള തീവ്രമായ അഭിനിവേശം. എന്നാൽ ഒരിക്കലും അവൾക്കത് ലഭിക്കുന്നില്ലായെന്ന വിധിയുടെ ക്രൂരമായ വിനോദം. ഇങ്ങനെ ഞെരിക്കപ്പെട്ടുപോയ അവളുടെ ഹൃദയം മരണത്തിൽ ആശ്വാസം തേടാൻ ശ്രമിച്ചു. “കൺപീലികളിൽ കുരുങ്ങിയ സാന്ത്വനം സ്വപ്നമായ് ഒരിറ്റ് നനവായ് ഓർമ്മകളിൽ ഓടക്കുഴലിന്റെ വേദനയായ് പുളയുന്നു കുരുക്കിലെന്റെ ഹൃദയം പിടയുന്നു നിശ്ചലം ദൈവമേ നിന്നോട് ഞാൻ യാത്ര പറയുന്നു മഴയായ്, മുകിലായ്, നിരാവിയായ് തിരിച്ചുപോകൂ” ആത്മാവിൽ ആഴത്തിൽ പതിഞ്ഞ മൃത്യുകാമനയിൽ നിന്നും ഭൂമിയിലെ ജീവിതത്തെ പ്രതീക്ഷാ നിർഭരമായി നോക്കികാണുവാൻ അവൾ ശ്രമിക്കുന്നുണ്ട്. സ്നേഹിക്കുന്നയാളെക്കുറിച്ചുള്ള അരുമയായ അനുഭൂതികൾ ഇടയ്ക്കെങ്കിലും അവളുടെ മനസിനെ പ്രണയാതുരമാ...