Discussions, Blogging, Students Matters, Jobs News, Tech Stuffs and more

  • This is default featured slide 1 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 2 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 3 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 4 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 5 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

മനുഷ്യാ... നീ മണ്ണാകുന്നു!

പ്രകാശത്തിന്റെയെന്നപോലെ മണ്ണിന്റെയും വർഷമായി 2015 നെ ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചിരിക്കുകയാണ്. മണ്ണിന്റെ സുസ്ഥിരപരിപാലനം ഉറപ്പുവരത്തുക എന്നതാണ് ഏറ്റവും ചുരുക്കി പറഞ്ഞാൽ ‘മണ്ണ് വർഷം’ എന്ന പ്രഖ്യാപനത്തിന്റെ അന്തഃസത്ത. ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനും വളർച്ചയ്ക്കും മണ്ണിന്റെ പ്രാധാന്യം എന്താണെന്നു ആലോചിക്കുന്തോറും ഓരോരുത്തർക്കും കൂടുതൽ വ്യക്തമാകുന്ന കാര്യമാണ്. അതോടൊപ്പം മണ്ണ് സ്വയം സന്തുലിതമായി സ്ഥിതിചെയ്യുന്ന ഒരു ജീവസംവിധാനം കൂടിയാണ്.
Soil Year_2015
മണ്ണ് എന്തു മണ്ണാങ്കട്ടയാണെന്നു വിചാരിക്കുന്നവർക്ക് മണ്ണിനുവേണ്ടി അന്താരാഷ്ട്രവർഷമൊക്കെ ആചരിക്കുന്നുവെന്നു പറയുന്വോൾ മനസിലാക്കുവാൻ കുറച്ചു ബൂദ്ധിമുട്ട് വരും. കൃഷിയൊന്നും ചെയ്യേണ്ടിവരാത്ത, ഫ്ലാറ്റ് ജീവിതം നയിക്കുന്ന നഗരവാസികളായ ആളുകൾക്ക് പലപ്പോഴും പൊന്നിന്റെ വിലയ്ക്ക് വാങ്ങേണ്ടിവരുന്ന ഭൂമിയാണ് മണ്ണ്. മണ്ണ് ചതിക്കില്ല എന്ന വിശ്വാസപ്രമാണത്തിലൂന്നി കണ്ണായ സ്ഥലത്തെല്ലാം ഭൂമി വാങ്ങിക്കൂട്ടുന്ന റിയൽ എസ്റ്റേറ്റുകാർക്ക് കൂടുതൽ ലാഭത്തിനു മറിച്ചുവിൽക്കേണ്ടുന്ന സാധനം മാത്രമാണ് മണ്ണ്. എന്നാൽ മണ്ണിൽ പണിയെടുക്കുന്നവരുടെയായാലും മുകളിൽ പറഞ്ഞതു പോലുള്ളവരുടെയായാലും ജീവിതം യഥാർത്ഥത്തിൽ മണ്ണിന്റെ ശരിയായ നിലനിൽപ്പിനെ ആശ്രയിച്ചാണിരിക്കുന്നത്. ‘ആരോഗ്യമുള്ള മണ്ണ് ആരോഗ്യമുളള സമൂഹം’ എന്ന മുദ്രാവാക്യമാണ് ഇത്തവണത്തെ അന്താരാഷ്ട്ര മണ്ണ് വർഷത്തിൽ UN മുന്നോട്ട് വെയ്ക്കുന്നത്. ഇതിന്റെ പ്രാധാന്യം ആളുകൾ മനസിലാക്കുന്നതിനായി എല്ലാവർഷവും ഡിസംബർ 5 അന്താരാഷ്ട്ര മണ്ണ് ദിനമായി ആചരിക്കുവാനുള്ള തീരുമാനവും പുറത്തുവന്നുകഴിഞ്ഞു.

ഒരു സംസ്ക്കാരമായിരുന്ന കൃഷി ഇന്ന് വളരെയേറെ മാറിയിരിക്കുന്നു. മണ്ണിനോട് മല്ലടിച്ചു ജീവിക്കുന്നവർ പോലും മണ്ണിന്റെ നിലനിൽപ്പിനെക്കുറിച്ചു ബോധവാന്മാരല്ലായെന്നുള്ളതാണ് വാസ്തവം. അമിതമായി രാസവളം വാരിയിട്ടും വിഷം തളിച്ചും ചെയ്യുന്ന കൃഷി മണ്ണിനോടും മനുഷ്യനോടും ചെയ്യുന്ന ഭീകരത ഇനിയെങ്കിലും തടയപ്പെടാതെ തുടർന്നാൽ, മനുഷ്യരാശി വംശനാശഭീഷണി നേരിടേണ്ടി വന്നാൽ അതിനൊരു കാരണം അതായിരിക്കും. പ്രകൃത്യാലും കീടങ്ങളാലും ഉണ്ടാകുന്ന വിളനഷ്ടവും കൂലിചെലവുമൊക്കെ മറികടന്നു ലാഭം കിട്ടുവാൻ ഇത്തരം കൃഷിരീതി പിന്തുടരേണ്ടുന്ന സാഹചര്യമാണെന്നുള്ള വാദം അതിന്റെ ഫലം കണക്കിലെടുക്കുന്വോൾ ഒരു തരത്തിലും സ്വീകരിക്കുവാൻ കഴിയുകയില്ല. കാലാവസ്ഥയേയും മണ്ണിനെയും വിത്തിനെയുമൊക്കെ സമന്വയിപ്പിച്ചു കൃഷിയും വിളവെടുപ്പും ഉത്സവമായി കൊണ്ടാടിയിരുന്ന ഒരു കാർഷികസംസ്ക്കാരത്തിന്റെ നല്ലപാഠങ്ങൾ കൈമോശം വരാതെ സൂക്ഷിക്കുകയെങ്കിലും ചെയ്യേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുകയണ്.

ഭൂമിയിൽ മൂന്നിലൊന്ന് മണ്ണും അപചയത്തിനു വിധേയമായിരിക്കുന്നുവെന്നാണ് ലോക ഭക്ഷ്യ-കാർഷിക സംഘടനയുടെ കണ്ടെത്തൽ. പരിസ്ഥിതിനാശം, മണ്ണൊലിപ്പ്, ജൈവാശംത്തിന്റെയും പോഷകാംശത്തിന്റെയും ശോഷണം, അമ്ലീകരണം തുടങ്ങിയ പല കാരണങ്ങൾക്കൊപ്പം നമ്മുടെ സമീപനത്തിലും കാര്യമായ മാറ്റം വരാത്ത പക്ഷം 2050 ആകുന്നതോടെ ഇത് നാലിലൊന്ന് ആയി വീണ്ടും ചുരുങ്ങുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇപ്പോൾ തന്നെ 80 കോടിയിലധികം മനുഷ്യർ ലോകത്തു പട്ടിണിയുടെയും പോഷകാഹാരകുറവിന്റെയും ദുരിതങ്ങളനുഭവിക്കുകയാണ്. ജനസംഖ്യയുടെ വളർച്ച കൂടി പരിഗണിച്ചാൽ ഭക്ഷ്യോൽപാദനം 60% എങ്കിലും കൂട്ടേണ്ട സഹചര്യമാണുള്ളത്. ലോകരാഷ്ട്രങ്ങൾ ഇത്തരം വെല്ലുവിളികളുടെ മുന്വിൽ നിൽക്കുന്വോഴാണ് മണ്ണ് ഉൾപ്പെടെയുള്ള പാരിസ്ഥിതികവ്യൂഹങ്ങളെ മനുഷ്യൻ തകരാറിലാക്കുന്നത്. അമേരിക്കൻ പ്രസിഡന്റായിരുന്ന റൂസ് വെൽറ്റിന്റെ ഒരു പരാമർശം അനുസ്മരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുകയാണ് - “ശുദ്ധമായ പരിസ്ഥിതി ജനങ്ങൾക്ക് പുതിയ ശക്തി നൽകുന്നു. സ്വന്തം മണ്ണിനെ നശിപ്പിക്കുന്ന ഏതൊരു രാജ്യവും സ്വയം നശിക്കുന്നു”
കടപ്പാട്:  മണ്ണിന്റെ വർഷം - 2015 നോടനുബന്ധിച്ച് വിവിധ ലേഖനങ്ങൾ പ്രസിദ്ധീകരിച്ച ശാസ്ത്രഗതി, ശാസ്ത്രകേരളം മാസികകളോട്
Share:

മാനസികാരോഗ്യം - ചില വസ്തുതകൾ - ആദ്യഭാഗം

ദു:ഖം മൂർച്ഛിച്ചു ഗുരുതരമായ മനോരോഗത്തിന്റെ അവസ്ഥയിലേക്ക് മാറുന്നതാണ് വിഷാദം (Melancholia). സാധാരണക്കാരെ അപേക്ഷിച്ചു സമർത്ഥരായവരാണ് കൂടുതലും കടുത്ത വിഷാദരോഗത്തിനും തുടർന്നുള്ള ദുരിതങ്ങൾക്കും ഇരയാകുന്നത്. വൈകാരികമായി പെട്ടെന്ന് പ്രക്ഷുബ്ദരാകുന്നവരും ആഴത്തിലുള്ള ബന്ധങ്ങൾ പുലർത്തുന്നവരുമായിരിക്കും ഇവർ.
mind
വിഷാദാവസ്ഥയെക്കുറിച്ചുള്ള ആധുനിക പഠനങ്ങളുടെ അടിസ്ഥാനം ഫ്രോയിഡിന്റെ ‘Morning and Melancholia’ എന്ന ഗ്രന്ഥമാണ്. ഒരു ഇഷ്ടവസ്തുവോ വ്യക്തിയോ നഷ്ടപ്പെടുമ്പോൾ അവയെ ഇഷ്ടപ്പെട്ടിരുന്ന ആൾക്ക് നിരാശയുണ്ടാകുന്നു. അതിൽ നിന്നുണ്ടാകുന്ന വിയോഗദു:ഖം ഏറെ കാലത്തേക്ക് നിലനിൽകുന്നു. ഒരു കാലഘട്ടത്തിനു ശേഷം ആ വ്യക്തി ദു:ഖത്തിൽ നിന്നും മുക്തനായി സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. ഇങ്ങനെയുള്ള വിയോഗദു:ഖത്തിനു ‘ഫിസിയോളജിക്കൽ മോണിംഗ്’ എന്നാണു പറയുന്നത്. എന്നാൽ ചിലർക്ക് ഇതിനു കഴിയുന്നില്ല, അവർ ദു:ഖത്തിൽ നിന്നു വിഷാദത്തിലേക്ക് പതിക്കുന്നു. മനശാസ്ത്രപരമായി പറഞ്ഞാൽ ‘ഫിസിയോളജിക്കൽ മോണിംഗ്’ എന്ന അവസ്ഥയിൽ നിന്നു ‘പതോളജിക്കൽ മോണിംഗ്’ എന്ന അവസ്ഥയിലേക്ക് പോകുന്നു.

ഇവിടെ എന്നെ അമ്പരപ്പിച്ച ഒരു പരാമർശം, ഒരു വ്യക്തിയ്ക്ക് ഉണ്ടാകുന്ന ‘പതോളജിക്കൽ മോണിംഗ്’ അതായത് ഒരു കാലഘട്ടത്തിനു ശേഷവും ഇഷ്ടപ്പെട്ടവയുടെ നഷ്ടത്താലുണ്ടായ ദുഖത്തിൽ നിന്നും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയാതിരിക്കുകയും കടുത്ത വിഷാദത്തിലാണ്ടുപോകുകയും ചെയ്യുന്ന മാനസികാവസ്ഥയ്ക്ക് കാരണമായി ഫ്രോയിഡ് പറഞ്ഞതാണ് -- “പതോളജിക്കൽ മോണിംഗിനു ഒരു പ്രധാന കാരണം നഷ്ടപ്പെട്ട വസ്തുവിനോട് /വ്യക്തിയോട് ഒരാൾ ഒരേ സമയം നിലനിർത്തിപോകുന്ന സ് നേഹം, വെറുപ്പ് എന്നിവ ഉൾകൊണ്ട ബന്ധമാണ് ”.

അബോധ മനസ്സിൽ അടിച്ചമർത്തപ്പെട്ടിരിക്കുന്ന ഓർമ്മകൾ മനോരോഗങ്ങൾക്ക് ഹേതുവായി തീർന്നേക്കാമെന്നും ഫ്രോയിഡും യുങ്ങും തെളിയിക്കുകയുണ്ടായി. വ്യക്തിത്വവികാസത്തിൽ ഒരു വ്യക്തിയുടെ അടിസ്ഥാന സ്വഭാവങ്ങൾക്കും വ്യക്തി ജീവിക്കുന്ന സാഹചര്യങ്ങൾക്കുമാണ് പ്രധാന പങ്ക്. ജീവിക്കുവാൻ പ്രേരിപ്പിക്കുന്ന സഹജവാസനകൾ എല്ലാ ജീവികളിലുമുണ്ട്. മനുഷ്യരെ സംബന്ധിച്ചു ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നീ അടിസ്ഥാന ആവശ്യങ്ങൾ സന്വാദിക്കുവാൻ മനുഷ്യൻ ആഗ്രഹിക്കുന്നത് ഇത്തരം സഹജവാസനകൾ മൂലമാണ്. ഇതു കൂടാതെ മനുഷ്യനിലുള്ള ശക്തമായ ചില വാസനകളാണ് ലൈംഗിക ആകർഷണം, സാമൂഹ്യമായ ബന്ധം പുലർത്തണമെന്ന ആഗ്രഹം, അംഗീകരിക്കപ്പെടണമെന്നുള്ള ആഗ്രഹം, സുഖകാംക്ഷ തുടങ്ങിയവ. ഈ വാസനകളുടെയെല്ലാം ആകെ തുകയാണ് ഒരു വ്യക്തിയുടെ സംസ്കാരം എന്നു പറയുന്നത്. അതുകൊണ്ട് ഒരു വ്യക്തിക്കുണ്ടാകുന്ന ആന്തരികചോദനകളും ലഭിക്കുന്ന ബാഹ്യപ്രേരണകളും അവയോടൊക്കെ എങ്ങനെ പ്രതികരിക്കുന്നുവെന്നതും ഒരു വ്യക്തിയുടെ സംസ്കാരത്തെ നിർണ്ണയിക്കുന്നുവെന്നും മാർഗരറ്റ് മീഡിനെപ്പോലുള്ള നരവംശശാസ്ത്രജ്ഞർ വെളിപ്പെടുത്തിയിട്ടുണ്ട്.

സംഘർഷാത്മകമായ കുടുംബാന്തരീക്ഷത്തിൽ ജനിച്ചുവളരുന്ന കുട്ടികൾ, പ്രായേണ കുറ്റവാസനകൾ അധികമായി പ്രകടിപ്പിക്കുന്നതിനായി കാണാറുണ്ട്. മാതാപിതാക്കളോട് തോന്നുന്ന വെറുപ്പും വിദ്വേഷവുമാണ് ഭാവിയിൽ ആധികാര സ്ഥാനങ്ങളെ എതിർക്കാനും മൂല്യങ്ങളെ വിലമതിക്കാതിരിക്കാനും വ്യക്തികളെ പ്രേരിപ്പിക്കുന്നത്. ഓരോ വ്യക്തിയും മറ്റു വ്യക്തികളിൽ നിന്നും വ്യത്യസ്ഥരാണ്. ഓരോ വ്യക്തിക്കും അവന്റേതായ വ്യക്തിത്വം ഉണ്ടായിരിക്കും. പെരുമാറ്റം, സ്വഭാവം, ബൗദ്ധികമായ കഴിവുകൾ, വൈകാരികമായ വളർച്ച, കാര്യശേഷി, പക്വത എന്നിങ്ങനെ നിരവധി ഘടകങ്ങളാണ് ഒരാളിന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നത്.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

മാനസികാരോഗ്യം - ചില വസ്തുതകൾ - രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാളെക്കുറിച്ചു ദുഷ്ടൻ, നല്ലവൻ, ശുദ്ധൻ, പാവം, സുമുഖൻ, സുന്ദരനല്ല എന്നൊക്കെ പറയുമ്പോൾ അയാളുടെ വ്യക്തിത്വത്തെക്കുറിച്ചല്ല നാം പറയുന്നത്. മറിച്ച് പെരുമാറ്റത്തേയും സ്വഭാവത്തേയും ശാരീരിക സൗന്ദര്യത്തെപ്പറ്റിയുമാണ്. വ്യക്തിത്വം ഇതിനേക്കാളുപരി വൈകാരികവും സാമൂഹികവുമായ ഭാവങ്ങൾ ഉൾകൊള്ളുന്നതാണ്. ഒരാളുടെ വ്യക്തിത്വത്തിന്റെ വൈകാരികമായ ഭാവങ്ങളെ ‘ടെന്വറമെന്റ് ’ എന്നു പറയുന്നു. നമ്മൾ പ്രകടിപ്പിക്കുന്ന ഉൽകണ്ഠ, അപകർഷതാബോധം, ആനന്ദം, സന്തോഷമില്ലായ്മ, നിരാശ്രയതാബോധം, നിരാശ എന്നിവയൊക്കെ ടെന്വറമെന്റിനു ഉദാഹരണമാണ്.
freud
യുങ്ങിന്റെ അഭിപ്രായത്തിൽ സാമൂഹ്യമായ ഇടപെടലുകളുടെ അടിസ്ഥാനത്തിൽ മനുഷ്യരെ അന്തർമുഖർ, ബഹിർമുഖർ എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഈ മനോനിലകളും ടെന്വറമെന്റിനൊപ്പം വ്യക്തിത്വത്തെ രൂപപ്പെടുത്താൻ ഇടയാക്കുന്നു. വ്യക്തികളുടെ വ്യക്തിത്വത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ മാനസികാരോഗ്യത്തേയും ബാധിക്കുന്നു. മനോരോഗങ്ങളെ പൊതുവിൽ ‘ഓർഗാനിക് മനോരോഗ’ങ്ങളെന്നും ‘ഫംഗ്ഷണൽ മനോരോഗ’ങ്ങളെന്നും തരംതിരിക്കാം. ഓർഗാനിക് മനോരോഗങ്ങൾ മസ്തിഷ്കത്തിൻറെ ജൈവപരമായ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തുവാൻ ഇടയാക്കുന്നു. ഇത് പിന്നീട് ബുദ്ധിശക്തിയെയും ഓർമ്മശക്തിയേയും ബാധിച്ചേക്കാം. എന്നാൽ ഫംഗ്ഷണൽ മനോരോഗങ്ങൾ തലച്ചോറിൽ സ്ഥായിയായ മാറ്റങ്ങളൊന്നും ഉണ്ടാക്കുന്നില്ല. പക്ഷേ ഒരാളിന്റെ വ്യക്തിത്വത്തെയും പെരുമാറ്റത്തേയും ബാധിക്കുന്നു.

ഫംഗ്ഷണൽ മനോരോഗങ്ങളെ ‘സൈക്കോസിസ്’ എന്നും ‘ന്യൂറോസിസ്’ എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. ചിത്തഭ്രമം (Schizophrenia), ഉന്മാദം തുടങ്ങിയവ ഗൗരവമേറിയ മനോരോഗങ്ങളാണ് സൈക്കോസിസ് വിഭാഗത്തിലുള്ളത്. ഹിസ്റ്റീരിയ, ഉത്കണ്ഠ, ഒബ്സഷൻ തുടങ്ങിയ ലഘു മനോവൈകല്യങ്ങളാണു ന്യൂറോസിസ് വിഭാഗത്തിലുള്ളത്. സൈക്കോസിസ് ബാധിച്ച ഒരാൾ തനിക്ക് രോഗമില്ലായെന്നു വിശ്വസിക്കുകയും അങ്ങനെ പെരുമാറുകയും ചെയ്യുന്നു. തനിക്ക് ചികിത്സ ആവശ്യമില്ലെന്ന് കരുതുക മാത്രമല്ല അതിനെ എതിർക്കുകയും ചെയ്യും. എന്നാൽ ന്യൂറോസിസ് ബാധിച്ച വ്യക്തി തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നു മനസ്സിലാക്കുകയും ചികിത്സ തേടുകയും ചെയ്യും. സമൂഹത്തിൽ മനോരോഗത്തിൻറെ മുഖങ്ങൾ പലതായി പ്രത്യക്ഷപ്പെടുന്നു. ഉദാഹരണത്തിനു അസാധാരണമായ മതവിശ്വാസം, അലഞ്ഞു തിരിഞ്ഞു നടക്കൽ, ഭിക്ഷാടനം, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം മനോരോഗത്തിന്റെ ലക്ഷണങ്ങളാണ്. മനോരോഗം വർദ്ധിക്കുമ്പോൾ ആത്മഹത്യയുടെ നിരക്കും വർദ്ധിക്കുന്നു. സഹനശക്തിയുള്ളതും ആക്രമണാസക്തിയില്ലാത്തതുമായ സമൂഹങ്ങളിൽ ആത്മഹത്യയുടെ നിരക്ക് കൂടുതലാണ്.

ജന്തുക്കൾ പ്രകടമാക്കുന്ന പ്രാഥമിക വികാരങ്ങളിൽ ഒന്നാണ് ഭയം. തങ്ങൾക്ക് ആപത്തുണ്ടാക്കുന്ന പരിതസ്ഥിതികളെ നേരിടുമ്പോഴാണ് അവ ഭയം പ്രകടമാക്കുന്നത്. ഭയത്തിൻറെ മറ്റൊരു രൂപമാണ് ഉത്കണ്ഠ. ഭയത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുന്ന പ്രത്യേക സാഹചര്യങ്ങളിൽ നിന്നും അകന്നു രക്ഷപ്പെടുവാൻ ജന്തുക്കൾ എപ്പോഴും തയ്യാറാകുന്നു. ഭയം ഒരു പരിധിവരെ ആവശ്യമായ ഒരു വികാരമാണ്. ‘തീയിൽ തൊട്ടാൽ പൊള്ളും’, ‘നിലയില്ലാത്ത കായലിൽ വീണാൽ മുങ്ങി മരിക്കും’ എന്നിങ്ങനെയുള്ള ഭയം മനുഷ്യനെ സുരക്ഷിതത്വത്തിലേക്ക് നയിക്കുന്നു. ഇത്തരം ഭയത്തിനെ ‘യുക്തിസഹജമായ ഭയം’ എന്നു പറയാം. എന്നാൽ അകാരണമായി ഏതെങ്കിലും വസ്തുവിനെയോ സ്ഥലത്തെയോ പരിതസ്ഥിതിയെയോ ഭയക്കുന്നതിനെ ‘യുക്തിരഹിതമായ ഭയം’ എന്നു പറയുന്നു. തീവ്രരൂപത്തിലാണ് ഈ ഭയമെങ്കിൽ അത് മനോരോഗം തന്നെയാണ്. പ്രായം, ഭുതകാലാനുഭവം, ബുദ്ധിപരമായ വളർച്ച, വ്യക്തി വളർന്നു വന്ന കുടുംബവും സാഹചര്യവും തുടങ്ങിയവയൊക്കെ എന്തിനെയാണ് ഭയപ്പെടുന്നത് എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

മാനസികാരോഗ്യം - ചില വസ്തുതകൾ - മൂന്നാംഭാഗം

ഈ കുറിപ്പിന്റെ രണ്ടാംഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിയന്ത്രിതവും ആവർത്തന സ്വഭാവമുള്ളതും ഒഴിച്ചുമാറ്റാൻ പറ്റാത്തതുമായ ഒരു 'ആശയ'മാണ് ഒബ്സഷൻ. ഒബ്സസീവ് സ്വഭാവമുള്ളവർ കൂടുതൽ കർത്തവ്യനിരതരായിരിക്കും. വിശ്വസ്തത, സുഷ്മത എന്നീ ഗുണങ്ങൾ ഇവരിൽ കൂടിയ അളവിൽ കാണാം. എന്നാൽ പുതിയ സാഹചര്യങ്ങളിൽ ഇവരുടെ കാര്യശേഷി കുറയുന്നു. കരയിൽ പിടിച്ചിട്ട മത്സ്യത്തിന്റെ അവസ്ഥയായിരിക്കും ഇവർക്ക്. ചില പ്രത്യേക സാധനങ്ങൾ ശേഖരിച്ചു നശിപ്പിക്കാതെ സൂക്ഷിച്ചുവെയ്ക്കുന്ന സ്വഭാവം ഇക്കുട്ടർക്കുണ്ട്. തങ്ങൾക്ക് ലഭിക്കുന്ന കത്തുകൾ പത്തോ ഇരുപതോ അതിൽ കൂടുതലോ വർഷം സൂക്ഷിച്ചുവെയ്ക്കുന്ന സ്വഭാവം ഇവരിൽ പലർക്കുമുണ്ടായിരിക്കും.
depression
മതാചാരങ്ങൾ കൃത്യമായി അനുഷ്ടിക്കുന്ന എല്ലാവരിലും ഏറിയും കുറഞ്ഞും ഒബ്സസീവ് സ്വഭാവമുണ്ടായിരിക്കും. കുരിശ് വരയ്കൽ, കുളിച്ചുതൊഴൽ, നിസ്കാരം തുടങ്ങിയവയെല്ലാം ഒബ്സസീവ് കന്വൽഷനിൽപ്പെടും. വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവയിലെല്ലാം അന്തർലീനമയിരിക്കുന്ന ചടങ്ങുകളൊക്കെ ഒബ്സസീവ് സ്വഭാവമുള്ളതാണ്. ഇത്തരം ചടങ്ങുകളിലൊക്കെ ഏതെങ്കിലുമൊരു ഭാഗത്തിനു ഭംഗം വന്നാൽ അത് ദോഷഫലങ്ങൾക്ക് കാരണമാകുമോ എന്നു ചിന്തിച്ചു ഈ കൂട്ടർ വ്യാകുലപ്പെടുന്നു. നിരാശ ഒരു മാനസികാവസ്ഥയാണ്. അത് സാധാരണ ജീവിതത്തിനു അനുയോജ്യമായ ഒന്നല്ല. നിരാശ ഒരാളുടെ ചിന്താശക്തി, സംസാരം, പ്രവൃത്തി തുടങ്ങിയവയെയൊക്കെ ബാധിക്കുന്നു. പലകാരണങ്ങൾ കൊണ്ടും ജീവിതത്തിൽ നിരാശ കടന്നുവരാം. പ്രണയ നഷ്ടമുണ്ടാകുമ്പോൾ നിരാശ ബാധിക്കുന്നത് സാധാരണമാണ്. ‘ഈ ഭാഗ്യദോഷി എന്തിനു ഇനി ജീവിക്കണ’മെന്നു സ്വയം ചോദിക്കുകയും ആത്മഹത്യയുടെ വക്കിലെത്തുകയും ചെയ്യുന്നു. മറ്റൊരു കാരണം സാമ്പത്തിക തകർച്ചയാണ്. അപ്രതീക്ഷിതമായ സാമ്പത്തിക തകർച്ചയുടെ മുന്നിൽ പലരും പതറി പോവുകയും കടുത്ത നിരാശയിൽ ആവുകയും ചെയ്യുന്നു. രോഗങ്ങളും ഇഷ്ടജനങ്ങളുടെ വേർപാടുമൊക്കെ ഇതുപോലെ നിരാശയിൽ കൊണ്ടെത്തിക്കുന്ന കാരണങ്ങളാണ്. കടുത്ത നിരാശയിലേക്ക് മനസ് വഴുതി പോകാതെ നിയന്ത്രിക്കേണ്ടത് ഇത്തരം സന്ദർഭങ്ങളിൽ വളരെ അത്യാവശ്യമായ കാര്യമാണ്.

നിരാശകൊണ്ട് സമനില തെറ്റുന്നവരും ജീവിതം തന്നെ അവസാനിപ്പിക്കാൻ തുനിയുന്നവരും ഇതൊരു മാനസിക പ്രശ്നമാണെന്നു തിരിച്ചറിയുകയും ചികിത്സ തേടേണ്ടതും അത്യാവശ്യമാണ്. നിദ്രാവൈകല്യങ്ങളും മാനസികപ്രശ്നങ്ങളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നു തന്നെപറയാം. രാത്രി വൈകിയാലും ഉറക്കം വരാതിരിക്കുക, രാത്രി പലപ്രാവശ്യം ഉണരുക, പ്രഭാതമാകുന്നതിനു വളരെ മുൻപേ ഉണരുക ഇവയെല്ലാം നിദ്രാവൈകല്യങ്ങളിൽപ്പെടുന്നതാണ്. 60 മണിക്കുറിൽ കൂടുതൽ ഉണർന്നിരുന്നാൽ കഴുത്തു വേദന, കൈവിറയൽ, ക്ഷീണം, കൺപോളകൾ തുറക്കാൻ കഴിയതിരിക്കൽ, സംസാരവൈകല്യം എന്നിവയുണ്ടാകുന്നു. കാഴ്ചയ്ക്ക് തകരാർ, ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയതിരിക്കൽ തുടങ്ങിയവയും ഉറക്കമൊഴിയുന്നവരിൽ കാണുന്ന പ്രശ്നങ്ങളാണ്. കുറച്ചു ദിവസം ഉറങ്ങാതിരുന്നാൽ വസ്തുക്കൾക്ക് ചുറ്റും ഒരു പ്രകാശവലയം ഉള്ളതായി തോന്നാം. ചിലർക്ക് തറയിൽ ചിലന്തിവലയുടെ രൂപം ഉള്ളതായി തോന്നും. പലർക്കും ഈ അവസ്ഥയിൽ മിഥ്യാബോധം പോലുമുണ്ടാകും. ഉറക്കമില്ലായ്മ വർദ്ധിച്ചു ഒരു ഘട്ടത്തിൽ ഒന്നുറങ്ങി കുറച്ചു കഴിഞ്ഞു വീണ്ടും ഉണരുന്നു. ഈ സന്ദർഭത്തിൽ പലതും ചിന്തിച്ചു ഒടുവിൽ ആത്മഹത്യപോലും ചെയ്തുവെന്നുവരാം.

ചിത്തഭ്രമം (Schizophrenia) വരാൻ സാദ്ധ്യത കൂടുതലുള്ളത് പ്രത്യേകതരം വ്യക്തിത്വം പുലർത്തുന്നവരിലാണ്. ഇവർ മിക്കവാറും സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നവരായിരിക്കും. ചിത്തഭ്രമം ബാധിക്കുന്നതോടുകൂടി വ്യക്തിക്ക് സ് നേഹിതന്മാരെയും ബന്ധുജനങ്ങളേയും മറ്റും സ്നേഹിക്കുവാൻ കഴിയാതായിത്തീരുന്നു. എന്നാൽ ഇതിനെ മടിയുടെ ലക്ഷണമായി കരുതി മറ്റുള്ളവർ രോഗിയെ സദാ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. വൈകാരികസ്ഥിതിയിലും രോഗി വൈരുദ്ധ്യം കാണിക്കും. നേരത്തെ വെറുപ്പ് ഉണ്ടായിരുന്നവരോട് അമിതമായി സ് നേഹം കാണിക്കും. കുടുംബത്തിലുണ്ടാകുന്ന പ്രധാനപ്പെട്ട കാര്യങ്ങളിൽ താല്പര്യം കാണിക്കാതിരിക്കുകയും ചെയ്യും. ഉന്മേഷവും ജീവിതത്തോടുള്ള ആഭിമുഖ്യവും കുറയുന്നതുമൂലം ഒരു മുറിയിൽ തനിച്ചിരുന്നു ദിവാസ്വപ്നങ്ങളിൽ മുഴുകി ബാഹ്യ സന്വർക്കങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി കഴിയാനാകും രോഗി ഇഷ്ടപ്പെടുക. ഈ ഒളിച്ചോട്ടം പാരമ്യതയിലെത്തുമ്പോൾ വിചാര വികാരങ്ങളില്ലാതെ ശൂന്യതയിലേക്ക് മിഴിയും നട്ട് നിശ്ചലമായി ഇരിക്കുന്ന അവസ്ഥയുണ്ടാകും. കാഴ്ച്ചയിൽ രോഗി അബോധാവസ്ഥയിൽ ആണെന്നു തോന്നും. എന്നാൽ ബുദ്ധിക്കും ഓർമ്മശക്തിക്കും യാതൊരു കോട്ടവും കാണുകയില്ല. രോഗം മാറി കഴിഞ്ഞാൽ ഈ ഘട്ടത്തിലുണ്ടായ അനുഭവങ്ങളെല്ലാം രോഗി വ്യക്തമായും ഓർമ്മിയ്ക്കും എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്.

കടപ്പാട്: മന:ശാസ്ത്രസംബന്ധമായ വിവിധ വാർത്തകളോടും വിശകലനങ്ങളോടും
Share:

ലൈംഗിക വിപണിയെക്കുറിച്ച് ചില കാര്യങ്ങൾ

പുതിയ കാലത്തെ വ്യവസ്ഥിതികൾ പ്രോസ്റ്റിറ്റ്യൂഷനെ പ്രോത്സാഹിപ്പിക്കുകയും അതിനൊരു രീതിശാസ്ത്രം തന്നെ നിർമ്മിക്കുകയും ചെയ്തുവെന്നു തോന്നുന്നു. The oldest profession - എന്നു വ്യഭിചാരം വർണ്ണിക്കപ്പെട്ടു. അതിനെ പിൻതാങ്ങുന്നതിനായി പുതിയ നീതിസാരകഥകൾ പ്രചരിച്ചു. പഴയ ഫ്യൂഡൽ അന്ത:പുരങ്ങളും എൺപതുകളിൽ വ്യാപകമായി കേരളം കണ്ട ‘കന്വനി വീടു’കളും വ്യാവസായികമായി തന്നെ പുന:സ്ഥാപിക്കപ്പെട്ടു. ‘സീസറി’നുള്ളത് കൃത്യമായും ‘സീസറി’നു തന്നെ എത്തിയിരുന്നു.
Human Trafficking
മാധവിമാരേയും വാസവദത്തമാരേയും കുറിച്ചു സാഹിത്യമുണ്ടായി. ആധുനിക ഭോഗ സംസ്കാരത്തെ നീതിമത്ക്കരിക്കുന്നതിനായി സാമൂഹ്യപാഠങ്ങൾ തന്നെ പുതുതായി പഠിപ്പിച്ചു. പൂമുഖവാതിൽ തുറന്നു കൊടുക്കുന്നവൾ കാര്യശേഷിയിൽ മന്ത്രിയും സേവനത്തിൽ ദാസിയും ലാവണ്യത്തിൽ ലക്ഷ്മിയും ശയ്യയിൽ ‘സണ്ണി ലിയോണു’മായിരിക്കണമെന്നു അമ്മായിമാർ അടക്കം പറഞ്ഞു. മനുഷ്യബോധം പണ്ടുമുതലേ വിപണിവൽക്കരിക്കപ്പെടുന്ന ഭോഗത്തെ എതിർത്തിരുന്നു. റാഡിക്കൽ ഫെമിനിസം വ്യഭിചാരത്തെ എതിർക്കുന്നത് തന്നെ അതു മനുഷ്യാന്തസ് ഇടിച്ചുതാഴ്ത്തുന്നു എന്നു തിരിച്ചറിഞ്ഞു കൊണ്ടുകൂടിയാവണം. ഇതിനെ തോൽപ്പിക്കാനാകണം ‘തൽപ്പരകക്ഷികൾ’ ഗണികയായവളെ ‘കണി’യാക്കി മാറ്റിയത്. തേൻ പോലെ, അശ്വത്തെ പോലെ, പല്ലക്കിനെ പോലെ, വിളക്കിനേയും കണ്ണാടിയേയും പോലെ എല്ലാ മംഗളകർമ്മങ്ങൾക്കും ശുഭശകുനമാക്കിയത്. മുഖം കണ്ടുകൊണ്ട് ഏത് കാര്യത്തിനും ഇറങ്ങുവാൻ കൊള്ളാവുന്നവൾ മറ്റ് വിശേഷങ്ങൾക്കെല്ലാം ‘തേച്ചാലും കുളിച്ചാലും പോകാത്തെ നാറ്റക്കേസാ’യി മാറുന്നതിലെ വൈരുദ്ധ്യം അല്പം ആലോചിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളു.

സ്ത്രീ സ്വത്വത്തിന്റെ മലിനീകരണവും താഴ്ത്തിക്കെട്ടലുമാണ് ലൈംഗിക വിപണിയെന്നു വാദിക്കുന്വോൾ തന്നെ ഫെമിനിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ ലൈംഗിക തൊഴിലിനെ ന്യായീകരിക്കത്തക്ക വാദമുഖങ്ങൾ ഉയർത്തിക്കാണാറുണ്ട്. ആദ്യം പറഞ്ഞതിന്റെ റിവേഴ്സ് ഗിയറിലുള്ള ഓട്ടമാണ് രണ്ടാമത്തെ വാദങ്ങളെന്നാണ് എനിക്ക് തോന്നുന്നത്. മധ്യകാലഘട്ടത്തിന്റെ ചിന്താഗതികൾ വെച്ച് ഇന്നത്തെ ജീവിതത്തെ വിലയിരുത്താനാവില്ലായെന്നത് ശരിതന്നെ. പിന്നൊരു കാര്യം എല്ലാത്തിനും ‘ലിബറിലിസം’ പറയുന്ന പലരുടെയും കണ്ണ് ‘കോഴിക്കൂട്ടി’ലാണെന്നുള്ളതും മനസ്സിലാക്കണം. തൊഴിൽ നിയമങ്ങളുമായി ‘മാംസ വിപണി’യെ കൂട്ടികെട്ടുന്ന ഒരു സന്വ്രദായവും നിലവിലുണ്ട്. മറ്റ് ഏത് തൊഴിലാളിയ്ക്കും ലഭിക്കുന്ന മാന്യതയും അംഗീകാരവും ലൈംഗിക തൊഴിലാളിയ്ക്കും ലഭിക്കണമെന്ന് വാദിക്കുന്നവർ ചൂണ്ടികാട്ടുന്നത് ഒരു സ്ത്രീ സ്വമേധയാ ഇതൊരു തൊഴിലായി സ്വീകരിച്ചാൽ കുഴപ്പമില്ല അടിച്ചേൽപ്പിച്ചാലേ എതിർക്കേണ്ടതുള്ളു എന്നാണ്. കുരുടൻ ആനയെ കണ്ടതു പോലെയാണ് പലപ്പോഴും ഇത്തരം വാദങ്ങൾ. കാരണം വ്യവസ്ഥിതിയെ സമഗ്രതയിൽ കാണാതെ വ്യക്തിയെ മാത്രമാണ് ഇത്തരം സാഹചര്യങ്ങളിൽ മിക്കവരും പരിഗണിക്കുന്നത്. ബസ് സ്റ്റാന്റുകളുടെയും റെയിൽവേ സ് റ്റേഷനുകളുടെയും ഇരുട്ടുമൂടിയ തിണ്ണകളായാലും ഫൈവ് സ്റ്റാർ ഹോട്ടലിന്റെ ശീതീകരിച്ച മുറികളായാലും വിൽക്കലിനും വാങ്ങലിനും പ്രാഥമികമായി ‘കന്വോള’ത്തിന്റെ നിയമങ്ങളാണുണ്ടാവുക. വിൽപ്പനചരക്കാവുകയെന്നുള്ളത് സാംസ്കാരികപ്രശ്നം മാത്രമല്ല അപമാനവീകരണം കൂടിയാണ്. കരുണാമയനായ ഉപഗുപ്തന് വാസവദത്തയുടെ നെറുകയിൽ തലോടി ആശ്വാസവാക്കുകൾ ഉരുവിടാനേ കഴിയൂ. മാറ്റം വരുത്തുവാൻ വ്യവസ്ഥിതിയോട് സമരം ചെയ്യണമെങ്കിൽ സമരം തന്നെ ചെയ്യണം.
Share:

‘പ്പിള്ളി’വൽക്കരണം - ആദ്യഭാഗം

മ്മുടെ NH കളിലൂടെയുള്ള യാത്രകൾക്കിടയിൽ ധാരാളം പരസ്യബോർഡുകളും മറ്റും കാണുകയെന്നുള്ളത് ഒരു സാധാരണകാര്യമാണല്ലോ. അങ്ങനെ ഒരു യാത്രക്കിടയ്ക്ക് നമ്മുടെ സംസ്ഥാനത്ത് അനേകം ശാഖകളുള്ള ഒരു വ്യാപാരസ്ഥാപനത്തിന്റെ പരസ്യബോർഡുകളിൽ കണ്ട ഒരു സംഗതി കൗതുകമുള്ളതായി തോന്നി. അതായത് ആ സ്ഥാപനത്തിനു കരുനാഗപ്പള്ളിയിലും ശാഖയുണ്ട്. അവരുടെ പരസ്യബോർഡുകളിൽ ശാഖകളുടെ പേരെഴുതി വെച്ചിരിക്കുന്ന കൂട്ടത്തിൽ തിരുവനന്തപുരം, കൊല്ലം ഭാഗത്തൊക്കെ കരുനാഗപ്പള്ളിയെന്നാണ് എഴുതിയിട്ടുള്ളത്. എന്നാൽ എറണാകുളം, തൃശൂർ ഭാഗത്തേക്ക് എത്തുന്വോൾ കരുനാഗ’പ്പിള്ളി’യാകുന്നു. എന്താണ് ഇങ്ങനെയൊരു മാറ്റമെന്നു പെട്ടെന്നു പിടികിട്ടിയില്ല. കരുനാഗപ്പള്ളി കൊല്ലം ജില്ലയിലാണ്. ശരിയായ വാക്ക് കരുനാഗപ്പള്ളിയെന്നുമാണ്. പിന്നെയെങ്ങനെയാണ് ഈ ‘പ്പിള്ളി’ വന്നത് ? അക്ഷരതെറ്റ് സംഭവിക്കുവാൻ വഴിയില്ല. ലക്ഷങ്ങൾ ചെലവഴിച്ചു വലിയ പരസ്യകന്വനികളെ കൊണ്ട് ചെയ്യിക്കുന്ന പരസ്യത്തിലെ മാറ്ററൊക്കെ സൂഷ്മപരിശോധനയൊന്നുമില്ലാതെ ജനങ്ങളുടെ മുന്നിലെത്തുകയില്ലല്ലോ.
Kerala Town
അങ്ങനെ തൃശൂർ എത്തിയപ്പോൾ പ്രൈവറ്റ് ബസുകളിലും KSRTC ബസുകളിൽ പോലും ഈ ‘പ്പിള്ളി’ ശ്രദ്ധയിൽപ്പെട്ടു. വരന്തരപ്പിള്ളി, വാടാനപ്പിള്ളി, തലപ്പിള്ളി, ആതിരപ്പിള്ളി എന്നിങ്ങിനെ. നിത്യജീവിതത്തിന്റെ ഭാഗമായ ബസുകളുടെ ബോർഡുകളിലും പരസ്യബോർഡുകളിലും കടന്നുകൂടിയതു കൊണ്ടാകണം ‘പ്പിള്ളി’ പെട്ടന്നു തന്നെ സാധാരണ ജനങ്ങളിലേക്ക് എത്തിയത്. എന്നാലും എഴുത്തുകുത്തുകളിലും മറ്റും സ്ഥലപ്പേര് ഉപയോഗിക്കേണ്ടി വരുന്വോൾ കുറച്ചുപേർ ‘പ്പിള്ളി’ ചേർത്തും പിന്നെ കുറച്ചുപേർ ‘പ്പള്ളി’ ചേർത്തും എഴുതി കാണാറുണ്ട്. ശരിയായതു ഏതാണെന്നു അത്ര കൃത്യതയില്ലാത്തതുപോലെ. കേരളത്തിലെ റോഡുകളിലും പൊതുസ്ഥലങ്ങളിലും ഫ്ലക്സ് ബോർഡുകളുടെ വ്യാപനത്തോടെയാണ് ‘പ്പിള്ളി’ നാട്ടിലേക്ക് ഇറങ്ങി തുടങ്ങിയത്. സംസാര ഭാഷയിലെ വ്യത്യാസം പോലെയാണോ ഇതെന്നൊരു സംശയവും എനിക്കുണ്ടാകാതിരുന്നില്ല. അതായത് കൊല്ലത്തുള്ളവർ ‘എന്താ’ എന്ന് ചോദിക്കുന്നതിന് തൃശൂരുകാർ ‘എന്തൂട്ട് ’ എന്നാണ് ഉപയോഗിക്കുന്നത്. അത്തരം കാര്യങ്ങളൊക്കെ പ്രാദേശികമായ സംസ്കാരത്തിന്റെ ഭാഗമായി നിൽക്കുന്നവയാണ്. എന്നാൽ ‘പ്പിള്ളി’യ്ക്ക് അങ്ങനെയൊരു പശ്ചാത്തലം കാണാൻ കഴിയില്ലായെന്നുള്ളതാണ് വസ്തുത. ‘പ്പിള്ളി’ യെന്ന പദം മലയാളഭാഷയിലെ ഒരു നിഘണ്ടുവിലുമില്ല. ശബ്ദതരാവലിയിലോ അമരകോശത്തിലോ പുതിയ പദങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളിൽ പോലുമോ ഇല്ല. എന്നിട്ടും ഈ പദം എങ്ങനെയാണ് ഇത്രയധികം സ്ഥലപ്പേരുകളിലും ചില വീട്ടുപേരുകളിലും കയറിക്കൂടിയത്. പഴയ റവന്യു രേഖകളിലൊന്നും ഈ ‘പ്പിള്ളി’ ഭ്രമം കാണാത്തതിനാൽ ഇത് അടുത്ത കാലത്തുനടന്ന ‘തിരുത്തൽ വാദ’മാകാനേ വഴിയുള്ളു.

അതിലേക്ക് പോകുന്വോഴാണ് ചില കാര്യങ്ങൾ വെളിച്ചത്തിലേക്ക് വരുന്നത്. സ്ഥലനാമങ്ങളിൽ തിരുത്തലുകൾ വരുത്തി അവയുടെ ചരിത്രബന്ധത്തെ തന്നെ മായിച്ചു കളയുവാൻ കഴിയുമോ എന്നുള്ള പരിശ്രമമായിതന്നെ ഇതിനെ പരിഗണിക്കണം. വാക്കുകളെ തലകുത്തനെ നിർത്തി ചരിത്രപരമായ സ്വത്വത്തെ മറച്ചു പിടിക്കുവാനും വികലീകരിക്കപ്പെടുന്ന ഭാഷയിലൂടെ പുതിയൊരു സാംസ്കാരിക ബോധത്തെ കടത്തിവിട്ടു അതുവഴി സ്ഥാപിത താൽപ്പര്യങ്ങളുടെ അധീശത്വം നിലനിർത്താനുമുള്ള പരീക്ഷണങ്ങളായി തന്നെ ഇത്തരം കാര്യങ്ങളെ തിരിച്ചറിയപ്പെടേണ്ടതുണ്ട്. ഇതിന്റെ വലിയ സ് കെയിലിലുള്ള രാഷ്ട്രീയത്തിനൊരു ഉദാഹരണമാണ് സെന്റ് പീറ്റേഴ് സ് ബർഗ് ലെനിൻഗ്രേഡായതും പിന്നെ വീണ്ടുമത് സെന്റ് പീറ്റേഴ് സ് ബർഗ് ആയതുമൊക്കെ.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

‘പ്പിള്ളി’വൽക്കരണം - രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തിലകം രേഖകളിൽ പരാമർശിക്കുന്ന ബുദ്ധകേന്ദ്രങ്ങളായ മിത്രാനന്ദപുരവും അനന്തൻകാടുമാണ് പിന്നീട് തിരുവനന്തപുരമാകുന്നതെന്നും വി. വി. കെ. വാലത്ത് (1998) വിശദീകരിക്കുന്നുണ്ട്. കേരളം മാത്രമല്ല പ്രാചീനമായ തെന്നിന്ത്യ ആകെയെടുത്താലും ‘പ്പള്ളി’ ചേർന്നുവരുന്ന സ്ഥലനാമങ്ങൾക്ക് ധാരാളം ഉദാഹരണങ്ങൾ കണ്ടെത്തുവാൻ കഴിയും. കർണ്ണാടകയിലും ആന്ധ്രാപ്രദേശിലുമൊക്കെ ‘ഹള്ളി’, ‘ബള്ളി’ എന്നീ വാക്കുകളാണ് കൂടുതലും അന്നുപയോഗിച്ചിട്ടുള്ളത്. ശ്രീ ശങ്കരനും കുമാരില ഭട്ടനുമൊക്കെ എട്ട്, ഒന്വത് നൂറ്റാണ്ടുകളിൽ രാജഭരണത്തിന്റെ പിൻബലത്തോടെ ഭാരതത്തിലുടനീളം നടത്തിയ ബുദ്ധമത നിഷ്ക്കാസനത്തിന്റെയും ഏതാണ്ട് അക്കാലത്തുണ്ടായ വൈഷ്ണവ-ശൈവ ഭക്തി പ്രസ്ഥാനങ്ങളുടെ വൻതോതിലുള്ള വ്യാപനത്തിന്റെയും ഫലമായി ഇവിടെ പടർന്നിരുന്ന ബുദ്ധ സംസ്കൃതിയുടെ ശേഷിപ്പുകളെ മായിച്ചു കളയാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ കൂടുതൽ മാരകമായിട്ടുള്ളത് ചരിത്രത്തെ അപ്പാടെ മാറ്റിയെഴുതുന്ന പുതിയ ക്രിയാതന്ത്രങ്ങളാണ്. ഇത്തരം കാര്യങ്ങളെ കുറിച്ചു ബോദ്ധ്യമുണ്ടാകുന്വോഴാണ് ‘പ്പള്ളി’ ‘പ്പിളളി’ യാകുന്നത് കേവലമൊരു അക്ഷരത്തെറ്റോ ഉച്ചാരണ പിശകോ അല്ലായെന്നു മനസിലാകുന്നത്.
Edakkal Cave Carving
തെക്കേയിന്ത്യയുടെ ബഹുജന സംസ്കാരത്തിന്റെ സൂചകമായിരുന്നു ‘പള്ളി’ യെന്ന വാക്കുണ്ടായിരുന്ന ‘പാലി’ ഭാഷ. ഈ ഭാഷയിലെ പള്ളിയെന്ന വാക്കാണ് ബുദ്ധമതക്കാർ അവരുടെ ആരാധനാ കേന്ദ്രങ്ങളുടെ പേരുകൾക്കൊപ്പം ഉപയോഗിച്ചിരുന്നത്. പിന്നീട് കേരളത്തിൽ ക്രൈസ്തവരും മുസ്ലീങ്ങളും അവരുടെ ആരാധനാലയങ്ങൾക്കും ഈ വാക്ക് തന്നെയാണ് ഉപയോഗിക്കുന്നത് എന്നത് ചരിത്രപരമായ ഒരു കൗതുകമാണ്. ഈ ഭാഷയിൽ നിന്നു തന്നെയാണ് പള്ളിക്കൂടം എന്നു മലയാളികൾ നിത്യേന ഉപയോഗിക്കുന്ന വാക്കും വരുന്നത്. ഇത് കേരളത്തിലൊരിടത്തും ഇന്നു വരെയും ‘പിള്ളി’ക്കൂടം ആയിട്ടില്ല. ജനഹൃദയങ്ങളിൽ ആഴ്ന്നുപോയിട്ടുള്ള ഒരു വാക്കിനെ തൊട്ടാൽ പെട്ടെന്ന് തിരിച്ചറിയപ്പെടുമെന്നുള്ളതുകൊണ്ടാകാം തിരുത്തലുകാരൊന്നും ആ വഴിക്കൊരു ശ്രമം നടത്താത്തത്. ഒരു ജനതയുടെ ആവിഷ്കാരമായിരുന്ന പാലി ഭാഷ ഇന്നു മൃതഭാഷയായി തീർന്നിരിക്കുന്നു. അതിനെ വീണ്ടെടുക്കുവാൻ എന്തെങ്കിലും വഴികളുണ്ടോയെന്നും അതിന് എന്തെങ്കിലും ശ്രമങ്ങൾ നടക്കുന്നുണ്ടോയെന്നുള്ളതിനെക്കുറിച്ചും ഒരു എത്തും പിടിയും എങ്ങുനിന്നും കിട്ടുന്നില്ലായെന്നുള്ളതാണ് വാസ്തവം. അക്കാദമിക് രംഗവും ഗവേഷണ രംഗവുമൊക്കെ എത്രകാലം ഇങ്ങനെ കണ്ണും പൂട്ടി പാലുകുടിച്ചുകഴിയും?

നൂറ്റാണ്ടുകളായി ജനങ്ങളെ മർദ്ദിച്ചൊതുക്കി മേൽനോട്ടം നടത്തുകയും മുലക്കരവും തലക്കരവും പിരിച്ചു തീണ്ടാപ്പാടകലെ നിർത്തിയും വെട്ടിത്തള്ളുകയും കഴുവേറ്റുകയും ചുട്ടുകൊല്ലുകയും ചെയ്ത ക്ഷുദ്രവ്യവസ്ഥിതി ആധുനിക കാലത്തു വേഷം മാറി ജനങ്ങളുടെ നേരെ തിരിയുന്നതാണ് തീവ്രവാദവും വർഗ്ഗീയതയും ഫാസിസവും ഭരണകൂട ഭീകരതയും നിക്ഷിപിത താൽപ്പര്യങ്ങൾ വെച്ചുകൊണ്ടുള്ള മാധ്യമ പ്രവർത്തനവുമൊക്കെ. ജനങ്ങളെ അടിച്ചമർത്തുകയും കൊന്നുകൊലവിളിക്കുകയും രക്തവും കണ്ണീരുമൊക്കെ ചാലുകളായി ഒഴുക്കുകയും ചെയ്യുന്നതിനൊപ്പം ഈക്കൂട്ടർക്കുള്ള ഒരു ‘ലഷർ ടൈം’ പരിപാടിയാണ് ചരിത്രം തിരുത്തിയും തെറ്റിച്ചും എഴുതുകയും അത് പഠിപ്പിക്കുകയും ചെയ്യുകയെന്നുള്ളത്. ആദ്യമൊക്കെ ഇത് ലളിതമായും ‘ശിശുസൗഹാർദ്ദ’പരമായിട്ടുമൊക്കെയായിരിക്കും നടത്തുക. ഒരുപക്ഷേ അങ്ങനെയുള്ള ഒരു LKG ലവൽ പരിപാടിയായിരിക്കാം ഈ ‘പ്പിള്ളി’വൽക്കരണം. എന്തായാലും നമ്മൾ ശ്രദ്ധിക്കാതെ ഇരുന്നുകൂടാ, സംശയിക്കാതെയും.
Share:

‘നീല’ ജീവിതം! - ആദ്യഭാഗം

ണ്ടൊക്കെ യാതൊരു പരിചയവുമില്ലാത്ത ആളുകൾ ഇണചേരുന്നത് കാണാതെ ഒരാൾക്ക് ജീവിതകാലം മുഴവൻ കഴിച്ചുകൂട്ടാമായിരുന്നു. എന്നാൽ ഇന്ന് കുട്ടികൾക്ക് പോലും അത് ഏറെക്കുറെ അസാദ്ധ്യമായിരിക്കുന്നു. സ്കൂൾ കുട്ടികൾ അടക്കമുള്ളവർ നിർബാധം പോണോഗ്രാഫി കാണുകയും ചർച്ച നടത്തുകയും ചെയ്യുന്നുവെന്നുള്ളത് വികസനമാണോ മുന്നോട്ടുള്ള പോക്കാണോ എന്നതിനെക്കുറിച്ച് സാമൂഹ്യ ശാസ്ത്രജ്ഞൻമാർ അടക്കമുള്ളവരിൽ നിന്നും അഭിപ്രായങ്ങൾ ഉയർന്നു വരേണ്ടതുണ്ട്.
Internet Pornography
പോണോഗ്രാഫി സ്ത്രീപീഢനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നുള്ള ക്ലാസിക് ഫെമിനിസ്റ്റ് വിമർശനം ഇപ്പോൾ കാണാനില്ലെന്ന് ബ്രിട്ടീഷ് എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ നടാഷ വാൾട്ടർ തന്റെ ‘ലിവിങ് ഡോൾസ് ‘ എന്ന കൃതിയിൽ നിരീക്ഷിക്കുന്നുണ്ട്. മനുഷ്യരുടെ വികാരങ്ങളെ തന്നെ നേരിട്ട് സ്പർശിച്ച് കനംവെച്ചു പെരുകുന്ന അശ്ലീല വിപണിയേയും അവയുടെ താൽപര്യങ്ങളേയും തുറന്നു കാട്ടുന്നതിനും വിമർശിക്കുന്നതിനും ഇടർച്ചയുണ്ടാകുന്നത് എന്തുകൊണ്ടാണ്? ഇന്റർനെറ്റിലൂടെ എല്ലാവരുടെയും വിരൽ തുന്വിലുള്ള ടൺ കണക്കിന് പോണോഗ്രാഫി വീഡിയോകൾ സ്ത്രീയേയും പുരുഷനേയും വെറും ഒബ് ജക്റ്റുകൾ മാത്രമായി കാഴ്ചക്കാരിലേക്ക് പകരുകയാണ്. സ് നേഹവും കരുതലുമൊക്കെ ഒഴിവാക്കി പെർഫോമൻസ് മാത്രമായി ലൈംഗികബന്ധത്തെ അവതരിപ്പിക്കുകയാണ് ഇത്തരം വീഡിയോകൾ ചെയ്യുന്നത്.

വക്രീകരിക്കപ്പെട്ട പോണോഗ്രാഫിയുടെ അമിതോപയോഗം ലൈംഗികമായ ഏതാണ്ട് എല്ലാ അടുപ്പങ്ങൾക്കും ഭീഷണിയാണെന്നുള്ളത് വസ്തുതയാണ്. വിപണി ലാക്കാക്കി ഇറങ്ങുന്ന പോണോഗ്രാഫി ഉരുപ്പടികൾ ആൾക്കാരുടെ ലൈംഗിക ജീവിതത്തിലും കാഴ്ചപ്പാടിലും നടത്തുന്ന അധിനിവേശം ശുഭകരമല്ലായെന്നുള്ളതിന് പുതിയ സാമൂഹിക യാഥാർത്ഥ്യങ്ങൾ സാക്ഷ്യം വഹിക്കുന്നുണ്ട്. പോൺ വീഡിയോകളുടെയും ചിത്രങ്ങളുടെയും കൂടുതൽ കാഴ്ചക്കാരും ആൺകുട്ടികളും പുരുഷന്മാരുമാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. വിപണിയുടെ നിയമമനുസരിച്ച് ആവശ്യക്കാരെ ലക്ഷ്യം വെച്ചാണ് ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നത്. അതിനാൽ തന്നെ സ്ത്രീയെ ഉപഭോഗവസ്തുവായാണ് ഭൂരിഭാഗം പോൺ വിഡിയോകളിലും ചിത്രീകരിച്ചിട്ടുള്ളത്. ഇത് മനുഷ്യവിരുദ്ധമാണ്. എന്നുമാത്രമല്ല സ്ത്രീകളോടുള്ള ആൺകുട്ടികളുടെയും പുരുഷന്മാരുടെയും പെരുമാറ്റത്തെ സാരമായി ബാധിക്കുവാൻ ഇടയാക്കുകയും ചെയ്യുന്നു. പോണോഗ്രാഫിയ്ക്കപ്പുറം സ്ത്രീകളെക്കുറിച്ച് ചിന്തിക്കുവാൻ കഴിയാത്തവിധം പലരേയും മാനസികമായി തകരാറിലാക്കുന്നു. ഇവരുടെ പിൽക്കാല ജീവിതമാകെ പോണോഗ്രാഫിയുടെ പിടിയിലായിരിക്കും.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

‘നീല’ ജീവിതം! - രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലൈംഗികാരോഗ്യം തകരാറിലായിട്ടുള്ളവർക്ക് മേയാൻ പറ്റിയ വലിയ മേച്ചിൽപ്പുറങ്ങളായി മാറിയിരിക്കുകയാണ് ഇന്റർനെറ്റിലെ പോണോഗ്രാഫി സൈറ്റുകൾ. സാഡിസ്റ്റുകൾക്കും മസോക്കിസ്റ്റുകൾക്കും ബലാത്സംഗങ്ങളുടെയും കൊടുംപിഢനങ്ങളുടെയും വല്ലാത്ത അനുഭൂതികളാണ് ഈ വിർച്ചൽ ലോകത്തു നിന്ന് വിപണനം ചെയ്യുന്നത്. കൂടുതൽ ആൾക്കാർ കയറിയിറങ്ങുന്ന പോണോഗ്രാഫി സൈറ്റുകളിൽ കൂടുതലായി ഉപയോഗിച്ചിട്ടുള്ള കീവേഡുകളായ ചൈൽഡ് സെക്സ്, ഗ്രൂപ്പ് സെക്സ്, പബ്ലിക് സെക്സ്, ടീച്ചർ സെക്സ്, ആനിമൽ സെക്സ് തുടങ്ങിയവയിൽ നിന്നുതന്നെ ലൈംഗികമായ മാനസികാവസ്ഥയെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും കാര്യങ്ങൾ തിരിയുന്നുണ്ട്.
Sculpture
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നമ്മുടെ പത്രങ്ങളിൽ വന്ന വാർത്ത അടുത്ത വീട്ടിലെ പശുവിനെ പീഡിപ്പിച്ചതിന് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പേർക്കെതിരെ കേസെടുത്തുവെന്നുള്ളതാണ്. ഒരിക്കൽ ശരിയല്ലായെന്ന് സമൂഹം കരുതിയത് സ്വഭാവികമാകുന്നതും പിന്നെ ആവേശത്തോടെ സ്വീകരിക്കപ്പെടുന്നതുമാണ് ‘തലമുറ’ മാറ്റമെന്നും അതിനായില്ലെങ്കിൽ എന്തോ ‘ഗ്യാപ്പ് ’ ഉണ്ടെന്നുമാണ് ഒരു പൊതു ചിന്താഗതി. ഇങ്ങനെ പോണോഗ്രാഫിയിലേക്ക് ആഞ്ഞുപതിക്കുംതോറും ലൈംഗികതയോടുള്ള സമീപനം എത്രമാത്രം മാറുന്നുവെന്ന് വിലയിരുത്തപ്പെടേണ്ടതാണ്. ഇപ്പോൾ ചെറുപ്പക്കാരിൽ നിന്ന് എന്തിനേറെ വിവാഹിതരായവരിൽ നിന്ന് പോലും ഉയരുന്ന ആകൂലതകളിൽ ഒന്ന് ലിംഗവലിപ്പത്തെക്കുറിച്ചും സ്തനത്തിന്റെ വലിപ്പത്തെക്കുറിച്ചുമൊക്കെ ആയത് പോണോഗ്രാഫി ചെലുത്തുന്ന സ്വാധീനം മൂലമാകണം. മികച്ച ആർട്ടിസ്ററുകളെ വെച്ച് ആധുനിക സാങ്കേതിക സഹായത്തോടെ ചിത്രീകരിക്കപ്പെടുന്ന പോൺ വീഡിയോകൾ കാണുന്നവർക്ക് സിനിമയേതാണ് ജീവിതമേതാണ് എന്ന് തിരിയാനാവാത്തവിധം ഇന്ദ്രപ്രസ്ഥത്തിലെത്തിയ ദുര്യോധനന്റെ അവസ്ഥയാണുണ്ടാകുന്നത്.

പോണോഗ്രാഫി കടലുപോലെ ബൃഹത്താണ്. നിഷ്പ്രയാസം ലഭ്യവും. പോണോഗ്രാഫിയെക്കുറിച്ച് പറയുന്നത് അത് ഒരിക്കൽ കണ്ടാൽ പിന്നെ എത്ര ശ്രമിച്ചാലും മറന്നുപോകില്ലെന്നാണ്. അപ്പോൾ പിന്നെ കാര്യങ്ങളെ ശാസ്ത്രീയമായി സമീപിക്കുകയും മനസ്സിലാക്കുകയുമാണ് പ്രധാനം. തുറന്ന സംവാദങ്ങൾ ഉയർന്നുവരണം. ഘടികാരം തിരിച്ചുവെയ്ക്കാനാകില്ല.
Share:

ഐ.ടി ആക്ട് 2008 (IT Act 2008)

2008 ലെ ഐ.ടി അമെന്റ്മെന്റ് ആക്ട് America's Patriot Act നു സമാനമായ ഒന്നാണെന്നു പറയപ്പെടുന്നു. അമേരിക്കയിലെ സെപ്റ്റമ്പർ 11 നുണ്ടായ ദാരുണസംഭവത്തിനു ശേഷമാണു അവിടുത്തെ ആക്ട് പാസാക്കിയെടുത്തത്. അതു പോലെ നവമ്പർ 26 നു ബോംബെയിലുണ്ടായ ആക്രമണത്തിനു ശേഷം പസ്സാക്കിയെടുത്തതാണു ഇവിടുത്തെ നിയമം. നവമ്പർ 26 ലെ ബോംബെ ആക്രമണം പ്ലാൻ ചെയ്യുന്നതിൽ കമ്പ്യൂട്ടർ നെറ്റ് വർക്കിൽ കൂടെയുള്ള ടെലിഫോൺ സംഭാഷണങ്ങൾ (VoIP) ഒരു സുപ്രധാന പങ്ക് വഹിച്ചിരുന്നുവെന്നു ഇന്റലിജൻസ് ബ്യൂറോ കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു.
IT Act 2008
അപ്രകാരമുള്ള സംഭാഷണങ്ങളെ (VoIP) നിയന്ത്രിക്കാനും നിരീക്ഷിക്കാനും അതുവരെ നിയമങ്ങളില്ലായിരുന്നു. എന്നാൽ ഈ നിയമം പാസ്സായതിനു ശേഷം ഇനി സർക്കാരിനു എവിടെയുമുള്ള കമ്പ്യൂട്ടറിലോ ഫോണിലോ മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളിലോ നിരീക്ഷിക്കാം (monitor). കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രം ഇതുവരെ അന്വേഷണം നടത്തിയിരുന്ന കാര്യങ്ങളിൽ ഇനിമേൽ കോടതി ഇടപെടാതെ തന്നെ സർക്കാരിനു അന്വേഷണം നടത്താം, നടപടിയെടുക്കാം എന്നായിരിക്കുന്നു.

ഐ.ടി ആക്ട് 2000 ത്തിൽ നിന്നു 45 ഓളം ഭേദഗതികളോടുകുടിയ ഈ നിയമം ചർച്ച കൂടാതെയാണു പാർലമെന്റ് പാസ്സാക്കിയെടുത്തത്. അന്നു (23-12-2008) പാർലമെന്റിൽ സന്നിഹിതരായിരുന്ന നമ്മുടെ ജനപ്രതിനിധികൾ ലോക് സഭയുടെ നടുത്തളത്തിലിറങ്ങി കേന്ദ്രമന്ത്രി എ. ആർ. ആന്തുലെയുടെ രാജിക്ക് വേണ്ടി മുറവിളികൂട്ടി പാർലമെന്റിനെ ഇളക്കിമറിക്കുകയായിരുന്നു. ഒരു ചർച്ചയും കൂടാതെ 15 മിനുട്ടിനുള്ളിൽ പാസ്സാക്കിയടുത്ത നിയമങ്ങളിൽ ഒന്നു ഐ.ടി ആക്ട് 2008 ആയിരുന്നു.

ഏതെങ്കിലും സംസ്ഥാന സർക്കാർ ഈ നിയമത്തിനെ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനായുള്ള ഒന്നും തന്നെ ഇതിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഈ നിയമം മൂലം പെട്ടുപോകുന്ന നിരപരാധികളുടെ രക്ഷക്കായി ഒരു ‘ഓംബുഡ്സ്മാനോ’ അതുപോലുള്ള മറ്റ് കാര്യങ്ങളോ ഒന്നും തന്നെ ഇല്ല. എല്ലാം ‘നിർദ്ദേശിക്കുന്നതു പോലെ’ എന്ന വാക്കുകളിൽ ഒതുക്കിയിരിക്കുന്നു. ആർ നിർദ്ദേശിക്കും എന്നു കണ്ടറിയണം. അധികാരങ്ങൾ വാരിക്കോരി കൊടുത്തിരിക്കുന്ന ഈ നിയമം നടപ്പാക്കുന്നവരുടെ ഉത്തരവാദിത്വങ്ങൾകൂടി സംശയങ്ങൾക്കിടയില്ലാതെ നിർവചിക്കണമായിരുന്നു. അതില്ലാത്തതിനാൽ ദുരുപയോഗം കൂടുമെന്നു വ്യക്തം. അടിയന്തിരാവസ്ഥയിലോ പൊതുജനസുരക്ഷിതത്വത്തിനു വേണ്ടിയോ മാത്രമായിരുന്നു Clause 5(2) of the Indian Telegraph Act of 1885 അനുസരിച്ച് ഫോൺ ടാപ്പിംഗ് അനുവദിച്ചിരുന്നുള്ളൂ. എന്നാൽ പുതുക്കിയ ഐ.ടി ആക്ടിൽ അടിയന്തിരാവസ്ഥ, പൊതുജനസുരക്ഷ എന്നിവയെപറ്റിയൊന്നും ഒരക്ഷരം പറയുന്നില്ല.

The IT Act 2008 adds new eight cyber offences viz;
  • Sending offensive messages through a computer or mobile phone (Section 66A)

  • Receiving stolen computer resource or communication device (Section 66B)

  • Punishment for identity theft (Section 66C)

  • Punishment for cheating by personation using computer resource (Section 66D)

  • Punishment for violating privacy or video voyeurism (Section 66E)

  • Cyber Terrorism (Section 66F)

  • Publishing or transmitting material in electronic form containing sexually explicit act (Section 67A)

  • Child pornography (Section 67B)
Share:

About & Social

Lorem ipsum dolor sit amet, consectetur adipiscing elit. Nulla elementum viverra pharetra. Nulla facilisis, sapien non pharetra venenatis, tortor erat tempus est, sed accumsan odio ante ac elit. Nulla hendrerit a est vel ornare. Proin eu sapien a sapien dignissim feugiat non eget turpis. Proin at accumsan risus. Pellentesque nunc diam, congue ac lacus

Popular

Tags

Powered by Blogger.
  Pay with PayPal

For more details, click here

Shop with Flipkart, Amazon and Snapdeal
Translate Site

Tags

+2 achieve a right job Active Passive Voice adsense AdSense Page Level Ads Advertisement AIIMS AIPMT Air Force Airman All India Pre-Medical Amazon Android Announcements Applications Apps Army SSC B.Des B.FTech bits pilani blogger Blogging Tips Bookpad brexit cat CBSE chat cisf CMPDI Combined Graduate Level Exam Computer Tips Contactify Corporation Bank course csir CUSAT Datawrkz Defense Service Delhi Subordinate Service Delhi University DHSE Discussions DocsPad eflu ello email Entrance Test fact FireChat Flipkart folder Folder Options free website Gmail Google Inbox Google Person Finder Govt. Service gravitational waves Group D Guest Column Hassan HCF Higher Education Scholarship HSE hsee iaf IB ICSI IES IGIDR iips IISc IISCO Burnpur IISER iit iit madras Improvement Result indian air force Indian Army Interview Tips iPhone ISI ISRO ISS JIPMER JNU Jobs Info Junior Engineer Juno karthika Kerala Post Kerala PSC Kerala State Higher Education Council kshec LCM LGS Library Assistant LIGO Loco Pilot M.Des ma Malayalam Blog Malayalam fonts mangalyaan mars Medical Technologist messaging Military Nursing Service Mobile Apps Mobile Phone Tips Model Exam MPhil msc Nandhithayude Kavithakal nasa Navodaya Navy net nift no internet Notifications NTFS file system Online Money online shopping open a folder in Windows XP Open Forum Open Garden Ordnance Factory pagerank password paypal phd Pondicherry University Postal Assistant Postal Department Prepositions PSC PSC English PSC Maths PSC Model Exam Railway RBI RCC RCC Thiruvananthapuram Rcc Tvm Recruitment Rally Regional Cancer Centre Reserve Bank of India rpf Rural sail sailor SAY SAY Examination Scholarships Security Short Service Commission social media SSA SSC Students Corner Tech News Tech Stuffs Technical Assistant UPSC VHSE VK voice call Watershed WBHRB West Bengal Govt Western Railway whatsapp Windows XP winning tips അഭിമുഖം ആനുകാലികം ഇന്ത്യ ഉസാഘ കവിത ഖസാക്കിന്റെ ഇതിഹാസം ഗണിതം ഗ്രീസ് ചൊവ്വ പലവക പസ്കി പുസ്തകപരിചയം ഫാത്തിമ ഫാസിസം മംഗൾയാൻ മാനസികാരോഗ്യം ലസാഗു ലേഖനം വാർത്തകൾ ശാസ്ത്രം സാങ്കേതികം സാമൂഹ്യം സാമ്പത്തിക പരിഷ്ക്കാരം സാഹിത്യം ഹ്യൂമൻ ജിനോം പ്രോജക്ട്

Latest Admit Cards

Latest Results

  Download Center

Search Site
  Useful Tools

  • Malayalam Typing
  • Photo Editing
Home | About Us | Open Forum | Malayalam Blog | Students Corner | Jobs Info | Applications | Results | Tech Stuffs | Videos | Gallery | Sitemap | Contact Us
  Call with Skype
 Enter your Email ID to subscribe this site free



Delivered by FeedBurner

Latest Syllabus

Tags

Contact Form

Name

Email *

Message *

Links

Advertisement

Main Ad

Tags

Latest Admissions

Some Useful Tips

  • How can I buy a product through Online Shopping? In this site you have three options Amazon,
    Flipkart and Snapdeal. At first, select your product and then submit your address and remit
    payment for Product Delivery. If you want to know more, Step-by-Step Instructions here.

  • If you have any difficulty to read the Malayalam Content of this site, the main reason is that your
    Computer has no Malayalam Font. To solve this problem, you can Download Malayalam Font
    AnjaliOldLipi here. Do you know more about to install a font, Step-by-Step Instructions here.

Latest Answer Key

Mobile Logo

Mobile Logo
text

Categories

Blogger Tutorials

Recent Posts

Unordered List

  • Lorem ipsum dolor sit amet, consectetuer adipiscing elit.
  • Aliquam tincidunt mauris eu risus.
  • Vestibulum auctor dapibus neque.

Pages

Theme Support

Need our help to upload or customize this blogger template? Contact me with details about the theme customization you need.