Discussions, Blogging, Students Matters, Jobs News, Tech Stuffs and more

  • This is default featured slide 1 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 2 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 3 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 4 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 5 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

PSC English - Prepositions

A preposition is a word that links a noun, pronoun, or noun phrase to some other part of the sentence. Prepositions can be tricky for English learners. There is no definite rule or formula for choosing a preposition. In the beginning stage of learning the language, you should try to identify a preposition when reading or listening in English and recognize its usage. Here are a few common prepositions and examples.

On
  1. Used to express a surface of something
    • I put an egg on the kitchen table.
    • The paper is on my desk.
  2. Used to specify days and dates
    • The garbage truck comes on Wednesdays.
    • I was born on the 14th day of June in 1988.
  3. Used to indicate a device or machine, such as a phone or computer
    • He is on the phone right now.
    • She has been on the computer since this morning.
    • My favorite movie will be on TV tonight.
  4. Used to indicate a part of the body
    • The stick hit me on my shoulder.
    • He kissed me on my cheek.
    • I wear a ring on my finger.
  5. Used to indicate the state of something
    • Everything in this store is on sale.
    • The building is on fire.
At
  1. Used to point out specific time
    • I will meet you at 12 p.m.
    • The bus will stop here at 5:45 p.m.
  2. Used to indicate a place
    • There is a party at the club house.
    • There were hundreds of people at the park.
    • We saw a baseball game at the stadium.
  3. Used to indicate an email address
    • Please email me at abc@defg.com
  4. Used to indicate an activity
    • He laughed at my acting.
    • I am good at drawing a portrait.
In
  1. Used for unspecific times during a day, month, season, year
    • She always reads newspapers in the morning.
    • In the summer, we have a rainy season for three weeks.
    • The new semester will start in March.
  2. Used to indicate a location or place
    • She looked me directly in the eyes.
    • I am currently staying in a hotel.
    • My hometown is Los Angeles, which is in California.
  3. Used to indicate a shape, color, or size
    • This painting is mostly in blue.
    • The students stood in a circle.
    • This jacket comes in four different sizes.
  4. Used to express while doing something
    • In preparing for the final report, we revised the tone three times.
    • A catch phrase needs to be impressive in marketing a product.
  5. Used to indicate a belief, opinion, interest, or feeling
    • I believe in the next life.
    • We are not interested in gambling.
Homework

Choose a correct preposition in the sentence.
  1. I want to lose 5 kilogram ------- (on, at, in) one month.
  2. Could you get me this pants ------- (on, at, in) a larger size?
  3. She seems to be interested ------- (on, at, in) Psychology.
  4. I will come to pick you up ------- (on, at, in) 2 pm tomorrow.
  5. This class will be held ------- (on, at, in) Mondays.
Share:

യുവ എഴുത്തുകാരിയും നാടക പ്രവർത്തകയുമായ പസ്കിയുമായുള്ള അഭിമുഖ സംഭാഷണം - ആദ്യഭാഗം

(2016 നവംബർ 4 നു കോഴിക്കോട് ടൗൺ ഹാളിൽ നടന്ന പസ്കിയുടെ ‘ചിതൽ’ എന്ന കഥാസമാഹാരത്തിന്റെ പ്രസാധനത്തിനും ‘കുളം താണ്ടി കടലു കടന്നു…’ എന്ന നാടകാവതരണത്തിനും ശേഷം പസ്കിയുമായി വിപിൻ.സി.എസ് നടത്തിയ അഭിമുഖ സംഭാഷണം)
Paski_Town Hall
വിപിൻ: ‘ചിതൽ’ എന്ന പുസ്തകത്തെപ്പറ്റി പറഞ്ഞുകൊണ്ട് നമ്മൾക്ക് സംസാരിച്ചു തുടങ്ങാമെന്നു കരുതുന്നു?

പസ്കി: വൈകാരികമായ അവസ്ഥകളോടുള്ള പ്രതികരണമാണ് ശരിക്കും പറഞ്ഞാൽ എന്റെ എഴുത്ത്. പതിനഞ്ചോളം വരുന്ന ചെറുകഥകളുടെ സമാഹാരമാണ് ‘ചിതൽ’. അതിലെ പല കഥകളും എന്റെ അനുഭവമാണോയെന്നു പലരും ചോദിച്ചിരുന്നു. അനുഭവങ്ങളെക്കാളുപരി എന്റെ നിലപാടുകളാണവയെന്നാണ് എനിക്ക് പറയാനുള്ളത്.

വിപിൻ: സാഹിത്യരചനകളെ പെണ്ണെഴുത്ത്, ദളിതെഴുത്ത്, പരിസ്ഥിതി എഴുത്ത് എന്നൊക്കെ വിലയിരുത്തുന്നതിനെ കുറിച്ചെന്തു തോന്നുന്നു?

പസ്കി: എഴുത്തിനെ അങ്ങനെ കളം തിരിക്കേണ്ടതുണ്ടോ? സ്ഥിരമായി അങ്ങനെയൊരു പക്ഷം പിടിക്കുന്നതു മൗലികവാദത്തിനു അടുത്തു നിൽക്കുന്ന നിലപാടാണ്. വസ്തുതകളെ യുക്തിപരമായും നീതിപൂർവ്വവും കണ്ടുകൊണ്ടുള്ള എഴുത്താണ് കൂടുതൽ ശരിയെന്നാണ് എനിക്ക് തോന്നുന്നത്.

വിപിൻ: മലയാള ചെറുകഥയിൽ ഏറ്റവും അടുത്തുണ്ടായ വിവാദം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച സന്തോഷ് എച്ചിക്കാനത്തിന്റെ 'ബിരിയാണി'യുടെ വായനയാണ്. അക്കാര്യങ്ങളൊക്കെ ശ്രദ്ധിച്ചിരുന്നോ?

പസ്കി: തീർച്ചയായും, കുറേക്കാലത്തിനുശേഷം വായിച്ച നല്ലൊരു കഥയാണ് ബിരിയാണി. ബുദ്ധിജീവി നാട്യങ്ങളില്ലാതെ നേരെ കഥ പറഞ്ഞുവെന്നത് ആ കഥയുടെ ഒരു വിജയമാണ്. നമ്മുടെ കൺമുമ്പിൽ കാണാവുന്ന ദാരിദ്യത്തെയും മനുഷ്യന്റെ നിസഹായതയേയും കണ്ടില്ലെന്ന മട്ടിൽ പോകാനാവാത്ത വിധം കഥാകൃത്ത് വരച്ചിട്ടുണ്ട്.

വിപിൻ: പസ്കി എന്നത് തൂലികാനാമമാണോ?

പസ്കി: അതേ, എന്റെ പേര് റിൻസിയെന്നാണ്. എന്റെ നാട് കോഴിക്കോട് ടൗണിനടുത്തുള്ള മുഖദാർ ആണ്. ചെറിയ കുട്ടികളായിരിക്കുമ്പോൾ ഞങ്ങൾ ചിത്രശലഭങ്ങളെ പിടിക്കുവാനായി അവയുടെ പുറകെ നടക്കുമായിരുന്നു. ഞങ്ങളൊക്കെ ചിത്രശലഭങ്ങളെ അന്നു വിളിച്ചിരുന്നതു പസ്കിയെന്നായിരുന്നു. അതിന്റെ ലോജിക്കൊന്നും എനിക്കറിയില്ല. എന്നാലും ആ പേരിൽ ഒരുപാടു നന്മയുള്ളതായി എനിക്ക് തോന്നി. അതിനാൽ എഴുതുന്നതിനായി ആ പേര് ഞാൻ സ്വീകരിക്കുകയും ചെയ്തു.

വിപിൻ: ‘കുളം താണ്ടി കടലു കടന്നു…’ എന്ന നാടകം പ്രമേയത്തിലും അവതരണത്തിലും ഒരു വെല്ലുവിളിയായിട്ടാണ് എനിക്ക് തോന്നിയത്. ഇബ്സന്റെ ‘ഡോൾസ് ഹൗസി’ൽ നോറ വാതിൽ വലിച്ചടച്ച ശബ്ദം കേട്ട് യൂറോപ്പ് ഞെട്ടിയെന്നാണ് വിലയിരുത്തപ്പെട്ടത്. പുതിയ പരിസരത്തിൽ ആമിന വാതിൽ വലിച്ചുതുറന്നു പുറത്തേക്ക് വരുന്നത് ആരെയെങ്കിലും ഞെട്ടിയ്ക്കുന്നുണ്ടോ?

പസ്കി: ആരെങ്കിലും ഞെട്ടിയിട്ടു പ്രത്യേകിച്ചു കാര്യമൊന്നുമില്ലന്നതാണ് വാസ്തവം. ഇസഡോറ ഡങ്കൻ പറഞ്ഞതു പോലെ “ഞാനൊരു ശിശുവായി ജനിച്ചു പക്ഷെ ഈ സമൂഹമെന്നെ സ്ത്രീയാക്കി മാറ്റി…” അവിടുന്നൊക്കെ നമ്മൾ ഒരുപാട് മുന്നോട്ട് പോയി എന്നാണ് ഞാൻ കരുതുന്നത്. വിദ്യാഭ്യാസം നേടുവാനും ജോലിചെയ്യുവാനും സ്വന്തം അഭിപ്രായങ്ങൾ പറയുവാനുമുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. ആ എല്ലാവരിൽ സ്ത്രീകളും പുരുഷൻമാരും ഭൂരിപക്ഷക്കാരും ന്യൂനപക്ഷക്കാരും എല്ലാവരും പെടും. പിന്നെ ആമിന അഭിമാനബോധമുള്ള; ജീവിതത്തിൽ വിജയങ്ങൾ നേടാൻ പരിശ്രമിക്കുന്ന പുതിയ പെൺകുട്ടികളുടെ പ്രതിനിധി തന്നെയാണ്.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

യുവ എഴുത്തുകാരിയും നാടക പ്രവർത്തകയുമായ പസ്കിയുമായുള്ള അഭിമുഖ സംഭാഷണം - രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിപിൻ: ഫെമിനിസവും ആത്യന്തികമായി ഒരു മൗലികവാദമായി മാറുകയാണോ?
Paski
പസ്കി: ഫെമിനിസ്റ്റെന്നു പറയുന്ന പലരുടെയും പ്രവർത്തനങ്ങളെ മനസ്സിൽ വച്ചുകൊണ്ടാണോ വിപിൻ ഇങ്ങനെ ചോദിക്കുന്നതെന്നു എനിക്കറിയില്ല. അത്തരം പല ആൾക്കാരും മതങ്ങളും രാഷ്ട്രീയസംഘടനകളുമൊക്കെ ചെയ്യുന്നതുപോലെ തങ്ങളുടെ അഭിപ്രായങ്ങളുമായി ഐക്യപ്പെടാത്തവരെ ശത്രുക്കളായി പ്രഖ്യാപിക്കുന്നതു കണ്ടിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ കേവലം ആണിനോടുള്ള എതിർപ്പല്ല; മേൽക്കോയ്മ കാണിക്കുന്നതു ആണായാലും പെണ്ണായാലും; മേൽക്കോയ്മാ മനോഭാവത്തെയാണ് എതിർക്കേണ്ടത്. ഏതു സിദ്ധാന്തവും മൗലികവാദമായി മാറാതിരിക്കുവാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നു മാത്രമേ എനിക്ക് പറയാനുള്ളൂ.

വിപിൻ: പാട്രിയാർക്കി ഇനി ഒരു നിമിഷംപോലും സഹിക്കുവാൻ കഴിയില്ലെന്നു നാടകം ഉറക്കെ വിളിച്ചു പറയുന്നുണ്ട്. ശരിക്കും പാട്രിയാർക്കിയുടെ വേരുകൾ എവിടെയാണുള്ളത്?

പസ്കി: ശരിക്കും പറഞ്ഞാൽ മനുഷ്യന്റെ പരിണാമത്തോളം അതിന്റെ വേരുകൾക്ക് പഴക്കമുണ്ടെന്നു തോന്നുന്നു. എന്നാൽ ഇന്നത്തെ ആധുനിക ലോകത്തിൽ പാട്രിയാർക്കിയെ ഏറ്റവും കൂടുതൽ സംരക്ഷിക്കുന്നത് മതനിയമങ്ങളും മാമൂലുകളുമാണെന്നു കാണാം. യഥാർത്ഥത്തിൽ അതൊരു ‘കാരണവർ സിൻഡ്രോം’ ആണ്. അതു സ്ത്രീകളെ മാത്രമല്ല പുരുഷൻമാരെയും പലപ്പോഴും ദ്രോഹിക്കുന്നതായി കാണാം.

വിപിൻ: മൂല്യങ്ങളെന്നു തങ്ങൾ കരുതുന്ന കാര്യങ്ങൾക്കുവേണ്ടി തല്ലിക്കൊല്ലുകപോലും ചെയ്യുന്ന സദാചാരപോലീസുകാരും അവരുടെ പിന്തുണക്കാരും യഥാർത്ഥത്തിൽ സ്ത്രീകളോടെന്താണ് ചെയ്യുന്നത്?

പസ്കി: ഇത്തരക്കാരുടെ ആക്രമണം കാരണം സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിനോ ജോലിയ്ക്കോ ഷോപ്പിംഗിനോ പാർക്കിലോ സിനിമയ്ക്കോ ഒന്നു പോകാൻ കഴിയാത്ത അവസ്ഥയാണുണ്ടാവുന്നത്. പൊതുസ്ഥലങ്ങളിൽ വെച്ചു സ്ത്രീകൾ പുരുഷൻമാരോട് അൽപ്പനേരം ഒരുമിച്ചുനിന്നു സംസാരിച്ചാൽ പോലും കൂട്ടം ചേർന്നു അവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും തങ്ങൾ ഈ കഷ്ടപ്പെടുന്നതൊക്കെ പെണ്ണിന്റെ മാനം കാക്കാനാണെന്നുള്ള വ്യാജേനെ തരം കിട്ടിയാൽ ആ പെണ്ണിനെ തന്നെ കയറി പിടിയ്ക്കുകയും ചെയ്യുന്ന മാനസിക രോഗമുള്ള സാമൂഹ്യദ്രോഹികളാണ് സദാചാരപോലീസുകാർ. ഇത്തരക്കാരെ നിയമപരമായിത്തന്നെ അടിച്ചമർത്തണം. സ്ത്രീയെ ശരീരം മാത്രമായും പിന്നെ ആ ശരീരത്തെ ലൈംഗിക കളിപ്പാട്ടം മാത്രമായും കാണുന്ന മാനസികരോഗമാണ് ഇക്കൂട്ടർക്കെല്ലാം പൊതുവായുള്ളത്.

വിപിൻ: ഈ സംഭാഷണം അവസാനിപ്പിക്കുന്നതിനു മുമ്പായി പസ്കിയെക്കുറിച്ചും നിങ്ങളുടെ നാടകകൂട്ടായ്മയെക്കുറിച്ചും ഒന്നു പറയാമോ?

പസ്കി: ഞാൻ തിരൂർ തുഞ്ചത്തു എഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിലെ പരിസ്ഥിതി പഠനകേന്ദ്രത്തിൽ നിന്നു MA കഴിഞ്ഞു. സ്കൂൾ വിദ്യാർത്ഥിനി ആയിരിക്കുമ്പോൾ തന്നെ നാടകവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ഞങ്ങളുടെ കൂട്ടായ്മയിലുള്ളതു അനീഷ് നാടോടി, അരൂപ്, അൻസിൽ, ആതിര ചേളാരി, ഗായത്രി തുടങ്ങിയവരാണ്. നാടക രചന ഞാനായിരുന്നു. സംവിധാനം ശ്രീജിത്ത്, അദ്ദേഹത്തോടൊപ്പം അനീഷ് നാടോടിയുമുണ്ടായിരുന്നു. ശ്രീജിത്തും അനീഷ് നാടോടിയും നാടകപ്രവർത്തകരാണ്. ആമിനയെ അവതരിപ്പിച്ച ഗായത്രി മലയാളം സർവ്വകലാശാലയിലെ MA വിദ്യാർത്ഥിനിയാണ്. അതുപോലെ ഇക്ബാലിനെ അവതരിപ്പിച്ച അരൂപ്, അയൽപക്കക്കാരായി വന്ന അൻസിലും ആതിര ചേളാരിയും ഇവരെല്ലാം ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളും ഈ കൂട്ടായ്മയിലെ പ്രധാന അംഗങ്ങളുമാണ്.

വിപിൻ: ശരി, പസ്കി, എല്ലാ ആശംസകളും

പസ്കി: ഒ.കെ, വിപിൻ, നന്ദി
Share:

സ്വപ്നവർണ്ണങ്ങൾ - യുവചിത്രകാരി ഫാത്തിമ ഹക്കീമുമായുള്ള അഭിമുഖം - ആദ്യഭാഗം

(2016 സെപ്തംബർ അവസാനം കോഴിക്കോട് ലളിതകലാ ആർട്ട് ഗാലറിയിൽ ഫാത്തിമ ഹക്കീമിന്റെ അറോറ സീരിസിലുള്ള പെയിന്റിംഗുകളുടെ പ്രദർശനം നടന്നിരുന്നു. പ്രദർശനത്തിനിടയ്ക്ക് ഫാത്തിമയുമായി മെഡിസിൻ വിദ്യാർത്ഥിനിയായ അമീനയും വിപിൻ.സി.എസും നടത്തിയ അഭിമുഖ സംഭാഷണം.)
Aurora
മീന: കോഴിക്കോട് ലളിതകലാ ആർട്ട് ഗാലറിയിൽ നടക്കുന്ന ഫാത്തിമയുടെ ‘Aurora - Poem like paints’ എക്സിബിഷൻ വളരെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ഈ പേര് തന്നെ ഒരു പ്രത്യേകതയുള്ളതായി തോന്നുന്നു. അക്കാര്യത്തിൽനിന്നു തന്നെ സംഭാഷണം തുടങ്ങാം. എന്താണ് ഇങ്ങനെയൊരു പേര് കണ്ടെത്തിയതിന്റെ പശ്ചാത്തലം?

ഫാത്തിമ: അറോറയെന്നാൽ മലയാളത്തിൽ ധ്രുവദീപ്തി, അല്ലേ? ധ്രുവ പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ കാണപ്പെടുന്ന നാച്ചുറലായ ലൈറ്റാണ് അറോറ. മഴവില്ല് പോലെ, ഒരു മഴത്തുള്ളിപോലെ, ഒരു പക്ഷിത്തൂവൽ പോലെ, ഒരു പൂവിതൾ പോലെ വളരെ മനോഹരമായ ഒരു കാഴ്ചയാണത്. നേരിട്ട് ഒരിക്കലെങ്കിലും കാണണമെന്നു ഞാനാഗ്രഹിക്കുന്ന ഒരു കാഴ്ച കൂടിയാണത്. ഭൂമിയുടെ മുകളിൽ ഒരു റാന്തൽ കത്തിച്ചുവച്ചപോലത്തെ മനോഹരമായ കാഴ്ച. എന്തായാലും ഈ സീരിസിലുള്ള ചിത്രങ്ങൾക്ക് ആ പേര് നൽകാനാണ് എനിക്ക് തോന്നിയത്.

വിപിൻ: ഞാനും എന്റെ സുഹൃത്തുക്കളടക്കം പലരും ഫാത്തിമയുടെ പെയിന്റിംഗുകളെ മനസ്സിലാക്കിയത് വ്യത്യസ്ത തലങ്ങളിലാണ്. അത് സ്വാഭാവികവുമാണ്. എന്നാലും നമ്മുടെ സൊസൈറ്റി ഫാത്തിമയുടെ ചിത്രങ്ങളെ വേണ്ടവിധത്തിൽ മനസ്സിലാക്കുന്നുവെന്നു വിശ്വസിക്കുന്നുണ്ടോ?

ഫാത്തിമ: വിപിൻ പറഞ്ഞത് ശരിയാണ്. ഏതാണ്ട് നൂറിനു മുകളിൽ ആൾക്കാർ ഈ ദിവസങ്ങളിൽ ആർട്ട് ഗാലറിയിൽ എത്തിയിരുന്നു അതിൽ കുറെ പേരുമായി ഞാൻ സംസാരിക്കുകയും ചെയ്തിരുന്നു. പലരും ചിത്രങ്ങളെ അവരുടെതായ അനുഭവങ്ങളുമയി ചേർത്തുവെച്ച് വായിക്കുവാൻ ശ്രമിച്ചിരുന്നു. ചില ചിത്രങ്ങൾ ചിലർക്ക് അവരുടെ നഷ്ടപ്രണയത്തെക്കുറിച്ചുള്ള ഓർമ്മകളുണ്ടാക്കിയെന്നു പറഞ്ഞു. ചിലർ ചില ചിത്രങ്ങളിൽ സമൂഹത്തിലെ അനീതികളോടുള്ള പ്രതിഷേധം കണ്ടു. ചിലർ സ്വാതന്ത്ര്യമോഹം കണ്ടു. ഇറ്റ്സ് ഓ. കെ.., ചിത്രങ്ങളെ മനസ്സിലാക്കുവാനുള്ള സ്വാതന്ത്ര്യം കാഴ്ചക്കാരനുണ്ട്. അവിടെ ചിത്രകാരി ഇടപെട്ടു അതങ്ങനെയല്ലായെന്നു പറയേണ്ടുന്ന ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

സ്വപ്നവർണ്ണങ്ങൾ - യുവചിത്രകാരി ഫാത്തിമ ഹക്കീമുമായുള്ള അഭിമുഖം - രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മീന: കോഴിക്കോട്ടെ എക്സിബിഷന്റെ അനുഭവം എങ്ങനെയായിരുന്നു?
Fathima
ഫാത്തിമ: വളരെ വളരെ നല്ലതായിരുന്നു. ഒരു പ്രധാന കാര്യം എന്റെ ആദ്യ എക്സിബിഷനായിരുന്നു കോഴിക്കോട്ട് ആർട്ട് ഗാലറിയിൽ നടന്നത്. ആൾക്കാർ എങ്ങനെ എക്സിബിഷനെ സ്വീകരിക്കുമെന്ന ചെറിയൊരു ആശങ്ക എനിക്കുണ്ടായിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ നല്ല വിജയമാണുണ്ടായത്. കോഴിക്കോട്ടുകാർ കലകളെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നവരും പുരോഗമന ചിന്താഗതിക്കാരാണെന്നുമാണു കേട്ടിട്ടുള്ളത്. എന്റെ അനുഭവത്തിൽ അത് ശരിയാണ്. പിന്നെ ഇത്തരം കലാപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ പറ്റിയ ഏറ്റവും നല്ലയിടം കോഴിക്കോടാണെന്ന് എനിക്ക് തോന്നുന്നത്.

വിപിൻ: ചിത്രങ്ങളൊക്കെ വിറ്റുപോയിരുന്നോ? എങ്ങനെയാണ് ചിത്രങ്ങൾക്ക് വില നിശ്ചയിക്കുവാൻ പറ്റുന്നത്?

ഫാത്തിമ: വില നിശ്ചയിക്കുവാൻ പറ്റുന്നതെങ്ങനെയാണെന്നതു ഒരു വലിയ ചോദ്യമാണ് വിപിൻ.., എന്റെ പെയിന്റിംഗുകൾക്കൊക്കെ ഒരു വിലയുണ്ട്. ചിലർ എന്നോട് ചോദിക്കാറുണ്ടു എന്താണ് ഈ വിലയ്ക്ക് അടിസ്ഥാനം, ആ ചിത്രം വരയ്ക്കുന്നതിനു വേണ്ടി വന്ന പ്രയത്നത്തിന്റെ വിലയാണോ അതോ അതു ചെയ്തു തീർക്കുവാനെടുത്ത സമയത്തിന്റെ വിലയാണോ എന്നൊക്കെ. പക്ഷെ എനിക്ക് പറയാനുള്ളത് ഇതൊരു പെയിന്റിംഗാണ് എന്നു നിങ്ങൾക്ക് തോന്നിയ നിമിഷത്തിന്റെ വിലയാണെന്നാണ്. പിന്നെ ചിത്രങ്ങൾക്കൊക്കെ ആവശ്യക്കാരുണ്ട്. ഇപ്പോഴും എക്സിബിഷനെത്തിയ പലരും ചിത്രങ്ങൾ ആവശ്യപ്പെട്ടു വിളിക്കാറുണ്ട്.

അമീന: പല ചിത്രങ്ങളിലും ഒരു സ്ത്രീയുടെ പ്രത്യേകിച്ചു ടീനേജറുടെ പലവിധ മന:സംഘർഷങ്ങൾ കാണാമെന്നു തോന്നുന്നു. പ്രത്യേകിച്ചും വീണുകിടക്കുന്ന രണ്ടു കാലുകൾ മാത്രം ചിത്രീകരിച്ചിരിക്കുന്ന പെയിന്റിംഗ്?

ഫാത്തിമ: ഞാൻ മുന്നേ പറഞ്ഞതുപോലെ ചിത്രത്തെ വ്യാഖ്യാനിക്കാനുള്ള അമീനയുടെ അവകാശമായിട്ടാണ് ഞാനതിനെ കാണുന്നത്. ചിത്രത്തെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകുമ്പോൾ തിരുത്തേണ്ടതുണ്ടെന്നു ഞാൻ കരുതുന്നില്ല. മനുഷ്യർ വ്യത്യസ്തരായിരിക്കുന്നതുപോലെ കാഴ്ചപ്പാടുകളും അഭിരുചികളുമൊക്കെ വ്യത്യസ്തമായിരിക്കും. പിന്നെ സംഘർഷങ്ങൾ, ഇന്നു ഏതു തരത്തിലുള്ള സംഘർഷങ്ങളായാലും അതൊഴിവാക്കിയിട്ടൊരു ലോകം സാദ്ധ്യമല്ലായെന്നുപോലും ചിന്തിക്കേണ്ടി വരുന്നു. എന്നാലും അവസാനം എല്ലാവർക്കും സന്തോഷമുള്ള ലോകമേ നിലനിൽക്കൂ. അതിനു വേണ്ടിയുള്ള നിലപാടുകളെടുക്കുവാൻ എനിക്കും നിങ്ങൾക്കുമെല്ലാം കഴിയണം.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

സ്വപ്നവർണ്ണങ്ങൾ - യുവചിത്രകാരി ഫാത്തിമ ഹക്കീമുമായുള്ള അഭിമുഖം - മൂന്നാംഭാഗം

ഈ കുറിപ്പിന്റെ രണ്ടാംഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിപിൻ: എക്സിബിഷനിടയ്ക്ക് സംസാരിച്ചപ്പോൾ സ്വപ്നങ്ങളിൽ കണ്ടിരുന്നവയാണ് കാൻവാസിലേക്ക് പകർത്തുന്നത് എന്നു പറഞ്ഞു. റിയലിസത്തോടും പെർഫെക്ഷനിസത്തോടുമൊക്കെയുള്ള ഒരു അകൽച്ചയും ചിത്രങ്ങളിൽ കാണാം, എന്തുകൊണ്ടാണിങ്ങനെ?
Painting_Fathima
ഫാത്തിമ: വിപിന്റെ നിരീക്ഷണം ശരിയാണ്. നമ്മുടെ സൗന്ദര്യ സങ്കൽപ്പം പെർഫെക്ഷനിസത്തിൽ വല്ലാതെ കുരുങ്ങിക്കിടക്കുകയാണിപ്പോഴും എന്നാണ് എനിക്ക് തോന്നുന്നത്. കേവലം ബാലിശമായ ഒരു സൗന്ദര്യബോധമാണ് നമ്മൾ ഇപ്പോഴും വെച്ചുപുലർത്തുന്നത് എന്നു ഞാൻ പറയും. മുല്ലമൊട്ടുപോലുള്ള പല്ലുകളും ശംഖ് കടഞ്ഞ കഴുത്തും മുട്ടോളമെത്തുന്ന പനങ്കുലപോലത്തെ മുടിയഴകും സൗന്ദര്യലക്ഷണങ്ങളായി വാഴ്ത്തപ്പെടുന്നു. സുന്ദരിയോ സുന്ദരനോ ആകണമെങ്കിൽ വടിവ് ഒക്കണം. ഇല്ലെങ്കിലെന്താ കുഴപ്പം? ഇല്ലെങ്കിൽ അവൻ അല്ലെങ്കിൽ അവൾ വിപണിയിൽ വിജയിക്കില്ല. കൂടുതലൊന്നും പറയുന്നില്ല. നിങ്ങൾ തന്നെ ആലോചിച്ചു നോക്കിക്കോളൂ. നിക്ഷിപ്തതാൽപര്യങ്ങളാണ് ഇത്തരം കാര്യങ്ങൾ സെറ്റ് ചെയ്തു വെച്ചിട്ടുള്ളത്. ഞാൻ അതിനോട് യോജിക്കുന്നില്ല.

അമീന: ചിത്രരചനയിൽ ശാസ്ത്രീയമായ പരിശീലനങ്ങൾ ലഭിച്ചിരുന്നോ?

ഫാത്തിമ: ഇല്ല. സ്കൂളിൽ പഠിച്ചിരുന്നപ്പോൾ മുതൽ വരച്ചിരുന്നു. മഹാന്മാരായ ചിത്രകാരന്മാരുടെ പെയിന്റിംഗുകൾ ശ്രദ്ധിച്ചു മനസ്സിലാക്കുവാൻ ശ്രമിക്കുമെങ്കിലും ആരുടെയെങ്കിലും ഒരു സങ്കേതം പിന്തുടരണമെന്നു ഞാൻ കരുതുന്നില്ല. അവരൊക്കെ വലിയ കലാകാരന്മാരാണ്. അവരെ ഞാൻ ബഹുമാനിക്കുന്നു. എന്നാൽ എന്റെ രീതിയിൽ വരയ്ക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പിന്നെ എടുത്തു പറയുകയാണെങ്കിൽ വാൻഗോഗിന്റെ ചിത്രങ്ങളോടാണ് അൽപ്പം താല്പര്യം കൂടുതൽ.

വിപിൻ: എക്സിബിഷന്റെ അവസാന ദിവസം ആർട്ട് ഗാലറിയിൽ ഫാത്തിമയടക്കമുള്ളവർ വട്ടം കൂടിയിരുന്നു ഗസലുകൾ പാടുകയും ഗിറ്റാർ വായിക്കുകയുമൊക്കെ ചെയ്തിരുന്നു. പെയിന്റിംഗ് കൂടാതെ മറ്റു കലാപ്രവർത്തനങ്ങളെന്തൊക്കെയാണ്?

ഫാത്തിമ: കുറച്ചു പാടും, കുറച്ചു എഴുതും പിന്നെ ഒരുപാട് യാത്ര ചെയ്യും. പിന്നെ വിപിൻ പറഞ്ഞ ആർട്ട് ഗാലറിയിലെ ഗസലിനെക്കുറിച്ചു പറയുകയാണെങ്കിൽ സമാപന ദിവസം സംഗീതവുമൊക്കെയായി ഒരു വൈകുന്നേരം.., അത്, അങ്ങനെ സംഭവിച്ചതായിരുന്നു. ഞങ്ങൾ രണ്ടു മൂന്നു പേർ ഒരു കോണിൽ കാഷ്വലായി മൂളിപ്പാട്ട് പാടി ഇരുന്നതാണ്. ഒന്നും രണ്ടും പേർ വീതം അതിൽ ജോയ്ൻ ചെയ്തു അവസാനം അതൊരു ചെറിയ സദസ്സായി മാറുകയാണുണ്ടായത്. എന്തായാലും അതു വളരെ മനോഹരമായ ഒരു അനുഭവമായിരുന്നു.

അമീന: ഈ സംഭാഷണം അവസാനിപ്പിക്കുന്നതിനു മുമ്പായി ഫാത്തിമയെക്കുറിച്ചു പറയാമോ?

ഫാത്തിമ: ഞാൻ കൊല്ലം സ്വദേശിയാണ്. പഠിച്ചതു കൊല്ലത്തും തൃശൂരുമാണ്. ബൈ പ്രൊഫഷൻ ഞാനൊരു ആർക്കിടെക്റ്റാണ്. വിവാഹിതയാണ്. കുടുംബത്തിൽ നിന്നു നല്ല സപ്പോർട്ടുണ്ട്. പിന്നെ എനിക്ക് കുറേ ഡ്രീംസ് ഉണ്ട്. അതൊക്കെ പൂർത്തീകരിക്കുവാനുള്ള പരിശ്രമത്തിലാണ് ഞാൻ.

അമീന, വിപിൻ: ഓ. കെ, ഫാത്തിമ, എല്ലാ ആശംസകളും

ഫാത്തിമ: നന്ദി, നിങ്ങൾക്കും എല്ലാ ആശംസകളും
Share:

പുതിയ സാമ്പത്തിക പരിഷ്ക്കാരം ഇന്ത്യയെ സഹായിച്ചോ? – ആദ്യഭാഗം

ദാരവത്ക്കരണം, സ്വകാര്യവത്ക്കരണം, ആഗോളവത്ക്കരണം (Liberalization, Privatization, Globalization) എന്നീ നയങ്ങളിലൂന്നിയ പുതിയ സാമ്പത്തിക പരിഷ്ക്കാരത്തിലേക്ക് ഇന്ത്യ മാറിയിട്ടു 25 വർഷം തികയുകയാണ്. കണക്കുകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുവാൻ പുതിയ നയപരിപാടികൾക്ക് കഴിഞ്ഞോയെന്നു പരിശോധിക്കാൻ പറ്റിയൊരു സന്ദർഭം കൂടിയാണിത്.
indian economy
ലോകമാകമാനം സാമ്പത്തിക പ്രശ്നങ്ങൾ രൂപം കൊള്ളുകയും ഇന്ത്യയിലും അതിന്റെ അനുരണനങ്ങൾ എത്തി സ്ഥിതി രൂക്ഷമാകുമെന്ന അവസ്ഥയുണ്ടായപ്പോഴാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും പരിവർത്തനത്തിനുമായി 1951 മുതൽ 1991 വരെ 40 വർഷക്കാലം നമ്മൾ പിന്തുടർന്നിരുന്ന സാമ്പത്തികനയത്തിന്റെ അലകും പിടിയും മാറ്റി ഉടച്ചുവാർക്കുവാനുള്ള ശ്രമങ്ങളുണ്ടായതും ചർച്ചകൾ ഉയർന്നുവന്നതും. ധനകാര്യമന്ത്രിയായിരുന്ന മൻമോഹൻസിംഗ് 1991ൽ പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലൂടെയാണ് പുതിയ സാമ്പത്തിക നയത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. ഇതിനു മുന്നേ നമ്മൾ നടപ്പിലാക്കിയിരുന്ന സാമ്പത്തിക നയത്തിന്റെ ഭാഗമായി നിരവധി നേട്ടങ്ങൾ രാജ്യത്തുണ്ടായിട്ടുണ്ട്. നെഹ്രുവിയൻ സോഷ്യലിസ്റ്റ് നയങ്ങളുടെ ഉൽപ്പന്നങ്ങളായ പഞ്ചവത്സരപദ്ധതികളും ആസൂത്രണ കമ്മീഷനുമൊക്കെ ഏറെ പരിമിതിക്കുള്ളിൽ നിന്നു രാജ്യത്തെ കാർഷികരംഗത്തെയും വ്യവസായ രംഗത്തെയുമൊക്കെ കൈപിടിച്ചുയർത്തിയെന്നുള്ള വസ്തുത കാണാതിരിക്കാൻ ആവില്ല.

എന്നാൽ അതിനൊരു മറുവശമുള്ളത്, രാജ്യത്തെ ലൈസൻസ്-പെർമിറ്റ് രാജ്, പൊതുമേഖലാസ്ഥാപനങ്ങൾ തുടർച്ചയായി വരുത്തിക്കൊണ്ടിരിക്കുന്ന നഷ്ടം, ഉയർന്ന ഇറക്കുമതിച്ചുങ്കം, കുത്തക നിയന്ത്രണ നിയമം, വിദേശനാണ്യ നിയന്ത്രണ നിയമം, ബാങ്ക് നിയന്ത്രണങ്ങൾ, ഉയർന്ന നികുതി നിരക്കുകൾ തുടങ്ങിയ ഘടകങ്ങൾ മൂലം രാജ്യത്തിന്റെ വികസനം മന്ദഗതിയിലായിയെന്നതാണ്. മാറുന്ന ലോകക്രമത്തിൽ മുന്നോട്ടുപോകുവാൻ നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ മത്സരക്ഷമത കൈവരിക്കേണ്ടതാവശ്യമാണെന്ന സ്ഥിതിയെത്തി.

1951 മുതൽ 1991 വരെയുള്ള കാലയളവിൽ നിലവിലുണ്ടായിരുന്ന ഏതാണ്ട് എല്ലാ ഗവൺമെന്റ് പോളിസികളും നിരവധി നിയന്ത്രണങ്ങളും ക്വാട്ടാ സംവിധാനങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു. ഇത് വലിയൊരളവ് വരെ അഴിമതിയ്ക്കും അതോടൊപ്പം കാര്യങ്ങളുടെ മെല്ലെപ്പോക്കിനും ഇടയാക്കി. പൊതുമേഖലയ്ക്ക് പ്രാമുഖ്യം നൽകിയാണ് നയങ്ങൾ രൂപീകരിച്ചിരുന്നതെങ്കിലും രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായ പൊതുമേഖലാസ്ഥാപനങ്ങളടക്കം പലതും നഷ്ടത്തിലേക്ക് കൂപ്പുകുത്തി വീണുകൊണ്ടിരുന്നു. അതോടൊപ്പം സ്വകാര്യമേഖല ഇന്ത്യയിൽ ദുർബലമായാണ് തുടർന്നുകൊണ്ടിരുന്നത്. ജീവിത വൃത്തിയ്ക്കായി അന്യനാടുകളിലേക്കുള്ള കുടിയേറ്റം, സ്വകാര്യ സംരംഭങ്ങൾ എന്നിവ കഴിഞ്ഞാലും രാജ്യത്തു നിലനിൽക്കുന്ന ഭീമമായ മനുഷ്യവിഭവശേഷിയെ അക്കോമഡേറ്റ് ചെയ്യുവാൻ സ്വകാര്യമേഖലയെ വൻതോതിൽ ശക്തിപ്പെടുത്തിയേ കഴിയുകയുള്ളൂവെന്ന അവസ്ഥ വന്നു. (ഈ അടുത്ത കാലത്തു ഗ്രീസിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽകൂടി പരിശോധിച്ചാൽ ഒരു രാജ്യത്തിനു അവിടുത്തെ സ്വകാര്യമേഖലയെക്കൂടി ശക്തിപ്പെടുത്താതെ പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടുവാൻ സാധിയ്ക്കുകയില്ലെന്നുള്ളതു വസ്തുതയാണ്. കണ്ണടച്ചതുകൊണ്ടുമാത്രം ഇരുട്ടാകില്ലായെന്നർത്ഥം. പിന്നെ നീതിയും ന്യായവുമൊക്കെ അട്ടിമറിച്ചുകൊണ്ടു കൂത്താടുവാൻ സ്വകാര്യമേഖലയെ കെട്ടഴിച്ചു വിടണമോയെന്നുള്ളതും ഗവൺമെന്റ് സ്വകാര്യഭീമൻമാരുടെ മുമ്പിൽ കുമ്മിയടിച്ചു നിൽക്കണമോയെന്നുള്ളതും സാമ്പത്തിക ശാസ്ത്രത്തിന്റെ മേഖലയിൽ ചർച്ച ചെയ്യേണ്ട കാര്യമല്ല. അത് രാഷ്ട്രീയ നയ രൂപീകരണവുമായി ബന്ധപ്പെട്ട വിഷയമാണ്.) രാജ്യത്തു നിലനിന്ന പല നിയന്ത്രണങ്ങളും സ്വകാര്യമേഖലയുടെ വളർച്ചയ്ക്ക് അനുകൂലമല്ലായിരുന്നു. കുത്തക നിയന്ത്രണം പോലുള്ള പല നിയമങ്ങളും വൻകിട കമ്പനികളെ മൂലധന നിക്ഷേപം നടത്തുന്നതിൽ നിന്നു തടഞ്ഞു. പ്രത്യക്ഷ-പരോക്ഷ നികുതികളുടെ ഉയർന്ന നിരക്ക് നികുതി വെട്ടിപ്പ് വ്യാപകമാക്കുന്നതിനും നിക്ഷേപങ്ങൾ കുറയ്ക്കുന്നതിനും കാരണമായി. ഈ സാഹചര്യങ്ങൾ പൊതുവേ രാജ്യത്തിന്റെ ധനകമ്മി വർദ്ധിപ്പിക്കുന്നതിനു ഇടയാക്കി. എൺപതുകളുടെ തുടക്കത്തിൽ 8% ത്തിനടുത്തായിരുന്ന ധനകമ്മി 1990 കളുടെ തുടക്കത്തിൽ 10.4% ആയി വർദ്ധിച്ചു. വർദ്ധിച്ചു വരുന്ന ധനകമ്മി സർക്കാർ ഇടപെടലുകൾ കുറയ്ക്കുന്നതിനു മാത്രമേ ഇടയാക്കുകയുള്ളൂ.

1984 ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായതിനെ തുടർന്നാണ് പുതിയ സാമ്പത്തിക നയത്തിന്റെ പല പരിഷ്ക്കാരങ്ങളും തുടങ്ങി വെച്ചത്. തുടർന്നു 1989 ലെ പൊതുതെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ കക്ഷിയ്ക്കും ഭൂരിപക്ഷം ലഭിച്ചില്ല. അതിനെ തുടർന്നുള്ള കാലയളവിlൽ വി.പി.സിംഗ്, ചന്ദ്രശേഖർ എന്നിവർ പ്രധാനമന്ത്രിമാരായെങ്കിലും ഏറെക്കുറെ രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുകയാണുണ്ടായത്. ഈ രാഷ്ട്രീയ സാഹചര്യങ്ങൾ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ കൂടുതൽ പരിതാപകരമായ അവസ്ഥയിൽ എത്തിക്കുന്നതിനു ഇടയാക്കി. സാമ്പത്തിക വളർച്ചാനിരക്ക് ഗണ്യമായി കുറയ്ക്കുകയും വിലക്കയറ്റം നാൾക്കു നാൾ വർദ്ധിച്ചുവരികയും ചെയ്തു. നിക്ഷേപങ്ങൾ കുറഞ്ഞതോടുകൂടി പല വ്യവസായങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലെത്തി. ഈ സാഹചര്യത്തിൽ 1991 ൽ അധികാരത്തിലെത്തിയ നരസിംഹറാവു ഗവൺമെന്റിനു പുതിയ സാമ്പത്തിക പരിഷ്ക്കാരങ്ങൾ നടപ്പിലാക്കാതെ നിർവ്വാഹമില്ലെന്നുള്ള സാഹചര്യമുണ്ടായി. അതോടൊപ്പം അന്താരാഷ്ട്ര രംഗത്തു ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്ന സോവിയറ്റ് യൂണിയൻ വിഘടിച്ചതിനെത്തുടർന്നു അന്താരാഷ്ട്ര വാണിജ്യരംഗത്തു രാജ്യം വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ചു. ഇക്കലത്തു തന്നെ ഗൾഫ് യുദ്ധം മൂലം പെട്രോളിയം ഉൽപ്പന്നങ്ങളുടെ ക്ഷാമവും വിലവർദ്ധനവും രൂക്ഷമായി. വിലക്കയറ്റത്തെ പിടിച്ചു നിർത്താനും സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവ്വേകാനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ ഇത് പിന്നോട്ടടിച്ചു.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

പുതിയ സാമ്പത്തിക പരിഷ്ക്കാരം ഇന്ത്യയെ സഹായിച്ചോ? – രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

1991 ൽ അന്താരാഷ്ട്ര നാണയനിധിയിൽനിന്നു വായ്പയെടുത്തിരുന്ന 5.8 ബില്യൺ ഡോളറിന്റെ പലിശ പോലും തിരിച്ചടയ്ക്കുവാൻ കഴിയാത്ത അവസ്ഥ രാജ്യത്തിനുണ്ടായി. ഇന്ത്യയുടെ കരുതൽ വിദേശനാണയ ശേഖരം അപകടകരമാംവിധം കുറഞ്ഞു. ഇത് ഏകദേശം 900 മില്യൺ ഡോളറിനടുത്തെത്തി. ഇത് ഏതാണ്ട് രണ്ടാഴ്ചത്തെ ഇറക്കുമതിയ്ക്കുള്ള വിദേശനാണ്യമേയുള്ളൂ. ഇന്ത്യയിൽ പണപ്പെരുപ്പം വലിയ തോതിൽ വർദ്ധിച്ചുവെന്നു പറഞ്ഞു മൂഡീസ്, സ്റ്റാൻഡേർഡ് ആൻഡ് പുവർ എന്നിവപോലുള്ള അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസികൾ ഇന്ത്യയുടെ ക്രഡിറ്റ് റേറ്റിംഗിനെ ‘സ്പെക്കുലേറ്റീവ് ഗ്രേഡി’ലേക്ക് താഴ്ത്തി. അന്താരാഷ്ട്ര ബാങ്കുകൾ ഇന്ത്യയ്ക്ക് വായ്പ നൽകുവാൻ വിസമ്മതിച്ചു.
RBI
ഈയവസരത്തിലാണ് വിദേശകറൻസി ലഭിയ്ക്കുവാൻ യാതൊരു മാർഗ്ഗവുമില്ലാതായപ്പോൾ റിസർവ് ബാങ്കിന്റെ കൈവശം സൂക്ഷിച്ചിരുന്ന 47ടൺ സ്വർണ്ണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിനു പണയം വെച്ചു 400 മില്യൺ ഡോളർ വാങ്ങാൻ സർക്കാർ നിർബന്ധിതമായത്. ഈ പ്രതിസന്ധിയെ മറികടക്കുന്നതിനാണ് ഇന്ത്യ ലോകബാങ്കിനെയും അന്താരാഷ്ട്ര നാണയനിധിയേയും സമീപിച്ചത്. ലോകബാങ്കും അന്താരാഷ്ട്ര നാണയനിധിയും ഉപാധികളോടെയായിരുന്നു 500 മില്യൺ ഡോളർ വായ്പ അനുവദിച്ചത്.

ഉപാധികളിവയായിരുന്നു:
  • ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഉദാരവത്ക്കരിക്കുകയും ലോക സമ്പദ് വ്യവസ്ഥയ്ക്ക് വാതിൽ തുറന്നുകൊടുക്കുകയും ചെയ്യുക.
  • സ്വകാര്യമേഖലയ്ക്കുള്ള നിയന്ത്രണം നീക്കുക.
  • അന്താരാഷ്ട്ര വ്യാപാരത്തിനുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയുക.
ഇത് അംഗീകരിച്ചുകൊണ്ട് രണ്ടു തലത്തിലുള്ള പരിഷ്ക്കാരങ്ങളാണ് ഗവൺമെന്റ് നടപ്പിലാക്കേണ്ടിയിരുന്നത്.
  1. സ്റ്റെബിലൈസേഷൻ (സുസ്ഥിരവത്ക്കരണം)
  2. സ്ട്രക്ച്ചറൽ അഡ്ജസ്റ്റ്മെന്റ് (ഘടനാപരമായ ക്രമീകരണം)
പണപ്പെരുപ്പം, ധനകമ്മി, വിദേശനാണയ പ്രതിസന്ധി തുടങ്ങിയ സ്ഥൂല സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കുന്ന ഹ്രസ്വകാല നടപടികളാണ് സ്റ്റെബിലൈസേഷൻ . രൂപയുടെ മൂല്യം കുറച്ചതും വില നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതുമൊക്കെ സ്റ്റെബിലൈസേഷന്റെ ഭാഗമായാണ്. സമ്പദ് വ്യവസ്ഥയിലെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്ന നടപടികളാണ് സ്ട്രക്ച്ചറൽ അഡ്ജസ്റ്റ്മെന്റ്. പുതിയ വ്യവസായ-വാണിജ്യ നയങ്ങളിലെ മാറ്റം, ഇറക്കുമതിച്ചുങ്കം ഇല്ലാതാക്കൽ, സ്വകാര്യ മേഖലയ്ക്ക് പുതിയ മേഖലകൾ തുറന്നുകൊടുക്കുക എന്നതൊക്കെ സ്ട്രക്ച്ചറൽ അഡ്ജസ്റ്റ്മന്റിന്റെ ഭാഗമാണ്. പുതിയ സാമ്പത്തിക നയം ആവിഷ്ക്കരിച്ചു നടപ്പിലാക്കിയതിന്റെ ഫലമായി മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്.1990-91ൽ 5.1 ശതമാനമായിരുന്നതു 2016-17ൽ 7.7 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്. ലോക സമ്പദ് വ്യവസ്ഥയുടെ വളർച്ചാനിരക്കിനേക്കാൾ കൂടുതലാണ് ഇന്ത്യയുടെ വളർച്ചാനിരക്ക്. വിദേശ മൂലധന നിക്ഷേപത്തിലും വലിയ വർദ്ധനവുണ്ടായി. 1990-91 ൽ 103 ദശലക്ഷം ഡോളർ മാത്രമുണ്ടായിരുന്നത് ഇപ്പോൾ 55,457 ദശലക്ഷം ഡോളറായി വർദ്ധിച്ചു.

ദരിദ്രരുടെ എണ്ണം അധികമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ചരിത്ര-സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ മാനങ്ങൾ ഇന്ത്യയിലെ ദാരിദ്ര്യത്തിനു പിന്നിലുണ്ട്. 1970 മുതൽ ദാരിദ്ര്യരേഖ എന്ന സംജ്ഞ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിൽ ദരിദ്രരെ നിശ്ചയിക്കുന്നത്. ഇന്ത്യയിൽ ദരിദ്രരുടെ എണ്ണം കുറഞ്ഞു വരികയാണെന്നാണ് പുതിയ കണക്കുകൾ കാണിക്കുന്നത്. എഴുപതുകളുടെ തുടക്കത്തിൽ ഇന്ത്യയിൽ 50% ത്തിനു മുകളിലുള്ള ജനങ്ങളും ദരിദ്രരായിരുന്നുവെന്നിടത്തു നിന്നു 2010 ൽ 30% മായി കുറഞ്ഞിട്ടുണ്ട്. എന്നാൽപോലും ഈ കണക്കുകൾ രാജ്യത്തിന്റെ മനസാക്ഷിയെ വേദനിപ്പിക്കുന്നതാണ്. ദാരിദ്ര്യമെന്ന സാമൂഹ്യ സാമ്പത്തിക പ്രശ്നത്തെ പരിഹരിക്കുവാൻ മൂർത്തമായ നടപടികൾ കൈക്കൊണ്ടേ മതിയാകൂ. പുതിയ സാമ്പത്തിക നയം നടപ്പിലാക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നു ഉയർന്ന ധനകമ്മിയായിരുന്നു. 1990-91 ൽ 10.4% മായിരുന്നത് 2016-17 ൽ 3.5 % മായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് യഥാർത്ഥത്തിൽ പുതിയ സാമ്പത്തിക നയത്തിന്റെ പ്രധാനപ്പെട്ട നേട്ടങ്ങളിൽ ഒന്നാണ്. എന്നാൽ തൊഴിൽ മേഖലയും കാർഷിക മേഖലയും കടുത്ത പ്രതിസന്ധികൾ നേരിടുകയാണ്. സാമ്പത്തിക പരിഷ്ക്കാരത്തിന്റെ ഫലമായി ആഭ്യന്തര ഉൽപ്പാദനത്തിൽ വളർച്ചയുണ്ടായെങ്കിലും അതിനനുസരിച്ചു രാജ്യത്തു തൊഴിലവസരങ്ങൾ ഉണ്ടായി വന്നില്ല. 2005 മുതൽ 2010 വരെയുള്ള അഞ്ച് വർഷക്കാലം രാജ്യത്തെ തൊഴിൽ വർദ്ധനവ് 0.88% മാത്രമായി ചുരുങ്ങി. അതുപോലെ 1980-81 കാലത്തെ കാർഷിക വളർച്ചാനിരക്ക് 3.7 % മായിരുന്നതു 2014-15 ൽ നെഗറ്റീവ് 0.2 ശതമാനമായി കുറഞ്ഞു. രാജ്യത്തിന്റെ ഭാവിയെ തന്നെ ബാധിക്കുന്ന ഒരു ഭീഷണിയാണ് കാർഷിക രംഗത്തുണ്ടായിരിക്കുന്ന ഈ ഇടിവ്. 2015-16 ൽ ഇത് അല്പം മെച്ചപ്പെട്ടതായിട്ടാണ് കാണുന്നത്. അതായത് വളർച്ചാനിരക്ക് 1.1% ആയി.

പുതിയ സാമ്പത്തിക പരിഷ്ക്കാരങ്ങൾ 25 വർഷം പൂർത്തിയാക്കുന്ന ഈ അവസരത്തിൽ ഈ രാജ്യത്തിനും ജനങ്ങൾക്കും ലോകത്തിനു തന്നെയും എന്തു മെച്ചമാണുണ്ടാക്കിയതെന്നു വിലയിരുത്തുകയും വീണ്ടും പരിഷ്ക്കരിക്കേണ്ടതൊക്കെ പരിഷ്ക്കരിച്ചുതന്നെ നമ്മൾ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. ഭ്രാന്തമായ എതിർപ്പിനും അന്ധമായ പിന്തുണയ്ക്കുമുപരിയായി വസ്തുതകളെ ശാസ്ത്രീയമായി വിശകലനം ചെയ്തുകൊണ്ടുള്ള അഭിപ്രായങ്ങളെ കൊണ്ടേ കാര്യമുള്ളൂ.
Share:

Juno successfully enters Jupiter's orbit

After a five year journey from Earth, Juno the solar-powered spacecraft squeezed through a narrow band, skimming Jupiter’s surface, avoiding the worst of both its radiation belt and its dangerous dust rings.
juno
The Juno satellite, which left Earth five years ago, had to fire a rocket engine to slow its approach to the planet and get caught by its gravity. A sequence of tones transmitted from the spacecraft confirmed the braking manoeuvre had gone as planned. Receipt of the radio messages prompted wild cheering at NASA's Jet Propulsion Laboratory in Pasadena, California. "All stations on Juno co-ord, we have the tone for burn cut-off on Delta B", Juno Mission Control had announced. "Roger Juno, welcome to Jupiter".

The spacecraft's name comes from Greco-Roman mythology. The god Jupiter drew a veil of clouds around himself to hide his mischief, but his wife, the goddess Juno, was able to peer through the clouds and see Jupiter's true nature. Scientists plan to use the spacecraft to sense the planet's deep interior. They think the structure and the chemistry of its insides hold clues to how this giant world formed some four-and-a-half-billion years ago.

It fired its main engine, slowing its velocity, and allowing it to get captured into Jupiter’s hefty orbit. After it was complete, jubilant scientists fronted a press conference, and tore up a “contingency communication strategy” they said they prepared in case things went wrong. “To know we can go to bed tonight not worrying about what is going to happen tomorrow, is just amazing,” said Diane Brown, a project manager from NASA’s Jet Propulsion Laboratory.

Scott Bolton, principle investigator of the Juno mission told his colleagues: “You’re the best team ever! We just did the hardest thing NASA has ever done”. Now the spacecraft will orbit the planet once every 53 days until October 14, when it will shift to a tighter 14-day orbit and after about 20 months of learning everything it can about Jupiter’s interior and its atmosphere, it will eventually succumb to the harsh environment and plunge into the planet’s crushing centre.

The $1.1 billion Juno will now use its sensors to explore Jupiter for clues about how our solar system was formed billions of years ago. “If we want to understand how planets form and how solar systems form, we really have to start with Jupiter”, said Steve Levin, a Juno project scientist. Juno will take a series of dives beneath Jupiter’s intense radiation belts where it will study the gas giant from as close as 2,600 miles over the planet's cloud tops. Scientists warned that the project was risky and may not succeed. Juno will be the first spacecraft to study Jupiter from such a close distance.
Click here to see the Video about Juno Mission
Share:

Britain votes to leave E.U.

A referendum was held on Thursday 23 June 2016, to decide whether Britain should leave or remain in the European Union. A referendum is basically a vote in which everyone (or nearly everyone) of voting age can take part, normally giving a "Yes" or "No" answer to a question. Whichever side gets more than half of all votes cast is considered to have won.
brexit
Why was a referendum held?

Prime Minister David Cameron promised to hold one if he won the 2015 General Election, in response to growing calls from his own Conservative MPs and the UK Independence Party (UKIP), who argued that Britain had not had a say since 1975, when it voted to stay in the EU in a referendum. The EU has changed a lot since then, gaining more control over our daily lives, they argued. Mr Cameron said: "It is time for the British people to have their say. It is time to settle this European question in British politics."

What is the European Union?

The European Union - often known as the EU - is an economic and political partnership involving 28 European countries. It began after World War Two to foster economic co-operation, with the idea that countries which trade together are more likely to avoid going to war with each other. It has since grown to become a "single market" allowing goods and people to move around, basically as if the member states were one country. It has its own currency, the Euro, which is used by 19 of the member countries, its own parliament and it now sets rules in a wide range of areas - including on the environment, transport, consumer rights and even things like mobile phone charges.

What was the referendum question?

"Should the United Kingdom remain a member of the European Union or leave the European Union?"

British exit from the European Union. Britain's exit will affect the British economy, immigration policy, and lots more. It will take years for the full consequences to become clear. But here are some of the most important changes we can expect in the coming months. Britain is the second-largest economy after Germany in the European Union, a nuclear power with a seat on the United Nations Security Council, an advocate of free-market economics and a close ally of the United States. The loss of Britain is an enormous blow to the credibility of a bloc already under pressure from slow growth, high unemployment, the migrant crisis, Greece’s debt woes and the conflict in Ukraine.

With net migration to Britain of 330,000 people in 2015, more than half of them from the European Union, Mr. Cameron had no effective response to how he could limit the influx. And there was no question that while the immigrants contributed more to the economy and to tax receipts than they cost, parts of Britain felt that its national identity was under assault and that the influx was putting substantial pressure on schools, health care and housing.

The campaign run by one of the loudest proponents of leaving, the U.K. Independence Party flirted with xenophobia, nativism and what some of its critics considered racism. But the official, more mainstream Leave campaign also invoked immigration as an issue, and its slogan, “Take control,” resonated with voters who feel that the government is failing to regulate the inflow of people from Europe and beyond.

Other anti-establishment and far-right parties in Europe, like the National Front of Marine Le Pen in France, Geert Wilders’s party in the Netherlands and the Alternative for Germany party will celebrate the outcome. The depth of anti-Europe sentiment could be a key factor in national elections scheduled next year in the other two most important countries of the European Union, France and Germany.

What does Brexit mean?

It is a word that has become used as a shorthand way of saying the UK leaving the EU - merging the words Britain and exit to get Brexit, in a same way as a Greek exit from the EU was dubbed Grexit in the past.

What were their reasons for wanting the UK to leave?

They said Britain was being held back by the EU, which they said imposes too many rules on business and charges billions of pounds a year in membership fees for little in return. They also wanted Britain to take back full control of its borders and reduce the number of people coming here to live and/or work. One of the main principles of EU membership is "free movement", which means you don't need to get a visa to go and live in another EU country. They also objected to the idea of "ever closer union" and what they see as moves towards the creation of a "United States of Europe".
Share:

AdSense Page Level Ads is here to monetize your site’s mobile version

Google AdSense has introduced a new type of Ads format for publishers. The new format called Page-Level Ads is still in beta and has made available for select AdSense Publishers only. The new Ads formats allow the publisher to add two new, different kinds of Ads unit primarily targeting the mobile visitors. The new ads format will appear only when someone will visit the publisher’s website on a mobile device.
AdSense Page Level Ads
Google AdSense Support Page says, “Page-level ads are a family of ad formats that offer a new and innovative way for you to monetize your content. With Page-level ads, you place the same piece of ad code once on each page that you want to show the ads. Once you’ve added the code, AdSense will automatically show Page-level ads at optimal times when they’ll perform well for you and provide a good experience for your users.”

Page-level ads, it refers to as "AdSense's next generation ads." They're designed to help publishers make money from their mobile content. To use them, you place the same code once on each page you want to show ads on, and they'll automatically show at the right time and in the right format. Google says this will potentially increase your earnings without interfering with your users' mobile experience.

The new ad formats are anchor/overlay ads and vignettes. Anchor/overlay ads are mobile ads that stick to the edge of the user’s screen Users can easily dismiss them at any time. Vignette ads are mobile full-screen ads that appear between page loads on your site. The ads are displayed on leaving a page, rather than on arrival and users can choose to skip them at any time. Publishers can use these Ad Units along with the other 3 ads per page limit. These ads will be displayed on mobile-optimized sites only.

The first version of AdSense Anchor ads also called overlays ads, the ads are anchored to the edge of the user’s screen, but they can be dismissed. Vignette ads, like interstitials, are full-screen ads. Unlike traditional interstitial ads, though, Vignettes display when a user leaves rather than arrives on a page. These ads will only show a limited number of times per user. Ads in both formats will not count toward the three-ads-per-page limit and will only serve on mobile-optimized web pages displaying on smart phones. Google says Anchor and Vignette ads are just the first of many Page-level ad formats to come.

How to enable AdSense Page Level Ads?
  • Login to your AdSense account and click on My Ads > Page level ads.
  • You need to enable Anchor and Vignette ads by toggling the switch given there. You can have one or both of them enabled at the same time. Once you are done, scroll down to section which says, add the code for Page-level ads to your pages.
  • Unlike other AdSense ad unit, here you need to get the code and place this ad code in the tag (or at the top of the tag) of the pages where you want to show the ads. (Similar to Google Analytics code)

For more details, visit AdSense Page Level Ads blog
Share:

Datawrkz - Advertising in the time of Digital billboards

Datawrkz, India’s fastest growing advertising technology provider, has its product Vizibl, a platform aimed at making programmatic advertising accessible to agencies and brands of all sizes. Datawrkz is headquartered in Singapore with presence in India, US, Malaysia and Indonesia. The company specializes in identifying relevant audience in real time for advertisers. Its core team of analysts is skilled in sifting through data points in the tens of billions to identify opportunities to improve results for both advertisers and publishers.
Datawrkz
Founded by Senthil Govindan, CEO and Anand Prakash, COO, Datawrkz is focused on identifying specific audiences in real time through their analytics prowess. The company works with advertisers and agencies to help achieve their online advertising goals. Their latest product, Vizibl, is exclusively designed to cater to the mid-market advertiser segment. Eric Schmidt, Google Boss had famously predicted back in 2011 that the display advertising industry will grow to the $200 billion range. The industry is still in the process of scaling up, but given the growth curves we see, and the fact that digital ad spending has surpassed TV advertising in the US, his enthusiasm is grounded in realism. To give you a sense of how large the display advertising space has become, the global estimate for 2016 is expected to hit $74.4 billion. The digital market space is expected to be worth more than $100 billion by 2020.

Datawrkz started their technology initiative back in October 2014 when they were still very young, had limited management bandwidth, and had not yet grown to the current scale. They strongly felt, however, that a different approach to the Demand Side Platform market was needed. The other core belief that Datawrkz had is that geographical location makes no difference to the quality of work in the online advertising space. This had been proven emphatically since inception. They have clients who have provided repeat business to them while consistently adding to the pool of both advertisers and publishers who see them as a trusted partner.

Assisting advertisers and publishers navigate their way through the programmatic and advertising technology space was the main focus of Datawrkz. Along the way, they realized the issues of scale that smaller clients face in getting access to the tools that their larger counterparts can easily tap, which led to their products Vizibl and lvlUP. Vizibl is focused towards mid-sized agencies, brands and media buyers, while lvlUP is a monetization and yield management platform for publishers. As an example, their Demand Side Platform, Vizibl, allows agencies to access cutting edge AdTech (advertising technology) in a Pay-As-You-Go model.

Datawrkz strongly believes that there is a bottom of the pyramid in the advertising market that is underserved. They have established both service and technology lines of business to address this segment, and are very bullish about their expansion in areas that are not considered attractive by other players in the market. The focus on this segment of the market has helped Datawrkz hone tech and processes to scale across a large number of smaller clients. Datawrkz’s core team of analysts are skilled in shifting through data points in the tens of billions to identify opportunities to improve results for both advertisers and publishers.

For more details, visit Datawrkz website
Share:

ഖസാക്കിന്റെ ഇതിഹാസം – വീണ്ടുമൊരു വായന - ആദ്യഭാഗം

1969 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ മലയാള നോവൽ സാഹിത്യത്തെ ഖസാക്കിനു മുമ്പും ഖസാക്കിനു ശേഷവും എന്നിങ്ങനെ വിഭജിച്ചുവെന്നു തന്നെ പറയാം.
Khasak
ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾക്കിടയിലുള്ള കാലയളവിൽ സർഗ്ഗാത്മകതയുടെ ഒരു കേന്ദ്രമായി പാരീസ് മാറുകയുണ്ടായി. മനുഷ്യ മനസാക്ഷിയിൽ ഉണങ്ങാത്ത മുറിവുകളുണ്ടാക്കി കടന്നുപോയ ഒരു യുദ്ധം; മറ്റൊരു മഹായുദ്ധത്തിൻറെ വിഹ്വലതകൾ പടിവാതിലിൽ എത്തിനിൽക്കുന്ന കാലം; ഇതൊക്കെ ചേർന്നു സാഹിത്യത്തിൽ ജീവിതം ഇരുണ്ട് പോയി എന്നു പറയാം. ഇക്കാലയളവിലെ ‘ലോസ്റ്റ് ജനറേഷൻ’ എന്നറിയപ്പെട്ട ഏണസ്റ്റ് ഹെമിംഗ് വേ, എസ്രാ പൗണ്ട് തുടങ്ങിയവരുടെ രചനാപശ്ചാത്തലം മനസ്സിൽ വെച്ചുകൊണ്ടാവണം ഖസാക്കിന്റെ രചനാപശ്ചാത്തലത്തെ മനസ്സിലാക്കേണ്ടുന്നത്. മലയാള നോവൽ സാഹിത്യത്തിൽ ഈ ഭാവുകത്വത്തിന്റെ പതാകവാഹകർ ഒ.വി. വിജയനും മുകുന്ദനും കാക്കനാടനുമൊക്കെയായിരുന്നു. പാരീസിനു സമാനമായി ഡൽഹിയിൽ നടന്ന സാഹിത്യചർച്ചകളും സംവാദങ്ങളുമൊക്കെ നടപ്പ് കെട്ടുപാടുകളെ പൊട്ടിക്കുവാനും നവമായൊരു സൗന്ദര്യശിക്ഷണം ആവശ്യപ്പെടത്തക്ക പരീക്ഷണങ്ങൾ മലയാളത്തിൽ കൊണ്ടുവരാനും ഒ.വി. വിജയനെ പോലുള്ളവർക്ക് പ്രചോദനമായി എന്നാണ് കാണേണ്ടുന്നത്.

പാലക്കാടൻ ചുരത്തിന്റെ അടിവാരത്തുള്ള ഖസാക്ക് എന്ന ഗ്രാമമാണ് നോവലിൻറെ ഭൂമിക. ചുരം കടന്നുവരുന്ന പാലക്കാടൻകാറ്റ് ചൂളം കുത്തുന്ന കരിമ്പനകൾ നിറഞ്ഞ ഖസാക്ക് പരിഷ്ക്കാരം തീരെ ബാധിക്കാത്ത 1960 കളിലെ ഒരു കേരളഗ്രാമമാണ്. റാവുത്തൻമാരും തിയ്യൻമാരും ചെട്ടിച്ചികളും നായൻമാരുമൊക്കെയുള്ള ഒരു തനി പാലക്കാടൻ ഗ്രാമം.

ചെതലി മലയുടെ മിനാരങ്ങളിൽ കണ്ണുനട്ടു കിടക്കുന്ന ബദരീങ്ങളുടെ ഉടയവനായ സെയ്യദ് മിയാൻ ഷെയ്ഖ് തങ്ങളുടെ കല്ലറയിലും രാജാവിൻറെ പള്ളിയിലും അറബികുളത്തിലും പോതി കുടിപാർക്കുന്ന പുളിക്കൊമ്പത്തുമൊക്കെ ചരിത്രവും മിത്തുകളുമൊളിപ്പിച്ച പ്രാചീനമായ ആ ഗ്രാമത്തിലേക്ക് ഏകധ്യാപക വിദ്യാലയത്തിലെ മാഷായി രവിയെത്തുന്നു. ഇവിടെ നിന്നാണ് നോവൽ തുടങ്ങുന്നത്. സ്ഥലത്തെ പ്രമാണിയായ ശിവരാമൻ നായരുടെ ഞാറ്റുപുരയിൽ ഏകധ്യാപക വിദ്യാലയം രവി ആരംഭിക്കുന്നു. പുതിയ സ്കൂളിൽ കുട്ടികൾ ചേരുന്നതിനെ ഗ്രാമത്തിലെ മതപാഠശാലയിലെ അധ്യാപകനും മതപുരോഹിതനുമായ അള്ളാപിച്ചാ മൊല്ലാക്ക എതിർക്കുന്നു. ഉപജീവനം നഷ്ടപ്പെടുമെന്നുള്ളതാണ് അടിസ്ഥാനപ്രശ്നമെങ്കിലും പൗരോഹത്യം ആധുനികമാകുന്നില്ലായെന്നുള്ളത് ഈ നോവൽ വായിക്കുമ്പോൾ ആരായാലും ഒന്നു ശ്രദ്ധിക്കാതിരിക്കില്ല.

മാധവൻ നായർ, കുപ്പുവച്ചൻ, അപ്പുകിളി, നൈജാമലി, മൈമൂന, കുഞ്ഞാമിന, തിത്തിമ്പി, കല്യാണിക്കുട്ടി, കേലൻ, കവര്, ചാത്തൻ, ആബിദ, മുങ്ങാങ്കോഴി, കരുവ്, അലിയാർ, നീലി, കുട്ടാപ്പു, ചാന്തുമ്മ, കേശി, പത്മ അങ്ങനെ ഒരുപാടുപേർ. മലയാളി പുതിയൊരു ഉദയം കാണുകയായിരുന്നു. ഈ നോവലിലെ പാത്ര സൃഷ്ടിയും അവരുടെ സവിശേഷമായ സംഭാഷണ ശൈലികളും ആസ്വാദനത്തിനു പുതിയൊരു തലം ആവശ്യപ്പെടുന്നുണ്ട്.

ഡി.എച്ച്. ലോറൻസിന്റെ ‘ലേഡി ചാറ്റർലീസ് ലവർ’ സാഹിത്യതറവാട്ടിലെ കാരണവൻമാരെ ചൊടിപ്പിച്ചത് പോലെ ഖസാക്കിൻറെ ഇതിഹാസവും പ്രസിദ്ധീകരണത്തിന്റെ ആദ്യകാലത്തു ഇവിടുത്തെ നടപ്പ് വായനക്ക് വെല്ലുവിളിയുയർത്തുകയുണ്ടായി. രതിയിലും ലൈംഗികതയിലും ഉത്തരാധുനികതയുടെ സ്ഫുരണങ്ങൾ ഖസാക്കിന്റെ ഇതിഹാസത്തിൽ കാണുവാൻ കഴിയും. മണിപ്രവാളം തൊട്ടു മലയാളി വായനക്കാർ കണ്ടും കേട്ടും പരിചയിച്ചുവന്ന ക്ലാസിക്കൽ രതികല്പനകളെ ഒ.വി. വിജയൻ പൊട്ടക്കുളത്തിനരികിലേക്കും പള്ളിപ്പറമ്പിലെ വെറും നിലത്തേക്കുമൊക്കെ വലിച്ചെറിഞ്ഞു. ക്ലാസിക്കൽ രതികല്പനകളെ റദ്ദു ചെയ്തു കൊണ്ടെഴുതുവാൻ ഉത്തരാധുനികർ ഒരു വ്യഗ്രത തന്നെ കാണിക്കാറുണ്ട്. ഖസാക്കിന്റെ ഇതിഹാസത്തിൽ ഇതു വളരെ തെളിഞ്ഞു കാണാം. അതുപോലെ ഒരു പടികൂടി കടന്നു അള്ളാപിച്ചാ മൊല്ലാക്കയ്ക്ക് നൈജാമലിയോടു തോന്നുന്ന സ്വവർഗ്ഗാനുരാഗവും; ഈഡിപ്പസ് കോംപ്ലക്സിൽ നിന്നും രക്ഷപ്പെടുവാനായി മാധവൻ നായർ നടത്തുന്ന വീടൂപേക്ഷിക്കലുമൊക്കെ കഥാഗതിയിൽ കടന്നുവരുന്നതിലൂടെ പാരമ്പര്യവാദികളുമായി ഒരു ഏറ്റുമുട്ടലിനു കലാപസന്നദ്ധനായ ഒ.വി. വിജയനെയാണു നാമിവിടെ കാണുന്നത്.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

ഖസാക്കിന്റെ ഇതിഹാസം – വീണ്ടുമൊരു വായന – രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുല്ലാക്ക വളർത്തിയിരുന്ന അനാഥനായ നൈജാമലി മുല്ലാക്കയുടെ സുന്ദരിയായ മകൾ മൈമൂനയെ പ്രണയിച്ചെങ്കിലും മുങ്ങാങ്കോഴിയെന്ന പ്രായംചെന്ന രണ്ടാംകെട്ടുകാരനാണ് മുല്ലാക്ക മൈമൂനയെ കല്യാണം കഴിച്ചുകൊടുത്തത്. അതിൽ പ്രതിഷേധിച്ചു നൈജാമലി വിപ്ലവകാരിയും കമ്മ്യൂണിസ്റ്റുമൊക്കെയാവുന്നത് ഖസാക്കിന്റെ പല കഥകളിൽ ഒന്നാണ്. ഇവിടെങ്ങളിലൊക്കെ സറ്റയർ സൃഷ്ടിക്കാനുള്ള ഒ.വി. വിജയന്റെ കഴിവ് അമ്പരിപ്പിക്കുന്നതാണ്. നോവലിന്റെ വർത്തമാനകാലത്തിൽ നൈജാമലി ഖസാക്കിന്റെ മതപുരോഹിതനായ ഖാലിയാർ ആണ്.
O V Vijayan
ഖസാക്കിൽ മാഷായി ജീവിക്കുന്നതിനിടയിൽ രവിയുടെ ഓർമ്മകളിലൂടെയാണ് അയാളുടെ ഭൂതകാലത്തിലേക്ക് കഥാകൃത്ത് പോകുന്നത്. രോഗിയായ അച്ഛന്റെ സുന്ദരിയായ രണ്ടാം ഭാര്യയുമായി അതായത് ഇളയമ്മയുമായി അവരുടെ പ്രലോഭനത്തിൽ ലൈംഗികബന്ധം പുലർത്തിയതിന്റെ കുറ്റബോധത്തിൽ മദിരാശിയിലെ ഫിസിക്സ് പഠനം പാതിവഴിയിലുപേക്ഷിച്ചു പാപമോചനാർത്ഥം പല നാടുകളിൽ പരിവ്രാജകനായി അലഞ്ഞു ഒടുവിൽ ഖസാക്കിൽ എത്തിച്ചേർന്നവനാണ് രവി. മനുഷ്യന്റെ എല്ലാ ബലഹീനതകളെയും കെട്ടഴിച്ചുവിട്ടു ചരസിന്റെയും മദ്യത്തിന്റെയും പെണ്ണിന്റെയും മഹാസമുദ്രങ്ങളിൽ നീന്തിത്തുടിയ്ക്കുകയും ഖേദത്തോടുകൂടി മോഷപ്രാപ്തിയ്ക്കായി അലയുകയും ചെയ്യുന്ന കഥാപാത്രങ്ങളുടെ ഒരു ഘോഷയാത്ര മലയാള നോവൽ സാഹിത്യത്തിൽ തുടങ്ങിവെയ്ക്കാൻ രവി നിമിത്തമായെന്നു തന്നെ പറയാം.

ഉള്ളിലെരിയുന്ന പാപബോധത്താൽ അലയുമ്പോഴും അഭിനിവേശങ്ങളെ അടക്കുവാൻ രവിയ്ക്ക് കഴിയുന്നില്ല. സ്വസ്ഥത തേടിയെത്തുന്ന ആശ്രമത്തിലെ സ്വാമിനിയുമായി ഭോഗത്തിനുശേഷം അവിടമുപേക്ഷിച്ചു യാത്രയാകുമ്പോൾ വസ്ത്രം തന്നെ മാറിപോകുന്നതു ഏറെ പുലർന്നശേഷമാണ് രവി അറിയുന്നതു തന്നെ. ഖസാക്കിലെത്തിയശേഷം അതു മൈമൂനയിലേക്കും കേശിയിലേക്കുമൊക്കെ പടരുന്നു. ഒരോ രതിയ്ക്ക് ശേഷവും വർദ്ധിതമായ പാപചിന്തകളോടെ രവി ജീവിതത്തെ നോക്കി കാണുന്നു. കോളേജ് കാലത്തു തന്റെ കാമുകിയായിരുന്ന പത്മയോടു സൂക്ഷിച്ച ദിവ്യമായ പ്രണയം പോലും വിരസമായി രവിയ്ക്ക് തോന്നുന്നു. ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ചും അർത്ഥശൂന്യതയെക്കുറിച്ചുമുള്ള ചോദ്യങ്ങൾ അയാളെ അലട്ടുന്നു. ആത്മനിരാസത്തെ കുറിച്ചയാൾ ചിന്തിച്ചു തുടങ്ങുന്നു. പാപങ്ങളുടെ കണക്കുകൾ വർദ്ധിക്കാതിരിക്കുവാൻ ഒടുവിൽ ഖസാക്ക് വിടുവാൻ രവി തീരുമാനിക്കുകയാണ്. കാലവർഷത്തിന്റെ ആരംഭത്തിൽ ബസ് സ്റ്റോപ്പിൽവെച്ചു കാലുകൊണ്ട് മറിഞ്ഞു വീണുകിടന്ന മൺക്കട്ട മാറ്റുമ്പോൾ സർപ്പദംശനമുണ്ടാവുകയും രവി മഴയത്തു അവിടെ ബസ് കാത്തു വീണു കിടക്കുകയും ചെയ്യുന്നിടത്തു നോവൽ അവസാനിക്കുന്നു.

പുണ്യ - പാപ സങ്കൽപ്പങ്ങളുടെയും ജീവിതാർത്ഥങ്ങളുടെയും വിവിധ വശങ്ങൾ ഒ.വി. വിജയൻ ഖസാക്കിന്റെ ഇതിഹാസത്തിലൂടെ അന്വേഷിക്കുന്നുണ്ടെങ്കിലും സ്പഷ്ടമായൊരു ഉത്തരം നൽകാൻ തയ്യാറാകുന്നില്ല. കഥ വായനക്കാരനു വിടുന്ന, കഥയുടെ അനന്തരഗമനം ഏറ്റെടുക്കുവാൻ വായനക്കാരനെ നിർബന്ധിതമാക്കുന്ന എഴുത്തിന്റെ മാന്ത്രിക നിലയിൽ ഒ.വി. വിജയൻ ഈ നോവലിനെ പ്രതിഷ്ഠിക്കുന്നു.
Share:

Gravity ripples across universe in waves! Einstein was right, again!

Yesterday, 100 years later, scientists from Caltech, MIT and LIGO (Laser Interferometric Gravitational wave Observatory), announced in Washington that gravitational waves exist, predicted by Einstein in 1916, a century ago. It’s one of the most significant discoveries of the decade. Scientists who believe the discovery opens new vistas into the ‘dark’ side of the Universe.
gravitational waves
Scientists said they detected gravitational waves coming from two Black Holes – infinitely dense objects whose existence was foreseen by Einstein – that orbited one another, spiraled inward and smashed together. They said that the waves which detected in LIGO were the product of a collision between two Black Holes 30 times as massive as sun and located 1.3 billion Light Years from Earth.

What are Gravitational Waves?

These are waves produced by disturbances in the fabric of space and time due to movement of a massive object like a Black Hole. They would appear like ripples in a pond.

What is LIGO?

The Laser Interferometer Gravitational wave Observatory (LIGO) is a large-scale physics experiment to detect gravitational waves. LIGO's mission is to directly observe gravitational waves of cosmic origin. These waves were first predicted by Einstein's General theory of Relativity in 1916, when the technology necessary for their detection did not yet exist. Their existence was indirectly confirmed when observations of the binary pulsar PSR 1913+16* in 1974 showed an orbital decay which matched Einstein's predictions of energy loss by gravitational radiation. The Nobel Prize in Physics 1993 was awarded to Russell Alan Hulse and Joseph Hooton Taylor for this discovery.

*PSR B1913+16 (also known as PSR J1915+1606 and PSR 1913+16) is a pulsar (a radiating neutron star) which together with another neutron star is in orbit around a common center of mass, thus forming a binary star system. PSR 1913+16 was the first binary pulsar to be discovered. In 1974 it was discovered by Hulse and Taylor of the University of Massachusetts Amherst.
Click here to see the Video about LIGO

Why is the discovery significant?

Detection of these waves will give us a new picture of universe. We will be able to count Black Holes and Neutron stars, also weigh them, locate them and study their pasts. It could shed light on the Big Bang itself.

Sources: Wikipedia, Times of India
Share:

ജീവന്റെ രഹസ്യവാതിലിലൂടെ… - ആദ്യഭാഗം

ധുനിക ജീവശാസ്ത്രത്തിന്റെ വിവിധ മണ്ഡലങ്ങളിൽ വിപ്ലവകരമായ കുതിച്ചുചാട്ടമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യനാളുകളിൽ തന്നെ കാണുന്നത്. മരണത്തെ തന്നെ മാറ്റി നിർത്തുവാൻ കഴിയുമെന്ന മോഹങ്ങൾക്ക് ചിറക് നൽകിയിരിക്കുകയാണ് ഇന്നു നടന്നുകൊണ്ടിരിക്കുന്ന പല പഠനങ്ങളും.
DNA Structure
DNA യുടെ കണ്ടുപിടുത്തമാണ് ജനിതകശാസ്ത്രത്തിന്റെ സ്ഫോടനാത്മകമായ വളർച്ചയ്ക്ക് തുടക്കമിട്ടത്. ‘ജീവന്റെ അനശ്വര ചുരുളുകൾ’ എന്നാണ് DNA യെ വിശേഷിപ്പിക്കുന്നതുതന്നെ. മനുഷ്യന്റെ DNA യെപ്പറ്റി സമഗ്രമായി പഠിക്കുവാനും സൂക്ഷ്മമായി അപഗ്രഥിക്കുവാനും 1990 ൽ അമേരിക്കയിൽ ആരംഭിച്ച ബൃഹത്തായ ഒരു ഗവേഷണ പദ്ധതിയാണ് ഹ്യൂമൻ ജിനോം പ്രോജക്ട് (Human Geneome Project). ഏകദേശം 300 കോടിയോളം വരുന്ന ന്യൂക്ലിയോടൈഡുകളുടെ അനുക്രമം കണ്ടുപിടിക്കുക വഴി മനുഷ്യ ജീവനെ സംബന്ധിക്കുന്ന കൃത്യമായ അറിവ് നേടുവാനാണ് ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നത്.

1865 ൽ ഓസ്ട്രിയക്കാരനായ ഗ്രിഗർ ജൊഹാൻ മെൻഡൽ എന്ന ക്രൈസ്തവ പുരോഹിതനാണ് പാരമ്പര്യ ശാസ്ത്രത്തെ സംബന്ധിക്കുന്ന അടിസ്ഥാന പ്രമാണങ്ങൽ ആദ്യമായി അവതരിപ്പിച്ചത്. പാരമ്പര്യത്തെക്കുറിച്ചുള്ള അന്നത്തെ സങ്കൽപ്പങ്ങളേക്കാൾ ബഹുദൂരം മുന്നിലായിരുന്നു മെൻഡൽ അവതരിപ്പിച്ച സിദ്ധാന്തം. പാരമ്പര്യത്തെ നിയന്ത്രിക്കുന്ന നിശ്ചിതഘടകങ്ങൾ ഒരു തലമുറയിൽ നിന്നു അടുത്ത തലമുറയിലേക്ക് സംപ്രേഷണം ചെയ്യപ്പെടുന്നത് വളരെ കൃത്യതയോടെയാണെന്നു അദ്ദേഹം കണ്ടെത്തി. പാരമ്പര്യത്തെ നിർണ്ണയിക്കുന്നത് നിശ്ചിതഘടകങ്ങളാണെന്നു മെൻഡൽ അഭിപ്രായപ്പെട്ടെങ്കിലും അവയുടെ ഭൗതികമായ സ്വഭാവത്തെ കുറിച്ചു മനസ്സിലാക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. 1903 ൽ സട്ടൻ, ബോവറി എന്നീ ശാസ്ത്രജ്ഞൻമാരാണ് പാരമ്പര്യത്തെ നിർണ്ണയിക്കുന്ന ഘടകങ്ങൾ ക്രോമോസോമുകളിലാണ് സ്ഥിതിചെയ്യുന്നതെന്നു കണ്ടുപിടിച്ചത്. ഈ ഘടകങ്ങളെയാണ് 'ജീനുകൾ' എന്നുപറയുന്നത്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ജീവശാസ്ത്രജ്ഞൻമാരുടെ മുമ്പിലുണ്ടായിരുന്ന പ്രധാനചോദ്യം ജനിതക വസ്തു ഏതെന്നുള്ളതായിരുന്നു. സംശയലേശമന്യേ DNA യാണ് ജനിതകവസ്തുവെന്നു തെളിയിച്ചത് 1944 ൽ ന്യൂയോർക്കിലെ റോക്ക് ഫെല്ലർ ഇൻസ്റ്റിട്ട്യൂട്ടിലെ ശാസ്ത്രജ്ഞൻമാരായിരുന്ന ഓസ്വാൽഡ് അവറി, മക്ലിയോർഡ്, മക്കാർട്ടി എന്നിവരായിരുന്നു. അതിനുശേഷമുള്ള പരീക്ഷണങ്ങൾ പ്രധാനമായും DNA യുടെ ഘടന മനസ്സിലാക്കുന്നതിനായിരുന്നു. ഇതിൽ വിജയിച്ചത് 1953 ൽ കേബ്രിഡ്ജിൽ ഗവേഷണം നടത്തിക്കൊണ്ടിരുന്ന ജയിംസ് വാട്ട്സണും ഫ്രാൻസിസ് ക്രിക്കുമായിരുന്നു. 1963ൽ രണ്ടുപേരും DNAയുടെ ത്രിമാനഘടന കണ്ടെത്തിയതിനു നോബൽ സമ്മാനാർഹരാകുകയും ചെയ്തു.

DNA യുടെ അടിസ്ഥാനഘടകങ്ങൾ ന്യൂക്ലിയോടൈഡുകൾ ആണ്. അഡിനിൻ(A), തൈമിൻ(T), ഗ്വാനിൻ(G), സൈറ്റോസിൻ(C) എന്നീ നാല് ന്യൂക്ലിയോടൈഡുകൾ ആണുള്ളത്. ബാക്ടീരിയ മുതൽ മനുഷ്യൻ വരെയുള്ള ജീവജാലങ്ങളുടെയെല്ലാം സൃഷ്ടിരഹസ്യം ഈ നാല് ന്യൂക്ലിയോടൈഡുകൾക്കുള്ളിലൊതുങ്ങിയിരിക്കുന്നുവെന്നുള്ളതാണ് ഏറ്റവും വിസ്മയകരമായ വസ്തുത. അതായത് കേവലം നാല് ന്യൂക്ലിയോടൈഡുകളുടെ വിവിധതരം ക്രമീകരണത്തിലാണ് ഭൂമിയിലെ സസ്യങ്ങളുടെയും പക്ഷികളുടെയും സൂക്ഷ്മജീവികളുടെയും മൃഗങ്ങളുടെയും അടക്കം സകല സൃഷ്ടികളുടെയും ജീവന്റെ രഹസ്യം.

വലതുവശത്തേക്ക് തിരിയുന്ന ചുറ്റുഗോവണിയുടെ (ഡബിൾ ഹെലിക്സ്) ആകൃതിയിലാണ് DNA യുടെ ത്രിമാന ഘടന. ഈ ഡബിൾ ഹെലിക്സിന്റെ രണ്ട് നട്ടെല്ലുകൾ ഡി ഓക്സിറൈബോസ് [H−(C=O)−(CH2)−(CHOH)3−H] എന്ന പഞ്ചസാരയും (Monosaccharides, simple sugars, are the most basic units of carbohydrates) ഫോസ് ഫോറിക് ആസിഡും ഒന്നിടവിട്ട് ചേർത്തു നിർമ്മിച്ചിരിക്കുന്നു. ഈ രണ്ട് നട്ടെല്ലുകളെ തമ്മിൽ ഘടിപ്പിക്കുന്നതു നൈട്രജൻ ബേസുകളാണ്. ഈ ബേസുകൾ എപ്പോഴും അഡിനിൻ-തൈമിൻ (A-T), ഗ്വാനിൻ-സൈറ്റോസിൻ (G-C) ജോഡികളായിട്ടാണ് DNA യിൽ കാണപ്പെടുന്നത്. ഈ ജോഡികളെ പരസ്പരം ഘടിപ്പിച്ചിരിക്കുന്നതു താരതമ്യേന ബലം കുറഞ്ഞ ഹൈഡ്രജൻ ബോണ്ടുകളായിട്ടാണ്.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

ജീവന്റെ രഹസ്യവാതിലിലൂടെ…- രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

DNA യുടെ ത്രിമാന ഘടന മനസ്സിലായതോടുകൂടി ജീവന്റെ രഹസ്യത്തിലേക്ക് വെളിച്ചം വീണുതുടങ്ങി. കോശത്തെപ്പറ്റിയുള്ള അറിവ് കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാക്കുകയും ചെയ്തു. ജീവജാലങ്ങളെല്ലാം തന്നെ കോശങ്ങൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. കോശങ്ങൾക്ക് കോശഭിത്തിയും അതിന്റെ ഉള്ളിൽ ദ്രവരൂപത്തിലുള്ള പ്രോട്ടോപ്ലാസവും അതിൽ ഒഴുകി നടക്കുന്ന കോശകേന്ദ്രവും (ന്യൂക്ലിയസ്സ്) ഉണ്ട്. ഈ കോശകേന്ദ്രത്തിനുള്ളിലാണ് ക്രോമോസോമുകൾ എന്നുവിളിക്കുന്ന ചുരുളൻ വസ്തുക്കളുള്ളത്.
Watson and Crick
മനുഷ്യരിൽ ഒരോ കോശത്തിനും 23 ജോഡി ക്രോമോസോം വീതമുണ്ട്. ഇവയിൽ കോടിക്കണക്കിനു ATGC ന്യൂക്ലിയോടൈഡുകൾ ഉണ്ടായിരിക്കും. മനുഷ്യരിൽ ഏകദേശം 600 കോടി എന്നാണ് കണക്കാക്കിയിരിക്കുന്നത്. ക്രോമോസോമുകൾ പ്രോട്ടീനും DNA യും ചേർന്നു നിർമ്മിതമായിരിക്കുന്നവയാണ്. ആദ്യഘട്ടത്തിൽ അടുത്തടുത്തു കിടക്കുന്ന മൂന്നു ന്യൂക്ലിയോടൈഡുകൾ ചേർന്നു പ്രവർത്തനക്ഷമമാക്കും. അവയെ ‘ട്രിപ്ലറ്റ്’ എന്നാണ് വിളിക്കുന്നത്.

ക്രോമോസോമുകളിൽ ഉള്ള പ്രോട്ടീൻ അമിനോആസിഡുകൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.ഒരു പ്രത്യേക അമിനോആസിഡിനെ തെരെഞ്ഞെടുക്കുവാനും മറ്റൊരു ട്രിപ്ലറ്റ് തിരഞ്ഞെടുത്ത അമിനോആസിഡുമായി കൂടിച്ചേരാൻ പാകത്തിൽ അതിനെ സജ്ജമാക്കാനുമുള്ള പ്രവർത്തനങ്ങൾ തുടങ്ങിവെയ്ക്കുന്നത് ഓരോ കോശത്തിലെയും ട്രിപ്ലറ്റുകളാണ്. അടുത്ത തലമുറയിലെ രൂപ-ഗുണ-സ്വഭാവ വിശേഷങ്ങളെ നിർണ്ണയിക്കുന്ന ഏതെങ്കിലും പ്രോട്ടീന്റെ നിർമ്മാണം സാദ്ധ്യമാക്കുവാൻ ആവശ്യമായ ട്രിപ്ലറ്റുകളെ വഹിക്കുന്നതാണ് ജീൻ അഥവാ ജനിതകം. മനുഷ്യശരീരത്തിൽ ഏകദേശം ഒന്നേകാൽ ലക്ഷത്തോളം ജീനുകളുണ്ട്. ഇവയെല്ലാം കൂടി 300 കോടിലേറെ ജനിതക കോഡ് ശൃംഖലയ്ക്ക് രൂപം നൽകുന്നു. എപ്രകാരമാണ് ഓരോ അമിനോആസിഡിന്റെ സംജ്ഞയും അനുക്രമവും ജീനിന്റെ രഹസ്യ ഭാഷയിൽ എഴുതിവെച്ചിരിക്കുന്നത് എന്നതാണ് ജനിതകകോഡ് എന്ന ആശയത്തിന്റെ പിന്നിലുള്ളത്.

ജനിതകകോഡിന്റെ നിയമങ്ങൾ കണ്ടുപിടിക്കുവാനും അങ്ങനെ ആ രഹസ്യഭാഷയുടെ ഗൂഢാർത്ഥം അനാവരണം ചെയ്യാനുമുള്ള ഗവേഷണം 1960 കളിൽ അമേരിക്കയിലാണ് പ്രധാനമായും നടന്നത്. നിരൻബർഗ്, ഹോളി, ഇന്ത്യൻ വംശജനായ ഹർഗോവിന്ദ് ഖുറാന എന്നീ ശാസ്ത്രജ്ഞന്മാരാണ് ഇതിന്റെ ചുക്കാൻ പിടിച്ചിരുന്നത്. ജനിതകകോഡിനെ കുറിച്ചുള്ള കണ്ടെത്തലിനു ശേഷമുണ്ടായ പുരോഗതികളാണ് ജീൻ സംശ്ലഷണവും ജനിതക എൻജിനിയറിംഗിൽ ഉണ്ടായ എണ്ണമറ്റ നേട്ടങ്ങളും.

മനുഷ്യ ശരീരത്തിലുള്ള ജനിതകവസ്തുവിന്റെ സമാഹാരത്തെയാണ് ഹ്യൂമൻ ജീനോം എന്നുപറയുന്നത്. ചുരുക്കത്തിൽ മനുഷ്യന്റെ ജീവൻ നിലനിർത്തുന്നതും അവന്റെ സ്വഭാവസവിശേഷതകൾക്ക് കാരണവും സന്തതിപരമ്പരകളിലൂടെ ഇത് തുടരുവാൻ സാദ്ധ്യമാക്കുന്നതും ജീനോം ആണ്. മനുഷ്യന്റെ ജീനോമിൽ ഉള്ള 23 ജോഡി ക്രോമോസോമുകളിൽ 22 ജോഡിയും ഒരേ തരം ക്രോമോസോമുകളാണ്. എന്നാൽ സെക്സ് ക്രോമോസോം എന്നുവിളിക്കുന്ന ഒരു ക്രോമോസോം ജോഡിയുടെ ഇഴകളിൽ മാത്രം വ്യത്യാസം കാണുന്നു. ജീവികളിൽ ലിംഗഭേദം നിർണ്ണയിക്കുന്നത് സെക്സ് ക്രോമോസോമുകളിലെ ഈ വ്യത്യാസമാണ്. പുരുഷനിൽ ഈ ക്രോമോസോം ജോഡിയുടെ ഘടന XY ഉം സ്ത്രീയിൽ XX ഉം ആണ്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് മനുഷ്യൻ ആണോ പെണ്ണോ ആയി ജനിക്കുന്നത്.

ഹ്യൂമൻ ജീനോം പ്രോജക്ട് സാക്ഷാത്കരിക്കുമ്പോൾ ആരോഗ്യ പരിരക്ഷയിലും രോഗചികിത്സയിലും വമ്പിച്ച മാറ്റങ്ങൾ ഉണ്ടാകുമെന്നുറപ്പാണ്. ഇപ്പോൾ മനുഷ്യനു കീഴടങ്ങാത്ത പല രോഗങ്ങളെയും ഭാവിയിൽ ചികിത്സിച്ചു ഭേദമാക്കുവാൻ കഴിയും. ഒരു തലമുറയിൽ നിന്നു അടുത്തതിലേക്ക് പകർന്നു കൊണ്ടിരിക്കുന്ന പാരമ്പര്യരോഗങ്ങളുടെ വേരുകളെ ജനിതകശേഖരത്തിൽ നിന്നു തന്നെ മുറിച്ചെറിയാൻ സാധിക്കുന്ന ജേംലൈൻ എൻജിനിയറിംഗ് എന്ന ചികിത്സാ രീതിയ്ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. ക്ലോണിംഗ് വഴി സൃഷ്ടിയുടെ രഹസ്യവാതിലിന്റെ അടുത്തെത്തിയ ശാസ്ത്രം മരണത്തെ തന്നെ തോൽപ്പിച്ചു കൊണ്ടായിരിക്കും ഇനി നമ്മളെ അമ്പരിപ്പിക്കുന്നത്.
Share:

About & Social

Lorem ipsum dolor sit amet, consectetur adipiscing elit. Nulla elementum viverra pharetra. Nulla facilisis, sapien non pharetra venenatis, tortor erat tempus est, sed accumsan odio ante ac elit. Nulla hendrerit a est vel ornare. Proin eu sapien a sapien dignissim feugiat non eget turpis. Proin at accumsan risus. Pellentesque nunc diam, congue ac lacus

Popular

Tags

Powered by Blogger.
  Pay with PayPal

For more details, click here

Shop with Flipkart, Amazon and Snapdeal
Translate Site

Tags

+2 achieve a right job Active Passive Voice adsense AdSense Page Level Ads Advertisement AIIMS AIPMT Air Force Airman All India Pre-Medical Amazon Android Announcements Applications Apps Army SSC B.Des B.FTech bits pilani blogger Blogging Tips Bookpad brexit cat CBSE chat cisf CMPDI Combined Graduate Level Exam Computer Tips Contactify Corporation Bank course csir CUSAT Datawrkz Defense Service Delhi Subordinate Service Delhi University DHSE Discussions DocsPad eflu ello email Entrance Test fact FireChat Flipkart folder Folder Options free website Gmail Google Inbox Google Person Finder Govt. Service gravitational waves Group D Guest Column Hassan HCF Higher Education Scholarship HSE hsee iaf IB ICSI IES IGIDR iips IISc IISCO Burnpur IISER iit iit madras Improvement Result indian air force Indian Army Interview Tips iPhone ISI ISRO ISS JIPMER JNU Jobs Info Junior Engineer Juno karthika Kerala Post Kerala PSC Kerala State Higher Education Council kshec LCM LGS Library Assistant LIGO Loco Pilot M.Des ma Malayalam Blog Malayalam fonts mangalyaan mars Medical Technologist messaging Military Nursing Service Mobile Apps Mobile Phone Tips Model Exam MPhil msc Nandhithayude Kavithakal nasa Navodaya Navy net nift no internet Notifications NTFS file system Online Money online shopping open a folder in Windows XP Open Forum Open Garden Ordnance Factory pagerank password paypal phd Pondicherry University Postal Assistant Postal Department Prepositions PSC PSC English PSC Maths PSC Model Exam Railway RBI RCC RCC Thiruvananthapuram Rcc Tvm Recruitment Rally Regional Cancer Centre Reserve Bank of India rpf Rural sail sailor SAY SAY Examination Scholarships Security Short Service Commission social media SSA SSC Students Corner Tech News Tech Stuffs Technical Assistant UPSC VHSE VK voice call Watershed WBHRB West Bengal Govt Western Railway whatsapp Windows XP winning tips അഭിമുഖം ആനുകാലികം ഇന്ത്യ ഉസാഘ കവിത ഖസാക്കിന്റെ ഇതിഹാസം ഗണിതം ഗ്രീസ് ചൊവ്വ പലവക പസ്കി പുസ്തകപരിചയം ഫാത്തിമ ഫാസിസം മംഗൾയാൻ മാനസികാരോഗ്യം ലസാഗു ലേഖനം വാർത്തകൾ ശാസ്ത്രം സാങ്കേതികം സാമൂഹ്യം സാമ്പത്തിക പരിഷ്ക്കാരം സാഹിത്യം ഹ്യൂമൻ ജിനോം പ്രോജക്ട്

Latest Admit Cards

Latest Results

  Download Center

Search Site
  Useful Tools

  • Malayalam Typing
  • Photo Editing
Home | About Us | Open Forum | Malayalam Blog | Students Corner | Jobs Info | Applications | Results | Tech Stuffs | Videos | Gallery | Sitemap | Contact Us
  Call with Skype
 Enter your Email ID to subscribe this site free



Delivered by FeedBurner

Latest Syllabus

Tags

Contact Form

Name

Email *

Message *

Links

Advertisement

Main Ad

Tags

Latest Admissions

Some Useful Tips

  • How can I buy a product through Online Shopping? In this site you have three options Amazon,
    Flipkart and Snapdeal. At first, select your product and then submit your address and remit
    payment for Product Delivery. If you want to know more, Step-by-Step Instructions here.

  • If you have any difficulty to read the Malayalam Content of this site, the main reason is that your
    Computer has no Malayalam Font. To solve this problem, you can Download Malayalam Font
    AnjaliOldLipi here. Do you know more about to install a font, Step-by-Step Instructions here.

Latest Answer Key

Mobile Logo

Mobile Logo
text

Categories

Blog Archive

Blogger Tutorials

Recent Posts

Unordered List

  • Lorem ipsum dolor sit amet, consectetuer adipiscing elit.
  • Aliquam tincidunt mauris eu risus.
  • Vestibulum auctor dapibus neque.

Pages

Theme Support

Need our help to upload or customize this blogger template? Contact me with details about the theme customization you need.