Discussions, Blogging, Students Matters, Jobs News, Tech Stuffs and more

  • This is default featured slide 1 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 2 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 3 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 4 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 5 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

ലൈംഗിക വിപണിയെക്കുറിച്ച് ചില കാര്യങ്ങൾ

പുതിയ കാലത്തെ വ്യവസ്ഥിതികൾ പ്രോസ്റ്റിറ്റ്യൂഷനെ പ്രോത്സാഹിപ്പിക്കുകയും അതിനൊരു രീതിശാസ്ത്രം തന്നെ നിർമ്മിക്കുകയും ചെയ്തുവെന്നു തോന്നുന്നു. The oldest profession - എന്നു വ്യഭിചാരം വർണ്ണിക്കപ്പെട്ടു. അതിനെ പിൻതാങ്ങുന്നതിനായി പുതിയ നീതിസാരകഥകൾ പ്രചരിച്ചു. പഴയ ഫ്യൂഡൽ അന്ത:പുരങ്ങളും എൺപതുകളിൽ വ്യാപകമായി കേരളം കണ്ട ‘കന്വനി വീടു’കളും വ്യാവസായികമായി തന്നെ പുന:സ്ഥാപിക്കപ്പെട്ടു. ‘സീസറി’നുള്ളത് കൃത്യമായും ‘സീസറി’നു തന്നെ എത്തിയിരുന്നു.
Human Trafficking
മാധവിമാരേയും വാസവദത്തമാരേയും കുറിച്ചു സാഹിത്യമുണ്ടായി. ആധുനിക ഭോഗ സംസ്കാരത്തെ നീതിമത്ക്കരിക്കുന്നതിനായി സാമൂഹ്യപാഠങ്ങൾ തന്നെ പുതുതായി പഠിപ്പിച്ചു. പൂമുഖവാതിൽ തുറന്നു കൊടുക്കുന്നവൾ കാര്യശേഷിയിൽ മന്ത്രിയും സേവനത്തിൽ ദാസിയും ലാവണ്യത്തിൽ ലക്ഷ്മിയും ശയ്യയിൽ ‘സണ്ണി ലിയോണു’മായിരിക്കണമെന്നു അമ്മായിമാർ അടക്കം പറഞ്ഞു. മനുഷ്യബോധം പണ്ടുമുതലേ വിപണിവൽക്കരിക്കപ്പെടുന്ന ഭോഗത്തെ എതിർത്തിരുന്നു. റാഡിക്കൽ ഫെമിനിസം വ്യഭിചാരത്തെ എതിർക്കുന്നത് തന്നെ അതു മനുഷ്യാന്തസ് ഇടിച്ചുതാഴ്ത്തുന്നു എന്നു തിരിച്ചറിഞ്ഞു കൊണ്ടുകൂടിയാവണം. ഇതിനെ തോൽപ്പിക്കാനാകണം ‘തൽപ്പരകക്ഷികൾ’ ഗണികയായവളെ ‘കണി’യാക്കി മാറ്റിയത്. തേൻ പോലെ, അശ്വത്തെ പോലെ, പല്ലക്കിനെ പോലെ, വിളക്കിനേയും കണ്ണാടിയേയും പോലെ എല്ലാ മംഗളകർമ്മങ്ങൾക്കും ശുഭശകുനമാക്കിയത്. മുഖം കണ്ടുകൊണ്ട് ഏത് കാര്യത്തിനും ഇറങ്ങുവാൻ കൊള്ളാവുന്നവൾ മറ്റ് വിശേഷങ്ങൾക്കെല്ലാം ‘തേച്ചാലും കുളിച്ചാലും പോകാത്തെ നാറ്റക്കേസാ’യി മാറുന്നതിലെ വൈരുദ്ധ്യം അല്പം ആലോചിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളു.

സ്ത്രീ സ്വത്വത്തിന്റെ മലിനീകരണവും താഴ്ത്തിക്കെട്ടലുമാണ് ലൈംഗിക വിപണിയെന്നു വാദിക്കുന്വോൾ തന്നെ ഫെമിനിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ ലൈംഗിക തൊഴിലിനെ ന്യായീകരിക്കത്തക്ക വാദമുഖങ്ങൾ ഉയർത്തിക്കാണാറുണ്ട്. ആദ്യം പറഞ്ഞതിന്റെ റിവേഴ്സ് ഗിയറിലുള്ള ഓട്ടമാണ് രണ്ടാമത്തെ വാദങ്ങളെന്നാണ് എനിക്ക് തോന്നുന്നത്. മധ്യകാലഘട്ടത്തിന്റെ ചിന്താഗതികൾ വെച്ച് ഇന്നത്തെ ജീവിതത്തെ വിലയിരുത്താനാവില്ലായെന്നത് ശരിതന്നെ. പിന്നൊരു കാര്യം എല്ലാത്തിനും ‘ലിബറിലിസം’ പറയുന്ന പലരുടെയും കണ്ണ് ‘കോഴിക്കൂട്ടി’ലാണെന്നുള്ളതും മനസ്സിലാക്കണം. തൊഴിൽ നിയമങ്ങളുമായി ‘മാംസ വിപണി’യെ കൂട്ടികെട്ടുന്ന ഒരു സന്വ്രദായവും നിലവിലുണ്ട്. മറ്റ് ഏത് തൊഴിലാളിയ്ക്കും ലഭിക്കുന്ന മാന്യതയും അംഗീകാരവും ലൈംഗിക തൊഴിലാളിയ്ക്കും ലഭിക്കണമെന്ന് വാദിക്കുന്നവർ ചൂണ്ടികാട്ടുന്നത് ഒരു സ്ത്രീ സ്വമേധയാ ഇതൊരു തൊഴിലായി സ്വീകരിച്ചാൽ കുഴപ്പമില്ല അടിച്ചേൽപ്പിച്ചാലേ എതിർക്കേണ്ടതുള്ളു എന്നാണ്. കുരുടൻ ആനയെ കണ്ടതു പോലെയാണ് പലപ്പോഴും ഇത്തരം വാദങ്ങൾ. കാരണം വ്യവസ്ഥിതിയെ സമഗ്രതയിൽ കാണാതെ വ്യക്തിയെ മാത്രമാണ് ഇത്തരം സാഹചര്യങ്ങളിൽ മിക്കവരും പരിഗണിക്കുന്നത്. ബസ് സ്റ്റാന്റുകളുടെയും റെയിൽവേ സ് റ്റേഷനുകളുടെയും ഇരുട്ടുമൂടിയ തിണ്ണകളായാലും ഫൈവ് സ്റ്റാർ ഹോട്ടലിന്റെ ശീതീകരിച്ച മുറികളായാലും വിൽക്കലിനും വാങ്ങലിനും പ്രാഥമികമായി ‘കന്വോള’ത്തിന്റെ നിയമങ്ങളാണുണ്ടാവുക. വിൽപ്പനചരക്കാവുകയെന്നുള്ളത് സാംസ്കാരികപ്രശ്നം മാത്രമല്ല അപമാനവീകരണം കൂടിയാണ്. കരുണാമയനായ ഉപഗുപ്തന് വാസവദത്തയുടെ നെറുകയിൽ തലോടി ആശ്വാസവാക്കുകൾ ഉരുവിടാനേ കഴിയൂ. മാറ്റം വരുത്തുവാൻ വ്യവസ്ഥിതിയോട് സമരം ചെയ്യണമെങ്കിൽ സമരം തന്നെ ചെയ്യണം.
Share:

‘പ്പിള്ളി’വൽക്കരണം - ആദ്യഭാഗം

മ്മുടെ NH കളിലൂടെയുള്ള യാത്രകൾക്കിടയിൽ ധാരാളം പരസ്യബോർഡുകളും മറ്റും കാണുകയെന്നുള്ളത് ഒരു സാധാരണകാര്യമാണല്ലോ. അങ്ങനെ ഒരു യാത്രക്കിടയ്ക്ക് നമ്മുടെ സംസ്ഥാനത്ത് അനേകം ശാഖകളുള്ള ഒരു വ്യാപാരസ്ഥാപനത്തിന്റെ പരസ്യബോർഡുകളിൽ കണ്ട ഒരു സംഗതി കൗതുകമുള്ളതായി തോന്നി. അതായത് ആ സ്ഥാപനത്തിനു കരുനാഗപ്പള്ളിയിലും ശാഖയുണ്ട്. അവരുടെ പരസ്യബോർഡുകളിൽ ശാഖകളുടെ പേരെഴുതി വെച്ചിരിക്കുന്ന കൂട്ടത്തിൽ തിരുവനന്തപുരം, കൊല്ലം ഭാഗത്തൊക്കെ കരുനാഗപ്പള്ളിയെന്നാണ് എഴുതിയിട്ടുള്ളത്. എന്നാൽ എറണാകുളം, തൃശൂർ ഭാഗത്തേക്ക് എത്തുന്വോൾ കരുനാഗ’പ്പിള്ളി’യാകുന്നു. എന്താണ് ഇങ്ങനെയൊരു മാറ്റമെന്നു പെട്ടെന്നു പിടികിട്ടിയില്ല. കരുനാഗപ്പള്ളി കൊല്ലം ജില്ലയിലാണ്. ശരിയായ വാക്ക് കരുനാഗപ്പള്ളിയെന്നുമാണ്. പിന്നെയെങ്ങനെയാണ് ഈ ‘പ്പിള്ളി’ വന്നത് ? അക്ഷരതെറ്റ് സംഭവിക്കുവാൻ വഴിയില്ല. ലക്ഷങ്ങൾ ചെലവഴിച്ചു വലിയ പരസ്യകന്വനികളെ കൊണ്ട് ചെയ്യിക്കുന്ന പരസ്യത്തിലെ മാറ്ററൊക്കെ സൂഷ്മപരിശോധനയൊന്നുമില്ലാതെ ജനങ്ങളുടെ മുന്നിലെത്തുകയില്ലല്ലോ.
Kerala Town
അങ്ങനെ തൃശൂർ എത്തിയപ്പോൾ പ്രൈവറ്റ് ബസുകളിലും KSRTC ബസുകളിൽ പോലും ഈ ‘പ്പിള്ളി’ ശ്രദ്ധയിൽപ്പെട്ടു. വരന്തരപ്പിള്ളി, വാടാനപ്പിള്ളി, തലപ്പിള്ളി, ആതിരപ്പിള്ളി എന്നിങ്ങിനെ. നിത്യജീവിതത്തിന്റെ ഭാഗമായ ബസുകളുടെ ബോർഡുകളിലും പരസ്യബോർഡുകളിലും കടന്നുകൂടിയതു കൊണ്ടാകണം ‘പ്പിള്ളി’ പെട്ടന്നു തന്നെ സാധാരണ ജനങ്ങളിലേക്ക് എത്തിയത്. എന്നാലും എഴുത്തുകുത്തുകളിലും മറ്റും സ്ഥലപ്പേര് ഉപയോഗിക്കേണ്ടി വരുന്വോൾ കുറച്ചുപേർ ‘പ്പിള്ളി’ ചേർത്തും പിന്നെ കുറച്ചുപേർ ‘പ്പള്ളി’ ചേർത്തും എഴുതി കാണാറുണ്ട്. ശരിയായതു ഏതാണെന്നു അത്ര കൃത്യതയില്ലാത്തതുപോലെ. കേരളത്തിലെ റോഡുകളിലും പൊതുസ്ഥലങ്ങളിലും ഫ്ലക്സ് ബോർഡുകളുടെ വ്യാപനത്തോടെയാണ് ‘പ്പിള്ളി’ നാട്ടിലേക്ക് ഇറങ്ങി തുടങ്ങിയത്. സംസാര ഭാഷയിലെ വ്യത്യാസം പോലെയാണോ ഇതെന്നൊരു സംശയവും എനിക്കുണ്ടാകാതിരുന്നില്ല. അതായത് കൊല്ലത്തുള്ളവർ ‘എന്താ’ എന്ന് ചോദിക്കുന്നതിന് തൃശൂരുകാർ ‘എന്തൂട്ട് ’ എന്നാണ് ഉപയോഗിക്കുന്നത്. അത്തരം കാര്യങ്ങളൊക്കെ പ്രാദേശികമായ സംസ്കാരത്തിന്റെ ഭാഗമായി നിൽക്കുന്നവയാണ്. എന്നാൽ ‘പ്പിള്ളി’യ്ക്ക് അങ്ങനെയൊരു പശ്ചാത്തലം കാണാൻ കഴിയില്ലായെന്നുള്ളതാണ് വസ്തുത. ‘പ്പിള്ളി’ യെന്ന പദം മലയാളഭാഷയിലെ ഒരു നിഘണ്ടുവിലുമില്ല. ശബ്ദതരാവലിയിലോ അമരകോശത്തിലോ പുതിയ പദങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളിൽ പോലുമോ ഇല്ല. എന്നിട്ടും ഈ പദം എങ്ങനെയാണ് ഇത്രയധികം സ്ഥലപ്പേരുകളിലും ചില വീട്ടുപേരുകളിലും കയറിക്കൂടിയത്. പഴയ റവന്യു രേഖകളിലൊന്നും ഈ ‘പ്പിള്ളി’ ഭ്രമം കാണാത്തതിനാൽ ഇത് അടുത്ത കാലത്തുനടന്ന ‘തിരുത്തൽ വാദ’മാകാനേ വഴിയുള്ളു.

അതിലേക്ക് പോകുന്വോഴാണ് ചില കാര്യങ്ങൾ വെളിച്ചത്തിലേക്ക് വരുന്നത്. സ്ഥലനാമങ്ങളിൽ തിരുത്തലുകൾ വരുത്തി അവയുടെ ചരിത്രബന്ധത്തെ തന്നെ മായിച്ചു കളയുവാൻ കഴിയുമോ എന്നുള്ള പരിശ്രമമായിതന്നെ ഇതിനെ പരിഗണിക്കണം. വാക്കുകളെ തലകുത്തനെ നിർത്തി ചരിത്രപരമായ സ്വത്വത്തെ മറച്ചു പിടിക്കുവാനും വികലീകരിക്കപ്പെടുന്ന ഭാഷയിലൂടെ പുതിയൊരു സാംസ്കാരിക ബോധത്തെ കടത്തിവിട്ടു അതുവഴി സ്ഥാപിത താൽപ്പര്യങ്ങളുടെ അധീശത്വം നിലനിർത്താനുമുള്ള പരീക്ഷണങ്ങളായി തന്നെ ഇത്തരം കാര്യങ്ങളെ തിരിച്ചറിയപ്പെടേണ്ടതുണ്ട്. ഇതിന്റെ വലിയ സ് കെയിലിലുള്ള രാഷ്ട്രീയത്തിനൊരു ഉദാഹരണമാണ് സെന്റ് പീറ്റേഴ് സ് ബർഗ് ലെനിൻഗ്രേഡായതും പിന്നെ വീണ്ടുമത് സെന്റ് പീറ്റേഴ് സ് ബർഗ് ആയതുമൊക്കെ.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

‘പ്പിള്ളി’വൽക്കരണം - രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തിലകം രേഖകളിൽ പരാമർശിക്കുന്ന ബുദ്ധകേന്ദ്രങ്ങളായ മിത്രാനന്ദപുരവും അനന്തൻകാടുമാണ് പിന്നീട് തിരുവനന്തപുരമാകുന്നതെന്നും വി. വി. കെ. വാലത്ത് (1998) വിശദീകരിക്കുന്നുണ്ട്. കേരളം മാത്രമല്ല പ്രാചീനമായ തെന്നിന്ത്യ ആകെയെടുത്താലും ‘പ്പള്ളി’ ചേർന്നുവരുന്ന സ്ഥലനാമങ്ങൾക്ക് ധാരാളം ഉദാഹരണങ്ങൾ കണ്ടെത്തുവാൻ കഴിയും. കർണ്ണാടകയിലും ആന്ധ്രാപ്രദേശിലുമൊക്കെ ‘ഹള്ളി’, ‘ബള്ളി’ എന്നീ വാക്കുകളാണ് കൂടുതലും അന്നുപയോഗിച്ചിട്ടുള്ളത്. ശ്രീ ശങ്കരനും കുമാരില ഭട്ടനുമൊക്കെ എട്ട്, ഒന്വത് നൂറ്റാണ്ടുകളിൽ രാജഭരണത്തിന്റെ പിൻബലത്തോടെ ഭാരതത്തിലുടനീളം നടത്തിയ ബുദ്ധമത നിഷ്ക്കാസനത്തിന്റെയും ഏതാണ്ട് അക്കാലത്തുണ്ടായ വൈഷ്ണവ-ശൈവ ഭക്തി പ്രസ്ഥാനങ്ങളുടെ വൻതോതിലുള്ള വ്യാപനത്തിന്റെയും ഫലമായി ഇവിടെ പടർന്നിരുന്ന ബുദ്ധ സംസ്കൃതിയുടെ ശേഷിപ്പുകളെ മായിച്ചു കളയാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ കൂടുതൽ മാരകമായിട്ടുള്ളത് ചരിത്രത്തെ അപ്പാടെ മാറ്റിയെഴുതുന്ന പുതിയ ക്രിയാതന്ത്രങ്ങളാണ്. ഇത്തരം കാര്യങ്ങളെ കുറിച്ചു ബോദ്ധ്യമുണ്ടാകുന്വോഴാണ് ‘പ്പള്ളി’ ‘പ്പിളളി’ യാകുന്നത് കേവലമൊരു അക്ഷരത്തെറ്റോ ഉച്ചാരണ പിശകോ അല്ലായെന്നു മനസിലാകുന്നത്.
Edakkal Cave Carving
തെക്കേയിന്ത്യയുടെ ബഹുജന സംസ്കാരത്തിന്റെ സൂചകമായിരുന്നു ‘പള്ളി’ യെന്ന വാക്കുണ്ടായിരുന്ന ‘പാലി’ ഭാഷ. ഈ ഭാഷയിലെ പള്ളിയെന്ന വാക്കാണ് ബുദ്ധമതക്കാർ അവരുടെ ആരാധനാ കേന്ദ്രങ്ങളുടെ പേരുകൾക്കൊപ്പം ഉപയോഗിച്ചിരുന്നത്. പിന്നീട് കേരളത്തിൽ ക്രൈസ്തവരും മുസ്ലീങ്ങളും അവരുടെ ആരാധനാലയങ്ങൾക്കും ഈ വാക്ക് തന്നെയാണ് ഉപയോഗിക്കുന്നത് എന്നത് ചരിത്രപരമായ ഒരു കൗതുകമാണ്. ഈ ഭാഷയിൽ നിന്നു തന്നെയാണ് പള്ളിക്കൂടം എന്നു മലയാളികൾ നിത്യേന ഉപയോഗിക്കുന്ന വാക്കും വരുന്നത്. ഇത് കേരളത്തിലൊരിടത്തും ഇന്നു വരെയും ‘പിള്ളി’ക്കൂടം ആയിട്ടില്ല. ജനഹൃദയങ്ങളിൽ ആഴ്ന്നുപോയിട്ടുള്ള ഒരു വാക്കിനെ തൊട്ടാൽ പെട്ടെന്ന് തിരിച്ചറിയപ്പെടുമെന്നുള്ളതുകൊണ്ടാകാം തിരുത്തലുകാരൊന്നും ആ വഴിക്കൊരു ശ്രമം നടത്താത്തത്. ഒരു ജനതയുടെ ആവിഷ്കാരമായിരുന്ന പാലി ഭാഷ ഇന്നു മൃതഭാഷയായി തീർന്നിരിക്കുന്നു. അതിനെ വീണ്ടെടുക്കുവാൻ എന്തെങ്കിലും വഴികളുണ്ടോയെന്നും അതിന് എന്തെങ്കിലും ശ്രമങ്ങൾ നടക്കുന്നുണ്ടോയെന്നുള്ളതിനെക്കുറിച്ചും ഒരു എത്തും പിടിയും എങ്ങുനിന്നും കിട്ടുന്നില്ലായെന്നുള്ളതാണ് വാസ്തവം. അക്കാദമിക് രംഗവും ഗവേഷണ രംഗവുമൊക്കെ എത്രകാലം ഇങ്ങനെ കണ്ണും പൂട്ടി പാലുകുടിച്ചുകഴിയും?

നൂറ്റാണ്ടുകളായി ജനങ്ങളെ മർദ്ദിച്ചൊതുക്കി മേൽനോട്ടം നടത്തുകയും മുലക്കരവും തലക്കരവും പിരിച്ചു തീണ്ടാപ്പാടകലെ നിർത്തിയും വെട്ടിത്തള്ളുകയും കഴുവേറ്റുകയും ചുട്ടുകൊല്ലുകയും ചെയ്ത ക്ഷുദ്രവ്യവസ്ഥിതി ആധുനിക കാലത്തു വേഷം മാറി ജനങ്ങളുടെ നേരെ തിരിയുന്നതാണ് തീവ്രവാദവും വർഗ്ഗീയതയും ഫാസിസവും ഭരണകൂട ഭീകരതയും നിക്ഷിപിത താൽപ്പര്യങ്ങൾ വെച്ചുകൊണ്ടുള്ള മാധ്യമ പ്രവർത്തനവുമൊക്കെ. ജനങ്ങളെ അടിച്ചമർത്തുകയും കൊന്നുകൊലവിളിക്കുകയും രക്തവും കണ്ണീരുമൊക്കെ ചാലുകളായി ഒഴുക്കുകയും ചെയ്യുന്നതിനൊപ്പം ഈക്കൂട്ടർക്കുള്ള ഒരു ‘ലഷർ ടൈം’ പരിപാടിയാണ് ചരിത്രം തിരുത്തിയും തെറ്റിച്ചും എഴുതുകയും അത് പഠിപ്പിക്കുകയും ചെയ്യുകയെന്നുള്ളത്. ആദ്യമൊക്കെ ഇത് ലളിതമായും ‘ശിശുസൗഹാർദ്ദ’പരമായിട്ടുമൊക്കെയായിരിക്കും നടത്തുക. ഒരുപക്ഷേ അങ്ങനെയുള്ള ഒരു LKG ലവൽ പരിപാടിയായിരിക്കാം ഈ ‘പ്പിള്ളി’വൽക്കരണം. എന്തായാലും നമ്മൾ ശ്രദ്ധിക്കാതെ ഇരുന്നുകൂടാ, സംശയിക്കാതെയും.
Share:

Google Inbox – it’s for you or more accurately, it works for you.

Google's signature email program, Gmail first hit the Web in 2004. In its earliest days, it was a godsend to everyone who battled against a daily rush of messages. But email has once again become too onerous. There's too much mail and it performs too many functions in our lives. Email is a place for correspondence, for status alerts from social networks, online stores and for transferring and storing important documents.
Google Inbox
So the Gmail team decided to rethink email. In this season, Google introduced something new. It’s called Google Inbox, a totally new take on email App from Google, with tons of powerful features. Inbox introduces a new way of thinking about organizing and dealing with your emails. You get the freedom to compartmentalize every single message, or let them all flow into a single inbox. You can control when emails show up in your inbox, letting you save social updates from the end of the day, or get all of your important work emails when they come in.

The new App completely different type of inbox, designed to focus on what really matters, which integrates social and to-do list functionality with email. Credit Inbox also relies on Google's data-mining prowess to improve these highlights. For instance, instead of showing you a message from your airline about your flight, it shows you real-time information about that flight gathered from the web. When you click on the highlight, you can always see the underlying message, but if the software does its job well, you won't have to click on the message.

Finally, Inbox functions as a to-do list. You can create tasks and reminders that appear in your inbox alongside your messages. The tasks are super smart, pulling in relevant data to make them useful. Some of these features aren't completely novel. Inbox requires a series of gestures to navigate and sort your messages, a system that feels similar to that of Mailbox. It also automatically categorizes some of your email in a way that Gmail already do. If this all sounds familiar, then Inbox is for you. Or more accurately, Inbox works for you.

Google's Inbox is an invite only App, for more details visit Google Inbox website
Share:

‘നീല’ ജീവിതം! - ആദ്യഭാഗം

ണ്ടൊക്കെ യാതൊരു പരിചയവുമില്ലാത്ത ആളുകൾ ഇണചേരുന്നത് കാണാതെ ഒരാൾക്ക് ജീവിതകാലം മുഴവൻ കഴിച്ചുകൂട്ടാമായിരുന്നു. എന്നാൽ ഇന്ന് കുട്ടികൾക്ക് പോലും അത് ഏറെക്കുറെ അസാദ്ധ്യമായിരിക്കുന്നു. സ്കൂൾ കുട്ടികൾ അടക്കമുള്ളവർ നിർബാധം പോണോഗ്രാഫി കാണുകയും ചർച്ച നടത്തുകയും ചെയ്യുന്നുവെന്നുള്ളത് വികസനമാണോ മുന്നോട്ടുള്ള പോക്കാണോ എന്നതിനെക്കുറിച്ച് സാമൂഹ്യ ശാസ്ത്രജ്ഞൻമാർ അടക്കമുള്ളവരിൽ നിന്നും അഭിപ്രായങ്ങൾ ഉയർന്നു വരേണ്ടതുണ്ട്.
Internet Pornography
പോണോഗ്രാഫി സ്ത്രീപീഢനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നുള്ള ക്ലാസിക് ഫെമിനിസ്റ്റ് വിമർശനം ഇപ്പോൾ കാണാനില്ലെന്ന് ബ്രിട്ടീഷ് എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ നടാഷ വാൾട്ടർ തന്റെ ‘ലിവിങ് ഡോൾസ് ‘ എന്ന കൃതിയിൽ നിരീക്ഷിക്കുന്നുണ്ട്. മനുഷ്യരുടെ വികാരങ്ങളെ തന്നെ നേരിട്ട് സ്പർശിച്ച് കനംവെച്ചു പെരുകുന്ന അശ്ലീല വിപണിയേയും അവയുടെ താൽപര്യങ്ങളേയും തുറന്നു കാട്ടുന്നതിനും വിമർശിക്കുന്നതിനും ഇടർച്ചയുണ്ടാകുന്നത് എന്തുകൊണ്ടാണ്? ഇന്റർനെറ്റിലൂടെ എല്ലാവരുടെയും വിരൽ തുന്വിലുള്ള ടൺ കണക്കിന് പോണോഗ്രാഫി വീഡിയോകൾ സ്ത്രീയേയും പുരുഷനേയും വെറും ഒബ് ജക്റ്റുകൾ മാത്രമായി കാഴ്ചക്കാരിലേക്ക് പകരുകയാണ്. സ് നേഹവും കരുതലുമൊക്കെ ഒഴിവാക്കി പെർഫോമൻസ് മാത്രമായി ലൈംഗികബന്ധത്തെ അവതരിപ്പിക്കുകയാണ് ഇത്തരം വീഡിയോകൾ ചെയ്യുന്നത്.

വക്രീകരിക്കപ്പെട്ട പോണോഗ്രാഫിയുടെ അമിതോപയോഗം ലൈംഗികമായ ഏതാണ്ട് എല്ലാ അടുപ്പങ്ങൾക്കും ഭീഷണിയാണെന്നുള്ളത് വസ്തുതയാണ്. വിപണി ലാക്കാക്കി ഇറങ്ങുന്ന പോണോഗ്രാഫി ഉരുപ്പടികൾ ആൾക്കാരുടെ ലൈംഗിക ജീവിതത്തിലും കാഴ്ചപ്പാടിലും നടത്തുന്ന അധിനിവേശം ശുഭകരമല്ലായെന്നുള്ളതിന് പുതിയ സാമൂഹിക യാഥാർത്ഥ്യങ്ങൾ സാക്ഷ്യം വഹിക്കുന്നുണ്ട്. പോൺ വീഡിയോകളുടെയും ചിത്രങ്ങളുടെയും കൂടുതൽ കാഴ്ചക്കാരും ആൺകുട്ടികളും പുരുഷന്മാരുമാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. വിപണിയുടെ നിയമമനുസരിച്ച് ആവശ്യക്കാരെ ലക്ഷ്യം വെച്ചാണ് ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നത്. അതിനാൽ തന്നെ സ്ത്രീയെ ഉപഭോഗവസ്തുവായാണ് ഭൂരിഭാഗം പോൺ വിഡിയോകളിലും ചിത്രീകരിച്ചിട്ടുള്ളത്. ഇത് മനുഷ്യവിരുദ്ധമാണ്. എന്നുമാത്രമല്ല സ്ത്രീകളോടുള്ള ആൺകുട്ടികളുടെയും പുരുഷന്മാരുടെയും പെരുമാറ്റത്തെ സാരമായി ബാധിക്കുവാൻ ഇടയാക്കുകയും ചെയ്യുന്നു. പോണോഗ്രാഫിയ്ക്കപ്പുറം സ്ത്രീകളെക്കുറിച്ച് ചിന്തിക്കുവാൻ കഴിയാത്തവിധം പലരേയും മാനസികമായി തകരാറിലാക്കുന്നു. ഇവരുടെ പിൽക്കാല ജീവിതമാകെ പോണോഗ്രാഫിയുടെ പിടിയിലായിരിക്കും.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

‘നീല’ ജീവിതം! - രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലൈംഗികാരോഗ്യം തകരാറിലായിട്ടുള്ളവർക്ക് മേയാൻ പറ്റിയ വലിയ മേച്ചിൽപ്പുറങ്ങളായി മാറിയിരിക്കുകയാണ് ഇന്റർനെറ്റിലെ പോണോഗ്രാഫി സൈറ്റുകൾ. സാഡിസ്റ്റുകൾക്കും മസോക്കിസ്റ്റുകൾക്കും ബലാത്സംഗങ്ങളുടെയും കൊടുംപിഢനങ്ങളുടെയും വല്ലാത്ത അനുഭൂതികളാണ് ഈ വിർച്ചൽ ലോകത്തു നിന്ന് വിപണനം ചെയ്യുന്നത്. കൂടുതൽ ആൾക്കാർ കയറിയിറങ്ങുന്ന പോണോഗ്രാഫി സൈറ്റുകളിൽ കൂടുതലായി ഉപയോഗിച്ചിട്ടുള്ള കീവേഡുകളായ ചൈൽഡ് സെക്സ്, ഗ്രൂപ്പ് സെക്സ്, പബ്ലിക് സെക്സ്, ടീച്ചർ സെക്സ്, ആനിമൽ സെക്സ് തുടങ്ങിയവയിൽ നിന്നുതന്നെ ലൈംഗികമായ മാനസികാവസ്ഥയെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും കാര്യങ്ങൾ തിരിയുന്നുണ്ട്.
Sculpture
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നമ്മുടെ പത്രങ്ങളിൽ വന്ന വാർത്ത അടുത്ത വീട്ടിലെ പശുവിനെ പീഡിപ്പിച്ചതിന് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പേർക്കെതിരെ കേസെടുത്തുവെന്നുള്ളതാണ്. ഒരിക്കൽ ശരിയല്ലായെന്ന് സമൂഹം കരുതിയത് സ്വഭാവികമാകുന്നതും പിന്നെ ആവേശത്തോടെ സ്വീകരിക്കപ്പെടുന്നതുമാണ് ‘തലമുറ’ മാറ്റമെന്നും അതിനായില്ലെങ്കിൽ എന്തോ ‘ഗ്യാപ്പ് ’ ഉണ്ടെന്നുമാണ് ഒരു പൊതു ചിന്താഗതി. ഇങ്ങനെ പോണോഗ്രാഫിയിലേക്ക് ആഞ്ഞുപതിക്കുംതോറും ലൈംഗികതയോടുള്ള സമീപനം എത്രമാത്രം മാറുന്നുവെന്ന് വിലയിരുത്തപ്പെടേണ്ടതാണ്. ഇപ്പോൾ ചെറുപ്പക്കാരിൽ നിന്ന് എന്തിനേറെ വിവാഹിതരായവരിൽ നിന്ന് പോലും ഉയരുന്ന ആകൂലതകളിൽ ഒന്ന് ലിംഗവലിപ്പത്തെക്കുറിച്ചും സ്തനത്തിന്റെ വലിപ്പത്തെക്കുറിച്ചുമൊക്കെ ആയത് പോണോഗ്രാഫി ചെലുത്തുന്ന സ്വാധീനം മൂലമാകണം. മികച്ച ആർട്ടിസ്ററുകളെ വെച്ച് ആധുനിക സാങ്കേതിക സഹായത്തോടെ ചിത്രീകരിക്കപ്പെടുന്ന പോൺ വീഡിയോകൾ കാണുന്നവർക്ക് സിനിമയേതാണ് ജീവിതമേതാണ് എന്ന് തിരിയാനാവാത്തവിധം ഇന്ദ്രപ്രസ്ഥത്തിലെത്തിയ ദുര്യോധനന്റെ അവസ്ഥയാണുണ്ടാകുന്നത്.

പോണോഗ്രാഫി കടലുപോലെ ബൃഹത്താണ്. നിഷ്പ്രയാസം ലഭ്യവും. പോണോഗ്രാഫിയെക്കുറിച്ച് പറയുന്നത് അത് ഒരിക്കൽ കണ്ടാൽ പിന്നെ എത്ര ശ്രമിച്ചാലും മറന്നുപോകില്ലെന്നാണ്. അപ്പോൾ പിന്നെ കാര്യങ്ങളെ ശാസ്ത്രീയമായി സമീപിക്കുകയും മനസ്സിലാക്കുകയുമാണ് പ്രധാനം. തുറന്ന സംവാദങ്ങൾ ഉയർന്നുവരണം. ഘടികാരം തിരിച്ചുവെയ്ക്കാനാകില്ല.
Share:

Right way to win a job

Job sourcing, job selection and succeeding a job are always a crucial moments for an aspiring candidate. The long innings of educational career culminates in succeeding a job. In fact succeed a good job, a candidate’s winning formula depends 60% of his personal abilities and 40% on academic capabilities.
win a job
The element of job satisfaction is an integral component to lead a satisfying life. Awareness of oneself is an essential part for succeeding the right job. Self evaluation is the first step to attain self awareness. Developing and managing a career is a lifelong exercise. Understand yourself and decide what you want to be before you jump into the job fray.

The benefit of self evaluation goes beyond just choosing the right job. It can be the antidote to the uncertainty that often hits candidates when they succeed the first job which is an ordinary one. Many have a dilemma – should I take this offer or wait for a better one. By investing time in evaluating yourself; you know what suit you and you are more likely to make the right choice. It is really just finding out about you. The following will get you started.

What you are?
You keep an opinion about everything in the world but you have nothing to say about yourself! Does it happen? Then do something about it. Ask what you want to do in life? What makes you fulfilled? What drives you? What are your values and beliefs? What are your fears? etc.

What you can?
Identify your skill levels. Can you achieve results irrespective of time schedules? Can you share and stretch work if needed? Can you change roles? Clearly understand what you have been able to achieve.

What you have?
Your introduction includes your educational attainments. But that is only a starting point. A high level of knowledge is always appreciated. Your information pool should be renewed always.

Once you have succeeded in winning a right job well, further progress depends on what is the attitude that you carry. No doubt, positive attitude builds life.
Share:

Ello, the new boy in town!

Ello is an ad-free social networking service created by Paul Budnitz (founder of Kidrobot). It was launched on March 18, 2014 and became popular in late September 2014 although membership registration was only by invitation. Each Ello user can invite five friends. Invites are even being sold at auction on eBay. At its peak, Ello was processing more than 30,000 signup requests an hour.
Ello
Ello is free to use, but Ello claims it will earn its revenue from premium services and it will launch soon. Ello's business model is as a ‘freemium’ service, where the main features will be free, but for a small amount of money users will be able to buy premium features to upgrade their accounts.

Distinguishing features:
Ello claims several notable distinguishing intentions that they will
  • never sell user data to advertisers or third parties
  • never show advertisements
  • not enforce a real-name policy
  • maintain a zero-tolerance policy toward so-called abusive behaviors (hate speech, trolling, stalking, etc)
For more details and Invitation Request, visit Ello
Share:

ലോകം അഭിനന്ദിച്ച മംഗൾയാൻ വിജയം... ചൊവ്വാദോഷത്തിന്റെ ഭാവി തിരുത്തി കുറിക്കുമോ? – ആദ്യഭാഗം

റ്റ് ഗ്രഹങ്ങളെക്കാൾ മുമ്പ് തന്നെ മനുഷ്യന്റെ ശ്രദ്ധ ആകർഷിച്ച ഗ്രഹം ചൊവ്വയാണെന്ന് തോന്നുന്നു. ചൊവ്വായുടെ പ്രത്യേകത അതിന്റെ ചുവപ്പ് നിറമണ്. അതിന് കാരണം ചൊവ്വായിലുള്ള അയൺ ഓക് സൈഡിന്റെ ഉയർന്ന് അളവിലുള്ള സാന്നിദ്ധ്യമാണ്. അംഗാരകൻ എന്ന ചൊവ്വായുടെ സംസ്കൃത പേരിന്റെ അർത്ഥം ‘തീക്കട്ട’ എന്നാണ്. ചുവപ്പുനിറം രക്തത്തിന്റെയും യുദ്ധത്തിന്റെയും ഓർമ്മകൾ ഉണർത്തുന്നതിലാകണം പ്രചീന റോമാക്കാർ തങ്ങളുടെ യുദ്ധദേവതയായ മാർസിന്റെ പേര് ഈ ഗ്രഹത്തിന് നൽകിയത്. അശുഭകാരകനെന്ന് പറയപ്പെട്ടുവന്ന ചൊവ്വായെ മെരുക്കാനാകണം ഭാരതീയർ പിന്നീട് അതിനെ ‘മംഗളൻ’ എന്ന് വിളിച്ചുതുടങ്ങിയത്.
Mangalyaan
ക്രിസ്തുവർഷം രണ്ടാം നൂറ്റാണ്ടിൽ അലക് സാട്രിയായിൽ ജീവിച്ചിരുന്ന ടോളമി എഴുതിയ ആൽമഗെസ്റ്റ് എന്ന ഗ്രന്ഥത്തിലാണ് ഭൂമി കേന്ദ്രീകൃതമായിരിക്കുന്ന പ്രപഞ്ചഘടനയെക്കുറിച്ചുള്ള ആദ്യ നിഗമനമുണ്ടായിരുന്നത്. കേന്ദ്രസ്ഥാനത്ത് വർത്തിക്കുന്ന ഭൂമിയെ സൂര്യനടക്കമുള്ള മറ്റു ഗോളങ്ങൾ വലം വയ്ക്കുന്നു എന്നായയിരുന്നു ആ ഗ്രന്ഥത്തിലെ അടിസ്ഥാന സങ്കല്പം. പാശ്ചാത്യരാജ്യങ്ങളിലടക്കം നൂറ്റാണ്ടുകളോളം നിലനിന്നിരുന്നത് ഈ സങ്കല്പമായിരുന്നു. എന്നാൽ AD 1500 നടുത്തു കോപ്പർനിക്കസ് എന്ന പോളിഷ് ജ്യോതിശാസ്ത്രജ്ഞൻ ഈ സിദ്ധാന്തം തിരുത്തിക്കുറിച്ചു. സൗരയൂഥകേന്ദ്രം സൂര്യനാണെന്ന സങ്കല്പം രൂപീകരിക്കുവാൻ കോപ്പർനിക്കസിനെ പ്രേരിപ്പിച്ചത് ചൊവ്വായുടെ പ്രകാശതീഷ്ണതയിൽ കാണപ്പെട്ട വ്യത്യാസങ്ങളാണ്. ടോളമി പറഞ്ഞതുപോലെ ചൊവ്വ അടക്കമുള്ള ഗ്രഹങ്ങൾ ഭൂമിയെ പ്രദക്ഷിണം വയ്ക്കുകയാണെങ്കിൽ അവയുടെ പ്രകാശം എന്നും ഒരുപോലെയിരിക്കേണ്ടതാണ്. മറിച്ച് ഭൂമിയും ചൊവ്വയുമൊക്കെ സൂര്യനെ പ്രദക്ഷിണം വയ്ക്കുകയാണെങ്കിൽ ചൊവ്വ കൂടെക്കൂടെ ഭൂമിയിൽ നിന്ന് അകലെയാകുവാനും പ്രകാശത്തിന് വ്യത്യാസം വരുവാനും ഇടയാക്കുമെന്നുള്ള കാര്യം കോപ്പർനിക്കസിന് മനസ്സിലായി. ഇത് തുറന്ന് പറഞ്ഞതിനെത്തുടർന്ന് അന്നത്തെ കത്തോലിക്കാ സഭയുടെ വിശ്വാസമായിരുന്ന ഭൗമ കേന്ദ്രീകൃത സിദ്ധാന്തത്തിന് എതിരായിരുന്നതിനാൽ കോപ്പർനിക്കസിന് സഭാ അധികാരികളിൽ നിന്നും കടുത്ത എതിർപ്പാണ് നേരിടേണ്ടിവന്നത്.

ടൈക്കോബ്രാഹെ എന്ന ഡെൻമാർക്കുകാരനായ ജ്യോതിശാസ്ത്രജ്ഞൻ 16-ം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ചൊവ്വായുടെ സഞ്ചാരം ശ്രദ്ധിച്ചു നിരീക്ഷിക്കുകയുണ്ടായി. ടൈക്കോബ്രാഹെയുടെ ഈ നിരീക്ഷണങ്ങളെ ആസ്പദമാക്കി ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനായ യൊഹന്നാസ് കെപ്ലർ 1609 ലും 1618 ലും പ്രസിദ്ധീകരിച്ച ഗ്രഹങ്ങളുടെ ഭ്രമണപഥം സംബന്ധിച്ച മൂന്ന് പ്രധാന നിയമങ്ങളാണ് ആധുനിക ജ്യോതിശാസ്ത്രത്തിന് അടിത്തറയിട്ടത്. ഇക്കാലത്ത് തന്നെയാണ് ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായ ഗലീലിയോ ഗലീലി തന്റെ കണ്ടുപിടുത്തമായ ദൂരദർശിനിയിലൂടെ ചൊവ്വായെ നിരീക്ഷിക്കുവാൻ തുടങ്ങിയത്. ഭൂമിയെപ്പോലെ ചൊവ്വായും സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നെന്നുള്ള വസ്തുത സ്ഥാപിക്കപ്പെട്ടത് 1659 ൽ ആയിരുന്നു. കാര്യങ്ങൾക്ക് കൂറെക്കൂടി വ്യക്തത വന്നതോടെ സൂര്യൻ കേന്ദ്രീകൃതമായ സൗരയൂഥമാണുള്ളതെന്ന് ഗലീലിയോ തെളിയിച്ചു. കോപ്പർനിക്കസ് വെളിപ്പെടുത്തിയ ഈ ശാസ്ത്രസത്യം ഒരു നൂറ്റാണ്ടിനിപ്പുറം തെളിവുകളോടെ അവതരിപ്പിച്ചപ്പോൾ മതനിന്ദാ കുറ്റം ചുമത്തിയാണ് അന്നത്തെ കത്തോലിക്കാ സഭാ അധികാരികൾ ഗലീലിയോയെ നേരിട്ടത്.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

ലോകം അഭിനന്ദിച്ച മംഗൾയാൻ വിജയം... ചൊവ്വാദോഷത്തിന്റെ ഭാവി തിരുത്തി കുറിക്കുമോ? - രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചൊവ്വായിൽ ജീവികൾ ഉണ്ടോ? ഉത്തരം കണ്ടെത്തുവാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇപ്പോൾ ജീവികളൊന്നും ഇല്ലായെങ്കിൽ പോലും നേരത്തെ അവിടെ ജീവിവർഗ്ഗം ഉണ്ടായിരിക്കുവാനുള്ള സാദ്ധ്യതയുണ്ടെന്നുള്ള ഒരു ഊഹം പൊതുവായിട്ട് ഉണ്ട്. ചൊവ്വയിൽ പ്രകാശമുള്ള ഭാഗങ്ങളിൽ നെടുകെ ഋജുരേഖകൾ കാണപ്പെടുന്നതായി 1877 ൽ ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായ ജിയോവെന്നി ഷിയോപെരല്ലി കണ്ടെത്തുകയുണ്ടായി. ചൊവ്വായുടെ ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകിയുണ്ടായ വെള്ളം വരണ്ടപ്രദേശങ്ങളിലേക്ക് ഒഴുകിയെത്തിയതിന്റെ ഫലമായുണ്ടായ ‘കനാലു’കളാണിതെന്ന് വ്യാപകമായി വിശ്വസിക്കപ്പെട്ടു. 1897 ൽ എച്ച്. ജി. വെൽസ് പ്രസിദ്ധികരിച്ച ‘ലോകങ്ങളുടെ യുദ്ധം’ (War of Worlds) എന്ന പ്രസിദ്ധമായ ശാസ്ത്രനോവലിന്റെ ഇതിവൃത്തം തന്നെ ചെവ്വായിലെ ജിവികൾ ഭൂമിക്കെതിരെ നടത്തിയ ആക്രമണമായിരുന്നു. നമ്മുടെ അയൽപക്കത്താരൊങ്കിലും ഉണ്ടോയെന്ന ജിജ്ഞാസ നൂറ്റാണ്ടുളായി മനുഷ്യരാശിയെ ഭരിച്ചുകൊണ്ടിരിക്കുകയാണ്.
Surface of Mars
ഈ നൂറ്റാണ്ടിൽ ചൊവ്വ നിരന്തരമായ ശാസ്ത്ര നിരീക്ഷണത്തിനുവിധേയമായി. 1960 ൽ USSR (റഷ്യ) ആയിരുന്നു ആദ്യ ചൊവ്വാ പര്യവേക്ഷണം തുടങ്ങിവെച്ചത്. കൊറബൽ 4 എന്ന ആദ്യ ശ്രമം തന്നെ പരാജയമായിരുന്നു. തുടർന്ന് നാസയുടെ മറീനർ 3 എന്ന ആദ്യശ്രമവും പരാജയപ്പെട്ടു. 1964 ൽ നാസയുടെ മറീനർ 4 ആണ് ആദ്യമായി വിജയിച്ച ചൊവ്വാ ദൗത്യം. തുടർന്ന് അമേരിക്കയുടെയും റഷ്യയുടെയും യൂറോപ്യൻ സ് പേസ് ഏജൻസിയുടെയും ചൊവ്വാ ദൗത്യങ്ങൾ വിജയിച്ചു. ഇവരെ കൂടാതെ നാലാമതായി ചൊവ്വാ ദൗത്യം വിജയിപ്പിച്ചത് ഇന്ത്യയാണ്. അതും ആദ്യ ശ്രമത്തിൽ തന്നെ വിജയിച്ചുവെന്നുള്ളതും കണക്കുകൂട്ടലുകൾ അല്പം പോലും തെറ്റാതെ കൃത്യമായി ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ചുവെന്നുള്ളതും ഈ വിജയത്തിന്റെ തിളക്കം പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു.

ഇന്ത്യയുടെ ചൊവ്വാ പര്യവേഷണത്തിനു ആശംസകൾ നേർന്നുകൊണ്ടുള്ള ഫേസ് ബുക്ക് സന്ദേശത്തിൽ ഇന്ത്യൻ ശാസ്ത്രജ്ഞരോട് കടല കൊറിക്കാൻ നാസ തമാശ പറഞ്ഞത് ഒരു കൗതുക വാർത്തയായിരുന്നു. മംഗൾയാന്റെ അവസാനഘട്ടത്തിനായി ശാസ്ത്രജ്ഞർ തയ്യാറെടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു ഈ കുസൃതി. ഫോർമുല റേസുകളിലും മറ്റും വിജയത്തിനുശേഷം ഷാംപെയിൻ പൊട്ടിക്കുന്നതുപോലുള്ള ഒരു ആചാരമായിക്കഴിഞ്ഞു ഉപഗ്രഹങ്ങളും മറ്റും വിക്ഷേപിക്കുമ്പോൾ നാസയിലെ ശാസ്ത്രജ്ഞർ കടല കൊറിക്കുന്നത്. അന്ന് ഈ പോസ്റ്റ് വന്നപ്പോൾ ഇന്ത്യൻ ശാസ്തരജ്ഞർ കടല കൊറിക്കുമോ അതോ വ്രതം നോക്കുമോ എന്ന് തമാശയ്ക്കാണെങ്കിലും സോഷ്യൽ മീഡിയകളിൽ ഒരു ചർച്ച വന്നിരുന്നു. അങ്ങനെയെല്ല മുന്നൂറു ദിവസത്തിലേറെ നീണ്ട ഈ ചൊവ്വാ വ്രതം അവസാനിപ്പിക്കുന്നതിനായി പരിപ്പ് കഴിക്കുകയാവും ചെയ്യുകയെന്നും ചില വിരുതന്മാർ കുറുമ്പ് പറയുകയുണ്ടായി.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

ലോകം അഭിനന്ദിച്ച മംഗൾയാൻ വിജയം... ചൊവ്വാദോഷത്തിന്റെ ഭാവി തിരുത്തി കുറിക്കുമോ? - മൂന്നാംഭാഗം

ഈ കുറിപ്പിന്റെ രണ്ടാംഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ന്ത്യൻ വിശ്വാസം അനുസരിച്ച് ചൊവ്വ അത്ര ശൂഭലക്ഷണ ഹേതുവായ ഗ്രഹം അല്ല. ഒരാളുടെ ജാതക ദശയിൽ ആറ് ദശയിലും ചൊവ്വായുടെ സാന്നിദ്ധ്യം ഉണ്ടെങ്കിൽ അതിനെ ചൊവ്വാദോഷം എന്നാണ് വിളിക്കുന്നത്. ഹിന്ദു വിശ്വാസം അനുസരിച്ച് ഈ ദോഷമുള്ള ആളുടെ പങ്കാളിയുടെ മരണമാണ് ഫലമെന്ന് വിശ്വസിക്കുന്നു. ഇതിന് പരിഹാരമായാണ് ചൊവ്വാഴ്ച വ്രതം അനുഷ്ടിക്കുന്നത്. ചൊവ്വാഴ്ച ദിവസം മൂന്ന് നേരം ഉപവസിച്ച ശേഷം പരിപ്പ് കഴിച്ചാണ് വ്രതഭംഗം വരുത്തുന്നത്. ഇതാണ് നാസയുടെ 'കടല'യ്ക്ക് പകരം 'പരിപ്പി'നെ രംഗത്തിറക്കിയ തമാശകൾക്ക് നിദാനം.
Grahanila
ഏതായാലും കടല കൊറിക്കുകയോ പരിപ്പ് കഴിക്കുകയോ ചെയ്തില്ലെങ്കിലും മിക്ക ശാസ്ത്രജ്ഞരും ഈ വലിയ നേട്ടത്തിന് തയ്യാറെടുക്കുമ്പോൾ ഓരോ ഘട്ടം പിന്നിടുമ്പോഴും ദൈവത്തിലുള്ള വിശ്വാസം മുറുകെ പിടിച്ചിരുന്നു. അങ്ങനെ മനുഷ്യരാശിക്ക് മുഴുവൻ അഭിമാനമായി നമ്മുടെ മംഗൾയാൻ ചൊവ്വായുടെ ഭ്രമണപഥത്തിൽ അതിന്റെ പ്രവർത്തനം തുടങ്ങികഴിഞ്ഞിരിക്കുന്നു. ഇനി അറിയേണ്ടത് ജ്യോതിഷത്തിലെ ചൊവ്വായുടെ ഭാവിയാണ് ജ്യോതിശാസ്ത്രത്തിൽ ചൊവ്വ ഒരു ഗ്രഹമാണ് എന്നാൽ ജ്യോതിഷത്തിൽ ചൊവ്വ നക്ഷത്രമാണെന്നാണ് പറയുന്നത് . ചൊവ്വാദോഷത്തിന്റെ പേരിൽ സമൂഹത്തിൽ പ്രചരിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങളെന്നും തന്നെ ശരിയല്ലായെന്ന് പ്രമുഖ ജ്യോതിഷ പണ്ഡിതന്മാർ തന്നെ പറയുന്നു. ഒരു കാരണമില്ലാതെ എത്ര പെൺകുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും കണ്ണീരാണ് ഈ ഗ്രഹത്തിന്റെ പേരിൽ ഒഴുകിയത്? എത്ര യുവതീയുവാക്കളുടെ കല്യാണയോഗമാണ് ആ ഗ്രഹം കാരണം അകന്നുപേയിട്ടുള്ളത്? ഇതിനെല്ലാം കാരണമായി ചൊവ്വായിൽ ആരോപിച്ചിട്ടുള്ള ദോഷങ്ങൾക്കൊന്നും യാതൊരു അടിസ്ഥാനവുമില്ലെന്ന് ശാസ്തരത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ സമൂഹത്തിന് ബോദ്ധ്യപ്പെട്ടുവരികയാണ്. അന്ധമായ വിശ്വാസങ്ങളിൽ നിന്നും ദോഷകരമായ ആചാരങ്ങളിൽ നിന്നും പുറത്തുകടക്കുവാൻ സമൂഹത്തിന് ശക്തി ലഭിക്കുന്നത് ശാസ്തബോധത്തിലടിയുറച്ച് മുന്നോട്ടുപോകുമ്പോഴാണ്.

ശാസ്ത്രവും വിശ്വാസവും തമ്മിലുള്ള സമന്വയത്തിന്റെ കാര്യമൊക്കെ പറയുന്നവരുണ്ട്. അതൊന്നും ഒരിക്കലും നടക്കുന്ന കാര്യമല്ല. ഏതെങ്കിലുമൊന്ന് ശരിയോ തെറ്റോ എന്നല്ല പറയുന്നത്, രണ്ടും രണ്ടാണെന്നുള്ളതാണ് വസ്തുത. രണ്ടും അതിന്റെതായ വഴിയിൽ സമൂഹത്തിന് നന്മ ചെയ്യുകയെന്നുള്ളതേയുള്ളു. അങ്ങനെതന്നെയാണ് വേണ്ടതും. മഹാനായ ശാസ്ത്രജ്ഞൻ ഐൻസ്റ്റീൻ പറഞ്ഞ ഒരു വാചകത്തോടെ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.
“മതമില്ലാത്ത ശാസ്ത്രം മുടന്തനാണ്
ശാസ്ത്രമില്ലാത്ത മതം അന്ധനും”
Share:

About & Social

Lorem ipsum dolor sit amet, consectetur adipiscing elit. Nulla elementum viverra pharetra. Nulla facilisis, sapien non pharetra venenatis, tortor erat tempus est, sed accumsan odio ante ac elit. Nulla hendrerit a est vel ornare. Proin eu sapien a sapien dignissim feugiat non eget turpis. Proin at accumsan risus. Pellentesque nunc diam, congue ac lacus

Popular

Tags

Powered by Blogger.
  Pay with PayPal

For more details, click here

Shop with Flipkart, Amazon and Snapdeal
Translate Site

Tags

+2 achieve a right job Active Passive Voice adsense AdSense Page Level Ads Advertisement AIIMS AIPMT Air Force Airman All India Pre-Medical Amazon Android Announcements Applications Apps Army SSC B.Des B.FTech bits pilani blogger Blogging Tips Bookpad brexit cat CBSE chat cisf CMPDI Combined Graduate Level Exam Computer Tips Contactify Corporation Bank course csir CUSAT Datawrkz Defense Service Delhi Subordinate Service Delhi University DHSE Discussions DocsPad eflu ello email Entrance Test fact FireChat Flipkart folder Folder Options free website Gmail Google Inbox Google Person Finder Govt. Service gravitational waves Group D Guest Column Hassan HCF Higher Education Scholarship HSE hsee iaf IB ICSI IES IGIDR iips IISc IISCO Burnpur IISER iit iit madras Improvement Result indian air force Indian Army Interview Tips iPhone ISI ISRO ISS JIPMER JNU Jobs Info Junior Engineer Juno karthika Kerala Post Kerala PSC Kerala State Higher Education Council kshec LCM LGS Library Assistant LIGO Loco Pilot M.Des ma Malayalam Blog Malayalam fonts mangalyaan mars Medical Technologist messaging Military Nursing Service Mobile Apps Mobile Phone Tips Model Exam MPhil msc Nandhithayude Kavithakal nasa Navodaya Navy net nift no internet Notifications NTFS file system Online Money online shopping open a folder in Windows XP Open Forum Open Garden Ordnance Factory pagerank password paypal phd Pondicherry University Postal Assistant Postal Department Prepositions PSC PSC English PSC Maths PSC Model Exam Railway RBI RCC RCC Thiruvananthapuram Rcc Tvm Recruitment Rally Regional Cancer Centre Reserve Bank of India rpf Rural sail sailor SAY SAY Examination Scholarships Security Short Service Commission social media SSA SSC Students Corner Tech News Tech Stuffs Technical Assistant UPSC VHSE VK voice call Watershed WBHRB West Bengal Govt Western Railway whatsapp Windows XP winning tips അഭിമുഖം ആനുകാലികം ഇന്ത്യ ഉസാഘ കവിത ഖസാക്കിന്റെ ഇതിഹാസം ഗണിതം ഗ്രീസ് ചൊവ്വ പലവക പസ്കി പുസ്തകപരിചയം ഫാത്തിമ ഫാസിസം മംഗൾയാൻ മാനസികാരോഗ്യം ലസാഗു ലേഖനം വാർത്തകൾ ശാസ്ത്രം സാങ്കേതികം സാമൂഹ്യം സാമ്പത്തിക പരിഷ്ക്കാരം സാഹിത്യം ഹ്യൂമൻ ജിനോം പ്രോജക്ട്

Latest Admit Cards

Latest Results

  Download Center

Search Site
  Useful Tools

  • Malayalam Typing
  • Photo Editing
Home | About Us | Open Forum | Malayalam Blog | Students Corner | Jobs Info | Applications | Results | Tech Stuffs | Videos | Gallery | Sitemap | Contact Us
  Call with Skype
 Enter your Email ID to subscribe this site free



Delivered by FeedBurner

Latest Syllabus

Tags

Contact Form

Name

Email *

Message *

Links

Advertisement

Main Ad

Tags

Latest Admissions

Some Useful Tips

  • How can I buy a product through Online Shopping? In this site you have three options Amazon,
    Flipkart and Snapdeal. At first, select your product and then submit your address and remit
    payment for Product Delivery. If you want to know more, Step-by-Step Instructions here.

  • If you have any difficulty to read the Malayalam Content of this site, the main reason is that your
    Computer has no Malayalam Font. To solve this problem, you can Download Malayalam Font
    AnjaliOldLipi here. Do you know more about to install a font, Step-by-Step Instructions here.

Latest Answer Key

Mobile Logo

Mobile Logo
text

Categories

Blogger Tutorials

Recent Posts

Unordered List

  • Lorem ipsum dolor sit amet, consectetuer adipiscing elit.
  • Aliquam tincidunt mauris eu risus.
  • Vestibulum auctor dapibus neque.

Pages

Theme Support

Need our help to upload or customize this blogger template? Contact me with details about the theme customization you need.