Discussions, Blogging, Students Matters, Jobs News, Tech Stuffs and more

  • This is default featured slide 1 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 2 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 3 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 4 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 5 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

Showing posts with label പുസ്തകപരിചയം. Show all posts
Showing posts with label പുസ്തകപരിചയം. Show all posts

ഖസാക്കിന്റെ ഇതിഹാസം – വീണ്ടുമൊരു വായന - ആദ്യഭാഗം

1969 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ മലയാള നോവൽ സാഹിത്യത്തെ ഖസാക്കിനു മുമ്പും ഖസാക്കിനു ശേഷവും എന്നിങ്ങനെ വിഭജിച്ചുവെന്നു തന്നെ പറയാം.
Khasak
ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾക്കിടയിലുള്ള കാലയളവിൽ സർഗ്ഗാത്മകതയുടെ ഒരു കേന്ദ്രമായി പാരീസ് മാറുകയുണ്ടായി. മനുഷ്യ മനസാക്ഷിയിൽ ഉണങ്ങാത്ത മുറിവുകളുണ്ടാക്കി കടന്നുപോയ ഒരു യുദ്ധം; മറ്റൊരു മഹായുദ്ധത്തിൻറെ വിഹ്വലതകൾ പടിവാതിലിൽ എത്തിനിൽക്കുന്ന കാലം; ഇതൊക്കെ ചേർന്നു സാഹിത്യത്തിൽ ജീവിതം ഇരുണ്ട് പോയി എന്നു പറയാം. ഇക്കാലയളവിലെ ‘ലോസ്റ്റ് ജനറേഷൻ’ എന്നറിയപ്പെട്ട ഏണസ്റ്റ് ഹെമിംഗ് വേ, എസ്രാ പൗണ്ട് തുടങ്ങിയവരുടെ രചനാപശ്ചാത്തലം മനസ്സിൽ വെച്ചുകൊണ്ടാവണം ഖസാക്കിന്റെ രചനാപശ്ചാത്തലത്തെ മനസ്സിലാക്കേണ്ടുന്നത്. മലയാള നോവൽ സാഹിത്യത്തിൽ ഈ ഭാവുകത്വത്തിന്റെ പതാകവാഹകർ ഒ.വി. വിജയനും മുകുന്ദനും കാക്കനാടനുമൊക്കെയായിരുന്നു. പാരീസിനു സമാനമായി ഡൽഹിയിൽ നടന്ന സാഹിത്യചർച്ചകളും സംവാദങ്ങളുമൊക്കെ നടപ്പ് കെട്ടുപാടുകളെ പൊട്ടിക്കുവാനും നവമായൊരു സൗന്ദര്യശിക്ഷണം ആവശ്യപ്പെടത്തക്ക പരീക്ഷണങ്ങൾ മലയാളത്തിൽ കൊണ്ടുവരാനും ഒ.വി. വിജയനെ പോലുള്ളവർക്ക് പ്രചോദനമായി എന്നാണ് കാണേണ്ടുന്നത്.

പാലക്കാടൻ ചുരത്തിന്റെ അടിവാരത്തുള്ള ഖസാക്ക് എന്ന ഗ്രാമമാണ് നോവലിൻറെ ഭൂമിക. ചുരം കടന്നുവരുന്ന പാലക്കാടൻകാറ്റ് ചൂളം കുത്തുന്ന കരിമ്പനകൾ നിറഞ്ഞ ഖസാക്ക് പരിഷ്ക്കാരം തീരെ ബാധിക്കാത്ത 1960 കളിലെ ഒരു കേരളഗ്രാമമാണ്. റാവുത്തൻമാരും തിയ്യൻമാരും ചെട്ടിച്ചികളും നായൻമാരുമൊക്കെയുള്ള ഒരു തനി പാലക്കാടൻ ഗ്രാമം.

ചെതലി മലയുടെ മിനാരങ്ങളിൽ കണ്ണുനട്ടു കിടക്കുന്ന ബദരീങ്ങളുടെ ഉടയവനായ സെയ്യദ് മിയാൻ ഷെയ്ഖ് തങ്ങളുടെ കല്ലറയിലും രാജാവിൻറെ പള്ളിയിലും അറബികുളത്തിലും പോതി കുടിപാർക്കുന്ന പുളിക്കൊമ്പത്തുമൊക്കെ ചരിത്രവും മിത്തുകളുമൊളിപ്പിച്ച പ്രാചീനമായ ആ ഗ്രാമത്തിലേക്ക് ഏകധ്യാപക വിദ്യാലയത്തിലെ മാഷായി രവിയെത്തുന്നു. ഇവിടെ നിന്നാണ് നോവൽ തുടങ്ങുന്നത്. സ്ഥലത്തെ പ്രമാണിയായ ശിവരാമൻ നായരുടെ ഞാറ്റുപുരയിൽ ഏകധ്യാപക വിദ്യാലയം രവി ആരംഭിക്കുന്നു. പുതിയ സ്കൂളിൽ കുട്ടികൾ ചേരുന്നതിനെ ഗ്രാമത്തിലെ മതപാഠശാലയിലെ അധ്യാപകനും മതപുരോഹിതനുമായ അള്ളാപിച്ചാ മൊല്ലാക്ക എതിർക്കുന്നു. ഉപജീവനം നഷ്ടപ്പെടുമെന്നുള്ളതാണ് അടിസ്ഥാനപ്രശ്നമെങ്കിലും പൗരോഹത്യം ആധുനികമാകുന്നില്ലായെന്നുള്ളത് ഈ നോവൽ വായിക്കുമ്പോൾ ആരായാലും ഒന്നു ശ്രദ്ധിക്കാതിരിക്കില്ല.

മാധവൻ നായർ, കുപ്പുവച്ചൻ, അപ്പുകിളി, നൈജാമലി, മൈമൂന, കുഞ്ഞാമിന, തിത്തിമ്പി, കല്യാണിക്കുട്ടി, കേലൻ, കവര്, ചാത്തൻ, ആബിദ, മുങ്ങാങ്കോഴി, കരുവ്, അലിയാർ, നീലി, കുട്ടാപ്പു, ചാന്തുമ്മ, കേശി, പത്മ അങ്ങനെ ഒരുപാടുപേർ. മലയാളി പുതിയൊരു ഉദയം കാണുകയായിരുന്നു. ഈ നോവലിലെ പാത്ര സൃഷ്ടിയും അവരുടെ സവിശേഷമായ സംഭാഷണ ശൈലികളും ആസ്വാദനത്തിനു പുതിയൊരു തലം ആവശ്യപ്പെടുന്നുണ്ട്.

ഡി.എച്ച്. ലോറൻസിന്റെ ‘ലേഡി ചാറ്റർലീസ് ലവർ’ സാഹിത്യതറവാട്ടിലെ കാരണവൻമാരെ ചൊടിപ്പിച്ചത് പോലെ ഖസാക്കിൻറെ ഇതിഹാസവും പ്രസിദ്ധീകരണത്തിന്റെ ആദ്യകാലത്തു ഇവിടുത്തെ നടപ്പ് വായനക്ക് വെല്ലുവിളിയുയർത്തുകയുണ്ടായി. രതിയിലും ലൈംഗികതയിലും ഉത്തരാധുനികതയുടെ സ്ഫുരണങ്ങൾ ഖസാക്കിന്റെ ഇതിഹാസത്തിൽ കാണുവാൻ കഴിയും. മണിപ്രവാളം തൊട്ടു മലയാളി വായനക്കാർ കണ്ടും കേട്ടും പരിചയിച്ചുവന്ന ക്ലാസിക്കൽ രതികല്പനകളെ ഒ.വി. വിജയൻ പൊട്ടക്കുളത്തിനരികിലേക്കും പള്ളിപ്പറമ്പിലെ വെറും നിലത്തേക്കുമൊക്കെ വലിച്ചെറിഞ്ഞു. ക്ലാസിക്കൽ രതികല്പനകളെ റദ്ദു ചെയ്തു കൊണ്ടെഴുതുവാൻ ഉത്തരാധുനികർ ഒരു വ്യഗ്രത തന്നെ കാണിക്കാറുണ്ട്. ഖസാക്കിന്റെ ഇതിഹാസത്തിൽ ഇതു വളരെ തെളിഞ്ഞു കാണാം. അതുപോലെ ഒരു പടികൂടി കടന്നു അള്ളാപിച്ചാ മൊല്ലാക്കയ്ക്ക് നൈജാമലിയോടു തോന്നുന്ന സ്വവർഗ്ഗാനുരാഗവും; ഈഡിപ്പസ് കോംപ്ലക്സിൽ നിന്നും രക്ഷപ്പെടുവാനായി മാധവൻ നായർ നടത്തുന്ന വീടൂപേക്ഷിക്കലുമൊക്കെ കഥാഗതിയിൽ കടന്നുവരുന്നതിലൂടെ പാരമ്പര്യവാദികളുമായി ഒരു ഏറ്റുമുട്ടലിനു കലാപസന്നദ്ധനായ ഒ.വി. വിജയനെയാണു നാമിവിടെ കാണുന്നത്.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

ഖസാക്കിന്റെ ഇതിഹാസം – വീണ്ടുമൊരു വായന – രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുല്ലാക്ക വളർത്തിയിരുന്ന അനാഥനായ നൈജാമലി മുല്ലാക്കയുടെ സുന്ദരിയായ മകൾ മൈമൂനയെ പ്രണയിച്ചെങ്കിലും മുങ്ങാങ്കോഴിയെന്ന പ്രായംചെന്ന രണ്ടാംകെട്ടുകാരനാണ് മുല്ലാക്ക മൈമൂനയെ കല്യാണം കഴിച്ചുകൊടുത്തത്. അതിൽ പ്രതിഷേധിച്ചു നൈജാമലി വിപ്ലവകാരിയും കമ്മ്യൂണിസ്റ്റുമൊക്കെയാവുന്നത് ഖസാക്കിന്റെ പല കഥകളിൽ ഒന്നാണ്. ഇവിടെങ്ങളിലൊക്കെ സറ്റയർ സൃഷ്ടിക്കാനുള്ള ഒ.വി. വിജയന്റെ കഴിവ് അമ്പരിപ്പിക്കുന്നതാണ്. നോവലിന്റെ വർത്തമാനകാലത്തിൽ നൈജാമലി ഖസാക്കിന്റെ മതപുരോഹിതനായ ഖാലിയാർ ആണ്.
O V Vijayan
ഖസാക്കിൽ മാഷായി ജീവിക്കുന്നതിനിടയിൽ രവിയുടെ ഓർമ്മകളിലൂടെയാണ് അയാളുടെ ഭൂതകാലത്തിലേക്ക് കഥാകൃത്ത് പോകുന്നത്. രോഗിയായ അച്ഛന്റെ സുന്ദരിയായ രണ്ടാം ഭാര്യയുമായി അതായത് ഇളയമ്മയുമായി അവരുടെ പ്രലോഭനത്തിൽ ലൈംഗികബന്ധം പുലർത്തിയതിന്റെ കുറ്റബോധത്തിൽ മദിരാശിയിലെ ഫിസിക്സ് പഠനം പാതിവഴിയിലുപേക്ഷിച്ചു പാപമോചനാർത്ഥം പല നാടുകളിൽ പരിവ്രാജകനായി അലഞ്ഞു ഒടുവിൽ ഖസാക്കിൽ എത്തിച്ചേർന്നവനാണ് രവി. മനുഷ്യന്റെ എല്ലാ ബലഹീനതകളെയും കെട്ടഴിച്ചുവിട്ടു ചരസിന്റെയും മദ്യത്തിന്റെയും പെണ്ണിന്റെയും മഹാസമുദ്രങ്ങളിൽ നീന്തിത്തുടിയ്ക്കുകയും ഖേദത്തോടുകൂടി മോഷപ്രാപ്തിയ്ക്കായി അലയുകയും ചെയ്യുന്ന കഥാപാത്രങ്ങളുടെ ഒരു ഘോഷയാത്ര മലയാള നോവൽ സാഹിത്യത്തിൽ തുടങ്ങിവെയ്ക്കാൻ രവി നിമിത്തമായെന്നു തന്നെ പറയാം.

ഉള്ളിലെരിയുന്ന പാപബോധത്താൽ അലയുമ്പോഴും അഭിനിവേശങ്ങളെ അടക്കുവാൻ രവിയ്ക്ക് കഴിയുന്നില്ല. സ്വസ്ഥത തേടിയെത്തുന്ന ആശ്രമത്തിലെ സ്വാമിനിയുമായി ഭോഗത്തിനുശേഷം അവിടമുപേക്ഷിച്ചു യാത്രയാകുമ്പോൾ വസ്ത്രം തന്നെ മാറിപോകുന്നതു ഏറെ പുലർന്നശേഷമാണ് രവി അറിയുന്നതു തന്നെ. ഖസാക്കിലെത്തിയശേഷം അതു മൈമൂനയിലേക്കും കേശിയിലേക്കുമൊക്കെ പടരുന്നു. ഒരോ രതിയ്ക്ക് ശേഷവും വർദ്ധിതമായ പാപചിന്തകളോടെ രവി ജീവിതത്തെ നോക്കി കാണുന്നു. കോളേജ് കാലത്തു തന്റെ കാമുകിയായിരുന്ന പത്മയോടു സൂക്ഷിച്ച ദിവ്യമായ പ്രണയം പോലും വിരസമായി രവിയ്ക്ക് തോന്നുന്നു. ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ചും അർത്ഥശൂന്യതയെക്കുറിച്ചുമുള്ള ചോദ്യങ്ങൾ അയാളെ അലട്ടുന്നു. ആത്മനിരാസത്തെ കുറിച്ചയാൾ ചിന്തിച്ചു തുടങ്ങുന്നു. പാപങ്ങളുടെ കണക്കുകൾ വർദ്ധിക്കാതിരിക്കുവാൻ ഒടുവിൽ ഖസാക്ക് വിടുവാൻ രവി തീരുമാനിക്കുകയാണ്. കാലവർഷത്തിന്റെ ആരംഭത്തിൽ ബസ് സ്റ്റോപ്പിൽവെച്ചു കാലുകൊണ്ട് മറിഞ്ഞു വീണുകിടന്ന മൺക്കട്ട മാറ്റുമ്പോൾ സർപ്പദംശനമുണ്ടാവുകയും രവി മഴയത്തു അവിടെ ബസ് കാത്തു വീണു കിടക്കുകയും ചെയ്യുന്നിടത്തു നോവൽ അവസാനിക്കുന്നു.

പുണ്യ - പാപ സങ്കൽപ്പങ്ങളുടെയും ജീവിതാർത്ഥങ്ങളുടെയും വിവിധ വശങ്ങൾ ഒ.വി. വിജയൻ ഖസാക്കിന്റെ ഇതിഹാസത്തിലൂടെ അന്വേഷിക്കുന്നുണ്ടെങ്കിലും സ്പഷ്ടമായൊരു ഉത്തരം നൽകാൻ തയ്യാറാകുന്നില്ല. കഥ വായനക്കാരനു വിടുന്ന, കഥയുടെ അനന്തരഗമനം ഏറ്റെടുക്കുവാൻ വായനക്കാരനെ നിർബന്ധിതമാക്കുന്ന എഴുത്തിന്റെ മാന്ത്രിക നിലയിൽ ഒ.വി. വിജയൻ ഈ നോവലിനെ പ്രതിഷ്ഠിക്കുന്നു.
Share:

ദസ്തോയവ്സ്കിയുടെ ‘കുറ്റവും ശിക്ഷയും’

പാപത്തിലും തുടർന്നുള്ള പീഢാനുഭവങ്ങളിൽ കൂടിയും മാത്രമേ മനുഷ്യാത്മാവിനു മോചനമുള്ളുവെന്ന ദസ്തോയവ്സ്കിയുടെ വിശ്വാസപ്രമാണത്തിനുള്ള ശരിയായ തെളിവാണ് അദ്ദേഹത്തിന്റെ ‘കുറ്റവും ശിക്ഷയും’ എന്ന നോവൽ.
crime and punishment
സെന്റ് പീറ്റേഴ്സ്ബെർഗിലെ ഒരു വാടകമുറിയിൽ താമസിക്കുന്ന റെസ്ക്കോൾനിക്കവ് എന്ന പഠിത്തം പാതി വഴിക്ക് നിർത്തിയ വിദ്യാർത്ഥിയാണ് ഇതിലെ മുഖ്യ കഥാപാത്രം. സാന്വത്തിക ബുദ്ധിമുട്ടുകൾ പലതരത്തിലും ഞെരുക്കുന്ന റെസ്ക്കോൾനിക്കവ് സ്ഥലത്തെ കൊള്ളപ്പലിശക്കാരിയായ അല്യോന ഇവാനവ്ന എന്ന വൃദ്ധയെ കൊല ചെയ്തു പണം മോഷ്ടിക്കുവാൻ തീരുമാനിക്കുന്നു. അതൊരു കുറ്റകൃത്യമാണെന്ന് റെസ്ക്കോൾനിക്കവിന്റെ മന:സാക്ഷി അംഗീകരിക്കുന്നില്ല. റെസ്ക്കോൾനിക്കവിന്റെ ചിന്തയിൽ മനുഷ്യൻ ഒരിക്കലും തെറ്റുകാരനല്ല. ചുറ്റുപാടുകളും സാമൂഹ്യവ്യവസ്ഥിതികളുമാണ് അവനെ തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നത്. കൂടാതെ നെപ്പോളിയനെ പോലുള്ള പല ഭരണാധികാരികളും അനേകായിരം മനുഷ്യരെ കൊന്നിട്ടാണ് സാമ്രാജ്യങ്ങൾ സ്ഥാപിച്ചതെന്നും ഇപ്പോഴത്തെ ലോകം അവരെ മഹാൻമാരായിട്ടാണ് കാണുന്നതെന്നും റെസ്ക്കോൾനിക്കവ് വാദിക്കുന്നു.

വൃദ്ധയെ കൊലപ്പെടുത്തി പണം കവരാനുള്ള ശ്രമത്തിനിടയ്ക്ക് അവിചാരിതമായി അവരുടെ സഹോദരിയെക്കൂടി കൊല ചെയ്യേണ്ടി വന്നു. കൊലയ്ക്ക് ശേഷമുള്ള അന്ത:സംഘർഷങ്ങളും പെട്ടെന്നുണ്ടായ രോഗവും റെസ്ക്കോൾനിക്കവിന്റെ മനസിനെ ഇടയ്ക്കിടെ വിഭ്രാന്തിയിലാഴ്ത്തി.

ഈ നോവലിലെ നായികയാണ് സോന്യ. മദ്യം തകർത്തു കളയുന്ന കുടുംബങ്ങളുടെ നേർക്കാഴ്ചയാണ് സോന്യയുടെ ജീവിതം. പിതാവിന്റെ മദ്യപാനം മൂലം നശിച്ച കുടുംബത്തിലെ ഇളയകുട്ടികളുടെ വിശന്നുള്ള കരച്ചിലിനും ഇളയമ്മയുടെ മന:സാക്ഷിയില്ലാത്ത പെരുമാറ്റത്തിനു മുന്വിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വന്ന ഒരു നിമിഷത്തിൽ അവൾക്ക് തന്നെതന്നെ വിൽക്കേണ്ടി വരുന്നു. തുടർന്ന് അവളുടെ ജീവിതം കൂടുതൽ കഷ്ടപാടുകളിലേക്ക് പോകുകയാണ്. കുറ്റബോധവും കുറ്റപ്പെടുത്തലുകളും മൂലം അവൾക്ക് അവിടം ഉപേക്ഷിച്ചു മറ്റൊരിടത്തേക്ക് താമസം മാറ്റേണ്ടി വന്നു.

വൃദ്ധയുടെ കൊലക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ തന്നെ സംശയിക്കുന്നുവെന്ന വിചാരം റെസ്ക്കോൾനിക്കവിന്റെ സ്വസ്ഥത കെടുത്തി. റെസ്ക്കോൾനിക്കവിന്റെ മാനസിക പീഢനം പലപ്പോഴും ഭ്രാന്തിന്റെ വക്കോളമെത്തി. ഇതിനിടെ സോന്യയുമായി പരിചയപ്പെടുകയും ആ പരിചയം റെസ്ക്കോൾനിക്കവിന്റെ ചിന്തകളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ഒരിക്കൽ മുട്ടുകുത്തി തന്റെ പാദങ്ങൾ ചുംബിച്ച റെസ്ക്കോൾനിക്കവിനോട് സോന്യ ചോദിയ്ക്കുന്നു – “നിങ്ങൾ എന്താണ് ചെയ്യുന്നത്, അതും എന്നെപ്പോലുള്ള ഒരുവളോട്...” അതിനുള്ള റെസ്ക്കോൾനിക്കവിന്റെ മറുപടി - “ഞാനിപ്പോൾ മുട്ടുകുത്തിയത് നിന്റെ മുന്വിലല്ല. മനുഷ്യവംശത്തിന്റെ മുഴുവൻ വ്യഥയുടെ മുന്വിലാണ്”.

ദു:ഖപൂർണ്ണമായ ജീവിതത്തിനു മുന്വിൽ തന്റെ നയം വ്യക്തമാക്കിക്കൊണ്ട് റെസ്ക്കോൾനിക്കവ് സോന്യയോട് പറയുന്നതിനിങ്ങനെയാണ് - “ദൈവത്തെ ആശ്രയിച്ചിരുന്നുകൊണ്ട് കുട്ടികളെപ്പോലെ കരഞ്ഞാൽ മാത്രം പോരാ. നാം കാര്യങ്ങളെ യാഥാർത്ഥ്യബോധത്തോടെ കാണുകയും യുക്തിവാദം ചെയ്യുകയും വേണം”.

മന:സാക്ഷിയുടെ കുത്തൽ സഹിക്കുവാൻ കഴിയാതെ വന്നപ്പോൾ റെസ്ക്കോൾനിക്കവ് സോന്യയോട് വൃദ്ധയെ കൊന്നത് താനാണെന്ന് പറയുന്നു. ഈ വിവരം സോന്യയെ തകർത്തു കളഞ്ഞു. ഇനി എന്തു ചെയ്യുമെന്നുള്ള റെസ്ക്കോൾനിക്കവിന്റെ ചോദ്യത്തിനുത്തരമായി അവൾ പറയുന്നു - “ഈ നിമിഷം നിങ്ങൾ കവലയിലേക്ക് പോകൂ, എന്നിട്ട് നിങ്ങൾ കാരണം പാപപങ്കിലമായ ഭൂമിയെ എല്ലാരും കാൺകെ സാഷ്ടാംഗം വീണു ചുംബിക്കൂ. ഞാൻ കൊലപാതകിയാണെന്നു ഉറക്കെ വിളിച്ചു പറയൂ”.

തകർന്ന ഹൃദയത്തോടെ റെസ്ക്കോൾനിക്കവ് അന്വേഷണ ഉദ്യോഗസ്ഥനോട് കുറ്റം ഏറ്റുപറയുന്നു. കുറ്റസമ്മതവും അയാളുടെ മുൻകാലത്തെ സ്വഭാവവും കണക്കിലെടുത്ത് കോടതി ശിക്ഷയിൽ ഇളവ് നൽകികൊണ്ട് സൈബീരിയയിലേക്ക് നാടുകടത്താനും എട്ട് വർഷം വേലയെടുപ്പിക്കാനും വിധിച്ചു. നാടുകടത്തപ്പെട്ട റെസ്ക്കോൾനിക്കവിനൊപ്പം സോന്യയും സൈബീരിയയിലേക്ക് യാത്ര തിരിച്ചു.

ഈ നോവൽ ശരിക്കും അവസാനിക്കുന്നിടത്തു നിന്നാണ് ആരംഭിക്കുന്നത്. ഇനി എട്ട് കൊല്ലം കാത്തിരുന്നാൽ മതിയല്ലോ എന്നോർത്ത് ആഹ്ലാദിക്കുന്ന റെസ്ക്കോൾനിക്കവാണ് ഇവിടെയുള്ളത്. ഒരു പുതിയ ജീവിതം വെറുതെ കിട്ടുകയില്ലെന്നും അതിനു ക്ലേശങ്ങൾ സഹിക്കേണ്ടിവരുമെന്നും ഭാവിയിലെ മഹത് പ്രവർത്തനങ്ങൾ കൊണ്ടേ അത് നേടാൻ കഴിയുകയുള്ളുവെന്നും അയാൾ നേരത്തെ അറിഞ്ഞിരുന്നില്ല!

ദാർശനികനായ ഒരു പ്രതിഭയുടെ ഹൃദയത്തിന്റെ ഭാഷയാണ് ഈ നോവലിൽ വായനക്കാരൻ കണ്ടുമുട്ടുന്നത്.
Share:

നന്ദിതയുടെ കവിതകൾ - ഒരു കുറിപ്പ് - ആദ്യഭാഗം

ന്ദിത…
Nandhithayude Kavithakal
മൊഴിയറ്റ മൗനം പോലെ…
വിതുന്വി നിൽക്കുന്ന നൊന്വരം പോലെ…
എന്റെ മനസിലൊരു വിങ്ങലായിരിക്കുന്നു
എന്റെ സ്വപ്നങ്ങളെ പൊള്ളിക്കുന്നു
നന്ദിത…

1969 മെയ് 21 ന് വയനാട് ജില്ലയിലെ മടക്കിമലയിൽ ജനിച്ചു
ചാലപ്പുറം ഗവ. ഗണപത് ഹൈസ്കൂൾ, ഗുരുവായൂരപ്പൻ കോളേജ്, ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ്, ചെന്നൈ മദർ തെരേസ വിമൻസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
വയനാട് മൂട്ടിൽ WMOAS കോളേജിൽ അദ്ധ്യാപികയായിരുന്നു.
1999 ജനുവരി 17 ന് നന്ദിത സ്വയം ജീവിതം അവസാനിപ്പിച്ചു. കാരണം വ്യക്തമല്ല.
“ഒരു സ്ററെതസ്കോപ്പിൻ ഞരന്വിലൂടെ
അന്ത്യചലനവുമെന്നെ വെടിഞ്ഞു പോകുന്വോൾ
നിഴലുകൾ നീലവിരലുകൾ കൊണ്ടെൻ
നിറഞ്ഞൊഴുകുന്ന മിഴികൾ മീട്ടുന്വോൾ
കിനാവ് പോലെ ഞാൻ പൊലിഞ്ഞു പോകുന്വോൾ
വരിക ജീവന്റെ മെഴുകുതിരിയുമായ്
ഒരു തലയോട്ടി നിറയെ വീഞ്ഞുമായ്
ഹരിത ചർമ്മത്തിൻ ഒലിവിലയുമായ്
വരിക നീ
ശവമുറിയിൽ നിന്നും എന്നെ വിളിച്ചുണർത്തുവാൻ…”
-- മരണവാർഡ്
-- ബാലചന്ദ്രൻ ചുള്ളിക്കാട്

മരണത്തിനു ശേഷമാണ് നന്ദിതയുടെ കവിതകൾ കണ്ടുകിട്ടുന്നത്
ആമുഖത്തിൽ നിന്നും…
സ്നേഹത്തിനുവേണ്ടി ഉഴറുകയും ലഭിക്കാതെ വന്നപ്പോൾ തന്നോട് തന്നെ പ്രതികാരം വീട്ടുകയും വഴികളെല്ലാം അടഞ്ഞു പോയി എന്നു തോന്നിയപ്പോൾ ഈ ലോകം വിട്ടുപോകുകയും ചെയ്ത നന്ദിത, സ്വന്തം ജീവിതത്തിന്റെ ബാക്കിപത്രമായി കുറിച്ചുവെച്ച കവിതകളെല്ലാം രഹസ്യമാക്കിവെച്ചു. വീട്ടിലുള്ളവർ പോലും ഇക്കാര്യം അറിയുന്നത് നന്ദിത ഇവിടം വിട്ടു പോയതിനു ശേഷമാണ്.
“കാമുകൻമാരും കവികളും നിദ്രയായ്
ശ്യാമവനാന്തരം നിശ്ശബ്ദ ഗീതമായ്
എന്നുള്ളലിഞ്ഞു പുറത്തേക്കൊഴുകിയെൻ
കണ്ണുകൾ നീറിയുറഞ്ഞു, വന്നില്ല നീ
കൂരിരുട്ടെത്തി, നീ വന്നില്ല, പൂമര
പൊത്തിലീ രാവുമുറങ്ങി, വന്നില്ല നീ…”
-- അയ്യപ്പപണിക്കർ

അന്നു കിടക്കാൻ പോകുന്നതിനു മുന്വ് അമ്മയോട് നന്ദിത പറഞ്ഞു – “അമ്മേ, ഒരു ഫോൺ വരും, ഞാൻ തന്നെ അറ്റൻഡ് ചെയ്തോളാം” ആ ഫോൺ കോൾ വന്നതായി വീട്ടിലാരും കേട്ടിരുന്നില്ല. അർദ്ധരാത്രി എന്തിനോ വേണ്ടി അമ്മ ഡ്രോയിംഗ് റൂമിലേക്ക് വന്നപ്പൊൾ മുകളിലെ മുറിക്ക് ചേർന്നുള്ള ടെറസിൽ…
അവൾ പോയ് കഴിഞ്ഞിരുന്നു…
“എനിക്കും നിനക്കുമിടയിൽ
അനന്തമായ അകലം
ഇപ്പോൾ ഞാൻ മനസ്സിലാക്കുകയാണ്
നിന്നെ മറക്കുകയെന്നാൽ മൃതിയാണെന്ന്
ഞാൻ നീ മാത്രമാണെന്ന്”
സ്നേഹത്തെക്കുറിച്ചു, ദിവ്യമായ പ്രണയത്തെക്കുറിച്ചു എന്നും വേദനിച്ചിരുന്നു അവൾ. തന്റെ ജന്മദിനം തന്നെ അസ്വസ്ഥയാക്കുന്നതായി ഒരു കവിതയിൽ അവൾ പറയുന്നു.
“കൂട്ടുകാരൊരുക്കിയ പൂചെണ്ടുകൾക്കും
അനിയന്റെ ആശംസകൾക്കും
അമ്മ വിളന്വിയ പാൽപായസത്തിനുമിടയ്ക്ക്
ഞാൻ തിരഞ്ഞത്
നിന്റെ തൂലികയ്ക്കു വേണ്ടിയായിരുന്നു
നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക
ഒടുവിൽ പഴയ പുസ്തകക്കെട്ടുകൾക്കിടയ്ക്കു നിന്നും
ഞാനാ തൂലിക കണ്ടെടുത്തപ്പോൾ
അതിന്റെ തുന്വിലെ അഗ്നി
കെട്ടുപോയിരുന്നു!”
തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

നന്ദിതയുടെ കവിതകൾ - ഒരു കുറിപ്പ് - രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Nandhitha
പ്രത്യാശയില്ലാത്തൊരു സ്നേഹമുണ്ടോ? വീണ്ടും പ്രത്യാശയുടെ നാന്വുകൾ നീണ്ടുവന്നു. 1991 ൽ ഒരു ദിവസം നന്ദിതയെഴുതി
“നിശ്ശബ്ദം പാടുന്ന
മിന്നാമിനുങ്ങുകളുമെത്തുന്നു
തെച്ചിക്കാടുകൾ തളിർക്കുന്നു
മന്ദാരമുണരുന്നു
നീയിനിയുമെത്താത്തതെന്തേ?
എന്റെ ഗുൽമോഹർ പൂക്കാതെ കാത്തിരിക്കുന്നു
നീയിനിയുമെത്താത്തതെന്തേ?”
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള തീവ്രമായ അഭിനിവേശം. എന്നാൽ ഒരിക്കലും അവൾക്കത് ലഭിക്കുന്നില്ലായെന്ന വിധിയുടെ ക്രൂരമായ വിനോദം. ഇങ്ങനെ ഞെരിക്കപ്പെട്ടുപോയ അവളുടെ ഹൃദയം മരണത്തിൽ ആശ്വാസം തേടാൻ ശ്രമിച്ചു.
“കൺപീലികളിൽ കുരുങ്ങിയ സാന്ത്വനം
സ്വപ്നമായ് ഒരിറ്റ് നനവായ്
ഓർമ്മകളിൽ ഓടക്കുഴലിന്റെ വേദനയായ് പുളയുന്നു
കുരുക്കിലെന്റെ ഹൃദയം പിടയുന്നു നിശ്ചലം
ദൈവമേ നിന്നോട് ഞാൻ യാത്ര പറയുന്നു
മഴയായ്, മുകിലായ്, നിരാവിയായ് തിരിച്ചുപോകൂ”
ആത്മാവിൽ ആഴത്തിൽ പതിഞ്ഞ മൃത്യുകാമനയിൽ നിന്നും ഭൂമിയിലെ ജീവിതത്തെ പ്രതീക്ഷാ നിർഭരമായി നോക്കികാണുവാൻ അവൾ ശ്രമിക്കുന്നുണ്ട്. സ്നേഹിക്കുന്നയാളെക്കുറിച്ചുള്ള അരുമയായ അനുഭൂതികൾ ഇടയ്ക്കെങ്കിലും അവളുടെ മനസിനെ പ്രണയാതുരമാക്കുന്നു.
“നാമിനി കടലിലൊഴുകുന്ന രണ്ടു നക്ഷത്രങ്ങൾ
കിഴക്കു തുടിക്കുന്ന പുലർകാല നക്ഷത്രം നീ
പടിഞ്ഞാറൻ ചുവപ്പിൽ തിളങ്ങുന്ന താരകം ഞാനും
നമുക്കിടയിൽ ആയിരം ജന്മങ്ങൾ
മാനം ഭൂമി
പിന്നെ നമ്മെ ബന്ധിക്കുന്ന സൂര്യനും”
സ്വപ്നങ്ങൾ മാഞ്ഞുപോകുന്വോൾ നിരാശയുടെ ഗർത്തത്തിലേക്കു വീണുപോകുന്ന നന്ദിത മരണവുമായി സമന്വയഭാവത്തിലെത്തിയ സൂചനയുണ്ട്. നിറഞ്ഞ സംതൃപ്തിയോടെ അവൾ പറയുന്നു
“എന്റെ ഈശ്വരന്റെ
ചുവന്ന പാദങ്ങളിലെ രക്തമായ്
അലിഞ്ഞു ചേരാൻ
ഗംഗോത്രിയിൽ ഇനി
ആത്മാവിന്റെ തപസ്”
അനുബന്ധത്തിൽ സുഗതകുമാരി ടീച്ചർ പറയുന്നു…

“ചില ജന്മങ്ങളുണ്ട് – പൂമൊട്ട് പോലെ വിടർന്നു വരുന്നു. അഴക് ചൊരിയുന്നു, മണം വീശിത്തുടങ്ങുന്നു, പെട്ടെന്നു സ്വയം പിച്ചിയെറിയുന്നു. വെറും മണ്ണിലേക്ക്, കാരണമെന്താണന്നറിയില്ല. ആർക്കുമത് ഗണിച്ചെടുക്കാനാവില്ല.”

നന്ദിതയും അങ്ങനെ ഓടിച്ചെന്നു മരണത്തിന്റെ കൈ പിടിച്ചവളാണ്. രാജലക്ഷ്മിയെപ്പോലെ, സിൽവിയ പ്ളാത്തിനെപ്പോലെ, എമിലി ഡിക്കിൻസണെപോലെ…

ഒരു മെലിഞ്ഞ കൈയും അവളുടെ കൈ പിടിച്ചു തടയാനുണ്ടായിരുന്നില്ല. അരുതെയെന്നു പറയുവാൻ ദുർബലമായൊരു ശബ്ദം പോലുമുണ്ടായിരുന്നില്ല. മുഖമില്ലാത്ത ഒരു ഏകാന്തത മാത്രം അവൾക്ക് പിന്നിൽ കൂട്ടുനിന്നു. ആ നിഴലിന്റെ കരം പിടിച്ചു അവൾ ഇറങ്ങിപ്പോകുകയും ചെയ്തു.
“എന്നെ തളർത്തുന്ന നിന്റെ കണ്ണുകളുയർത്തി
ഇങ്ങനെ നോക്കാതിരിക്കൂ…
നിന്നെത്തേടിയൊരു ജ്വലിക്കുന്ന അശ്വമെത്തുമെന്ന്
ഇരുളിനപ്പുറത്ത് നിന്നെത്തുന്ന കുളമ്പൊച്ചയും,
കിഴക്ക് പടരുന്ന അഗ്നിയുമെന്നോട് പറയുന്നു.
സാഗരത്തിന്റെ അനന്തതയിൽ പൂക്കുന്ന
സ്വപ്നങ്ങൾ അറുത്തെടുത്ത്
ഞാനിനി തിരിച്ചു പോകട്ടെ”
Share:

About & Social

Lorem ipsum dolor sit amet, consectetur adipiscing elit. Nulla elementum viverra pharetra. Nulla facilisis, sapien non pharetra venenatis, tortor erat tempus est, sed accumsan odio ante ac elit. Nulla hendrerit a est vel ornare. Proin eu sapien a sapien dignissim feugiat non eget turpis. Proin at accumsan risus. Pellentesque nunc diam, congue ac lacus

Popular

Tags

Powered by Blogger.
  Pay with PayPal

For more details, click here

Shop with Flipkart, Amazon and Snapdeal
Translate Site

Tags

+2 achieve a right job Active Passive Voice adsense AdSense Page Level Ads Advertisement AIIMS AIPMT Air Force Airman All India Pre-Medical Amazon Android Announcements Applications Apps Army SSC B.Des B.FTech bits pilani blogger Blogging Tips Bookpad brexit cat CBSE chat cisf CMPDI Combined Graduate Level Exam Computer Tips Contactify Corporation Bank course csir CUSAT Datawrkz Defense Service Delhi Subordinate Service Delhi University DHSE Discussions DocsPad eflu ello email Entrance Test fact FireChat Flipkart folder Folder Options free website Gmail Google Inbox Google Person Finder Govt. Service gravitational waves Group D Guest Column Hassan HCF Higher Education Scholarship HSE hsee iaf IB ICSI IES IGIDR iips IISc IISCO Burnpur IISER iit iit madras Improvement Result indian air force Indian Army Interview Tips iPhone ISI ISRO ISS JIPMER JNU Jobs Info Junior Engineer Juno karthika Kerala Post Kerala PSC Kerala State Higher Education Council kshec LCM LGS Library Assistant LIGO Loco Pilot M.Des ma Malayalam Blog Malayalam fonts mangalyaan mars Medical Technologist messaging Military Nursing Service Mobile Apps Mobile Phone Tips Model Exam MPhil msc Nandhithayude Kavithakal nasa Navodaya Navy net nift no internet Notifications NTFS file system Online Money online shopping open a folder in Windows XP Open Forum Open Garden Ordnance Factory pagerank password paypal phd Pondicherry University Postal Assistant Postal Department Prepositions PSC PSC English PSC Maths PSC Model Exam Railway RBI RCC RCC Thiruvananthapuram Rcc Tvm Recruitment Rally Regional Cancer Centre Reserve Bank of India rpf Rural sail sailor SAY SAY Examination Scholarships Security Short Service Commission social media SSA SSC Students Corner Tech News Tech Stuffs Technical Assistant UPSC VHSE VK voice call Watershed WBHRB West Bengal Govt Western Railway whatsapp Windows XP winning tips അഭിമുഖം ആനുകാലികം ഇന്ത്യ ഉസാഘ കവിത ഖസാക്കിന്റെ ഇതിഹാസം ഗണിതം ഗ്രീസ് ചൊവ്വ പലവക പസ്കി പുസ്തകപരിചയം ഫാത്തിമ ഫാസിസം മംഗൾയാൻ മാനസികാരോഗ്യം ലസാഗു ലേഖനം വാർത്തകൾ ശാസ്ത്രം സാങ്കേതികം സാമൂഹ്യം സാമ്പത്തിക പരിഷ്ക്കാരം സാഹിത്യം ഹ്യൂമൻ ജിനോം പ്രോജക്ട്

Latest Admit Cards

Latest Results

  Download Center

Search Site
  Useful Tools

  • Malayalam Typing
  • Photo Editing
Home | About Us | Open Forum | Malayalam Blog | Students Corner | Jobs Info | Applications | Results | Tech Stuffs | Videos | Gallery | Sitemap | Contact Us
  Call with Skype
 Enter your Email ID to subscribe this site free



Delivered by FeedBurner

Latest Syllabus

Tags

Contact Form

Name

Email *

Message *

Links

Advertisement

Main Ad

Tags

Latest Admissions

Some Useful Tips

  • How can I buy a product through Online Shopping? In this site you have three options Amazon,
    Flipkart and Snapdeal. At first, select your product and then submit your address and remit
    payment for Product Delivery. If you want to know more, Step-by-Step Instructions here.

  • If you have any difficulty to read the Malayalam Content of this site, the main reason is that your
    Computer has no Malayalam Font. To solve this problem, you can Download Malayalam Font
    AnjaliOldLipi here. Do you know more about to install a font, Step-by-Step Instructions here.

Latest Answer Key

Mobile Logo

Mobile Logo
text

Categories

Blogger Tutorials

Recent Posts

Unordered List

  • Lorem ipsum dolor sit amet, consectetuer adipiscing elit.
  • Aliquam tincidunt mauris eu risus.
  • Vestibulum auctor dapibus neque.

Pages

Theme Support

Need our help to upload or customize this blogger template? Contact me with details about the theme customization you need.