Discussions, Blogging, Students Matters, Jobs News, Tech Stuffs and more

  • This is default featured slide 1 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 2 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 3 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 4 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

  • This is default featured slide 5 title

    Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

നിങ്ങൾ എത്രത്തോളം FIT ആണ് ?

ജിമ്മിലോ ഹെൽത്ത് ക്ലബിലോ പോകുന്നയാളണോ നിങ്ങൾ? ശരിയായ വ്യായാമങ്ങൾ തന്നെയാണോ നിങ്ങൾ അവിടെ ചെയ്യുന്നത് ? ശരി, നിങ്ങൾ ഫിറ്റ് ആണോയെന്നു ഒന്നു ടെസ്റ്റ് ചെയ്യാം.

കരുത്ത് (strength), കാർഡിയോ വസ്കുലാർ ഫിറ്റ്നസ്, വഴക്കം (flexibility), ചുറുചുറുക്ക് (agility), ശക്തി (power) എന്നീ അടിസ്ഥാനപരമായ അഞ്ച് കാര്യങ്ങളെ വിലയിരുത്തി ഒരാളുടെ ഫിറ്റ്നസ് മനസിലാക്കാൻ കഴിയും.
push ups
കരുത്ത്

മൂന്നുതരം വ്യായാമപരിശോധനകളിലൂടെ കരുത്ത് നിർണ്ണയിക്കാം

(a) പുഷ് അപ്പ്
കൈപ്പത്തികൾ നിലത്ത് അമർത്തി ശരീരഭാരം മുഴുവനും കൈക്കുള്ളിൽ ക്രമീകരിക്കുക. കാൽപാദങ്ങൾ ഒന്ന് മുതൽ ഒന്നര അടി വരെ അകലത്തിൽ വെയ്ക്കുക. നടുവും മുട്ടുകളും ഒരു കാരണവശാലും താഴാനോ വളയാനോ പാടില്ല. ഈ രീതിയിൽ മുകളിൽ നിന്നു ശ്വാസം എടുത്തുകൊണ്ട് നെഞ്ച് തറയിൽ മുട്ടത്തക്കവിധം കൈമുട്ടുകൾ വളച്ചുകൊണ്ട് താഴെക്ക് വരുകയും സാവധാനം ശ്വാസം വിട്ടുകൊണ്ട് ഉയരുകയും ചെയ്യുക. ഇങ്ങനെ 40 നുമുകളിൽ പുഷ് അപ്പ് എടുക്കാൻ സാധിക്കുന്നുണ്ടെങ്കിൽ പുഷ് അപ്പ് ടെസ്റ്റിൽ നിങ്ങൾ വിജയിച്ചു.

(b) പുൾ അപ്പ്
നിന്നുകൊണ്ട് കൈ ഉയർത്തി പിടിക്കാവുന്നതിനും ഒരടി മുകളിലായി സ്ഥാപിച്ചിരിക്കുന്ന ക്രോസ് ബാറിൽ കൈകൾ അകത്തിപിടിച്ചുകൊണ്ട് തൂങ്ങി കിടക്കുക. തുടർന്നു ശ്വാസം ഉള്ളിലേക്ക് എടുത്തുകൊണ്ട് ഉയർന്നു കീഴ് ത്താടി ക്രോസ് ബാറിനു മുകളിൽ വരത്തക്കവിധം എത്തിയശേഷം ശ്വാസം വിട്ടുകൊണ്ട് സാവധാനം താഴേക്ക് വരിക. ഇങ്ങനെ 30 തവണയിൽ കൂടുതൽ ചെയ്യാൻ കഴിഞ്ഞാൽ നിങ്ങൾ പുൾ അപ്പ് ടെസ്റ്റിൽ പാസായതായി കണക്കാക്കാം.

(c) ഫ്രീ സ്ക്വാട്ട്
കാൽപാദങ്ങൾ സമാന്തരമായി വെച്ചു നിവർന്നു നിൽക്കുക. കൈകൾ നിവർത്തി പിടിക്കുകയൊ തലയുടെ പുറകിൽ അധികം ബലം കൊടുക്കാതെ ചേർത്തു വെയ്ക്കുകയൊ ചെയ്യുക. തുടർന്നു കാൽമുട്ടുകൾ മടക്കി കസേരയിൽ ഇരിക്കുന്നതുപോലെ ഇരിക്കുക. തുടർന്നു എഴുന്നേറ്റ് പഴയ നിലയിലാകുക. 30 തവണയിൽ കൂടുതൽ ഇങ്ങനെ എഴുന്നേൽക്കാൻ സാധിച്ചാൽ ഫ്രീ സ്ക്ട്വാട്ടും നിങ്ങൾ പാസായതായി കണക്കാക്കാം.

മേൽപറഞ്ഞ മൂന്നിനത്തിലും യോഗ്യതാനിലയിലെത്തിയാൽ നിങ്ങൾക്ക് വേണ്ടത്ര കരുത്തുണ്ട് എന്നു കണക്കാക്കാം.

കാർഡിയോ വസ്കുലാർ ഫിറ്റ്നസ്

ട്രെഡ് മിൽ, സൈക്ലിംഗ്, സ്കിപ്പിംഗ്, നീന്തൽ, ഓട്ടം മുതലായ കാർഡിയോ – എയ്റോബിക് എക്സർസൈസുകൾ ചെയ്യുന്വോഴാണ് ഒരാളുടെ ശരീരത്തിലെ കൊഴുപ്പ് കൂടുതലായി വിനിയോഗിക്കപ്പെടാറുള്ളത്. ഇത്തരം വ്യായാമങ്ങൾ 45 മിനിട്ടെങ്കിലും തുടർച്ചയായി ചെയ്യേണ്ടത് ആവശ്യമാണ്.

വഴക്കം

ഏതൊരു വ്യക്തിയ്ക്കും വേണ്ട ഒന്നാണ് പേശികളുടെ അയവ്. അയവില്ലാത്ത ശരീരത്തിനു പരിക്കുകളും വേദനകളും കൂടുതലായിരിക്കും. നിങ്ങളുടെ ശരീരത്തിനു എത്രത്തോളം വഴക്കമുണ്ടന്നറിയുവാൻ ഒരു വഴിയുണ്ട്. കാൽ നീട്ടി തറയിൽ ഇരിക്കുക. ഒരു സ് കെയിൽ രണ്ടുകൈകകളും ചേർത്ത് കാലുകൾക്ക് സമാന്തരമായി പിടിക്കുക. 6 ഇഞ്ച് നീളത്തിൽ സ് കെയിൽ കൈയിൽ നിന്നു പുറത്തേക്ക് നീണ്ടു നിൽക്കണം. തുടർന്നു ശരീരം പരമാവധി മുന്വോട്ട് കുനിച്ച് സ് കെയിൽ കാൽവിരലിനു മുകളിലൂടെ കടത്തിവിടുക. രണ്ട് മുതൽ ആറ് ഇഞ്ച് വരെ നീളത്തിൽ സ് കെയിൽ പാദത്തിനു പുറത്തേക്ക് നീളുകയാണെങ്കിൽ നിങ്ങൾക്ക് ശരാശരി വഴക്കം ഉണ്ട്. അതിൽ കൂടുതൽ നീട്ടാൻ കഴിഞ്ഞാൽ നല്ല വഴക്കം ഉണ്ട് എന്നുപറയാം.
pull ups
ചുറുചുറുക്ക്

ചുറുചുറുക്ക് എന്നാൽ ഒരു നിശ്ചിത സമയത്തിനുള്ളിൽ ഒരു കാര്യം എത്രവേഗതയിലും ഭംഗിയിലും കൃത്യതയിലും കാര്യക്ഷമമായി ചെയ്തു തീർക്കാൻ നിങ്ങൾക്ക് കഴിയുന്നു എന്നതാണ്.

ഒന്വതടി അകലത്തിൽ രണ്ട് പോയിന്റുകൾ അടയാളപ്പെടുത്തുക . പോയിന്റുകളിൽ രണ്ട് ചെറിയ ബോളുകൾ വെയ്ക്കുക. സ് റ്റോപ്പ് വാച്ച് സ്റ്റാർട്ട് ചെയ്തതിനുശേഷം ഒന്നാമത്തെ പോയിന്റിൽ നിന്നു രണ്ടാമത്തെ പോയിന്റിലേക്ക് ഓടി, അവിടെ നിന്നും ഒരു ബോൾ എടുത്തുകൊണ്ടുവന്ന് ഒന്നാമത്തെ പോയിന്റിൽ വെയ്ക്കുക. ഇതു ഒരിക്കൽകൂടി ആവർത്തിച്ചു സ് റ്റോപ്പ് വാച്ച് നിർത്തുക. 10 സെക്കന്റിനുള്ളിലാണ് ഇത് പൂർത്തിയാക്കിയതെങ്കിൽ നിങ്ങൾക്ക് വേണ്ടത്ര ചുറുചുറുക്ക് ഉണ്ട് എന്ന് അനുമാനിക്കാം. എന്നാൽ 8 സെക്കന്റിനുള്ളിൽ ചെയ്താൽ അങ്ങേയറ്റം ചുറുചുറുക്ക് ഉള്ളതായി കണക്കാക്കാം.

ശക്തി

ഒരു നിശ്ചിത സമയത്തിനുള്ളിൽ പരമാവധി പ്രയോഗിക്കുവാൻ കഴിയുന്ന പരമാവധി ശക്തിയാണ് ഒരാളുടെ പവർ എന്നു പറയുന്നത്. ഇത് കണ്ടെത്താനുള്ള ഒരു വഴിയാണ് വെർട്ടിക്കൽ ജന്വ്.

നിങ്ങൾ ഒരു ഭിത്തിയിൽ വലതുവശം ചേർന്ന് നിൽക്കുക. തുടർന്നു വലതുകൈ പരമാവധി ഉയർത്തി വിരലിന്റെ അഗ്രം സ്പർശിക്കുന്ന ഭാഗം ഭിത്തിയിൽ അടയാളപ്പെടുത്തുക. തുടർന്നു ആദ്യം നിന്നതു പോലെ തന്നെ നിന്നു രണ്ടു കാലുകളിലുമായി പരമാവധി ശക്തിയിൽ ഉയർന്നു ചാടി വലതു കൈ കൊണ്ട് എത്രത്തോളം ഉയരത്തിൽ മാർക്ക് ചെയ്യാൻ പറ്റുമോ അവിടെ മാർക്ക് ചെയ്യുക. ഇപ്രകാരം മൂന്നു തവണ ആവർത്തിക്കുക. ഓരോ തവണയും കൂടുതൽ ഉയരം കണ്ടെത്തുവാൻ ശ്രമിക്കുക. ഇതിനുശേഷം ഏറ്റവും ഉയരത്തിൽ മാർക്ക് ചെയ്തിരിക്കുന്ന അടയാളവും ആദ്യം നിന്നുകൊണ്ടു മാർക്ക് ചെയ്ത അടയാളവും തമ്മിലുള്ള അകലം അളക്കുക. ഈ അകലം 20 ഇഞ്ചിനു മുകളിലാണെങ്കിൽ തീർച്ചയായും നിങ്ങൾ ഒരു പവർമാൻ തന്നെ.

ഈ 5 ടെസ്റ്റുകളും വിജയിച്ചാൽ നിങ്ങൾ സന്വൂർണ്ണമായും ഫിറ്റാണ്. ഏതെങ്കിലും ടെസ്റ്റുകളിൽ വിജയിക്കാൻ കഴിയാതെ വന്നാൽ കൂടുതൽ പരിശീലിച്ചു മെച്ചപ്പെടുക. ആരോഗ്യവും ഫിറ്റ്നസും നല്ല മനസ്ഥിതിയും കാത്തു സൂക്ഷിക്കുക.
Share:

ലൈംഗികാതിക്രമത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്നതിനുള്ള 2013 ലെ നിയമഭേദഗതിയിൽ വൈകല്യങ്ങൾ ഉണ്ടോ? - ആദ്യഭാഗം

(The Times of India ദിനപത്രത്തിൽ 2015 ജൂലൈ 20 തിങ്കളാഴ്ച Prem Shankar Jha എഴുതിയ ‘Licence To Destroy’ എന്ന ലേഖനത്തെ അവലംബിച്ചാണ് ഈ കുറിപ്പ് എഴുതിയിട്ടുള്ളത്.)
TOI
മ്മുടെ പാർലമെന്റ് 2013 ൽ പാസാക്കിയ ബലാത്സംഗത്തിൽ നിന്നും ലൈംഗികാതിക്രമത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമഭേദഗതിയിൽ നീതിയുടെ ഉത്തമതാൽപര്യത്തെ ദുർബലമാക്കുന്ന വൈകല്യങ്ങൾ (flaws) ഉള്ളതായി തൊട്ടടുത്തു നടന്ന മൂന്നു സംഭവങ്ങളെ എടുത്തുപറഞ്ഞതുകൊണ്ട് പ്രേം ശങ്കർ ഝാ ചൂണ്ടിക്കാട്ടുന്നു.

ഒന്നാമത്തെ കേസ് ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ ഉണ്ടായ സംഭവമാണ്. കോളേജിലെ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഭിന്നശേഷിയുള്ളയാളുമായ സതീഷ് കുമാർ ലൈംഗികാതിക്രമം നടത്തി എന്ന് ഒരു PhD വിദ്യാർത്ഥിനി നൽകിയ കേസിൽ കഴിഞ്ഞ ജൂൺ 23 നു ഡൽഹി ഹൈക്കോടതി സതീഷ് കുമാറിനു മുൻകൂർ ജാമ്യം നിഷേധിക്കുകയുണ്ടായി. സംഭവം വിവാദമായതിനെ തുടർന്നു ഡൽഹി പോലീസിനോട് കേന്ദ്രഗവൺമെന്റ് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. എന്നാൽ സതീഷ് കുമാർ സ്വാധീനശക്തിയുള്ള ആളാണന്നും തെളിവുകൾ നശിപ്പിക്കുകവാൻ ശേഷിയുണ്ടെന്നും സാക്ഷികളെ സ്വാധീനിച്ചു കേസ് അട്ടിമറിക്കുമെന്നുമുള്ള വാദങ്ങളുയർത്തി ഡൽഹി പോലീസ് മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു. അതുകൊണ്ട് സതീഷ് കുമാർ ഇനിയുള്ള കുറേ മാസങ്ങൾ ജയിലിൽ അടയ്ക്കപ്പെടും. വിചാരണകൾക്കൊടുവിൽ കുറ്റക്കാരനല്ലായെന്നു വിധിക്കപ്പെട്ടാലും സതീഷ് കുമാറിന്റെ കരിയറും ജീവിതവും ഏറെക്കുറെ നശിച്ചുകഴിഞ്ഞിരിക്കും.

രണ്ടാമത്തെ കേസ് ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ ചെയർമാനായിരുന്ന R. K. പച്ചൗരിയുടെതാണ്. 2007 ലെ സമാധാന നോബൽ സമ്മാന ജേതാവ് കൂടിയായ പച്ചൗരിയുടെ ഓഫീസ് സഹായിയായിരുന്ന സ്ത്രീയാണ് പതിനഞ്ച് മാസങ്ങൾക്ക് മുന്വ് തന്നോട് ലൈംഗികാതിക്രമം കാണിച്ചുവെന്നു കഴിഞ്ഞ ഫെബ്രുവരിയിൽ പച്ചൗരിയ് ക്കെതിരെ ആരോപണമുന്നയിച്ചത്. ആരോപണമുയർന്നതിനെ തുടർന്നു പച്ചൗരി ഒദ്യോഗികമായ സ്ഥാനങ്ങൾ രാജിവെച്ചു. എന്നാൽ സതീഷ് കുമാറിന്റെ കാര്യത്തിൽ നിന്നു വ്യത്യസ്തമായി കോടതി പച്ചൗരിയുടെ മുൻകൂർ ജാമ്യാപേക്ഷ അനുവദിക്കുകയുണ്ടായി. എന്നിരുന്നാലും എപ്പോൾ വേണമെങ്കിലും ജയിലിലടയ്ക്കാമെന്നുള്ള അവസ്ഥയിൽ പച്ചൗരിയ്ക്കുണ്ടായിരുന്ന അംഗീകാരവും സ്വീകാര്യതയും വിചാരണകൾക്കൊടുവിൽ കുറ്റക്കാരനല്ലായെന്ന് വിധിയുണ്ടായാലും തിരിച്ചുകിട്ടാത്ത വിധം തകർന്ന സ്ഥിതിയിലാണ്.

മൂന്നാമത്തെ കേസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ഡമോക്രസിയുടെ ഡയറക്ടറും ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിലെ സ് കോളറുമായിരുന്ന ഖുർഷിദ് അൻവറിന്റേതാണ്. 2013 ഡിസംബർ 19 നു വസന്ത് വിഹാറിലുള്ള തന്റെ ഫ്ലാറ്റിൽ നിന്നു ചാടി അൻവർ മരിക്കുകയാണുണ്ടയത്. രണ്ട് ദിവസത്തിനു മുന്വ് ബലാത്സംഗത്തിനു പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നാണിത്. പതിനാല് ആഴ്ചകൾക്ക് ശേഷം ഉന്നയിക്കപ്പെട്ട ബലാത്സംഗ ആരോപണത്തിൽ മെഡിക്കൽ പരിശോധനയിൽ കൂടിപോലും തീർപ്പുകൽപ്പിക്കാനാവാത്ത അവസ്ഥയാണുണ്ടായിരുന്നത്.

2013 ലെ ബലാത്സംഗത്തിൽ നിന്നും ലൈംഗികാതിക്രമങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമമനുസരിച്ചു സ്ത്രീയുടെ ആരോപണം കൊണ്ടുമാത്രം കുറ്റവാളിയായി പരിഗണിക്കപ്പെടുന്ന സാഹചര്യത്തിൽ, ജീവിതത്തിൽ നിന്നും തൊഴിലിൽ നിന്നും നിഷ്ക്കാസിതരാക്കപ്പെടുന്ന വ്യക്തികൾക്ക് സാന്വത്തിക പ്രതിസന്ധിയും കുറ്റവാളിയെന്ന ലേബലും മൂലം അവർ നിരപരാധികൾ ആണെങ്കിൽ പോലും നീണ്ടകാലം കേസ് നടത്തികൊണ്ട് നിരപരാധിത്വം തെളിയിക്കുവാൻ കഴിയാതെ ആത്മഹത്യയെന്ന എളുപ്പവഴി തെരഞ്ഞെടുക്കുവാൻ നിർബന്ധിക്കപ്പെടുന്ന സാഹചര്യം സംജാതമാകുന്നുണ്ടോയെന്നു പരിശോധിക്കപ്പെടേണ്ടതുണ്ട്.

തുടർന്നു വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share:

ലൈംഗികാതിക്രമത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്നതിനുള്ള 2013 ലെ നിയമഭേദഗതിയിൽ വൈകല്യങ്ങൾ ഉണ്ടോ? - രണ്ടാംഭാഗം

ഈ കുറിപ്പിന്റെ ആദ്യഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂഹത്തിൽ ശ്രദ്ധിക്കപ്പെട്ട മേൽപ്പറഞ്ഞ മൂന്നു പേരുടെ കേസുകൾ മാത്രമല്ല, ഈ നിയമപ്രകാരം രാജ്യത്തെ പോലീസ് സ് റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള പതിനായിരകണക്കിനു കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള സാധാരണക്കാരുടെ അവസ്ഥയും സമാനമോ ഇതിനെക്കാൾ മോശമോ ആണ്.
Goddess of Justice
ഒരു പരിഷ്കൃത നിയമവ്യവസ്ഥയിൽ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണത്തിലൂടെയും വിചാരണയിലൂടെയും ഏത് സ്വർണ്ണപാത്രം കൊണ്ട് മൂടിവെച്ചാലും അവസാനം സത്യം കണ്ടെത്തുകയും കുറ്റവാളിയാണങ്കിൽ ശിക്ഷിക്കുകയും നിരപരാധിയാണെങ്കിൽ വിട്ടയക്കുകയുമാണ് ചെയ്യുന്നത്. അതോടൊപ്പം നിയമത്തിന്റെ പ്രത്യേക സ്വഭാവം കണക്കിലെടുത്തു വ്യാജപരാതി ഉന്നയിക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കാനും നിരപരാധിയായിരുന്നിട്ടും നിയമത്തിന്റെ പിടിയിൽപ്പെട്ടു യാതനയനുഭവിക്കേണ്ടിവരുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകാനുമുള്ള വ്യവസ്ഥകൾ ഉണ്ടാവേണ്ടതുണ്ട്. പക്ഷെ ഇപ്പോൾ സംഭവിയ്ക്കുന്നത് മാധ്യമങ്ങളിൽ വാർത്തകൾ വരുന്വോൾ മുതൽ കുറ്റവാളിയാണന്നുള്ള മുൻവിധി രൂപപ്പെടുകയാണ്.

ഇത്തരത്തിലുള്ള അന്തരീക്ഷം സംജാതമാകുന്നതുകൊണ്ട് മൂടുപടം ധരിച്ച ഒരു വൈരം സ്ത്രീ-പുരുഷന്മാർക്കിടയിൽ തൊഴിൽ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലുമൊക്കെ രുപപ്പെടാൻ ഇടയാക്കും. സ്വതന്ത്രമായും തുറന്ന മനസോടും ഇടപെടാൻ ആളുകൾ ഭയപ്പെടും. ഇങ്ങനെയൊരു സാഹചര്യമുണ്ടാക്കുന്നതിൽ 2013 ലെ മേൽപ്പറഞ്ഞ നിയമഭേദഗതിയിലെ ചില വൈകല്യങ്ങൾ ഇടയാക്കുന്നുണ്ടോയെന്നു പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഇതിന്റെ ഡ്രാഫ്റ്റ് ബിൽ പാർലമെന്റ് പരിഗണിച്ച അവസരത്തിൽ ബലാത്സംഗത്തെയും (Rape) ലൈംഗികാതിക്രമത്തെയും (Sexual harassment) രണ്ടായി കണക്കിലെടുത്തില്ലായെന്നതു ഒരു വൈകല്യമായി തന്നെ കാണണമെന്നാണ് തോന്നുന്നത്. അതിനാൽ വിവേചനബുദ്ധിയോടെ കുറ്റങ്ങളുടെ ഗുരുത്വം കണക്കാക്കി ശിക്ഷ നിർണ്ണയിക്കുകയെന്ന ആധുനിക നിയമവ്യവസ്ഥയുടെ അടിസ്ഥാനതത്വം ഈ നിയമഭേദഗതിയിൽ പാളിപ്പോയില്ലേയെന്നു ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാവില്ല.

ഈ നിയമഭേദഗതിയുടെ മറ്റൊരു വൈകല്യമായി പറയാവുന്നതു ലൈംഗികാതിക്രമ ആരോപണമുന്നയിക്കുന്നവർക്ക് ലഭിയ്ക്കുന്ന പൂർണ്ണമായ മറയാണ്. പേരോ മറ്റു വിവരങ്ങളോ പ്രസിദ്ധീകരിക്കപ്പെടാതിരിക്കാനുള്ള പരിരക്ഷ നിയമം നൽകുന്നു. എന്നാൽ ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങളിൽ ഇരകളാകുന്നവർക്ക് നൽകുന്ന സംരക്ഷണം ന്യായവും ശരിയുമാണ്. പക്ഷെ ലൈംഗികാതിക്രമം പോലുള്ള ആരോപണങ്ങളിൽ ആരോപണം ഉന്നയിക്കുന്നവർക്ക് പൂർണ്ണ സംരക്ഷണം നൽകുകയും അവരുടെ വാക്കുകൾ മാത്രമെടുത്തു രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളിൽ ആരോപിതരാകുന്നവർക്ക് ഒരു സംരക്ഷണവും ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഓണത്തിനിടയ്ക്ക് പുട്ടു കച്ചവടമെന്ന പോലെ വ്യക്തിപരമായ പകപോക്കലിനായി നിയമത്തിന്റെ ഉത്തമതാൽപര്യത്തെ മറികടന്നു ഈ നിയമം ദുരുപയോഗിക്കാനുള്ള അവസരം നിലനിൽക്കുന്നുണ്ട്. മനുഷ്യരെല്ലാം സത്യം മാത്രം പറഞ്ഞു തുടങ്ങിയെന്നു ആർക്കെങ്കിലും പറയുവാൻ കഴിയുമോ?

ആസന്നഭാവിയിൽ സ്ത്രീയും പുരുഷനും തമ്മിലടുത്തു ഇടപഴുകുന്ന മേഖലകളിലെല്ലാം അതു വീടായാലും തൊഴിലിടങ്ങളായാലും പൊതുസ്ഥലങ്ങളായാലും വിശ്വാസരാഹിത്യം ഒരു പ്രശ്നമായി മാറും. എപ്പോഴാണ് എങ്ങനെയാണ് ഒരു ആരോപണമുയരുന്നതെന്നുള്ളത് തികച്ചും കേവലമായ ആപേക്ഷികതയ്ക്ക് വിട്ടുകൊടുത്തിരിക്കുന്നതിനാൽ മേൽപ്പറഞ്ഞ ജീവിതമേഖലകളൊക്കെയും ഒരു ‘മൈൻപാട’മായി പരിണമിക്കുവാൻ ഇടയുണ്ട്. ഇത്തരം കാര്യങ്ങൾ കണക്കിലെടുത്താൽ ഈ നിയമഭേദഗതിയിൽ വൈകല്യങ്ങൾ ഉണ്ടെന്നാണ് കരുതേണ്ടത്. ഇക്കാര്യങ്ങളൊക്കെ സമഗ്രമായി പരിശോധിച്ചു എല്ലാവരുടെയും നന്മയും സുരക്ഷയും അന്തസും സംരക്ഷിക്കുന്ന തരത്തിലേക്ക് നിയമത്തിൽ മാറ്റങ്ങൾ വരുത്തണമെങ്കിൽ അതിനനുസരിച്ച് തുറന്ന ചർച്ചകൾ ഉയർന്നുവരേണ്ടതുണ്ട്. നല്ല വശങ്ങൾ ക്രോഡീകരിക്കപ്പെടുകയും നിയമങ്ങൾ കൂടുതൽ ന്യായവും ശരിയുമായി തീരട്ടെയെന്നും ആശിക്കുന്നു.
Share:

ഐ.ടി മേഖലയിലെ തൊഴിൽ ബന്ധങ്ങൾ ഇന്ത്യയിൽ

സേവന മേഖലയെ മുൻനിർത്തിയുള്ള ഒരു വളർച്ചാക്രമമാണ് ഇന്ത്യൻ സന്വദ് വ്യവസ്ഥയിൽ കുറച്ചുകാലമായി കാണുന്നത്. മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (Gross Domestic Product, GDP) 60% ത്തോളം സംഭാവന ചെയ്യുന്നത് സേവന മേഖലയാണെന്നതും ശ്രദ്ധേയമാണ്. 1990 കൾക്ക് ശേഷം സേവന മേഖലകളിലുണ്ടായ അത്ഭുതപൂർവ്വമായ വളർച്ചയുടെ സ്വാഭാവിക പരിണിതികളാണ് വിവര സാങ്കേതിക വിദ്യ (IT) യുടെ ആഴത്തിലുള്ള വ്യാപനവും കന്വോളവൽക്കരണവും. ഈ മേഖലയിൽ ഏകദേശം 30 ലക്ഷം പേർ തൊഴിൽ ചെയ്യുന്നുവെന്നാണ് നാസ്കോം (National Association of Software and Services Companies, NASSCOM) പുറത്തുവിട്ട കണക്കുകളെ ആധാരമാക്കി കേന്ദ്ര ഐ.ടി മന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നത്.
it_jobs
നികുതി, വൈദ്യുതി, ഭൂമി തുടങ്ങിയ കാര്യങ്ങളിൽ ഐ.ടി കന്വനികൾക്ക് ഇന്ത്യയിൽ നൽകപ്പെട്ടിട്ടുള്ള ഇളവുകൾ ഇവിടെ മറ്റൊരു വ്യവസായത്തിനും ഇതുവരെ ലഭിക്കാത്തതാണ്. ഇന്ത്യയിലെ ഐ.ടി വ്യവസായ മേഖലയിൽ ഇന്നുള്ള കന്വനികളിൽ 70% ഉം ചെറുകിടക്കാരാണ്. ഒരു കോടി രൂപയിൽ താഴെയായിരിക്കും ചെറുകിട കന്വനികളുടെ വാർഷിക വരുമാനം. 20 ശതമാനത്തോളം ഇടത്തരക്കാരും 10 ശതമാനത്തോളം വൻകിട സ്ഥാപനങ്ങളുമാണ്. ഘടനയും വലുപ്പവുമൊക്കെ വ്യത്യസ്തമായിരിക്കുന്വോഴും ഐ.ടി കന്വനികളിൽ ബഹുഭൂരിപക്ഷവും കയറ്റുമതിയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവയുമാണ്. ഒട്ടുമിക്ക സംരംഭകരും പുറംകരാർ ജോലികൾ ഏറ്റെടുത്തു ചെയ്യുന്നവരാണ്. മൂന്നാം പാർട്ടി സേവന ദാതാക്കൾക്ക് കരാർ വ്യവസ്ഥയിൽ സേവനങ്ങൾ നൽകുന്ന രീതിയാണ് ‘ഔട്ട് സോഴ്സിംഗ് ‘ എന്ന പേരിലറിയപ്പടുന്നത്. ചെലവ് ചുരുക്കലിനായി ലോകത്തു ഏററവുമധികം പ്രയോഗിക്കപ്പെടുകയും വിജയിക്കുകയും ചെയ്ത ബിസിനസ് മാതൃകകളിലൊന്നാണ് ഇത്. ഉദാഹരണത്തിനു അമേരിക്കയിലെ ഒരു ബാങ്കിംഗ് സ്ഥാപനം അവരുടെ ഉപഭോക്തൃ സേവനങ്ങൾ ഇന്ത്യയിയലെ ഒരു കന്വനിയ്ക്ക് ‘ഔട്ട് സോഴ്സ് ‘ ചെയ്തുവെന്നു കരുതുക. അങ്ങനെയെങ്കിൽ അമേരിക്കൻ തൊഴിലാളികളെ ഉപയോഗിച്ച് അമേരിക്കയിൽ തന്നെ ചെയ്യുന്നതിനേക്കാൾ വളരെ കുറഞ്ഞ ചെലവിൽ പ്രസ്തുത സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകാൻ സ്ഥാപനത്തിനു കഴിയുന്നു. രണ്ടിടങ്ങളിലെയും ശബളത്തിലെയും ആനുകൂല്യങ്ങളിലെയും വലിയ തോതിലുള്ള അന്തരമാണ് കന്വനികളെ ഇതിനു സഹായിക്കുന്നത്. കൂടാതെ ഇന്ത്യയിലെ കരാർ കന്വനിയിലെ ജീവനക്കാർ അമേരിക്കയിലെ ബാങ്കിംഗ് സ്ഥാപനത്തിന്റെ ജീവനക്കാർ അല്ലാത്തതിനാൽ ഭാവിയിൽ മറ്റു ബാദ്ധ്യതകളൊന്നും തന്നെയില്ലായെന്ന നേട്ടം കൂടി ജോലികൾ ‘ഓട്ട് സോഴ്സ് ‘ ചെയ്യുന്ന കന്വനിയ്ക്ക് ലഭിയ്ക്കുന്നു.

ഇന്ത്യയിലുള്ള കന്വനികൾക്കും അതുവഴി ഇവിടെയുള്ള ജീവനക്കാർക്കും ജോലി ലഭിയ്ക്കുന്നുവെന്നുള്ളത് ശരിയാണ്. പക്ഷെ കരാറിന്റെ കാലാവധി കഴിയുന്വോൾ ജോലി നഷ്ടപ്പെടുകയും ചെയ്യുന്നു. അതായത് ജോലി ഒട്ടും തന്നെ സ്ഥിരമല്ലായെന്ന് സാരം. ഇന്ത്യയിലെ ഐ.ടി/ഐ.ടി അനുബന്ധ സേവന കന്വനികളെല്ലാം നടത്തുന്ന പ്രവർത്തനങ്ങൾ പഴയ കാലത്തെ ‘കങ്കാണി(Supervisor)’മാരുടേതിനു തുല്യമാണെന്നു പറയേണ്ടിവരും. ‘കങ്കാണി’മാർ തൊഴിൽ കന്വോളത്തിലെ മധ്യവർത്തികളായിരുന്നു. തൊഴിലുടമകൾക്ക് വേണ്ടി തൊഴിലാളികളള കണ്ടെത്തുക, അവരെ കൊണ്ട് തൊഴിലെടുപ്പിയ്ക്കുക, അവരെ നിയന്ത്രിക്കകയും ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളൊക്കെ ചെയ്തു പോന്നിരുന്നതു ‘കങ്കാണി’മാരായിരുന്നു. ഇന്ത്യയിൽ മാനംമുട്ടി നിൽക്കുന്ന വൻകിട ഐ.ടി കന്വനികളൊക്കെയും ഒരു കണക്കിനു പറഞ്ഞാൽ ഇതൊക്കെ തന്നെയാണ് ചെയ്യുന്നത്. ഐ.ടി മേഖലയിൽ നിലനിൽക്കുന്നത് ത്രികോണ രൂപത്തിലുള്ള തൊഴിൽ ബന്ധങ്ങളാണ്. നേരിട്ടുള്ള തൊഴിൽ ബന്ധങ്ങൾക്ക് പകരം പരോക്ഷവും അദൃശ്യവുമായ ബന്ധങ്ങളാണ് പുതിയതരം ജോലിയിടങ്ങളിൽ കാണുന്നത്.

വിരമിക്കൽ പ്രായമെത്തുന്നതുവരെ തുടരുന്ന സ്ഥിരതയും നിലവാരവുമുള്ള ജോലി എന്ന പതിവിനു പകരം കരാർ വ്യവസ്ഥയിലും പ്രോജക്ട് വ്യവസ്ഥയിലുമുള്ള അസ്ഥിര ജോലികളാണ് കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഇന്ന് വാഗ്ദാനം ചെയ്യുന്നതും നൽകുന്നതും. ചെലവുചുരുക്കൽ എന്ന ധനശാസ്ത്ര പരീക്ഷണത്തിന്റെ മറുവശം തൊഴിൽ ബന്ധങ്ങൾ മാറ്റപ്പെടുകയും തൊഴിൽ അവകാശങ്ങൾ ഇല്ലാതാക്കുകയും ചെയ്യുകയെന്നുള്ളതാണ്. ‘ടെക്കി’കളിൽ പലരും തങ്ങളുടേത് സ്ഥിരം ജോലിയാണെന്നു പറയുമെങ്കിലും പ്രോജക്ട് അടിസ്ഥാനത്തിലുള്ള ജോലിയാവും അവർക്കുണ്ടാവുക. സ്ഥിരത പ്രോജക്ടിന്റെ കാലാവധിയോളം മാത്രം. ഒന്നിനുപുറകെ ഒന്നായി പ്രോജക്ടുകൾ കന്വനിയ്ക്കു ലഭിയ്ക്കുമെന്ന വിശ്വാസം മാത്രമാണ് തങ്ങളുടേത് സ്ഥിരം ജോലിയാണെന്നു പറയാൻ അവരെ പ്രേരിപ്പിയ്ക്കുന്നത്. അല്ലാതെ തൊഴിൽ നിയമങ്ങളുടെ പിന്തുണ ഒന്നും തന്നെയുണ്ടാവില്ല. ഒരോ പ്രോജക്ടും നിശ്ചിത സമയ പരിധിയ്ക്ക് തീർത്തു കൊടുത്താൽ പുതിയ പ്രോജക്ടുകൾ ഏറ്റെടുക്കാനാവും എന്ന താൽപര്യം മൂലം തൊഴിലാളികളെ കൂടുതൽ സമയം കൂടുതൽ ജോലി ചെയ്യാൻ നിർബന്ധിതരാക്കുന്ന സാഹചര്യം ഈ മേഖലയിൽ സാധാരണമാണ്. സാധാരണയിലും കൂടിയ ജോലിസമയവും ജോലിഭാരവും തൊഴിലാളികളുടെ സ്വകാര്യ-കുടുംബ-സാമൂഹ്യ ജീവിതത്തെയാകെ കവർന്നെടുക്കുന്നു. ഇതിന്റെയൊക്കെ ആകെതുകയായി വ്യക്തികൾ തകരുകയും കുടുംബങ്ങൾ ശിഥിലമാകുകയും ചെയ്യുകയെന്നുള്ളത് സാധാരണമായിരിക്കുന്നു.

വ്യക്തിയാധിഷ്ഠിതവും മത്സരാധിഷ്ഠിതവുമായ ഒരു സാഹചര്യമാണ് ഈ തൊഴിൽ മേഖലയിൽ പൊതുവെ കാണുന്നത്. അതിനൊപ്പം കുറച്ചു സാമൂഹ്യാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ തിരുത്തലുകൾ തൊഴിൽ മേഖലയിലും തൊഴിൽ ബന്ധങ്ങളിലും വരുത്തുന്നത് നല്ലതാണെങ്കിൽ പിന്നെ മടിച്ചു നിൽക്കുന്നത് എന്തിനാണ്? തിരുത്തുക തന്നെ ചെയ്യണം.
Share:

ആത്മഹത്യകളെപ്പറ്റി ഒരു റിപ്പോർട്ട്

ന്തുകൊണ്ടാണ് മനുഷ്യർ ആത്മഹത്യ ചെയ്യുന്നത് ?
suicide
സ്വന്തം ജീവൻ സ്വയം അവസാനിപ്പിക്കുകയെന്നത് മറ്റുള്ള ജീവജാലങ്ങളെ അപേക്ഷിച്ചു മനുഷ്യനിൽ കാണുന്ന ഒരു പ്രവണതയാണ്. ഇക്കാര്യത്തിൽ കാല–ദേശ–വർണ്ണ–വർഗ്ഗ വ്യത്യാസങ്ങളൊന്നുമില്ലതാനും. കാരണങ്ങൾ എന്തൊക്കെയായാലും ആത്മഹത്യകൾ മിക്കപ്പോഴും ആ നിമിഷത്തിന്റെ വിക്ഷോഭത്തിലാണ് സംഭവിയ്ക്കുന്നത്. ആത്മഹത്യ ചെയ്യാനുള്ള ഉപാധികളെന്തെങ്കിലും അടുത്ത് എളുപ്പത്തിൽ ലഭ്യമാണോ എന്നതിനെക്കൂടെ ആശ്രയിച്ചിരിക്കും മിക്ക ആത്മഹത്യകളും. ആത്മഹത്യയ്ക്ക് ഒരുന്വെടുന്ന ആൾ ആ നിമിഷത്തെ അതിജീവിച്ചാൽ മിക്കപ്പോഴും ആത്മഹത്യയിൽ നിന്നു രക്ഷപ്പെടന്നതായിട്ടാണ് കാണുന്നത്.

ആത്മഹത്യയെ മാനസികമായ താളപ്പിഴയുമായി ബന്ധപ്പടുത്തി പലപ്പോഴും ചർച്ച ചെയ്യാറുണ്ട്. എന്നാൽ ഒരാളുടെ ജീവിതം സ്വയം അവസാനിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതിൽ വൈകാരിക വിക്ഷോഭങ്ങൾക്ക് ഒപ്പം സാന്വത്തികവും സാമൂഹ്യവും സാംസ്കാരികവും ഉൾപ്പെടെയുള്ള മറ്റു പല ഘടകങ്ങളും ഒറ്റയ്ക്കും കൂട്ടായും നടത്തുന്ന പ്രവർത്തനങ്ങളുമുണ്ടെന്നു കാണുവാൻ കഴിയും. പട്ടിണി, ദാരിദ്ര്യം, കടക്കെണി, അപമാനഭീതി, പരീക്ഷാപരാജയം, പ്രണയ തകർച്ച, തൊഴിലില്ലായ്മ, മാറാരോഗങ്ങൾ, ഗാർഹിക പീഢനം തുടങ്ങിയ ആത്മഹത്യയ്ക്ക് ഇടയാക്കുന്ന പല സാഹചര്യങ്ങളിലും മേൽ പറഞ്ഞ ഒന്നോ അതിലധികമോ ഘടകങ്ങളുടെ സാന്നിദ്ധ്യം ദൃശ്യമാണ്.

ലോകത്ത് സംഭവിയ്ക്കുന്ന ആത്മഹത്യകളെക്കുറിച്ച് ലോകാരോഗ്യ സംഘടന (World Health Organization – WHO) ഇദംപ്രഥമമായി നടത്തിയ പഠനത്തിന്റെ റിപ്പോർട്ടിൽ (Preventing Suicide: A Global Imperative) പറയുന്ന പല കാര്യങ്ങളും ഇതു സംബന്ധമായ നിരവധി വിഷയങ്ങളിലേക്ക് വെളിച്ചം വീശുന്നവയാണ്. 2014 സെപ്തംബർ 4 ന് ജനീവയിൽ വെച്ചായിരുന്നു റിപ്പോർട്ടിന്റെ പ്രകാശനം. 2012 ലെ ആഗോള ആത്മഹത്യാ സ്ഥിതിവിവരകണക്കുകളെ ആസ്പദമാക്കിയായിരുന്നു പഠനം. ഇതനുസരിച്ച് 2012 ൽ ലോകത്തുണ്ടായ ആത്മഹത്യകളുടെ എണ്ണം 8,04,000 ആണ്. അതായത് ഓരോ 40 സെക്കന്റിലും ലോകത്ത് ഒരാൾ ആത്മഹത്യ ചെയ്യുന്നുവെന്നാണ് റിപ്പോർട്ടിലെ നിഗമനം. ഇത് ഔദ്യോഗികമായ കണക്കുകളാണെന്നതിനാൽ യഥാർത്ഥത്തിൽ ആത്മഹത്യകളുടെ എണ്ണം ഇതിനേക്കാൾ കൂടുതലാകാനേ വഴിയുള്ളൂ. അതിനാൽ തന്നെ കൂടുതൽ പഠനവും ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളുമൊക്കെ ആവശ്യപ്പെടുന്ന ഒരു സാമൂഹ്യപ്രശ്നമാണ് ആത്മഹത്യ.

ലോകത്തെ മൊത്തം ജനസംഖ്യ വെച്ച് നോക്കുന്വോൾ ഒരു ലക്ഷം പേർക്ക് 11.4 പേർ എന്നതാണ് 2012 ന്റെ ആഗോള ആത്മഹത്യാ അനുപാതം. ഈ രംഗത്തും പുരുഷ മേധാവിത്വം തന്നെയാണുള്ളത്. സ്ത്രീകളുടെ ആത്മഹത്യാ നിരക്ക് ഒരു ലക്ഷത്തിനു 8 ആയിരിക്കുന്വോൾ പുരുഷന്മാരുടേത് ഏതാണ്ട് ഇരട്ടിയാണ്, ഒരു ലക്ഷത്തിനു 15. എന്നാൽ ഇടത്തരവും അതിലും താഴ്ന്നതുമായ സാന്വത്തിക സ്ഥിതിയുള്ള രാജ്യങ്ങളിൽ ആത്മഹത്യകളുടെ സ്ത്രീ - പുരുഷ അനുപാതം ഏകദേശം തുല്യമാണ്. അതായത് സാന്വത്തികമായി ഏറെ പുരോഗതി നേടിയതും ജീവിത നിലവാരം കൂടിയതുമായ രാജ്യങ്ങളിൽ സ്ത്രീകളുടെ ആത്മഹത്യാ നിരക്ക് വളരെ കുറവും പുരുഷന്മാരുടേത് താരതമ്യേന കൂടുതലുമാണ്. സാമൂഹ്യശാസ്ത്രപരമായി പഠിക്കേണ്ടുന്ന വിഷയങ്ങളാണിത്.

ഗയാനയാണ് ഏറ്റവും ഉയർന്ന ആത്മഹത്യാ നിരക്കുള്ള രാജ്യം ഒരു ലക്ഷത്തിനു 44.2 പേർ. ഉത്തര കൊറിയ - 39.5, ദക്ഷിണ കൊറിയ - 28.9, ശ്രീലങ്ക - 28.8, ലിത്വാനിയ - 28.2 , സൂരിനാം - 27.7 എന്നിവ തൊട്ടു പിന്നിൽ നിൽക്കുന്നു. എല്ലാ രാജ്യങ്ങളിലും 70 വയസ്സ് കഴിഞ്ഞവരുടെ ആത്മഹത്യാ നിരക്കും ഉയർന്നു കാണുന്നുവെന്ന വസ്തുതയും റിപ്പോർട്ട് മുന്നോട്ട് വെയ്ക്കുന്നുണ്ട്. സംഘർഷങ്ങൾക്കും വിവേചനങ്ങൾക്കും നടുവിൽ ജീവിതം സഹിച്ചു തീർക്കുന്ന അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടേയും ലൈംഗിക ന്യൂനപക്ഷങ്ങളുടേയും ഒറ്റപ്പെട്ടുപോകുന്നവരുടെയുമൊക്കെ ഇടയിൽ നിന്നുള്ള കണക്കുകളൊക്കെ കാണിക്കുന്നത് ഈ വിഭാഗങ്ങളും ആത്മഹത്യയുടെ അപായമുനന്വിലാണ് നിൽക്കുന്നതെന്നുള്ള വസ്തുതയാണ്. ഇന്ത്യയെ സംബന്ധിച്ചുള്ള കണക്കുകളും ഒട്ടും ആശാവഹമല്ല. ആഗോള നിരക്ക് 11.4 ആയിരിക്കുന്വോൾ ഇന്ത്യയിൽ ആത്മഹത്യാ നിരക്ക് 21 ആണ്. അടിയന്തിരശ്രദ്ധ ആവശ്യപ്പെടത്തക്കവിധം ഇത് ഉയർന്ന നിരക്കാണ്.

ഓരോ ആത്മഹത്യാ ശ്രമമവും സഹായത്തിനു വേണ്ടിയുള്ള ഓരോ മുറവിളി തന്നെയാണ്. ഈ സമൂഹത്തിനതു കേൾക്കാൻ കഴിയുന്നുണ്ടോയെന്നു പരിശോധിക്കപ്പെടേണ്ടതുണ്ട്. അതിനു കഴിയുന്നില്ലായെങ്കിൽ തീർച്ചയായും സമൂഹത്തെയും ചികിത്സിക്കുകയും മാറ്റിയെടുക്കുകയും ചെയ്യേണ്ടതുണ്ട്.
Share:

About & Social

Lorem ipsum dolor sit amet, consectetur adipiscing elit. Nulla elementum viverra pharetra. Nulla facilisis, sapien non pharetra venenatis, tortor erat tempus est, sed accumsan odio ante ac elit. Nulla hendrerit a est vel ornare. Proin eu sapien a sapien dignissim feugiat non eget turpis. Proin at accumsan risus. Pellentesque nunc diam, congue ac lacus

Popular

Tags

Powered by Blogger.
  Pay with PayPal

For more details, click here

Shop with Flipkart, Amazon and Snapdeal
Translate Site

Tags

+2 achieve a right job Active Passive Voice adsense AdSense Page Level Ads Advertisement AIIMS AIPMT Air Force Airman All India Pre-Medical Amazon Android Announcements Applications Apps Army SSC B.Des B.FTech bits pilani blogger Blogging Tips Bookpad brexit cat CBSE chat cisf CMPDI Combined Graduate Level Exam Computer Tips Contactify Corporation Bank course csir CUSAT Datawrkz Defense Service Delhi Subordinate Service Delhi University DHSE Discussions DocsPad eflu ello email Entrance Test fact FireChat Flipkart folder Folder Options free website Gmail Google Inbox Google Person Finder Govt. Service gravitational waves Group D Guest Column Hassan HCF Higher Education Scholarship HSE hsee iaf IB ICSI IES IGIDR iips IISc IISCO Burnpur IISER iit iit madras Improvement Result indian air force Indian Army Interview Tips iPhone ISI ISRO ISS JIPMER JNU Jobs Info Junior Engineer Juno karthika Kerala Post Kerala PSC Kerala State Higher Education Council kshec LCM LGS Library Assistant LIGO Loco Pilot M.Des ma Malayalam Blog Malayalam fonts mangalyaan mars Medical Technologist messaging Military Nursing Service Mobile Apps Mobile Phone Tips Model Exam MPhil msc Nandhithayude Kavithakal nasa Navodaya Navy net nift no internet Notifications NTFS file system Online Money online shopping open a folder in Windows XP Open Forum Open Garden Ordnance Factory pagerank password paypal phd Pondicherry University Postal Assistant Postal Department Prepositions PSC PSC English PSC Maths PSC Model Exam Railway RBI RCC RCC Thiruvananthapuram Rcc Tvm Recruitment Rally Regional Cancer Centre Reserve Bank of India rpf Rural sail sailor SAY SAY Examination Scholarships Security Short Service Commission social media SSA SSC Students Corner Tech News Tech Stuffs Technical Assistant UPSC VHSE VK voice call Watershed WBHRB West Bengal Govt Western Railway whatsapp Windows XP winning tips അഭിമുഖം ആനുകാലികം ഇന്ത്യ ഉസാഘ കവിത ഖസാക്കിന്റെ ഇതിഹാസം ഗണിതം ഗ്രീസ് ചൊവ്വ പലവക പസ്കി പുസ്തകപരിചയം ഫാത്തിമ ഫാസിസം മംഗൾയാൻ മാനസികാരോഗ്യം ലസാഗു ലേഖനം വാർത്തകൾ ശാസ്ത്രം സാങ്കേതികം സാമൂഹ്യം സാമ്പത്തിക പരിഷ്ക്കാരം സാഹിത്യം ഹ്യൂമൻ ജിനോം പ്രോജക്ട്

Latest Admit Cards

Latest Results

  Download Center

Search Site
  Useful Tools

  • Malayalam Typing
  • Photo Editing
Home | About Us | Open Forum | Malayalam Blog | Students Corner | Jobs Info | Applications | Results | Tech Stuffs | Videos | Gallery | Sitemap | Contact Us
  Call with Skype
 Enter your Email ID to subscribe this site free



Delivered by FeedBurner

Latest Syllabus

Tags

Contact Form

Name

Email *

Message *

Links

Advertisement

Main Ad

Tags

Latest Admissions

Some Useful Tips

  • How can I buy a product through Online Shopping? In this site you have three options Amazon,
    Flipkart and Snapdeal. At first, select your product and then submit your address and remit
    payment for Product Delivery. If you want to know more, Step-by-Step Instructions here.

  • If you have any difficulty to read the Malayalam Content of this site, the main reason is that your
    Computer has no Malayalam Font. To solve this problem, you can Download Malayalam Font
    AnjaliOldLipi here. Do you know more about to install a font, Step-by-Step Instructions here.

Latest Answer Key

Mobile Logo

Mobile Logo
text

Categories

Blogger Tutorials

Recent Posts

Unordered List

  • Lorem ipsum dolor sit amet, consectetuer adipiscing elit.
  • Aliquam tincidunt mauris eu risus.
  • Vestibulum auctor dapibus neque.

Pages

Theme Support

Need our help to upload or customize this blogger template? Contact me with details about the theme customization you need.